ലണന്: ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ നടന്ന റണ്ണൗട്ട് വിവാദം ശമിക്കുന്നില്ല. 371 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്റ്റോയെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് കാരെ അണ്ടര്‍ ആം ത്രോയിലൂടെ സ്റ്റംപ് ചെയ്ത് പുറത്താക്കിയതാണ് പ്രശ്നമായത്. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ ഓവറിലെ അവസാന പന്ത് ലീവ് ചെയ്തശേഷം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലേക്ക് നീങ്ങുന്നതിനിടെയായിരുന്നു അവരം മുതലാക്കിയുള്ള കാരെയുടെ റണ്ണൗട്ട് സ്റ്റംപിംഗ്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കുന്നതല്ല അലക്സ് കാരെയുടെ സ്റ്റംപിംഗ് എന്ന് ഇംഗ്ലണ്ട് ആരാധകര്‍ വാദിച്ചു. എന്നാല്‍, ബോള്‍ ഡെഡ് ആകുന്നതിനു മുമ്പ് ബാറ്റര്‍ ക്രീസ് വിട്ടുപോകാന്‍ പാടില്ല എന്ന നിയമത്തിന്റെ തണല്‍ കാരെയ്ക്ക് ലഭിച്ചു. ഓസ്ട്രേലിയയുടെ ഈ റണ്ണൗട്ടിനെതിരേ ഇംഗ്ലീഷ് പത്രങ്ങള്‍ ശക്തമായ ഭാഷയാണ് ഉപയോഗിച്ചത്. അതിനുള്ള മറുപടി ഓസ്ട്രേലിയന്‍…
Read MoreCategory: Sports
ഇന്ത്യൻ ടെന്നീസ് താരം ഭാംബ്രിക്കു കന്നിക്കിരീടം
മയ്യോർക്ക: ഇന്ത്യയുടെ ടെന്നീസ് താരം മയ്യോർക്ക ഓപ്പണിലൂടെ യൂകി ഭാംബ്രി കരിയറിലെ ആദ്യ എടിപി കിരീടത്തിൽ മുത്തമിട്ടു. ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസും യൂകി ഭാംബ്രിയും ചേർന്നുള്ള പുരുഷ ഡബിൾസ് സഖ്യം മയ്യോർക്ക ഓപ്പണ്‍ 2023 ചാന്പ്യന്മാരായി. ഡച്ച്-ഓസ്ട്രിയൻ സഖ്യമായ റോബിൻ ഹാസ്-ഫിലിപ്പ് ഓസ്വാൾഡിനെയാണു ഫൈനലിൽ കീഴടക്കിയത്. സ്കോർ: 6-3, 6-4.
Read Moreകണ്ണീരോടെ ഇനിയേസ്റ്റ ജപ്പാൻ വിട്ടു
ടോക്കിയോ: സ്പാനിഷ് ഫുട്ബോൾ താരം ആന്ദ്രേ ഇനിയേസ്റ്റ ഇനി ആള് ജപ്പാനല്ല. ജപ്പാൻ ക്ലബ് ഫുട്ബോളിനോട് ഇനിയേസ്റ്റ കണ്ണീരോടെ സലാം പറഞ്ഞു. ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ കളിച്ചശേഷമാണ് ഇനിയേസ്റ്റ ജപ്പാനിൽനിന്നു മടങ്ങുന്നത്. 2018ൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്ന് പുറത്തിറങ്ങിയശേഷം ജപ്പാൻ ക്ലബ്ബായ വിസെൽ കോബെയുടെ കളിക്കാരനായിരുന്നു ഇനിയേസ്റ്റ. 39 വയസുള്ള താരത്തിന് ഈ സീസണിൽ മത്സര സമയം വളരെ കുറച്ചു മാത്രമേ ലഭിച്ചുള്ളൂ. സീസണിൽ ഇതുവരെ 18 മത്സരം കളിച്ചതിൽ 94 മിനിറ്റ് മാത്രമാണ് ഇനിയേസ്റ്റ മൈതാനത്തെത്തിയത്. വിസെൽ കോബെയ്ക്കുവേണ്ടി 134 മത്സരങ്ങൾ കളിച്ച ഇനിയെസ്റ്റ 26 ഗോൾ സ്വന്തമാക്കി. വന്പിച്ച യാത്രയയപ്പാണു കെബെ ആരാധകർ ഇനിയേസ്റ്റയ്ക്കു നൽകിയത്. 18 വർഷം നീണ്ട ബാഴ്സലോണ ജീവിതത്തിനുശേഷമാണ് ഇനിയേസ്റ്റ ജപ്പാനിലെത്തിയത്. ഫിഫ 2010 ലോകകപ്പ്, യുവേഫ 2008, 2012 യൂറോകപ്പ് നേട്ടങ്ങളിൽ സ്പെയിനിന്റെ നിർണായക…
