മെൽബണ്‍: ന്യൂസിലൻഡിനെതിരായ ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിനം വാർത്തകളിൽ നിറഞ്ഞത് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. അന്പയറോട് കയർത്ത് സംസാരിച്ച സ്മിത്ത് അർധസെഞ്ചുറിയുമായി പുറത്താകാതെനിന്ന് ടീമിനെ മുന്നോട്ട് നയിക്കുകയാണ്. അതേസമയം, സ്മിത്തിനെതിരേ ന്യൂസിലൻഡ് ആരാധകർ ഗാലറിയിൽ ബാനറുകളുയർത്തി. കഴിഞ്ഞ വർഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് നന്നായി ഓർമയുണ്ട്… ഐ ആം സോറി എന്ന പറഞ്ഞു കരയുന്ന സ്മിത്തിന്റെ ചിത്രം തുടങ്ങിയവയുമായാണ് കിവീസ് ആരാധകർ ഗാലറിയിലെത്തിയത്. ഫീൽഡ് അന്പയർ നീൽ ലോംഗുമായാണ് സ്റ്റീവ് സ്മിത്ത് ഉടക്കിയത്. നീൽ വാഗ്നറുടെ ഷോർട്ട് പിച്ച് പന്ത് ഡെഡ് ബോൾ വിളിച്ചതാണ് സ്മിത്തിനെ ചൊടിപ്പിച്ചത്. സ്മിത്തിന്റെ ദേഹത്താണ് വാഗ്നറുടെ പന്ത് കൊണ്ടത്. ദേഹത്ത് കൊണ്ട പന്തിൽ റണ്ണിനായി സ്മിത്ത് ശ്രമിച്ചപ്പോഴായിരുന്നു ലോംഗ് ഡെഡ് ബോൾ വിളിച്ചത്. പെർത്തിൽ രണ്ടിന്നിംഗ്സിലും സ്മിത്തിനെ പുറത്താക്കിയത് പേസർ നീൽ വാഗ്നറായിരുന്നു. സ്മിത്തിന്റെ ആദ്യത്തെ റണ്ണിനുള്ള ശ്രമം…
Read MoreCategory: Sports
ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റിക്കാർഡ് പഴങ്കഥ; രോഹിത് പുതിയ അവകാശി
കട്ടക്ക്: 22 വർഷം പഴക്കമുള്ള ലോക റിക്കാർഡ്് പഴങ്കഥയാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് അടിച്ചുകൂട്ടുന്ന ഓപ്പണർ എന്ന നേട്ടമാണു രോഹിതിനെ തേടിയെത്തിയത്. ശ്രീലങ്കയുടെ മുൻ ഓപ്പണർ സനത് ജയസൂര്യയുടെ റിക്കാർഡാണു കട്ടക്കിൽ വെസ്റ്റ്ഇൻഡീസിനെതിരേ നടക്കുന്ന മൂന്നാം ഏകദിനത്തിൽ രോഹിത് മറികടന്നത്. 1997-ൽ എല്ലാ ഫോർമാറ്റിലുമായി 2387 റണ്‍സ് നേടിയാണു ജയസൂര്യ ഇതുവരെ റിക്കാർഡ് കൈവശം വച്ചിരുന്നത്. കട്ടക്കിൽ രോഹിത് ഇതു മറികടന്നു. ഈ വർഷം ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന റിക്കാർഡും നിലവിൽ രോഹിതിന്റെ പേരിലാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്നത്. 2370 റണ്‍സാണ് ഈ കലണ്ടർ വർഷത്തിൽ കോഹ്ലി നേടിയിട്ടുള്ളത്.
Read Moreഇതൊക്കെയെന്ത്, ചേട്ടൻ സൂപ്പറാ…
ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലം കഴിഞ്ഞപ്പോൾ യൂസഫ് പഠാനെ ആരും വാങ്ങിയില്ല. ഐപിഎലിൽ 174 മത്സരങ്ങൾ കളിച്ച പഠാന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലേലത്തിൽ ആരും സ്വന്തമാക്കാതിരുന്ന ചേട്ടനെ ആശ്വസിപ്പിക്കാൻ ഇന്ത്യൻ മുൻ താരമായ ഇർഫാൻ എത്തി. ഇത്തരം ചെറിയ വിള്ളലുകൾ നിങ്ങളുടെ കരിയറിനെ നിർവചിക്കില്ല. നിങ്ങൾ മികച്ച താരമാണ്. യഥാർഥ വിജയശിൽപി. എന്നും നിങ്ങളെ സ്നേഹിക്കുന്നു ലാലാ- ഇർഫാൻ പഠാൻ ട്വീറ്റ് ചെയ്തു. 2018, 2019 സീസണുകളിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു യൂസഫ്. 2011-17 വരെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു.
