ട്വന്‍റി-20 ലോകകപ്പ് മാറ്റിവച്ചു

ലണ്ടൻ: ഈ വര്‍ഷം നടത്താനിരുന്ന ട്വന്‍റി- 20 ക്രിക്കറ്റ് ലോകകപ്പ് മാറ്റിവച്ചു. 2022 ഒക്ടോബറിലേക്കാണ് ടൂര്‍ണമെന്‍റ് മാറ്റിയതെന്ന് ഐസിസി അറിയിച്ചു. ഓസ്ട്രേലിയ വേദിയാകാനിരുന്ന ലോകകപ്പാണ് മാറ്റിയത്. ഓസ്ട്രേലിയയിലെ കോവിഡ് വ്യപനത്തെ തുടര്‍ന്നാണ് തീരുമാനം. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ ആയിരുന്നു ടൂർണമെന്‍റ് നടക്കേണ്ടിയിരുന്നത്. അതേസമയം, 2021 ഒക്ടോബറിൽ ഇന്ത്യ വേദിയാവുന്ന ട്വന്‍റി-20 ലോകകപ്പിന് മാറ്റമില്ല

Read More

കോവിഡ് ഭീഷണി; ഇത്തവണ ബാലൻ ഡി ഓർ പുരസ്കാരമില്ല

പാരീസ്: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ 2020ൽ ബാലൻ ഡി ഓർ പുരസ്കാരമില്ല. സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ആണ് ഇക്കാര്യം അറിയിച്ചത്. അനുകൂല സാഹചര്യമല്ലാത്തതിനെത്തുടർന്നാണ് പുരസ്കാരം ഒഴിവാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.1956ൽ ആരംഭിച്ചതിനുശേഷം അനുകൂല സാഹചര്യമില്ലാത്തതിന്‍റെ പേരിൽ ആദ്യമായാണ് ബാലൻ ഡി ഓർ മുടങ്ങുന്നത്. ബാഴ്സലോണ താരം ലയണൽ മെസിയും യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ താരങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്.

Read More

റിയൽ ഹീറോസ്..! റയലിന് കിരീടം, ബാഴ്സയ്ക്കു കണ്ണീർ

മാഡ്രിഡ്: കോവിഡാനന്തര ലോകം റയലിനെ മാറ്റിപ്പണിതിരിക്കുന്നു. ലോക്ക്ഡൗണിനു ശേഷം കളത്തിലെത്തിയ റയൽ മാഡ്രിഡ് തുടർച്ചയായ പത്താം മത്സരവും ജയിച്ച് ലാ ലിഗ കിരീടം തിരിച്ചുപിടിച്ചു. ലീഗിൽ ഒരു മത്സരം കൂടി അവശേഷിക്കെയാണ് മാഡ്രിഡുകാരുടെ പട്ടാഭിഷേകം. ചിരവൈരികളായ ബാഴ്സലോണ ഒസാസുനയോട് പരാജയപ്പെട്ടതും മാഡ്രിഡുകാരുടെ പോയിന്‍റ് പട്ടികയിലെ ആധികാരികത കൂ‌ട്ടി. കൊറോണ മൂലം മത്സരങ്ങൾ നിർത്തിവയ്ക്കുമ്പോൾ ബാഴ്സയ്ക്കു പിന്നിലായിരുന്ന റയൽ ലോക്ക്ഡൗണിനു ശേഷം മിന്നൽ കുതിപ്പാണ് നടത്തിയത്. എന്നാൽ ബാഴ്സ കളത്തിൽ കിതയ്ക്കുകയും ചെയ്തു.‌ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ തകർത്തത്. റയലിന്‍റെ രണ്ട് ഗോളുകളും ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമയാണ് നേടിയത്. ആദ്യ പകുതിയിലായിരുന്നു ബെൻസേമയുടെ ആദ്യ ഗോൾ. രണ്ടാം ഗോൾ വിവാദച്ചുവയുള്ളതായിരുന്നു. സെർജിയോ റാമോസിനെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റിയാണ് ബെൻസേമ ഗോളാക്കിയത്. എന്നാൽ രണ്ടാം അവസരത്തിലായിരുന്നു ബെൻസേമയുടെ ഗോൾ അനുവദിച്ചത്. ആദ്യ…

