കാലിഫോർണിയ : അത്താഴവിരുന്നിനിടെയുണ്ടായ വഴക്കിനെ തുടർന്ന് കുട്ടികളുടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ..മാർച്ച് 6 ന് രാത്രി 7.30ഓടെ കാലിഫോർണിയയിലെ ഡാലി സിറ്റിയിൽ മൂന്നും നാലും വയസുള്ള രണ്ട് കുട്ടികളുടെ മുന്നിൽ വച്ചാണ് ഫ്രാൻസെസ് കേന്ദ്ര ലൂസെറോയെ (27), ഭർത്താവ് റോമിയർ നരാഗ് (27) വെടിവച്ചു കൊലപെടുത്തിയത്. രാത്രിഭക്ഷണം കഴിച്ച് വീട്ടിലേക്ക് തിരികെ വരുന്നതിനിടെ ഇരുവരു തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഭർത്താവ് യുവതിക്ക് നേരെ നിറയൊഴിച്ചു. മൂന്നും നാലും വയസുള്ള മക്കളുടെ മുന്നിൽ വച്ചായിരുന്നു ആക്രമണം. വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവതിക്ക് വെടിയേറ്റു. ലൂസെറോയ്ക്ക് നാലുതവണ വെടിയേറ്റതായി ഡെയ്ലി സിറ്റി പോലീസ് ഡിപ്പാർട്ട്മെൻറ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകം, കുട്ടികളെ അപായപ്പെടുത്തൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങള്‍ ഭർത്താവിനെതിരെ ചുമത്തി. ജയിലിൽ കഴിയുന്ന നരാഗിനെ മാർച്ച് 16 ന് കോടതിയിൽ ഹാജരാക്കും.…
Read MoreCategory: NRI
മലകയറ്റത്തിനിടെ തലയടിച്ചു വീണു! ഷാർജയിൽ മലയാളിക്ക് ദാരുണാന്ത്യം
ദുബായി: ഷാര്‍ജയില്‍ മലകയറ്റത്തിനിടെ മലയാളി തെന്നിവീണ് മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോണ്‍വെന്റ് സ്ക്വയര്‍ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് മലകയറാൻപോയത്. ഫോട്ടോയെടുക്കുന്നതിനിടെ 300 മീറ്റർ ഉയരത്തിൽനിന്ന് പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അബുദാബി അൽഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreയുകെയില്‍ കാറിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും
ലണ്ടന്‍: ലണ്ടനിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ഫെബ്രുവരി 22ന് ആണ് മരിച്ചത്. യുകെയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഞായറാഴ്ച നാട്ടിലെത്തിച്ച ശേഷം അന്നുതന്നെ സംസ്കരിക്കും. ലീഡ്സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ആതിരയുടെ ജീവന് പൊലിഞ്ഞത്. ലീഡ്സിലെ ബെക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൊജക്ട് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ഒരു മാസം മുമ്പ് മാത്രമായിരുന്നു യുകെയില്‍ എത്തിയത്. അപകട കാരണമായ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് അന്വേഷണവും തുടര്‍ നടപടികളും ഒന്നര ആഴ്ച…
Read Moreസ്വര്‍ണ ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ദേവത! കണ്ടു മതിമറന്നു കാഴ്ചക്കാർ…
ഏഥൻസ്: അന്താരാഷ്ട്രാ വനിതാദിനത്തോടനുബന്ധിച്ച് ഗ്രീസിലെ അക്രോപോളിസ് മ്യൂസിയത്തില്‍ ആരംഭിച്ച ശില്പ പ്രദര്‍ശനത്തിൽ “സ്വര്‍ണ ബിക്കിനി ധരിച്ച വീനസ് ദേവത’ യിലാണു കാഴ്ചക്കാരുടെ കണ്ണ്. നേപ്പിൾസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽനിന്നു കൊണ്ടുവന്ന ഈ ശിൽപം എഡി 79 ലാണ് നിര്‍മിച്ചതെന്നു കരുതുന്നു. ഈ മാസം 28 വരെ ഇവിടെ ശിൽപം പ്രദർശനത്തിനുണ്ടായിരിക്കും. 1954ൽ പോംപൈയിലെ “ബിക്കിനി അണിഞ്ഞ വീനസിന്റെ വീട്’ എന്ന് വിളിക്കപ്പെടുന്ന മറ്റ് പുരാതന കലാസൃഷ്ടികൾക്കൊപ്പമാണ് ഈ പ്രതിമയും കണ്ടെത്തിയത്. സ്വര്‍ണ ബിക്കിനി അണിഞ്ഞ് നില്ക്കുന്ന ദേവത തന്റെ ചെരിപ്പിന്റെ കെട്ടഴിക്കുന്നതായാണ് ശില്പത്തിന്റെ നിര്‍മാണം. വെണ്ണക്കല്ലില്‍ കൊത്തിയ ദേവതയ്ക്ക് സ്വര്‍ണത്തിന്റെ ബിക്കിനിയും മറ്റ് ആഭരണങ്ങളും വരച്ച് ചേര്‍ത്തതാണ്. ശില്പത്തിന്റെ അലങ്കാലപ്പണികളും ശക്തമായ ലൈംഗിക പ്രഭാവലയവുമാണ് കാഴ്ചക്കാരെ ആകർഷിക്കുന്നത്. പൗരാണിക കാലത്തെ മികച്ച കലാസൃഷ്ടികളിലൊന്നായി ഈ ശില്പം കരുതപ്പെടുന്നു.
