കരയിൽ ഇരുന്ന് വിശ്രമിക്കുന്ന ആമയും പൂച്ചയും തമ്മിലുള്ള രസകരമായ നിമിഷങ്ങളുടെ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. റഷ്യയിലെ സോഷിലാണ് സംഭവം. ഒരു കുളത്തിന് സമീപം ഇരിക്കുന്ന ആമയെ കണ്ടപ്പോൾ അതുവഴി എത്തിയ പൂച്ചയ്ക്ക് കൗതുകം തോന്നി. കൈ ഉപയോഗിച്ച് ആമയെ തട്ടി തട്ടി പൂച്ച വെള്ളത്തിലേക്ക് ഇടുകയായിരുന്നു. ആന്റണ്‍ ഫിയോക്കോവിസ്ക്കി എന്ന യുവാവാണ് തന്റെ വീടിന് മുൻപിൽ നിന്നും ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. മനോഹരമായ ദൃശ്യങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.
Read MoreCategory: RD Special
രാഷ്ട്രപതിക്ക് സമ്മതപത്രം! ആഴക്കടലിൽ വിസ്മയമൊരുക്കി നാവികസേന; ഭീതിയുണർത്തി കടൽക്കൊള്ളക്കാർ; മികവുതെളിയിച്ച് നാവിക ഉദ്യോഗസ്ഥർ
സീമ മോഹൻലാൽ ആഴക്കടലിൽ അപകടത്തിൽപ്പെട്ടുപോയ മത്സ്യതൊഴിലാളി. കോസ്റ്റ്ഗാർഡിന്റെ അറിയിപ്പിനെത്തുടർന്ന് പ്രാണരക്ഷാർഥം കേഴുന്ന ഇയാൾക്കു മുകളിലായി നാവികസേനയുടെ ചേതക് ഹെലികോപ്ടർ വട്ടമിട്ടു പറന്നു. നിമിഷങ്ങൾക്കകം കടൽ നിരപ്പിനോട് ഏറെ ചേർന്ന് ചേതക്കിന്റെ പൈലറ്റ് ലഫ്.കമാൻഡർ നവീൻ ആസാദ് ഹെലികോപ്ടർ നിയന്ത്രിച്ചു നിർത്തിക്കൊണ്ട് വടം താഴേക്കിട്ടു കൊടുത്തു. ആ വടത്തിൽ പിടിച്ച് മത്സ്യത്തൊഴിലാളിയെ മെല്ലെ മുകളിലേക്ക് ഉയർത്തി. തുടർന്ന് കോസ്റ്റ്ഗാർഡിന്റെ കപ്പലായ സാരഥിയുടെ ഹലോ ഡെക്കിലേക്ക് (ഹെലികോപ്ടർ ഇറങ്ങാനുള്ള സ്ഥലം) ചേതക്ക് ഇറക്കി. മത്സ്യത്തൊഴിലാളിക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അയാളുമായി ഹെലികോപ്ടർ പറന്നുയർന്നു. നാവിക വാരാചരണത്തിന്റെ ഭാഗമായി 20 നോട്ടിക്കൽ മൈൽ (37 കിലോ മീറ്റർ) അകലെ നാവികസേന നടത്തിയ മോക്ഡ്രിൽ നാവികസേനയുടെ കടലിലെ രക്ഷാ പ്രവർത്തനത്തിന്റെ കരുത്തു തെളിയിച്ചു. കൊച്ചിയിലെ മാധ്യമപ്രവർത്തകർക്കായി നാവികസേനയുടെ ഐഎൻഎസ് സുനയന എന്ന യുദ്ധക്കപ്പലിലാണ് ആഴക്കടൽ യാത്ര ഒരുക്കിയത്.…
Read Moreകാൽനടക്കാർക്കു കൊലക്കളമായി ഇന്ത്യൻ റോഡുകൾ; അഞ്ചുവർഷത്തിനിടെ മരിച്ചവരുടെ എണ്ണത്തിലെ വർധന 84%
