തിരുവനന്തപുരം: ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിന് വിനോദനികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്. സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. അല്ലാതെ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. അസോസിയേഷന്റേത് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. അതുകൊണ്ട് സാധാരണക്കാരന് കളി കാണാന്‍ കഴിയില്ലെന്നാണ് ഉദേശിച്ചത്. പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: Sports
ഫ്രഞ്ച് ഫുട്ബോൾ തലവനെതിരെ ലൈംഗികാരോപണം! യുവതി വെളിപ്പെടുത്തല്‍ ഇങ്ങനെ…
പാരിസ്: ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റും ഫിഫാ റൂളിംഗ് കമ്മിറ്റി അംഗവുമായ നോയൽ ലെ ഗ്രേയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സ്പോർട്സ് ഏജന്റ്. വനിതാ താരങ്ങളും ഫെഡറേഷനിലെ മുൻ ജീവനക്കാരുമടക്കം നിരവധി പേരോട് ലെ ഗ്രേ മോശമായി പെരുമാറിയിട്ടുണ്ടെന്ന് ഒരു ഫ്രഞ്ച് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ച യുവതി വ്യക്തമാക്കി. വനിതാ ഫുട്ബോളിന്റെ ഉയർച്ചയ്ക്കായി പ്രവർത്തിക്കാൻ ആഗ്രഹിച്ച് ഫെഡറേഷനെ സമീപിച്ച തനിക്ക് നേരെ ലെ ഗ്രേ പ്രഫഷണലിസമില്ലാതെയാണ് പെരുമാറിയതെന്ന് യുവതി ആരോപിച്ചു. ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ താൻ ശ്രമിച്ച വേളകളില്ലെല്ലാം ഡേറ്റിംഗിനുള്ള ശ്രമമാണ് ലെ ഗ്രേ നടത്തിയത്. സമാനാവശ്യം ഉന്നയിച്ചുള്ള ടെക്സ്റ്റ് മെസജുകൾ ലെ ഗ്രേ പല ജീവനക്കാർക്കും അയച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. എന്നാൽ ആരോപണങ്ങൾ വ്യാജമാണെന്നും യുവതിയുടെ പ്രസ്താവനകൾ പ്രസിദ്ധീകരിച്ച മാസികയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ലെ ഗ്രേ അറിയിച്ചു. ഏപ്രിൽ അഞ്ചിന് നടക്കുന്ന ഫിഫ റൂളിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള…
Read Moreശ്രീലങ്കയ്ക്കെതിരായ പരമ്പര; സഞ്ജുവിന് ടോപ് ഓർഡറിൽ ഇടം ഉറപ്പിക്കാനുമുള്ള അവസരം
2015ൽ ഇന്ത്യക്കായി അരങ്ങേറിയ സഞ്ജു സാംസണ് പരന്പരയിലെ മൂന്നു മത്സരങ്ങളിലും അവസരം ലഭിച്ചേക്കും. കഴിഞ്ഞ മൂന്നു സീസണിലെ ഐപിഎൽ പ്രകടനം നോക്കിയാൽ കൂടുതൽ റണ്ണടിച്ച ബാറ്റർമാരുടെ പട്ടികയിൽ ആറാമതാണു സഞ്ജു. ആദ്യ ആറിൽ എവിടെയും ബാറ്റു ചെയ്യും. തുടക്കം മുതൽ ആക്രമിക്കും, വേണ്ടിവന്നാൽ പിടിച്ചുനിൽക്കും. സ്പിന്നിനെതിരേ സ്ഞ്ജുവിന്റെ മികവ് അപാരമാണ്. എന്നിട്ടും സഞ്ജുവിനെ പരിഗണിക്കാതെ സെലക്ടർമാർ മറ്റു താരങ്ങൾക്കു പിന്നാലെ പോയി. 16 ട്വന്റി20കൾ കളിച്ച സഞ്ജുവിന്റെ പേരിൽ ഒരു അർധസെഞ്ചുറിയാണുള്ളത്; അയർലൻഡിനെതിരേ 42 പന്തിൽ 77. ശ്രീലങ്കയ്ക്കെതിരായ പരന്പര സഞ്ജുവിന്റെ ഏറ്റവും വലിയ സാധ്യതയാണ്; കൂടുതൽ മത്സരങ്ങൾ മാത്രമല്ല, ടോപ് ഓർഡറിൽ ഇടം ഉറപ്പിക്കാനുമുള്ള അവസരമാണ് ഇതിൽ പ്രധാനം.
