ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ. ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി എട്ടിന് ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കു തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈനയുടെ മേൽ ട്രംപ് സമ്മർദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇറാൻ വിഷയത്തിൽ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്നു യാത്രയ്ക്കു മുന്നോടിയായി ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. സമാധാനപരമായോ അല്ലാതെയോ അമേരിക്ക ഈ യുദ്ധം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകളിൽ ബീജിംഗിനു മധ്യസ്ഥനാകാൻ കഴിയുമെന്ന് ചൈനയിലെ ഇറാൻ അംബാസഡർ റഹ്മാനി ഫസ്ലി അഭിപ്രായപ്പെട്ടു. 74 ദിവസം പിന്നിട്ട ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2.77 ലക്ഷം കോടി രൂപ ചെലവഴിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു.…
Read MoreCategory: NRI
ഇറാൻ യുദ്ധവിമാനങ്ങൾക്ക് പാക്കിസ്ഥാൻ താവളമൊരുക്കി
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇറാന്റെ സൈനിക വിമാനങ്ങൾക്ക് പാക്കിസ്ഥാൻ താവളമൊരുക്കിയതായി റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളിൽനിന്നു സംരക്ഷണംതേടി ഇറാന്റെ സൈനികവിമാനങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ പാക്കിസ്ഥാൻ അനുമതി നൽകിയതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാനും അമേരിക്കയ്ക്കുമിടയിൽ മധ്യസ്ഥനായി പാക്കിസ്ഥാൻ നിലകൊള്ളുന്നതിനിടെയാണു രഹസ്യനീക്കമെന്നും യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ രഹസ്യാന്വേഷണ വിമാനമായ ആർസി 130 ഉൾപ്പെടെയുള്ളവ പാക് താവളത്തിലേക്കു മാറ്റിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഏപ്രിൽ ആദ്യം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണു വിമാനങ്ങൾ പാക്കിസ്ഥാനിലെത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിനു പുറമെ ഇറാന്റെ ചില യാത്രാവിമാനങ്ങൾ അഫ്ഗാനിസ്ഥാനിലും പാർക്ക് ചെയ്തിരുന്നതായും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടുകൾക്കെതിരേ അമേരിക്കയിൽ വലിയ പ്രതിഷേധം ഉയരുകയാണ്. പാക്കിസ്ഥാൻ നിഷ്പക്ഷ മധ്യസ്ഥനല്ലെന്ന് യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം ആരോപിച്ചു. റിപ്പോർട്ട്…
Read Moreനഷ്ടപരിഹാരവും ഹോർമുസ് കടലിടുക്കിൽ പരമാധികാരവും വേണം: യുഎസ് നിർദേശം തള്ളി ഇറാൻ
ദുബായ്: പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങൾ തള്ളിയ ഇറാന്റെ നടപടി തികച്ചും അസ്വീകാര്യമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ വഴിയാണ് ഇറാൻ തങ്ങളുടെ നിലപാടുകൾ യുഎസിനെ അറിയിച്ചത്. ഇതോടെ മേഖല വീണ്ടും സംഘർഷഭരിതമായി. യുദ്ധത്തിൽ സംഭവിച്ച നാശങ്ങൾക്കു നഷ്ടപരിഹാരം വേണമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നുമാണ് ടെഹ്റാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങളിൽ ചിലത്. കൂടാതെ യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്നും ഇനി ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുനൽകണമെന്നും ഇറാൻ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം പിൻവലിക്കുക, എണ്ണ വിൽപ്പന നടത്താൻ ഇളവു നൽകുക, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം വിട്ടുനൽകുക, യുദ്ധം അവസാനിപ്പിച്ച ശേഷം ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ മുപ്പതു ദിവസത്തെ സാവകാശം അനുവദിക്കുക തുടങ്ങിയവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങൾ. അതേസമയം, യുറേനിയം സമ്പുഷ്ടീകരണം താത്കാലികമായി നിർത്തിവയ്ക്കാൻ തയാറാണെന്നു സൂചന നൽകിയെങ്കിലും ആണവനിലയങ്ങൾ…
Read Moreബഹ്റിനിൽ കെട്ടിടത്തിൽനിന്നു താഴെ വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു
മനാമ: ബഹ്റൈനിലെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്നു താഴെ വീണു ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശേരി സ്വദേശികളായ ജിസ്മോന്- അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (ഏഴ്) ആണ് മരിച്ചത്. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റ്. തുറന്നുകിടന്ന ജനലിലൂടെ അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഉടനെ സമീപവാസികൾ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.
