അലക്‌സിസ് സാഞ്ചസ് ഇന്‍റർ‌ മിലാനിൽ

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ചിലിയന്‍ ഫോര്‍വേഡ് അലക്‌സിസ് സാഞ്ചസ് ഇന്‍റർ‌ മിലാനിൽ. വായ്പ അടിസ്ഥാനത്തിലാണ് സാഞ്ചസ് ഇന്‍ററിലെത്തിയത്. 2020 ജൂൺ 30 വരെ അന്‍റോണിയോ കോണ്ടയുടെ ശിക്ഷ്യനായി ചിലിയൻ താരം തുടരും. യുണൈറ്റഡിന്‍റെ റൊമേലു ലൂക്കാക്കുവും നേരത്തെ ഇന്‍ററിന്‍റെ ഭാഗമായിരുന്നു. 2018ല്‍ ആഴ്‌സണലില്‍നിന്നാണ് സാഞ്ചസ് യുണൈറ്റഡിലെത്തിയത്. എന്നാല്‍ ക്ലബ്ബിനൊപ്പം മികച്ച പ്രകടനം നടത്താനായില്ല. യുണൈറ്റഡിനൊപ്പം 32 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വെറും മൂന്നു ഗോളേ നേടാനായുള്ളൂ.

Read More

ജോബി ജസ്റ്റിൻ പുറത്ത്; സഹൽ, ആഷിഖ്, അനസ് ഇന്ത്യൻ ടീമിൽ

ന്യൂഡൽഹി: ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ‌നിന്ന് മലയാളി താരം ജോബി ജസ്റ്റിൻ പുറത്ത്. എന്നാൽ മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഗോവയിൽ നടന്ന ദേശീയ ക്യാമ്പിൽനിന്നും ജോബി ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കി പരിശീലകൻ ഇഗോർ സ്റ്റിമാച്ച് 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്യാമ്പിൽ 35 പേരാണ് ഉണ്ടായിരുന്നത്. സലാം രഞ്ജൻ സിംഗ്, അൻവർ അലി, ജെറി ലാൽറിൻസുവാല, പ്രണോയി ഹാൽദർ, ഹളിചരൺ നർസാരി, ഫറൂഖ് ചൗധരി, ജോബി എന്നിവരെയാണ് ഒഴിവാക്കിയത്.ഗോൾ കീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, കമൽജിത് സിംഗ്, വിശാൽ കെയ്ത്. പ്രതിരോധം: രാഹുൽ ഭെകെ, നിഷു കുമാർ, പ്രീതം കോട്ടാൽ, അനസ്, സന്ദേശ് ജിംഗാൻ, നരേന്ദർ ഗലോട്ട്, സർതാക് ഗലൂയി, ആദിൽ ഖാൻ, സുഭാശിഷ് ബോസ്,…

Read More

മെസിക്കൊപ്പം നെയ്മറും; കറ്റാലൻ ചർച്ചകൾക്ക് ചൂടേറുന്നു

ബാഴ്സലോണ: ബ്രസീലിയൻ സൂപ്പർ താരം നെയ്മറെ മെസിക്കൊപ്പം ബാഴ്സയിൽ വീണ്ടും കാണാനാവുമോ? നെയ്മറെ തിരികെ എത്തിക്കാൻ സ്പാനിഷ് വമ്പൻമാർ പിഎസ്ജിയുമായി ചർച്ച നടത്തിവരികയാണെന്നാണ് ഒടുവിലെ വാർത്ത. ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഇനിയും ധാരാളം ജോലികൾ ബാക്കിയുണ്ടെന്നും രണ്ട് ക്ലബ്ബുകളും അറിയിച്ചതായി ബിബിസി റേഡിയോ റിപ്പോർട്ട് ചെയ്തു. നെയ്മർ ബാഴ്സയിൽ എത്തുമോ എന്നതിൽ നിർണായക വ്യക്തിയാവുക ഒസ്മാൻ ഡെംബെലെയാവും. ഡെംബെലെയെ നെയ്മർക്കു പകരം വിട്ടുനിൽകണമെന്നാണ് പിഎസ്ജിയുടെ ആവശ്യം. ചർച്ചകൾക്കായി ബാഴ്സയിൽനിന്നുള്ള സംഘം പാരീസിലേക്ക് വിമാനം കയറിയിട്ടുണ്ട്. കരാറിലെത്തിയിട്ടില്ല, ചർച്ചകൾ നടക്കുകയാണ്, കരാറിലേക്ക് കൂടുതൽ അടുക്കുന്നതായും ബാഴ്സയുടെ ബോർഡ് അംഗം പറഞ്ഞു. ഒരു കളിക്കാരനെയെങ്കിലും ലഭിക്കാതെ നെയ്മറെ കൈമാറാൻ പിഎസ്ജി തയാറല്ല. അവരുടെ ആഗ്രഹപ്പട്ടികയിൽ ഡെംബെലെ ഒന്നാമതാണ്. 2017 ലാണ് റിക്കാർഡ് തുകയ്ക്ക് നെയ്മർ പിഎസ്ജിയിലെത്തിയത്.

