മെല്‍ബണ്‍: അടുത്ത വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണും ഭീഷണിയായി കോവിഡ്-19. അടുത്ത വര്‍ഷത്തെ ആദ്യ ഗ്രാന്സ്ലാം ടെന്നീസ് ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള സാധ്യതയുണ്ടെന്ന് ടെന്നീസ് ഓസ്ട്രേലിയ തലവന്‍ ക്രെയ്ഗ് ടൈലി. അല്ലെങ്കില്‍ വിദേശത്തുനിന്നുള്ള ആരാധകരെ ഒഴിവാക്കി മത്സരം നടത്താനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതോടെ മാര്‍ച്ചിന്റെ തുടക്കം മുതല്‍ ടെന്നീസ് മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ അടുത്ത വര്‍ഷം ജനുവരിയിലാണ് നടക്കുക. എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ പ്രധാന ടൂര്‍ണമെന്റായ ഫ്രഞ്ച് ഓപ്പണ്‍ മേയില്‍നിന്ന് സെപ്റ്റംബറിലേക്കു മാറ്റിയിരിക്കുകയാണ്. വിംബിള്‍ഡണ്‍ റദ്ദാക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ട യുഎസ് ഓപ്പണിന്റെ കാര്യത്തില്‍ അടുത്ത മാസം തീരുമാനമെടുക്കും. പകര്‍ച്ചവ്യാധിയുടെ പിടിയില്‍നിന്ന് ഓസ്ട്രേലിയന്‍ ഓപ്പണും രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്നാണ് ടെന്നീസ് ഓസ്ട്രേലിയ ചീഫ് എക്സിക്യുട്ടിവ് ടൈലി പറഞ്ഞത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ നടന്നില്ലെങ്കില്‍ അതു മോശം കാര്യമാകും. മറ്റൊന്നുള്ളത് കളിക്കാരെമാത്രം ഇവിടെയെത്തിച്ച് ക്വാറന്റൈനിലാക്കി…
Read MoreCategory: Sports
സേവനം സൗജന്യമാക്കി സായ്
ന്യൂഡല്‍ഹി: ഐഒഎയും നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷനും സംഘടിപ്പിക്കുന്ന മത്സരങ്ങള്‍ക്ക് സൗജന്യ സേവനവുമായി സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ. സായിയുടെ സ്റ്റേഡിയങ്ങളില്‍ ഇനി മുതല്‍ ഐഒഎയ്ക്കും എന്എസ്എഫിനും സൗജന്യമായി മത്സരങ്ങള്‍ നടത്താം. എന്നാല്‍ ഭക്ഷണവും പാനീയങ്ങളും മത്സരം നടത്തുന്നവര്‍ നല്‍കണം. സ്റ്റേഡിയങ്ങള്‍ക്കുള്ള വാടക സായ് നേരത്തെതന്നെ ഒഴിവാക്കിയിരുന്നു. മത്സരങ്ങളുടെ സംഘാടര്‍ക്ക് ആ സമയത്തുള്ള ഭക്ഷണത്തിന്റെയും പാനീയങ്ങളുടെയും കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. വൈദ്യുതി, ജലം, ഹൗസ് കീപ്പിംഗ്, ഹോസ്റ്റല്‍ എന്നിവയെല്ലാം ഐഒഎയ്ക്കും എന്എസ്എഫിനും ഇനി മുതല്‍ സൗജന്യമായി ഉപയോഗിക്കാം. കായിക മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സേവനങ്ങള്‍ എല്ലാം സായ് ഏറ്റെടുക്കുന്നതെന്ന് ഉത്തരവിലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സ്റ്റേഡിയങ്ങളുടെ വാടക വേണ്ടെന്നുവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Read Moreധോണി ലജ്ജാലുവായിരുന്നു, ഓര്‍മകള്‍ പങ്കുവച്ച് ഹര്ഭജന്
