തൃശൂരിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന ആന്‍സനെ അനുസ്മരിച്ചു കൊണ്ട് എഴുത്തുകാരി കൂടിയായ ലിപി ജസ്റ്റിന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ വൈറല്‍ ആകുകയാണ്. എന്നു ചെന്നാലും ഇടതു കയ്യിലെ മൊബൈല്‍ ഇടതു ചെവിയിലേക്ക് വെച്ച് സപ്ലെയേഴ്സിനോടും, വലതു കയ്യും വലതു ചെവിയും കണ്ണും ഉപയോഗിച്ച് കസ്സ്റ്റമേഴ്സിനോടും, ഒരേ സമയത്ത് സംസാരിക്കുന്ന ആന്‍സനെ ഞാന്‍ അത്ഭുതപൂര്‍വ്വം നോക്കി നിന്നിട്ടുണ്ട് എന്ന് ലിപി ഓര്‍ക്കുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ ; സ്വപ്ന ഭവനത്തിലേക്ക് പ്രവേശിക്കാതെ സ്വര്‍ഗീയ ഭവനത്തിലേക്ക് പ്രവേശിച്ച ആന്സന്…. ആന്‍സനെക്കുറിച്ച് ഇന്നലെ വരെ അധികമൊന്നും എനിക്കറിയില്ലായിരുന്നു. ചാലക്കുടിയിലെ ജോജോ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്നു… കോട്ടാറ്റ് അതിര്‍ത്തിയില്‍ മൂഞ്ഞേലി ഇടവക അംഗമായ ആന്സന്. എപ്പോള്‍ ചെന്നാലും ഏറെ തിരക്കുള്ള ജോജോ പ്ലാസ്റ്റിക്ക് സ്ഥാപനവുമായി ഒരഞ്ചു വര്‍ഷത്തെ പരിചയം മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഏതൊരാളുടെ വീടിനും, കടക്കും,…
Read MoreCategory: RD Special
ബിഗ് ബോസിനിടെ പേളിയും ശ്രീനിഷും പ്രണയത്തിലായോ? ഇനി പിരിയാന്‍ പറ്റാത്തവിധം തങ്ങള്‍ പ്രണയത്തിലെന്ന് പേളി മാണി, വീട്ടുകാരെ അറിയിച്ച് വിവാഹം നടത്തണമെന്ന് മറ്റുള്ളവര്‍, ബിഗ് ബോസ് കൂത്തരങ്ങ് തുടരുന്നു
തങ്ങള്‍ പ്രണയത്തിലാണെന്ന് പേളിയും ശ്രീനിഷും അവതാരകനായ മോഹന്‍ലാലിനോട് തുറന്നു പറഞ്ഞതാണ് പുതിയ സംഭവം. ബിഗ് ബോസ് തുടങ്ങിയ നാള് മുതല്‍ പേളിയും ശ്രീനിഷും തമ്മിലുള്ള ബന്ധം ചര്‍ച്ചയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും മറുപടി നല്കാന് പേളിയോ ശ്രീനിഷോ തയ്യാറായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ എലിമിനേഷന് റൗണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എലിമിനേഷന് നടപടികള്‍ക്കായി അവതാരകനായ മോഹന്‍ലാല്‍ ബിഗ് ബോസിലെത്തി. കഴിഞ്ഞ ആഴ്ച്ചയിലെ കാരണവറായ അനൂപ് ചന്ദ്രനെ കുറിച്ച് എല്ലാവരോടും മോഹന്‍ലാല്‍ അഭിപ്രായം ചോദിച്ചു. ഇതിനിടെ ഷിയാസ് ഭക്ഷണം എടുത്ത് കഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചു. ഷിയാസിനെതിരെ ബഷീറും സാബുവും രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു. മറ്റുളളവരുടെ വയറിനെ കുറിച്ച് ഓര്‍ക്കാതെയാണ് ഷിയാസിന്റെ പെരുമാറ്റമെന്ന് ബഷീര്‍ കുറ്റപ്പെടുത്തി. നാട് ഭരിക്കാന്‍ എളുപ്പമാണെന്നും വീട് ഭരിക്കല്‍ എളുപ്പമുളള കാര്യമല്ലെന്നും അനൂപ് വ്യക്തമാക്കി. ബഷീര്‍ നേരുളള മനുഷ്യനാണെന്നും സത്യം മാത്രമാണ്…
Read Moreഞാന്‍ തിരിച്ചുവരും, യഥാര്‍ത്ഥ കൊലയാളിയായി! സൗമ്യയുടെ ഡയറിക്കുറിപ്പിലെ ‘അവനെ’ കണ്ടെത്താന്‍ പോലീസും ക്രൈംബ്രാഞ്ചും
