ബീജിംഗ്: ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്നു പുലര്‍ച്ചെ ചൈനയിലെത്തി. ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അരാഗ്ചിയുടെ ബീജിംഗ് സന്ദര്‍ശനമെന്നതില്‍ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനു പുറമെ, നിലവിലെ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങള്‍ ചര്‍ച്ചയാകുമെന്ന് ഇറാന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷാവസ്ഥയും ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച പുതിയ പ്രമേയവും ചര്‍ച്ചകളില്‍ പ്രധാന വിഷയമാകും. ഇറാന്റെ ഏറ്റവും അടുത്ത പങ്കാളി രാജ്യങ്ങളിലൊന്നാണ് ചൈന. ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതും ചൈനയാണ്.
Read MoreCategory: NRI
ഹോര്‍മുസില്‍ ചരക്കുകപ്പലിനുനേരേ ആക്രമണം
ദുബായ്: ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിനുനേരേ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് (യുകെഎംടിഒ) അറിയിച്ചു. ഇന്നു പുലര്‍ച്ചെയാണു കപ്പലിനുനേരേ ആക്രമണമുണ്ടായത്. വിശ്വസനീയമായകേന്ദ്രങ്ങളില് നിന്നാണ് ആക്രമണവിവരം ലഭിച്ചതെന്ന് മാരിടൈം ഏജന്‍സി വ്യക്തമാക്കി. ആക്രമണത്തില്‍ കപ്പലിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. നിലവില്‍ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന തരത്തിലുള്ള ചോര്‍ച്ചകളോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും യുകെഎംടിഒ നിര്‍ദേശിച്ചു. മേഖലയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയുണ്ടായ ആക്രമണം സ്ഥിതിഗതികള്‍ വീണ്ടും വഷളാക്കാന്‍ സാധ്യതയുണ്ട്.
Read Moreഇറാനെതിരേയുള്ള സൈനികനീക്കം അവസാനിപ്പിച്ച് യുഎസ്
വാഷിംഗ്ടണ്‍ ഡിസി: ഇറാനെതിരേ അമേരിക്ക നടത്തിവന്ന ‘ഓപ്പറേഷന് എപിക് ഫ്യൂറി’ സൈനികനടപടി അവസാനിച്ചതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു റൂബിയോ. സൈനിക നടപടിയുടെ ഈ ഘട്ടം പൂര്‍ത്തിയായതായി പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിനുനേരേ ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്കാന് യുഎസ് തയാറാണെന്നും റൂബിയോ മുന്നറിയിപ്പു നല്കി. ഇറാനുമായുള്ള പുതിയ കരാര്‍ ഒപ്പുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിച്ച് ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ നീക്കത്തിനുള്ള ‘പ്രൊജക്റ്റ് ഫ്രീഡം’ പദ്ധതി താത്കാലികമായി നിര്‍ത്തിവച്ചതായി ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഉടമ്പടി അന്തിമമാക്കാനും ഒപ്പുവയ്ക്കാനും സമയം നല്‍കുന്നതിനാണ് ഈ തീരുമാനമെന്നും ട്രംപ് പറഞ്ഞു. അതേസമയം, മേഖലയില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം നടത്തിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിക്കുന്നതും…
Read Moreനർഗീസ് മുഹമ്മദിയുടെ ആരോഗ്യ നില ഗുരുതരം: ഹൃദയസ്തംഭനത്തെ തുടർന്ന് ജയിലിൽനിന്ന് ആശുപത്രിയിലേക്കു മാറ്റി
