ബാഴ്സലോണ: പണക്കൊഴുപ്പിന്റെ പുതിയ ലീഗിനായിശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പിലെ വന്പൻ ക്ലബ്ബുകളിലൊന്നായ ബാഴ്സലോണയുടെ പരിശീലകൻ റോണൾഡ് കൂമൻ യുവേഫയ്ക്കെതിരേ രംഗത്ത്. യുവേഫയ്ക്കു പണക്കൊതിയാണെന്നും കളിക്കാരെയും പരിശീലകരെയും അവർ പരിഗണിക്കുന്നില്ലെന്നും കൂമൻ ആഞ്ഞടിച്ചു. യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ച് (യുഎസ്എൽ) വ്യക്തമായ മറുപടി നൽകാൻ കൂമൻ മുതിർന്നില്ല. എല്ലാവരും സൂപ്പർ ലീഗ് അല്ലെങ്കിൽ ചാന്പ്യൻസ് ലീഗ് അല്ലെങ്കിൽ പുതിയ രീതികൾ എന്നിവയെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. യുവേഫ കൂടുതൽ പരിഷ്കാരങ്ങൾ നടത്തുന്നു. അവർക്കു പണമാണു പ്രധാനം- കൂമൻ പറഞ്ഞു. ബാഴ്സ ക്ലബ് പ്രസിഡന്റ് ഹ്വാൻ ലാപോർട്ട യൂറോപ്യൻ സൂപ്പർ ലീഗ് നിലച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുവേഫയുമായി ചർച്ചയിലാണ്. ആകർഷകമായ മത്സരങ്ങളാണു ഫുട്ബോളിനാവശ്യമെന്നും ലാപോർട്ട പറഞ്ഞു. ബാഴ്സലോണയും റയലുമാണു സ്പെയിനിൽനിന്നു യുഎസ്എലിൽ ശേഷിക്കുന്നത്.
Read MoreCategory: Sports
പടിക്കൽ ചലഞ്ച്
മുംബൈ: രാജസ്ഥാൻ റോയൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി ചലഞ്ച്. 52 പന്തിൽ 101 റൺസുമായി പുറത്താകാതെനിന്ന പടിക്കലിന്റെ കരുത്തിൽ ആർസിബി 10 വിക്കറ്റ് ജയം നേടി. ക്യാപ്റ്റൻ വിരാട് കോഹ്ലി (47 പന്തിൽ 72 നോട്ടൗട്ട്) ദേവ്ദത്തിന് ഉറച്ച പിന്തുണ നൽകി. സ്കോർ: രാജസ്ഥാൻ 20 ഓവറിൽ 177/9. ബംഗളൂരു 16.3 ഓവറിൽ 181/0. ആർസിബിയുടെ തുടർച്ചയായ നാലാം ജയമാണ്. നേരിട്ട 27-ാം പന്തിൽ അർധശതകം തികച്ച പടിക്കൽ, 51-ാം പന്തിൽ സെഞ്ചുറിയിലെത്തി. ഇതോടെ 2021 സീസൺ ഐപിഎൽ ട്വന്റി-20യിൽ പിറന്ന രണ്ട് സെഞ്ചുറിയും മലയാളികളുടെ പേരിലായി. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു വി. സാംസൺ ആയിരുന്നു സീസണിലെ ആദ്യ സെഞ്ചുറിക്ക് ഉടമ. പടിക്കലിന്റെ സെഞ്ചുറിക്ക് സഞ്ജു സാക്ഷിയായിരുന്നു എന്നതും ശ്രദ്ധേയം. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാരായ ജോസ് ബട്ലർ (8), മനൻ…
Read Moreഒടുവിൽ സാക്ഷാൽ ഐ.എം. വിജയനും പറഞ്ഞു, ഈ അപരൻ പൊളിയാണ്!
പ്രശസ്ത ഫുട്ബോൾ താരം ഐ.എം. വിജയനുമായുള്ള രൂപസാദൃശ്യം അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണു പിറവം എടയക്കാട്ടുവയൽ സ്വദേശി ഷിൻസ് മാത്യു തൊടുവയിൽ. ഐ.എം. വിജയന്റെ ഛായയുണ്ടെന്നു സ്വയം തോന്നിയതിനൊപ്പം പലരും പറയുകയും ചെയ്തിരുന്നു. അടുത്തിടെ പെരുവയിൽ ഒരു ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്യാനായി താരം എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഹെയർസ്റ്റൈലും മറ്റും അതേപടി പകർത്തി. ഫേസ്ബുക്കിലും മറ്റും ഈ ചിത്രം പങ്കുവച്ചതോടെ വൈറലുമായി. ഏറ്റവുമൊടുവിൽ ഷിൻസിന്റെ ചിത്രം ഐ.എം. വിജയൻ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റും ചെയ്തു. താമസിയാതെ നേരിൽ കാണാമെന്നും അദ്ദേഹം അറിയിച്ചു. ഐ.എം. വിജയന്റെ ഒദ്യോഗിക അപരനായ ഷിൻസിന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. പിറവത്ത് ഒരു പ്രാദേശിക ചാനലിൽ കാമറാമാനായി ജോലിചെയ്യുകയാണു സീരിയൽ താരവും മിമിക്രി കലാകാരനുമായ ഷിൻസ്.
