ദുബായ്/റിയാദ്: വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ പൗരന്മാർക്കെതിരേ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും നടപടികൾ കർശനമാക്കി. ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാക്കിസ്ഥാനികളെ നാടുകടത്തി. രാജ്യത്തു പ്രവേശിച്ചശേഷം ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന കേസുകൾ ചൂണ്ടിക്കാട്ടി പാക് പൗരന്മാർക്ക് വീസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ചെയ്തു. അതേസമയം, സൗദിയുടെയും യുഎഇയുടെയും നടപടികൾ പാക്കിസ്ഥാന്റെ അന്താരാഷ്ട്ര പ്രതിച്ഛായ തകർക്കുന്നതാണെന്ന് പാക് അധികൃതർ പറഞ്ഞു.2025ൽ പാക്കിസ്ഥാനിൽനിന്നെത്തിയ 66,154 യാത്രക്കാരെ വിമാനത്താവളത്തിൽവച്ച് പിടികൂടുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ഭിക്ഷാടനക്കുറ്റം ചുമത്തി സൗദി ഈ വർഷം 24000, ദുബായ് 6000, അസർബൈജാൻ 2,500 പാക്കിസ്ഥാനികളെ നാടുകടത്തിയിരുന്നു. സൗദിയിലേക്കു കടക്കാൻ ഭിക്ഷാടകർ ഉംറ വീസകൾ ചൂഷണം ചെയ്യുന്നത് തടയാൻ റിയാദ് പാകിസ്ഥാനോട് കഴിഞ്ഞവർഷം ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.നടപടിയുണ്ടായില്ലെങ്കിൽ പാകിസ്ഥാനി ഉംറ, ഹജ്ജ് തീർഥാടകർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് സൗദി മതകാര്യമന്ത്രാലയം…
Read MoreCategory: NRI
വംശീയ വിദ്വേഷം പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ഓസ്ട്രേലിയ
കാൻബറ: രാജ്യത്ത് വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്.ബോണ്ടി ബീച്ചിൽ യഹൂദർക്കെതിരേ ഭീകരാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു നടപടി. വിദ്വേഷം, ഭിന്നത, മൗലികവാദം എന്നിവ പ്രചരിപ്പിക്കുന്നവരെ നേരിടാനായി പ്രത്യേക നിയമങ്ങളുണ്ടാക്കും. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കു വീസ നിഷേധിക്കാനുള്ള അധികാരം ആഭ്യന്തരമന്ത്രിക്കു നല്കും. വിദ്യാഭ്യാസ സംവിധാനങ്ങളിൽ യഹൂദവിരുദ്ധത ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനായി ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും. അക്രമത്തെ പിന്തുണയ്ക്കുന്ന പുരോഹിതരിൽനിന്നും നേതാക്കളിൽനിന്നും പിഴ ഈടാക്കാനുള്ള നിർദേശവും നിയമത്തിലുണ്ടാകും. ഓസ്ട്രേലിയയിലെ ഓരോ യഹൂദനും സുരക്ഷാബോധത്തോടെ ജീവിക്കാനും ബഹുമാനം ലഭിക്കാനും അവകാശമുണ്ടെന്നു പ്രധാനമന്ത്രി ആൽബനീസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷം നടക്കുന്നതിനിടെ ഇന്ത്യക്കാരനായ സാജിദ് അക്രമും ഓസ്ട്രേലിയൻ പൗരത്വമുള്ള മകൻ നവീദ് അക്രമും ചേർന്നു നടത്തിയ വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. യഹൂദവിരുദ്ധത തടയാനായി ജൂലൈയിൽ മുന്നോട്ടുവച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതായും ആൽബനീസ്…
Read Moreഗാസ സമാധാനസേന: പാക്കിസ്ഥാനെ ഉൾപ്പെടുത്താൻ ട്രംപ്; പ്രതിസന്ധിയിൽ മുനീർ
