ന്യൂയോർക്ക്: ഇസ്രയേലിൽ നടന്ന സംഘർഷങ്ങൾക്കിടെ ഹമാസ് ഭീകരർ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം ശക്തമായതോടെ വിശദമായ അന്വേഷണം ആരംഭിച്ച് യുഎൻ. ജനുവരി അവസാനത്തോടെ പരാതികൾ സംബന്ധിച്ച വിവരശേഖരണം ആരംഭിക്കും. ഇതിനായി യുഎന്നിന്റെ പ്രത്യേക പ്രതിനിധി പ്രമീള പാറ്റേൺ ഇസ്രയേൽ സന്ദർശിക്കുമെന്നും യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ദുജറിക്ക് പറഞ്ഞു. അക്രമണത്തിൽനിന്ന് അതിജീവിച്ചവർ, ദൃക്സാക്ഷികൾ തുടങ്ങിയവരിൽനിന്നു വിവരശേഖരണം നടത്തും. ഹമാസ് തടവിലക്കിയശേഷം മോചിപ്പിച്ചവരെയും സന്ദർശിക്കുമെന്നും അറിയിപ്പിലുണ്ട്. ഫോറൻസിക് തെളിവുകളടക്കം ശേഖരിക്കുന്നതിനുള്ള വിദഗ്ധ സംഘം പ്രമീളയോടൊപ്പം ഉണ്ടാകുമെന്നാണ് സൂചന.
Read MoreCategory: NRI
ഇന്ത്യ സന്ദർശിക്കാൻ താത്പര്യം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ്
ന്യൂഡൽഹി: വിവാദങ്ങൾക്കിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസു ഇന്ത്യ സന്ദർശിക്കാൻ താത്പര്യം പ്രകടിപ്പിച്ചു. അതേസമയം, ഇക്കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന നിലപാടിലാണ് ഇന്ത്യ. തെരഞ്ഞടുപ്പിന് മുമ്പ് സന്ദർശനകാര്യത്തിൽ തീരുമാനമുണ്ടാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മാലദ്വീപ് മന്ത്രിമാർ നടത്തിയ മോശം പരാമർശങ്ങൾക്കെതിരേ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ഇതേത്തുടർന്നു മൂന്നു മന്ത്രിമാരെ മാലദ്വീപ് പുറത്താക്കുകയുംചെയ്തിരുന്നു. വിവാദങ്ങളെ തുടർന്നു മാലദ്വീപിലേക്കു ഇന്ത്യയിൽനിന്നുള്ള യാത്രാ ബുക്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്.
Read Moreതൽസമയ ടിവി പരിപാടിക്കിടെ സ്റ്റുഡിയോയിലേക്കു തോക്കുധാരികൾ ഇരച്ചുകയറി
ഇക്വഡോർ: തൽസമയ ടിവി പരിപാടി നടക്കുന്ന സ്റ്റുഡിയോയിൽ തോക്കുധാരികൾ ഇരച്ചുകയറി പരിപാടി തടസപ്പെടുത്തി. ഇക്വഡോറിലെ ടിവി സ്റ്റേഷൻ ടിസിയുടെ തത്സമയ പരിപാടിക്കിടെയാണ് മുഖംമൂടി ധരിച്ച ആയുധധാരികൾ കടന്നുകയറി അക്രമം കാണിച്ചത്. ചാനലിൽ ലൈവ് പ്രോഗ്രാം നടക്കുന്ന സമയത്ത് തോക്കുകളുമായി സ്റ്റുഡിയോയിൽ എത്തിയ അക്രമകാരികൾ തോക്കുകൾ ഉയർത്തിക്കാട്ടി ജീവനക്കാരോടു തറയിൽ ഇരിക്കാൻ പറഞ്ഞു. ഇതിനിടെ വെടിയുടെ ശബ്ദം കേൾക്കുകയും ചാനലിൽ നടന്നുകൊണ്ടിരുന്ന ടെലിവിഷൻ പരിപാടി തടസപ്പെടുകയുംചെയ്തു. അതേസമയം മറ്റൊരു ചാനൽ ടിവി, അക്രമം നടന്ന ചാനലിന്റെ പുറത്തുനിന്നുള്ള ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇക്വഡോറിൽ പ്രസിഡന്റ് ഡാനിയൽ നൊബോവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്താണ് ടിവി ചാനൽ അതിക്രമ സംഭവം നടന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അക്രമസംഭവങ്ങൾ വർധിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ഏഴ് പോലീസുകാരെ തട്ടിക്കൊണ്ടുപോയ സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Read Moreമുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാൻ കസ്റ്റഡിയില്‍
