ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസിലേക്ക് ലോക മുൻ ഒന്നാം നന്പർ വനിതാ സിംഗിൾസ് താരമായ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് വൈൽഡ് കാർഡ് എൻട്രി ലഭിച്ചു. 20 മുതലാണ് സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ഓസ്ട്രേലിയൻ ഓപ്പണ്‍ ആരംഭിക്കുക. എന്നാൽ, ഓസ്ട്രേലിയയിൽ ഉണ്ടായ വൻ കാട്ടുതീയെത്തുടർന്നുള്ള പുകഭീതിയിൽ ടൂർണമെന്റിന്റെ തീയതി ചിലപ്പോൾ വീട്ടിവയ്ക്കാൻ സാധ്യതയുണ്ട്. മുപ്പത്തിരണ്ടുകാരിയായ ഷറപ്പോവ പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു. 2008ൽ ഓസ്ട്രേലിയൻ ഓപ്പണ്‍ സ്വന്തമാക്കിയ ഷറപ്പോവയുടെ പേരിൽ അഞ്ച് ഗ്രാൻസ്ലാം കിരീടങ്ങളുണ്ട്. നിലവിൽ 147-ാം റാങ്കിലാണ്.
Read MoreCategory: Sports
ഫിലാൻഡറിനു നേരേ ബട്ലറുടെ സ്ലെഡ്ജിംഗ്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കൻ പേസർ വെർനോണ്‍ ഫിലാൻഡറെ അസഭ്യം പറഞ്ഞ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്കെതിരേ ഐസിസി നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. കേപ്ടൗണിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായിരുന്നു വിവാദ സംഭവം. 51 പന്ത് നേരിട്ട ഫിലാൻഡർ എട്ട് റണ്‍സുമായി വൻ പ്രതിരോധമാണ് ക്രീസിൽ സൃഷ്ടിച്ചത്. ബട്ലറിന്റെ അസഭ്യവർഷം സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തു. ഇതിനെതിരേ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയിൻ ഉൾപ്പെടെ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ ബട്ലറുടെ അസഭ്യവർഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഐസിസി നടപടി സ്വീകരിക്കുമെന്ന റിപ്പോർട്ട് പുറത്തുവന്നത്. വെർനോണ്‍ ഫിലാൻഡറിന്റെ ഹോം ഗ്രൗണ്ടാണ് കേപ് ടൗണിലെ ന്യൂലാൻഡ്സ് ക്രിക്കറ്റ് മൈതാനം. ഇംഗ്ലണ്ടിനെതിരായ പരന്പരയോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ച ഫിലാൻഡർക്ക് ഹോം ഗ്രൗണ്ടിൽ വികാരനിർഭരമായ വിടവാങ്ങലാണ് നല്‍കിയത്. മത്സരശേഷം ഫിലാൻഡർ ഭാര്യ മാൻഡി ഹ്യൂഡ്സണും മകനുമൊപ്പം സ്റ്റേഡിയം വലംവച്ച് ആരാധകരെ അഭിവാദ്യം ചെയ്തു.…
Read Moreനഷ്ടമായതു പ്രതിഭാധനനായ കായികാധ്യാപകനെ
