അൽഅഹ്സ: ഖത്തറിൽനിന്ന് ചതിയിലൂടെ സൗദി മരുഭൂമിയിലേക്ക് കടത്തപ്പെട്ട ഇന്ത്യൻ യുവാവ് ദുരിതത്തിലായത് ഏഴ് ആണ്ട്. ഉത്തർപ്രദേശ് വാരാണാസി സ്വദേശി അസാബ് കടന്നത് കനൽ ജീവിതത്തിലൂടെ. ഒടുവിൽ അൽഅഹ്സയിലെ മലയാളി സാമൂഹികപ്രവർത്തകരുടെ കാരുണ്യത്താൽ ഈ 42കാരൻ രക്ഷപ്പെട്ട് നാടണഞ്ഞു. നല്ലൊരു പാചകക്കാരനായിരുന്നു ഈ യുവാവ്. കുടുംബത്തിന്റെ പ്രാരാബ്ധത്തിന്റെ ഭാരവും പേറിയാണ് 2016 സെപ്റ്റംബറിൽ പാചകക്കാരന്റെ വിസയിൽ ഖത്തറിൽ വിമാനമിറങ്ങിയത്. പക്ഷേ, ആടുകളെ മേയിക്കുന്ന ജോലിയായിരുന്നു കാത്തിരുന്നത്. ഖത്തറിലെ സ്പോൺസർ അനധികൃതമായി സൗദിയുടെ അതിർത്തി കടത്തി മരുഭൂമിയിലെ തന്റെ ഒട്ടകക്കൂട്ടത്തിന് അടുത്തെത്തിച്ചു. 40ഓളം ഒട്ടകങ്ങളെ പരിപാലിക്കലായിരുന്നു ജോലി. വിസയോ മറ്റു രേഖകളോ ഒന്നും തന്നെ ഇല്ലാതെ, രാവും പകലുമില്ലാതെ, ശരിയായ ഭക്ഷണമോ വിശ്രമമോ ഇല്ലാതെയുള്ള കഷ്ടപ്പാടേറിയ ഫാമിലെ (മസറ) കഠിന ദിവസങ്ങളുടെ തുടക്കമായിരുന്നു. ദുരിതംനിറഞ്ഞ ഒട്ടക ജീവിതത്തിൽനിന്ന് രക്ഷപ്പെടാൻ വഴികാണാതെ മാസങ്ങളും വർഷങ്ങളും ഇതിനിടെ കടന്നുപോവുകയായിരുന്നു. നാട്ടിൽ നിന്നു പോരുമ്പോൾ…
Read MoreCategory: NRI
ഇന്ത്യന്‍ സിറപ്പ് കുടിച്ച് 18 കുട്ടികളുടെ മരണം! മൂന്ന് പേര്‍ അറസ്റ്റില്‍
ന്യൂഡൽഹി: ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ നോയിഡയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റിയോണ്‍ ബയോടെക് ലിമിറ്റഡിലെ ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷന്‍ ഫേസ് 3-ല്‍ കമ്പനിക്കെതിരെ ഡ്രഗ് ഇന്‍സ്പെക്ടര്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യാ ഗവണ്‍മെന്റ് ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് വിഷയം അന്വേഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. ഇവര്‍ കമ്പനിയില്‍ വ്യാജ മരുന്നുകള്‍ ഉണ്ടാക്കി വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നോയിഡ സെക്ടര്‍ 67 ആസ്ഥാനമായ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാബില്‍ പരിശോധിച്ചപ്പോള്‍ സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിസംബര്‍ 27ന് കേന്ദ്ര, പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ കമ്പനിയില്‍ നിന്ന് അഞ്ച്…
Read Moreഅമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ! ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ അഭിഭാഷകന് ഇരട്ട ജീവപര്യന്തം
സൗത്ത് കരോലിന: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നു ആരോപിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ അലക്സ് മർഡോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന പ്രോസിക്യൂട്ടർമാരുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്തിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു, എന്നാൽ കുറ്റകൃത്യം ആത്യന്തിക ശിക്ഷയ്ക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂൺ 7-ന് രാത്രി കുടുംബത്തിന്റെ മൊസെല്ലെ ഹണ്ടിംഗ് എസ്റ്റേറ്റിൽ വെച്ച് തന്റെ മകൻ പോളിനെ (22) കൊല്ലാൻ ഷോട്ട്ഗൺ ഉപയോഗിച്ചതിനും ഭാര്യ മാഗിയെ (52) റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും മർഡോ (54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ജൂറി കണ്ടെത്തിയിരുന്നു.. ഈ സംഭവം ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം അലക്സ് മർഡോവിനെ കൊളംബിയയിലെ കിർക്ക്‌ലാൻഡ് റിസപ്ഷൻ ആൻഡ് ഇവാലുവേഷൻ സെന്ററിലേക്ക് മാറ്റിയതായി സൗത്ത്…
