ദിവസവും മോശം വാര്‍ത്തകള്‍ മാത്രം കേള്‍ക്കുമ്പോള്‍ പലരും നെടുവീര്‍പ്പെടാറുണ്ട്. ഈ ലോകത്തിന്റെ നന്മകള് കെട്ടു തുടങ്ങിയോയെന്ന്. എന്നാല്‍ നന്മയുടെ തിരിനാളം ഇപ്പോഴും പൂര്‍ണമായും കെട്ടുപോയിട്ടില്ലെന്ന് ഓര്‍മിപ്പിക്കുന്ന മറ്റൊരു സംഭവം കൂടി. നിരവധി പേര്‍ക്ക് സഹായമെത്തിച്ച ഫിറോസ് കുന്നംപറമ്പിലാണ് തന്റെ വീടു പണിക്കു വച്ചിരുന്ന പണം അച്ഛന് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്യാണത്തിനായി നല്കി മാതൃകയായത്. മലയാളികള്‍ക്ക് പരിചയമുള്ള വ്യക്തിത്വമാണ് ഫിറോസിന്റെത്. നേരത്തെയും നിരവധി പേരെ സഹായിച്ചിട്ടുണ്ട് ഫിറോസ്. തരൂര്‍ വാളങ്കര സ്വദേശി കനക എന്ന അമ്മയുടെ ജീവിതത്തിലേക്കാണ് ഫിറോസ് സഹായവുമായെത്തിയത്. മൂത്തമകളെ കെട്ടിച്ച് വിട്ട ശേഷം ഈ കുടുംബം കടക്കെണിയിലായി. അച്ഛന് ഉപേക്ഷിച്ച് പോയ മക്കളെ വീട്ടുജോലി ചെയ്താണ് ഈ അമ്മ വളര്‍ത്തിയത്. എന്നാല്‍ രണ്ടാമത്തെ മകളെ വിവാഹം കഴിപ്പിച്ചയക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടുന്ന ഈ അമ്മയുടെ സങ്കടം ഇവരുടെ വീടിന് സമീപത്തുള്ള പള്ളിയിലെ ഉസ്താദിനെ എറെ വേദനിപ്പിച്ചു. ഈ…
Read MoreCategory: RD Special
ശശ് ശ് ചേട്ടാ, കളക്ടര്‍ തിരിഞ്ഞു നോക്കി, ചേട്ടാ, ചേട്ടനെയാ വിളിച്ചത്, കളക്ടറെ കൊണ്ടു ഉപ്പു വിളമ്പിച്ച് ഒന്നാം ക്ലാസുകാരന് താരമായി, വെള്ളം കൂടി കൊടുത്ത് ഇടുക്കിയുടെ ജനകീയ കളക്ടര്‍
ശ് ശ്.. ശ്… ഉപ്പ്, ചേട്ടാ ഉപ്പ് താ, ദുരിതാശ്വാസക്യാമ്പില്‍ ജില്ലാ കളക്ടറെക്കൊണ്ട് ഉപ്പു വിളന്പിച്ച് ഒന്നാം ക്ലാസുകാരന്. മുരിക്കാശേരിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു എല്ലാവരിലും ചിരിയുയര്‍ത്തിയ സംഭവം അരങ്ങേറിയത്. ഇന്നു വരെ അഭിമുഖീകരിക്കാത്ത ദുരന്തം നേരിട്ട, എല്ലാ നഷ്ടപ്പെട്ടവര്‍ക്കു ധൈര്യം പകര്‍ന്ന് ജില്ലയിലെ എല്ലാ ദുരന്തമേഖലയിലും അര്‍പ്പണമനോഭാവത്തോടെ ഓടിയെത്തുന്ന ഇടുക്കി ജില്ലാ കളക്ടറുടെ മുന്നിലേക്കാണ് ഒന്നാം ക്ലാസുകാരന്റെ നിഷ്ക്കളങ്കമായ ചോദ്യം വന്നത്. ഞായറാഴ്ച മുരിക്കാശേരി രാജപുരത്തെ ദുരിതാശ്വാസ ക്യാമ്പിലേക്കു ജില്ലാ കളക്ടര്‍ കെ. ജീവന്‍ബാബു കടന്നു വരുമ്പോള്‍ ഉച്ചയൂണിന്റെ സമയമാണ്. നീലജീന്‍സും കറുത്ത ഷര്‍ട്ടും ധരിച്ചു ക്യാമ്പിലേക്കു കടന്നുവന്ന ഇടുക്കിക്കാരന് ജില്ലാ കളക്ടറെ ആദ്യം ആര്‍ക്കും മനസിലായില്ല. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര് ഭക്ഷണം കഴിക്കുന്നു. അപ്പോഴാണ് കളക്ടറുടെ പിന്നില്‍നിന്ന് ഒരു കുട്ടി വിളിച്ചത്. ശശ് ശ് ചേട്ടാ, കളക്ടര്‍ തിരിഞ്ഞു നോക്കി. ചേട്ടാ, ചേട്ടനെയാ വിളിച്ചത്.…