Read Moreപെലെ അനശ്വരനാണ്, പത്താം നമ്പർ ജഴ്സി അണിഞ്ഞ മജീഷ്യൻ; വികാരനിർഭര കുറിപ്പുമായി നെയ്മർ
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു പെലെ ബ്രസീലിനെ കിരീടം ചൂടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോള്‍ ക്ലബായ സാന്റോസിനൊപ്പമാണ് പെലെ പന്ത് തട്ടി തുടങ്ങിയത്. 1957 ജൂലൈ ഏഴിനാണ് ബ്രസീൽ ജഴ്സിയിൽ പെലെ കളത്തിലിറങ്ങിയത്. അതും ചിരവൈരികളായ അർജന്റീനയ്ക്കെതിരെ. അന്ന് പതിനാറു വയസുമാത്രമായിരുന്നു പെലെയുടെ പ്രായം. 1958-ൽ പെലെ ലോകകപ്പില്‍ അരങ്ങേറി. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം…
Read Moreശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ; സഞ്ജു സാംസൺ ടീമിൽ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംനേടി. ഓൾറൗണ്ടർ ഹാർദിക് പണ്ഡ്യയാണ് ക്യാപ്റ്റൻ. കെ.എൽ. രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ മുതിർന്ന താരങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിക്കും. ജനുവരി മൂന്നിന് ആരംഭിക്കുന്ന ട്വന്റി20 ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളാണുള്ളത്. ഏകദിന മത്സരങ്ങൾ ജനുവരി 10 ന് ആരംഭിക്കും. ഏകദിനത്തിൽ സഞ്ജുവിന് ഇടം നൽകിയിട്ടില്ല. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ട്വന്റി20യിൽനിന്നും ഏകദിനത്തിൽനിന്നും ഒഴിവാക്കിയതാണ് മറ്റൊരു പ്രത്യേകത. ട്വന്റി20യിൽ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകുമ്പോൾ ഏകദിനത്തിൽ കെ.എൽ. രാഹുലിനെയും ഇഷാനെയും വിക്കറ്റ് കീപ്പർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വന്റി20 ടീം: ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിംഗ്ടൺ…
Read Moreമെസിതാമസിച്ച ഖത്തർ യൂണിവേഴ്സിറ്റിയിലെ മുറി മ്യൂസിയമാക്കും
ദോഹ: ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ക്യാപ്റ്റൻ ലയണൽ മെസി ലോകകപ്പ് വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തർ സർവകലാശാല. ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്. നവംബർ 17നാണ് അർജന്റീന ടീം ഖത്തറിൽ എത്തിയത്. ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജന്റീനൻ ടീമിന്റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു. താരങ്ങളുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജന്റീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങൾ നൽകിയും സ്പാനിഷിൽ സ്വാഗതമോതിയും ഖത്തറിലെ താമസയിടം മിനി അർജന്റീനയാക്കി അധികൃതർ മാറ്റി.
