ന്യൂഡല്‍ഹി: വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എല്ലാ ഐസിസി കപ്പുകളും നേടാനാകുമെന്ന് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. തന്റെ പേരിലുള്ള ടെസ്റ്റിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറായ 400 റണ്‍സിന്റെ റിക്കാര്‍ഡ് കോഹ് ലി, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ എന്നിവര്‍ക്ക് മറിക്കടക്കാനാകുമെന്നു കരുതുന്നതായി ലാറ പറഞ്ഞു. ക്രിക്കറ്റില്‍ ഇപ്പോഴും തകര്‍ക്കപ്പെടാത്ത റിക്കാര്‍ഡാണ് ലാറ 2004ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 400 റണ്‍സ്. 2013ല്‍ എം.എസ്. ധോണിയുടെ കീഴില്‍ നേടിയ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം ഇന്ത്യ അവസാനമായി നേടിയ ഐസിസി ട്രോഫി. ഓസ്ട്രേലിയയ്ക്കുവേണ്ടി നാലാനായി സ്റ്റീവ് സ്മിത്ത് ഇറങ്ങുന്നതുകൊണ്ട് എന്റെ റിക്കാര്‍ഡ് മറികടക്കാനുള്ള സാധ്യത കുറവാണ്. അദ്ദേഹം കളിക്കാരനാണ്. എന്നാല്‍ ആധിപത്യം പുലര്‍ത്തുന്നില്ല- ലാറ പറഞ്ഞു. വാര്‍ണറെ പോലെയും കോഹ് ലിയെപ്പോലെയുമുള്ളവര് തുടക്കത്തിലേ എത്തും അവര്‍ പെട്ടെന്ന് ആധിപത്യവും നേടും. രോഹിത് ആക്രമണകാരിയായ ബാറ്റ്സ്മാനാണ് ലാറ…
Read MoreCategory: Sports
ദേശീയ സീനിയര്‍ വോളിബോള്‍: കേരളത്തിനു കിരീടം
ഭുവനേശ്വര്‍: 68-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ വനിതാ വിഭാഗത്തില്‍ കേരളത്തിന് കിരീടം. നിലവിലെ ചാമ്പ്യന്മാരായ കേരളം ഫൈനലില്‍ റെയില്‍വേസിനെ തകര്‍ത്തു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. സ്കോര്‍: 25-18, 25-14, 25-13. മഹാരാഷ്ട്രയെ തോല്‍പ്പിച്ചാണ് കേരളം ഫൈനലിലെത്തിയത്. അതേസമയം പുരുഷ വിഭാഗത്തില്‍ കേരളം സെമിഫൈനലില്‍ പുറത്തായിരുന്നു. റെയില്‍വേസിനോടാണ് തോറ്റത്. സ്കോര്‍: 25-23 25-21, 25-23.ടൂര്‍ണമെന്റില്‍ ഒരു സെറ്റു പോലും നഷ്ടമാക്കാതെയാണ് കേരളത്തിന്റെ കിരീടനേട്ടം. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ നടന്ന ചാന്പ്യന്ഷിപ്പില് റെയില്‍വേയെ തോല്പിച്ചു കിരീടമുയര്‍ത്തിയ കേരളം ഒക്ടോബറില്‍ നടന്ന ഫെഡറേഷന് കപ്പിന്റെ ഫൈനലിലും റെയില്‍വേയ്ക്കു മേല്‍ ആധികാരിക വിജയം നേടിയതാണ്. ഇതിനു പിന്നാലെയാണ് കിരീടവഴിയില്‍ വീണ്ടും റെയില്‍വേയെ തകര്‍ത്തത്. അഞ്ജു ബാലകൃഷ്ണന് നയിക്കുന്ന കേരളം ഒറ്റ സെറ്റുപോലും വഴങ്ങാതെയാണ് ഫൈനലിലെത്തിയത്. ക്വാര്‍ട്ടറില്‍ ഹിമാചല്‍പ്രദേശിനെയാണ് കീഴടക്കിയത്. ഡോ. സി.എസ്. സദാനന്ദനാണ് കേരള ടീമിനെ പരിശീലിപ്പിക്കുന്നത്.