പാലാ: പ്രഫ. ടി.എസ്. ജോസഫിന്റെ വിയോഗത്തിലൂടെ നഷ്ടമായത് നിരവധി ദേശീയ അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുത്ത പ്രതിഭാധനനായ കായികാധ്യാപകനെയും കായികരംഗത്തെ ഹൃദയത്തോടു ചേർത്തുവച്ച മികച്ച സംഘാടകനെയുമാണ്. പാലാ സെന്റ് തോമസ് കോളജ് തുടങ്ങിയ കാലം മുതൽ 1988 ൽ റിട്ടയർ ചെയ്യുന്നതു വരെ കോളജിന്റെ കായിക വിഭാഗം മേധാവിയായിരുന്നു. ഇന്ത്യൻ വോളിബോൾ ഇതിഹാസമായിരുന്ന ജിമ്മി ജോർജ്, ജോസ് ജോർജ്, അബ്ദുൽ റസാഖ്, എസ്. ഗോപിനാഥ് ഐപിഎസ്, ഡോക്ടർ ജോർജ് മാത്യു, അന്തർദേശീയ നീന്തൽ താരം വിൽസണ്‍ ചെറിയാൻ തുടങ്ങിയ നൂറുകണക്കിന് ദേശീയ-അന്തർദേശീയ കായികതാരങ്ങളെ വാർത്തെടുത്തത് ഇദ്ദേഹമായിരുന്നു. തുടർച്ചയായി 25 വർഷം കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായും രണ്ടുവർഷം കേരള സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ എന്നിവയിൽ അംഗമായിരുന്നു. അത്ലറ്റിക്സ് വോളിബോൾ എന്നീ ഇനങ്ങളിൽ ദേശീയ സംസ്ഥാന…
Read Moreമിക്സഡ് കേരള
മൂഡബിദ്രി (മംഗളൂരു): അന്തർസർവകലാശാല അത്ലറ്റിക്ക് മീറ്റിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് റിലേയിൽ കേരളത്തിന്റെ ആധിപത്യം. 4×400 മീറ്റർ മിക്സഡ് റിലേയിൽ 3.24.65 സെക്കൻഡിലാണ് കാലിക്കട്ട് സ്വർണം നേടിയത്. 3.27.94 സെക്കൻഡിലായിരുന്നു എംജി സർവകലാശാലയുടെ വെള്ളി നേട്ടം. കാലിക്കട്ടിനായി ആദ്യ ലാപ്പിൽ എം.നവനീതും പിന്നാലെ അബിത മേരി മാനുവലും മൂന്നാം ലാപ്പിൽ ജിസ്ന മാത്യുവും ആങ്കർ ലാപ്പിൽ മുഹമ്മദ് ബാദുഷയും ബാറ്റണേന്തി. എംജിക്കായി അനന്തു വിജയനും കെ.ടി. എമിലിയും അനില വേണുവും സി.ആർ. അനിരുദ്ധും. ആദ്യ ലാപ്പിൽ നേരിയ വ്യത്യാസത്തിൽ കാലിക്കട്ടും എംജിയും ബാറ്റണ്‍ കൈമാറി. രണ്ടാം ലാപ്പിൽ അബിതയിലൂടെ മേധാവിത്വം നേടിയ കാലിക്കട്ടിന് മൂന്നാം ലാപ്പിൽ ഒളിംപ്യൻ ജിസ്നയിലൂടെ 30 മീറ്ററിന്റെ വ്യത്യാസത്തിലാണ് ആങ്കർ ലാപ്പിലോടിയ മുഹമ്മദ് ബാദുഷയ്ക്ക് ബാറ്റണ്‍ കൈമാറിയത്. ജിസ്ന നൽകിയ മുൻതൂക്കവുമായി കുതിച്ചു പാഞ്ഞ മുഹമ്മദ് ബാദുഷ ആയാസമില്ലാതെ ഫിനിഷിംഗ് നടത്തി. 3.28.18…
Read Moreആറ് സിക്സറുമായി കാർട്ടർ
വെല്ലിംഗ്ടണ്‍: ഒരു ഓവറിൽ ആറ് സിക്സർ പറത്തുന്ന ബാറ്റ്സ്മാന്മാരുടെ ഗണത്തിലേക്ക് ന്യൂസിലൻഡിന്റെ ലിയോ കാർട്ടറും. ലോകത്തിൽ ഒരു ഓവറിൽ ആറ് സിക്സർ നേടുന്ന ഏഴാമത് താരമെന്ന നേട്ടത്തിലും കാർട്ടർ എത്തി. ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹേർഷൽ ഗിബ്സ്, യുവരാജ് സിംഗ്, റോസ് വൈറ്റ്ലി, ഹസ്റത്തുള്ള സാസി എന്നിവരാണ് ആഭ്യന്തര-രാജ്യാന്തര പോരാട്ടങ്ങളിൽ ഓവറിൽ ആറ് സിക്സർ മുന്‍പ് നേടിയത്. ട്വന്റി-20യിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് താരമാണ് കാർട്ടർ. യുവരാജ് (2007), വൈറ്റ്ലി (2017), സാസി (2018) എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. ന്യൂസിലൻഡിലെ ആഭ്യന്തര ട്വന്റി-20 പോരാട്ടമായ സൂപ്പർ സ്മാഷിൽ കാന്റർബറി കിംഗ്സിനുവേണ്ടി നോർത്തേണ്‍ നൈറ്റ്സിനെതിരേയായിരുന്നു കാർട്ടറിന്റെ ആറ് സിക്സർ പ്രകടനം. 