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ് പാക്കിസ്ഥാന്റെ കസ്റ്റഡിയിലെന്ന് സ്ഥിരീകരിച്ച് യുഎന്‍ റിപ്പോര്‍ട്ട്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഹാഫിസ് സയീദ് ജയിലില്‍ കഴിയുന്നത്. തീവ്രവാദ ധനസഹായവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ ഉൾപ്പെട്ടതിനു 78 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഹാഫിസ് സയീദ്. യുഎൻ പുതുക്കിയ റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുത്തിയത്. സയീദിനെ വിട്ടുനല്‍കണമെന്ന് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞു. അതേസമയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഹാഫിസിന്റെ പാർട്ടി മത്സരിക്കുന്നുണ്ട്. ഇയാളുടെ മകൻ തൽഹ സയീദ് ലഹോറിലെ സ്ഥാനാർഥിയാണ്.
Read Moreഇന്തോനേഷ്യൻ ദ്വീപുകളിൽ ഭൂചലനം; 6.7 തീവ്രത
ഇന്തോനേഷ്യ: ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളിൽ റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെയാണു ഭൂചലനം അനുഭവപ്പെട്ടത്. 80 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം. മേഖലയിൽ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുവത്സര ദിനത്തിൽ ജപ്പാനിലുണ്ടായ ഭൂചലനത്തിൽ 160ലേറെ പേർക്കു ജീവൻ നഷ്ടമായിരുന്നു. രാജ്യത്ത് 155 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിൽ ആദ്യത്തെ ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തി.
Read Moreയുഎഇ പ്രസിഡന്റിനൊപ്പം മോദിയുടെ റോഡ് ഷോ
അഹമ്മദാബാദ്: യുഎഇ പ്രസിഡന്റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. പത്താമത് വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാനെത്തുന്ന യുഎഇ പ്രസിഡന്റിനെ വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കും. തുടർന്ന് ഇരുവരും മൂന്നു കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും. ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യതലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
Read Moreഅമേരിക്കൻ ചാന്ദ്രദൗത്യത്തിൽ സാങ്കേതിക തകരാർ
മയാമി: അര നൂറ്റണ്ടിനുശേഷം അമേരിക്ക വിക്ഷേപിച്ച ചാന്ദ്രപേടകത്തിന് സാങ്കേതിക തകരാർ. സ്വകാര്യ സ്ഥാപനമായ അസ്ട്രോബോട്ടിക് വികസിപ്പിച്ച പെരിഗ്രിൻ ലൂണാൻ ലാൻഡർ പേടകത്തെ വഹിക്കുന്ന വൾക്കൻ സെന്റോർ റോക്കറ്റ് ഇന്നലെ ഫ്ലോറിഡയിലെ കേപ് കാനവറാലിൽനിന്നു വിജയകരമായി വിക്ഷേപിക്കാൻ കഴിഞ്ഞു. പക്ഷേ, തുടർന്ന് പെരിഗ്രിൻ പേടകത്തിലെ സോളാർ പാനലുകൾ സൂര്യന് അഭിമുഖമായി വന്നില്ല. ബാറ്ററി ചാർജ് ചെയ്യാൻ പറ്റാതായാൽ ദൗത്യം പരാജയപ്പെടുമെന്ന് അസ്ട്രോബോട്ടിക് അറിയിച്ചു. അപ്പോളോ ദൗത്യം 1972ൽ അവസാനിച്ചശേഷം അമേരിക്കയിൽനിന്നുള്ള ആദ്യ ചാന്ദ്രപദ്ധതിയാണിത്. പെരിഗ്രിൻ പേടകം ഫെബ്രുവരി 23ന് ചന്ദ്രനിലിറങ്ങുന്ന രീതിയിലാണ് ദൗത്യം ക്രമീകരിച്ചത്. അമേരിക്കയ്ക്കു പുറമേ, സോവിയറ്റ് യൂണിയൻ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ പേടകങ്ങൾ ഇറക്കിയിട്ടുള്ളൂ.