Read More

ഒന്നിൽ പിഴച്ചാൽ..! ലോക ബാഡ്മിന്‍റണ്‍ കിരീടത്തിൽ മുത്തമിട്ടു പി.വി. സിന്ധു

ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്‍റണിന്‍റെ തിരുനെറ്റിയിൽ സിന്ദൂര തിലകം ചാർത്തി ഇന്ത്യയുടെ പി.വി. സിന്ധു. ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം ലോക ബാഡ്മിന്‍റണ്‍ കിരീടത്തിൽ മുത്തമിട്ടു. വനിതാ സിംഗിൾസ് ഫൈനലിൽ ജാപ്പനീസ് താരമായ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്കു നിഷ്പ്രഭമാക്കിയാണ് സിന്ധു കിരീടം ചൂടിയത്. മൂന്നാം സീഡായ ഒകുഹാരയെ 21-7, 21-7നാണ് അഞ്ചാം സീഡായ സിന്ധു നിലംപരിശാക്കിയത്. വെറും 38 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. അതോടെ 2017 ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ഒകുഹാരയ്ക്കു മുന്നിൽ പരാജയപ്പെട്ടതിന്‍റെ ക്ഷീണം സിന്ധു തീർത്തു. 2017, 18 വർഷങ്ങളിലും ഫൈനലിൽ പ്രവേശിച്ചെങ്കിലും സിന്ധുവിന് കിരീടത്തിൽ മുത്തമിടാൻ സാധിച്ചിരുന്നില്ല. രണ്ട് തവണയും നഷ്ടപ്പെട്ട സ്വർണമാണ് ഇത്തവണ ഇന്ത്യൻ താരം കൈപ്പിടിയിലൊതുക്കിയത്. ഒന്നിൽ പിഴച്ചാൽ… 2017ൽ ഒകുഹാരയോടും 2018ൽ സ്പെയിനിന്‍റെ കരോളിന മാരിനോടും ഫൈനലിൽ പരാജയപ്പെട്ട സിന്ധു മൂന്നാം ഫൈനലിൽ സ്വർണമണിഞ്ഞു.…

Read More

ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം

ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. സൂപ്പർ താരങ്ങളായ മെസിയും സുവാരസും ഇല്ലാതെ ഇറങ്ങിയ ബാഴ്സ 5-2ന് റയൽ ബെറ്റിസിനെ കീഴടക്കിയത്. ഗ്രീസ്മന്‍റെ ഇരട്ട ഗോളിലായിരുന്നു ബാഴ്സയുടെ മിന്നും ജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. കാർലസ് പെരെസ്, ജോർദി ആൽബ, വിദാൽ എന്നിവരായിരുന്നു ബാഴ്സലോണയുടെ മറ്റു സ്കോറേഴ്സ്. ഇതിൽ വിദാലിന്‍റെ ഗോൾ ഗ്രീസ്മനാണ് അസിസ്റ്റ് ചെയ്തത്. ലീഗിലെ ആദ്യ മത്സരത്തിൽ ബാഴ്സ പരാജയപ്പെട്ടിരുന്നു.