ചെന്നൈ: ഇന്ത്യക്ക് ഐസിസിയുടെ പ്രധാന കിരീടങ്ങളെല്ലാം സമ്മാനിച്ച ക്യാപ്റ്റനായ മഹേന്ദ്രസിംഗ് ധോണി കരിയറിന്റെ തുടക്കത്തില്‍ വളരെ ലജ്ജാലുവും തീരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളുമായിരുന്നെന്ന് ഇന്ത്യന്‍ താരം ഹര്ഭജന് സിംഗ്. എല്ലാവരും ഒത്തുകൂടിയാലും മറ്റുള്ളവരുടെ മുറിയിലേക്ക് എത്തിനോക്കുക പോലും ചെയ്യാത്ത ആളായിരുന്നു ധോണി. “മങ്കിഗേറ്റ്’’ വിവാദത്തിലൂടെ കുപ്രസിദ്ധമായ 2008 ലെ സിഡ്നി ടെസ്റ്റിനു ശേഷമാണ് ധോണി സഹതാരങ്ങളോടൊക്കെ മിണ്ടാന്‍ തുടങ്ങിയതെന്നും ഹര്ഭജന് വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് പഴയകാല ധോണിയെക്കുറിച്ച് ഹര്ഭജന് മനസു തുറന്നത്. “ഞങ്ങളൊരുമിച്ച് ഒട്ടേറെ മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പര്യടനവും നടത്തിയിട്ടുണ്ട്. അന്നൊക്കെ എംഎസ് (ധോണി) വളരെ ലജ്ജാലുവായിരുന്നു. അദ്ദേഹം ഒരിക്കലും ഞങ്ങളുടെയൊന്നും റൂമുകളിലേക്ക് വരില്ല. സ്വന്തം റൂമില്‍ അടച്ചുപൂട്ടിയിരിക്കും. ഞങ്ങള്‍ സച്ചിന്, സഹീര്‍ ഖാന്, ആശിശ് നെഹ്റ, യുവരാജ് തുടങ്ങിയവരെല്ലാം ആഘോഷമാക്കും. ധോണി ശാന്തനായി മുറിയില്‍…
Read Moreകൊറോണയ്ക്കു ചെക്ക് പറയാൻ ചെസ് കേരള
കോട്ടയം: കൊറോണയ്ക്കെതിരേയുള്ള കേരളത്തിന്റെ പ്രതിരോധത്തെ സഹായിക്കാനായി ചെസ് കേരള സംഘടിപ്പിക്കുന്ന രാജ്യാന്തര ടൂര്‍ണമെന്റായ ‘ചെക്മേറ്റ് കോവിഡ്-19’നു രാജ്യാന്തര ചെസ് സംഘടനയായ ഫിഡെയുടെ പിന്തുണയും. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ‘ചെക്മേറ്റ് കോവിഡ്-19’ൽ പങ്കാളികളാകാന്‍ ഫിഡേ കളിക്കാരോട് അഭ്യര്‍ഥിച്ചു. മത്സരത്തില്‍ പങ്കെടുക്കണമെന്നു നേരത്തെ ലോകചാമ്പ്യന് വിശ്വനാഥന് ആനന്ദും ഗ്രാൻഡ് മാസ്റ്റര്‍ ജൂഡിത് പോള്ഗാറും ഉള്‍പ്പെടെ താരങ്ങള്‍ ചെസ് സമൂഹത്തോട് അഭ്യര്‍ഥിച്ചിരുന്നു. കേരളത്തിലെ കൊറോണ പ്രതിരോധത്തെ സന്ദേശത്തിൽ താരങ്ങൾ പ്രകീർത്തിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ചെസ് ന്യൂസ് വെബ്സൈറ്റായ ‘ചെസ്ബേസി’ന്റെ പ്ലേ ചെസ് പോര്‍ട്ടലില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണു ‘ചെക്മേറ്റ് കോവിഡ്-19’ മത്സരം. ചെസ് ഹൗസ് ബോട്ട് കേരള (ഓറിയന്റ് ചെസ് മൂവ്സ്) നല്കുന്ന 52,000 രൂപയാണു സമ്മാനത്തുക. മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. പ്രവേശന ഫീസിനുപകരം 250 രൂപയോ അല്ലെങ്കില്‍ അഞ്ച് യൂറോയ്ക്കു മുകളിലേക്കുള്ള തുകയോ സംഭാവനയായി നല്‍കണമെന്നാണു വ്യവസ്ഥ.…
Read Moreസ്പാനിഷ് ലാ ലിഗ ഫുട്ബോളിന് പച്ചക്കൊടി
മാഡ്രിഡ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പുനരാരംഭിക്കാൻ സർക്കാർ അനുമതി. സർക്കാർ പച്ചക്കൊടി കാണിച്ചതോടെ ലാ ലിഗ ക്ലബ്ബുകൾ പരിശീലനം പുനരാരംഭിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഫ്രഞ്ച് സർക്കാർ സെപ്റ്റംബർ വരെ എല്ലാ കായിക വിനോദങ്ങൾക്കും ചൊവ്വാഴ്ച വിലക്ക് കൽപ്പിച്ചതിനു പിന്നാലെയാണ് കായിക പ്രേമികൾക്ക് ആശ്വാസമേകുന്ന തീരുമാനം സ്പെയിനിൽനിന്ന് വരുന്നതെന്നതാണ് ശ്രദ്ധേയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ജർമൻ ബുണ്ടസ് ലിഗ എന്നിവിടങ്ങളിൽ കളിക്കാർ ഇതിനോടകം പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ഇറ്റാലിയൻ സീരി എയും ലീഗ് പുനരാരംഭിക്കാനുള്ള തയാറെപ്പിലാണ്. യൂറോപ്പിലെ വിവിധ ഫുട്ബോൾ ലീഗുകൾ ഈ സീസണ് പൂർത്തിയാക്കുമോ അതോ റദ്ദാക്കുമോ എന്നതു സംബന്ധിച്ച് മേയ് 25നുള്ളിൽ അന്തിമ തീരുമാനം ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം യുവേഫ അറിയിച്ചിരുന്നു. സ്കോട്ടിഷ്, ഡച്ച് ലീഗുകൾ ഇതിനോടകം റദ്ദാക്കി. ഫ്രഞ്ച് ലീഗിനും പൂട്ട് വീണ അവസ്ഥയാണുള്ളത്. ജൂണ്‍…
Read Moreസാമ്പത്തിക തകർച്ചയും കായിക മത്സരങ്ങളും
മാനവരാശി മഹാമാരിക്കെതിരായ ഒരു മഹായുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. മഹാമാരി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഗോള സാന്പത്തിക തകർച്ചക്കെതിരേകൂടിയുള്ള പോരാട്ടത്തിലാണ് ലോകം ഇപ്പോൾ. 1930ലെ സാന്പത്തിക തകർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ തകർച്ച വരാനിരിക്കുന്നു എന്ന് ആഗോള ധനകാര്യ ഏജൻസിയായ ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. 