കൊടുംശൈത്യത്തിന്‍റെ പിടിയിൽ സൗദി

റിയാദ്: സൗദി അറേബ്യയുടെ വടക്കൻ മേഖല കൊടും ശൈത്യത്തിന്‍റെ പിടിയിൽ. വടക്കൻ അതിർത്തി പ്രവിശ്യയിലെ തുറൈഫിൽ താപനില മൂന്നു ഡിഗ്രി വരെ താഴ്ന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. അബഹ, ഹായിൽ, ഖുറയ്യാത്ത്, ബീശ എന്നിവിടങ്ങളിൽ നാലു ഡിഗ്രിയും ഖമീസ് മുശൈത്ത്, നജ്റാൻ, ശറൂറ എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രിയും വാദിദവാസിർ, അറാർ എന്നിവിടങ്ങളിൽ ആറു ഡിഗ്രിയും തബൂക്ക്, റഫ്ഹാ, ഖൈസൂമ, സകാക്ക എന്നിവിടങ്ങളിൽ ഏഴു ഡിഗ്രിയും ബുറൈദയിൽ എട്ടു ഡിഗ്രിയും തായിഫിലും അൽബാഹയിലും ഒമ്പതു ഡിഗ്രിയുമാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. റോഡുകളും ചത്വരങ്ങളും പാർക്കുകളും മൂടൽമഞ്ഞിൽ കുളിച്ചു. ദൃശ്യക്ഷമത കുറഞ്ഞതോടെ രാജ്യാന്തര റോഡിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വകുപ്പുകൾ ആവശ്യപ്പെട്ടു.

Read More

ഐസ്‌ലാൻഡിൽ അഗ്നിപർവത സ്ഫോടനം; നാലായിരത്തോളം പേരെ ഒഴിപ്പിച്ചു

റെയ്ക്ക്‌യാവിക്: ഐസ്‌ലൻഡിൽ വൻ അഗ്നിപർവത സ്ഫോടനം. തെക്കുപടിഞ്ഞാറുള്ള റെയ്ക്ക്‌യാൻസ് മേഖലയിലെ മത്സ്യബന്ധന പട്ടണമായ ഗ്രിൻഡാവിക്കിനു നാലു കിലോമീറ്റർ അകലെയുള്ള അഗ്നിപർവതമാണു പൊട്ടിത്തെറിച്ചത്. പട്ടണത്തിലെ നാലായിരത്തോളം നിവാസികളെ ഈ മാസം ആദ്യം ഒഴിപ്പിച്ചുമാറ്റിയിരുന്നു. ഗ്രിൻഡാവിക്കിൽനിന്ന് 42 കിലോമീറ്റർ അകലെ ഐസ്‌ലാൻഡ് തലസ്ഥാനമായ റെയ്ക്ക്‌യാവിക്കിലുള്ളവർക്കു വരെ സ്ഫോടനം നേരിട്ടു കാണാനായി. ആകാശം മുഴുവൻ ചുവപ്പുനിറത്തിലായതായി ദൃക്സാക്ഷികൾ പറഞ്ഞു. അഗ്നിപർവതത്തിന്‍റെ മുഖത്തിനു മൂന്നര കിലോമീറ്റർ വ്യാസമുണ്ടെന്നും സെക്കൻഡിൽ നൂറിനും ഇരുനൂറിനും ഇടയിൽ ഘനമീറ്റർ ലാവ പുറത്തുവരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മുൻകാല സ്ഫോടനങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന തോതാണിത്. അതേസമയം, 2010ൽ അഗ്നിപർവത സ്ഫോടനം മൂലമുള്ള പുകയാൽ യൂറോപ്പ് മുഴുവൻ വ്യോമഗതാഗതം സ്തംഭിച്ച അവസ്ഥ ഇക്കുറിയുണ്ടാവില്ലെന്നും കൂട്ടിച്ചേർത്തു.

