വത്തിക്കാന് സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയുടെ 11 ദിവസം നീണ്ട ആഫ്രിക്കൻ പര്യടനത്തിനു സമാപനം. കഴിഞ്ഞ 13ന് അൾജീരിയയിൽ ആരംഭിച്ച അപ്പസ്തോലിക പര്യടനം കാമറൂൺ, അങ്കോള എന്നീ രാജ്യങ്ങൾക്കുശേഷം ഇക്വറ്റോറിയൽ ഗിനിയയിലെ സന്ദര്ശനത്തോടെയാണു സമാപിച്ചത്. മൂന്നു ദിവസത്തെ ഇക്വറ്റോറിയൽ ഗിനിയ സന്ദർശനത്തിന്റെ അവസാന ദിവസമായ ഇന്നലെ മലാബോ നഗരത്തിലെ സ്റ്റേഡിയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചശേഷമാണു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ ആഫ്രിക്കൻ പര്യടനം ഏറെ സന്തോഷപ്രദമായ നിമിഷങ്ങളായിരുന്നുവെന്നും യാത്രയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറയുന്നതായും മാർപാപ്പ പറഞ്ഞു. “സന്ദർശനത്തിലുടനീളം നടത്തിയ കണ്ടുമുട്ടലുകൾ, സാക്ഷ്യങ്ങൾ, അനുഭവങ്ങൾ എന്നിവയാൽ രൂപപ്പെട്ട വിശ്വാസത്തിന്റെയും പ്രത്യാശയുടെയും ദാനധർമത്തിന്റെയും അളക്കാനാകാത്ത ഒരു നിധിയുമായിട്ടാണ് ഞാൻ പോകുന്നത്. ഈ നിധിയിൽ സന്തോഷകരവും ദുഃഖകരവുമായ കഥകൾ, മുഖങ്ങൾ, സാക്ഷ്യങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. അത് പത്രോസിന്റെ പിൻഗാമി എന്നനിലയിൽ എന്റെ ജീവിതത്തെയും…
Read MoreCategory: NRI
ഹോർമുസിൽ വീണ്ടും ഇറാൻ ആക്രമണം: രണ്ടു കപ്പലുകൾ പിടിച്ചെടുത്തു; മൂന്നു കപ്പലുകൾക്കെതിരേ ആക്രമണം
ദുബായ്: ഹോർമുസ് കടലിടുക്കിൽ മൂന്നു ചരക്കുകപ്പലുകൾ ഇറാൻ ആക്രമിച്ചു. രണ്ടെണ്ണം പിടിച്ചെടുത്തു. റവലൂഷണറി ഗാർഡുകളാണ് ആക്രമണം നടത്തിയത്. ഇന്നലെ രാവിലെയാണ് ആദ്യ ആക്രമണമുണ്ടായത്. എംഎസ്സി ഫ്രാൻചെസ്ക, എപ്പാമിനോണ്ടാസ്, യൂഫോറിയ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഫ്രാൻചെസ്ക, എപ്പാമിനോണ്ടാസ് എന്നീ കപ്പലുകൾ പിടിച്ചെടുത്തു. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കന്പനിയായ എംഎസ്സിയുടെ കപ്പലുകളാണിവ. ഇവ ഉൾപ്പെടെ ആറു കപ്പലുകൾ പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഗൾഫിൽ കുടുങ്ങുകയായിരുന്നു. എംഎസ്സിയുടെ മറ്റു നാലു കപ്പലുകൾക്കു നേർക്ക് ആക്രമണമുണ്ടായില്ല. ലൈബീരിയൻ പതാകയേന്തിയ എപ്പാമിനോണ്ടാസ് യുഎഇയിലെ ജബൽ അലി തുറമുഖത്തുനിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് യാത്ര ചെയ്തിരുന്നതെന്ന് കപ്പൽ ട്രാക്കിംഗ് ഡേറ്റ വ്യക്തമാക്കുന്നു. ചരക്കുകൾ, രേഖകൾ, മറ്റു വിവരങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി പിടിച്ചെടുത്ത കപ്പലുകൾ തീരമേഖലയിലേക്കു മാറ്റിയെന്നാണ് ഇറാൻ അധികൃതർ അറിയിച്ചിരിക്കുന്നത്. റവലൂഷണറി ഗാർഡിന്റെ ഗൺബോട്ടിൽനിന്നാണ് എംഎസ്സി ഫ്രാൻചെസ്ക കപ്പലിനു നേർക്ക് ആക്രമണമുണ്ടായത്. വെടിവയ്പിനു മുന്പ് മുന്നറിയിപ്പ്…