Read Moreഇന്ത്യ പ്രധാന സുഹൃത്ത്; വിജയത്തിനു പിന്നാലെ ഹസീന
ധാക്ക: ബംഗ്ലാദേശിന്റെ ഏറ്റവും പ്രധാന സുഹൃത്താണ് ഇന്ത്യയെന്നു പ്രധാനമന്ത്രി ഷേഖ് ഹസീന. തെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായിട്ടാണ് അവർ ഇതു പറഞ്ഞത്. ബംഗ്ലാദേശ് രൂപംകൊണ്ട 1971ലും ബംഗ്ലാദേശ് സ്ഥാപകനും സ്വന്തം പിതാവുമായ മുജീബുർ റഹ്മാൻ വധിക്കപ്പെട്ട സമയത്തും ഇന്ത്യയാണ് ഒപ്പമുണ്ടായിരുന്നത്. എന്റെ കുടുംബത്തിന് അഭയം നല്‍കിയത് ഇന്ത്യണ്. മികച്ച ബന്ധമാണ് ഇന്ത്യയുമായിട്ടുള്ളത്. പല പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം ഉഭയകക്ഷിതലത്തിൽ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ഹസീന കൂട്ടിച്ചേർത്തു. 300 അംഗ പാർലമെന്റിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 223 സീറ്റുകളിലും ജയിച്ചു. പ്രതിപക്ഷ ജാതീയ പാർട്ടി പതിനൊന്നിലും ബംഗ്ലാദേശ് കല്യാൺ പാർട്ടി ഒരു സീറ്റിലും ജയിച്ചു. 62 ഇടത്ത് സ്വതന്ത്രർക്കാണു ജയം. മുഖ്യപ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വോട്ടർമാർ പൊതുവേ അവഗണിച്ച തെരഞ്ഞെടുപ്പിൽ 40 ശതമാനം മാത്രമായിരുന്നു പോളിംഗ്. ഹസീന മൊത്തത്തിൽ…
Read Moreബ്രസീലിൽ ടൂറിസ്റ്റ് ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 25 പേർ മരിച്ചു
ബഹിയ: ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ച് 25 പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ബഹിയയുടെ വടക്കൻ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രമായ ഗ്വാരാജുബ ബീച്ച് സന്ദർശിച്ച ശേഷം മിനിബസ് യാക്കോബിന നഗരത്തിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Read Moreഇന്ത്യയും സൗദിയും ഹജ്ജ് കരാറൊപ്പിട്ടു
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും ഈ വർഷത്തെ ഹജ്ജ് കരാർ ഒപ്പുവച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയും സൗദിയും തമ്മിൽ ഹജ്ജ് കരാർ ഔദ്യോഗികമായി ഒപ്പുവച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു. തീർത്ഥാടകരുടെ മുഴുവൻ വിവരങ്ങളും ഡിജിറ്റലായി നൽകുന്നതിൽ ഇന്ത്യൻ സർക്കാർ കാണിക്കുന്ന താൽപര്യത്തെ സൗദി ഭരണകൂടം പ്രശംസിച്ചതായും മന്ത്രി പഞ്ഞു. ഹജ്ജ് തീർത്ഥാടനത്തിൽ മഹ്റം (ആൺ തുണ) ഇല്ലാതെ സ്ത്രീകൾ വരുന്നത് കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
Read More