Read More

സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വിവിധ കൊലപാതകക്കേസുകളിൽ പ്രതികളെന്ന് കണ്ടെത്തിയ നാല് പേർക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സഹോദര ഭാര്യയെയും പിഞ്ചുമകളെയും കാർ കയറ്റി കൊലപ്പെടുത്തിയ സൗദി പൗരൻ നായിഫ് ബിൻ ദഖീൽ ബിൻ അമൂർ അൽഹർബിയുടെ വധശിക്ഷ മക്കയിൽ നടപ്പാക്കി. കവർച്ച ലക്ഷ്യത്തോടെ സുഡാനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ രണ്ടു പേർക്ക് കിഴക്കൻ പ്രവിശ്യയിലും വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ അലി ബിൻ ഖാലിദ് ബിൻ നാസിർ അൽഹുവയാൻ അൽബൈശി, സുഡാനി ദുൽകിഫ്ൽ അഹ്മദ് ബഖീത്ത് അൽഹാജ് എന്നിവർക്ക് കിഴക്കൻ പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.

Read More

ദാവൂദ് ഇബ്രാഹിം; വാര്‍ത്തകള്‍ തള്ളി ഇന്‍റലിജന്‍സ്

കറാച്ചി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി ഇന്‍റലിജന്‍സ് വൃത്തങ്ങള്‍. വിഷം ഉള്ളില്‍ച്ചെന്ന് ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്നലെ ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു പാക്കിസ്ഥാന്‍ യൂട്യൂബര്‍ പങ്കുവച്ച വീഡിയോയാണ് ദാവൂദ് ഇബ്രാഹിമിന്‍റെ ആരോഗ്യനില മോശമാണെന്നതരത്തിലുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കിയത്. പാക്കിസ്ഥാനിലെ പെട്ടെന്നുള്ള ഇന്‍റര്‍നെറ്റ് നിരോധനവുമായി ബന്ധപ്പെടുത്തിയായിരുന്നു വീഡിയോ. എന്നാല്‍ അധികൃതര്‍ ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞു. പ്രതിപക്ഷമായ പാകിസ്ഥാന്‍-തെഹ്രീകെ-ഇ-ഇന്‍സാഫിന്‍റെ (പിടിഐ) വെര്‍ച്വല്‍ മീറ്റിംഗിനെ തുടര്‍ന്നാണ് ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി തടസപ്പെട്ടതെന്നായിരുന്നു ഇവരുടെ വാദം. ദാവൂദ് ഇബ്രാഹിമിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വാർത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീലും പറഞ്ഞു.

Read More

പരോളില്ലാതെ ജീവപര്യന്തം തടവ്; പീഡന കേസ് പ്രതിയെ ജയിൽ ചാടാന്‍ സഹായിച്ച് അമ്മ

ടെക്സാസ്: പരോൾ ഇല്ലാതെ ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച കുറ്റവാളി ജയിൽ ചാടി. ടെക്സാസിലെ വിക്ടോറിയ ജയിലിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ഏഴ് വയസുകാരിയെ മൂന്ന് വർഷം പീഡിപ്പിച്ച കേസിലാണ് ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.  അമ്മയോടൊപ്പം കാറിൽ റോബർട്ട് യാന്‍സി ജൂനിയർ എന്ന 39കാരനായ തടവുകാരന്‍ രക്ഷപ്പെട്ടന്നാണ് വിവരം. എങ്ങനെയാണ് ഇയാൾ ജയിലിന് പുറത്ത് എത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഇയാളെ തടവിലാക്കിയിരുന്നത് ബ്രസോറിയ ജയിലിലെ ക്ലെമന്‍റ്സ് യൂണിറ്റിലായിരുന്നു. പ്രതിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ജയിൽപുള്ളിയെ കണ്ടെത്താനായില്ല. സുരക്ഷിതമായി മകനെ എവിടെയോ എത്തിച്ച ശേഷമാണ് ഇവർ പിടിയിലായന്നാണ് സൂചന. ഇവരുടെ വാഹനവും പോലീസ് കണ്ടെത്തി.  