1930കളിലെ സാന്പത്തിക തകർച്ച ലോക സന്പദ്ഘടനയെ, പ്രത്യേകിച്ച് മുതലാളിത്ത സന്പദ്ഘടനയുടെ ആസ്ഥാനമായ അമേരിക്കയെ പിടിച്ചുകുലുക്കുകയുണ്ടായി. മുതലാളിത്തം ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ന്യൂയോർക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ് 1930 ലെ ലോക സാന്പത്തിക തകർച്ച ആരംഭിച്ചത്. കറുത്ത ചൊവ്വാഴ്ച എന്ന പേരിൽ അറിയപ്പെടുന്ന 1929 ഒക്ടോബർ 29ന് ആരംഭിച്ച തകർച്ച പിന്നീട് അമേരിക്കൻ സാന്പത്തിക ഘടനയെ തകർത്ത് തരിപ്പണമാക്കി. 1929ൽ ആരംഭിച്ച തകർച്ച 1932 വരെ നീണ്ടുനിന്നു. ചില രാജ്യങ്ങളിൽ അത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെ തുടർന്നു. വൻതോതിൽ തൊഴിൽ ഇല്ലായ്മ വർധിച്ചു. ലോക വ്യാപാരത്തിന്റെ പകുതിയോളം…
Read More ബുണ്ടസ് ലിഗ മാസ്ക് അണിയും
ബർലിൻ: ജർമൻ ദേശീയ ഫുട്ബോൾ ലീഗായ ബുണ്ടസ് ലിഗ അടുത്ത മാസം പുനരാരംഭിക്കുന്പോൾ കളിക്കാർ മാസ്ക് അണിഞ്ഞാകും കളത്തിലെത്തുക. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കളിക്കാർ മാസ്ക് ധരിക്കണമെന്ന് ജർമനിയിലെ തൊഴിൽമന്ത്രാലയം നിർദേശിച്ചു. കളിക്കാർക്ക് കർശന ശുചിത്വ നടപടികളോടെയാവും മൽസരങ്ങൾ നടക്കുക. സ്റ്റേഡിയങ്ങളിൽ കാണികൾക്കു പ്രവേശനമുണ്ടാകില്ല. കൊറോണ വൈറസ് വ്യാപന ഭീഷണിയെത്തുടർന്ന് നിർത്തിവച്ച ലീഗ് മേയ് ഒന്‍പതിനാണ് പുനരാരംഭിക്കുക. ഏപ്രിൽ 30 ന് ചാൻസലർ ആംഗലാ മെർക്കലും സംസ്ഥാന അധികാരികളമായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് ബുണ്ടസ് ലിഗ ബോസ് ക്രിസ്റ്റ്യൻ സൈഫർട്ട് അറിയിച്ചു. രോഗബാധ ഏറെക്കുറെ നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഫുട്ബോൾ ലീഗ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്. ജോസ് കുന്പിളുവേലിൽ
Read Moreലോകകപ്പ് കിറ്റ് വിറ്റ് കൊറോണ സഹായധനം
ബംഗളൂരു: കൊറോണ ഭീഷണിയെത്തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന കുട്ടികളെ സഹായിക്കാൻ ലോകകപ്പ് കിറ്റ് വിറ്റ് ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. 2019 ഏകദിന ലോകകപ്പിൽ രാഹുൽ ഉപയോഗിച്ച ക്രിക്കറ്റ് ഗിയറുകളാണ് ലേലം ചെയ്തത്. ലേലത്തിൽ ലഭിച്ചത് എട്ട് ലക്ഷം രൂപയും. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടായ്മയായ ഭാരത് ആർമിയുമായി സഹകരിച്ചാണ് ലേലം നടത്തിയത്. രാഹുൽ ഉപയോഗിച്ച ബാറ്റിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. 2,64,228 രൂപയ്ക്കാണ് ബാറ്റ് ലേലത്തിൽ പോയത്. ഹെൽമറ്റിന് 1,22,677ഉം പാഡുകൾക്ക് 33,028ഉം ജഴ്സിക്ക് 1,13,240ഉം ഗ്ലൗവിന് 28,782ഉം രൂപ വീതം ലഭിച്ചു.