Read Moreആകാശച്ചുഴിയിൽ പുത്തൻ അതിഥി; 34,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ പ്രസവം
ഡാക്കർ: സാധാരണ നിലയിൽ യാത്ര തുടർന്ന ഒരു അന്താരാഷ്ട്ര വിമാനത്തിൽ ആരും പ്രതീക്ഷിക്കാത്ത ഒരു അതിഥി കൂടി എത്തി—ആകാശമധ്യേ ഒരു കുഞ്ഞ് ജനിച്ചു. ഐടിഎ എയർവേയ്സ് വിമാനത്തിലാണ് ഈ അവിശ്വസനീയമായ സംഭവം നടന്നത്. ഡാക്കറിൽ നിന്ന് റോമിലേക്ക് പറന്നുയർന്ന് ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് സംഭവം. 34,000 അടി ഉയരത്തിൽ വിമാനം പറക്കുമ്പോൾ ഏഴ് മാസം ഗർഭിണിയായ യാത്രക്കാരിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെട്ടു. വിമാനത്തിൽ ഡോക്ടർമാരുണ്ടോ എന്ന ക്രൂവിന്റെ അന്വേഷണത്തിന് ഭാഗ്യവശാൽ മറുപടിയുണ്ടായി. യാത്രക്കാരുടെ കൂട്ടത്തിൽ ഒരു ഡോക്ടറും നഴ്സുമുണ്ടായിരുന്നു. വിമാനത്തിലെ ജീവനക്കാരുടെ സഹായത്തോടെ ഒരു ഭാഗം താത്കാലിക പ്രസവമുറിയാക്കി മാറ്റുകയും ഡോക്ടറുടെ മേൽനോട്ടത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ ജനനത്തിന് പിന്നാലെ റോമിലേക്കുള്ള യാത്ര തുടരേണ്ടതില്ലെന്ന് പൈലറ്റ് തീരുമാനിച്ചു. അമ്മയ്ക്കും കുഞ്ഞിനും എത്രയും വേഗം വിദഗ്ധ…
Read Moreഓപ്പറേഷൻ സിന്ദൂർ: പാക്കിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി ചൈന
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് ഓൺ-സൈറ്റ് സാങ്കേതിക സഹായം നൽകിയതായി സ്ഥിരീകരിച്ച് ചൈന. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി സ്വീകരിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും (പിഒകെ) ഒമ്പത് ഭീകരവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട 100-ലധികം ഭീകരരെ വധിച്ചു. ചൈനയുടെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സിസിടിവി വ്യാഴാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ, ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയിലെ എൻജിനീയർമാർ പാക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ നേരിട്ട് പങ്കെടുത്തതായി സമ്മതിച്ചു. ഇന്ത്യ-പാകിസ്ഥാൻ ഏറ്റുമുട്ടലിൽ ചൈനീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആദ്യമായാണ് ചൈന സമ്മതിക്കുന്നത്. എവിഐസിയുടെ ചെങ്ഡു എയർക്രാഫ്റ്റ്…
Read Moreഇറാൻ-യുഎസ് സംഘർഷം: സമാധാനശ്രമങ്ങൾക്കിടയിലും ഹോർമുസിൽ വെടിവയ്പ്
