ബലോണ്‍ ദോര്‍ സ്വന്തമാക്കുന്ന പ്രായമേറിയ താരം- അടുത്ത കാലത്തൊന്നും തകര്‍ക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഈ നേട്ടം ഇനി മെസിക്കു മാത്രം അവകാശപ്പെട്ടതാണ്. ഖത്തറിൽ അർജന്റീനയെ ലോകകപ്പ് ജേതാക്കളാക്കിയ പ്രകടനമാണ് പാരീസിലെ നേട്ടത്തിൽ മെസിക്കു തുണയായത്. ടൂർണമെന്റിൽ ഏഴു ഗോളടിച്ചു മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ മെസി, സീസണിലാകെ 41 ഗോളും 26 അസിസ്റ്റും പോരിലെഴുതി. 30 അംഗ നോമിനേഷൻ ലിസ്റ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നതു മെസിക്കും ഹാളണ്ടിനുമാണ്. എന്നാൽ വിശ്വകിരീടത്തിന്റെ കരുത്തിൽ ഹാളണ്ടിനെ പിന്തള്ളാൻ മെസിക്കു കഴിഞ്ഞു. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു മെസിയുടെ മുൻ ബലോണ്‍ ദോര്‍ പുരസ്കാരനേട്ടങ്ങൾ. അഞ്ചുതവണ രണ്ടാം സ്ഥാനത്തും മെസിയെത്തി. ബലോണ്‍ ദോര്‍ പുരസ്കാരം നേടിയ ഏക അർജന്റൈൻ താരം കൂടിയാണു മെസി. അർജന്റീനയിൽ ജനിച്ച റയൽ മാഡ്രിഡ് ഇതിഹാസം ആൽഫ്രഡോ ഡി…
Read MoreCategory: Sports
വനിതാതാരത്തെ ബലമായി ചുംബിച്ച ലൂയിസ് റൂബിയാലെസിന് മൂന്നു വർഷത്തെ വിലക്ക്
സൂറിച്ച് : വനിതാ ലോകകപ്പിൽ സ്പെയിൻ ജേതാക്കളായതിനു പിന്നാലെ സ്പാനിഷ് താരം ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ച സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന് മുന്‍ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ മൂന്ന് വര്‍ഷത്തേക്ക് വിലക്കി ഫിഫ. റൂബിയാലെസിന് വിലക്കേർപ്പെടുത്തിയതായി തിങ്കളാഴ്ചയാണ് ഫിഫ അറിയിച്ചത്. ഫിഫയുടെ അച്ചടക്ക സമിതിയാണ് തീരുമാനം കൈക്കൊണ്ടത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്ത്തനങ്ങളില്നിന്നുമാണു വിലക്ക്.
Read Moreലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് ഇന്ന് നിർണായകം
പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാൻ ഇന്ന് കോൽക്കത്ത ഈഡൻ ഗാർഡൻസിൽ നിർണായക മത്സരത്തിന് ഇറങ്ങും. സെമി ഫൈനൽ പ്രവേശനത്തിന്റെ എന്തെങ്കിലും സാധ്യതകൾ നിലനിർത്തണമെങ്കിൽ പാക്കിസ്ഥാന് ഇന്നു ബംഗ്ലാദേശിനെതിരേ ജയിച്ചേ തീരൂ. ഉച്ചയ്ക്ക് രണ്ടിനു മത്സരം തുടങ്ങും. അതേസമയം, ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ അട്ടിമറികള്‍ തുടരുകയാണ്. ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്പ്യന്മാരായ പാക്കിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയും അഫ്ഗാന് കരുത്തിന് മുന്നില്‍ അടിപതറി. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന് അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള് ഔട്ട്, അഫ്ഗാനിസ്ഥാന് 45.2 ഓവറില്‍ 242-3. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്റുമായി പോയന്റ് പട്ടികയില്‍ ഓസ്ട്രേലിയയ്ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി.
Read Moreഇൻസമാം പാക് ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചു
ഇസ്ലാമാബാദ്: ഇൻസമാം-ഉൾ-ഹഖ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചു. ലോകകപ്പ് ടീം തെരഞ്ഞെടുപ്പിൽ പക്ഷപാതമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണു രാജി. പാക് ടീമിലെ മുതിർന്ന താരങ്ങളുടെ ഏജന്റായ തൽഹ റഹ്മാനിയുടെ കന്പനിയിൽ ഇൻസമാമിന് ഓഹരിയുണ്ടെന്നാണ് ആരോപണം. ഐസിസി ലോകകപ്പിൽ പാക്കിസ്ഥാൻ തുടർച്ചയായി നാലു മത്സരങ്ങൾ പരാജയപ്പെട്ടതും രാജിക്കു കാരണമായെന്നു വിലയിരുത്തപ്പെടുന്നു.
Read Moreഇന്ത്യൻ ടീമിൽ ശ്രേയസോ സൂര്യയോ?