Read Moreകോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി! കൊലപ്പെടുത്തിയത് 29 വയസുള്ള യുവാവാണെന്ന് പോലീസ്
മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിൻ ആയ സ്പുട്നിക് V കോവിഡ് വാക്സിൻ നിർമിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി. താമസിച്ചിരുന്ന അപാർട്മെന്റിൽ ബെൽറ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗമേലിയ നാഷനൽ റിസർച്ച് സെൻറർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിലെ ഗവേഷകനായിരുന്നു 47 കാരനായ ബോടികോവ്. 2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞർ റഷ്യയിൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത്. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു. 29 വയസുള്ള യുവാവാണ് ബോടികോവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർ തമ്മിൽ വഴക്കുണ്ടാകുകയും അത് കൊലപാതകത്തിൽ എത്തുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.
Read Moreപാവം സ്ത്രീ, ഈ ആളുകള്‍ എന്തിനാണ് ചിരിക്കുന്നത്..? വധുവരന്മാരുടെ വരവ് ചിത്രീകരിച്ച യുവതിക്ക് സംഭവിച്ചത് ഇതാണ്…
വിവാഹം മിക്കവരും ആഘോഷമാക്കാറുണ്ടല്ലൊ. ആ നിമിഷങ്ങളൊക്കെത്തന്നെ പകര്‍ത്തി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കും. മൊബൈല്‍ ഫോണുകളുടെ വരവോടെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം പലരും ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ ആരംഭിച്ചു. ഇത് പലപ്പോഴും വ്യത്യസ്തമാവുകയൊ പാളിപോവുകയൊ ചെയ്യാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഹൈദരബാദി ജാന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് പങ്കുവയ്ക്കുന്നത്. ദൃശ്യങ്ങളില്‍ ഒരു വിവാഹത്തിന്റെ ചടങ്ങുകളാണുള്ളത്. വധൂവരന്മാര് നടന്നുവരികയാണ്. പലരും അവരെ അനുഗമിക്കുന്നു. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ പലരും തങ്ങളുടെ മൊബൈല്‍ ഫോണുമായി എത്തുകയാണ്. അക്കൂട്ടത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ ഒരു യുവതിയുമുണ്ടായിരുന്നു. അവര്‍ പിന്നിലേക്കായാണ് നടന്നത്. പക്ഷേ പിറകില്‍ ഒരിടത്തായി ഒരു ഓടയുള്ള കാര്യം അവര്‍ അറിഞ്ഞിരുന്നില്ല. തത്ഫലമായി അവര്‍ നിലതെറ്റി ആ വെള്ളക്കെട്ടിലേക്ക് വീണു. വിവാഹത്തിനെത്തിയ ചിലര്‍ അവരെ പിടിച്ചുകയറ്റുന്നത് ദൃശ്യങ്ങളില്‍ കാണാം. വരനും വധുവും ഇത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും തങ്ങളുടെ യാത്ര തുടരുകയാണ്. വൈറലായി മാറിയ വീഡിയോയ്ക്ക് തമാശ കലര്‍ന്ന അഭിപ്രായങ്ങളും അവയെ…
Read Moreഅബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലയാളി മരിച്ചു! വെള്ളിയാഴ്ച രാത്രിയാണ് സംഭവം…
അബുദാബി: ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിര്‍(38) ആണ് മരിച്ചത്. അബുദാബി മുസഫയില്‍ സ്വന്തമായി സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബിസിനസ് സംബന്ധിച്ച തര്‍ക്കത്തിനിടെ ഇയാളുടെ ബന്ധു കുത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.