ദുബായ്: യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക നീക്കങ്ങൾ തുടരുന്നു. ഇറാന്റെ തുറമുഖങ്ങൾക്കുമേലുള്ള ഉപരോധം നീക്കുന്നതിനും ഹോർമുസ് കടലിടുക്കു തുറന്നുകൊടുക്കുന്നതിനുമായി അമേരിക്ക സമർപ്പിച്ച പുതിയ നിർദേശങ്ങളിൽ ഇറാന്റെ മറുപടി ഉടൻ ഉണ്ടാകുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിനായി രാജ്യം കാത്തിരിക്കുകയാണെന്നും വൈകാതെ തന്നെ ഇറാന്റെ തീരുമാനം അറിയാൻ സാധിക്കുമെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, അടുത്ത ആഴ്ച പാക്കിസ്ഥാനിൽ സമാധാന ചർച്ചകർ വീണ്ടും ആരംഭിക്കുമെന്ന് യുഎസ് മാധ്യമമായ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. അമേരിക്ക മുന്നോട്ടുവച്ച പതിന്നാല് നിർദേശങ്ങളിൽ ധാരണയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇറാന്റെ ആണവപദ്ധതികൾ നിർത്തിവയ്ക്കുക, ഹോർമുസ് തുറന്നുകൊടുക്കുക, സന്പുഷ്ടീകരിച്ച യുറേനിയം മറ്റൊരു രാജ്യത്തിനു സുരക്ഷിതമായി കൈമാറുക തുടങ്ങിയ നിർദേശങ്ങളിൽ ധാരണയുണ്ടാകുമോ എന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. നിലവിൽ സമാധാന നിർദശങ്ങൾ തങ്ങളുടെ പരിശോധനയിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മറുപടി നൽകുന്നതിനായി പ്രത്യേക…
Read Moreപുതുതായി കണ്ടെത്തിയ നിശാശലഭത്തിന് മാർപാപ്പയുടെ പേര്
എതൻസ്: ഗ്രീസിലെ മെഡിറ്ററേനിയൻ ദ്വീപായ ക്രീറ്റിലെ പർവതമേഖലയിൽ കണ്ടെത്തിയ പുതിയയിനം നിശാശലഭത്തിന് ലെയോ പതിനാലാമൻ മാർപാപ്പയുടെ പേരു നൽകി ശാസ്ത്രജ്ഞർ. ലത്തീൻ ഭാഷയിൽ പിരാലിസ് പാപ്പാലെയോനി (Pyralis papaleonei) എന്നാണ് ഈ ശലഭം അറിയപ്പെടുക. ക്രീറ്റിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുന്നതിനിടയിലാണ് രണ്ടു സെന്റിമീറ്റർ നീളമുള്ള ചിറകുകളും സ്വർണ പാടുകളും വെളുത്ത വരകളുമുള്ള ഇടത്തരം വലുപ്പമുള്ള നിശാശലഭത്തെ കണ്ടെത്തിയതെന്ന് ഇതുസംബന്ധിച്ച് നോട്ട ലെപിഡോപ്റ്റെറോളജിക്ക എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഗവേഷണം നടത്തിയ ഷഡ്പദ ശാസ്ത്രജ്ഞരായ പീറ്റർ ഹ്യുമെർ, ലൗരി കെയ്ലെ, ആൻഡ്രൂസ് എച്ച്. സെഗെരെർ എന്നിവർ അറിയിച്ചു. കാലാവസ്ഥാ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ശക്തമായി വാദിക്കുന്നയാളാണു മാർപാപ്പയെന്നും അതിനാൽ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന്റെ പേര് പുതിയ നിശാശലഭത്തിന് ഇടാൻ തീരുമാനിച്ചതെന്നും ഗവേഷകർ അറിയിച്ചു. മാർപാപ്പയുടെ ശബ്ദം മാനവരാശിക്ക് മാതൃകയാകട്ടെയെന്നു തങ്ങൾ പ്രത്യാശിക്കുന്നുവെന്നും അവർ…
Read Moreരണ്ട് മുൻ പ്രതിരോധ മന്ത്രിമാർക്കു വധശിക്ഷ വിധിച്ച് ചൈന