ഡേവിസ് പൈനാടത്ത് തൃശൂർ: കാൽനടക്കാർ സൂക്ഷിക്കുക. റോഡുകളിൽ മരണം പതിയിരിക്കുന്നു. ഇന്ത്യൻ റോഡുകളിൽ മരിക്കുന്ന കാൽനടയാത്രികരുടെ എണ്ണത്തിൽ വൻ വർധനയുള്ളതായി കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയം പുറത്തുവിട്ട 2018ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2014 ൽ റോഡിൽ മരിച്ച കാൽനടക്കാരുടെ എണ്ണം 12,330 ആണെങ്കിൽ, 2018ൽ ഇതു 22,656 ആണ്; 84 ശതമാനം വർധന. 2014ൽ പ്രതിദിനം 33 പേർ മരിച്ച സ്ഥാനത്ത് 2018 ആയപ്പോൾ 61 ആയി ഉയർന്നു. റോഡിൽ മരിച്ച കാൽനടക്കാരുടെ എണ്ണം ഓരോ വർഷവും ക്രമാനുഗതമായി വർധിച്ചുവരികയായിരുന്നു. 2015 – 13894, 2016 – 15746, 2017 – 20457, 2018 – 22656 എന്നിങ്ങനെ. ഏറ്റവും കൂടുതൽ കാൽനടക്കാർ മരിച്ച സംസ്ഥാനം പശ്ചിമബംഗാളാണ് – 2618 പേർ. രണ്ടാംസ്ഥാനത്തു 2515 പേർ മരിച്ച മഹാരാഷ്ട്രയാണ്. 1569 പേർ മരിച്ച ആന്ധ്രയ്ക്കാണ്…
Read Moreആകാശത്തുനിന്ന് നോട്ടുമഴ, ഓടിക്കൂടി ജനങ്ങൾ; കോൽക്കത്ത നഗരത്തിൽ സംഭവിച്ചത്…
നഗരത്തിലെ പ്രമുഖ വാണിജ്യകേന്ദ്രത്തിൽ “നോട്ടുമഴ’. ബുധനാഴ്ച വൈകുന്നേരം കോൽക്കത്തയിലാണ് സംഭവം. ബെന്റിൻക് സ്ട്രീറ്റിൽ ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിനിടെയാണ് നോട്ടുകെട്ടുകള്‍ താഴേക്ക് വീഴുന്നത് കണ്ട് ജനം അന്പരന്നത്. തെരുവിലെ വ്യാപാര സ്ഥാപനം നിലനിൽക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നാണ് 2000, 500, 100 നോട്ടുകൾ താഴേക്ക് വിതറിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ഏതായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. #WATCH Bundles of currency notes were thrown from a building at Bentinck Street in Kolkata during a search at office of Hoque Merchantile Pvt Ltd by DRI officials earlier today. pic.twitter.com/m5PLEqzVwS — ANI (@ANI) November 20, 2019
Read Moreശബരിമല തീർഥാടകരും ശബരിമലയിൽ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കണം, ആരോഗ്യം… ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക….
