ചെസിൽ ഇന്ത്യയുടെ അത്ഭുതബാലൻ നിഹാൽ സരിൻ ഗ്രാൻഡ് മാസ്റ്റർ പദവിക്കു തൊട്ടരികിൽ. റെയ്ക്ക്ജാവിക്കിൽ നടന്ന ബോബി ഫിഷർ സ്മാരക ഇന്റർനാഷണൽ ഓപ്പണ്‍ ചെസ് ടുർണമെന്റിൽ പതിമ്മൂന്നുകാരൻ മലയാളി ഇന്റർനാഷണൽ മാസ്റ്റർ നിഹാൽ സരിൻ തന്റെ രണ്ടാം ഗ്രാൻഡ്മാസ്റ്റർ നോം നേടി. കഴിഞ്ഞ വർഷം ഏപ്രിലിൽ നോർവയിൽ നടന്ന ഫാഗെർ നെസ് ഇന്റർനാഷണൽ ഗ്രാൻഡ് മാസ്റ്റേഴ്സ് ചെസിലാണ് നിഹാലിന് ആദ്യ ജിഎം നോം ലഭിച്ചത്. ഒരു ജിഎം നോമുകൂടി നേടിയാൽ നിഹാൽ സരിൻ ഗ്രാൻഡ് മാസ്റ്റർ പദവിക്കർഹനാകും. ഒന്‍പതു റൗണ്ടു മൽസരം നടന്ന ഇതിൽ ഏഴു റൗണ്ടു മൽസരം കഴിഞ്ഞപ്പോൾ അഞ്ചര പോയിന്റും 2767 റേറ്റിംഗ് പെർഫോമൻസും ഉണ്ടായിരുന്ന നിഹാൽ ജിഎം നോമിന് അർഹനായിരുന്നു. പിന്നീടു നടന്ന എട്ടാം റൗണ്ടിൽ സമനില നേടിയ നിഹാൽ ഒൻപതാം റൗണ്ടിൽ ജിഎം ല ഗാർ ദേ മാക്സി മേയോട് ആദ്യ പരാജയം…
Read MoreCategory: Sports
വിജയത്തിന്റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്കെന്ന് ചെന്നൈയിൻ കോച്ച്
ചെന്നൈ: എഫ്സി ഗോവയെ 3-0ന് കീഴടക്കിയ ചെന്നൈയിൻ എഫ്സി ടീം അംഗങ്ങളെ പ്രശംസകൾ കൊണ്ട് മൂടി മുഖ്യപരിശീലകൻ ജോൺ ഗ്രിഗറി. കളിജയിച്ചതിന്റെ ക്രെഡിറ്റ് പ്രതിരോധനിരയ്ക്ക് അവകാശപ്പെട്ടതാണെന്ന് ഗ്രിഗറി പറഞ്ഞു. ഹെൻട്രിക് സെർനോ, മെയിൽസൺ അൽവെസ്, ജെറി ലാൽറിൻസ്വാല എന്നിവർ നേതൃത്വം നൽകിയ പ്രതിരോധനിരയാണ് ചെന്നൈയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കിയതെന്നും ഗ്രിഗറി വ്യക്തമാക്കി.’തുടക്കം മുതൽ ഗോവ നിരന്തരം ആക്രമിച്ചാണ് കളിച്ചത്. അത് തങ്ങളുടെ കളിക്കാർക്ക് ഉണ്ടാക്കിയ സമ്മർദ്ദം ചെറുതല്ല. എന്നിട്ടും പ്രതിരോധനില കുലുക്കമില്ലാതെ നിലയുറപ്പിച്ചു. ഗോളി കരണ്‍ജിത് സിംഗും മികച്ച പ്രകടനമാണ് പുറത്തെടുത്തത്”- ഗ്രിഗറി പറഞ്ഞു. കളിയുടെ ആദ്യ 20 മിനിറ്റ് ഗോവയായിരുന്നു ഗ്രൗണ്ട് നിറഞ്ഞ് കളിച്ചത്. 20 മിനിറ്റിനുള്ളിൽ ഗോവ നേടിയെടുത്തത് ഏഴ് കോർണർ കിക്കുകളാണ്. ഗോവയുടെ സ്പാനിഷ് താരങ്ങളായ കോറോയും ലാൻസറോട്ടെയുമാണ് ചെന്നൈ പ്രതിരോധത്തെ തുടർച്ചയായി സമ്മർദത്തിലാക്കിയത്. ശനിയാഴ്ച ബംഗളൂരുവിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് ചെന്നൈയിന്റെ…
Read Moreബംഗളൂരു x ചെന്നൈയിൻ ഫൈനൽ ശനിയാഴ്ച
ചെന്നൈ: കാത്തിരിപ്പുകൾക്കു വിരാമം. ഐഎസ്എൽ ഫൈനൽ ചിത്രം തെളിഞ്ഞു. ഫൈനലിൽ ബംഗളൂരു എഫ്സിയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. ശനിയാഴ്ച ബംഗളൂരുവിലാണ് കിരീടപോരാട്ടം. ചെന്നൈയിലെ മറീന അരീനയിൽ ഇന്നലെ നടന്ന രണ്ടാം പാദ സെമിയിൽ 3-0ന് എഫ്സി ഗോവയെ കീഴടക്കിയാണ് ചെന്നൈയിൻ ഫൈനൽബർത്ത് ഉറപ്പിച്ചത്. ഗോവയിൽ നടന്ന ആദ്യപാദ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞതിനാൽ ചെന്നൈയിന്റെ ജയം ഇരുപാദങ്ങളിലുമായി 4-1 ആണ്. ജെജെയുടെ ഇരട്ടഗോളാണ് രണ്ടാം പാദത്തിൽ ചെന്നൈയിന് ഏകപക്ഷീയ ജയം ഒരുക്കിയത്. 