ന്യൂഡൽഹി: സമാധാനപദ്ധതിയുടെ ഭാഗമായി ഗാസയിൽ വിന്യസിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര സേനയിൽ പാക്കിസ്ഥാൻ സൈന്യത്തെ പങ്കാളിയാക്കാൻ യുഎസ് ശ്രമം. ഇക്കാര്യത്തിൽ പാക് പട്ടാളമേധാവി അസിം മുനിറീനുമേൽ ട്രംപ് സമ്മർദം ചെലുത്തിയതായി റിപ്പോർട്ട്. അന്താരാഷ്ട്രമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഇത്തരമൊരു തീരുമാനം പാക് ജനതയുടെ കടുത്ത എതിർപ്പിനിടയാക്കുമെന്ന പ്രതിസന്ധി മുനീർ നേരിടുന്നതായും റിപ്പോർട്ടുണ്ട്. സംയുക്ത സേനാ മേധാവിയായി ഉയർത്തപ്പെട്ട് പാക്കിസ്ഥാനിലെ ഏറ്റവും വലിയ അധികാരകേന്ദ്രമായി മാറിയ മുനീർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി മാറി ഗാസവിഷയം. വരുന്ന ആഴ്ചകളിൽ മുനീർ വാഷിംഗ്ടണിലെത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ആറാഴ്ചയ്ക്കിടെ ഇതു മൂന്നാം തവണയാണ് മുനീർ ട്രംപിനെ കാണുന്നത്. അതേസമയം, ഇസ്രയേലിനെയും അമേരിക്കയെയും എതിർക്കുന്ന പാക്കിസ്ഥാനിലെ രാഷ്ട്രീയ പാർട്ടികൾ ഇക്കാര്യത്തിൽ ശക്തമായ എതിർപ്പു പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്. അസിം മുനീറിനോടു ശത്രുതയുള്ള, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രിക്…
Read Moreവെനസ്വേലയെ വളഞ്ഞ് യുഎസ് കപ്പലുകൾ
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്ന കപ്പലുകൾക്ക് സന്പൂർണ ഉപരോധം പ്രഖ്യാപിച്ച് യുഎസ്. വെനസ്വേലയിലേക്കു പോകുന്നതും അവിടെനിന്നു വരുന്നതുമായ എല്ലാ ടാങ്കറുകളും തടയാൻ ഉത്തരവ് പുറപ്പെടുവിച്ചതായും പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു. വെനസ്വേലയെ കപ്പൽപ്പട വളഞ്ഞതായും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ നിക്കോളാസ് മഡുറോ ഭരണകൂടത്തെ അമേരിക്ക തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തിയിട്ടുള്ളതാണ്. തീവ്രവാദം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത് എന്നിവയ്ക്കു പുറമേ മഡുറോ ഭരണകൂടം അമേരിക്കൻ ആസ്തികൾ കവർന്നെടുക്കുന്നതായും ട്രംപ് ആരോപണം ഉന്നയിച്ചു. വെനസ്വേലയിൽനിന്ന് ഏഷ്യയിലേക്ക് എണ്ണയുമായി പുറപ്പെട്ട ടാങ്കർ അമേരിക്കൻ സേന പിടിച്ചെടുത്ത് ഒരാഴ്ച പിന്നിട്ടപ്പോഴാണു ട്രംപ് പുതിയ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. മോഷ്ടിച്ച എണ്ണയിൽനിന്നുള്ള വരുമാനം ഉപയോഗിച്ച് മഡുറോ ഭരണകൂടം മയക്കുമരുന്ന് ടൂറിസം, മനുഷ്യക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കൃത്യങ്ങൾ നടത്തുന്നതായും ട്രംപ് ആരോപിച്ചു. അതേസമയം, ട്രംപിന്റെ ഭീഷണി തള്ളിക്കളയുന്നതായി വെനസ്വേല പ്രതികരിച്ചു.…
Read Moreയുഎസ് സമാധാനപദ്ധതി അംഗീകരിച്ച് യുക്രെയ്ൻ
കീവ്: യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നോട്ടുവച്ച റഷ്യ-യുക്രയ്ൻ സമാധാനപദ്ധതി അംഗീകരിച്ച് യുക്രയ്ൻ പ്രസിഡന്റ് സെലൻസ്കി. സമാധാനക്കരാർ സംബന്ധിച്ച നിർദേശങ്ങൾ ദിവസങ്ങൾക്കുള്ളിൽ അന്തിമമാക്കുമെന്ന് സെലൻസ്കി പറഞ്ഞു. ജർമൻ തലസ്ഥാനമായ ബർലിനിൽ യുഎസ് അധികൃതരുമായി നടന്ന ചർച്ചകളിൽ അവതരിപ്പിച്ച കരട് സമാധാന പദ്ധതി പ്രായോഗികമാണെന്ന് സെലെൻസ്കി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ചർച്ചയിലെ നിർദേശങ്ങൾ അന്തിമമാക്കിയതിനുശേഷം യുഎസ് അധികൃതർ കരട് സമാധാന പദ്ധതി റഷ്യയുമായി പങ്കുവയ്ക്കും. എന്നാൽ, റഷ്യ അധിനിവേശം നടത്തിയ യുക്രെയ്ൻ പ്രശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്നും സെലൻസ്കി പറഞ്ഞു. യുഎസ് തയാറാക്കിയ സമാധാന പദ്ധതിയുടെ ഏകദേശം 90 ശതമാനം സംബന്ധിച്ച് യുക്രെയ്നും യൂറോപ്പും സമവായത്തിലായെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞു.ഡോൺബാസിന്റെ ഏതെങ്കിലും ഭാഗത്തിനുമേലുള്ള മോസ്കോയുടെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് സെലൻസ്കി ആവർത്തിച്ചു. അമേരിക്ക വിട്ടുവീഴ്ചയ്ക്കു ശ്രമിക്കുകയാണ്. ഡോൺബാസിൽ സ്വതന്ത്ര സാമ്പത്തിക മേഖലയാണ് അവർ നിർദേശിക്കുന്നത്. എന്നാൽ, ഈ സ്വതന്ത്ര…
Read Moreലുത്ര സഹോദരന്മാരെ ഉടൻ ഇന്ത്യക്ക് കൈമാറിയേക്കില്ല
ബാങ്കോക്ക്: ഗോവ നിശാക്ലബ് ദുരന്തത്തിലെ മുഖ്യപ്രതികളായ ലുത്ര സഹോദരന്മാരെ തായ്ലൻഡ് ഉടൻ ഇന്ത്യക്കു കൈമാറിയേക്കില്ല. ഗൗരവ് ലുത്രയുടെയും സൗരഭ് ലുത്രയുടെയും കേസ് തായ് കോടതി പരിശോധിക്കും. ബാങ്കോക്ക് കോടതി അടുത്ത നടപടി തീരുമാനിക്കുമെന്ന് തായ് അധികൃതർ അറിയിച്ചു. ദുരന്തത്തിനു പിന്നാലെ തായ്ലൻഡിലേക്കു കടന്ന ലുത്ര സഹോദരന്മാരെ ഇന്ത്യൻ ഇടപെടലിനെത്തുടർന്ന് ഫുക്കറ്റിൽനിന്നു കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ത്യൻ എംബസി ഇവർക്കെതിരായ എല്ലാ രേഖകളും തായ്ലൻഡിനു കൈമാറുകയും ചെയ്തു. പ്രതികളെ കൈമാറണമെന്ന് ഔദ്യോഗികമായി ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബാങ്കോക്കിലെ പ്രാദേശിക കോടതി ഇവരുടെ കേസ് പരിഗണിക്കുമെന്നാണ് അറിയുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കോടതി നടപടിയെടുക്കുക എന്നാണറിയുന്നത്. ലുത്ര സഹോദരന്മാർക്കായി മുതിർന്ന അഭിഭാഷകൻ ജാവേദ് മിറിന്റെ നേതൃത്വത്തിൽ അഭിഭാഷക സംഘം ബങ്കോക്കിലെത്തിയിട്ടുണ്ട്. നിയമപരവും നയതന്ത്രപരവുമായ പരിഗണനകൾ പരിശോധിക്കുന്നതിനാൽ ഇരുവരും ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ലെന്നാണ് എംബസി വൃത്തങ്ങൾ…
Read Moreമൊറോക്കോയിൽ മിന്നൽപ്രളയം; 37 പേർ മരിച്ചു
റബാത്ത്: മൊറോക്കോയിലെ സാഫി പ്രവിശ്യയിലുണ്ടായ മിന്നൽപ്രളയത്തിൽ 37 പേർ മരിച്ചു. ഞായറാഴ്ച കനത്ത മഴയെത്തുടർന്നാണു ദുരന്തമുണ്ടായത്. ഒട്ടേറെ വീടുകളും കടകളും വെള്ളത്തിൽ മുങ്ങി. കാറുകൾ ഒഴുകിപ്പോയി. 14 പേർക്കു പരിക്കേറ്റിട്ടുണ്ടെന്നും ചിലരുടെ നില ഗുരുതരമാണെന്നും മൊറോക്കൻ അധികൃതർ അറിയിച്ചു. ഏഴു വർഷം വരൾച്ച നേരിട്ട മൊറോക്കോയുടെ ചില ഭാഗങ്ങളിൽ ഇക്കുറി കനത്ത മഴയും മഞ്ഞുവീഴ്ചയുമാണ്.
Read Moreഹോളിവുഡ് സംവിധായകനും ഭാര്യയും മരിച്ച നിലയിൽ: കൊലപാതകമെന്നു സംശയം
ലോസ് ആഞ്ചലസ്: ഹോളിവുഡ് സംവിധായകൻ റോബ് റെയ്നർ (78), ഭാര്യ മിഷേൽ (68) എന്നിവരെ ലോസ് ആഞ്ചലസ് നഗരത്തിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സെലിബ്രിറ്റികൾ താസമിക്കുന്ന ബ്രെന്റ്വുഡ് മേഖലയിലെ വസതിക്കുള്ളിൽ ഞായറാഴ്ച ഉച്ചയ്ക്കാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയാറായില്ല. പോസ്റ്റ്മോർട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. പ്രിൻസസ് ബ്രൈഡ്, ദിസ് ഈസ് സ്പൈനൽ ടാപ്, വെൻ ഹാരി മെറ്റ് സള്ളി, മിസെറി, എ ഫ്യൂ ഗുഡ് മെൻ തുടങ്ങിയവയാണു റോബ് റെയ്നർ സംവിധാനം ചെയ്ത പ്രമുഖ സിനിമകൾ.
