വാഷിംഗ്ടൺ ഡിസി: കടയിൽ കയറിയ മോഷ്ടാവിനെ അടിച്ചുവീഴ്ത്തിയ പഞ്ചാബിയുടെ വീഡിയോ അമേരിക്കയിൽ വൈറലായി. കലിഫോർണിയയിലാണു സംഭവം. മുഖംമൂടി ധരിച്ചു കടയിലെത്തിയയാൾ ജീവനക്കാരെ ഭീഷണിപ്പെടുത്തിയശേഷം കവർച്ച നടത്തുകയായിരുന്നു. ഇയാൾ കടയിൽ വരുന്നതും റാക്കിൽനിന്നു സാധനങ്ങൾ വലിയ ക്യാനിലേക്കു പെറുക്കിയിടുന്നതും വീഡിയോയിൽ കാണാം. ജീവനക്കാർ തടയാൻ ശ്രമിച്ചപ്പോൾ പോക്കറ്റിൽനിന്ന് ആയുധം പുറത്തെടുക്കുന്നതുപോലെ ആക്ഷൻ കാട്ടി. ക്യാൻ നിറയെ സാധനങ്ങളുമായി പുറത്തേക്കു പോകാൻ ശ്രമിക്കുന്നതിനിടെ കടയിലെ ഒരു ജീവനക്കാരൻ കള്ളന്റെ കൈയിൽ കയറിപ്പിടിച്ചു. അതിനിടെ കടയിലുണ്ടായിരുന്ന സിക്കുകാരൻ വലിയൊരു വടി ഉപയോഗിച്ച് കള്ളനെ അടിച്ചുവീഴ്ത്തി. നിലത്തുവീണ മോഷ്ടാവ് വേദനകൊണ്ടു പുളഞ്ഞിട്ടും അടി നിർത്തിയില്ല. അതിനിടെ മറ്റുള്ളവർ ചേർന്നു കള്ളനെ കീഴ്പ്പെടുത്തി. സോഷ്യൽ മീഡിയയിൽ സിക്കുകാരന്റെ ധൈര്യം പ്രശംസിക്കപ്പെട്ടു. അക്രമത്തിനെതിരെങ്കിലും സിക്കുകാരൻ കാണിച്ചതിൽ തെറ്റില്ലെന്ന് ഒട്ടേറെപ്പേർ അഭിപ്രായപ്പെട്ടു. പഞ്ചാബികളോട് ഒരിക്കലും കളിക്കരുതെന്നായിരുന്നു ഒരു കമന്റ്. ഈ സിക്കുകാരൻ കടയുടെ ഉടമയാണെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്.
Read MoreCategory: NRI
ഇന്ത്യൽ നിന്ന് ഭൂട്ടാനിലേക്ക് പുതിയ ട്രെയിൻ സർവീസ്; പദ്ധതിയുടെ വിശദാംശങ്ങളിങ്ങനെ
ഇന്ത്യയ്ക്കും ഭൂട്ടാനുമിടയില്‍ അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഭൂട്ടാനുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി ആസാമിൽ നിന്ന് സര്‍വീസ് നടത്തും. രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള ടൂറിസം മെച്ചപ്പെടുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുവാന്‍ ഭൂട്ടാന് അതീവ താല്പര്യം കാണിക്കുന്നതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പറഞ്ഞു. ഭൂട്ടാനും ആസാമും തമ്മിലുള്ള റെയില്‍ ലിങ്കിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, നേപ്പാള്‍ ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള കൂടുതൽ ബന്ധം സ്ഥാപിക്കാൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് അതിര്‍ത്തിയിലുള്‍പ്പെടെ, കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ അതിർത്തി മേഖലകളിൽ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന പുരോഗതികളെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. ഇന്ത്യയ്ക്കും ഭൂട്ടാനും ഇടയിലുള്ള റെയില്‍വേ പദ്ധതിയെക്കുറിച്ചുള്ള സര്‍വേ 2023 ഏപ്രിലില്‍ പൂര്‍ത്തിയായെന്ന് ഭൂട്ടാന് വ്യക്തമാക്കിയിരുന്നു. ഭൂട്ടാനിലെ ഗെലഫൂവിനെയും ആസാമിലെ കൊക്രാജാറിനെയും ബന്ധിപ്പിക്കുന്നതാണ് 57 കിലോ മീറ്റര്‍ റെയിൽ…
Read Moreഅണ്വായുധത്തിനു സ്വീകാര്യത വർധിക്കുന്നത് ആശങ്കാജനകമെന്ന് ഹിരോഷിമ നേതൃത്വം
ഹിരോഷിമ: അണ്വായുധത്തിന് സ്വീകാര്യത വർധിക്കുന്നതിൽ മുന്നറിയിപ്പുമായി ഹിരോഷിമ നഗര നേതൃത്വം.