ടെഹ്റാൻ: ജയിൽ കഴിയുന്ന ഇറേനിയൻ വനിതാ അവകാശ നേതാവ് നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ജയിൽവച്ച് ഹൃദയസ്തംഭനമുണ്ടായ അവരെ അടിയന്തരമായി ആശുപത്രിയിലേക്കു മാറ്റിയെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. 2023ലെ സമാധാന നൊബേൽ ജേതാവായ നർഗീസ് ഇക്കഴിഞ്ഞ ഡിസംബറിൽ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. ഖുസ്രു അലികോഡി എന്ന അഭിഭാഷകന്റെ മരണത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയതിന്റെ പേരിൽ ഏഴര വർഷത്തെ ശിക്ഷയാണ് അവർക്ക് വിധിച്ചിരിക്കുന്നത്. അന്പതിനു മുകളിൽ പ്രായമുള്ള നർഗീസ് മൂന്നു തവണ അഞ്ചിയോപ്ലാസ്റ്റിക്കു വിധേയമായിട്ടുണ്ട്. കടുത്ത രക്തസമ്മർദം മൂലം വെള്ളിയാഴ്ച രാവിലെ അവർ ബോധരഹിതയായി. തുടർന്ന് ജയിലിലെ ക്ലിനിക്കിൽ പ്രവേശിപ്പിച്ച നർഗീസിന് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ജയിലധികൃതർ അവസാന നിമിഷത്തിലാണ് നർഗീസിനെ ആശുപത്രിയിലേക്കു മാറ്റാൻ തയാറായതെന്നു പറയുന്നു. നർഗീസിനെ സ്വതന്ത്രയാക്കണമെന്ന് നോർവേയിലെ നൊബേൽ കമ്മിറ്റി നേരത്തേ ആവശ്യപ്പെട്ടിരുന്നു.
Read Moreയുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ പുതിയ നിർദേശങ്ങൾ: തൃപ്തിയില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ സ്വീകര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇറാന് കരാറുണ്ടാക്കാൻ താത്പര്യമുണ്ടെങ്കിലും അതിനായി അവർ സമർപ്പിച്ച നിർദേശങ്ങളിൽ തനിക്കു തൃപ്തി ഇല്ലെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. അമേരിക്ക പ്രകോപനസമീപനം മാറ്റിയാൽ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അമേരിക്കൻ ഭീഷണി നേരിടാൻ ഇറാൻ തയാറെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഇസ്രയേൽ-അമേരിക്ക ആക്രമണം പുനരാരംഭിക്കുമെന്ന നിഗമനത്തിൽ ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി സൂചനയുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവർത്തന സജ്ജമാക്കിയെന്നാണ് ഇറേനിയൻ വൃത്തങ്ങൾ പറഞ്ഞത്.…
Read Moreയുഎസ്-ഇറാൻ സംഘർഷം: ചർച്ചകളിൽ സംതൃപ്തനല്ലെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സംഘർഷത്തിനു ശാശ്വത പരിഹാരം കാണാനുള്ള ചർച്ചകൾ എങ്ങുമെത്തിയില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നിലവിലെ ചർച്ചകളിൽ താൻ സംതൃപ്തനല്ലെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ചർച്ചകൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെന്നും, ഉടമ്പടിയിലേക്കെത്താൻ താമസമുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ഇറാനെതിരേ പുതിയ സൈനിക നടപടികളെക്കുറിച്ചുള്ള സൂചനകളൊന്നും അദ്ദേഹം നൽകിയില്ല. സമാധാന ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതുക്കിയ സമാധാന നിർദേശത്തിനു പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്റെ മുൻ നിർദേശങ്ങൾ അമേരിക്ക തള്ളിയിരുന്നു. രണ്ടു മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിനു നിലവിൽ താത്കാലിക വിരാമമുണ്ടെങ്കിലും, ശാശ്വതമായ സമാധാന ഉടന്പടിയിലെത്താൻ ഇരു രാജ്യങ്ങൾക്കും ഇതുവരെ സാധിച്ചിട്ടില്ല. അതിനിടെ, അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന്, ആഗോളതലത്തിലുണ്ടായ ഇന്ധനവില വർധനവിനും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ ലോകമെമ്പാടും പ്രതിഷേധം ശക്തമാകുകയാണ്. മേയ് ദിനത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ തൊഴിലാളി സംഘടനകൾ…
Read Moreയുഎസ് – ഇറാൻ സംഘർഷം; 1.43 ലക്ഷം കോടിയുടെ പ്രതിരോധബജറ്റ് ആവശ്യപ്പെട്ട് ട്രംപ്
വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ യുദ്ധസാഹചര്യത്തിൽ സൈനിക നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനായി 1.5 ട്രില്യൺ ഡോളറിന്റെ (ഏകദേശം 1.43 ലക്ഷം കോടി) പടുകൂറ്റൻ പ്രതിരോധ ബജറ്റ് ആവശ്യപ്പെട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം.ഫെബ്രുവരി 28-ലെ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിനു ശേഷമുണ്ടായ ആഭ്യന്തര വിയോജിപ്പുകളെ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് രൂക്ഷമായി വിമർശിച്ചു. യുദ്ധതന്ത്രങ്ങളെ എതിർക്കുന്ന നിയമസഭാംഗങ്ങളെ ഏറ്റവും വലിയ ശത്രു എന്നാണ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. നിലവിൽ വെടിക്കോപ്പുകൾക്കായി മാത്രം 25 ബില്യൺ ഡോളർ ചിലവായതായാണ് കണക്കുകൾ.അതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കഴിഞ്ഞദിവസം 90 മിനിറ്റോളം ഫോണിലൂടെ നീണ്ട ചർച്ച നടത്തി. യുക്രെയ്ൻ, ഇറാൻ യുദ്ധങ്ങളും വെടിനിർത്തൽ സാധ്യതകളുമാണു പ്രധാനമായും ചർച്ചയായത്. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈകാര്യം ചെയ്യാൻ സഹായിക്കാമെന്ന് പുടിൻ അറിയിച്ചതായി ട്രംപ് പറഞ്ഞു. എന്നാൽ, ഈ സഹായത്തിന് മുൻപ് യുക്രെയ്ൻ…
Read More140 കോടിയുടെ അപൂർവ ശേഖരം; മോഷ്ടിക്കപ്പെട്ട 657 പുരാവസ്തുക്കൾ ഇന്ത്യക്ക് കൈമാറി അമേരിക്ക
ന്യൂയോർക്ക്: ഇന്ത്യയിൽനിന്നു മോഷ്ടിച്ചുകടത്തിയ 657 പുരാവസ്തുക്കൾ അമേരിക്ക ഔദ്യോഗികമായി ഇന്ത്യക്കു കൈമാറി.ഏകദേശം 140 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കൾ വിവിധ കാലഘട്ടങ്ങളിൽ മോഷ്ടിച്ചുകടത്തിയവയാണ്.ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് ആണ് പുരാവസ്തുക്കൾ കൈമാറിയത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പ്രതിനിധി രാജലക്ഷ്മി കദം പുരാവസ്തുക്കൾ ഏറ്റുവാങ്ങി. ഏകദേശം 16 കോടിയിലധികം രൂപ വിലമതിക്കുന്ന അവലോകിതേശ്വര വെങ്കല വിഗ്രഹമാണ് കൈമാറിയതിൽ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു. ഛത്തീസ്ഗഡ് സിപുരിലെ ദ്രോണാദിത്യ എന്ന ശില്പി നിർമിച്ചതാണിതെന്നു വിഗ്രഹത്തിലെ ലിഖിതങ്ങൾ വ്യക്തമാക്കുന്നു.1939-ൽ ലക്ഷ്മണ ക്ഷേത്രത്തിന് സമീപത്തുനിന്നു കണ്ടെത്തിയ ഇത് 1982-ൽ റായ്പുരിലെ മ്യൂസിയത്തിൽനിന്നു മോഷ്ടിക്കപ്പെട്ടതായിരുന്നു. 2025-ലാണ് അമേരിക്കൻ അധികൃതർ ഇതു പടിച്ചെടുത്തത്. മധ്യപ്രദേശിലെ ക്ഷേത്രത്തിൽനിന്ന് 2000-ൽ മോഷ്ടിക്കപ്പെട്ട, നൃത്തം ചെയ്യുന്ന ഗണപതിവിഗ്രഹവും കൈമാറ്റം ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു.സാൻഡ് സ്റ്റോണിൽ നിർമിക്കപ്പെട്ട ഗണപതിവിഗ്രഹം പുരാവസ്തു കടത്തുകാരനായ സുഭാഷ് കപുറിന്റെ സംഘമാണു മോഷ്ടിച്ചത്.…