29 പന്തിൽ 70 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന കാർട്ടറിന്റെ മികവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 220 റണ്‍സ് മറികടന്ന് കാന്റർബറി ജയം…
Read Moreക്യാച്ചിൽ ബെന്നിനു റിക്കാർഡ്
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ച് ക്യാച്ച് എടുത്ത് ഇംഗ്ലണ്ടിന്റെ ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു. ഒരു ഇന്നിംഗ്സിൽ അഞ്ച് ക്യാച്ച് എടുക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി സ്റ്റോക്സ്. ഒരു ഇന്നിംഗ്സിൽ വിക്കറ്റ് കീപ്പർ അല്ലാതെ ഒരു കളിക്കാരൻ എടുക്കുന്ന ഏറ്റവും അധികം ക്യാച്ച് എന്ന ലോക റിക്കാർഡിനൊപ്പവും സ്റ്റോക്സ് എത്തി. 11 തവണ ഒരു ഇന്നിംഗ്സിൽ അഞ്ച് ക്യാച്ച് ഫീൽഡർമാർ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. മുഹമ്മദ് അസ്ഹറുദീൻ, സ്റ്റീഫൻ ഫ്ളെമിംഗ്, ഗ്രെയിം സ്മിത്ത്, സ്റ്റീവ് സ്മിത്ത് തുടങ്ങിയവർക്കൊപ്പമാണ് സ്റ്റോക്സ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിൽ ജയിംസ് ആൻഡേഴ്സന്റെ പന്തിൽ അന്റിച്ച് നോർഷെയുടെ ക്യാച്ച് സെക്കൻഡ് സ്ലിപ്പിൽവച്ച് എടുത്തതോടെയാണ് സ്റ്റോക്സ് അഞ്ച് ക്യാച്ച് പൂർത്തിയാക്കിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 269നെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 223 റണ്‍സ്…
Read Moreവീട്ടിലും നാട്ടിലും സർപ്രൈസുമായി ഹാർദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഹാർദിക് പാണ്ഡ്യയുടെ വിവാഹനിശ്ചയ വാർത്ത ആരാധകർക്കും നാട്ടിലും സർപ്രൈസ് ആണ് സമ്മാനിച്ചത്. എന്നാൽ, വീട്ടുകാർപോലും സർപ്രൈസിലാണ് മകന്റെ വിവാഹനിശ്ചയ വാർത്ത കേട്ടതെന്നതാണ് രസകരം. ഹർദിക്കിന്റെ അച്ഛൻ ഹിമാൻഷു പാണ്ഡ്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെർബിയൻ നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചും മകനും തമ്മിലുള്ള വിവാഹനിശ്ചയം അറിഞ്ഞിരുന്നില്ലെന്ന് ഹിമാൻഷു വ്യക്തമാക്കി. നടാഷ സ്റ്റാൻകോവിച്ചും മകനും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു, നിരവധി തവണ കണ്ടിട്ടുണ്ട്, നടാഷ നല്ല പെണ്‍കുട്ടിയാണ്. പക്ഷേ, വിവാഹ നിശ്ചയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല- ഹിമാൻഷുവിന്റെ പ്രതികരണം ഇതായിരുന്നു.
