സിജോ പൈനാടത്ത് കൊച്ചി: ലോകമെങ്ങും പടര്‍ന്ന കോവിഡ് 19ന്റെ ഭീതികളിലേക്ക്, രാജ്യങ്ങളും ഭാഷകളും ഭേദിച്ചു സംഗമിക്കുന്ന ആശ്വാസത്തിന്റെ പ്രാര്‍ഥനാ സംഗീതവുമായി പോളിഗ്ലോട്ട് ഗാന സമന്വയം. നാലു ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിലാണ് പോളിഗ്ലോട്ട് (പല ഭാഷകള്‍) ക്വയര്‍ ഗാനാഞ്ജലി ഒരുക്കിയത്. യുഎസിലുള്ള മലയാളിയായ സിഎംഐ വൈദികന് ഫാ. ഷിജു (പ്രേം) ചൂരയ്ക്കലാണു പോളിഗ്ലോട്ട് ക്വയറിന്റെ ആശയത്തിനും സാക്ഷാത്കാരത്തിനും പിന്നില്‍. ഭീതിയില്‍ കഴിയുന്ന ലോകത്തിനാശ്വാസം, ഏകുവാന്‍ നാഥാ നീ വരണേ… എന്നാരംഭിക്കുന്ന ഇദ്ദേഹത്തിന്റെ മലയാളത്തിലെ നാലു വരികളാണു മറ്റു ഭാഷകളിലേക്കു മൊഴിമാറ്റി അതതു രാജ്യങ്ങളിലുള്ളവര്‍ പാടിയിട്ടുള്ളത്. വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത പാട്ടുവരികള്‍ അതതു രാജ്യങ്ങളിലുള്ളവര്‍ അവിടുത്തെ ഭാഷയില്‍ പാടി തിരിച്ചയയ്ക്കുകയായിരുന്നു. ഫാ. ടോം അജിത്തും ഫാ. ജോണി ചെങ്ങലാനും ചേര്‍ന്നു വാദ്യസംഗീത അകമ്പടിയോടെ ഈണമിട്ടപ്പോള്‍ പോളിഗ്ലോട്ട് ക്വയര്‍ പൂര്‍ണം. മലയാളവും ആദിവാസി ഭാഷയായ ഉറാവും ഉള്‍പ്പെടെ ഒമ്പത് ഇന്ത്യന്‍ ഭാഷകളില്‍…
Read MoreCategory: NRI
വേറിട്ട സ്വീകരണം! ബെൽജിയം പ്രധാനമന്ത്രിയെ പുറംതിരിഞ്ഞു സ്വീകരിച്ച് ആശുപത്രി ജീവനക്കാർ
ജോസ് കുന്പിളുവേലിൽ ബ്രസൽസ്: ബ്രസൽസിലെ ജീവനക്കാരിൽനിന്ന് ഒൗദ്യോഗിക സന്ദർശന വേളയിൽ ലഭിച്ച സ്വീകരണം വേറിട്ടതായി. ബെൽജിയം തലസ്ഥാനമായ ബ്രസൽസിലെ സെന്റ് പീറ്റർ ആശുപത്രി ജീവനക്കാർ, നിരനിരയായി പുറം തിരിഞ്ഞുനിന്നാണ് ഇവിടം സന്ദർശിക്കാനെത്തിയ പ്രധാനമന്ത്രി സോഫി വിൽമസിനെ സ്വീകരിച്ചത്. രാജ്യത്തെ ആദ്യ കോവിഡ് രോഗിയെത്തൊട്ടു ചികിത്സിച്ചു വരുന്ന ആദ്യ കോവിഡ് റഫറൻസ് ആശുപത്രിയാണ് സെന്റ് പീറ്റർ. ഇവിടം കൂടാതെ ഡെൽറ്റ ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചെങ്കിലും അവിടെ ഇത്തരത്തിലുള്ള പ്രതികരണമുണ്ടായില്ല. കടുത്ത സമ്മർദത്തിലുള്ള ജീവനക്കാർക്ക് ഒരുപാടു കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുണ്ടാകുമെന്ന് ആശുപത്രി അധികൃതരുടെ പ്രതികരണം. ജീവനക്കാർക്കു വിമർശനം പരസ്യമായി ഉന്നയിക്കാൻ അനുവാദമില്ലാത്തതിനാൽ ആരും മറ്റു പ്രതികരണങ്ങൾക്കു മുതിർന്നില്ല. ബെൽജിയത്തു തുടക്കം മുതൽ കൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളുടെ റഫറൻസ് കേന്ദ്രമാണ് ആശുപത്രി. ബെൽജിയത്തിന്റെ ആദ്യത്തെ കൊറോണ വൈറസ് രോഗിയായ ഫിലിപ്പ് സൂബ്രി ചൈനയിലെ വുഹാനിൽനിന്നു മടങ്ങിയെത്തിയപ്പോൾ അവിടെ ചികിത്സ തേടിയിരുന്നു. എന്നാൽ,…
Read Moreവളർത്തുനായയുടെ ആക്രമണത്തിൽ അൻപത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം
ഷിക്കാഗോ: വീട്ടിൽ വളർത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുൾഡോഗുകളിൽ ഒന്നിന്റെ ആക്രമണത്തിൽ അൻപത്തിരണ്ടുകാരി ലിസ അർസൊവിന് ദാരുണാന്ത്യം. 55 പൗണ്ടോളം ഭാരമുള്ള നായ ശരീരമാസകലവും കഴുത്തിനും കാര്യമായി പരുക്കേൽപിച്ചിരുന്നതായി ലേക്ക് കൗണ്ടി കൊറോണർ ഡോ. ഹൊവാർഡ് കൂപ്പർ പറഞ്ഞു. കഴിഞ്ഞ വാരാന്ത്യമാണു താമസിച്ചിരുന്ന വീട്ടിൽ അബോധാവസ്ഥയിൽ രക്തം വാർന്നൊലിക്കുന്ന ഇവരെ കണ്ടെത്തിയത്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇവർ മരിച്ചിരുന്നതായി അധികൃതർ പറഞ്ഞു. മരണം നായയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചശേഷമാണ് വിവരം മേയ് 14ന് മാധ്യമങ്ങൾക്കു നൽകിയത്. ഫ്രഞ്ച് ബുൾഡോഗ് അക്രമാസക്തമാകുന്നത് സാധാരണയാണെന്നും ഇതിനു മുൻപു ലിസയുടെ ബോയ് ഫ്രണ്ടിനെ ഇത് ആക്രമിച്ചിരുന്നുവെന്നും തുടർന്ന് കൗണ്ടി അനിമൽ കെയർ ആന്റ് കണ്ട്രോളിന്റെ കസ്റ്റഡിയിലായിരുന്നുവെന്നും കൗണ്ടി അധികൃതർ പറഞ്ഞു. എന്നാൽ ലിസ ഇതിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് നായയെ ഇവരെ ഏൽപിക്കുകയായിരുന്നു. നായ ആക്രമണ സ്വഭാവമുള്ളതാണോ എന്നു തീരുമാനിക്കുന്നത് അനിമൽ കണ്ട്രോൾ…
Read Moreകടപ്പുറത്തെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ; ന്യുയോർക്ക് വിനോദസഞ്ചാരി അറസ്റ്റിൽ
ഹവായ്: ബീച്ചിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ന്യുയോർക്ക് സ്വദേശി ഹവായിയിൽ അറസ്റ്റിൽ. ക്വാറന്ൈറനിൽ കഴിയേണ്ട സമയത്തു പുറത്തിറങ്ങി ബീച്ചിൽ കറങ്ങിയതിനാണു കേസ്. ഹവായിയിൽ വിനോദസഞ്ചാരികൾക്ക് ഉൾപ്പെടെ 14 ദിവസത്തെ ക്വാറന്ൈറൻ നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തിയാണ് 23-കാരൻ കുടുങ്ങിയതെന്ന് ഹവായ് ഗവർണറുടെ ഓഫീസ് പത്രക്കുറിപ്പിൽ അറിയിച്ചു. അറസ്റ്റിലായ യുവാവിന്റെ പേരുവിവരങ്ങൾ വ്യക്തമല്ല. തിങ്കളാഴ്ചയാണ് ഇയാൾ ന്യുയോർക്കിൽനിന്നു ഹവായിയിൽ എത്തിയത്. പിന്നാലെ ഇയാൾ നിരവധി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഇയാൾ പൊതുഗതാഗതം ഉപയോഗിച്ചതായും ചിത്രങ്ങളിൽ വ്യക്തമാണ്. അറസ്റ്റിലായ യുവാവിന്റെ പ്രതികരണം ലഭ്യമല്ല. ഹവായ് സംസ്ഥാനത്ത് 638 കോവിഡ് കേസുകളും 17 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Moreകോവിഡ്-19 രോഗവ്യാപനം കൂടുന്നു..! മസ്കറ്റിൽ കർഫ്യൂ സാധ്യത
സേവ്യർ കാവാലം മസ്കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാനിൽ 337 വിദേശികൾക്കും 67 സ്വദേശികൾക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 5029 ആയി. 1436 പേർ രോഗവിമുക്തരായി. മരണം 20. ആശുപത്രികളിലുള്ള 96 രോഗികളിൽ 31 പേർ തീവ്രപരിചരണത്തിലാണ്. തിങ്കളാഴ്ചയോടെ സമൂഹ വ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ കർശന നടപടിയിലേക്കു നീങ്ങുമെന്നാണു സൂചന. തലസ്ഥാന നഗരിയായ മസ്കറ്റ് ഉൾപ്പെടുന്ന ഗവർണറേറ്റിൽ കർഫ്യൂവും പരിഗണിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മസ്കറ്റിലാണ്. പൊതുജനങ്ങളുടെ ക്ഷേമം മുൻനിർത്തി ആരോഗ്യവകുപ്പ് നൽകുന്ന അകലം പാലിക്കൽ, കൂട്ടംകൂടാതിരിക്കൽ തുടങ്ങിയ നിർദേശങ്ങൾ കർശനമായി പാലിക്കാൻ അധികൃതർ അഭ്യർഥിച്ചു. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാണിക്കുന്ന സ്ഥാപനങ്ങൾക്കു പിഴ ചുമത്തും. വൈറസ് ബാധയെത്തുടർന്ന് വ്യാഴാഴ്ച റുസ്താഖ് ആശുപത്രിയിൽ മരിച്ച ഫോർട്ട് കൊച്ചി തോപ്പുംപടി കഴുത്തുമുട്ട് സ്വദേശി കൈതേത്ത് സേവ്യറിന്റെ മകൻ വിപിൻ…
Read Moreഅമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഏറിയും കുറഞ്ഞും, ഇതുവരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ആരവമോ?