സ്വന്തം ലേഖകൻ തൃശൂർ: ശബരിമല തീർഥാടകരും ശബരിമലയിൽ ജോലി ചെയ്യുന്നവരും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശം. തീർഥാടകർക്കും ശബരിമല ഇറങ്ങിക്കയറി വിവിധ ജോലികളിൽ ഏർപ്പെടുന്നവർക്കും ഹൃദയാഘാത സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നിർദ്ദേശങ്ങൾ നൽകുന്നത്. മലകയറുന്പോഴും ഇറങ്ങുന്പോഴും തീർത്ഥാടകരും ശബരിമലയിൽ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മല കയറുന്പോഴും ഇറങ്ങുന്പോഴും ഇടക്കിടെ വിശ്രമിക്കുക. വളരെ വേഗത്തിൽ മല കയറാൻ ശ്രമിക്കരുത്. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ യാതൊരു കാരണവശാലും മുടക്കരുത്. തീർഥാടനത്തിനു മുന്‍പ് ഒരു സാധാരണ വൈദ്യ പരിശോധനക്കു വിധേയമാകുന്നത് നന്നായിരിക്കും.ഇടക്കിടെ വെള്ളം കുടിക്കുകയും കൃത്യസമയത്ത് ആഹാരം കഴിക്കുകയും വേണം. മല കയറുന്നതിനു തൊട്ടു മുൻപ് ലഘുവായ തോതിൽ മാത്രം ഭക്ഷണം കഴിക്കുക. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക: നെഞ്ചുവേദന (കൈകൾ, കഴുത്ത്, പുറം ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതോ അല്ലാത്തതോ ആയിട്ടുള്ള നെഞ്ചുവേദന) നെഞ്ചിൽ ഭാരം അനുഭവപ്പെടുക. കൂടുതൽ വിയർക്കുക, തൊണ്ട…
Read Moreകൊങ്കണികൾക്ക് ഇടയിൽ നിന്നൊരു മസിൽമാൻ! മസിലുപിടിച്ചു കപ്പടിച്ചു; ലോക ‘മസിൽമാൻ’ ആയി കൊച്ചിക്കാരൻ ചിത്തരേഷ്
ലോക ‘മസിൽമാൻ’ ആയി ഒരു കേരളീയൻ. അതും നമ്മുടെ കൊച്ചിക്കാരൻ പയ്യൻ. 2019ലെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ലോകകിരീടം ചൂടിയത് കൊങ്കണിയായ കൊച്ചി വടുതല സ്വദേശി 33 വയസുള്ള ചിത്തരേഷ് നടേശൻ. കൊങ്കണികൾക്ക് ഇടയിൽ നിന്നൊരു മസിൽമാൻ ലോകത്തിന്റെ നെറുകയിൽ എത്തുന്നത് ഇത് ആദ്യം. ദക്ഷിണ കൊറിയയിൽ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിം ഗ് ചാംപ്യൻഷിപ്പിൽ ആണ് ചിത്തരേഷ് ലോക കിരീടം ചൂടിയത്. ലോക ടൈറ്റിലിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരനാണ് ചിത്തരേഷ്. വടുതലക്കാരനായ ചിത്തരേഷ് മുൻപ് മിസ്റ്റർ ഇന്ത്യയും, മിസ്റ്റർ ഏഷ്യയും ആയിരുന്നു. 15 വർഷത്തിലധികമായി ബോഡി ബിൽഡിംഗ് ആരംഭിച്ചിട്ട്. അതിനുമുമ്പ് കോളജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ കാമ്പസിൽനിന്ന് ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു.…
Read Moreകാറിന്റെ സുപ്രധാനമായ ഘടകം!! എന്‍ജിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങളും പ്രതിവിധിയും