Read Moreലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടി ശ്രീലങ്ക
ഹരാരെ: ഐസിസി 2023 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക യോഗ്യത സ്വന്തമാക്കി. ക്വാളിഫയർ സൂപ്പർ സിക്സിൽ സിംബാബ്വെയെ ഒന്‍പത് വിക്കറ്റിനു തോൽപ്പിച്ചതോടെയാണ് ശ്രീലങ്ക ലോകകപ്പ് ബെർത്ത് ഉറപ്പിച്ചത്. യോഗ്യതാ റൗണ്ട് സൂപ്പർ സിക്സിൽ നാല് മത്സരങ്ങളിൽ നാല് ജയത്തോടെ എട്ട് പോയിന്റുമായി ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. സൂപ്പർ സിക്സിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഒരു മത്സരം ശ്രീലങ്കയ്ക്ക് ശേഷിക്കുന്നുണ്ട്. സ്കോർ: സിംബാബ്വെ 32.2 ഓവറിൽ 165. ശ്രീലങ്ക 33.1 ഓവറിൽ 169/1. സൂപ്പർ സിക്സ് പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് ലോകകപ്പിനു യോഗ്യത നേടുക. 8.2 ഓവറിൽ 25 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ മഹേഷ് തീക്ഷണയാണ് പ്ലെയർ ഓഫ് ദ മാച്ച്. ലങ്കയ്ക്കുവേണ്ടി പതും നിസാങ്ക (101 നോട്ടൗട്ട്) സെഞ്ചുറി നേടി.ഷോൺ വില്യംസ് (56) ആണ് സിംബാബ്വെ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
Read Moreബൈജൂസ് ഔട്ട്; ഇനി ഡ്രീം 11 ഇന്ത്യ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്പോണ്‍സർമാരായി ഫാന്റസി ഗെയിം ആപ്പായ ഡ്രീം 11. അടുത്ത മൂന്നു വർഷത്തേക്കാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ മുഖ്യ സ്പോണ്‍സർമാരാകുക. ഇക്കാര്യം ബിസിസിഐ (ബോർഡ് ഫോർ ക്രിക്കറ്റ് കണ്ട്രോൾ ഇൻ ഇന്ത്യ) ഒൗദ്യോഗികമായി അറിയിച്ചു. കേരള പശ്ചാത്തലമുണ്ടായിരുന്ന എഡ്യൂ-ടെക് കന്പനിയായ ബൈജൂസ് ആയിരുന്നു ഇതുവരെ ഇന്ത്യൻ ടീമിന്റെ മുഖ്യ സ്പോണ്‍സർമാർ. ഡ്രീം 11 എത്ര തുക മുടക്കിയാണ് സ്പോണ്‍സർഷിപ്പ് ഏറ്റെടുത്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. 358 കോടി രൂപയ്ക്കാണ് കരാർ എന്ന് സൂചനയുണ്ട്. ബിസിസിഐയുടെ ഔദ്യോഗിക സ്പോണ്സർമാരിൽ ഒന്നായിരുന്നു ഡ്രീം 11. വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇന്ത്യൻ ടീം ജഴ്സിയിൽ ഡ്രീം 11 എന്ന പേര് ആലേഖനം ചെയ്യപ്പെടും. മാർച്ചിൽ ബൈജൂസുമായുള്ള ബിസിസിഐ കരാർ അവസാനിച്ചിരുന്നു. 2019ലാണ് ബൈജൂസ് മുഖ്യ സ്പോണ്‍സർമാരായത്. സാന്പത്തികം ഉൾപ്പെടെയുള്ള നിരവധി പ്രശ്നത്തിലാണ് ബൈജൂസ് എന്ന്…