ബെയ്ജിംഗ്: ചൈനയിൽ രണ്ടു മുൻ പ്രതിരോധമന്ത്രിമാർക്കു വധശിക്ഷ. 2018 മുതൽ 2023 വരെ പ്രതിരോധമന്ത്രിയായിരുന്ന വെയ് ഫെംഗെ, ഇദ്ദേഹത്തിന്റെ പിൻഗാമിയായി 2023 മാർച്ച് മുതൽ ഒക്ടോബർ വരെ പദവി വഹിച്ച ലി ഷാംഗ്ഫു എന്നിവർക്ക് അഴിമതിക്കുറ്റത്തിന്റെ പേരിൽ പട്ടാളക്കോടതി വെവ്വേറെ ശിക്ഷ വിധിച്ചുവെന്നാണു ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വധശിക്ഷ നടപ്പാക്കുന്നത് രണ്ടു വർഷത്തേക്കു മരവിപ്പിച്ചിട്ടുണ്ട്. ചൈനയിലെ രീതി അനുസരിച്ച് ഇക്കാലയളവിലെ നല്ലനടപ്പിന്റെ പേരിൽ ശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യാം. ഇങ്ങനെയുണ്ടായാൽ ഇവർക്ക് പരോൾ അനുവദിക്കരുതെന്നു കോടതി നിർദേശിച്ചു. ഇരുവരുടെയും സ്വത്തുക്കൾ കണ്ടുകെട്ടാനും ഉത്തരവുണ്ട്. സെൻട്രൽ മിലിട്ടറി കമ്മീഷനിൽ അംഗമായിരുന്ന ഇരുവരെയും 2024ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. ചൈനയുടെ ആണവ, മിസൈൽ പദ്ധതികൾ നിയന്ത്രിക്കുന്ന റോക്കറ്റ് ഫോഴ്സുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഇരുവരും നടപടി നേരിട്ടത്. ഏറോസ്പേസ് എൻജിനിയറായിരുന്ന ലി ഷാംഗ്ഫു മുന്പ് സൈനികസാമഗ്രികൾ വാങ്ങുന്ന വകുപ്പിനും നേതൃത്വം…
Read Moreയുഎസ് കപ്പലുകൾക്കുനേരേ ആക്രമണം: ഇറാനെതിരേ കടുത്ത മുന്നറിയിപ്പുമായി ട്രംപ്; ഇറാൻ ആക്രമിച്ചത് മൂന്ന് യുഎസ് യുദ്ധക്കപ്പൽ
ദുബായ്: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്കുനേരേ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെ, കനത്ത തിരിച്ചടി നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകി. നിലവിലെ ആക്രമണത്തേക്കാൾ പത്തിരട്ടി ശക്തമായിരിക്കും വരാനിരിക്കുന്ന പ്രതികരണമെന്ന് ട്രംപ് വ്യക്തമാക്കി. സംഭവത്തിൽ അമേരിക്കൻ കപ്പലുകൾക്കു നാശം സംഭവിച്ചിട്ടില്ലെന്നും ഇറാനു വലിയ നാശം നേരിട്ടതായും ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. “മൂന്ന് നേവി കപ്പലുകൾ ഹോർമുസ് കടലിടുക്കിലൂടെ വിജയകരമായി കടന്നുപോയി. ആക്രമണം ഉണ്ടായെങ്കിലും കപ്പലുകൾ സുരക്ഷിതമാണ്. ഇറാൻ ഉടമ്പടിയിൽ ഒപ്പിടാൻ തയാറായില്ലെങ്കിൽ ഭാവിയിൽ ഇതിലും കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും..,’ ട്രംപ് കുറിച്ചു. അതേസമയം, അമേരിക്കയാണ് ആദ്യം ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു. ഏപ്രിൽ എട്ടിനു നിലവിൽ വന്ന വെടിനിർത്തൽ കരാർ അമേരിക്ക ലംഘിച്ചതായാണ് ഇറാന്റെ വാദം. ഇറാൻ എണ്ണക്കപ്പലിനുനേരെയും ഖേഷ്ം ദ്വീപിലെ സിവിൽ കേന്ദ്രങ്ങൾക്കുനേരെയും അമേരിക്ക വ്യോമാക്രമണം നടത്തിയെന്ന്…
Read More