Read Moreആരാധകജയം! മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ
ലണ്ടൻ: പണക്കൊതിയന്മാരായ മുതലാളിമാരുടെ മാത്രം നിയന്ത്രണത്തിലല്ല യൂറോപ്യൻ ഫുട്ബോൾ എന്ന് അടിവരയിട്ട് ആരാധകർ നടത്തിയ വിപ്ലവം വിജയിച്ചു. ഇതോടെ യൂറോപ്പിലെ 12 വന്പൻ ക്ലബ്ബുകൾ ചേർന്ന് ആരംഭിക്കാനിരുന്ന യൂറോപ്യൻ സൂപ്പർ ലീഗ് (യുഎസ്എൽ) അകാലത്തിൽ പൊലിഞ്ഞു. ഞായറാഴ്ച പ്രഖ്യാപിക്കപ്പെട്ട്, ചൊവ്വാഴ്ച രാത്രിയോടെ നിശ്ചലമായ കടലാസ് ലീഗ് മാത്രമായി യുഎസ്എൽ. വെറും 48 മണിക്കൂർ ആയുസ് മാത്രമാണു യൂറോപ്യൻ സൂപ്പർ ലീഗിനുണ്ടായുള്ളൂ. ബിഗ് സിക്സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ആറ് ക്ലബ്ബുകൾ (മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്സണൽ, ടോട്ടനം, ചെൽസി) ലീഗിൽനിന്നു പിന്മാറിയതോടെയാണ് യുഎസ്എൽ അകാലത്തിൽ പൊലിഞ്ഞത്. ആരാധകരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്നായിരുന്നു ഇംഗ്ലീഷ് ക്ലബ്ബുകളുടെ പിന്മാറ്റം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അടക്കം യൂറോപ്യൻ സൂപ്പർ ലീഗിനെതിരേ രംഗത്തെത്തിയിരുന്നു, ഒപ്പം ഡേവിഡ് ബെക്കാം അടക്കമുള്ള ഫുട്ബോൾ മുൻ താരങ്ങളും. യു ടേണ്യുവേഫ ചാന്പ്യൻസ് ലീഗിനു ബദലായി യൂറോപ്യൻ…
Read Moreഡബിൾ ഗോകുലം
കൊച്ചി: ആദ്യം ഐലീഗ് കിരീടം. ഇപ്പോൾ കേരള പ്രീമിയർ ലീഗിലും രാജാക്കന്മാർ. ഗോകുലം കേരള എഫ്സിയുടെ സ്വപ്നതുല്യമായ സീസണിന് മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കിരീടമുയർത്തി പരിസമാപ്തി. ആവേശകരമായ കേരള പ്രീമിയർ ലീഗ് ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ഗോകുലം തോല്പിച്ചത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായിരുന്നു. എക്സ്ട്രാ ടൈമിന്റെ ആദ്യമിനിറ്റിൽ ഗണേഷനാണ് വിജയഗോൾ നേടിയത്. എം.വി. വിഗ്നേഷ് (54) കെഎസ്ഇബിക്കായും നിംഷാദ് റോഷൻ (80) ഗോകുലത്തിനായും വലകുലുക്കി. സീസണില്‍ ഒരു മത്സരംപോലും തോല്‍ക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീടനേട്ടം. 2018ല്‍ ആദ്യമായി ലീഗ് ചാമ്പ്യന്മാരായ ടീം കഴിഞ്ഞ സീസണ് ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റിരുന്നു. ചാമ്പ്യന്‍ നേട്ടത്തോടെ രണ്ടുതവണ കെപിഎല്‍ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിനായി. ഗോകുലത്തിന്റെ സാലിയോ ഗ്വിണ്ടോയാണ് ലീഗിലെ ടോപ് സ്കോറര്‍ (8). ലീഗിലെ കന്നിക്കാരായ…
Read Moreഅലി ഭായ് സൂപ്പറാ…
മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിൽനിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലെത്തി ടീമിന്റെ ബഡാ ഭായ് ആയി മാറിയിരിക്കുകയാണ് മൊയീൻ അലി എന്ന ഓൾ റൗണ്ടർ. ഏഴു കോടി രൂപയ്ക്കായിരുന്നു അലി സിഎസ്കെയിൽ എത്തിയത്. ആർസിബിയിൽ ഉണ്ടായിരുന്നപ്പോഴത്തേക്കാളും മികച്ച പ്രകടനമാണു സിഎസ്കെയിൽ അലി നടത്തുന്നത്. രാജസ്ഥാൻ റോയൽസിനെതിരേ ഓൾറൗണ്ട് പ്രകടനം നടത്തിയ അലിയായിരുന്നു സിഎസ്കെയുടെ 45 റണ്‍സ് ജയത്തിനു ചുക്കാൻപിടിച്ചത്. 20 പന്തിൽ 26 റണ്‍സ് നേടുകയും ഏഴ് റണ്‍സിനു മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അലി മത്സരത്തിൽ നടത്തിയ ഇംപാക്ട് 66.41 ആയിരുന്നു. ആറ് പന്തിൽ 13ഉം 24ന് രണ്ട് വിക്കറ്റും വീഴ്ത്തിയ സാം കറന്റെ ഇംപാക്ട് ആയിരുന്നു അലിയേക്കാൾ കൂടുതൽ, 88.23. നാല് ക്യാച്ചും രണ്ട് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. ചുരുക്കത്തിൽ മൂന്ന് ഓൾ റൗണ്ടർമാരുടെ പ്രകടനമായിരുന്നു ചെന്നൈയുടെ രണ്ടാം ജയത്തിനു വെള്ളവും…
Read Moreസൂപ്പർ ലീഗ്: ഇംഗ്ലീഷ് ക്ലബുകൾ പിൻമാറി; ആഴ്സണൽ കത്തിൽ പറഞ്ഞതിങ്ങനെ…
മാഡ്രിഡ്: യൂറോപ്യൻ സൂപ്പർ ലീഗിൽനിന്ന് ആറ് പ്രീമിയർ ലീഗ് ടീമുകളും പിന്മാറി. മാഞ്ചസ്റ്റർ സിറ്റിയാണ് സൂപ്പർ ലീഗിൽനിന്നും ആദ്യം പിന്മാറിയത്. ചെൽസി ടൂർണമെന്റിൽനിന്നും പിൻമാറുകയാണെന്ന സൂചന ലഭിച്ചതോടെ സിറ്റി സൂപ്പർ ലീഗിൽനിന്നും ഒഴിവായി. ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം എന്നീ ക്ലബുകളും സൂപ്പർ ലീഗിൽനിന്നും പിൻമാറുകയാണെന്ന് അറിയിച്ചു. ഞായറാഴ്ചയാണ് 12 ടീമുകളുമായി സൂപ്പർ ലീഗ് പ്രഖ്യാപിച്ചത്. എന്നാൽ ഇതിനെതിരെ ലോകവ്യാപകമായ പ്രതിഷേധമാണ് ഉയർന്നുവന്നത്. ഔദ്യോഗികമായി സൂപ്പർ ലീഗിൽനിന്ന് പിൻമാറിയതായി സിറ്റി അറിയിച്ചു. ആഴ്സണൽ ആരാധകർക്ക് എഴുതിയ തുറന്നകത്തിൽ തങ്ങൾ തെറ്റ് ചെയ്തതായി സമ്മതിച്ചു. ആരാധകരുടേയും ലോകത്താകമാനമുള്ള ഫുട്ബോൾ പ്രേമികളുടേയും ആവശ്യപ്രകാരം സൂപ്പർ ലീഗിൽനിന്ന് പിൻവാങ്ങുകയാണെന്ന് ആഴ്സണൽ കത്തിൽ പറഞ്ഞു. സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബുകൾക്കെതിരെയും താരങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ഫിഫയും യുവേഫയും അറിയിച്ചിരുന്നു. റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ളോറെന്റീനൊ പെരസാണ് സൂപ്പർ ലീ ഗിന്റെ തലവൻ.…
Read Moreമൗറീഞ്ഞോയെ പുറത്താക്കി
ലണ്ടൻ: പോർച്ചുഗീസ് പരിശീലകൻ ഹൊസെ മൗറീഞ്ഞോയെ ഇംഗ്ലീഷ് പ്രീമിയർ ക്ലബ്ബായ ടോട്ടനം ഹോട്സ്പർ മാനേജർ സ്ഥാനത്തുനിന്നു പുറത്താക്കി. 17 മാസം ടോട്ടനത്തിന്റെ തന്ത്രജ്ഞനായിരുന്നശേഷമാണു മൗറീഞ്ഞോയ്ക്ക് പടിയിറങ്ങേണ്ടിവന്നത്. 2019 നവംബറിൽ മൗറീസ്യോ പോച്ചെറ്റീനോയ്ക്കു പകരമായാണ് അന്‍പത്തെട്ടുകാരനായ മൗറീഞ്ഞോ ടോട്ടനത്തിന്റെ പരിശീലകനായത്. റയാൻ മാൻസണ് ഇടക്കാല പരിശീലകന്റെ ചുമതല വഹിക്കും. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിനു വെറും ആറു ദിനം ശേഷിക്കേയാണു ടോട്ടനം പരിശീലകനെ പുറത്താക്കിയതെന്നതും ശ്രദ്ധേയം. ലൈപ്സിഗിന്റെ യൂലിയൻ നാഗോസ്മാൻ ടോട്ടനത്തിലേക്ക് എത്തുമെന്നു റിപ്പോർട്ടുണ്ട്. ടീം പരാജയപ്പെടുന്പോൾ കളിക്കാർക്കെതിരേ മൗറീഞ്ഞോ പൊതുവേദിയിൽ വിമർശനമുന്നയിക്കുന്നതിൽ താരങ്ങൾ അസംതൃപ്തരായിരുന്നു.
