വീണ്ടും മമ്മൂട്ടിയും നയൻതാരയും

മമ്മൂട്ടിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഷാജി കൈലാസിന്‍റെ അസിസ്റ്റന്‍റ് ആയിരുന്ന വിപിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഇനി ഒന്നിക്കുന്നത്. എന്നാൽ ചിത്രത്തിന്‍റെ പേരോ, മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. 2005 ൽ പുറത്തു വന്ന തസ്കരവീരൻ എന്ന ചിത്രത്തിലൂടെയാണ് നയൻതാര മമ്മൂട്ടിയുടെ നായികയാവുന്നത്. പിന്നീട് രാപ്പകൽ, ഭാസ്കർ ദി റാസ്കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിൽ ഇവർ ഒരുമിച്ചെത്തിയിരുന്നു. ചിത്രങ്ങളെല്ലാം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാര എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. ഈ വർഷം തന്നെ ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിൽ ആണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു ശേഷമായിരിക്കും വിപിൻ ചിത്രത്തിൽ ജോയിൻ ചെയ്യുക. മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്തു…

Read More

സംവിധായിക ആകുമോ..‍? ഉത്തരം കല്യാണി തന്നെ പറയും

ഇപ്പോൾ ശ്രദ്ധ മുഴുവൻ അഭിനയത്തിലാണെന്നും ഒരു പക്ഷെ എന്നെങ്കിലും സംവിധായിക ആയേക്കാമെന്നും കല്യാണി പ്രിയദർശൻ. ഇപ്പോൾ തെന്നിന്ത്യൻ സിനിമയിൽ അഭിനയരംഗത്ത് സജീവമാണ് സംവിധായകൻ പ്രിയദര്‍ശന്‍റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദര്‍ശൻ. ഇപ്പോൾ താൻ അഭിനയം ആസ്വദിക്കുകയാണെന്നും നടിയാകുമെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ പരിശീലനം നേടുമായിരുന്നുവെന്നും കല്യാണി പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് കല്യാണി മനസു തുറന്നത്. പഠിച്ചത് ആർക്കിടെക്ചർ ആണെങ്കിലും സിനിമാ മേഖലയിൽ എവിടെയെങ്കിലും പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും കല്യാണി പറയുന്നു. “”കുട്ടിക്കാലത്ത് അച്ഛനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനുകളിൽ വരുമായിരുന്നു. ഭാവിയിൽ സിനിമ സംവിധാനം ചെയ്തേക്കാം”-കല്യാണി പറയുന്നു. സുധീർ വർമ സംവിധാനം ചെയ്ത രണരംഗം എന്ന തെലുങ്ക് സിനിമയാണ് കല്യാണിയുടേതായി ഏറ്റവും ഒടുവിൽ ഇറങ്ങിയ ചിത്രം. ഷര്‍വാനന്ദ് ആണ് രണരംഗത്തിലെ നായകൻ. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലും കല്യാണി…

Read More

ബിഗിൽ ടീമിന് വിജയ്‌യുടെ സമ്മാനം

ആറ്റ്ലി-വിജയ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗിലിനെക്കുറിച്ചുള്ള ഒരോ വാർത്തകളും ആകാംക്ഷയോടെയാണ് ആരാധകർ വായിച്ചറിയുന്നത്. ഇപ്പോഴിത സിനിമയുടെ അണിയറ പ്രവർത്തകർക്ക് വിജയ് നൽകിയ സർപ്രൈസ് സമ്മാനമാണ് വാർത്ത പ്രധാന്യം നേടുന്നത്. ചിത്രത്തിന്‍റെ 400 അണിയറ പ്രവർത്തകർക്ക് ബിഗിൽ എന്നെഴുതിയ സ്വർണ മോതിരമാണ് വിജയ് നൽകിയത്. ഓരോരുത്തരുടെയും വിരലിൽ വിജയ് നേരിട്ടാണ് മോതിരം ഇട്ട് നൽകിയത്. തെരി, മെർസൽ എന്നീ സിനിമകൾക്കു ശേഷം വിജയ്- ആറ്റ്ലി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബിഗിൽ. നയൻ താരയാണ് സിനിമയിലെ നായിക. എജിഎസ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിലാണ് സിനിമ നിർമിക്കുന്നത്.