26, 90 മിനിറ്റുകളിലായിരുന്നു ജെജെയുടെ ഗോൾ. ധനപാൽ ഗണേഷും (29-ാം മിനിറ്റ്) ചെന്നൈയിനായി ലക്ഷ്യംകണ്ടു. ഐഎസ്എലിൽ ഇതു രണ്ടാം തവണയാണ് ചെന്നൈയിൻ എഫ്സി ഫൈനലിൽ പ്രവേശിക്കുന്നത്. 2015ൽ നടന്ന ഫൈനലിൽ എഫ്സി ഗോവയെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് ചെന്നൈയിൻ കിരീടം നേടിയിരുന്നു. ആദ്യപാദത്തിൽ ഗോവയിൽ ഗോളടിച്ചതിന്റെ മുൻതൂക്കം ചെന്നൈയിന് ഉണ്ടായിരുന്നെങ്കിലും…
Read Moreബാഡ്മിന്റണിൽ ഇന്നുമുതൽ പുതിയ നിയമം
ലണ്ടൻ: ലോക ബാഡ്മിന്റണിന് ഇന്നു മുതൽ പുതിയ നിയമം. ഇന്ന് ആരംഭിക്കുന്ന ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽവരിക. സർവീസിന്റെ കാര്യത്തിലാണ് നിയമം പൊളിച്ചെഴുതുന്നത്. സർവീസ് ചെയ്യുന്പോൾ ഷട്ടിൽ, കോർട്ടിന്റെ പ്രതലത്തിൽനിന്ന് 1.15 മീറ്റർ (3.8 ഫീറ്റ്) ഉയരം വരെയേ പാടുള്ളൂ എന്നതാണ് പുതിയ നിയമം. എത്ര ഉയരമുള്ള കളിക്കാർ ആണെങ്കിലും ഷട്ടിൽ 1.15 മീറ്റർ ഉയരത്തിൽ കൂടുതൽ വച്ച് സർവീസ് ചെയ്യാൻ പാടില്ല. ഇതു നിർണയിക്കാൻ അന്പയർമാർക്ക് കൃത്യമായ മാനദണ്ഡവുമുണ്ട്. സർവ് ചെയ്യുന്പോൾ ഷട്ടിൽ കളിക്കാരുടെ അരക്കെട്ടിനു താഴെ ആയിരിക്കണമെന്ന നിയമമാണ് പുതിയ നിയമത്തിനു വഴിമാറുന്നത്. പഴയ നിയമത്തിൽ കളിക്കാരുടെ ഉയരത്തിനനുസരിച്ച് സർവിൽ ഷട്ടിൽ ഉപയോഗിക്കുന്ന ഉയരവും വ്യത്യസ്തപ്പെട്ടിരുന്നു. സർവീസിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരാനാണ് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ തീരുമാനം. പുതിയ നിയമത്തിനെതിരേ കളിക്കാരും താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഉയരമുള്ള കളിക്കാർക്ക് ഇതു…
Read Moreകോമൺവെൽത്തിനുള്ള ഇന്ത്യൻ ടീമിൽ ശ്രീജേഷ്
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 18 അംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ് ഫീല്‍ഡര്‍ മന്‍പ്രീത് സിംഗാണ് നായകൻ. മലയാളിയായ ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് ടീമിൽ തിരിച്ചെത്തി. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ശ്രീജേഷിനെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിട്ടാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലേഷ്യയിൽ നടന്ന അസ്ലൻഷാ കപ്പ് ഹോക്കിയിൽ ശ്രീജേഷ് ടീമിൽ ഇല്ലായിരുന്നു. മുന്‍ നായകനും മിഡ് ഫീല്‍ഡറുമായ സര്‍ദാര്‍ സിംഗിനെയും രമൺദീപ് സിംഗിനെയും ഒഴിവാക്കി. പ്രതിരോധനിര താരം ചിംഗ്ലെന്‍സന സിംഗാണ് വൈസ്ക്യാപ്റ്റൻ. മന്ദീപ് സിംഗ്, ലളിത് കുമാര്‍ ഉപാധ്യ, ആകാശ് ദീപ് സിംഗ്, എസ്.