ന്യൂഡൽഹി: ട്വന്റി20 ക്രിക്കറ്റിൽ സൂര്യകുമാർ യാദവ് സൂപ്പർ ഹിറ്ററാണെന്ന കാര്യത്തിൽ തർക്കമില്ല. ഏകദിനത്തിന്റെ കാര്യം വന്നപ്പോൾ സൂര്യയുടെ പ്രകടനങ്ങളുടെ ശോഭ പലപ്പോഴും മങ്ങി. എല്ലാ പന്തും അടിച്ചുപറത്തണമെന്ന ട്വന്റി20 സമീപനമാണു താരത്തിനു വിനയായത്. എന്നാൽ, അടുത്തിടെ സൂര്യയുടെ പ്രകടനത്തിൽ മാറ്റം കണ്ടുതുടങ്ങിയിരിക്കുന്നു. ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ പ്രകടനം അത്തരത്തിലൊരു മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു. എല്ലാ പന്തും അടിച്ചുപറത്താനുള്ള ത്വര നിയന്ത്രിച്ച സൂര്യകുമാർ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്നിംഗ്സ് മുന്നോട്ടുകൊണ്ടുപോയി. ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ട പിച്ചിൽ സൂര്യ 47 പന്തിൽ നേടിയ 49 റണ്‍സ്, ലോകകപ്പ് ടീമിൽ ഇടംലഭിക്കാതെ പോയ മറ്റു താരങ്ങൾക്കുള്ള പാഠമാണ്. ബാറ്റിംഗ് പ്രകടനം മെച്ചപ്പെടുത്തുക മാത്രമല്ല, ശ്രേയസ് അയ്യരുടെ പ്ലെയിംഗ് ഇലവനിലെ സ്ഥാനം അവതാളത്തിലാക്കുകകൂടി ചെയ്തിട്ടുണ്ട് സൂര്യകുമാർ. കാരണം, പരിക്കിനെത്തുടർന്ന് പുറത്തിരിക്കുന്ന ഹാർദിക് പാണ്ഡ്യ വൈകാതെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തും. അതോടെ മാനേജ്മെന്റിന് ശ്രേയസോ സൂര്യയോ…
Read Moreബാലൻ ദി ഓർ നേട്ടം എട്ടാമതും സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള ബാലൻ ദി ഓർ പുരസ്കാരം സ്വന്തമാക്കി ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. അർജന്റൈൻ താരത്തിന്റെ എട്ടാം ബാലൻ ദി ഓർ പുരസ്കാരമാണിത്. മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാലണ്ടിനെ മറികടന്നാണ് മെസിയുടെ ചരിത്ര നേട്ടം. 2022 ഫിഫ ഖത്തർ ലോകകപ്പിൽ മെസി അർജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണിൽ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലാണ് മെസി ബാലൻ ദി ഓർ പുരസ്കാരത്തിന് അർഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതൽ മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലാണ്. യാഷിൻ ട്രോഫി എമി മാർട്ടിനസിന്മികച്ച ഗോൾ കീപ്പർക്ക് നൽകുന്ന പുരസ്കാരമായ ലെവ്…
Read Moreബാലന് ദി ഓർ പുരസ്കാരം; മെസി റിക്കാർഡ് പുതുക്കുമോ
പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറിനുള്ള 2023 ബാലന് ദി ഓര് പുരസ്കാര ജേതാവിനെ ഈ രാത്രി അറിയാം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ആരംഭിക്കുന്ന ചടങ്ങിന്റെ അവസാനത്തോടെ ലോക ഫുട്ബോളറിനെ പ്രഖ്യാപിക്കും. പുരുഷ വിഭാഗത്തില്‍ ഏറ്റവും മികച്ച താരത്തിനുള്ള ബാലന് ദി ഓറിനൊപ്പം വനിതകള്‍ക്കുള്ള ബാലന് ദി ഓര് ഫെമിനിൻ, ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പറിനുള്ള യാഷിന് ട്രോഫി, ഏറ്റവും മികച്ച അണ്ടര്‍ 21 പുരുഷ താരത്തിനുള്ള കോപ്പ ട്രോഫി എന്നിവയും സമ്മാനിക്കും. മെസി വീണ്ടും ? 2022 ഓഗസ്റ്റ് ഒന്ന് മുതല്‍ 2023 ജൂലൈ 31 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലന് ദി ഓര് സമ്മാനിക്കുന്നത്. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2003നുശേഷം ബാലന് ദി ഓര് പുരസ്കാര നോമിനേഷന് പട്ടികയില്‍ ഇല്ലാത്ത വര്‍ഷമാണിതെന്നതും ശ്രദ്ധേയം. ഏഴ് തവണ ബാലന് ദി…