Read Moreഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ! ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം
ദുബൈ: ശനിയാഴ്ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം മലയാളിക്ക്. ഖത്തറില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റൗഫിനാണ് പത്ത് ലക്ഷം ഡോളര്‍ (എട്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമായത്. ശനിയാഴ്ച വൈകുന്നേരം നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് മെന്‍സ് ഫെനല്‍ മത്സരത്തിലെ ചാമ്പ്യനായി മാറിയ റഷ്യന്‍ താരം ദാനില് മെദ്വദേവാണ് സമ്മാനാര്‍ഹനെ തെരഞ്ഞെടുത്തത്. മത്സരവേദിയില്‍ വെച്ചു തന്നെയായിരുന്നു നറുക്കെടുപ്പും. 55 വയസുകാരനായ അബ്ദുല്‍ റൗഫ് ഫെബ്രുവരി 16ന് ഓണ്‍ലൈനായി എടുത്ത 1771 നമ്പര്‍ ടിക്കറ്റിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ സീരിസ് 416ലെ വിജയിയായി മാറിയത്. 25 വര്‍ഷമായി ഖത്തറില്‍ താമസിക്കുന്ന അദ്ദേഹം 2018 മുതല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ പതിവായി പങ്കെടുത്തുവരികയാണ്. രണ്ട് കുട്ടികളുടെ പിതാവായ അബ്ദുല്‍ റൗഫ് ദോഹയിലെ ഒരു ബില്‍ഡിങ് മെയിന്റനന്‍സ്…
Read Moreശവക്കുഴി തോണ്ടി തലയോട്ടിയെ ചുംബിച്ച് 21കാരന്! കിട്ടിയത് മുട്ടന്‍പണി
വിചിത്ര സ്വഭാവത്തിനുടമകളായ ധാരാളം ആളുകളെ സമൂഹത്തില്‍ കാണാനാവും. ഇത്തരം സ്വഭാവങ്ങള്‍ക്ക് പിന്നില്‍ പലകാരണങ്ങളുമുണ്ടാകും. ചിലരുടെ വൈകൃതങ്ങളുടെ കാരണം മാനസിക പ്രശ്നങ്ങളായിരിക്കും. എന്നിരുന്നാലും സ്വതവേ സാധാരണക്കാര്‍ എന്ന് വിചാരിക്കുന്ന പലരുടേയും അസാധാരണത്വം നമ്മളെ ഞെട്ടിക്കാറുണ്ട്. നെക്രോഫിലിയ എന്നത് വിചിത്രമായൊരു അവസ്ഥയാണ്. മൃതദേഹങ്ങളോട് തോന്നുന്ന അഭിനിവേശത്തെയോ സ്നേഹത്തെയോ ഒക്കെയാണ് ഇത് സൂചിപ്പിക്കുന്നത്. നെക്രോഫിലിയ എന്നത് രണ്ട് പദങ്ങളാല്‍ നിര്‍മിതമാണ്. നെക്രോ എന്നാല്‍ മൃതദേഹം അഥവാ മരണം എന്നൊക്കെയാണ് അര്‍ഥം. ഫിലിയ എന്നാല്‍ ഒരു നിര്‍ദിഷ്ട കാര്യത്തോടുള്ള അസാധാരണമായ സ്നേഹം എന്നുമാണ്. കഴിഞ്ഞിടെ ചൈനയില്‍ ഒരു 21 കാരനെ നാട്ടുകാര്‍ സെമിത്തേരിയില്‍ നിന്നും പിടികൂടിയിരുന്നു കാരണം മറ്റൊന്നുമല്ല ഈ നെക്രോഫിലിയ തന്നെ. ചെന്‍ എന്ന ഈ യുവാവ് തന്റെ രണ്ട് സുഹൃത്തുക്കളുമായി ഒരു പുരാതന സെമിത്തേരിയില്‍ എത്തുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി ഇയാളും സുഹൃത്തുക്കളും മൂന്ന് ശവപ്പെട്ടികള്‍ തുറന്നു.…
Read Moreഅവര്‍ ഒരു വയസ് പിന്നിട്ടിരിക്കുന്നു..! ലോകത്തെ അമ്പരപ്പിച്ച ഇരട്ടകളെക്കുറിച്ച്…