ന്യൂജേഴ്സി: വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ആരവമാണെന്ന് സൂചിപ്പിക്കും വിധമാണ് അമേരിക്കയിൽ കോവിഡ് മരണനിരക്കിന്റെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നത്. നാളുകളേറെയായിട്ടും കൊറോണ വൈറസിന്റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായ ഒരു വിവരവും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ. കോവിഡു മൂലം ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്തെ മുഴുവനും ആശങ്കയിലും ആശയക്കുഴപ്പത്തിലും ആക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന പോലും നൽകാൻ അവർക്കു കഴിയുന്നില്ല. ഓരോ ദിവസവും പരസ്പരവിരുദ്ധമായി വിവരങ്ങളാണ് അമേരിക്കയിലെ ശാത്രലോകം നൽകികൊണ്ടിരിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആർക്കും പിടികൊടുക്കാത്ത ഒരു അദ്ഭുത പ്രതിഭാസമായി തുടരുന്ന കോവിഡ് -19 എന്ന മനുഷ്യരാശിയുടെ അന്തകനെ പൂർണമായും ഉൻമൂലനം ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ബുധനാഴ്ച അമേരിക്കയിൽ 2,528 പേർ മരിക്കുകയും 25,459 പുതിയ രോഗികളുമുണ്ടായി. ചൊവ്വാഴ് 2,350 പേർ മരിക്കുകയും 24,798 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു.…
Read Moreകൊറോണ വൈറസ്! ജൂണിൽ ഓരോ ദിവസവും 3000 പേർ മരിക്കുമെന്ന് ട്രംപ്
വാഷിംഗ്ടൺ ഡിസി: പതിനായിരങ്ങളുടെ ജീവൻ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂൺ ആരംഭം മുതൽ ദിവസത്തിൽ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ഹെൽത്ത് ആൻഡ് ഹുമൺ സർവീസസും സംയുക്തമായി നൽകിയ മുന്നറിയിപ്പിലാണ് ഈ വിവരം. കോവിഡ് കേസുകൾ ഇപ്പോൾ ഉള്ളതിനേക്കാൾ ജൂൺ മുതൽ ക്രമാതീതമായി വർധിക്കുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. മേയ് മൂന്നിനു പ്രസിഡന്റ് ട്രംപാണ് ഇതു സംബന്ധിച്ച സൂചന മാധ്യമങ്ങൾക്ക് നൽകിയത്. വൈറ്റ് ഹൗസിന്റേയോ, ടാക്സ് ഫോഴ്സിന്റെയോ ഔദ്യോഗിക റിപ്പോർട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്പോക്ക്മാൻ ജൂഡ് ഡീറി പറഞ്ഞു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇതേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മൂവായിരം മരണത്തിനു പുറമെ ദിനംതോറും 200,000 കൊറോണ പോസീറ്റിവ് കേസുകളും ഉണ്ടാകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തി ചേർന്നിട്ടുള്ളത്.2020 അവസാനത്തോടെ…
Read Moreകൊറോണ ഭീതി ബാധിച്ച പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ ടെലി കൗണ്‍സിലിംഗ് ! കര്‍മനിരതരായി 12 അംഗ ടീം
ദമ്മാം: കോവിഡ് ഭീതി നാള്‍ക്കു നാള് വര്‍ധിക്കുന്ന അവസരത്തില്‍ ആളുകളുടെ ഭീതിയും വര്‍ധിക്കുകയാണ്. ഗള്‍ഫിലുള്‍പ്പെടെയുള്ള പ്രവാസ മേഖലകളില്‍ നിരവധി മലയാളികളാണ് ആരോഗ്യപരമായും സാമ്പത്തികപരമായും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതു മൂലമുള്ള മാനസിക സമ്മര്‍ദ്ദവും വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കിന്റെ ടെലി കൗണ്‍സിലിംഗ്. തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ക്കാണ്, നോര്‍ക്ക ഹെല്‍പ്പ്ഡെസ്ക്കിന്റെ വിദഗ്ദരായ കൗണ്‍സിലര്‍മാര്‍, ടെലി കൗണ്‍സിലിംഗ് നടത്തിയത്. ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തില്‍ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോര്‍ക്ക ടെലികൗണ്‍സലിങ് സേവനങ്ങള്‍ക്ക് ഏര്‍പ്പാടാക്കിയത്. കൗണ്‍സിലിങ്ങില്‍ വിദഗ്ദ്ധപരിശീലനം നേടിയിട്ടുള്ള, ടിറ്റോ ജോണി കണ്ണാട്ട്, ആന്‍സി ജോര്‍ജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയന്, ദിജു ചിറയത്ത് ജോയ്, കുര്യന് ജോണ്‍, റെജി ചെറിയാന്, സീനമോള് ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്,…
Read Moreകൂടുതല്‍ പരിശോധനകള്‍, ആശുപത്രികളില്‍ രോഗികള്‍ ഒഴിയുന്നു, ന്യൂജേഴ്സിയില്‍ വസന്തകാലമൊരുങ്ങുന്നുവോ? മൃതദേഹ സംസ്കാരത്തിന് പുതിയ നിബന്ധനകള്‍
ന്യൂജേഴ്സി: മരണം എണ്ണായിരത്തിലേക്ക് അടുക്കുന്നുവെങ്കിലും കോവിഡ് 19 ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ശമനമുണ്ടായിട്ടുണ്ട്. ആശുപത്രിയിലെ തിരക്കുകളില്‍ വലിയ കുറവുണ്ട്. ടെസ്റ്റിംഗ് സെന്ററുകളിലും ഇപ്പോള്‍ വലിയ ക്യൂ കാണാനില്ല. ന്യൂജേഴ്സിയില്‍ രോഗബാധിതരുടെ എണ്ണം 123,717 ആയി. ന്യയോര്‍ക്കില്‍ ഇത് 309,696 ആണ്. മരണം ഇവിടെ 18,610 ആണ്. എന്നാല്‍ സംസ്ഥാനത്തെ അപേക്ഷിച്ച് മരണങ്ങളേറെയും നടന്നത് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ മാത്രം 18231 പേര് മരിച്ചതായാണ് കണക്ക്. നഴ്സിംഗ് ഹോമുകളില്‍ നിന്നുള്ള കണക്ക് പലേടത്തെയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അതാണ് ഇപ്പോഴത്തെ മരണനിരക്ക് ഉയര്‍ത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പെന്‍സില്‍വേനിയയില്‍ മൊത്തം 2418 പേരും ഫിലഡല്ഫിയയില് 638 പേരും കോവിഡ് 19-ന് ഇരയായി. അമേരിക്കയിലാകെ, 67448 പേര് മരിച്ചു. 1161000 പേര് രോഗബാധിതരായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അണുബാധയുടെ തോത് മന്ദഗതിയിലാണെന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും…
Read Moreമാസ്ക് ധരിക്കില്ലെന്ന് ഭീഷണി.. ഇളവനുവദിച്ച് അമേരിക്ക
വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു ഇത് സംംബന്ധിച്ച് ഭരണകൂടം നിർദേശവും നൽകിയിരുന്നു. എന്നാൽ, മാസ്ക് ധരിക്കണമെന്നുള്ള സർക്കാർ നിർദേശം നിലവിൽ വന്ന അന്ന് തന്നെ ഇതിനെതിരെ വൻ പ്രതിഷേധവുമുയർന്നു. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. ഒക്ലഹോമയിലെ ജനങ്ങൾ മാസ്ക് ധരിക്കില്ലെന്ന് ഭീഷണിയുമായി നിരത്തിലിറങ്ങി. ശാരീരികമായ ആക്രമണവും അസഭ്യ വർഷവും ആരംഭിച്ചതോടെ മാസ്ക് ആവശ്യമുള്ളവർ വച്ചാൽ മതിയെന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചുവെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടി. മേയ് ഒന്നിന് നിയമം നടപ്പാക്കി മണിക്കൂറുകൾ പിന്നിടും മുൻപ് അതേ നിയമം പിൻവലിക്കേണ്ടി വന്നു. ചിലർ ആരോഗ്യ പ്രവർത്തകരെ തോക്ക് ചൂണ്ടി വരെ ഭീക്ഷണിപ്പെടുത്തി. ഇതോടെയാണ് മുൻ തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ട് പോയത്.
Read More