Read Moreരാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് എന്ന നേട്ടവും രോഹിത് ഇന്നലെ പിന്നിട്ടു. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്സില്‍ 31 റണ്‍സ് തികച്ചതോടെയാണ് 1000 റണ്‍സ് രോഹിത് പിന്നിട്ടത്. 2023ല്‍ 1000 ഏകദിന റണ്‍സ് തികയ്ക്കുന്ന മൂന്നാമത് മാത്രം ബാറ്ററാണ് രോഹിത്. രോഹിത്തിന്റെ സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (1334), ശ്രീലങ്കയുടെ പതും നിസാങ്ക (1062) എന്നിവര്‍ മാത്രമാണ് ഈ കലണ്ടര്‍ വര്‍ഷം ഇതുവരെ 1000 ഏകദിന റണ്‍സ് സ്വന്തമാക്കിയത്. ഇതിനിടെ ഏകദിനത്തില്‍ 10,500 റണ്‍സും രോഹിത് തികച്ചു. രോഹിത് 18000 ഇംഗ്ലണ്ടിനെതിരായ 87 റണ്‍സ് ഇന്നിംഗ്സിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെത്തി. 101 പന്തില്‍നിന്നായിരുന്നു രോഹിത്തിന്റെ 87 റണ്‍സ് പ്രകടനം. 457 മത്സരങ്ങളില്‍നിന്നാണ് രോഹിത് 18,000 റണ്‍സ് തികച്ചത്. സച്ചിന് തെണ്ടുല്‍ക്കര്‍ (34,357), വിരാട് കോഹ്ലി (26,121), രാഹുല്‍…
Read Moreഅപരാജിതക്കുതിപ്പ്; സെമി ഉറപ്പിച്ച് ടീം ഇന്ത്യ
ലഖ്നൗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ പൊരുതി ജയിച്ച ഇന്ത്യ സെമി ബർത്ത് ഏറെക്കുറെ ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാകട്ടെ പുറത്തുമായി. ഇന്നലത്തെ മത്സരത്തിൽ ഇന്ത്യയെ 229ല്‍ പിടിച്ചുനിര്‍ത്തിയ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ സൂചന നൽകിയെങ്കിലും ഇന്ത്യൻ ബൗളർമാർ ഒരു ദയയും കാട്ടാതെ എറിഞ്ഞൊതുക്കി. സ്കോര്‍ ഇന്ത്യ 229/9 (50). ഇംഗ്ലണ്ട് 129 (34.5). ഇന്ത്യൻ വിജയം 100 റൺസിന്. ഇത് വരെ കളിച്ച ആറിൽ ആറിലും ജയിച്ചാണ് ടീം ഇന്ത്യയുടെ കുതിപ്പ്. സൗത്ത് ആഫ്രിക്കയെ പിന്തള്ളി ടീം ഇന്ത്യ ലോകകപ്പിന്റെ പോയിന്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. മുഹമ്മദ് ഷമി 22 റൺസിന് നാലും, ബുംമ്ര 32 റൺസിന് മൂന്നും, കുൽദീപ് യാദവ് 24 റൺസിന് രണ്ടും വിക്കറ്റ് വീഴ്ത്തി. തുടര്‍ച്ചയായ രണ്ടു ജയവുമായി നില്ക്കുന്ന ശ്രീലങ്കയും വമ്പന്മാരെ അട്ടിമറിച്ചതിന്റെ ആവേശത്തില്‍ അഫ്ഗാനിസ്ഥാനും ഇന്ന് ഏറ്റുമുട്ടും. പൂനയിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ്…
Read Moreപാരാ ഏഷ്യൻ ഗെയിംസ്; സെഞ്ചുറി മെഡല്നേട്ടത്തിനരികെ ഇന്ത്യന്‍ കുതിപ്പ്
ഹാങ്ഝൗ: പാരാ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സെഞ്ചുറി മെഡൽ നേട്ടത്തിലേക്ക്. 25 സ്വർണവും 29 വെള്ളിയും 45 വെങ്കലവുമുൾപ്പെടെ 99 മെഡലുകളാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം. ഇന്നലെ മാത്രം ഏഴു സ്വർണവും ആറു വെള്ളിയും നാലു വെങ്കലവും ഇന്ത്യയുടെ അക്കൗണ്ടിലെത്തി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടമാണിത്. ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് ഒരു മെഡൽകൂടി ലഭിച്ചാൽ ഇന്ത്യക്കു നൂറിലെത്താം. ഇന്ത്യ ഇതുവരെ ഏഷ്യൻ പാരാ ഗെയിംസിൽ 100 മെഡൽനേട്ടം കൈവരിച്ചിട്ടില്ല. 196 സ്വർണമുൾപ്പെടെ 493 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ ആറാമതാണ്. ഇന്നലെ ഇന്ത്യയുടെ രമണ്‍ ശർമ പുരുഷന്മാരുടെ 1500 മീറ്ററിൽ ഏഷ്യൻ ഗെയിംസ് റിക്കാർഡോടെ സ്വർണം നേടി. 4:20.80 എന്ന സമയത്തിലായിരുന്നു ശർമയുടെ ഫിനിഷിംഗ്. ഈയിനത്തിൽ വെള്ളി നേടിയ തിയോഫിലോ ഫ്രെയ്റ്റാസും ഗെയിംസ് റിക്കാർഡിട്ടു. ശർമയ്ക്കു പുറമേ ആർച്ചറിയിൽ ശീതൾ ദേവിയും ബാഡ്മിന്റണ്‍…
Read More