Read More

സായി പ്രണീതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ താരം സായി പ്രണീതിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ബാഡ്മിന്‍റന് ഇത് ഒരു പ്രത്യേക ദിവസമാണ്. 2019ലെ ബിഡബ്ല്യുഎഫ് ലോക ചാന്പ്യൻഷിപ്പിൽ സായി വെങ്കലം നേടിയതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു. ഇത് ഒരു സുപ്രധാന നേട്ടമാണ്. ഒപ്പം അദ്ദേഹത്തിന്‍റെ പരിശ്രമത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പറുമായ ജപ്പാന്‍റെ കെന്‍റോ മൊമൊട്ടയോടാണ് സായ് പരാജയപ്പെട്ടത്. 36 വർഷങ്ങൾക്കുശേഷമാണ് ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നത്.

Read More

സച്ചിന്‍റെ എല്ലാ റിക്കാർഡുകളും കോഹ്ലി ഭേദിക്കും, ഒന്നൊഴികെ: പ്രവചിച്ച് സേവാഗ്

ന്യൂഡൽഹി: സച്ചിൻ തെണ്ടുൽക്കറുടെ റിക്കാർഡുകളിൽ ഒന്നൊഴിച്ചു മറ്റെല്ലാം വിരാട് കോഹ്ലി തകർക്കാൻ സാധ്യതയുണ്ടെന്നു മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്. 200 ടെസ്റ്റുകളെന്ന സച്ചിന്‍റെ റിക്കാർഡ് കോഹ്ലിക്കു കിട്ടാക്കനിയാകുമെന്നാണു സേവാഗിന്‍റെ പ്രവചനം. ഇപ്പോഴത്തെ താരങ്ങളിൽ ഏറ്റവും മികച്ചയാൾ കോഹ്ലിയാണ്. സെഞ്ചുറികളുടെ കാര്യത്തിൽ, റണ്‍സ് അടിച്ചുകൂട്ടുന്ന കാര്യത്തിൽ, കോഹ്ലി തന്നെയാണു മികച്ചുനിൽക്കുന്നത്. സച്ചിൻ തെണ്ടുൽക്കറിന്‍റെ മിക്ക റിക്കാർഡുകളും കോഹ്ലി തകർക്കുമെന്ന് എനിക്കുറപ്പുണ്ട്. എന്നാൽ, ടെസ്റ്റിൽ 200 മത്സരങ്ങൾ കളിച്ച സച്ചിന്‍റെ റിക്കാർഡ് തകർക്കാൻ കോഹ്ലിക്കു സാധിച്ചേക്കില്ല. കോഹ്ലിക്കെന്നല്ല, ആർക്കും ഈ നേട്ടം തകർക്കാനാകില്ലെന്നാണു ഞാൻ കരുതുന്നത്- സേവാഗ് പറഞ്ഞു. സ്റ്റീവ് സ്മിത്തിനേക്കാൾ മികച്ച ബാറ്റ്സ്മാൻ കോഹ്ലിയാണെന്നും കണ്ണുകൾക്ക് ആനന്ദകരമാകുന്നതു കോഹ്ലിയുടെ ബാറ്റിംഗാണെന്നും സേവാഗ് പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം നിലവിൽ ലോകത്തെ ഒന്നാം നന്പർ ബാറ്റ്സ്മാനാകുന്നതെന്നും മുൻ ഇന്ത്യൻ താരം കൂട്ടിച്ചേർത്തു. 200 ടെസ്റ്റിൽനിന്നായി 53.79 ശരാശരിയിൽ 15921 റണ്‍സാണു…