Read Moreഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതമായി നീട്ടി: സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണു നടപടിയെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി/ഇസ്ലാമാബാദ്: ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതമായി നീട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണു നടപടിയെന്നും ട്രംപ്. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് ട്രംപിന്റെ നാടകീയ പ്രഖ്യാപനമുണ്ടായത്. ബുധനാഴ്ചയ്ക്കകം കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്ന് നേരത്തേ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിൽനിന്ന് ഏകീകൃത നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഹോർമുസിൽ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തുറമുഖങ്ങൾ ഉപരോധിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്നും അത് വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാനചർച്ച അനിശ്ചിതത്വത്തിലായി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള യാത്ര റദ്ദാക്കി. പാക്കിസ്ഥാനിലേക്ക് പ്രതിനിധികളെ അയയ്ക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. ഹോർമുസിലെ ഉപരോധം നീക്കിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്.…
Read Moreഇറാനെതിരേ സംയുക്ത സൈനികനീക്കം നടത്തണമെന്ന ആവശ്യവുമായി നെതന്യാഹു: എതിർപ്പുമായി ജോർജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ഇറാനെതിരേ സംയുക്ത സൈനികനീക്കം നടത്തണമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ യുഎസ് പ്രസിഡന്റുമാരായ ജോർജ് ബുഷ്, ബരാക് ഒബാമ, ജോ ബൈഡൻ എന്നിവർ തള്ളിക്കളഞ്ഞതായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി വെളിപ്പെടുത്തി. എന്നാൽ, ഡോണൾഡ് ട്രംപ് ഈ നീക്കത്തിനു പച്ചക്കൊടി കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെറി. ഇറാനെതിരായ യുദ്ധത്തിനു മുൻഗാമിമാരായ പ്രസിഡന്റുമാർ വിസമ്മതിച്ചതു സമാധാനപരമായ ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇനിയും സാധ്യതയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെറി വ്യക്തമാക്കി. ഒബാമയും ബുഷും ബൈഡനും നെതന്യാഹുവിനോട് “നോ’ പറഞ്ഞു. ആ ചർച്ചകളുടെ ഭാഗമായിരുന്ന വ്യക്തിയാണു താനെന്നും കെറി കൂട്ടിച്ചേർത്തു. വിയറ്റ്നാം യുദ്ധത്തിലും ഇറാഖ് യുദ്ധത്തിലും സംഭവിച്ചതുപോലെ അമേരിക്കൻ ജനതയോടു കളവുപറഞ്ഞ് മക്കളെ യുദ്ധത്തിനു വിടാൻ ആവശ്യപ്പെടുന്നതു തെറ്റാണെന്നും കെറി ഓർമിപ്പിച്ചു. ഇറാനിൽ ഭരണമാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്നും ജനങ്ങൾ ഭരണകൂടത്തിനെതിരേ…
Read Moreയുഎസിന്റെ 2000 കോടിയുടെ ഡ്രോൺ തകർന്നു: അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്
വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് നാവികസേനയുടെ ആധുനിക ഡ്രോൺ തകർന്നതിനു സ്ഥിരീകരണം. എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി നേവൽ സേഫ്റ്റി കമാൻഡിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 ദശലക്ഷം ഡോളറാണ് (ഏകദേശം 2000 കോടി രൂപ) വില. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കയ്ക്കുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്.