സമാധാനത്തിനും പ്രതിരോധത്തിനും വേണ്ടി അണ്വായുധം സ്വന്തമാക്കണമെന്ന ആവശ്യം ജപ്പാനിലടക്കം വർധിച്ചുവരുന്നതായി ഹിരോഷിമ ഗവർണർ ഹിഡെഹികോ യുസായി ചൂണ്ടിക്കാട്ടി. ഹിരോഷിമയിൽ അമേരിക്ക അണ്വായുധം പ്രയോഗിച്ചതിന്റെ 78-ാം വാർഷികദിനമായ ഇന്നലെ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു പിന്നാലെയാണ് ഇത്തരം അതിക്രമങ്ങൾ ചെറുക്കാൻ അണ്വായുധം സ്വന്തമാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അണ്വായുധത്തിനു സമാധാനം നല്കാനാവില്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് അണ്വായുധത്തെക്കുറിച്ച് ഇപ്പോൾ ചില ലോകനേതാക്കൾ ഉയർത്തുന്ന ആശങ്കയെന്ന് ഹിരോഷിമ മേയർ കസൂമി മാറ്റ്സുയിയും പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രി ഫുമിയോ കിഷിഡ അടക്കമുള്ള ജാപ്പനീസ് നേതാക്കൾ ഹിരോഷിമയിലെ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ലോകത്തിൽ ആദ്യമായി അണ്വായുധം പ്രയോഗിക്കപ്പെട്ടത് ഹിരോഷിമയിലാണ്. 1,40,000 പേരാണു കൊല്ലപ്പെട്ടത്. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിൽ അമേരിക്ക പ്രയോഗിച്ച ആണവബോംബ് 70,000 പേരുടെ ജീവനുമെടുത്തു.
Read Moreസൗദിയിലെ നിര്‍മാണ മേഖലയില്‍ 85 ശതമാനവും വിദേശ തൊഴിലാളികള്‍
റിയാദ്: സൗദിയില്‍ 25 ലക്ഷത്തിലധികം പേർ നിർമാണ മേഖലയില്‍ ജോലിയെടുക്കുന്നതായി റിപ്പോർട്ട്. ഇവരില്‍ 85 ശതമാനവും വിദേശികളാണെന്ന് ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറൻസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 85.5 ശതമാനം വിദേശികളും ബാക്കി സ്വദേശികളുമാണ്. സ്വദേശികളായ മൂന്നര ലക്ഷം പേരാണ് നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നത്. നിര്‍മാണ മേഖലയിലെ വനിതാ സാന്നിധ്യം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവാണ്. 23,90,000 പുരുഷന്മാരും 1,54,200 സ്ത്രീകളും ഈ മേഖലയില്‍ സേവനമനുഷ്ടിക്കുന്നു.
Read Moreവിമാനത്തില്‍ പുകവലിച്ചു; യാത്രക്കാരനെതിരെ കേസ്
ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്റെ ടോയ്ലറ്റില് പുകവലിച്ച യാത്രക്കാരനെതിരെ കേസ്. മുബൈയിലെ സഹാര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജസ്ഥാന് സ്വദേശിയായ കാവ് രാജ് തഗ സിംഗ് എന്ന യാത്രക്കാരനാണ് ഇന്‍ഡിഗോ ദുബായ്-മുംബൈ വിമാനത്തിന്റെ ടോയ്ലറ്റില് പുകവലിച്ചതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ സഹാര്‍ പോലീസില്‍ ജീവനക്കാര്‍ വിവരം അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പു പരാജയം മറികടക്കാൻ ഗൂഢാലോചന; കുറ്റം നിഷേധിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: തെരഞ്ഞെടുപ്പു പരാജയം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റങ്ങളെല്ലാം നിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയിൽ ഹാജരായ ട്രംപിനെ ഇന്ത്യൻ വംശജയായ മജിസ്ട്രേറ്റ് മോക്സില്ല ഉപാധ്യായ് ജാമ്യത്തിൽ വിട്ടു. അടുത്ത വിചാരണ 28നാണ്. രാഷ്ട്രീയ എതിരാളിയെ പീഡിപ്പിക്കലാണു നടക്കുന്നതെന്നു ട്രംപ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ട്രംപിനെതിരേ കുറ്റം ചുമത്തിയത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് ഏറ്റ പരാജയം അംഗീകരിക്കാതെ ട്രംപ് നടത്തിയ നുണപ്രചാരണങ്ങളാണു കലാപത്തിനു കാരണമെന്ന് ആരോപിക്കുന്നു. അമേരിക്കയെ വഞ്ചിച്ചുവെന്നതടക്കം നാലു കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. നാലു മാസത്തിനിടെ ട്രംപിനെതിരേ ചുമത്തപ്പെടുന്ന മൂന്നാമത്തെ ക്രിമിനൽ കേസാണിത്. നീലച്ചിത്ര നടിക്കു പണം കൊടുത്തതുമായി ബന്ധപ്പെട്ട് രേഖകളിൽ കൃത്രിമം കാട്ടിയതിനും പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷവും രഹസ്യ രേഖകൾ വീട്ടിൽകൊണ്ടുപോയി സൂക്ഷിച്ചതിനുമാണു മറ്റു കേസുകൾ.