Read Moreഏഷ്യൻ കബഡി ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യക്ക് എട്ടാം കിരീടം
ബുസാൻ (ദക്ഷിണകൊറിയ): കബഡിയിൽ തങ്ങളെ വെല്ലാൻ ആളില്ലെന്ന് അരക്കിട്ടുറപ്പിച്ച് 11-ാം എഡിഷൻ ഏഷ്യൻ ചാന്പ്യന്മാരായി ഇന്ത്യ. എട്ടാം തവണയാണ് ഇന്ത്യ കബഡിയിൽ ഏഷ്യൻ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. ബുസാനിൽ അരങ്ങേറിയ 11-ാമത് ഏഷ്യൻ കബഡിയുടെ ഫൈനലിൽ ഇന്ത്യ 42-32ന് ഇറാനെ കീഴടക്കി. വ്യാഴാഴ്ച ഇറാനെതിരേ 28-33 ന്റെ നേരിയ ജയം നേടി ലീഗ് ചാന്പ്യന്മാരായായിരുന്നു ഇന്ത്യ ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. പവൻ ഷെഹ്റാവത്ത് നയിച്ച ടീം ഇന്ത്യ ആധികാരികമായാണ് ചാന്പ്യൻ പട്ടം അണിഞ്ഞത്. ചാന്പ്യൻഷിപ്പിൽ തോൽവി അറിയാതെ കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഇറാൻ ഇന്ത്യക്ക് മുന്നിൽ മാത്രമാണ് തോൽവി വഴങ്ങിയത് എന്നതും ശ്രദ്ധേയം. ജപ്പാൻ (17-62), ദക്ഷിണകൊറിയ (13-76), ചൈനീസ് തായ്പേയി (19-53), ഹോങ്കോംഗ് (20-64) എന്നീ ടീമുകളെല്ലാം ഇന്ത്യയുടെ കബഡി കരുത്തറഞ്ഞു. ലീഗ് റൗണ്ടിൽ ആദ്യ രണ്ട് സ്ഥാനക്കാരായാണ് ഇന്ത്യയും ഇറാനും ഫൈനലിൽ എത്തിയത്. 03: ഹാട്രിക് തുടർച്ചയായ മൂന്നാം…
Read Moreഏഷ്യൻ ഗെയിംസ്; പുരുഷ ക്രിക്കറ്റ് ടീമിനെ ലക്ഷ്മൺ പരിശീലിപ്പിക്കും
മുംബൈ: 2023 ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ വി.വി.എസ്. ലക്ഷ്മൺ പരിശീലിപ്പിക്കും. ശിഖർ ധവാനായിരിക്കും ടീം ക്യാപ്റ്റൻ എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 2023 ഐസിസി ഏകദിന ലോകകപ്പിന്റെ സമയത്താണ് ഏഷ്യൻ ഗെയിംസ് എന്നതിനാൽ ഇന്ത്യ രണ്ടാനിര ടീമിനെയാണ് അയയ്ക്കുക. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട്വരെയാണ് ഏഷ്യൻ ഗെയിംസ്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഒന്‍പത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തുന്നത്. ഇന്ത്യ പുരുഷ-വനിതാ ടീമിനെ അയയ്ക്കാൻ ധാരണയായിട്ടുണ്ട്. ഇതാദ്യമായാണ് ഇന്ത്യൻ ടീം ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനൊരുങ്ങുന്നത്.