Read Moreആർതെറ്റ ആഴ്സണൽ കോച്ച്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിന്റെ മുഖ്യപരിശീലകനായി മുൻ താരം മൈക്കൽ ആർതെറ്റ ചുമതലയേറ്റു. 2011 മുതൽ 2016വരെ ആഴ്സണലിന്റെ മധ്യനിരത്താരമായിരുന്നു മുപ്പത്തേഴുകാരനായ ആർതെറ്റ. 2016 മുതൽ 2019വരെ മാഞ്ചസ്റ്റർ സിറ്റിയുടെ സഹ പരിശീലകനായിരുന്നു. മാനേജർ സ്ഥാനത്തുനിന്ന് യുനയ് എംറിയെ പുറത്താക്കിയശേഷം ഇടക്കാല പരിശീലകനായ ലംഗ്ബെർഗിന്റെ കീഴിലായിരുന്നു ആഴ്സണൽ. 1992നുശേഷം ഏറ്റവും മോശം ഫോമിലൂടെ ക്ലബ് കടന്നുപോയതിനാലാണ് എംറിയെ പുറത്താക്കിയത്.
Read Moreബുംറ ബൂമറാങ്ങ്…
ബംഗളൂരു: ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറയുടെ ശാരീരികക്ഷമതാ പരിശോധന നടത്താൻ ബംഗളൂരുവിലുള്ള ദേശീയ ക്രിക്കറ്റ് അക്കാഡമി (എൻസിഎ) വിസമ്മതിച്ചു. സംഭവം വിവാദമായതോടെ ഇക്കാര്യത്തെക്കുറിച്ച് മുൻ താരവും എൻസിഎ തലവനുമായ രാഹുൽ ദ്രാവിഡുമായി ചർച്ചചെയ്യുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. എൻസിഎ ഡയറക്ടർ രാഹുൽ ദ്രാവിഡും ഫിസിയോ തെറാപ്പിസ്റ്റ് ആശിഷ് കൗശിക്കും കഴിഞ്ഞ ബുധനാഴ്ച ബുംറയുമായി സംസാരിച്ചിരുന്നു. എൻസിഎയിൽ ശാരീരികക്ഷമതാ പരിശോധന നടത്തേണ്ടെന്നും പകരം സ്വന്തമായി ഏർപ്പാടാക്കിയ വിദഗ്ധ സംഘത്തോടൊപ്പം പരിശീലിക്കാനും ഇരുവരും ബുംറയോട് നിർദേശിച്ചു. ഇതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നപ്പോൾ ബുംറ സ്വകാര്യ സ്പെഷലിസ്റ്റുകളുടെ സഹായമാണ് തേടിയത്. എൻസിഎ ക്ലീൻ ചിറ്റ് നല്‍കിയതിനു പിന്നാലെ ഭുവനേശ്വർ കുമാറിനു പരിക്ക് വീണ്ടും വന്നതോടെ എൻസിഎയിലേക്കില്ലെന്ന് ബുംറ നിലപാടെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് എൻസിഎയുടെ നിലപാട്. ഐപിഎൽ ടീമായ ഡൽഹി ക്യാപ്പിറ്റൽസിന്റെ ട്രെയിനറായ രജനീകാന്ത് ശിവാഗ്നത്തിന്റെ കീഴിലാണ്…
Read More400 തികച്ച് കോഹ്ലി
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 മത്സരം തികച്ച എട്ടാമത്തെ ഇന്ത്യൻ കളിക്കാരനായി. വിശാഖപട്ടണത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ഏകദിനത്തിലൂടെയാണ് കോഹ്ലി 400 മത്സരം പൂര്‍ത്തിയാക്കിയത്. 241 ഏകദിനങ്ങള്‍, 84 ടെസ്റ്റ്, 75 ട്വന്റി 20 മത്സരങ്ങളാണ് കോഹ്ലിയുടെ പേരില്‍. സച്ചിന് തെണ്ടുല്‍ക്കര്‍ (664), എം.എസ്. ധോണി (538), രാഹുല്‍ ദ്രാവിഡ് (509), മുഹമ്മദ് അസ്ഹറുദിന് (433), സൗരവ് ഗാംഗുലി (424), അനില്‍ കുംബ്ലെ (403), യുവരാജ് സിംഗ് (402) എന്നിവരാണ് കോഹ്ലിക്കു മുമ്പേ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്കാര്‍. 400 മത്സരങ്ങളെന്ന നാഴികക്കല്ലിലെത്തുന്ന 33-ാമത്തെ കളിക്കാരാനാണ് കോഹ്ലി.