നവാസ് മേത്തര്‍ തലശേരി: കാമുകന്മാര്ക്കൊപ്പം തടസങ്ങളില്ലാതെ “സുഖ’ ജീവിതം നയിക്കാന്‍ സ്വന്തം മാതാപിതാക്കളേയും മകളേയും വിഷം കൊടുത്തു കൊന്ന കേസിലെ പ്രതി പിണറായി വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ ആത്മഹത്യാകുറിപ്പുകളുടേയും ഡയറികുറിപ്പുകളുടേയും പശ്ചാത്തലത്തില്‍ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച്സംഘം സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് കണ്ണൂർ റേഞ്ച് ഐജി മഹിപാൽ യാദവ് രാഷ്ട്രദീപികയോട് പറഞ്ഞു. സൗമ്യയുടേയത് ഡയറിക്കുറിപ്പുകളെന്ന് പറയാനാവില്ല, ഇന്നയാളാണെന്ന് ചെയ്തതെന്നും സൗമ്യ കുറിപ്പില്‍ പറയുന്നില്ല. സൗമ്യയുടെ കുറിപ്പുകളില്‍ പറഞ്ഞിട്ടുള്ള ചില വിവരങ്ങള്‍ നേരത്തേയും പുറത്തു വന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം അന്വേഷണവും നടന്നിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും ക്രൈംബ്രാഞ്ച് സംഘവും ലോക്കല്‍ പോലീസും വിശദമായി കാര്യങ്ങള്‍ പരിശോധിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വനിതാ ജയിലില്‍ തൂങ്ങി മരിച്ച സൗമ്യയുടെ ഡയറിക്കുറിപ്പുകളും ആത്മഹത്യാകുറിപ്പും വിശദമായി പരിശോധിച്ചു…
Read Moreപ്രളയകാലത്തു പ്രതീക്ഷയായി കുത്തിയതോടില്‍ ഒരു കിണ്ടിയുണ്ടായിരുന്നു; ഒരു നാടിന്റെ മുഴുവന്‍ ദാഹമകറ്റാന്‍ ശുദ്ധജലം വഹിച്ച കിണ്ടി! ഒരുനാടിനെ പ്രളയകാലത്ത് കാത്ത ആ കിണ്ടിയെപ്പറ്റി!
സിജോ പൈനാടത്ത് നോര്‍ത്ത് കുത്തിയതോട് മണവാളന് എം.ജെ. വില്‍സന്റെ വീട്ടുമുറ്റത്തുള്ള കിണ്ടിയെ ഒരു ‘ഒന്നൊന്നര കിണ്ടി’ എന്നുതന്നെ വിളിക്കണം. പത്തടി ഉയരവും ആറടി വ്യാസവുമുള്ള വമ്പന്‍ കിണ്ടി. വെള്ളത്തിനായി കിണ്ടിയിലേക്കു ബക്കറ്റിറക്കിയാല്‍ അതെത്തുന്നതുനേരേ കിണറിലേക്ക്. വര്‍ഷത്തില്‍ ഏതു സമയത്തും ശുദ്ധജലം ആവോളം കിട്ടും. പ്രളയം ദുരിതം വിതച്ച നാളുകളില്‍ കുത്തിയതോട് മേഖലയിലെ എല്ലാ വീടുകളും കിണറുകളും വെള്ളത്തില്‍ മുങ്ങിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവര്‍ ആദ്യദിവസങ്ങളില്‍ വെള്ളത്തിനായി ആശ്രയിച്ചത് വില്‍സന്റെ വീട്ടുമുറ്റത്തെ കിണ്ടിയെയായിരുന്നു. കിണറിന്റെ ചുറ്റുമതിലിനോടു ചേര്‍ത്ത് കിണ്ടിയുടെ വലിയ മാതൃക ഒരുക്കിയതിനാല്‍ ഒഴുകിവന്ന മാലിന്യങ്ങളും മറ്റും അതിലേക്കു വീണില്ല. വഞ്ചിയിലെത്തി കിണ്ടിയില്‍നിന്നു നല്ല വെള്ളം ശേഖരിക്കുന്ന കാഴ്ച കുത്തിയതോടുകാര്ക്കു വേറിട്ടതായി. മൂന്നു നിലകളുള്ള വീടായിരുന്നതിനാല്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ സമീപത്തെ വീടുകളില്‍നിന്നുള്ള നാല്പതോളം പേര് അഭയം തേടിയത് ഇവിടെയായിരുന്നു. ബംഗളൂരുവില്‍ നിര്‍മാണമേഖലയില്‍ ബിസിനസ് നടത്തുന്ന വീട്ടുടമ വില്‍സണും കുടുംബവും…