Read More

2022 ലോകകപ്പ് മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു

സൂറിച്ച്/ദോഹ: അറബ് മേഖലയിൽ നടക്കുന്ന ആദ്യ ലോകകപ്പ് എന്ന ഖ്യാതിയുള്ള ഖത്തർ ലോകകപ്പ് മത്സരക്രമം ഫിഫ പ്രഖ്യാപിച്ചു. കോവിഡ്-19 മഹാമാരിയുടെ ഭീഷണി നിലനിൽക്കെയാണ് ആശാവഹമായ തീരുമാനവുമായി ഫിഫ എത്തിയത്. നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് മത്സരങ്ങൾ. ഖത്തറിന്‍റെ ദേശീയ ദിനമായ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനൽ പോരാട്ടം അരങ്ങേറും. 60000 പേർക്ക് ഇരിക്കാവും അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. 2002നുശേഷം ഏഷ്യ ആതിഥേയത്വമരുളുന്ന ലോകകപ്പ് എന്നതും ഖത്തർ 2022യുടെ പ്രത്യേകതയാണ്. നംവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുന്ന ആദ്യ ലോകകപ്പും ഇതുതന്നെ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ദിവസം നാലു മത്സരങ്ങൾ വീതമുണ്ടാകും. വേദികൾ തമ്മിൽ അകലം അധികമില്ലെന്നത് കണക്കിലെടുത്താണ് ഒരു ദിവസം നാലു മത്സരങ്ങൾ നടത്തുന്നത്. ആദ്യ മത്സരം പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കും (ഇന്ത്യൻ സമയം വൈകുന്നേരം 3.30ന്) രണ്ടാം…

Read More

കറുത്തവനായതിന്‍റെ യാതനയിൽ കണ്ണീരണിഞ്ഞ് ഹോൾഡിംഗ്

സതാംപ്ടണ്‍: കറുത്ത വർഗക്കാരായതിന്‍റെ പേരിൽ മാതാപിതാക്കൾക്ക് നേരിട്ട യാതനകൾ വെളിപ്പെടുത്തുന്നതിന്‍റെ വേദനയിൽ കണ്ണീരണിഞ്ഞ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ഹോൾഡിംഗ്. കറുത്തവനായതിനാൽ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന ക്രൂരതകളും മാതാപിതാക്കളെക്കുറിച്ചും ഓർക്കുന്പോൾ കണ്ണുനിറഞ്ഞുപോകുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍റെ മാതാപിതാക്കൾ അനുഭവിച്ച യാതനകൾ സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അവർ കടന്നുപോയ ദുരിത വഴികളെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം. എന്‍റെ പിതാവിന്‍റെ നിറം കറുപ്പായതിനാൽ അമ്മയുടെ കുടുംബാംഗങ്ങൾ അമ്മയോട് സംസാരിക്കില്ലായിരുന്നു. അവർ നേരിട്ട പ്രയാസങ്ങൾ എനിക്ക് മനസിലാവും. ഇപ്പോൾ ഇങ്ങനെയെല്ലാം കേൾക്കുന്പോൾ ചിലർക്കെങ്കിലും ചിരി വരും. എന്നാൽ, യാഥാർഥ്യം അതാണ്. കറുത്ത വർഗക്കാരൻ ആണെന്ന ചിന്ത മാറ്റിവച്ചിട്ട് ജീവിക്കാനാകില്ല, മുന്പോട്ടു പോകാനാകില്ല. ഞാൻ എന്താണ് പറയുന്നതെന്നും എവിടെനിന്നാണ് വരുന്നതെന്നും ആളുകൾക്ക് മനസിലാകുന്നുണ്ടാകും. വർണവെറിയും വംശീയ അധിക്ഷേപവും ഇല്ലാതാക്കുക എന്നത് അത്ര എളുപ്പമല്ല. എന്നിരുന്നാലും അത് ശരിയായ ദിശയിലാണെന്നത് പ്രതീക്ഷ നൽകുന്നു- ഹോൾഡിംഗ്…

Read More

ധോണിയും ഇന്ത്യയും പുറത്ത്;ആ റണ്ണൗട്ടിന്‍റെ ഒന്നാം വാർഷികത്തിൽ പറയാനുള്ളത് പലപല കഥകൾ…