ഒരോ ജനനവും വിസ്മയവും കൗതുകവും കലര്‍ന്നതാണ്. ആദ്യമായി ഈ ഭൂമിയിലേക്ക് എത്തുന്ന ഒരു കുഞ്ഞിനെ കാണാനെത്ര കണ്ണുകളാണ് കാത്തിരിക്കുന്നതെന്ന് പറയേണ്ടതില്ലല്ലൊ. കുട്ടികള്‍ ഇരട്ടകളാണെങ്കില്‍ പറയുകയും വേണ്ട. അവര്‍ക്കായുള്ള കാത്തിരിപ്പിന്റെ ആവേശം വേറൊന്നുതന്നെ ആയിരിക്കും. എന്നാല്‍ എല്ലാ ജനനങ്ങളും അത്ര സാധാരണമായിരിക്കില്ല. ചില ഗര്‍ഭവതികള്‍ പല കാരണങ്ങളാല്‍ ഏറെ വെല്ലുവിളികളെ നേരിടാറുണ്ട്. അത്തരത്തില്‍ കാനഡയില്‍ സംഭവിച്ച ഒന്നായിരുന്നു അഡിയയും അഡ്രിയലിന്റെയും ജനനം. ജനനസമയത്ത് അതിജീവിക്കാനുള്ള പൂജ്യം ശതമാനം എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞുങ്ങളായിരുന്നു ഇവര്‍. എന്നാല്‍ തങ്ങളുടെ ജനനത്തിലൂടെ ഗിന്നസ് റിക്കാര്‍ഡ് വരെ സ്വന്തമാക്കി അഡിയ ലെയ്ലിനും അഡ്രിയാല് ലൂക്കാ നടരാജയും. കാലം തികയുംമുമ്പ് പിറന്ന ഇരട്ടകള്‍ എന്ന റിക്കാര്‍ഡാണ് ഇവര്‍ സ്വന്തമാക്കിയത്. 21 ആഴ്ചയും അഞ്ച് ദിവസവും ആയപ്പോഴേക്കും ഇവര്‍ പിറന്നുവീണു. കാലം തികയാന്‍ 126 ദിവസം കൂടി ഉണ്ടായിരിക്കെയാണ് ജനനം. അമേരിക്കയിലെ കീലിയും കാംബ്രി ഇവോള്ട്ടും…
Read Moreഒരു പാമ്പിനെ കിട്ടീട്ടുണ്ട്… ഉടമയെത്തിയാല്‍ കൈമാറിയേക്കാം..! ഏഴ് ദിവസത്തിനകം ഉടമവന്നില്ലെങ്കില് നടക്കാന്‍ പോകുന്നത്….
നമ്മുടെ നാട്ടില്‍ പലതരം മൃഗങ്ങളെ ഇണക്കി വളര്ത്താറുണ്ടല്ലൊ. അത് ചിലപ്പോള്‍ നായയോ, പൂച്ചയോ ഒക്കെയാവാം. എന്നാല്‍ ഈ ഉലകില് പാമ്പിനെ വളര്‍ത്തുന്നവര്‍ നന്നേ ചുരുക്കമായിരിക്കും. അമേരിക്കയിലെ ന്യൂജഴ്സിയില്‍ നിന്നുള്ള ഒരു പാമ്പ് വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ ചര്‍ച്ച. ന്യൂജഴ്സിയിലെ ഒരു താമസക്കാരന് തന്റെ അപ്പാര്‍ട്ട്മെന്റിലെ റഫ്രിജറേറ്ററിന് സമീപമെത്തിയപ്പോള്‍ ഒന്നുഞെട്ടി. കാരണം റഫ്രിജറേറ്ററിന് പിന്നില്‍ ഒരു പാമ്പ് ഒളിച്ചിരിക്കുന്നു. അദ്ദേഹം ഉടനടി രക്ഷാപ്രവര്‍ത്തകരെ വിളിച്ചുവരുത്തി. എന്നാലിത് ഭയപ്പെടേണ്ടയിനം പാമ്പല്ലായിരുന്നു. ആളുകള്‍ വീടുകളില്‍ വളര്‍ത്തുന്ന പാമ്പായിരുന്നു. പൈബാള്‍ഡ് ബോള്‍ എന്നറിയപ്പെടുന്ന പെരുമ്പാമ്പാണിത്. രക്ഷാപ്രവര്‍ത്തകര്‍ ഇതിനെ ലിബര്‍ട്ടി ഹ്യൂമന്‍ സൊസൈറ്റി എന്ന മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. അവിടുള്ളവര്‍ ഈ പാമ്പിന് “ബനാന’ എന്നൊരു പേരിട്ട്. പാമ്പ് ആരുടെയെങ്കിലും വളര്ത്തുമൃഗമാകാം എന്ന നിഗമനത്തിലാണ് ഈ സൊസൈറ്റി. നിലവില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പാമ്പിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലിബര്‍ട്ടി ഹ്യൂമന്‍ സൊസൈറ്റി. ഏഴ്…
Read Moreഒപ്പം ജോലി ചെയ്യുന്നവര്‍ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടു! പ്രവാസി യുവാവിനെ ഒടുവില്‍ രക്ഷപ്പെടുത്തി
