വൈറസിൽ നഴ്സ് ലിനിയായി റിമ കല്ലിങ്കൽ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലെ റിമ കല്ലിങ്കലിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിന്‍റെ കഥ പറയുന്ന ചിത്രത്തിൽ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരണമടഞ്ഞ നഴ്സ് ലിനിയുടെ കഥാപാത്രത്തെയാണ് റിമ കല്ലിങ്കൽ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, പൂർണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി, ടോവിനൊ തോമസ്, പാർവതി, രേവതി, സൗബിൻ ഷഹീർ, ജോജു ജോർജ്, രമ്യാ നമ്പീശൻ, ദിലീഷ് പോത്തൻ, റഹ്മാൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒപിഎം ബാനറിൽ നിർമിക്കുന്ന ചിത്രം ജൂണ്‍ ഏഴിന് തീയറ്ററുകളിലെത്തും.

Read More

സ്വപ്നം കണ്ടതല്ല ബോളിവുഡ്; വഴിത്തിരിവായതു മധുരരാജ; സണ്ണി ലിയോണ്‍ വളരെ നല്ല ഒരു സ്ത്രീ; പ്രശാന്ത് അലക്സാണ്ടർ മനസുതുറക്കുന്നു

സിനിമയിൽ ഒരു നടൻ ക്ലിക്കാവുക എന്നത് കഴിവിൽ ഉപരി ഒരു പരിധി വരെ ഭാഗ്യം തന്നെയാണ്. സിനിമയിലെത്തി 17 വർഷത്തിനു ശേഷമാണ് ആ ഭാഗ്യം നടൻ പ്രശാന്ത് അലക്സാണ്ടറിനെ കടാക്ഷിക്കുന്നത്. തലവര തെളിയുക എന്നൊക്കെ പറയാറില്ലേ. പ്രശാന്തിന്‍റെ കാര്യത്തിൽ അതു സംഭവിച്ചത് വൈശാഖിന്‍റെ മമ്മൂട്ടിചിത്രം ‘മധുരരാജ’യിലാണ്. അതിൽ കാസ്റ്റ് ചെയ്യപ്പെട്ട ഉടനെയാണ് അർജുൻ കപൂറിനൊപ്പം ബോളിവുഡ് ചിത്രം ‘ഇന്ത്യാസ് മോസ്റ്റ് വാണ്ടഡി’ൽ ഒരു നിർണായക വേഷത്തിൽ അഭിനയിക്കാനുള്ള അവസരം പ്രശാന്തിനു കൈവന്നത്. മധുരരാജയിലെ എംഎൽഎ ക്ലീറ്റസ് എന്ന വേഷം ഹിറ്റായതിൽ സണ്ണി ലിയോണിനൊപ്പമുള്ള നൃത്തരംഗവും നിർണായകമായി. കമലിന്‍റെ ‘നമ്മളി’ൽ തുടങ്ങിയ പ്രശാന്തിന്‍റെ കരിയർ അച്ഛനുറങ്ങാത്ത വീട്, ഓർഡിനറി, ആക്‌ഷൻ ഹീറോ ബിജു, ഒരു മുറൈ വന്ത് പാർത്തായ, ഇര, ജോണി ജോണി യേസ് അപ്പ തുടങ്ങി ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെയാണ് മധുരരാജയെന്ന നിർണായക വഴിത്തിരിവിലെത്തിയത്. “ഇനി മലയാളത്തിൽ…

Read More

നോവലിസ്റ്റ് സേതുവിന്‍റെ “ജലസമാധി’ വെള്ളിത്തിരയിലേക്ക്

നോവലിസ്റ്റ് സേതുവിന്‍റെ ജലസമാധി എന്ന ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ വേണു നായര്‍ സംവിധാനം ചെയ്ത സിനിമ സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും. ഡോക്കുമെന്‍ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വേണു നായരുടെ ആദ്യ ഫീച്ചര്‍ സിനിമയെന്ന പ്രത്യേകതയും ജലസമാധിക്കുണ്ട്. തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളില്‍ വൃദ്ധരെ ദയാവധത്തിന് ഇരയാക്കുന്ന ദുരാചാരമായ തലൈക്കൂത്തലിനെ ആസ്പദമാക്കി 2002 ല്‍ സേതു എഴുതിയ കഥയാണ് ജലസമാധി. തമിഴ്‌നാട്ടില്‍ ഇപ്പോഴും രഹസ്യമായി തുടരുന്നവെന്ന് കരുതുന്ന ഈ ദുരാചാരത്തിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെക്കുറിച്ച് കഥാകാരന്‍ വെളിപ്പെടുത്തിയപ്പോള്‍ അത് ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ കഥ വികസിപ്പിച്ച് അടയാളങ്ങള്‍ എന്ന പേരില്‍ നോവലാക്കിയപ്പോഴും വായനക്കാരുടെ മികച്ച പ്രതികരണമാണ് കൃതിക്കു കിട്ടിയത്. 2007 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും 2006 ല്‍ വയലാര്‍ അവാര്‍ഡും നോവലിനു ലഭിച്ചു. ഇപ്പോള്‍ നോവല്‍ സിനിമയാകുമ്പോള്‍ അതിനു തിരക്കഥയൊരുക്കിയിരിക്കുന്നതും സേതു തന്നെയാണ്.…