Read Moreഎൽ ക്ലാസിക്കോ ക്ലാസിക്കായില്ല, ക്യാമ്പ് ന്യൂവിൽ സമനില
ബാഴ്സലോണ: ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ സമനില കുരുക്ക്. ബാഴ്സയുടെ മൈതാനത്ത് നടന്ന സീസണിലെ ആദ്യ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സയും ബാഴ്സലോണയും ഗോളൊന്നും നേടിയില്ല. ഇതോടെ പോയിന്റ് പങ്കുവയ്ക്കപ്പെട്ടു. ഇരു ടീമുകൾക്കും 36 പോയിന്റ് ആണെങ്കിലും മികച്ച ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരും. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഏതാനും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ ഒന്നും പിറന്നില്ല. എട്ട് മഞ്ഞ കാർഡുകളാണ് മത്സരത്തിൽ പിറന്നത്. ആദ്യ പകുതിയിൽ മൂന്ന് ബാഴ്സ താരങ്ങൾ കാർഡ് കണ്ടപ്പോൾ രണ്ടാം പകുതിയിൽ അഞ്ച് മാഡ്രിഡ് കളിക്കാർ ആണ് മഞ്ഞ കാർഡ് വാങ്ങിയത്.
Read Moreബാറ്റിംഗ് വെടിക്കെട്ട്, കുൽദീപിന് ഹാട്രിക്; വിൻഡീസിനെ തകർത്ത് ഇന്ത്യ
വിശാഖപട്ടണം: വെസ്റ്റ്ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു വിജയം. 107 റണ്‍സിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 387 റണ്‍സെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 43.3 ഓവറിൽ 280 റണ്‍സിൽ അവസാനിച്ചു. കുൽദീപ് യാദവിന്റെ ഹാട്രിക്കാണ് വിൻഡീസ് ബാറ്റിംഗിനെ തകർത്തത്. ഇതോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ വിൻഡീസിനൊപ്പമെത്തി. പരന്പരയിലെ നിർണായകമായ മൂന്നാം മത്സരം 22-ന് കട്ടക്കിൽ നടക്കും.തുടർച്ചയായി രണ്ടാം തവണയും ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് രോഹിത് ശർമ- കെ.എൽ. രാഹുൽ സഖ്യം നല്കിയ ആധിപത്യം അവസാന ഓവറുകളിലെ ഋഷഭ് പന്തും ശ്രേയസ് അയ്യറും തകർത്തടിച്ചതാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ നല്‍കിയത്. ഇതിനിടെ 400-ാം രാജ്യാന്തര മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഗോൾഡൻ ഡക്ക് ഇന്ത്യക്കു നിരാശ…
Read Moreമെസിക്ക് ഇരട്ട ഗോൾ; സമനില തെറ്റാതെ ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എല്ലിൽ ജംഷഡ്പുർ എഫ്സിയെ സമനിലയിൽ തളച്ച് കേരള ബ്ലാസ്റ്റേഴ്സ്. 74 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിൽനിന്ന ജംഷഡ്പുരിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സമനിലയിൽ പിടിച്ചുകെട്ടിയത്. ആദ്യ പകുതിയിൽ മങ്ങിയ പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്. ആദ്യ പകുതിയുടെ 38-ാം മിനിറ്റിൽതന്നെ ജംഷഡ്പുർ ആദ്യ ഗോൾ കണ്ടെത്തിയിരുന്നു. പെനാൽറ്റിയിലൂടെ പിറ്റിയാണ് ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ മലയാളി താരം സി.കെ. വിനീതാണ് ജംഷഡ്പുരിന്റെ ലീഡ് ഉയർത്തിയത്. 71-ാം മിനിറ്റിലായിരുന്നു വിനീതിന്റെ ഗോൾ. ഇതോടെ കേരളം ഉണർന്നു കളിച്ചു. 75-ാം മിനിറ്റിൽ ഒരു ഗംഭീര ഹെഡറിലൂടെ മെസി കേരളത്തെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നീട് 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയും മെസി ലക്ഷ്യത്തിലെത്തിച്ചു. എട്ട് കളിയിൽനിന്ന് ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് കേരളം. ജംഷഡ്പുർ മൂന്നാം സ്ഥാനത്തും.
Read Moreആൻസി സോജന് ഡബിൾ; 200 മീറ്ററിലും സ്വർണം
സംഗരൂർ (പഞ്ചാബ്): ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ആൻസി സോജന് ഡബിൾ. പെൺകുട്ടികളുടെ 200 മീറ്ററിലും ആൻസി സ്വർണം നേടി.നേരത്തെ 100 മീറ്ററിലും ആൻസി സ്വർണം നേടിയിരുന്നു. 12.10 സെക്കന്റിൽ ഫിനിഷ് ചെയ്താണ് ആൻസി മീറ്റിലെ വേഗമേറിയ പെൺതാരമായത്.
Read More