Read Moreഅമേരിക്ക വെടിനിർത്തൽ നീട്ടിയത് വെറുതെയല്ല; ഇന്റലിജൻസ് റിപ്പോർട്ടിൽ ഭയന്ന് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെയും ഇറേനിയൻ സൈനിക ശേഷി സംബന്ധിച്ച അവകാശവാദങ്ങൾ തള്ളി യുഎസ് ഇന്റലിജൻസ്. ഇറേനിയൻ സൈനിക ശേഷി ദുർബലമായെന്ന് ട്രംപ് ആവർത്തിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്റെ ഇന്റലിജൻസ് വിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇറേനിയൻ സൈനിക ശേഷി തകർത്തെന്നും, ഇനി ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറേനിയൻ സായുധസേന ദുർബലമായെന്നും ട്രംപ് തുടരെ അവകാശവാദം ഉന്നയിക്കുന്നതിനിടെയാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. ആയിരക്കണക്കിന് മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെ ഇറേനിയൻ സൈനിക ശേഷി ശക്തമാണെന്ന് ആയിരുന്നു ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് ട്രംപ് വെടിനിർത്തൽ കരാർ നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥനയെ തുടർന്നാണ് വെടിനിർത്തൽ നീട്ടിയതെന്നായിരുന്നു ട്രംപിന്റെ വാദം. വെടിനിർത്തൽ നീട്ടാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇറാനും…
Read Moreആയുധകയറ്റുമതിക്കുള്ള നിയന്ത്രണം നീക്കി: യുദ്ധമുറിവുകൾ മറന്ന് ജപ്പാൻ
ടോക്കിയോ: യുദ്ധത്തിന്റെ മുറിവുകൾ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ജപ്പാൻ, യുദ്ധവ്യവസായത്തെ പ്രോത്സാഹിപ്പിക്കാനൊരുങ്ങുന്നു. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണം ജപ്പാൻ എടുത്തുനീക്കി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ജപ്പാന്റെ പ്രതിരോധ നയങ്ങളിലെ പ്രധാന മാറ്റമാണിത്. ആയുധകയറ്റുമതിക്കുള്ള നിയന്ത്രണങ്ങൾ നീക്കുന്നതിനു പ്രധാനമന്ത്രി സനേ തകായിച്ചിയുടെ മന്ത്രിസഭ അംഗീകാരം നൽകി. ജപ്പാൻ തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലുകൾ, ഡ്രോണുകൾ, മറ്റ് ആയുധങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണം ഇതോടെ ഇല്ലാതായി. പതിറ്റാണ്ടുകളായി സമാധാനപക്ഷത്തു നിലയുറപ്പിച്ചിരുന്ന ജപ്പാന്റെ നിലപാടുകളിലെ വലിയൊരു ചുവടുമാറ്റമാണിത്. ചൈനയുടെയും ഉത്തരകൊറിയയുടെയും ഭീഷണികൾ നിലനിൽക്കുന്നതിനാലാണു ജപ്പാൻ ചുവടുമാറ്റുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്. നയത്തിലെ മാറ്റത്തെ ചൈന വിമർശിച്ചു. എന്നാൽ ഓസ്ട്രേലിയ പോലുള്ള ജാപ്പനീസ് പ്രതിരോധ പങ്കാളികൾ ഇതിനെ സ്വാഗതം ചെയ്തു. രണ്ടാം ലോകമഹായുദ്ധാനന്തര യുദ്ധവിരുദ്ധ ഭരണഘടന പ്രകാരം ജപ്പാൻ ആയുധ കയറ്റുമതി നിരോധിച്ചിരുന്നു. വർധിച്ചുവരുന്ന ആഗോള, പ്രാദേശിക സംഘർഷങ്ങൾ കാരണം സമീപകാലത്ത് ഏതാനും മാറ്റങ്ങൾ വരുത്തിയിരുന്നു. എന്നാൽ, കയറ്റുമതി അഞ്ച്…
Read Moreഇന്ത്യ-യുഎസ് വ്യാപാര കരാർ: വാഷിംഗ്ടണിൽ നിർണായക ചർച്ച
വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ചർച്ചയ്ക്കായി ഇന്ത്യൻ പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തി. അമേരിക്കൻ സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ താരിഫ് നയങ്ങൾക്കെതിരേ വിധി പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ, നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കരാറിൽ മാറ്റങ്ങൾ വരുത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. വാണിജ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ദർപൺ ജെയിനിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണു മൂന്നു ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയത്. കരാറിന് അന്തിമരൂപം നൽകുന്നതിനായുള്ള സാങ്കേതികവും നയപരവുമായ ചർച്ചകൾ സന്ദർശനത്തിൽ നടക്കും. ഇന്ത്യൻ സംഘത്തിന്റെ വരവിനെ യുഎസ് അംബാസഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു. “ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം വാഷിംഗ്ടണിലെത്തുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമായ വ്യാപാര കരാറിന് അന്തിമരൂപം നൽകാനുള്ള വലിയ ചുവടുവയ്പാണ്’ – ഗോർ എക്സിൽ കുറിച്ചു.2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലേക്ക് എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. നേരത്തെയുള്ള ധാരണ…
Read Moreജർമനിയിൽ ഗുരുദ്വാരയ്ക്കുള്ളിൽ വെടിവയ്പും കത്തിക്കുത്തും:11 പേർക്കു പരിക്ക്
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു. വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട്…
Read Moreഗൾഫ്-യൂറോപ്പ് റെയിൽ കോറിഡോറുമായി തുർക്കി, സിറിയ, ജോർദാൻ രാജ്യങ്ങൾ
ഇസ്താംബൂൾ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സൃഷ്ടിക്കുന്ന തടസങ്ങൾ ആഗോള ഇന്ധനനീക്കത്തെ ഗുരുതരമായി ബാധിച്ചിരിക്കേ ഗൾഫ് രാജ്യങ്ങളെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന റെയിൽ കോറിഡോർ യാഥാർഥ്യമാകാൻ സാധ്യതയേറി. പദ്ധതിയുമായി മുന്നോട്ടുപോകാൻ തുർക്കി, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾ തീരുമാനിച്ചു. പരമ്പരാഗത സമുദ്ര, കര വ്യാപാരശൃംഖലകളിലെ തടസങ്ങൾ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണു ബദൽ വ്യാപാരപാതകളെക്കുറിച്ചു തുർക്കി ആലോചിക്കുന്നതും അയൽരാജ്യങ്ങളുടെ പങ്കാളിത്തം തേടാൻ തീരുമാനിച്ചതും. യൂറോപ്പിൽനിന്ന് തുർക്കി വഴി സിറിയൻ പ്രദേശം മുഴുവൻ കടന്നു തെക്ക് ജോർദാനിലേക്കു വ്യാപിച്ച്, മെഡിറ്ററേനിയൻ തുറമുഖങ്ങളെയും ഗൾഫ് വിപണികളെയും ബന്ധിപ്പിക്കുന്നതായിരിക്കും നിർദിഷ്ട റെയിൽ ശൃംഖല. ഇതിനായി മൂന്നു രാജ്യങ്ങളിലെയും റെയിൽ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും. ഇതിനുള്ള ധാരണാപത്രം കഴിഞ്ഞദിവസം ഒപ്പുവച്ചു. സംഘർഷങ്ങൾ മൂലം റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിലൂടെയുള്ള സമുദ്ര ഗതാഗതപാതകൾ തടസപ്പെടുന്ന സാഹചര്യത്തിലാണു സമാന്തര സംവിധാനത്തെക്കുറിച്ച് തുർക്കി ആലോചിച്ചത്. നിർദിഷ്ട റെയിൽ ശൃംഖല…
Read More