ഇന്ത്യയുടെ എം.എസ്. ധോണി ന്യൂസിലൻഡിന്‍റെ മാർട്ടിൻ ഗപ്റ്റിലിന്‍റെ നേരിട്ടുള്ള ത്രോയിൽ റണ്ണൗട്ടാകുന്നു… കഴിഞ്ഞ വർഷം ഇതേ ദിനത്തിലെ ഈ ചിത്രത്തിനു പറയാൻ കഥകളേറെയുണ്ട്… 2019 ഐസിസി ഏകദിന ക്രിക്കറ്റ് സെമിയിൽ ഇന്ത്യ പുറത്തായതിന്‍റെ, ദേശീയ ജഴ്സിയിൽ ധോണിയുടെ അവസാന മത്സരത്തിന്‍റെ, ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ ആർക്കും മനസിലാകാത്ത തന്ത്രത്തിന്‍റെ, നിരാശനായ രോഹിത് ശർമയുടെ, അങ്ങനെ പലപല കഥകൾ… ഈ റണ്ണൗട്ടിനും ഈ ചിത്രത്തിനും ഈ കഥകൾക്കും ഇന്ന് ഒന്നാം വാർഷികം… കഥ ഒന്ന്: ലീഗ് റൗണ്ടിൽ ഏഴ് ജയവും ഒരു തോൽവിയുമായി ഒന്നാം സ്ഥാനത്തോടെ ഇന്ത്യയും, അഞ്ച് ജയവും മൂന്ന് തോൽവിയുമായി നാലാം സ്ഥാനത്തോടെ ന്യൂസിലൻഡും സെമിയിൽ. ലീഗ് റൗണ്ടിൽ ഇന്ത്യ x ന്യൂസിലൻഡ് മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ജൂലൈ ഒന്പതിന് ഇന്ത്യയും ന്യൂസിലൻഡും ആദ്യ സെമിക്ക് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ. സ്കോർബോർഡിൽ ഒരു റണ്ണുള്ളപ്പോൾ മാർട്ടിൻ…

Read More

ഐപിഎലിന് ഒരുങ്ങൂ! ഓസീസ് കളിക്കാരോട് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്നി/മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റ് ഈ വർഷം നടക്കുമെന്ന ശക്തമായ സൂചന നൽകി ക്രിക്കറ്റ് ഓസ്ട്രേലിയയും (സിഎ). സെപ്റ്റംബറിൽ ഇംഗ്ലണ്ടിലേക്കുള്ള പര്യടനത്തിനുശേഷം ഐപിഎലിനായി തയാറായിക്കൊള്ളാൻ ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരോട് പറഞ്ഞതായി റിപ്പോർട്ട്. 2020 ഐപിഎൽ നടക്കാത്ത വർഷമായിരിക്കില്ലെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പറഞ്ഞതിനു പിന്നാലെയാണിത്. ഡിസംബറിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ പര്യടനം നടത്തുമെന്നും ഗാംഗുലി സൂചിപ്പിച്ചിരുന്നു. സെപ്റ്റംബർ – ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കേണ്ട ഐസിസി ട്വന്‍റി-20 ലോകകപ്പ് കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുമെന്നും അതേസമയം, ഐപിഎൽ നടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ സംബന്ധിച്ച് ഐസിസി ഇതുവരെ അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ട്വന്‍റി-20 ലോകകപ്പ് സംബന്ധിച്ച് ഐസിസി തീരുമാനം ഉണ്ടാകാത്ത പശ്ചാത്തലത്തിൽ ഐപിഎലിന്‍റെ കാര്യത്തിലും അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സിഎയുടെ രംഗപ്രവേശനം. ഓസ്ട്രേലിയൻ താരങ്ങളോട് ഇംഗ്ലണ്ട് പരന്പരയ്ക്കുശേഷം ഐപിഎലിനായി തയാറെടുക്കാൻ സിഎ നിർദേശിച്ചത് ലോകകപ്പ് മാറ്റിവയ്ക്കുമെന്നതിന്‍റെ സൂചനയാണ്. ഏത്…

Read More

മനസമ്മതം കഴിഞ്ഞു! ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ജീന സ്കറിയ വിവാഹിതയാകുന്നു; വരന്‍…