Read Moreജന്മദിനത്തിൽ തോൽവി
മുംബൈ: ഇരുപത്തൊന്പതാം ജന്മദിനം കുളമാക്കി ഐപിഎൽ ട്വന്റി-20 ക്ലബ് പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റൻ കെ.എൽ. രാഹുൽ. ഞായറാഴ്ചയായിരുന്നു രാഹുലിന്റെ ജന്മദിനം. അന്ന് ഐപിഎലിൽ നടന്ന ഡൽഹി ക്യാപ്പിറ്റൽസിനെതിരായ പോരാട്ടത്തിൽ രാഹുലിന്റെ ക്യാപ്റ്റൻസി തികഞ്ഞ പരാജയമായി. ഇന്ത്യൻ മുൻ താരങ്ങൾ അടക്കം രാഹുലിന്റെ ക്യാപ്റ്റൻസിയെ രൂക്ഷമായി വിമർശിച്ചു. ബൗളിംഗ് ചെയ്ഞ്ചുകളിലാണു രാഹുൽ തികഞ്ഞ പരാജയമായത്. മികച്ച പേസറായ മുഹമ്മദ് ഷമിയുടെ നാല് ഓവർ നാലു സ്പെല്ലുകളിലായാണ് അവസാനിച്ചത്. മെറെഡിത്തിന് ആദ്യ 10 ഓവറിനുശേഷമേ രാഹുൽ പന്ത് നൽകിയുള്ളൂ, അർഷദീപിനെവച്ച് ബൗളിംഗ് ആരംഭിക്കുകയും ചെയ്തു- ആശിഷ് നെഹ്റ വിമർശിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 195/4. ഡൽഹി 18.2 ഓവറിൽ 198/4. ശിഖർ ധവാനായിരുന്നു (49 പന്തിൽ 92) മാൻ ഓഫ് ദ മാച്ച്.
Read Moreഫ്ളിക്ക് പടിയിറങ്ങുന്നു
മ്യൂണിക്: ജർമൻ ക്ലബ് ഫുട്ബോൾ വന്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഈ സീസണ് അവസാനത്തോടെ പടിയിറങ്ങുമെന്നു ഹാൻസി ഫ്ളിക്ക്. ബുണ്ടസ് ലിഗയിൽ വൂൾവ്സ്ബർഗിനെതിരേ 3-2 ജയത്തിനുശേഷമാണ് ഫ്ളിക്ക് തന്റ തീരുമാനം പ്രഖ്യാപിച്ചത്. ഫ്ളിക്ക് ജർമനിയുടെ ദേശീയ ടീം പരിശീലകനാകുമെന്ന് അഭ്യൂഹമുണ്ട്. എന്നാൽ, ഭാവിയെക്കുറിച്ച് ഒരു ഉൗഹവുമില്ലെന്നാണു ഫ്ളിക്ക് പറഞ്ഞത്. വൂൾവ്സ്ബർഗിനെതിരായ ജയത്തോടെ ബയേണ്‍ കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു. ലീഗിൽ 29 മത്സരങ്ങളിൽനിന്ന് 68 പോയിന്റുമായി ബയേണ്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ലൈപ്സിഗ് (61), വൂൾവ്സ്ബർഗ് (54), എന്നിവയാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
Read More