Read Moreഹോർമുസ് കടലിടുക്കിന് മേൽനിയന്ത്രണം അവകാശപ്പെട്ട് ഇറാൻ
ദുബായ്: ഇസ്രായേലും അമേരിക്കയും ആക്രമണം അവസാനിപ്പിച്ചാൽ മാത്രമേ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുനൽകൂ എന്ന നിലപാടു തുടരുകയാണ് ഇറാൻ. സമാധാന ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധമന്ത്രി ബ്രിഗേഡിയർ ജനറൽ റെസ വ്യക്തമാക്കി. നിലവിൽ ഹോർമുസ് കടലിടുക്കിനു മേൽ പൂർണ നിയന്ത്രണം തങ്ങൾക്കാണെന്നും സൈനികമായ തയാറെടുപ്പുകൾ തുടരുകയാണെന്നും ഇറാൻ അറിയിച്ചു. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നതിനിടെ, ഇറാന്റെ പക്കൽ ആണവായുധം ഉണ്ടാകരുത് എന്ന കാര്യത്തിൽ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും താനും യോജിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെളിപ്പെടുത്തി. അമേരിക്കയിൽ സന്ദർശനം നടത്തുന്ന ചാൾസ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ലോകം വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സഖ്യകക്ഷികൾ ഒത്തൊരുമിച്ചു നിൽക്കണമെന്നും അഭ്യർഥിച്ചു. ഇറാൻ നിലവിൽ തകർച്ചയുടെ വക്കിലാണെന്നും നേതൃത്വപരമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ…
Read Moreഅഫ്ഗാനിൽ അഞ്ചു വർഷത്തിനിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്10 ലക്ഷം പെൺകുട്ടികൾക്ക്
പാരീസ്: അഫ്ഗാനിസ്ഥാനിൽ ഏതാനും വർഷങ്ങളായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്നും ഇതു ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും യൂണിസെഫ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്ത്രീ തൊഴിലിനും മേലുള്ള നിരന്തരമായ നിയന്ത്രണങ്ങൾ കാരണം 2030 ആകുമ്പോഴേക്കും അഫ്ഗാനിസ്ഥാന് 20,000 വനിതാ അധ്യാപകരെയും 5,400 ആരോഗ്യ പ്രവർത്തകരെയും നഷ്ടപ്പെടുമെന്നും യൂണിസെഫിന്റെ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. 2021നുശേഷം പത്തു ലക്ഷം പെൺകുട്ടികൾക്കാണു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത്. 2030 ആകുന്പോഴേയ്ക്കും ഇതു 20 ലക്ഷമായി ഉയരും. 2023 നും 2025 നും ഇടയിൽ പൊതുഭരണത്തിലെ സ്ത്രീകളുടെ പങ്കാളിത്തം 21% ൽനിന്ന് 17.7% ആയി കുറഞ്ഞുവെന്നും സംഘടന കണ്ടെത്തി. സ്കൂളുകളിലും ആശുപത്രികളിലും യോഗ്യതയുള്ള വനിതാ പ്രൊഫഷണലുകളുടെ എണ്ണത്തിലെ കുറവ് ഭാവി അവസരങ്ങൾക്കു വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിച്ചിട്ടുള്ളതും അവർക്ക് ഒഴിച്ചുകൂടാനാകാത്തതുമായ രണ്ടു മേഖലകളായ അധ്യാപന, ആരോഗ്യ സേവനങ്ങളിൽനിന്ന് ഒഴിവാക്കുന്നത് കുഞ്ഞുങ്ങളെ ദോഷകരമായി…
Read More