തൃശൂര്‍: കാലിക്കട്ട് സർവകലാശാല ഫുട്ബോൾ കിരീടം തിരിച്ചുപിടിച്ച് സെന്റ് തോമസ് കോളജ്.കേരള വർമ കോളജ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മറുപടി യില്ലാത്ത ഒരു ഗോളിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനെ പരാജയപ്പെടുത്തിയാണു ചാമ്പ്യൻമാരായത്. നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആതിഥേയരായ കേരള വർമ ഒരു ഗോളിനു കൊടകര സഹൃദയ കോളജിനെ പരാജയപ്പെടുത്തി മൂന്നാംസ്ഥാനം കരസ്ഥമാക്കി. 13 ന് കേരള വർമ കോളജിൽ ആരംഭിക്കുന്ന കാലിക്കട്ട് സർവകലാശാല ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കു നാലു ടീമുകളും യോഗ്യത നേടി.
Read MoreCategory: Sports
ടീം ഇന്ത്യയെ തൊട്ടാല്‍ പൊള്ളുമോ…? ആവേശത്തിൽ ആരാധകർ
ഭൂഗോളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അറിയേണ്ടത് ഒന്നുമാത്രം, രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിനെ തൊട്ടാല്‍ പൊള്ളുമോ…? 2023 ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക് ഇരച്ചുകയറിയപ്പോള്‍ ആരാധക ആവേശം ഇരട്ടിച്ചു. രോഹിത്തിന്റെ നേതൃത്വത്തിലുള്ള ഈ ടീം 2023 ലോകകപ്പ് ട്രോഫിയില്‍ ചുംബിക്കുമെന്ന പ്രതീതിയാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളത്. ലീഗ് റൗണ്ടില്‍ ഇതുവരെ അത്രയ്ക്ക് ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നതാണ് ഇതിന്റെ കാരണം. അതുകൊണ്ടുതന്നെ ഇതുവരെയുള്ള പ്രകടനം വച്ചു നോക്കിയാല്‍ രോഹിത്തിനെയും സംഘത്തെയും തൊട്ടാല്‍ പൊള്ളുമെന്നുറപ്പ്… അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ശ്രീലങ്കയെ 55 റണ്‍സിനും ഇംഗ്ലണ്ടിനെ 129 റണ്‍സിനും ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 229/9ല്‍ ഒതുക്കിയ ഇംഗ്ലണ്ടിനെയാണ് പൊള്ളിച്ചുവിട്ടത് എന്നതാണ് ഹൈലൈറ്റ്. സെറ്റ് ടീം 2023 ലോകകപ്പില്‍ ഏറ്റവും മികച്ച ടീമാണ് ഇന്ത്യയെന്ന് നിസംശയം പറയാം. അത് ലോകകപ്പിനു മുമ്പുതന്നെ…
Read Moreട്വന്റി-20 ലോകകപ്പ്: നേപ്പാളും ഒമാനും യോഗ്യത നേടി
ദുബായ്: 2024 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന് നേപ്പാളും ഒമാനും യോഗ്യത നേടി. ഐസിസി ഏഷ്യ റീജൺ യോഗ്യതാ റൗണ്ടില്‍ ഫൈനലില്‍ കടന്നതോടെയാണ് ഇരു ടീമും ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്. ഒമാന്‍ സെമിയില്‍ ബെഹ്റിനെ 10 വിക്കറ്റിനും നേപ്പാള്‍ യുഎഇയെ എട്ട് വിക്കറ്റിനും തോല്‍പ്പിച്ചു
Read Moreഇന്ത്യക്ക് കനത്ത തിരിച്ചടി: ലോകകപ്പ് ടീമിൽ നിന്ന് ഹാർദിക് പാണ്ഡ്യ പുറത്ത്
ന്യൂഡൽഹി: കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമിൽനിന്ന് ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്ത്. പകരം ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണ ടീമിലെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ(ഐസിസി) ഇക്കാര്യം സ്ഥിരീകരിച്ചു.ഒക്ടോബർ 19ന് പൂനെയിലെ എംസിഎ സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങൾക്കെതിരായ മത്സരങ്ങളിൽ കളിച്ചില്ല. സെമി ഫൈനലിന് മുമ്പായി ഹാർദിക് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു ബിസിസിഐയുടെ പ്രതീക്ഷ. എന്നാൽ, സെമി ഫൈനലിന് ഒരുങ്ങുന്ന ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ഹാർദിക്കിന്റെ അഭാവം. ഇന്ത്യക്കായി 19 ഏകദിന മത്സരങ്ങളിലാണ് പ്രസിദ്ധ് കൃഷ്ണ കളിച്ചത്. ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയക്കെതിരെ നടന്ന ഏകദിന പരമ്പരയിൽ ഡേവിഡ് വാർണറിന്റെ വിക്കറ്റെടുത്ത് പ്രസിദ്ധ് കൃഷ്ണ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഇതുവരെ 33 വിക്കറ്റുകൾ പ്രസിദ്ധ് സ്വന്തമാക്കിയിട്ടുണ്ട്.