Read Moreകണ്ടോ മാധ്യമ തെമ്മാടികളെ സോഷ്യല്‍മീഡിയയുടെ ശക്തി; മാധ്യമങ്ങള്‍ക്ക് വേണ്ടാത്ത, പപ്പടം വിറ്റ അമ്മൂമ്മയെ സോഷ്യല്‍മീഡിയ ഏറ്റെടുത്ത് ഒരു വഴിക്കാക്കി, ഇനിയും ഉപദ്രവിക്കാന്‍ വരല്ലേയെന്ന് വസുമതിയമ്മ
അടുത്ത കാലത്തായി ആരു കല്ലെടുത്ത് ആകാശത്തേക്ക് എറിഞ്ഞാലും വീഴുന്നത് മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും ദേഹത്താണ്. നടന് അറസ്റ്റിലായാല്‍ അതു റിപ്പോര്‍ട്ട് ചെയ്താല്‍ റേറ്റിംഗ് കൂട്ടാനുള്ള വിദ്യ, ഡാം തുറന്നുവിടുന്നത് റിപ്പോര്‍ട്ട് ചെയ്താല്‍ അതിനും കല്ലേറ്… പത്രത്തില്‍ പരസ്യം ചെയ്താല്‍ കോടികള്‍ കൊയ്യാനുള്ള സൂത്രവിദ്യ… ഇങ്ങനെ പോകുന്നു സോഷ്യല്‍മീഡിയയിലെ ആരോപണങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ ജേര്‍ണലിസം കോഴ്സ് പഠിപ്പിക്കുന്ന തിരക്കിലാണ് മറ്റൊരുകൂട്ടം ഇന്റര്‍നെറ്റ് ജീവിതങ്ങള്‍. ഇനി സോഷ്യല്‍മീഡിയ കാലത്ത് ചില പുത്തന്‍ ‘സ്വയംവിശേഷണ’ ജേര്‍ണലിസ്റ്റുകള്‍ ഒരു വയോധികയെ സഹായിച്ച് ഉണ്ടായിരുന്ന ഉപജീവനമാര്‍ഗം കൂടി ഇല്ലാതാക്കിയ കഥ വായിക്കാം. വസുമതിയമ്മ എന്ന എണ്പത്തേഴുകാരിയെ ആളുകള്‍ അറിയുന്നത് സോഷ്യല്മീഡിയയിലൂടെയാകും. ചാല മാര്‍ക്കറ്റില്‍ പപ്പടം വിറ്റ വല്യമ്മയെ താരമാക്കിയതും സോഷ്യല്‍മീഡിയ തന്നെയാണ്. ’25 പപ്പടം ഇരുപതു രൂപക്ക് വിറ്റിട്ടും ആരും വാങ്ങുന്നില്ല, ഈ അമ്മൂമ്മയെ നമുക്ക് സഹായിക്കാം’ എന്ന തലക്കെട്ടില്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ച പപ്പട അമ്മൂമ്മയുടെ…
Read Moreആ കലണ്ടര്‍ ഡിസൈന്‍ ചെയ്ത ദിവ്യനെ തേടി സോഷ്യല്‍മീഡിയ, മഴ കുറവുള്ള ഓഗസ്റ്റ് മാസം ഡാമുകള്‍ തുറക്കുമെന്ന് ആരാണ് ആ ഡിസൈനറോട് പറഞ്ഞത്, പ്രളയത്തിലും വിസ്മയമായ കലണ്ടര്ക്കഥ ഇങ്ങനെ
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു കലണ്ടറാണ്. ഈ വര്‍ഷം ഓഗസ്റ്റില്‍ കേരളത്തിലെ ഡാമുകള്‍ തുറക്കുമെന്ന് പ്രവചിക്കുന്ന തരത്തിലുള്ള കലണ്ടര്‍ ഡിസൈനാണ് ചര്‍ച്ചയാകുന്നത്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ കലണ്ടറിലാണ് ഓഗസ്റ്റ് മാസം ഷട്ടറുകള്‍ തുറന്ന ഡാമിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഫേസ്ബുക്ക്, വാട്ട്സആപ്പ് ഉള്‍പ്പടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ ഈ കലണ്ടര്‍ വൈറലായി കഴിഞ്ഞു. ബാങ്കിന്റെ പരസ്യ മാര്‍ക്കറ്റിങ് വിഭാഗമാണ് കലണ്ടറിലെ ചിത്രങ്ങളുടെ ആശയം മുന്നോട്ടുവെച്ചത്. ഇതനുസരിച്ച് കോഴിക്കോട് പൊലീസ് ക്ലബിന് സമീപത്തെ പ്രിസം ഡിസൈന്‍ ഹൌസിലെ അനസ് അലിയാണ് കലണ്ടര്‍ രൂപകല്പന ചെയ്തത്. കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇരുപതിലേറെ ഡാമുകളാണ് കഴിഞ്ഞ ദിവസം തുറന്നുവിട്ടത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്രയും ഡാമുകള്‍ ഓഗസ്റ്റ് മാസം ഒരുമിച്ച് തുറക്കേണ്ടിവരുന്നത്. കേരളത്തില്‍ പൊതുവെ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് കനത്ത മഴ പെയ്യുന്നത്. മഴ കുറവുള്ള ഓഗസ്റ്റില്‍…
Read Moreഇടുക്കിക്കാരേ നിങ്ങളൊരു സംഭാവട്ടോ! ഓസിനൊരു ദുരിതാശ്വാസ ക്യാമ്പ് കിട്ടിയത് വസൂലാക്കി ചിലര്‍, മണ്ണിടിഞ്ഞു വരുമ്പോഴും പാറപോലെ ഉറച്ച് മറ്റുചിലര്‍, വാഴയും കോഴിയും അടിച്ചുമാറ്റി മറ്റൊരു കൂട്ടര്, ചില പ്രളയത്തിലെ ചില കാഴ്ചകള്‍
ഇടുക്കിക്കാര്‍ക്ക് പ്രളയം അത്ര വലിയ വലിയ സംഭവമൊന്നുമില്ല. പെരിയാര്‍ കരകവിയുമ്പോഴും മലയിടിഞ്ഞു വരുമ്പോഴും എന്താടാ ഉവ്വേയെന്ന് ചോദിച്ച് ഒരു കട്ടനും കുടിച്ച് വിശേഷം തിരക്കുന്നവരാണ് മലയോരവാസികള്‍. ഇടുക്കിയെ നടുക്കിയ പേമാരിയിലും ഇടുക്കിക്കാര് തങ്ങളുടെ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ തയാറായില്ല. വ്യാഴാഴ്ച പുലര്‍ച്ചെ കനത്ത മഴയില്‍ പലയിടത്തും ഉരുള്‍ പൊട്ടിയതോടെ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമമായി. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അപകട ഭീഷണിയില്‍ കഴിഞ്ഞിരുന്നവരെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പലരും മാറാന്‍ തയാറായില്ല. വളര്‍ത്തു മൃഗങ്ങളെയും മറ്റു സ്വത്തുവകകളും ഇട്ടിട്ടു പോരാന്‍ പലരും തയാറായില്ല. ഉദ്യോഗസ്ഥര്‍ പഠിച്ച പണി പലതും പ്രയോഗിച്ചിട്ടും പലരും അപകടാവസ്ഥയിലായ വീടുകളില്‍ തുടര്‍ന്നു. മുതലാക്കി ഓസുകാര്‍ വാത്തിക്കുടി, കഞ്ഞിക്കുഴി, അടിമാലി പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പു തുറന്നപ്പോള്‍ ഓസിനു ഭക്ഷണം കഴിക്കാന്‍ എത്തിയ ചിലരെയും കാണാന്‍ കഴിഞ്ഞു. വാത്തിക്കുടി പഞ്ചായത്തിലെ ക്യംപില്‍ ആ നാട്ടുകാര്‍ക്ക് പരിചയമില്ലാത്ത ഒരാളെ…