Read Moreജനാധിപത്യ നേതാവ് ജിമ്മി ലായ് കുറ്റക്കാരനെന്ന് ഹോങ്കോംഗ് കോടതി
ഹോങ്കോംഗ്: ഹോങ്കോംഗിലെ ജനാധിപത്യവാദി നേതാവും മാധ്യമസ്ഥാപനങ്ങളുടെ ഉടമയുമായ ജിമ്മി ലായിക്കെതിരേ കോടതിവിധി. വിദേശശക്തികളുമായി ചേർന്ന് ചൈനയ്ക്കും ഹോങ്കോംഗിനും എതിരേ പ്രവർത്തിച്ചു, സ്വന്തം ഉടമസ്ഥതയിലുള്ള പത്രത്തിലൂടെ ദേശദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നീ കുറ്റങ്ങൾ അദ്ദേഹത്തിനെതിരേ തെളിഞ്ഞതായി ഹോംങ്കോംഗ് കോടതി ഇന്നലെ വ്യക്തമാക്കി. ശിക്ഷ അടുത്തവർഷം ആദ്യം വിധിക്കുമെന്നാണു സൂചന. ജീവപര്യന്തം ലഭിച്ചേക്കും. ഹോങ്കോംഗിനെ വരുതിയിലാക്കാൻ ചൈന കൊണ്ടുവന്ന ദേശീയസുരക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരമാണു ജിമ്മി ലായിയെ വിചാരണ ചെയ്തത്. എഴുപത്തെട്ടു വയസുള്ള അദ്ദേഹം 2020 മുതൽ ജയിലിലാണ്. ശതകോടീശ്വരനായ ജിമ്മി ലായ് ചൈനയുടെ കടുത്ത വിമർശകനാണ്. 2019ൽ ഹോങ്കോംഗിൽ ചൈനയ്ക്കെതിരേ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിന്റെ നേതാക്കളിലൊരാളുമാണ്. അദ്ദേഹത്തിന്റെ ആപ്പിൾ ഡെയ്ലി പത്രത്തിലൂടെ ചൈനയ്ക്കും ഹോങ്കോംഗിനും മേൽ പാശ്ചാത്യ ഉപരോധം ചുമത്തണമെന്ന് ആവശ്യപ്പെട്ടതായി കോടതി കണ്ടെത്തി. പത്രം പിന്നീട് പൂട്ടിയിരുന്നു. ജിമ്മി ലായി ബ്രിട്ടീഷ് പൗരനാണെങ്കിലും ചൈന സ്വന്തം പൗരനായിട്ടാണു കരുതുന്നത്.…
Read Moreസിഡ്നി ഭീകരാക്രമണം: ലക്ഷ്യം ജൂതർ; 16 പേരെ കൊലപ്പെടുത്തിയ തീവ്രവാദികൾ അച്ഛനും മകനും
സിഡ്നി: ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമായ സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 16 പേരെ വെടിവച്ചുകൊന്നത് 50-ഉം 24-ഉം പ്രായമുള്ള അച്ഛനും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ്. സിഡ്നിയിലെ ജൂതസമൂഹത്തെ ലക്ഷ്യമിട്ടു നടന്ന വെടിവയ്പ് ഭീകരാക്രമണമായി പ്രഖ്യാപിച്ചതായും പോലീസ് അറിയിച്ചു. ഭീകരരായ സാജിദ് അക്രം, നവീദ് അക്രം എന്നിവർ അച്ഛനും മകനുമാണ്. സാജിദ് അക്രത്തെ സംഭവസ്ഥലത്തുവച്ചു പോലീസ് വധിച്ചിരുന്നു. നവീദ് അക്രം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അക്രമികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്തിനടുത്തുനിന്നു കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കിയെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സാജിദ് അക്രത്തിന് തോക്ക് ലൈസൻസ്ആക്രമണത്തിനു തൊട്ടുപിന്നാലെ പടിഞ്ഞാറൻ സിഡ്നിയിലെ ബോണിറിഗ്, കാംപ്സി എന്നീ സബർബുകളിലെ രണ്ട് സ്ഥലങ്ങളിൽ പോലീസ് രാത്രിയിൽ റെയ്ഡ് നടത്തി. ഭീകരൻ സാജിദ് അക്രത്തിന്റെ താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. ഇയാൾക്ക്…
Read More