Read Moreമുഹമ്മദ് അജ്നാസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നു മെൽബണിലേക്ക്
കണിയാരം: ഫാ. ജികെഎം സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്പോൾ മുഹമ്മദ് അജിനാസിനെ ഈ നേട്ടം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ ആഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഏഷ്യ ഓഷ്യാനിക് മെൻസ് സെറിബ്രൽ പാഴ്സി ഫുട്ബോൾ ചാന്പ്യൻഷിപ്പിലേക്കാണ് മുഹമ്മദ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകളെ മറന്നുള്ള കഠിനപ്രയത്നമാണ് ഫാ. ജികെഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും സ്കൂളിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കളിക്കാരനുമായ മുഹമ്മദ് അജ്നാസിനെ ഓസ്ട്രേലിയയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം ഡൽഹിയിൽ നടന്ന സെലക്ഷൻ ക്യാന്പിൽ നിന്നുമാണ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്. മാനന്തവാടി ഇല്ലത്തുമൂല അഷ്റഫ് – സുമയ്യ ദന്പതികളുടെ മകനാണ്.
Read Moreനാൽപത്തിയൊമ്പതാം സെഞ്ച്വറി നഷ്ടമായെങ്കിലും സച്ചിന്റെ മറ്റൊരു റിക്കാർഡ് തകർത്ത് കോഹ്ലി
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡിനൊപ്പം എത്തുന്നതിനുള്ള ആരാധക കാത്തിരിപ്പ് നീണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഇന്നിംഗ്സിലൂടെ മറ്റൊരു റിക്കാര്‍ഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് നേടുന്നതിന്റെ റിക്കാര്‍ഡില്‍ സച്ചിനെ കോഹ്ലി മറികടന്നു. ഏറ്റവും കൂടുതല്‍ തവണ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് എന്ന സച്ചിന്റെ (7) റിക്കാര്‍ഡാണ് കോഹ്ലി (8) മറികടന്നത്. 2017ല്‍ 76.84 ശരാശരിയില്‍ 1460 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലിയുടെ മികച്ച സ്കോറിംഗ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് പിന്നിടുന്ന മൂന്നാമത് ഇന്ത്യന്‍ ബാറ്ററാണ് കോഹ്ലി, 1054. ശുഭ്മാന്‍ ഗില്‍ (1426), രോഹിത് ശര്‍മ (1060) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ പതും നിസാങ്ക (1108) മാത്രമാണ് 2023ല്‍ 1000 റണ്‍സ്…
Read Moreദേശീയ ഗെയിംസിന്റെ ഏഴാം ദിനം പൊന്നില്ലാതെ കേരളം
പനജി: ദേശീയ ഗെയിംസിൽ ഏഴാം ദിനം കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണമെത്തിയില്ല. നീന്തലില്‍ സജന് പ്രകാശിന്റെ വെള്ളിയും വെങ്കലവും തയ്ക്വോണ്ടയില് അചല്‍ ദേവി നേടിയ വെങ്കലവുമാണ് കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം. തയ്ക്വോണ്ടോയില്‍ വനിതകളുടെ 49 കിലോയില്‍ താഴെയുള്ളവരുടെ ക്യൊഗൂറി വിഭാഗത്തിലാണ് മണിപ്പൂര്‍ സ്വദേശി അചല്‍ ദേവി വെങ്കലം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈലില്‍ വെളളിയും (8.15.64), 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ വെങ്കലവും (24.78) സജൻ നേടി. പുരുഷ ട്രിപ്പിള്‍ ജംപില്‍ സര്‍വീസസിന്റെ മലയാളി താരം എ.ബി. അരുണ്‍ റിക്കാർഡോടെ(16.79 മീറ്റര്‍) സ്വര്‍ണം നേടി. സര്‍വീസസിന്റെ മലയാളി താരമായ കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ്(16.57) വെള്ളി. സെപക് താക്രോ ഡബിള്‍സില്‍ കേരളം ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു.