Read More

അറ്റ്ലാന്‍റിക് സമുദ്രത്തിൽ അപൂർവ കാഴ്ച; 3,000 പൗണ്ട് ഭാരമുള്ള വെള്ള സ്രാവിനെ കണ്ടെത്തി

സൗത്ത് കാരോലിന: തെക്കുകിഴക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ ഏകദേശം 3,000 പൗണ്ട് ഭാരമുള്ള വലിയ വെള്ള സ്രാവിനെ ഈസ്റ്റ് കോസ്റ്റ് സ്രാവ് ഗവേഷകർ കണ്ടെത്തി. 14 അടി നീളവും ഏകദേശം 3,000 പൗണ്ട് ഭാരവമുള്ള പെൺ സ്രാവിനെയാണ് കണ്ടെത്തിയതെന്ന് ഗവേഷകർ അറിയിച്ചു. സ്രാവിന് ലീബത്ത് എന്ന് പേരിടുകയും ശരീരത്തിൽ കാമറ ടാഗ് ഘടിപ്പിക്കുകയും ചെയ്തു. തെക്കുകിഴക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ ഇത്തരത്തിൽ വലുപ്പമുള്ള സ്രാവിനെ കണ്ടെത്തുക അപൂർവമാണ്. സ്രാവിന് 25നും 30നും ഇടയിൽ പ്രായമുണ്ട് എന്നാണ് നിഗമനം. പി.പി. ചെറിയാൻ

Read More

ചൈനയിൽ വൻ ഭൂചലനം: 111 മരണമെന്ന് റിപ്പോർട്ട്

ബെയ്ജിംഗ്: ചൈനയിലെ വടക്ക് പടിഞ്ഞാറൻ പ്രദേശമായ ഗാൻസുവിലുണ്ടായ ഭൂചലനത്തിൽ 111 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. തിങ്കളാഴ്ച്ച രാത്രി 11.59നാണ് ഭൂകന്പമുണ്ടായത്. ഈ പ്രദേശത്ത് നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമാണെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഈ പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് വൈദ്യുതി, ജലവിതരണം മുടങ്ങിയതായും റിപ്പോർട്ടുകൾ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോന്നറിയാൻ പരിശോധന തുടരുകയാണ്. കെട്ടിടങ്ങൾ തകർന്ന് കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ  പുറത്ത് വരുന്നുണ്ട്.

Read More

പലസ്തീൻ ജനതയ്ക്കു മേൽ ഇസ്രയേൽ ‘പട്ടിണി ആയുധം’ പ്രയോഗിക്കുന്നു; ആരോപണവുമായി ഹ്യൂമൻ റൈറ്റ്സ് വാച്ച്

ഗാസ: പലസ്തീൻ ജനതയ്ക്കു മേൽ പട്ടിണി ഒരു യുദ്ധആയുധമായി ഇസ്രയേൽ പ്രയോഗിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ച് ആരോപിച്ചു. വെള്ളം, ഭക്ഷണം, ഇന്ധനം ഇവ നിഷേധിക്കുകയും കാർഷികമേഖല തുടച്ചുനീക്കുകയും ചെയ്യുന്നുവെന്നാണ് ആക്ഷേപം. എന്നാൽ ഹ്യുമൻ റൈറ്റ്സ് വാച്ച് എപ്പോഴും ഇസ്രയേൽ വിരുദ്ധ നിലപാടു സ്വീകരിക്കുന്ന സംഘടനയാണെന്നും ഒക്ടോബർ ഏഴിനു ഹമാസ് നടത്തിയ കൂട്ടക്കൊലയിൽ മിണ്ടാതിരുന്നവർക്ക് ഇപ്പോൾ പ്രതികരിക്കാനുള്ള ധാർമിക അവകാശമില്ലെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഗാസയിൽ സാധാരണ ജനങ്ങൾക്കെത്തിക്കുന്ന ഇന്ധനവും ഭക്ഷണവും ഹമാസ് അവരുടെ തുരങ്കങ്ങളിലേക്കു കടത്തുകയാണെന്നും ഇതാണു പട്ടിണിക്കു കാരണമെന്നുമാണ് ഇസ്രയേൽ വാദം. കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 110 പേർ മരിച്ചുവെന്നാണ് കണക്ക്.ഇസ്രയേൽ കരയുദ്ധത്തിനു നേരെ ഒളിവിടങ്ങളിൽ നിന്നു ഹമാസ് നടത്തുന്ന തിരിച്ചടിയിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 126 ആയി. വെള്ളക്കൊടി വീശി രക്ഷയ്ക്കു ശ്രമിച്ച മൂന്ന് ബന്ദികളെ…