Read More

നേർകൊണ്ട പാർവൈ അത്ഭുതപ്പെടുത്തി; അഭിനന്ദനവുമായി സൂര്യയും ജ്യോതികയും

മികച്ച പ്രതികരണം സ്വന്തമാക്കി തീയറ്ററുകളിൽ വിജയപ്രദർശനം തുടരുന്ന നേർകൊണ്ട പാർവൈയ്ക്ക് അഭിനന്ദനവുമായി നടൻ സൂര്യയും ഭാര്യ ജ്യോതികയും. സിനിമയിലെ അജിത്തിന്‍റെ പ്രകടനം അത്ഭുതപ്പെടുത്തിയെന്നാണ് താര ദമ്പതികളുടെ അഭിപ്രായം. അഭിനന്ദനകുറിപ്പനൊപ്പം അജിത്തിനും സംവിധായകൻ എച്ച്. വിനോദിനും പൂച്ചെണ്ടും അവർ കൈമാറി. അമിതാഭ് ബച്ചൻ നായകനായ പിങ്കിന്‍റെ റീമേക്കാണ് നേർകൊണ്ട പാർവൈ. ബോണി കപൂറാണ് സിനിമ നിർമിച്ചത്.

Read More

ദീപികയ്ക്കും പ്രിയങ്കയ്ക്കും ഫേക്ക് ഫോളോവേഴ്സ് ഏറെ

നടി ദീപിക പദുക്കോണിനും പ്രിയങ്ക ചോപ്രയ്ക്കും ഇൻസ്റ്റഗ്രാമിൽ ഫേക്ക്ഫോളോവേഴ്സേറെ. 48% ഫേക്ക് ഫോളോവേര്‍സാണ് ദീപികയ്ക്കുളളത്. പ്രിയങ്കയ്ക്ക് 46% ഫേക്ക് ഫോളോവേഴ്സാണുളളത്. 58% ഫേക്ക് ഫോളോവേഴ്സുള്ള ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസ് ആണ് ഒന്നാം സ്ഥാനത്ത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടന്പററി മ്യൂസിക് പെര്‍ഫോമന്‍സാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

Read More

ജന്മദിനം ആഘോഷിച്ച് ജാക്വിലിൻ ഫെർണാണ്ടസ്

ജന്മദിനം ആഘോഷിച്ച് ജാക്വിലിൻ ഫെർണാഡസ്. തന്‍റെ 34-ാം പിറന്നാളാണ് താരം സുഹൃത്തുക്കൾക്കൊപ്പം ശ്രീലങ്കയിൽ ആഘോഷിച്ചത്. ശ്രീലങ്കയിലെ ട്രിൻകോമലീ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. ശ്രീലങ്കൻ വംശജയാണ് ജാക്വിലിൻ ഫെർണാണ്ടസ്. നെറ്റ്ഫ്ളിക്സ് ക്രൈം ത്രില്ലറായ മിസിസ് സീരിയൽ കില്ലറാണ് ജാക്വിലിന്‍റേതായി പുറത്തിറങ്ങാനുള്ളത്.

Read More

കേരളത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്! കേരളത്തെ സഹായിക്കണം; സൈമ അവാർഡ് ദാന ചടങ്ങിനിടെ പൃഥ്വി

അവാർഡ് ദാന ചടങ്ങിനിടെ കേരളത്തിനു വേണ്ടി സഹായം അഭ്യർത്ഥിച്ച് നടൻ പൃഥ്വിരാജ്. ഖത്തറിൽ നടന്ന സൈമ അവാർഡ് വേദിയിൽ അവാർഡ് സ്വീകരിച്ചു കഴിഞ്ഞുള്ള മറുപടി പ്രസംഗത്തിലാണ് പൃഥ്വി അഭ്യർത്ഥന നടത്തിയത്. “മലയാള സിനിമയെ പ്രതിനിധീകരിച്ച് വന്നിരിക്കുന്നത് കൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. രണ്ട് ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. നാളെ എന്നൊരു സങ്കൽപ്ം പോലുമില്ലാതെ റിലീഫ് ക്യാംപിൽ സമയം ചിലവഴിക്കുന്നവരാണ് അവർ. നിങ്ങളാൽ കഴിയുന്ന സഹായം കേരളത്തിനു വേണ്ടി ചെയ്യണം’. “മലയാള സിനിമ കൈകോർത്ത് ആകുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ അതുകൊണ്ട് ഒന്നുമാകില്ല. എങ്ങനെ സഹായിക്കണം എന്ന് അറിയാത്തവർക്കുള്ള മാർഗനിർദ്ദേശങ്ങൾ എന്‍റെയോ ലാലേട്ടന്‍റെയോ ടൊവിനോയുടെയോ സോഷ്യൽമീഡിയ പേജുകളിൽ നോക്കിയാൽ മനസിലാകും. ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്’. പൃഥ്വി പറഞ്ഞു.