Read Moreവിമര്‍ശനങ്ങള്‍ ബാധിക്കുന്നില്ല ,ലക്ഷ്യം ഒളിമ്പിക് മെഡലെന്ന് സിന്ധു
ന്യൂഡല്‍ഹി: വിമര്‍ശനങ്ങളോ അമിത പ്രതീക്ഷകളോ തന്നെ ബാധിക്കില്ലെന്ന്് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. തന്റെ എല്ലാം ശ്രദ്ധയും ഇപ്പോള്‍ ഈ വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്സിലൂടെ രണ്ടാം ഒളിമ്പിക്സ് മെഡലിനാണെന്നും അതിനായി തന്ത്രങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുകയാണെന്നും സിന്ധു പറഞ്ഞു. 2019ല്‍ സിന്ധു ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പിന്നീടുള്ള പല ടൂര്‍ണമെന്റിലും ആദ്യംതന്നെ പുറത്താകേണ്ടിയും വന്നു. കഴിഞ്ഞ മാസം നടന്ന വേള്‍ഡ് ടൂര്‍ ഫൈനല്‍സിലും കിരീടം നേടാനായില്ല.
Read More2020ലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു തിരക്ക്
ന്യൂഡല്‍ഹി: ആവേശകരമായ 2019നുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2020ലെ പോരാട്ടങ്ങള്‍ക്ക് ഒരുങ്ങുന്നു. 2019 ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റതിന്റെ നിരാശ മറികടക്കാന്‍ ഈ വര്‍ഷം ട്വന്റി 20 ലോകകപ്പുണ്ട്. ഈ വര്‍ഷത്തെ ഇന്ത്യയുടെ മത്സരങ്ങളുടെ ക്രമങ്ങളായി. ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ 13 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ഒന്‍പത് ഏകദിനങ്ങള്‍, രണ്ടു ടെസ്റ്റും ഈ വര്ഷമുണ്ട്്. ശ്രീലങ്കയുടെ പര്യടനം (ജനുവരി 5-10) ശ്രീലങ്കയ്ക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ വര്‍ഷം ആരംഭിക്കുന്നത്. അഞ്ചിന് പരമ്പരയ്ക്കു തുടക്കമാകും. ഗോഹട്ടിയിലെ ബാരസ്പര സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. ഏഴിന് ഇന്‍ഡോറിലെ ഹോള്കാറും പത്തിന് പൂനയിലെ എംസിഎ സ്റ്റേഡിയവും രണ്ടും മൂന്നും മത്സരങ്ങള്‍ക്ക് വേദിയാകും. ഓസ്ട്രേലിയയുടെ പര്യടനം (ജനുവരി 14 – ജനുവരി 19) ശ്രീലങ്കയ്ക്കെതിരേയുള്ള പര്യടനം സമാപിച്ച ഉടനെ ഇന്ത്യയില്‍…
Read Moreമൂഡബിദ്രിയില്‍ ഇന്നു ട്രാക്ക് ഉണരും
മൂഡബിദ്രി (മംഗളൂരു): എണ്‍പതാമത് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ മീറ്റിന് ഇന്ന് മൂഡബിദ്രിയില്‍ തുടക്കമാകും. ആറുവരെ നടക്കുന്ന മീറ്റില്‍ 4019 അത്ലറ്റുകളാണ് ട്രാക്കിലും ഫീല്‍ഡിലുമായി ഇറങ്ങുന്നത്. 2640 പുരുഷ അത്ലറ്റുകളും 1379 വനിതാ അത്ലറ്റുകളും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മംഗളൂരു സര്‍വകലാശാലയായിരുന്നു ജേതാക്കള്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി കിരീടം മംഗളൂരുവിനെ വിട്ടുപോയിട്ടില്ല. നാലാം കിരീടം ലക്ഷ്യമിട്ടാണ് മംഗളൂരു ഇത്തവണ ഇറങ്ങുന്നത്. 