മനാമ: ബഹ്റൈനില്‍ സഹജീവനക്കാരുടെ മര്‍ദനമേറ്റ മലയാളി യുവാവിനെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് രക്ഷപ്പെടത്തി. ഭക്ഷണം പോലും നല്‍കാതെ ഇയാളെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലം സ്വദേശിയായ യുവാവാണ് അകാരണമായി സഹപ്രവര്‍ത്തകരുടെ ക്രൂരതയ്ക്ക് ഇരയായത്. വെല്‍ഡറായി ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവ് ബഹ്റൈനില്‍ എത്തിയത്. എന്നാല്‍ ടെന്റുകള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയിലാണ് ജോലി ലഭിച്ചത്. സ്ഥാപനത്തിലെ ഏക മലയാളിയായിരുന്നു ഇയാള്‍. ഇവിടെയുള്ള മറ്റ് പാകിസ്ഥാന് സ്വദേശികള്‍ ഇയാളെ അകാരണമായി മര്‍ദിച്ചുവെന്നാണ് ആരോപണം. ഇക്കാര്യം കമ്പനിയോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. മര്‍ദനം ചോദ്യം ചെയ്തപ്പോഴാണ് മുറിയില്‍ പൂട്ടിയിട്ടത്. ഇക്കാര്യം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതോടെയാണ് ബഹ്റൈനിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ലീഗല്‍ സെല്‍ കണ്ട്രി ഹെഡുമായ സുധീര്‍ തിരുനിലത്തിന് വിവരം ലഭിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പൊലീസിലും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്കി.…
Read Moreസ്ത്രീകൾ അടിവസ്ത്രങ്ങളുടെ മോഡലാകുന്നതിന് വിലക്കേർപ്പെടുത്തി ചൈന! പകരം പുരുഷന്മാർ മോഡലാകും
ബീജിംഗ് : ഓൺലൈനായി സ്ത്രീകൾ അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിരോധിച്ച് ചൈന. ഇനിമുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ മോഡലാകുന്നത് പുരുഷന്മാരായിരിക്കും. ന്യൂയോർക്ക് പോസ്റ്റാണ് ഈ വാർത്ത പുറത്തുവിട്ടത്. അശ്ലീല സാധനങ്ങൾ ഓൺലൈനിലൂടെ പ്രചരിപ്പിക്കരുതെന്ന നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അടിവസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്നത് ചൈന തടഞ്ഞത്. ഇത് ചൈനയിലെ അടിവസ്ത്ര കമ്പനികൾക്ക് വലിയ തിരിച്ചടിയാകും. സ്ത്രീ മോഡലുകളുടെ അടിവസ്ത്ര ലൈവ് സ്ട്രീമുകൾക്കും കമ്പനികൾക്കും ചൈന നിരോധനമേർപ്പെടുത്തിയിരുന്നു. ഇതിനു പരിഹാരമായി ചില കമ്പനികൾ പുരുഷ മോഡലുകളെവച്ച് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ട്. ഇതിനിടെ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ധരിച്ച പുരുഷന്മാരുടെ വിഡിയോ ടിക്-ടോകിൻ്റെ ചൈനീസ് പതിപ്പായ ഡോയിനിൽ ഏറെ ചർച്ചയാകുന്നുണ്ട്. ചൈനയുടെ വിലക്ക് കാരണം ഒരു കൂട്ടം സ്ത്രീകളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടും എന്ന് ചിലർ പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റു ചിലർ പെൺകുട്ടിയേക്കാൾ നന്നായി ആൺകുട്ടികൾക്ക് ഇണങ്ങുന്നുണ്ട് എന്നും കമന്റ് ചെയ്തിട്ടുണ്ട്.
Read More