Read Moreപുടിൻ വിമർശകൻ വിദേശത്ത് നിന്ന് മടങ്ങിയെത്തി; നവൽനിക്കിന് 19 വർഷം തടവുശിക്ഷ വിധിച്ച് കോടതി
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ കടുത്ത വിമർശകനും അഴിമതിവിരുദ്ധ പോരാളിയുമായ അലക്സി നവൽനിക്ക് 19 വർഷം തടവുശിക്ഷ വിധിച്ച് റഷ്യൻ കോടതി. ഭീകരവാദ, ദേശവിരുദ്ധ കുറ്റങ്ങൾ ആരോപിച്ചുള്ള കേസിലാണ് ഈ ശിക്ഷ. സമാനമായ കേസിൽ നവൽനി ഒമ്പത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പുതിയ ശിക്ഷ. അഴിമതിവിരുദ്ധ പോരാട്ടത്തിനായി നവൽനി സ്ഥാപിച്ച ഫൗണ്ടേഷൻ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. 2011-ൽ ആരംഭിച്ച ഫൗണ്ടേഷൻ നിയമവിരുദ്ധമാണെന്ന് 2021-ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2020-ൽ, നാഡികളെ തളർത്തുന്ന കടുത്ത വിഷബാധയേറ്റ് നവൽനി അതീവഗുരുതരാവസ്ഥയിലായിരുന്നു. തനിക്ക് നേരെയുള്ള ആക്രമണത്തിന് പിന്നിൽ റഷ്യ ആണെന്നാണ് നവൽനി ആരോപിച്ചത്. വിഷബാധയേറ്റ് ജർമനിയിൽ ചികിത്സയിലായിരുന്ന നവൽനി 2021-ൽ റഷ്യയിലേക്ക് മടങ്ങിയെത്തിന് പിന്നാലെയാണ് അറസ്റ്റിലായത്.
Read Moreവിദേശത്തേക്ക് പറക്കാൻ ഭാഷ ഇനി പ്രശ്നമാകില്ല! നഴ്സിംഗ് കോഴ്സുകളിൽ വിദേശഭാഷാ പഠനവും
ന്യൂഡൽഹി: രാജ്യത്തെ നഴ്സിംഗ് കോഴ്സുകളിൽ വിദേശഭാഷകൾ കൂടി പഠിപ്പിക്കാനുള്ള അവസരമൊരുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബിഎസ്സി നഴ്സിംഗ്, ജനറൽ നഴ്സിംഗ്, മിഡ്വൈഫറി കോഴ്സുകളിൽ ജോലിസാധ്യത ഉയർത്തുന്ന തരത്തിൽ വിദേശഭാഷകൾ പഠിപ്പിക്കാനുള്ള അവസരം നൽകണമെന്ന് ഓഗസ്റ്റ് രണ്ടിന് പുറപ്പെടുവിച്ച സർക്കുലറിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അറിയിച്ചു. ജർമൻ, ഫ്രഞ്ച്, സ്പാനിഷ്, കൊറിയൻ, ഗ്രീക്ക്, ലാറ്റിൻ, ഐറിഷ്, പോർച്ചുഗീസ് തുടങ്ങിയ ഭാഷകൾ പ്രത്യേക ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിക്കണമെന്നും ഇതിനായുള്ള ചെലവ് അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി. എന്നാൽ ഇതിന് അമിത ഫീസ് വിദ്യാർഥികളിൽ നിന്ന് ഫീസ് ഈടാക്കരുതെന്നും കഴിയുമെങ്കിൽ സൗജന്യമായി പഠനാവസരം നൽകണമെന്നും കൗൺസിൽ അറിയിച്ചു. വിദേശഭാഷകൾ പഠിക്കണമെന്ന് വിദ്യാർഥികളെ നിർബന്ധിക്കരുത്. റഗുലർ ക്ലാസിന്റെ സമയം കഴിഞ്ഞതിന് ശേഷമുള്ള സമയത്തോ ഇടവേളകളിലോ ആണ് ഭാഷാപഠനം നടത്തേണ്ടത്. നഴ്സിംഗ് കോഴ്സുകളുടെ ക്രെഡിറ്റിനൊപ്പം ബിരുദ സർട്ടിഫിക്കറ്റിൽ വിദേശഭാഷകളിലെ പ്രാവീണ്യം തെളിയിക്കുന്ന…