Read Moreമലേഷ്യന്‍ ആര്‍എഫ്സി ഓഫ് റോഡ് റേസില്‍ മലയാളികള്‍ക്കു മികച്ച നേട്ടം
കോട്ടയം: മലേഷ്യയില്‍ നടന്ന ആര്‍എഫ്സി ഓഫ് റോഡ് റേസില്‍ മലയാളികള്‍ക്കു മികച്ച നേട്ടം. ഇന്ത്യയെ പ്രതിനിധീകരിച്ചു കോട്ടയം സ്വദേശിയായ ആനന്ദ് മാഞ്ഞൂരാനും എറണാകുളം സ്വദേശിയായ വിഷ്ണു രാജുമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇവര്‍ക്ക് അഞ്ചാം സ്ഥാനമാണ് ലഭിച്ചത്. ആനന്ദ് മാഞ്ഞൂരാന് പ്രത്യേകം തയാറാക്കിയ കോട്ടയം രജിസ്ട്രേഷനുള്ള ജിപ്സിയിലാണ് റേസില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്നു യോഗ്യത നേടിയ ആദ്യ വാഹനവുമിതാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നു മത്സരാഥികള്‍ പങ്കെടുത്ത റെയിന്‍ ഫോറസ്റ്റ് ചാലഞ്ച് ലോകത്തിലെ തന്നെ ഏറ്റവും കഠിനമേറിയ ഓഫ് റോഡ് മത്സരമാണ്. മലേഷ്യന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത മത്സരം മലേഷ്യന്‍ ഗവണ്മെന്റും ടൂറിസം വകുപ്പും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും ഇത്തരം മത്സരങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാണെന്നും സർക്കാർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആനന്ദ് മാഞ്ഞൂരാന് ആവശ്യപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ വാഹനം മലേഷ്യന്‍…
Read Moreഫിഫ റാങ്കിംഗില്‍ ബ്രസീൽതന്നെ ഒന്നാമത്; ലോക കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ സ്ഥനം..!
സൂറിച്ച്: ലോകകപ്പ് ക്വാർട്ടറിൽ പുറത്തായെങ്കിലും ഫിഫ ഫുട്ബോൾ റാങ്കിംഗിൽ ബ്രസീൽതന്നെ ഒന്നാം സ്ഥാനത്ത്. ലോക കിരീടം സ്വന്തമാക്കിയെങ്കിലും അർജന്റീന ബ്രസീലിനു പിന്നിൽ രണ്ടാമതാണ്. റണ്ണറപ്പായ ഫ്രാൻസ് മൂന്നാമതാണ്. ആദ്യ റൗണ്ടിൽ പുറത്തായ ബെൽജിയം രണ്ടാം സ്ഥാനത്തുനിന്നു നാലിലേക്കു പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടാണ് അഞ്ചാമതെന്നും ഇഎസ്പിഎൻ റാങ്കിംഗ് ട്രാക്കിംഗ് പറയുന്നു. നെതർലൻഡ്സ് ആറാമതും ക്രൊയേഷ്യ ഏഴാം സ്ഥാനത്തുമാണ്. സ്പെയിൻ മൂന്നുസ്ഥാനം താഴേക്കിറങ്ങി പത്താമതായി. ലോകകപ്പിൽ അവിശ്വസനീയ കുതിപ്പുമായി നാലാമതെത്തിയ മൊറോക്കൊ പതിനൊന്നിലെത്തി. ഏറ്റവും ഉയർന്ന റാങ്കുള്ള ആഫ്രിക്കൻ ടീമും മൊറോക്കോയാണ്. നാളെയാണു പട്ടിക ഔദ്യോഗികമായി പുറത്തുവരുന്നത്. ലോകകപ്പ് ഫൈനൽ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടതാണ് അർജന്റീനയുടെ ഒന്നാംസ്ഥാനനേട്ടത്തിനു തിരിച്ചടിയായത്. നിശ്ചിതസമയത്തു കളി ജയിച്ചാൽ കൂടുതൽ പോയിന്റ് ലഭിക്കുന്ന തരത്തിലാണു ചട്ടം. ഷൂട്ടൗട്ടിലെ വിജയത്തിനു റാങ്കിംഗിൽ പോയിന്റ് കുറവാണ്. ഈ മാനദണ്ഡമാണു ക്വാർട്ടറിൽ പുറത്തായിട്ടും ഒന്നാം റാങ്ക് നിലനിർത്താൻ ബ്രസീലിനെ സഹായിച്ചത്.ഈ വർഷം…