81 അത്ലറ്റുകളാണ് മംഗളൂരുവിനു വേണ്ടി ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങുന്നത്. മംഗളൂരു സര്‍വകലാശാലയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ എംജിയും കാലിക്കട്ടുമുണ്ട്്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം എംജിക്കും മൂന്നാം സ്ഥാനം കാലിക്കട്ടിനുമായിരുന്നു. വനിതാ വിഭാഗത്തില്‍ തുടര്‍ച്ചയായി ആറു തവണ ചാമ്പ്യന്മാരായ എംജിക്ക് കിരീടം നഷ്ടപ്പെട്ടത് നാലു പോയിന്റിന്റെ വിത്യാസത്തില്‍ ആയിരുന്നു. കിരീടം നേടാന്‍ എംജിയും കാലിക്കട്ടും 68 പേര് ഉള്‍പ്പെടുന്ന എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് സംഘമാണ് കിരീടം ലക്ഷ്യമിട്ട് മൂഡബിദ്രിയില്‍ എത്തിയിരിക്കുന്നത്.…
Read Moreസെവൻസ് മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട
പെരിന്തൽമണ്ണ: സെവൻസ് ഫുട്ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ച ധനരാജനു കണ്ണീരോടെ വിട. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് ധനരാജനു കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ നഗരത്തിലെ മൗലാന ആശുപത്രിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എഫ്സി പെരിന്തൽമണ്ണയ്ക്കു വേണ്ടിയായിരുന്നു ധനരാജൻ കളത്തിലിറങ്ങിയത്. എതിർടീം ശാസ്ത എഫ്സി തൃശൂരും തമ്മിൽ ഇന്നലെയായിരുന്നു മത്സരം. സ്റ്റോപ്പർ ബാക്കായിരുന്നു ധനരാജൻ. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ ധനരാജനു നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇക്കാര്യം ധനരാജൻ റഫറിയോടു പറഞ്ഞു. ഉടൻ കുഴഞ്ഞുവീഴുകയും ചെയ്തു. തുടർന്നു സ്റ്റേഡിയത്തിലുണ്ടായിരുന്നു മെഡിക്കൽ സംഘമെത്തി അദ്ദേഹത്തെ പരിശോധിച്ചു ഉടൻ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അരമണിക്കൂറിനകം മരണം സംഭവിച്ചു. മത്സരത്തിൽ ധനരാജിന്റെ ടീമായ എഫ്സി പെരിന്തൽമണ്ണ ഷൂട്ടൗട്ടിൽ ശാസ്ത്ര തൃശൂരിനെ തോൽപ്പിച്ചു. മരണവിവരമറിഞ്ഞു നിരവധി പേരാണ് രാത്രിയിൽ ആശുപത്രിയിലെത്തിയിരുന്നത്. പാലക്കാട് തൊട്ടെക്കാട് തെക്കോണിയിലെ സാധാരണ കുടുംബാംഗമാണ് ധനരാജൻ രാധാകൃഷ്ണൻ. സന്തോഷ്…
Read Moreക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗ്ലോബ് സോക്കർ പുരസ്കാരം
ദുബായ്: യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ വർഷത്തെ മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ പുരസ്കാരം. ദുബായിയിൽ നടന്ന ചടങ്ങിൽ റൊണാൾഡോ പുരസ്കാരം ഏറ്റുവാങ്ങി. ഗ്ലോബ് സോക്കർ പുരസ്കാരത്തിന് ഇത് ആറാം തവണയാണ് ക്രിസ്റ്റ്യാനോ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവർഷം യുവന്റസിൽ എത്തിയ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. യുവന്റസിന് വേണ്ടി 40 ഗോളുകളാണ് താരം നേടിയത്. യുവന്റസിനെ ഇറ്റാലിയൻ കിരീടത്തിലേക്കു നയിച്ചതാണ് റൊണാൾഡോയ്ക്ക് തുണയായത്. പോർച്ചുഗൽ ദേശീയ ടീമിനെ യുവേഫ നേഷൻസ് ലീഗ് ചാമ്പ്യന്മാരുമാക്കി.