Read Moreബന്ധുവിനോട് ഹിന്ദി സംസാരിച്ചു; അമേരിക്കൻ കമ്പനി ഇന്ത്യാക്കാരന്റെ ജോലി തെറിച്ചു
വാഷിംഗ്ടൺ ഡിസി: ജോലിസ്ഥലത്ത് ഹിന്ദി പറഞ്ഞതിന്റെ പേരിൽ പുറത്താക്കിയെന്ന ആരോപണവുമായി ഇന്ത്യൻ വംശജനായ എൻജിനിയർ കോടതിയിൽ. എഴുപത്തെട്ടുകാരനായ അനിൽ വർഷ്ണിയാണ് അമേരിക്കൻ പ്രതിരോധ കന്പനിയായ പാർസൺസ് കോർപറേഷനെതിരേ അലബാമയിലെ കോടതിയിൽ കേസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇദ്ദേഹം കന്പനിയിൽവച്ച് സ്വന്തം ഫോണിൽ ഇന്ത്യയിലുള്ള മരണാസന്നനായ ബന്ധുവിനോടു സംസാരിച്ചതാണു പ്രശ്നമായത്. പ്രതിരോധരഹസ്യങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ സർക്കാരിന്റെ നിയന്ത്രണമുള്ള ജോലിസ്ഥലത്തുവച്ച് ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ കന്പനി പിറ്റേമാസം പുറത്താക്കുകയായിരുന്നു. മുന്‍പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും കന്പനി പറയുന്നു. എന്നാൽ, ഫോൺ ഉപയോഗിച്ച സ്ഥലത്ത് രഹസ്യങ്ങളൊന്നും സൂക്ഷിരുന്നില്ലെന്നും അന്വേഷണം നടത്താതെയാണ് പുറത്താക്കിയതെന്നും അനിൽ വർഷ്ണി വാദിക്കുന്നു.
Read More“ഇരുളടഞ്ഞ വഴികളിലൂടെ ഞാൻ നടന്നീടുമ്പോ ൾ”… ലിസ്ബണിൽ ഉയർന്നു, മലയാളത്തിന്റെ മധുരസ്വരം
സെബി മാളിയേക്കൽതൃശൂർ: ലിസ്ബണിലെ ലോക യുവജന സമ്മേളനവേദിയിൽ ഇന്നലെ മലയാളത്തിന്റെ മധുരിതഗാനം ഉയർന്നു. യുഎഇ ആസ്ഥാനമായുള്ള മാസ്റ്റർ പ്ലാൻ മ്യൂസിക് ബാൻഡാണു തങ്ങളുടെ ‘ഡുങ്കു ഡുങ്കു ഡുങ്കു ഡുങ്കുണു’ എന്നു തുടങ്ങുന്ന ഗാനത്തിനിടെ മലയാളത്തിന്റെ മധുരസ്വരത്തിലൂടെ യേശുവിനെ പ്രകീർത്തിച്ചത്. പഞ്ചാബി ഗാനത്തിന്റെ ഈണത്തിലുള്ള തട്ടുപൊളിപ്പൻ പാട്ടിനു ലോകമെന്പാടുമുള്ള യുവജനങ്ങൾ ചുവടുവയ്ക്കുകയും സ്നേഹമുദ്രകൾ കാണിക്കുകയും ചെയ്യുന്നതിനിടയിലാണു ഗായകനായ സ്റ്റിയോ ഔസേപ്പ് തന്റെ മാതൃഭാഷയായ മലയാളത്തെ ലോകവേദിയിൽ പാടി ദൈവത്തെ സ്തുതിച്ചത്. “ഇരുളടഞ്ഞ വഴികളിലൂടെ ഞാൻ നടന്നീടുന്പോൾ ആരോരുമില്ലാതെ ഞാൻ ഒറ്റയ്ക്കാകുന്പോൾ അവനെന്റെ മുന്‍പേ നടക്കും; വചനം വഴിനടത്തും എന്നും എപ്പോഴും എന്റെ കൂടെ”- എന്നായിരുന്നു വരികൾ. ഭാഷയൊന്നും മനസിലായില്ലെങ്കിലും ബ്രസീൽ, മെക്സിക്കോ, പോർച്ചുഗൽ, സൗത്ത് ആഫ്രിക്ക തുടങ്ങിയവിടങ്ങളിൽനിന്നെല്ലാം എത്തിയ യുവജനങ്ങൾ ഈണത്തിനൊപ്പം താളംപിടിച്ചു. ദുബായിൽ ആരംഭിച്ച സുവിശേഷപ്രഘോഷണ മ്യൂസിക് ബാൻഡായ മാസ്റ്റർ പ്ലാൻ നാലാം തവണയാണു ലോക യുവജന…
Read More