Read Moreമറക്കില്ല, ആ നിമിഷങ്ങൾ, ആ വാക്കുകൾ! വൈറലാണ് ലല്ലു ടീച്ചറും, പാട്ടും പിന്നെ ആ ചിരിയും… മലയാളികളുടെ ശ്രേയാ ഘോഷാല്‍ മനസുതുറക്കുന്നു…
കീർത്തി കാർമൽ ജേക്കബ് പാട്ടും പുഞ്ചിരിയും. ഏത് ശിലാഹൃദയത്തെയും മൃദുലമാക്കാൻ കഴിവുള്ള ഒൗഷധങ്ങൾ. ഈ രണ്ട് ഒൗഷധങ്ങൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിൽ തരംഗം തീർക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയും പാലാ, രാമപുരം മാർ ആഗസ്തീനോസ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ലല്ലു അൽഫോൻസ്. സംഗീതവാസന സ്വതസിദ്ധമായി കിട്ടിയിട്ടുണ്ടെങ്കിലും പള്ളി ക്വയറിലും കോളജിലെ ചെറിയ വേദികളിലുമൊക്കെയായി ഒതുങ്ങേണ്ടിയിരുന്ന ലല്ലു എന്ന ഗായികയെ, ഇന്ന് ലോകം അറിയാൻ കാരണമായത്, ടീച്ചറുടെതന്നെ വിവാഹദിനമാണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പാരിഷ് ഹാളിൽ തങ്ങളുടെ വിവാഹ വിരുന്ന് നടക്കുന്ന സമയത്ത് ലല്ലു ടീച്ചറും, ഐടി പ്രഫഷണലും ഗായകനുംകൂടിയായ ഭർത്താവ് അനൂപ് തോമസും ചേർന്നാലപിച്ച, “പൂങ്കാറ്റിനോടും കിളികളോടും…’’ എന്ന ഗാനമാണ് ഇവരുടെ ജീവിതത്തിന് വഴിത്തിരിവായത്. പാട്ട് സോഷ്യൽമീഡിയയിൽ വൈറലായി എന്നു മാത്രമല്ല, ‘സിംഗിംഗ് കപ്പിൾ’ എന്ന വിശേഷണവും ഇവർക്ക് സ്വന്തമായി. വിവാഹവിരുന്നിൽ പങ്കെടുത്ത സംവിധായകൻ ഭദ്രൻ പാട്ടുകേട്ട് ഇഷ്ടപ്പെട്ട്,…
Read Moreഈ അമ്മൂമ്മയാണ് ഇപ്പോള്‍ താരം! മകളുടെയും കൊച്ചുമക്കളുടെയും നിത്യചിലവിനായി 87-മത്തെ വയസിലും പപ്പടം വില്ക്കാനെത്തുന്ന വസുമതിയമ്മ ഒരു ഓര്‍മപ്പെടുത്തലാണ്, അറിയാം ഈ നന്മയെ
അധ്വാനിക്കാതെ സമ്പത്തു നേടാന്‍ മനുഷ്യന് ശ്രമിക്കുന്ന കാലമാണിത്. മറ്റുള്ളവന്റെ സ്വത്തിലും പണത്തിലും കണ്ണുവയ്ക്കുന്നവര്‍ വസുമതിയമ്മ എന്ന ഈ അമ്മൂമ്മയെ അറിയണം. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ പപ്പടം വില്‍ക്കുന്ന വസുമതിയമ്മയെ ഫേസ്ബുക്കിലൂടെയാണ് കേരളം ആദ്യമായി അറിയുന്നത്. 25 പപ്പടം ഇരുപത് രൂപ’… ചാല മാര്‍ക്കറ്റില്‍ കൊടും വെയിലത്തിരുന്ന് ഇങ്ങനെ വിളിച്ചു പറയുന്ന ഒരമ്മൂമ്മയുടെ വീഡിയോ വൈറലായിരുന്നു. തൊട്ടുപിന്നാലെ ഒരു ഹോട്ടല്‍ ഉടമയും സഹപ്രവര്‍ത്തകരും ഈ അമ്മൂമ്മയെ തേടി അവരുടെ വീട്ടിലെത്തി. അത് സോഷ്യല്‍മീഡിയയിലൂടെ ഷെയര്‍ ചെയ്തു. മാത്രമല്ല, തന്റെ ഹോട്ടലിലേക്ക് ഇനിയുള്ള കാലം പപ്പടം വാങ്ങാനുള്ള അഡ്വാന്‍സും നല്‍കുകയും ചെയ്തു. കഴിഞ്ഞ 40 വര്‍ഷമായി ചാല മാര്‍ക്കറ്റില്‍ പപ്പടം വില്‍ക്കുന്നു. മകളുടെയും കൊച്ചുമകളുടെയും നിത്യചെലവിനാണ് വസുമതിയമ്മ എണ്‍പത്തിയേഴാം വയസിലും പപ്പടവുമായെത്തുന്നത്. ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്താണ് താമസം. കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തുമായാണ് പപ്പടം വില്‍ക്കുന്നത്. ഭര്‍ത്താവ്…
Read Moreയാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന് കൂടെയുള്ളപ്പോള്‍ തോന്നില്ല, കൂടെ അഭിനയിക്കുന്നതില്‍ ഏറ്റവും കംഫര്‍ട്ടബിള്‍ അദേഹത്തിനൊപ്പം, ഭര്‍ത്താവിനെ ശരിക്കും നോക്കാനുള്ള പക്വത തത്ക്കാലം ആയിട്ടില്ല, നമിത പ്രമോദിന് തുറന്നുപറയാനേറെ
മലയാളത്തിന്റെ ഭാഗ്യ നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. ട്രാഫിക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നടിക്കു പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മികച്ച വേഷങ്ങള്‍ മാത്രമാണ് നമിത ചെയ്യുന്നത്. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ നമിത മനസുതുറന്നത് ഇങ്ങനെ- ഒപ്പം അഭിനിയിക്കുന്നവരില്‍ എനിക്കു വളരെ കംഫര്‍ട്ടബ്ളായ ആളാണ് ദിലീപേട്ടന്. ക്യാമറയുെട മുന്നില്‍ നില്‍ക്കുന്നതിന്റെ യാതൊരു വിധ സമ്മര്‍ദവും ദിലീപേട്ടന് കൂടെയുള്ളപ്പോള്‍ തോന്നില്ല. നമ്മള് ഒരു കാര്യം ചെയ്യുമ്പോള്‍ മറുവശത്തു നിന്ന് എന്താണ് വരികയെന്ന് കൃത്യമായും അറിയാം. നല്ല സിനിമകള്‍ വന്നപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഒന്നു രണ്ടു സിനിമ കഴിഞ്ഞപ്പോള്‍ തന്നെ ആ വേവ് ലംങ്ത് മനസ്സിലായിരുന്നു. നമിത ഉടന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളോടും അവര്‍ പ്രതികരിക്കുന്നു. വിവാഹത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ- ഇപ്പോള്‍ എന്തായാലും ഇല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്.…
Read More‘ഏയ് ഓട്ടോ’ ക്കാരേ ഇതൊന്ന് വായിക്കൂ… തങ്കച്ചന്റെ ഓട്ടത്തിൽ ഒരു പങ്ക് രോഗികൾക്ക്; അച്ഛന്റെ നല്ല മനസിന് പൂർണി പിന്തുണയുമായി മക്കളും ഭാര്യയും