കൽപ്പറ്റ: ഒളിംപിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ജീന സ്കറിയ വിവാഹിതയാകുന്നു. ഈ മാസം 11നു ചാലക്കുടിയിലാണ് വിവാഹം. ചാലക്കുടി മേലൂർ മാളിയേക്കൽ പരേതനായ ജോണ്‍സണ്‍-ഷീല ദന്പതികളുടെ മകൻ ജാക്സനാണ് വരൻ.തൃശൂർ കെഎസ്ബി എംഎൻസിയിൽ പർച്ചേസ് എൻജിനിയറാണ്. മനസമ്മതം കഴിഞ്ഞ ദിവസം പന്തിപ്പൊയിൽ അമലോത്ഭവമാതാ പള്ളിയിൽ നടന്നു. പന്തിപ്പൊയിൽ പാലനിൽക്കുംകാലായിൽ സിബി ജോസഫ്-ലിസി ദന്പതികളുടെ മകളാണ് കെഎസ്ഇബിയിൽ സീനിയർ അസിസ്റ്റന്‍റായ ജീന. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതീ ടീം ക്യാപ്റ്റനായിരുന്നു.

Read More

മെസിയുടെ റിക്കാർഡ് ഗോളൊരുക്കൽ

ബാഴ്സലോണ: ഗോളടിക്കുന്നതുപോലെ സഹതാരങ്ങൾക്കായി ഗോളൊരുക്കുന്നതിലും തന്‍റെ മികവ് വീണ്ടും തെളിയിച്ച് ബാഴ്സലോണയുടെ അർജന്‍റൈൻ താരം ലയണൽ മെസി. ഒരു സ്പാനിഷ് ലാ ലിഗ സീസണിൽ ഏറ്റവും അധികം ഗോളൊരുക്കിയതിന്‍റെ റിക്കാർഡ് മെസി സ്വന്തമാക്കി. വിയ്യാ റയലിനെതിരായ ബാഴ്സലോണയുടെ 4-1 ജയത്തിൽ രണ്ട് ഗോളൊരുക്കിയത് മെസിയായിരുന്നു. ലൂയി സുവാരസ് (20), ആൻത്വാൻ ഗ്രീസ്മാൻ (45) എന്നിവരുടെ ഗോളിനാണ് മെസി വഴിയൊരുക്കിയത്. സീസണിൽ ഇതുവരെ 19 ഗോളിന് വഴിയൊരുക്കിയാണ് മെസി ലാ ലിഗയിൽ ഗോൾ അസിസ്റ്റിൽ സ്വന്തം റിക്കാർഡ് തിരുത്തിയത്. 45-ാം മിനിറ്റിൽ ഗ്രീസ്മാന്‍റെ ഗോളിനു വഴിയൊരുക്കിയത് മെസിയുടെ ക്ലാസ് വീണ്ടും തെളിയിച്ചു. ചാട്ടുളിപോലെ പെനൽറ്റി ബോക്സിലേക്ക് ഓടിക്കയറുന്നതിനിടെ വിയ്യാ റയൽ പ്രതിരോധത്തെ അന്പരപ്പിച്ച് മെസിയുടെ ബാക് ഹീൽ പാസിലൂടെ പന്ത് ഗ്രീസ്മാന് മറിച്ചു. മനോഹരമായൊരു ചിപ് ഷോട്ടിലൂടെ ഗ്രീസ്മാൻ പന്ത് വലയിലാക്കി. സീസണിൽ 22 ഗോളുകളുമായി ടോപ് സ്കോറർ…

Read More

ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാമെന്ന് ന്യൂസിലൻഡ്

മുംബൈ: കോവിഡിനെ തുടർന്നു മുടങ്ങിക്കിടക്കുന്ന ഐപിഎൽ പോരാട്ടത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുക്കമാണെന്ന് ന്യൂസിലൻഡ്. ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്‍റി-20 ലോകകപ്പ് മാറ്റിവയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാൽ ഈ സമയം ഐപിഎൽ നടന്നേക്കും. ഇന്ത്യയിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഐപിഎല്ലിനായി ന്യൂസിലൻഡും രംഗത്തെത്തിയിരിക്കുന്ന്. നേരത്തേ യുഎഇ, ശ്രീലങ്ക എന്നിവയും ഐപിഎൽ ആതിഥേയത്വത്തിനായി മുന്നോട്ടുവന്നിരുന്നു.

Read More