Read Moreജാക്ക് റോഡ്വെൽ ഷെഫീൽഡ് യുണൈറ്റഡിൽ
ലണ്ടൻ: എവർട്ടൺ മുൻ മിഡ്ഫീൽഡർ ജാക്ക് റോഡ്വെൽ ഷെഫീൽഡ് യുണൈറ്റഡുമായി കരാറൊപ്പിട്ടു. ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്നാണ് താരം ഷെഫീൽഡിൽ എത്തുന്നത്. 28 വയസുകാരനായ താരവുമായി ആറു മാസത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരമാണ് റോഡ്വെൽ. സണ്ടർലാൻഡ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായും 28 വയസുകാരനായ താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഷെഫീൽഡിന് വേണ്ടി എഫ്എ കപ്പിലാകും റോഡ്വെൽ ആദ്യം ഇറങ്ങുക.
Read Moreരഞ്ജി: കേരളം 164ന് പുറത്ത്; ഹൈദരാബാദിനും തകർച്ച
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹൈദരാബാദിനെതിരേ കേരളം ഒന്നാം ഇന്നിംഗ്സിൽ 164 റണ്‍സിന് പുറത്തായി. 126/7 എന്ന നിലയിലാണ് കേരളം രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയത്. വാലറ്റത്ത് അക്ഷയ് ചന്ദ്രൻ പുറത്താകാതെ നേടിയ 31 റണ്‍സാണ് കേരളത്തിന്റെ സ്കോർ 150 കടത്തിയത്. ഹൈദരാബാദിനായി രവി കിരണും മുഹമ്മദ് സിറാജും നാല് വീതം വിക്കറ്റുകൾ വീഴ്ത്തി.മറുപടി ബാറ്റിംഗ് തുടങ്ങിയ ഹൈദരാബാദിന്റെ തുടക്കവും തകർച്ചയോടെയാണ്. 13 റണ്‍സ് എടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സന്ദീപ് വാര്യർ രണ്ടും ബേസിൽ തമ്പി ഒരു വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റൻ തൻമയ് അഗർവാൾ, ഹിമാലയ് അഗർവാൾ, അക്ഷനാഥ് റെഡ്ഡി എന്നിവരാണ് പുറത്തായത്.
Read Moreഗോഹട്ടിയിലെ മത്സരത്തില്‍ ആശങ്ക വേണ്ടെന്ന് എസിഎ
ഗോഹട്ടി: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ തിരക്കില്‍നിന്ന് ലഭിച്ച ഇടവേളയ്ക്കുശേഷം വിരാട് കോഹ് ലിയും സംഘവും അടുത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ്. ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുടെ ആദ്യമത്സരം ഗോഹട്ടിയിലെ ബരസ്പര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരേ സംസ്ഥാനത്തുടനീളം പ്രക്ഷോഭം നടക്കുന്നതുകൊണ്ട് കനത്ത സുരക്ഷയിലായിക്കും മത്സരം നടക്കുക. ബിസിസിഐയും ആസാം ക്രിക്കറ്റ് അസോസിയേഷനും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. എല്ലാം ശാന്തമാണെന്ന് എസിഎ പ്രസിഡന്റ് റോമന്‍ ദത്ത പറഞ്ഞു.സുരക്ഷാ ഉത്തവരാദിത്തം പോലീസിനു കൈമാറിയെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നേരത്തെ മോശമായിരുന്നു; ഇപ്പോള്‍ എല്ലാം ശാന്തമായി. തങ്ങള്‍ സ്റ്റേഡിയവും രണ്ടു ടീമുകളുടെയും സുരക്ഷ ഉത്തരവാദിത്തവും തങ്ങൾ പോലീസിനു കൈമാറിയെന്നും ദത്ത പറഞ്ഞു.
Read More