എം. രാജീവൻ കൂത്തുപറമ്പ്: അധ്വാനിച്ച് കിട്ടുന്ന പ്രതിഫലത്തിൽ ദിവസവും ഒരു പങ്ക് രോഗാതുരതയിൽ ബുദ്ധിമുട്ടുന്നവർക്കായി മാറ്റിവയ്ക്കുകയാണ് തങ്കച്ചൻ. ഒരു കൈ നല്കുന്ന സഹായം മറുകൈ അറിയരുതെന്ന നിർബന്ധവുമുണ്ട് ഇദ്ദേഹത്തിന്. കഴിഞ്ഞ മൂന്ന് വർഷമായി ഈ പതിവ് തെറ്റിച്ചിട്ടുമില്ല ഇദ്ദേഹം. എട്ടുവർഷത്തോളമായി കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവറാണ് കോളയാട്പുന്നപ്പാലത്തെ തങ്കച്ചൻ എന്ന ഈ 51 കാരൻ.രോഗാതുരയിൽപെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന പതിവുണ്ട് കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവർമാർക്ക്.അതിനാൽ പലരും ഇവരുടെ അടുത്തേക്ക് സഹായം അഭ്യർഥിച്ചു വരും. ഇങ്ങനെ സഹായം അഭ്യർഥിച്ചു വരുന്നവർക്ക് തന്റെ വിഹിതമായി തങ്കച്ചൻ തന്റെ ഭണ്ഡാരപ്പെട്ടിയിലെ സംഖ്യ എണ്ണി തിട്ടപ്പെടുത്തുക പോലും ചെയ്യാതെ മുഴുവനായും നല്‍കുകയാണ് ചെയ്യുക. അടുത്ത ദിവസം മുതൽ പുതിയൊരു ഭണ്ഡാരപ്പെട്ടിയിലാവും നിക്ഷേപം തുടങ്ങുക. ഇങ്ങനെ ഒന്നോ രണ്ടോ മാസം ആവുമ്പോഴേക്കും പുതിയൊരാൾക്ക് ആശ്വാസമായി തങ്കച്ചൻ ഭണ്ഡാരപ്പെട്ടി കൈമാറും. ഇങ്ങനെ ചെയ്യാൻ തുടങ്ങിയതു…
Read Moreയുവാവും ഭർതൃമതിയായ കാമുകിയും ബാറിൽ; കൈകോർത്തെത്തിയ അതിഥികളെ കണ്ട് മറ്റ് കുടിയൻമാർക്ക് അത്ഭുതം; ലഹരി മൂത്ത് ഇരുവരും അടിപിടിയായി; ഒടുവിൽ ബോധം വന്നപ്പോൾ പോലീസ് സ്റ്റേഷനിൽ, പിന്നെ സംഭവിച്ചത്
രാത്രി ഒൻപതു മണി. ഇന്നലെ കണ്ണൂർ നഗരത്തിലെ ഒരു ബാറിൽനിന്നും മദ്യപിക്കുന്നവർ, കൈകൾ കോർത്തുപിടിച്ചു ബാറിലേക്കു മദ്യപിക്കാനെത്തിയ അതിഥികളെ കണ്ടു ഞെട്ടി. എല്ലാവരും നോക്കിനിൽക്കെ 25 കാരനും ഭർതൃമതിയായ കാമുകിയും ബാറിനകത്തെ മൂന്നാമത്തെ മേശയ്ക്കരികിലെത്തി കസേര വലിച്ചു മുഖാമുഖം ഇരുന്നു. മദ്യവും ഓർഡർ ചെയ്തു. രണ്ടെണ്ണം അകത്താക്കിയതോടെ കമിതാക്കളുടെ ശബ്ദം ഉച്ചത്തിലായി. കളി പറഞ്ഞും പൊട്ടിച്ചിരിച്ചും നിമിഷങ്ങൾ മണിക്കൂറുകളായി. ഇതിനിടയിൽ മദ്യം ഒഴിച്ച ഗ്ലാസുകൾ കാലിയായിക്കൊണ്ടിരുന്നു. പെട്ടെന്നാണു സ്ഥിതി മാറിയത്. മദ്യം തലയ്ക്കു പിടിച്ചതോടെ ഇവരുടെ സംസാരം ബഹളമായി മാറി. പിന്നീട് പരസ്പരം തെറിവിളിയായി. ബാറിലെ ജീവനക്കാരുമായും ഇവർ വാക്കേറ്റത്തിലേർപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട മറ്റുള്ളവരുമായി കൈയാങ്കളി വരെ എത്തുകയും ചെയ്തു. തുടർന്നു ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് ടൗൺ പോലീസ് സ്ഥലത്തെത്തി കമിതാക്കളെ കസ്റ്റഡിയിലെടുത്തു. രാത്രിവൈകി സ്റ്റേഷനിൽ വച്ച് ഇരുവർക്കും ബോധം തിരിച്ചുകിട്ടി. അബദ്ധം പറ്റിയതാണെന്നും…
Read More