Read More

കെ.കെ. ശൈലജയുടെ കഥാപാത്രം, രൂപസാദൃശ്യവും! കൈയടി നേടി വൈറസിലെ രേവതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിലെ രേവതിയുടെ കാരക്ടർ പോസ്റ്ററിന് സോഷ്യൽമീഡിയയിൽ വലിയ സ്വീകരണം. കേരളത്തെ പിടിച്ചു കുലുക്കിയ നിപ്പാ വൈറസിന്‍റെ കഥ പറയുന്ന ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കഥാപാത്രത്തെയാണ് രേവതി അവതരിപ്പിക്കുന്നത്. മന്ത്രിയുമായുള്ള രൂപ സാദൃശ്യമാണ് രേവതിക്ക് സോഷ്യൽമീഡിയയിൽ വലിയ കൈയടി നേടി നൽകുന്നത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടോവിനൊ തോമസ്, ഇന്ദ്രജിത്ത്, പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ, പൂർണിമ ഇന്ദ്രജിത്ത്, ദിലീഷ് പോത്തൻ, സൗബിൻ ഷഹീർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപിഎം ആണ് ചിത്രം നിർമിക്കുന്നത്.

Read More

സൗബിനും ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചു

സൗബിൻ ഷഹീറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചു. സൗബിൻ തന്നെയാണ് സന്തോഷവാർത്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. 2017 ഡിസംബറിലായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. ആഷിഖ് അബു, മീരാ നന്ദൻ, ശ്രന്ദ, അപർണ ബാലമുരളി, വിനയ് ഫോർട്ട്, ടോവിനൊ, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, സംയുക്ത മേനോൻ തുടങ്ങി സിനിമ മേഖലയിൽ നിന്നും നിരവധിയാളുകൾ സൗബിന് ആശംസയർപ്പിച്ചു. ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതൻ, ജോണ്‍ പോളിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന അമ്പിളി എന്നീ ചിത്രങ്ങളാണ് സൗബിൻ നായകനായി എത്തുന്ന പുതിയ ചിത്രങ്ങൾ.

Read More

ലോകം തന്നെ അവസാനിച്ചെന്ന് തോന്നിപ്പോയി: അക്ഷര ഹസൻ

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ താനനുഭവിച്ച വേദനയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അക്ഷര ഹാസൻ. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. ഏതൊരു മക്കളേയും പോലെ തങ്ങളേയും വേദനിപ്പിച്ച സംഭവമാണ് അത്. ഈ സംഭവത്തിന് ശേഷമാണ് താനും സഹോദരിയും ബോള്‍ഡായതും സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങിയതെന്നും അക്ഷര പറയുന്നു. ലോകം തന്നെ അവസാനിച്ചുവെന്നായിരുന്നു ആ സമയത്ത് തോന്നിയത്. എന്നാല്‍ അന്നത്തെ ആ അനുഭവമാണ് തനിക്ക് ഗുണകരമായതെന്നും താരപുത്രി പറയുന്നു. ലോകത്തിലെ എന്ത് കാര്യവും നേരിടാനുള്ള ശക്തി ലഭിച്ചത് ഈ അനുഭവത്തിന് ശേഷമാണെന്നും താരപുത്രി പറയുന്നു. 1998ലായിരുന്നു കമല‍ഹാസനും സരികയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അക്ഷര ചെറിയ കുട്ടിയായിരിക്കുന്ന സമയത്തായിരുന്നു മാതാപിതാക്കളുടെ വേര്‍പിരിയല്‍.