കാറിന്റെ സുപ്രധാനമായ ഘടകമാണ് എൻജിൻ. കൃത്യമായ ഇടവേളകളിലുള്ള പരിപാലനം അതിന്റെ ഈടുനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് മാത്രമായില്ല. ഡ്രൈവിംഗ് രീതിയും ചിട്ടയുള്ളതായിരിക്കണം. കാർ എൻജിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങൾ നമ്മളിൽ പലർക്കുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. സ്റ്റാർട്ട് ചെയ്ത ഉടൻ എൻജിൻ ഇരപ്പിക്കുക ഇലക്ട്രോണിക് കണ്ട്രോൾ യൂണിറ്റ് ( ഇ.സി.യു) ആണ് ഇന്നത്തെ കാറുകളുടെ എൻജിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന് അറിയാമല്ലോ. വിവിധ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഇ.സി.യു പരമാവധി ഫലപ്രദമായി എൻജിനിലെ ഇന്ധന ജ്വലനം സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങളിലേതുപോലെ സ്റ്റാർട്ട് ചെയ്തശേഷം ആക്സിലറേറ്റർ പ്രയോഗിച്ച് എൻജിൻ ചൂടാക്കേണ്ടതില്ല. എൻജിൻ ഓയിൽ എൻജിൻ ഘടകങ്ങളിൽ വ്യാപരിക്കാൻ മാത്രം സമയം കൊടുത്താൽ മതി. ഇതിന് 30 സെക്കൻഡ് ധാരാളമാണ്. ദിവസത്തെ ആദ്യ സ്റ്റാർട്ടിംഗിനുശേഷം വാഹനം ഓടിച്ചുതുടങ്ങുന്പോൾ അമിതമായി ആക്സിലറേറ്റർ പ്രയോഗിക്കാതെ കുറഞ്ഞ വേഗത്തിൽ ഓടിക്കുക.…
Read Moreപണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ…! തകർന്നുതരിപ്പണമായ തൃശൂർ-പാലക്കാട് ദേശീയപാത കുതിരാനെക്കുറിച്ച് കവിതയും; നാടൻപാട്ട് രൂപത്തിലുള്ള കവിത സോഷ്യല്‍മീഡിയയില്‍ ഹിറ്റ്
സ്വന്തം ലേഖകൻ തൃശൂർ: തകർന്നുതരിപ്പണമായ തൃശൂർ-പാലക്കാട് ദേശീയപാത കുതിരാനെക്കുറിച്ച് വാർത്തകളും ചിത്രങ്ങളും അനവധി വന്നിട്ട് ഗുണമൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ കുതിരാനെക്കുറിച്ചൊരു കവിത സോഷ്യൽ മീഡിയയിൽ പടരുന്നു. കഴിഞ്ഞ വർഷം പുറത്തുവന്ന നാടൻപാട്ട് രൂപത്തിലുള്ള കവിത ഇപ്പോഴാണ് സോഷ്യൽമീഡിയിൽ വൈറലായത്. പണ്ടെങ്ങാണ്ടൊരു റോഡുണ്ടാർന്നേ കുതിരാനിൽ റോഡുണ്ടാർന്നേ കുഴിനിറയെ ടാറുണ്ടാർന്നേ ടാറിനു മേലെ വഴിയുണ്ടാർന്നേ….. എന്നാരംഭിക്കുന്ന നാടൻ പാട്ടു രൂപത്തിലെ കവിത ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.കുതിരാൻ വഴിയുള്ള യാത്രകളുടെ ദുരിതം അനുഭവിച്ചറിഞ്ഞ വാണിയന്പാറ സ്വദേശി അരുണ്‍കുമാറാണ് കുതിരാനിലെ പണ്ടത്തെയും ഇപ്പോഴത്തേയും അവസ്ഥകൾ കോർത്തിണക്കി നാടൻപാട്ടുരൂപത്തിൽ കവിതയെഴുതിയത്. നാടൻപാട്ടുകളും ദൃശ്യാവിഷ്കാരവും അവതരിപ്പിക്കുന്ന കതിരോൻ നാട്ടുകലാവേദിയിലെ ശിവരഘുരാജ് എന്ന ശിവരാജനാണ് കവിത ചൊല്ലിയിരിക്കുന്നത്. വാണിയന്പാറ സ്വദേശി തന്നെയാണ് ശിവരാജനും. തൃശൂരിലെ രജപുത്ര നാടകസമിതിയുടെ പകിട എന്ന നാടകത്തിലെ തീം സോംഗിന്റെ ഈണത്തിലേക്കാണ് ഈ കവിത ചേർത്തുവെച്ചിരിക്കുന്നത്.താനടക്കമുള്ളവർ കുതിരാൻ വഴി താണ്ടുന്നതിലേറെ പാടുപെടാറുണ്ടെന്നും നാടൻപാട്ടുകളുടെ പരിപാടി അവതരിപ്പിക്കാൻ…