Read More

മഴ കളിക്കുന്നു; കൂട്ടത്തകർച്ച ഒഴിവാക്കി ഇന്ത്യ; രഹാനെയ്ക്കു സെഞ്ചുറി നഷ്ടം

നോർത്ത് സൗണ്ട്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം കൂട്ടത്തകർച്ച ഒഴിവാക്കി ഇന്ത്യ. മഴ കളി തടസപ്പെടുത്തിയ ആദ്യ ദിനത്തിൽ സ്റ്റന്പെടുക്കുന്പോൾ 203/6 എന്ന നിലയിലാണ് ഇന്ത്യ. റിഷഭ് പന്ത് (20), രവീന്ദ്ര ജഡേജ (3) എന്നിവരാണു ക്രീസിൽ. ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. മായങ്ക് അഗർവാളും കെ.എൽ. രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. തുടക്കം മോശമായതോടെ 25/3 എന്ന നിലയിലേക്ക് ഇന്ത്യ വീണു. മായങ്ക് അഗർവാൾ (5) ചേതേശ്വർ പുജാര (2) വിരാട് കോഹ്ലി (9) എന്നിവരാണ് പുറത്തായത്. മായങ്കിനെയും പുജാരയെയും കെമർ റോച്ച് വീഴ്ത്തിയപ്പോൾ കോഹ്ലി ഷാനൻ ഗബ്രിയേലിന് ഇരയായി. ഇതിനു ശേഷം ഒത്തുചേർന്ന കെ.എൽ. രാഹുലും അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയെ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇന്ത്യ നൂറിലേക്ക് അടുക്കുന്നതിനിടെ രാഹുലിനെ പുറത്താക്കി റോസ്റ്റണ്‍ ചേസ് കൂട്ടുകെട്ട് പൊളിച്ചു. 44…

Read More

‘വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നില്ല’

വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഒരു പക്ഷേ, അടുത്ത വർഷം വിരമിച്ചേക്കുമെന്നും പോർച്ചുഗീസ് സ്റ്റാർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2018 തന്‍റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ വർഷമായിരുന്നു എന്നും പോർച്ചുഗീസ് ടെലിവിഷനു നല്കിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. 2018ലാണ് റൊണാൾഡോയ്ക്കെതിരേ പീഡന പരാതി ഉയർന്നത്. വിരമിക്കലിനെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ചിലപ്പോൾ അടുത്ത വർഷം ബൂട്ടഴിച്ചേക്കാം. അല്ലെങ്കിൽ 40, 41 വയസ്സുവരെ കളിച്ചേക്കാം. ഫുട്ബോൾ എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ്. അത് ഞാൻ ആസ്വദിക്കുകയാണ്. തുടർന്നും ആസ്വദിക്കുക തന്നെ ചെയ്യും- ക്രിസ്റ്റ്യാനോ പറഞ്ഞു.

Read More

തല സൂക്ഷിക്കണം!

മുംബൈ: സ്വന്തം തല രക്ഷിക്കണമെന്ന് കളിക്കാർക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ക്രിക്കറ്റ് പിച്ചിൽ ബൗണ്‍സറുകൾ കൊണ്ട് ബാറ്റ്സ്മാന്മാർക്ക് പരിക്കേൽക്കുന്നത് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ നിർദേശം. പിൻകഴുത്തിൽ ബൗണ്‍സറുകൾ കൊള്ളുന്നത് തടയുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ആന്‍റി കണ്‍കഷൻ ഹെൽമറ്റുകൾ ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം ബസിസിഐ വ്യക്തമാക്കി. കഴുത്തിനും സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ധരിക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. നിലവിൽ ഇന്ത്യൻ താരങ്ങളിൽ ശിഖർ ധവാൻ മാത്രമാണ് കഴുത്തിനുകൂടി സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള ഹെൽമറ്റ് ഉപയോഗിക്കുന്നത്. ആഷസ് ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽകൊണ്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് പരിക്കേറ്റതോടെയാണ് ബാറ്റ്സ്മാൻമാരുടെ സുരക്ഷ വീണ്ടും ചർച്ചയായത്. പരിക്കേറ്റ സ്മിത്ത് ഇന്ന് ആരംഭിക്കുന്ന മൂന്നാം ആഷസ് ടെസ്റ്റിൽ ഓസീസ് ടീമിനൊപ്പമില്ല.

Read More