Read Moreനീലക്കടൽ… മെസിക്കും സംഘത്തിനും അർജന്റീനയിൽ വരവേൽപ്പ്
ബുവാനോസ് ആരീസ്: മൂന്നരപ്പതിറ്റാണ്ടിനുശേഷം വിശ്വകിരീടം അർജന്റീനയുടെ മണ്ണിൽ. കിരീടവുമായി തലസ്ഥാനനഗരമായ ബുവാനോസ് ആരീസിലെ എസെയ്സ വിമാനത്താവളത്തിൽ തിരിച്ചെത്തിയ ലയണൽ മെസിക്കും സംഘത്തിനും ആവേശോജ്വല വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇന്നലെ പുലർച്ചെ രണ്ടരയോടെ എത്തിയ മെസിയെയും സംഘത്തെയും സ്വീകരിക്കാൻ ബുവാനോസ് ആരീസിൽ വന്‍ ജനസഞ്ചയമാണ് ഒത്തുചേർന്നത്. ആഘോഷരാവ്ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ബുവാനോസ് ആരീസിൽ ആഘോഷാന്തരീക്ഷമാണ്. ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. സംഗീതം അലയടിച്ച അന്തരീക്ഷത്തിലാണു വിമാനത്തിന്റെ വാതിൽ തുറന്നത്. സ്വർണക്കപ്പും കൈയിലേന്തി നായകൻ ലയണൽ മെസി ആദ്യം പുറത്തേക്കുവന്നു. പിന്നാലെ, പരിശീലകൻ ലയണൽ സ്കലോണിയും. ശേഷം ടീമംഗങ്ങൾ ഓരോരുത്തരായി പുറത്തേക്ക്. വിമാനത്താവളത്തിൽനിന്നു പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞ്, ലോകകപ്പ് കൈയിലേന്തി തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. അവർ പാട്ടു പാടി, ചെണ്ടകൊട്ടി, പടക്കം പൊട്ടിച്ചു. പിന്നീട്,…
Read Moreസ്വത്തിലും മുമ്പൻ മെസി; പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്
ഫോബ്സ് മാസികയുടെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അർജന്റീന ക്യാപ്റ്റനായ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസി. 3,268 കോടി രൂപയുടെ ആസ്തിയാണ് ലോകകപ്പിന് മുൻപ് മെസിക്ക് കണക്കാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വരുമാനം 1,062 കോടി രൂപയാണെന്നു കണക്കാക്കുന്നു. ലോകത്ത് നാലു സ്ഥലങ്ങളിൽ മെസിക്ക് ആഡംബര വീടുകളുണ്ട്. ഏകദേശം 234 കോടി രൂപയാണ് മെസിയുടെ ആഡംബര വീടുകളുടെ വില. സ്പെയിനിനടുത്തുള്ള ഐബിസ ദ്വീപിലാണ് ഏറ്റവും വിലയേറിയ വീട്. ഇതിന് ഏകദേശം 97 കോടി രൂപ വില വരും. അവധിക്കാലത്ത് മെസി ഇവിടെയാണ് ചെലവഴിക്കുന്നത്. ക്യാമ്പ് നൗ സ്റ്റേഡിയത്തിൽനിന്ന് 12 കിലോമീറ്റർ അകലെ ഏകദേശം 56 കോടി രൂപ വിലയുള്ള ബംഗ്ലാവും മെസിക്കുണ്ട്. ഭാര്യ അന്റോണെല്ല റൊക്കൂസോയും അവരുടെ മൂന്ന് കുട്ടികളും ഈ ബംഗ്ലാവിലാണ് താമസിക്കുന്നത്. ഈ ബംഗ്ലാവിൽ ഒരു ചെറിയ…
Read More