Read Moreപാൽ വേണോ? പാത്രം കൊണ്ടുവരണം; കുപ്പിയുമായി വന്നാൽ വെള്ളം തരാം! പ്ലാസ്റ്റിക് ഒഴിവാക്കി പലചരക്ക് കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു എംടെക്കുകാരൻ
കിഴക്കമ്പലം: പ്ലാസ്റ്റിക് ഒഴിവാക്കി പലചരക്ക് കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണ് ഒരു എംടെക്കുകാരൻ. കോതമംഗലം സ്വദേശി ബിട്ടു മാത്യുവാണ് കോലഞ്ചേരിയിൽ ഗ്രീൻ സ്റ്റോർ എന്ന പേരിൽ സൂപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. കടയിലെത്തുന്ന ഉപഭോക്താക്കളോട് ബിട്ടു സ്നേഹപൂർവം ഇങ്ങനെ പറയുന്നു, പാൽ വേണോ? പാത്രം കൊണ്ടുവരണം…, കുപ്പിയുമായി വന്നാൽ വെള്ളം തരാം. കേരളത്തിലെ ആദ്യത്തെ പ്ളാസ്റ്റിക് വിരുദ്ധ സൂപ്പർ മാർക്കറ്റെന്നാണ് ബിട്ടു തന്റെ സംരംഭത്തെ വിശേഷിപ്പിക്കുന്നത്. എയ്റോനോട്ടിക് എംടെക്കുകാരനായ ബിട്ടു ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് പ്ലാസ്റ്റിക്ക് വിമുക്ത പലചരക്കു കച്ചവടം എങ്ങനെ വിജയിപ്പിക്കാനാകുമെന്ന് തെളിയിച്ചത്. ഒമ്പത് മാസം കൊണ്ട് കട ലാഭകരമായി. കുറഞ്ഞ വിലയിൽ മികച്ച സാധനങ്ങൾ കിട്ടുന്നതിനാൽ ഉപഭോക്താക്കളും ഹാപ്പി. ഒന്നര വർഷം കൊണ്ടാണ് വിദേശത്തുനിന്നുള്ള പ്രത്യേക കാനുകളും മറ്റും വരുത്തി സൂപ്പർ മാർക്കറ്റ് സംവിധാനം ഒരുക്കിയത്. എല്ലാം സെൽഫ് സർവീസ്. തനിയെ സാധനങ്ങൾ എടുത്ത് സ്വയം തൂക്കി വില സ്റ്റിക്കർ…
Read Moreവരുമാനം മറച്ചുവെച്ചാൽ പിഴയ്ക്കു പുറമേ അഴിയും; പ്രശ്നം അവിടെ അവസാനിച്ചില്ല; പുതിയ വ്യവസ്ഥകൾ ഇങ്ങനെ…
2016 -17 മുതൽ നികുതി വെട്ടിപ്പിനെ രണ്ടു തരത്തി ൽ വ്യാഖ്യാനിക്കാൻ വ്യവസ്ഥ വന്നു. വെളിപ്പെടുത്താത്ത വരുമാനത്തെ രണ്ടു രീതിയി ൽ കണ്ടു തുടങ്ങി. വരുമാനം കുറച്ചു കാണിക്കുന്നതിനും മനഃപൂർവം തെറ്റായി വെളിപ്പെടുത്തുന്നതിനും വെവ്വേറെ പിഴ ഈടാക്കാനും വ്യവസ്ഥ വന്നു. ഒരു സർക്കാർ സ്ഥാപനത്തിലെ ചില ജീവനക്കാർ ചേർന്ന് ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ആ വ്യക്തി റിട്ടേണ്‍ ഫയൽ ചെയ്തെങ്കിലും ജീവനക്കാർ അറിയാതെ കൂടുതൽ കിഴിവ് അവകാശപ്പെട്ട് റിട്ടേ ണ് പുനഃസമർപ്പണം നടത്തി. അങ്ങിനെ വരുന്ന റീഫണ്ട് നേടാൻ ബാങ്ക് അക്കൗണ്ട് മാറ്റി നൽകി. ആദായ നികുതി വകുപ്പ് ഇത് കണ്ടെത്തി. ജീവനക്കാർക്ക് നോട്ടീസ് അയച്ചു. അവർ ആദായ നികുതി വകുപ്പിലും പോലീസിലും പരാതി നൽകിയ ശേഷം ആവശ്യപ്പെട്ട തുക പിഴയും പലിശയും ഉൾപ്പെടെ അടച്ചു. പ്രശ്നം അവിടെ അവസാനിച്ചില്ല. ആദായ…
Read More