Read Moreഇന്ത്യ സെമി ഫൈനലില്‍; ഏഴാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമത്
മുംബൈ: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ലോകകപ്പിലെ തുടർച്ചയായ ഏഴാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ഇന്ത്യ സെമിയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 302 റണ്‍സിനാണ് ഇന്ത്യ തകർത്തത്. ഇതോടെ ഇന്ത്യക്ക് 14 പോയിന്റായി. ഇന്ത്യ മുന്നോട്ടുവച്ച 358 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 55 റണ്‍സില്‍ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണു ശ്രീലങ്കയെ തകര്‍ത്തത്. ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റിക്കാർഡ് ഷമി സ്വന്തമാക്കി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിന് 357 റണ്‍സ്. ഒന്നു പൊരുതാന്‍പോലും തയാറാകാതെ ലങ്കന്‍ ബാറ്റര്‍മാര്‍ കീഴടങ്ങിയതോടെ 19.4…
Read Moreസ്പെയിനിന്റെയും ബാഴ്സലോണയുടെയും അഭിമാനം അയ്താന
സ്പെയിനിന്റെയും ബാഴ്സലോണയുടെയും ലാ മാസിയയുടെയും അഭിമാനം- അതാണ് അയ്താന ബൊൻമാറ്റി. സ്പാനിഷ് വനിതാ ടീമിനെ ലോകകപ്പ് കിരീടനേട്ടത്തിലേക്കു നയിച്ചതിന്റെ അംഗീകാരമാണ് ഈ ബലോണ്‍ ദോര്‍ പുരസ്കാരം. ബാഴ്സലോണയിലെ വിലാനോവയിൽ 1998 ജനുവരി 18-നാണ് അയ്താനയുടെ ജനനം. മകളെ പാട്ടുകാരിയാക്കാൻ മാതാപിതാക്കൾ ആഗ്രഹിച്ചെങ്കിലും പന്തിനോടായിരുന്നു അയ്താനയ്ക്കു കന്പം. സിഡി റൈബെസ്, സിഎഫ് കുബെലെസ് എന്നീ പ്രാദേശിക ക്ലബ്ബുകൾക്കൊപ്പമാണ് ഏഴു വയസുകാരി അയ്താന ഫുട്ബോൾ കളിച്ചു തുടങ്ങിയത്. ഈ രണ്ടു ക്ലബ്ബുകളിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ടീമായിട്ടായിരുന്നു കളിച്ചിരുന്നത്. അതു തന്റെ കരിയറിൽ ഒരുപാട് ഗുണം ചെയ്തിട്ടുണ്ടെന്ന് അയ്താന പിന്നീട് പറഞ്ഞിട്ടുണ്ട്. ലാ മാസിയക്കാലം 13-ാം വയസിൽ അയ്താന ബാഴ്സലോണയുടെ ഫുട്ബോൾ അക്കാഡമിയായ ലാ മാസിയയിലെത്തി. രണ്ടു വർഷത്തിനുള്ളിൽ ജുവനൈൽ കേഡറ്റിൽ അയ്താന സ്ഥാനംപിടിച്ചു. പിന്നാലെ, ബാഴ്സലോണ ബി ടീമിന്റെ ഭാഗമായി. ആ സീസണിൽ ചാന്പ്യൻഷിപ് സ്വന്തമാക്കിയ ബി ടീമിനായി…
Read Moreഓസ്ട്രേലിയ പിന്മാറി; 2034 ലോകകപ്പ് സൗദിയിൽ?
മെൽബണ്‍: 2034ലെ ഫിഫ ലോകകപ്പിനു സൗദി അറേബ്യ വേദിയാകാൻ വഴി തെളിയുന്നു. സൗദിക്കൊപ്പം ആതിഥ്യത്തിനായി മത്സരരംഗത്തുണ്ടായിരുന്ന ഓസ്ട്രേലിയ പിന്മാറി. ആതിഥ്യത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസമായ ഇന്നലെ തങ്ങൾ പിന്മാറുകയാണെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സാധ്യതകൾ തങ്ങൾ സജീവമായി പരിഗണിച്ചിരുന്നുവെന്നും അതു നടക്കാത്തതിനാൽ, 2026ലെ ഏഷ്യൻ വനിതാ കപ്പ്, 2029ലെ ക്ലബ് ലോകകപ്പ് എന്നിവയ്ക്ക് ആതിഥ്യം വഹിക്കാനുള്ള അവസരത്തിനായി ശ്രമിക്കുമെന്നും ഫുട്ബാൾ ഓസ്ട്രേലിയ (എഫ്എ) മേധാവി ജയിംസ് ജോണ്സണ് പറഞ്ഞു. ഏഷ്യ, ഓഷ്യാനിയ മേഖലയിൽനിന്ന് ടൂർണമെന്റ് നടത്തിപ്പിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആയി ഫിഫ നിശ്ചയിച്ചിരുന്നു. അപേക്ഷ ക്ഷണിച്ചതിനു പിന്നാലെ തങ്ങൾ അപേക്ഷ നൽകിയിരുന്നതായി സൗദി അറിയിച്ചിട്ടുണ്ട്.2026ൽ നടക്കുന്ന അടുത്ത ലോകകപ്പ് അമേരിക്ക, മെക്സിക്കോ, കാനഡ എന്നിങ്ങനെ മൂന്നു രാജ്യങ്ങളിലായാണ് അരങ്ങേറുക.
Read More