Read Moreആ ചിത്രം പുറത്തുവന്നതെങ്ങനെ? ചിമ്പുവിന് പറയാനുള്ളത്
ചിമ്പുവും നയന്‍താരയുമായുള്ള പ്രണയകഥകളും ലിപ്ലോക്ക് വിവാദങ്ങളും ഒരു സമയത്ത് സിനിമ ലോകത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിന്നു. ഏവരും മറന്നു തുടങ്ങിയ ലിപ്ലോക്ക് വിവാദം ഇപ്പോള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. ഇക്കുറി ചിമ്പു തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത്. താനും നയന്‍താരയുമായുള്ള ചിത്രം താനല്ല അന്ന് പുറത്തുവിട്ടതെന്നും ഈ ചിത്രങ്ങളുടെ പേരില്‍ ഒരുപാട് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നുമാണ് ചിമ്പുപറയുന്നത്. താന്‍ ഈ കാര്യത്തില്‍ നിരപരാധിയാണ്. ആ ചിത്രങ്ങള്‍ ദുബായിയില്‍ വെച്ചാണ് എടുത്തത്. അവിടെ നിന്നും കാമറ വാങ്ങിയിരുന്നു. അന്നെടുത്ത ചിത്രങ്ങള്‍ എങ്ങനെയാണ് ലീക്കായതെന്ന് തനിക്കറിയില്ലെന്നാണ് ചിമ്പു പറയുന്നത്. ജീവിതത്തില്‍ ഇതുവരെ അവരുടെ അനുവാദമില്ലാതെ ഒരു സ്ത്രീയേയും തൊട്ടിട്ടില്ലെന്നും ചിമ്പു കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ ചിമ്പു വെളിപ്പെടുത്തിയത്.
Read Moreപ്രളയത്തിനുശേഷം വിരുന്നൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ ഇങ്ങനെ…
കൊച്ചി: പ്രളയക്കെടുതി മൂലം മാറ്റിവച്ചതും അല്ലാത്തതുമായ ധാരാളം വിവാഹങ്ങൾ നടക്കുന്നതിനാൽ സത്കാരങ്ങൾ നടത്തുന്നവരും കാറ്ററിംഗ് സ്ഥാപനങ്ങളും ഹോട്ടലുകളും വിവാഹ മണ്ഡപ ഉടമകളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രളയാനന്തരം മഞ്ഞപ്പിത്തം, വയറിളക്കം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മാർഗനിർദേശങ്ങൾ ഭക്ഷണം പാചകം ചെയ്യുന്നതിനും വിളന്പുന്നതിനും ഉപയോഗിക്കുന്ന പത്രങ്ങൾ നന്നായി കഴുകി വൃത്തിയാക്കിയിരിക്കണം. ക്ലോറിനേറ്റ് ചെയ്ത വെള്ള ഉപയോഗിച്ചു മാത്രമേ പാത്രങ്ങൾ കഴുകാനും ഭക്ഷണം പാചകം ചെയ്യാനും പാടുള്ളൂ. വെൽകം ഡ്രിങ്ക്, ഐസ്, സാലഡുകൾ, മയോനൈസ്, ഐസ്ക്രീമുകൾ തുടങ്ങി വേവിക്കാത്ത വിഭവങ്ങൾ ഈ പ്രത്യേക സാഹചര്യത്തിൽ കർശനമായി ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ നൽകുക. നിർവാഹമില്ലെങ്കിൽ മാത്രം വിശ്വസനീയമായ കന്പനികളുടെ ശുദ്ധീകരിച്ച കുപ്പിവെള്ളം മാത്രം നൽകുക. തണുത്ത വെള്ളം ആവശ്യപ്പെടുന്നവർക്ക് ക്ലോറിനേറ്റ് ചെയ്ത വെള്ളം മാത്രം നൽകുക. പാചകത്തിനുപയോഗിക്കുന്ന…
Read Moreനടന് അനീഷിനു കൂട്ടായി ഐശ്വര, വിവാഹം ജീവിതത്തിലേക്ക് കടക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള നടന്