Read Moreകേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ച്
അടുത്ത സീസണ് ഐപിഎലിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടും കൽപ്പിച്ചാണെന്നു വ്യക്തം. മുഖ്യപരിശീലക സ്ഥാനത്ത് എൽക്കോ ഷട്ടോരിക്കു പകരം കിബു വിക്കൂനയെ കൊണ്ടുവന്നതിനു പിന്നാലെ പുതിയ സഹ പരിശീലകരെയും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലക സംഘത്തെ പ്രഖ്യാപിച്ചത്. ഇതിനെല്ലാം പുറമേ ഉടമസ്ഥതയിലും മാറ്റത്തിനൊരുങ്ങുന്നതായും സൂചനയുണ്ട്. സെർബിയ ആസ്ഥാനമായ ഫുട്ബോൾ ഗ്രൂപ്പ് ടീമിന്റെ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ മോഹൻബഗാന്റെ സഹപരിശീലകനായിരുന്ന ടോമസ് ചോർസ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലുണ്ടാകും. ഇംഗ്ലണ്ട്, ഹോളണ്ട്, പോർച്ചുഗൽ, ലിത്വാനിയ എന്നിവിടങ്ങളിൽ പരിശീലകനായി പ്രവർത്തിച്ച് പരിചയമുണ്ട് ടോമസിന്. ഡേവിഡ് ഒച്ചോവയാണ് വരും സീസണിൽ ടീമിന്റെ ടാക്ടിക്കൽ, അനലിറ്റിക്കൽ പരിശീലകനായി പ്രവർത്തിക്കുക. ടീമിന്റെ ഫിസിക്കൽ പ്രിപ്പറേഷൻ പരിശീലകനായി പൗലിയസ് റഗൗസ്കസ് എത്തും. ലിത്വാനിയക്കാരനായ റഗൗസ്കസ് കഴിഞ്ഞ സീസണിൽ മോഹൻ ബഗാന്റെ ഫിസിക്കൽ ട്രെയിനർ ആയിരുന്നു. കിബു വിക്കൂനയ്ക്കൊപ്പം മോഹൻ ബഗാനെ ഐ…
Read Moreഞാന്‍ അഭിമാനിക്കുന്നു..! മില്‍ഖാ സിംഗിന്റെ മകള്‍ കോവിഡ് പോരാട്ടത്തില്‍
ന്യൂഡല്‍ഹി: അത്ലറ്റിക്സിലെ ഇന്ത്യയുടെ ഇതിഹാസ താരം പറക്കും സിഖ് മില്‍ഖാ സിംഗിന്റെ മകള്‍ മോന മില്‍ഖാ സിംഗ് കോവിഡ്-19നെതിരേയുള്ള പോരാട്ടത്തില്‍. അമേരിക്കയിലെ ഒരു ആശുപത്രിയില്‍ കോവിഡ് രോഗികളെ പരിശോധിക്കുന്നതില്‍ വ്യാപൃതയായിണിപ്പോള് മോന. മകളുടെ ഈ ദൗത്യത്തില്‍ താന്‍ അഭിമാനിക്കുകയാണെന്ന് മില്‍ഖ സിംഗ് പറഞ്ഞു. മകളുടെ കാര്യത്തില്‍ ആകുലതയുണ്ടെങ്കിലും ഡോക്ടറുടെ ഉത്തരവാദിത്തത്തെ മാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മില്‍ഖ സിംഗ് ചണ്ഡിഗഢിലെ സെക്ടര്‍ എട്ടിലെ വീട്ടിലാണ്. ഭാര്യ നിര്‍മല്‍ കൗറും മകനും ഗോള്‍ഫ് താരവുമായ ജീവ് മില്‍ഖാ സിംഗും അദ്ദേഹത്തിനൊപ്പം വീട്ടിലുണ്ട്. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റണ്‍ ആശുപത്രിയിലെ ഡോക്ടറാണ് മില്‍ഖയുടെ മകള്‍ ഡോ. മോന സിംഗ്. 20 വര്‍ഷത്തോളമായി അമേരിക്കയില്‍ ഡോക്ടറാണ് അമ്പത്തിനാലുകാരിയായ മോന. കോവിഡ് മൂലം അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുടെ വാര്‍ഡിലാണ് മോനയ്ക്ക് ഡ്യൂട്ടി. 45 ദിവസമായി ഇതേ ഡ്യൂട്ടിയിലാണ് അവർ. 12 മണിക്കൂറാണ്…
Read More