Read More

പ്ലീസ്; പതിനഞ്ച് ദിവസത്തേക്ക് ആരും ശല്യം ചെയ്യരുത്: വിദ്യ ബാലൻ

മിഷന്‍ മംഗള്‍ എന്ന ചിത്രത്തിന് ശേഷം പതിനഞ്ച് ദിവസത്തേക്ക് തന്നെ ആരും ശല്യം ചെയ്യരുതെന്ന് വിദ്യ ബാലൻ. ‘ഹ്യൂമണ്‍ കംപ്യൂട്ടർ’ എന്ന വിളിപ്പേരുള്ള ശകുന്തള ദേവിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശകുന്തള ദേവിയായി എത്തുന്നത് വിദ്യയാണ്. ശകുന്തള ദേവിയെ കുറിച്ച് പഠിക്കാനാണ് 15 ദിവസം വിദ്യ മാറ്റിവച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ ദിവസങ്ങളിൽ ആരും തന്നെ ശല്യം ചെയ്യരുതെന്നാണ് വിദ്യ പറയുന്നത്. സെപ്റ്റംബര്‍ ആദ്യവാരത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും. ഓഗസ്റ്റ് 15ന് ശേഷമാണ് വിദ്യ ശകുന്തള ദേവിയെ കുറിച്ച് പഠിക്കാനായി 15 ദിവസം മാറ്റിവച്ചിരിക്കുന്നത്.

Read More

നിറയെ ആക്ഷൻ സീക്വൻസ് ! രാത്രിയിൽ ഷൂട്ട്; അട്ടയുടെ ആക്രമണം; തൃഷയുടെ ഗർജനൈ ഉടനെത്തും

അനുഷ്ക ശർമ നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് എൻഎച്ച് 10. ഈ ചിത്രത്തിന്‍റെ തമിഴ് റീമേക്കായ ഗർജനൈ റിലീസിന് ഒരുങ്ങുന്നു. ഈ മാസം ചിത്രം പ്രദർശനത്തിനെത്തും. ബോളിവുഡിലെ അനുഷ്ക ശർമ ചെയ്ത കഥാപാത്രം തമിഴിൽ ചെയ്യുന്നത് തൃഷയാണ്. ആദ്യം നായികയായി ചിത്രത്തിലേക്ക് സാമന്തയെ ആയിരുന്നു പരിഗണിച്ചത്. സുന്ദർ ബാലുവാണ് തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വംശി കൃഷ്ണ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ തൃഷയുടെ അഭിനയത്തെ ക്കുറിച്ചും സാഹസത്തക്കുറിച്ചും അടുത്തിടെ സംവിധായകൻ സുന്ദർ ബാലു വാചാലനായി. ചിത്രത്തിൽ തൃഷയ്ക്ക് നിറയെ ആക്ഷൻ സീക്വൻസ് ഒക്കെയുണ്ട്. അതത്രെയും ഡ്യൂപ്പില്ലാതെയാണ് തൃഷ ചെയ്തത്. ചിത്രീകരണത്തിനിടെ തൃഷയ്ക്ക് അട്ടയുടെ ആക്രമണം നേരിടേണ്ടതായും വന്നു. രാത്രിയിൽ ഷൂട്ട് നടക്കുന്പോഴായിരുന്നു സംഭവം. നല്ല മഴയും ഉണ്ടായിരുന്നു. പക്ഷേ തൃഷ എല്ലാം തരണം ചെയ്തു-സംവിധായകൻ പറഞ്ഞു. കാമുകനൊപ്പമുള്ള കൊടൈക്കനാൽ യാത്രയിൽ നായിക നേരിടുന്ന ചില…

Read More

മൈനയാകാൻ കഴിയാതെ പോയതിൽ സങ്കടം! സിനിമ ഒഴിവാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് അനുശ്രീ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. മുന്പ് തന്നെത്തേടിയെത്തിയ ഒരു സിനിമ വേണ്ടെന്ന് വച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ. ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് നടി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമയായിരുന്നു പുലിമുരുകൻ. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണയായിരുന്നു തിരക്കഥയൊരുക്കിയത്. മലയാള സിനിമയെ ആദ്യമായി 100 കോടി ക്ലബിലേക്കെത്തിച്ചുവെന്ന നേട്ടവും ഈ ചിത്രത്തിന് സ്വന്തമാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ചിത്രത്തിൽ മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം സമീപിച്ചിരുന്നത് അനുശ്രീയെയായിരുന്നു. എന്നാൽ താരത്തിന് ആ കഥാപാത്രത്തെ സ്വീകരിക്കാൻ കഴിയാതെ വരികയായിരുന്നു. അതേക്കുറിച്ചായിരുന്നു താരം കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത്. സിനിമ ഒഴിവാക്കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും അനുശ്രീ തുറന്നുപറഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന സമയം ആയിരുന്നു അത്. ഉയരത്തിൽ നിന്നു ചാടേണ്ട സീനൊക്കെയുണ്ടെന്ന് അറിഞ്ഞതോടെയാണ് ആ സിനിമ വേണ്ടെന്ന് വച്ചത്.…

Read More