Read More

ആ സിനിമയിൽ എന്നെ മോശമായി ചിത്രീകരിച്ചു: നയൻതാര പറയുന്നു…

സൂര്യ-അസിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗജിനിയിൽ തന്‍റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചുവെന്ന് തുറന്നു പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻ താര. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. “ഗജിനിയിൽ അഭിനയിക്കാമെന്ന് തീരുമാനിച്ച തീരുമാനം തെറ്റായിരുന്നു. എന്നോട് പറഞ്ഞ തിരക്കഥ ആയിരുന്നില്ല ചിത്രം പുറത്തു വന്നപ്പോൾ. എന്‍റെ കഥാപാത്രത്തെ വളരെ മോശമായി ആണ് ചിത്രീകരിച്ചത്. എന്നാൽ ഈ കാര്യത്തെക്കുറിച്ച് ഞാൻ ആരോടും പരാതി പറഞ്ഞില്ല. അത് എനിക്കു നൽകിയ പാഠം വളരെ വലുതായിരുന്നു’. “ഈ ചിത്രത്തിനു ശേഷമാണ് കഥ ശ്രദ്ധിച്ചു കേൾക്കാൻ തുടങ്ങിയതും മൾട്ടി സ്റ്റാർ ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുവാൻ തുടങ്ങിയതും. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുവാനും ശിവകാശിയിൽ വിജയ്ക്ക് ഒപ്പം ഒരു പാട്ടിൽ അഭിനയിക്കുവാനും താൻ രണ്ടു വട്ടം ആലോചിച്ചിരുന്നു. അതുകൊണ്ട് ഈ രണ്ട് ചിത്രങ്ങളും എന്‍റെ കരിയറിൽ വലിയ നേട്ടമായിരുന്നു’. നയൻതാര പറഞ്ഞു.

Read More

തമന്നയ്ക്ക് ഗ്ലാമർ ലേശം കൂടിപ്പോയോ ?

പ്രഭുദേവ, തമന്ന, ഹിന്ദി നടൻ സോനു സൂദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയമായ തമിഴ് ചിത്രമായിരുന്നു ദേവി. എ.എൽ. വിജയ് സംവിധാനം ചെയ്ത ഈ ചിത്രം വൻഹിറ്റായിരുന്നു. ദേവി 2 എന്ന പേരിൽ ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി എത്തുകയാണ് എ.എൽ വിജയ്. പ്രഭുദേവയും തമന്നയും തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങളിലെത്തുന്നത്. ദേവി 2വിലെ റെഡി റെഡി എന്ന ഗാനം ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ഗാനത്തേക്കാൾ ഗാനരംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല, അതീവ ഗ്ലാമറസായാണ് തമന്ന ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സാം സി.എസ് ആണ് സംഗീത സംവിധാനം. നന്ദിത ശ്വേത, ഡിന്പിൾ ഹയാതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Read More

മാധ്യമപ്രവർത്തകനോട് വരലക്ഷ്മിയുടെ ചോദ്യം; ഒടുവില്‍…

ചില ചോദ്യങ്ങൾ താരങ്ങളെ ചൊടിപ്പിച്ചെന്നിരിക്കും. നടി വരലക്ഷ്മിയോട് ചോദ്യം ചോദിക്കാൻ ചെന്ന മാധ്യമപ്രവർത്തകനോട് താരം തിരിച്ച് ചോദ്യങ്ങൾ ചോദിച്ച് വായടപ്പിച്ച വാർത്തയാണ് ഇപ്പോൾ തമിഴകത്തെങ്ങും സംസാര വിഷയം. അടുത്തിടെ അബുദാബിയില്‍ നടന്ന ഒരു പരിപാടിയില്‍ മുഖ്യാതിഥിയായി വരലക്ഷ്മിയെത്തിയപ്പോളാണ് ചോദ്യങ്ങളുടെ നീണ്ടനിര താരത്തിന് അരികിലേക്ക് എത്തിയത്. ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ ഗോമതി മാരിമുത്തുവിന് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ചെയ്തിരുന്നോയെന്ന ചോദ്യവും താരത്തോട് ചോദിച്ചിരുന്നു. ജി.വി. പ്രകാശ് സഹായമെത്തിച്ചിരുന്നുവെന്നായിരുന്നു താരം നല്‍കിയ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ തൃപ്തനാവാതെ ഒരാള്‍ വീണ്ടും ഇതേ ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. നിങ്ങള്‍ എന്താണ് നല്‍കിയതെന്നായിരുന്നു വരലക്ഷ്മിയുടെ ചോദ്യം. ഒന്നും നല്‍കിയില്ലെന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്തെങ്കിലും നല്‍കൂയെന്നും എന്നിട്ട് സെലിബ്രിറ്റികളെ ചോദ്യം ചെയ്യൂവെന്നുമായിരുന്നു താരത്തിന്‍റെ മറുപടി.

Read More

ശിവകാർത്തികേയന്‍റെ നായികയായി അനു

അനു ഇമ്മാനുവൽ ശിവകാർത്തികേയന്‍റെ നായിക. എസ്‌കെ16 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അനു എത്തുന്നത്. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രം പ്രി പ്രൊഡക്ഷന്‍ ജോലികളിലാണ്. ഡി ഇമ്മാനാണ് എസ്‌കെ 16 ന് വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More