Read Moreന്യൂ മെക്സിക്കന്‍ സിറ്റിക്ക് ഔദ്യോഗിക സുഗന്ധമായി ! വറുത്ത മുളകിന്റെ മണം…
യുഎസ്: രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങൾക്കുമെല്ലാം തങ്ങളുടേതായ ഔദ്യോഗിക ഭാഷ, മൃഗം, പക്ഷി, വൃക്ഷം തുടങ്ങിയവയുണ്ട്. എന്നാല്‍, ഔദ്യോഗിക സുഗന്ധം എന്നത് അത്ര സുപരിചിതമല്ല. എന്നാല്‍, അമേരിക്കയിലെ ന്യൂ മെക്സിക്കന്‍ സര്‍ക്കാര്‍ വറുത്ത പച്ചമുളകിന്റെ മണം സംസ്ഥാനത്തിന്റെ ഔദ്യോഗിക സൗരഭ്യമാക്കാന് ഒരുങ്ങുകയാണ്. ന്യൂ മെക്സിക്കോയില്‍ എല്ലാ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണു പച്ചമുളക്. മാത്രമല്ല, സംസ്ഥാനത്തിന്റെ ഔദ്യോഗിക പച്ചക്കറികളുടെ പട്ടികയിലും പച്ചമുളക് താരംതന്നെയാണ്. അതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് വറുത്ത പച്ചമുളകിന്റെ മണം ഔദ്യോഗിക സുഗന്ധമാക്കാന്‍ അവിടത്തെ ഭരണകൂടം ഒരുങ്ങുന്നത്. ഔദ്യോഗിക സുഗന്ധ പ്രഖ്യാപനത്തിനുള്ള നടപടികള്‍ നിയമനിര്‍മാണസഭയില്‍ പുരോഗമിക്കുകയാണ്. ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റര്‍ വില്യം സോള്‍സ് ആണ് ഇതുമായി ബന്ധപ്പെട്ട ബില്ല് നിര്‍ദേശിച്ചിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ ഔദ്യോഗിക സുഗന്ധവുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകും. തുടര്‍ന്ന്, ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക ചിഹ്നങ്ങളില്‍ സംസ്ഥാന സുഗന്ധവും ഉള്‍പ്പെടും. ഒരു സ്കൂള്‍ സന്ദര്‍ശനത്തിനിടെ, വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് സെനറ്റള്…
Read Moreഭക്ഷണത്തെചൊല്ലി കൈയാങ്കളി! അനിയന്റെ ദേഹത്ത് വെള്ളമൊഴിച്ച ചേട്ടന് 30 വർഷം തടവ്
സഹോദരങ്ങളുടെ ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്നതും വസ്ത്രങ്ങൾ മാറി ധരിക്കുന്നതുമെല്ലാം നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡയിൽ അത് അങ്ങനെയല്ല. ചിലപ്പോൾ ജയിലിൽ കിടക്കേണ്ടിവരും! ചേട്ടൻ കഴിക്കാൻവേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കീ ലൈം പൈ എടുത്ത് അനിയൻ കഴിച്ചു. തുടർന്നുണ്ടായ വഴക്കിൽ 64കാരനായ ഡേവിഡ് ഷെർമാൻ പവൽസൺ അനിയന്റെ ദേഹത്തു രണ്ടു ഗ്ലാസ് വെള്ളമൊഴിച്ചു. ഡേവിഡിന്റെ പെരുമാറ്റത്തിൽ ഭയം തോന്നിയ സഹോദരൻ ഉടൻ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വലിയ കുറ്റകൃത്യമായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. വിചാരണയ്ക്കൊടുവിൽ ഡേവിഡിന് 30 വർഷം തടവുശിക്ഷ കോടതി വിധിച്ചു. എന്നാൽ, ഡേവിഡ് പ്രായമുള്ള ആളായതുകൊണ്ട് മൂന്നുവർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതി. ക്ഷുഭിതനായി തന്റെ ദേഹത്തു വെള്ളമൊഴിച്ച ഡേവിഡിന്റെ പെരുമാറ്റത്തിൽ താൻ ഭയന്നുവിറച്ചെന്നാണ് സഹോദരൻ മൊഴിനൽകിയത്. ഡേവിഡ് തന്നെ കൊലപ്പെടുത്തുമോയെന്ന് ഭയന്നതായും സഹോദരൻ പറയുന്നു.…