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ അനീഷ് ജി മേനോന് വിവാഹിതനാവുകയാണ്. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. മുന്നോട്ടുള്ള ജീവിതത്തില്‍ തനിക്കൊപ്പം ഐശ്വര്യ രാജനും കൂടി ചേരുന്നുവെന്നും കല്യാണ തീയതി എല്ലാവരെയും അറിയിക്കാമെന്നും താരം പറയുന്നു. വളരെ ലളിതമായ ചടങ്ങില്‍ എല്ലാവര്ക്കും ഒത്തുകൂടാം. എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവണമെന്നും അനീഷ്് കുറിച്ചിട്ടുണ്ട്.. മോതിരമാറ്റത്തിനിടയിലെ ചിത്രവും അദ്ദേഹം ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപൂര്‍വ്വരാഗത്തിലൂടെ തുടങ്ങിയ സിനിമാജീവിതം ഇപ്പോള്‍ ഒടിയനിലെത്തി നില്‍ക്കുകയാണ്. റിലീസ് ചെയ്യാനിരിക്കുന്ന നിരവധി സിനിമകളില്‍ ഈ താരം അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, തുടങ്ങിയ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധ നേടിയത്. സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. അയല്‍വാസിയുടെ ബാഗ് തട്ടിയെടുത്ത പിടിച്ചുപറി സംഘത്തെ സാഹസികമായി നേരിട്ടതും പ്രളയബാധിതരെ സഹായിക്കാനായി…
Read Moreഡാം പ്രതിയല്ല! ആരോപണങ്ങൾ പൊളിയുന്നു; മുൻകരുതലില്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതല്ല മഹാപ്രളയത്തിനു കാരണം
സെബി മാത്യു ന്യൂഡൽഹി: മുന്നറിയിപ്പും മുൻകരുതലുകളും ഇല്ലാതെ അണക്കെട്ടുകൾ തുറന്നുവിട്ടതാണ് കേരളത്തിലെ മഹാപ്രളയത്തിനു കാരണമായതെന്ന ആരോപണങ്ങൾ പൊളിയുന്നു. മഹാപ്രളയത്തിന്റെ ഭാഗമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും പരോക്ഷമായി കേന്ദ്രസർക്കാരും ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ഈ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ് കേരളത്തിലെ പ്രളയദുരന്തത്തിന് കാരണമായതെന്ന് ജല കമ്മീഷൻ തയാറാക്കിയ കരട് റിപ്പോർട്ടിൽ പറയുന്നു. അണക്കെട്ടുകളിൽ വളരെവേഗം വെള്ളം നിറഞ്ഞതോടെ തുറന്നുവിടുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലായിരുന്നു. കേരളം നേരിട്ട നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയദുരന്തം നിയന്ത്രിക്കാവുന്നതിന് അപ്പുറമുള്ളതായിരുന്നെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ടിൽ വിലയിരുത്തുന്നത്. കേരളം നേരിട്ട പ്രളയത്തെക്കുറിച്ചുള്ള അന്തിമ പഠന റിപ്പോർട്ട് കമ്മീഷൻ ഉടൻ കേന്ദ്രസർക്കാരിന് സമർപ്പിക്കും. അണക്കെട്ടുകൾ അപ്രതീക്ഷിതമായി തുറന്നതാണ് കേരളത്തിലെ പ്രളയത്തിനു കാരണമായതെന്ന് സ്ഥാപിച്ചെടുക്കുകയാണ് കേന്ദ്രസർക്കാരിന്റെയും ലക്ഷ്യം. ജഐൻയുവിലെ ദുരന്തനിവാരണ വിഭാഗത്തിലെ അധ്യാപിക പ്രഫ.അമിതാ സിംഗും…
Read Moreപ്രിയാമണി ചുംബന സീനുകളില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും അതൃപ്തി, ഇനി അത്തരം സീനുകളില്‍ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് നടി, പ്രിയാമണി തുറന്നുപറയുന്നു
ഒരുകാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍ നടിയായിരുന്നു പ്രിയാമണി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ നടിയുടെ ഗ്രാഫും ഇടിഞ്ഞു. ഇപ്പോഴിതാ ഒരു വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ് പ്രിയ. ഇനി ചുംബനരംഗങ്ങളില്‍ അഭിനയിക്കില്ലെന്നാണ് അവര്‍ പറയുന്നു. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവര്‍ക്കും നായകന്മാരുമായി അടുത്തിടപഴകുന്നത് ഇഷ്ടമല്ലെന്നും അതിനാലാണ് താന്‍ ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും പ്രിയാമണി പറയുന്നു. താന്‍ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്്ക്ക് വലിയ താല്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചു. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ് ഫ്രണ്ട്സ് അങ്ങനെയല്ലെന്നാണ് അവരൊക്കെ പറയുന്നത്. എന്റെ ഭര്‍ത്താവിന് അത്തരം അഭിനയരീതിയോട് ഇഷ്ടമില്ല. ഓണ്‍സ്ക്രീന്‍ കിസിംഗൊക്കെ ഒഴിവാക്കുമെന്ന് നടി ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍ വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയെന്നും അഭിനയിക്കണം വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ പറഞ്ഞിരിക്കുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു. ഒറ്റനാണയം എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തിയത്.
Read Moreബീന ആന്റണിയുടെ വീടും വെള്ളത്തിലായി; ദുരിതാശ്വാസ ക്യാംപായി മാറിയത് സ്വന്തം വീടും, കുടുംബവീട്ടിലെ സ്ഥിതി കഷ്ടം, എല്ലാം തിരികെ പിടിക്കുമെന്ന് ബീനയും മനോജും
നടി ബീന ആന്റണിയും മഹാപ്രളയത്തില്‍ പെട്ടുപോയി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി വെള്ളപ്പൊക്ക ദിവസത്തെപ്പറ്റി പറഞ്ഞത്. വൈറ്റിലയിലാണ് ഞാനും ഭര്‍ത്താവും ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെ വീടിനു തൊട്ടടുത്ത് വരെ വെള്ളം കയറിയിരുന്നു. എന്നാല്‍ ഏറ്റവും ബുദ്ധിമുട്ടിയത് പറവൂരുള്ള ഭര്‍ത്താവിന്റെ വീട്ടുകാരാണ്. മറ്റുള്ളവരെപ്പോലെ വീട്ടില്‍ വെള്ളം കയറില്ല എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഡാഡിയും അമ്മച്ചിയും. പക്ഷേ അടുത്ത ദിവസം റോഡ് മുങ്ങി, വൈകിട്ടോടെ വീട്ടിലും വെള്ളം കയറാന്‍ തുടങ്ങി. സാധനങ്ങള്‍ ഒന്നും മുകളിലേക്ക് മാറ്റാനുള്ള സാവകാശം ലഭിച്ചില്ല. റോഡ് മുഴുവന്‍ തടസമായതോടെ നമുക്കും വൈറ്റിലയില്‍ നിന്ന് പറവൂര്‍ക്ക് എത്താനും ബുദ്ധിമുട്ടായി. വീടിനു കുറച്ചകലെ മറ്റൊരു ബന്ധുവിന്റെ വീടുണ്ടായിരുന്നു. എല്ലാവരും അങ്ങോട്ട് മാറി. അടുത്ത ദിവസം ചെന്ന് നോക്കിയപ്പോള്‍ വീടിന്റെ താഴത്തെ നില മുഴുവനും വെള്ളത്തിലായി. പിന്നീട് നാലു ദിവസം കഴിഞ്ഞു വെള്ളം ഇറങ്ങിക്കഴിഞ്ഞാണ് വീട് തുറക്കുന്നത്. അപ്പോഴേക്കും താഴത്തെ നിലയിലെ ഇന്റീരിയര്‍…
Read More