Read Moreസൈക്ലിംഗിൽ അദ്വൈത്
പൂന: മഹാരാഷ്ട്രയിലെ ബാരാമതിയിൽ ഇന്നലെ ആരംഭിച്ച 65-ാമത് ദേശീയ സ്കൂൾ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ സ്വർണം. 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ റോഡ് റേസ് മാസ് സ്റ്റാർട്ട് വിഭാഗത്തിൽ തിരുവനന്തപുരം പോത്തൻകോട് എസ്എസ്എൽവിഎച്ച്എസിലെ അദ്വൈത് ശങ്കറാണ് സ്വർണം നേടിയത്. തിരുവനന്തപുരം ചന്തവിളയിൽ വടക്കേക്കുന്നത്ത് വീട്ടിൽ ശങ്കരൻ-ശ്രീകല ദമ്പതികളുടെ മകനാണ് എസ്എസ്എൽസി വിദ്യാർഥിയായ അദ്വൈത്. രണ്ടു ദിവസത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിൽനിന്ന് നാല് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് പങ്കെടുക്കുന്നത്. ഇന്നലെ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് മെഡൽ നേടാനായില്ല. ഇന്ന് ടൈം ട്രയൽ വിഭാഗത്തിൽ മത്സരം നടക്കും. മെബിൻ ബിനോയിയാണ് കേരള ടീമിന്റെ പരിശീകൻ. കെ.ജെ. ജോൺസൺ, എ. രേഖാകുമാരി എന്നിവർ മാനേജർമാരാണ്. കഴിഞ്ഞവർഷം റോഡ് റേസ് വിഭാഗത്തിൽ കേരളം റണ്ണറപ്പായിരുന്നു.
Read More‘ക്രിക്കറ്റിൽ ഇന്ത്യയെ ഒറ്റപ്പെടുത്തണം’
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് ലോകത്തിൽനിന്ന് ഇന്ത്യയെ ഒറ്റപ്പെടുത്തണമെന്ന് പാക് മുൻ താരം ജാവേദ് മിയാൻദാദ്. മത്സരങ്ങൾക്കായി ഇന്ത്യയിൽ ഒരു ടീമും സന്ദർശനം നടത്തരുതെന്നും ഇക്കാര്യത്തിൽ ഐസിസി തീരുമാനമെടുക്കണമെന്നും മിയാൻദാദ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം. പാക്കിസ്ഥാൻ മാത്രമല്ല, ഇന്ത്യയും സുരക്ഷിതമായ രാജ്യമല്ല. ഇന്ത്യയെ വിലക്കണമെന്ന് ഐസിസിയോട് ആവശ്യപ്പെടുന്നു. ഒരു ടീമും ഇന്ത്യയിൽ സന്ദർശനം നടത്തരുത്. ഇന്ത്യ മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതും വിലക്കണം. ഐസിസിയുടെ തീരുമാനം അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും – മിയാൻദാദ് പറഞ്ഞു.
Read Moreസഞ്ജു പൊരുതി, പക്ഷേ…
സൂററ്റ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം വീണ്ടും തവകുനിച്ചു. ഗുജറാത്തിനെതിരേ 268 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ കേരളം 177നു പുറത്ത്. അതോടെ ഗുജറാത്ത് 90 റണ്‍സ് ജയം നേടി. 82 പന്തിൽ 78 റണ്‍സ് നേടിയ സഞ്ജു വി. സാംസണ് മാത്രമാണ് കേരളത്തിനായി ചെറുത്തുനിന്നത്. കേരള നിരയിൽ അഞ്ചു പേർ രണ്ടക്കം കാണാതെ പുറത്തായി. സ്കോർ: ഗുജറാത്ത് 127, 210, കേരളം 70, 177. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയിൽ മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് സ്കോർ 36ൽ എത്തിയപ്പോൾ വിഷ്ണു വിനോദിനെ (23) നഷ്ടമായി. പിന്നാലെ ജലജ് സക്സേന (29), മോനിഷ് (ഏഴ്), റോബിൻ ഉത്തപ്പ (ഏഴ്), സച്ചിൻ ബേബി (11) എന്നിവരും കൂടാരം കയറി. ഗുജറാത്തിനായി അക്സർ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി. മൂന്നു വിക്കറ്റുമായി ഗജയും…
Read More