Read More

ഗാസയിൽ ഹമാസ് നിർമിത തുരങ്കം കണ്ടെത്തി; നാല് കിലോമീറ്റർ ദൂരം

എരേസ് (പലസ്തീൻ): ഗാസയിൽ ഹമാസ് നിർമിച്ച വലിയ ഭൂഗർഭ തുരങ്കം കണ്ടെത്തിയെന്നറിയിച്ച് ഇസ്രയേൽ സൈന്യം. സുപ്രധാന അതിർത്തി പ്രദേശമായ എരേസിലാണു തുരങ്കം കണ്ടെത്തിയിരിക്കുന്നത്. നാലു കിലോമീറ്റർ ദൂരമുള്ള ഈ തുരങ്കത്തിലൂടെ ചെറുവാഹനങ്ങൾക്കു യാത്ര ചെയ്യാൻ സാധിക്കുന്ന വിധമാണു രൂപകൽപ. എരേസ് അതിർത്തിയിൽനിന്നു 400 മീറ്റർ ദൂരത്താണു തുരങ്കം. വൈദ്യുതി ബന്ധം, മലിനജലം ഒഴുകി പോകാനുള്ള സംവിധാനം, വെന്‍റിലേഷൻ, ട്രോളി മോഡലിലുള്ള വാഹനങ്ങൾ കൊണ്ടു പോകാൻ സഹായിക്കുന്ന റെയിലുകൾ എല്ലാംതന്നെ ഈ തുരങ്കത്തിൽ സജീകരിച്ചിരുന്നു. ദീർഘകാലത്തെ പരിശ്രമവും ഒരുപാടു പണവും ഉണ്ടെങ്കിൽ മാത്രമേ ഇത്തരത്തിലൊരു തുരങ്കം ഉണ്ടാക്കാൻ സാധിക്കൂവെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കുന്നു. തുരങ്കത്തിന്‍റെ നിർമാണ സമയത്തേത് എന്നു കരുതുന്ന ദൃശ്യങ്ങൾ ഇസ്രയേൽ ഇന്‍റലിജൻസ് ഇതിനോടകം കണ്ടെടുത്തിട്ടുണ്ട്.

Read More

പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിം ഗുരുതരനിലയിൽ ആശുപത്രിയിൽ; വിഷം ഉള്ളിൽചെന്നതായി അഭ്യൂഹം

കറാച്ചി: കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പാക്കിസ്ഥാനിൽ കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. വിഷം ഉള്ളിൽചെന്നതായി അഭ്യൂഹമുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണമില്ല. ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിക്കുള്ളിൽ കർശന സുരക്ഷയിലാണ് പാർപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഉന്നത അധികാരികൾക്കും അദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമേ ‌പ്രവേശനം അനുവദിച്ചിട്ടുള്ളൂ.രണ്ടാം വിവാഹത്തിനുശേഷം ദാവൂദ് കറാച്ചിയിൽ താമസിച്ചുവരികയാണെന്നു സഹോദരി ഹസീന പാർക്കറുടെ മകൻ ജനുവരിയിൽ ദേശീയ അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ പത്താൻ കുടുംബത്തിൽനിന്നുള്ള യുവതിയെയാണ് ദാവൂദ് വിവാഹം കഴിച്ചിരിക്കുന്നത്. രണ്ടാം വിവാഹം കഴിഞ്ഞതിനുശേഷം ദാവൂദ് തന്‍റെ ആദ്യ ഭാര്യ മഹ്ജബീനുമായി വിവാഹമോചനം നേടിയിട്ടില്ലെന്നും വാർത്ത പുറത്തുവന്നിരുന്നു. അതേസമയം രണ്ടാം വിവാഹം ദാവൂദിന്‍റെ ഒരു തന്ത്രമാണെന്നാണ് അന്വേഷണ ഏജൻസി പറഞ്ഞത്. ആദ്യ ഭാര്യയ മഹ്ജബീനിൽനിന്ന് അന്വേഷണ ഏജൻസിയുടെ ശ്രദ്ധ തിരിക്കാനാകാം ഇതെന്നും വിവരമുണ്ട്.  

Read More