Read Moreഅത്ര കെട്ടുറപ്പുണ്ടായില്ല! വഴക്കിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണ് ദമ്പതികള്‍…
സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്ന സംഭവങ്ങള്‍ നമുക്കേവര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാവുന്നു. ഇവയില്‍ ചിലത് കാഴ്ചക്കാരനെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിപ്പിക്കും. എന്നാല്‍ വേറെ ചിലത് ചിരിപ്പിച്ച് ചിന്തിപ്പിക്കും. അത്തരമൊരു കാര്യമാണ് റഷ്യയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ളതാണ്. ഇവിടെ താമസക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണ് ഓള്‍ഗ വോള്‍ക്കോവയും എവ്ജെനി കാര്‍ലാഗിനും. റോഡരികിലാണ് ഈ ദമ്പതികളുടെ വീട്. ഈയിടെ ഒരു കാര്യത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് പിന്നീട് അടിയില്‍ കലാശിച്ചു. അടിയുണ്ടാക്കുന്നതിനിടെ ഇരുവരും ബാല്‍ക്കണിക്ക് സമീപമെത്തി. എന്നാല്‍ ദമ്പതികള്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണു. ബാല്‍ക്കണിയുടെ വേലി തകര്‍ത്ത് 25 അടി താഴെയുള്ള നടപ്പാതയിലേക്കാണ് ഇരുവരും വീഴുന്നത്. യുവതി കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ വീണപ്പോള്‍ ഭര്‍ത്താവ് നിലത്ത് കിടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read Moreമുഹമ്മദ് കെന്‍സി അല്‍ഫാരോ! പ്രായം 16 മാസം, ഭാരം 27 കിലോ; കുഞ്ഞിന്റെ ജീവിതം ഇങ്ങനെ…
കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരൂതന്നെ ഇല്ലല്ലൊ. അവരുടെ ചിരിയും നിഷ്‌കളങ്കത്വവും പ്രവര്‍ത്തികളും ആരുടെ മനസിനേയും ഒന്ന് തൊടും. എന്നാല്‍ ഈ ലോകത്ത് എല്ലാ കുട്ടികള്‍ക്കും അത്ര സന്തോഷത്തോടെ ചിരിക്കാനാകില്ല. പട്ടിണിയും ദാരിദ്ര്യവും രോഗവുമൊക്കെ ആകാം അതിന്‍റെ കാരണം. ഇന്തോനേഷ്യയിലുള്ള മുഹമ്മദ് കെന്‍സി അല്‍ഫാരോയ്ക്ക് പ്രായം 16 മാസം മാത്രമാണ്. എന്നാല്‍ ഈ കുഞ്ഞിന് ഭാരം 27 കിലോയാണ്. അതായത് ഒരു എട്ടു വയസുകാരന്‍റെ ഭാരമാണ് അല്‍ഫാരോയ്ക്ക് ഇപ്പോഴുള്ളത്. ഈ അമിതഭാരം നിമിത്തം തന്‍റെ മകന് സാധാരണ കുട്ടികളെ പോലെ ഇരിക്കാനൊ നടക്കാനൊ സാധിക്കുന്നില്ലെന്ന് മുഹമ്മദ് കെന്‍സി അല്‍ഫാരോയുടെ അമ്മ പിട്രിയ പറയുന്നു. പിതാവിന്‍റെ വസ്ത്രങ്ങള്‍ വരെ ഈ കുഞ്ഞിന് പാകമാവുമത്രെ. മാത്രമല്ല ഈ കുഞ്ഞിന് ചേരുന്ന ഡയപ്പറുകളും അന്നാട്ടിലില്ല. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അല്‍ഫാരോയുടെ അവസ്ഥ ചര്‍ച്ചയായിരിക്കുകയാണ്. കുട്ടിയുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇന്തോനേഷ്യയിലെ കെന്‍സി ഹെര്‍മിന ബെകാസി…
Read More