Read Moreവിംബിൾഡൺ ടെന്നീസ് ചാന്പ്യൻഷിപ്പ്; അൽകാരസ് കളിക്കും
ലണ്ടൻ: വിംബിൾഡൺ ടെന്നീസ് ചാന്പ്യൻഷിപ്പിൽ സ്പെയിനിന്റെ യുവ സൂപ്പർ സ്റ്റാർ കാർലോസ് അൽകാരസ് കളിക്കുമെന്ന് ഉറപ്പായി. പരിക്കിനെത്തുടർന്ന് അൽകാരസ് പിന്മാറിയേക്കുമെന്ന ആശങ്ക ഇതോടെ വിട്ടൊഴിഞ്ഞു. പുരുഷ സിംഗിൾസിൽ നിലവിലെ ലോക ഒന്നാം നന്പർ താരമാണ് ഇരുപതുകാരനായ കാർലോസ് അൽകാരസ്. പരിക്കിന്റെ ആശങ്കയെത്തുടർന്ന് വിംബിൾഡണിനു മുന്നോടിയായുള്ള പുൽക്കോർട്ട് ടൂർണമെന്റായ ഹർലിംഗ്ഹാം ക്ലാസിക്കിൽനിന്ന് അൽകാരസ് വിട്ടുനിന്നിരുന്നു. ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ചിനോട് പരാജയപ്പെട്ടതോടെ ലോക ഒന്നാം നന്പർ സ്ഥാനം അൽകാരസിനു നഷ്ടപ്പെട്ടിരുന്നു. ക്വീൻസ് ക്ലബ് ചാന്പ്യൻഷിപ്പ് ജയിച്ചതാണ് അൽകാരസിനെ തിരികെ ലോക ഒന്നാം നന്പറിൽ എത്തിയത്. ജൂലൈ മൂന്നിനാണ് സീസണിലെ മൂന്നാം ഗ്രാൻസ്ലാം ടൂർണമെന്റായ 2023 വിംബിൾഡൺ ടെന്നീസ് ആരംഭിക്കുക.
Read Moreചാമ്പ്യൻസ് ലീഗ്: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോൾ മെസിയുടേത്
ലണ്ടൻ: ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരം ലയണൽ മെസിക്ക്. ബെൻഫിക്കയ്ക്ക് എതിരെ പിഎസ്ജിക്കായി മെസി നേടിയ ഗോളാണ് യുവേഫയുടെ ഗോള്‍ ഓഫ് ദ സീസൺ. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിംഗ് ഹാളണ്ട്, ബെന്‍ഫിക്കയുടെ അലെഹാന്‍ഡ്രോ ഗ്രിമാള്‍ഡോ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. വോട്ടിംഗിലൂടെയാണ് കഴിഞ്ഞ സീസണിലെ മികച്ച ചാമ്പ്യന്‍സ് ലീഗ് ഗോളിനുള്ള പുരസ്കാരം മെസിയെ തേടിയെത്തിയത്. മികച്ച പത്ത് ഗോളുകള്‍ യുവേഫയുടെ ടെക്നിക്കല്‍ ഒബ്സര്‍വര്‍ പാനല്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ നിന്നാണ് ആരാധകരുടെ വോട്ടെടുപ്പില്‍ മെസിക്ക് നറുക്ക് വീണത്.
Read Moreഫുട്ബോൾ മത്സരത്തിൽ ഹിജാബ് നിരോധനം ശരിവച്ചു ഫ്രഞ്ച് കോടതി
പാരീസ്: ഫുട്ബോൾ മത്സരങ്ങളിൽ ഹിജാബ് നിരോധിക്കാൻ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന് അധികാരമുണ്ടെന്ന് കൗൺസിൽ ഓഫ് സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഫ്രാൻസിലെ ഉന്നത കോടതി വിധിച്ചു. നിരോധനത്തിനെതിരേ ഹിജാബ് അനുകൂലികളായ വനിത ഫുട്ബോൾ താരങ്ങൾ നൽകിയ ഹർജിയിലാണ് വിധി. ഔദ്യോഗിക മത്സരങ്ങളിലും ഫെഡറേഷൻ സംഘടിപ്പിക്കുന്ന മറ്റു മത്സരങ്ങളിലുമാണ് ശിരോവസ്ത്രത്തിനു വിലക്കുണ്ടായിരുന്നത്. മത്സരങ്ങൾ സുഗമമായി നടത്താനും സംഘർഷങ്ങൾ ഒഴിവാക്കാനും ആവശ്യമായ വ്യവസ്ഥകൾ രൂപീകരിക്കാൻ ഫെഡറേഷന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഫെഡറേഷന്റെ നിയമാവലിയിലെ ഒന്നാം ഖണ്ഡിക അനുസരിച്ച് മതത്തോടുള്ള ബന്ധം പ്രകടിപ്പിക്കുന്ന അടയാളമോ വേഷമോ കളിക്കളത്തിൽ ധരിക്കാൻ പാടില്ല. വരുന്നവർഷം പാരീസിൽ നടക്കാനിരിക്കുന്ന ഒളിന്പിക്സിൽ ഹിജാബ് നിരോധനം നിലവിലുണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Read More