വി. സുനില്‍, ഗുര്‍ജന്‍ സിംഗ്, ദില്‍പ്രീത് സിംഗ് എന്നിവരാണ് മുന്നേറ്റനിരയിലെ താരങ്ങള്‍. സുമിത്, വിവേക് സാഗര്‍ പ്രസാദ് എന്നിവർ മധ്യനിരയിലും രൂപീന്ദര്‍പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, വരുണ്‍ കുമാര്‍, കോതാജിത് സിംഗ്, ഗുരീന്ദര്‍ സിംഗ്, അമിത് രോഹിദാസ് എന്നിവര്‍ പ്രതിരോധനിരയിലും സ്ഥാനമുറപ്പിച്ചു. ശ്രീജേഷിനു…
Read Moreമേരികോമിന്റെ അക്കാദമി മോദി ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ബോക്സിംഗിന്റെ മുഖമായ മേരികോമിന്റെ അക്കാദമി പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഇംഫാലിലാണ് കോമിന്റെ അക്കാദമി. ഒളിന്പിക് മെഡൽ ജേതാക്കളായ ബോക്സിംഗ്താരം വിജേന്ദർ സിംഗും ഗുസ്തി താരം സുശീൽ കുമാറും ചടങ്ങിൽ സംബന്ധിക്കും. ഇംഫാലിൽനിന്ന് പത്ത് കിലോമീറ്റർ അകലെയായി 3.3 ഏക്കറിലാണ് അക്കാദമി സ്ഥിതി ചെയ്യുന്നത്. 2013ൽ മണിപ്പുർ സർക്കാരാണ് അക്കാദമിക്കായി സ്ഥലം അനുവദിച്ചത്. നിലവിൽ 20 പെണ്‍കുട്ടികൾ അടക്കം 45 യുവ ബോക്സർമാരാണ് അക്കാദമിയിൽ മേരികോമിന്റെ ശിക്ഷണത്തിലുള്ളത്.
Read Moreലങ്ക കടന്ന് ഇന്ത്യ
കൊളംബോ: മഴമൂലം ഓവർ വെട്ടിക്കുറച്ച മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് ആറു വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത 19 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 152 റണ്‍സെടുത്തു. ലങ്ക മുന്നോട്ടുവച്ച ലക്ഷ്യം ഇന്ത്യ 17.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യക്കായി ദിനേഷ് കാർത്തികും (25 പന്തിൽ 39 റണ്‍സ്) മനീഷ് പാണ്ഡെയും (31 പന്തിൽ 42 റണ്‍സ്) പുറത്താകാതെ നിന്നു. നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി-20യിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചുറി നേടിയ ഓപ്പണർ കുശാൽ മെൻഡിസാണ് ആതിഥേയരുടെ ടോപ് സ്കോറർ. 38 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെ മെൻഡിസ് 55 റണ്‍സെടുത്തു. ഓപ്പണർമാരായ ഗുണതിലകയും മെൻഡിസും ചേർന്ന് ലങ്കയ്ക്കു ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 25ൽ നിൽക്കെ ഗുണതിലകയെ മടക്കി ഠാക്കൂർ ഇന്ത്യക്ക്…
Read Moreബെൻ സ്റ്റോക്സ് ലോഡ്സ് ടെസ്റ്റിൽ ഉണ്ടാകില്ല
മദ്യപിച്ചശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിസ്റ്റളിലെ നിശാക്ലബ്ബിന് പുറത്ത് യുവാവിനെ കൈയേറ്റം ചെയ്ത കേസിന്റെ വിസ്താരം ഉള്ളതിനാൽ ഇന്ത്യക്കെതിരായ ലോഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കാനിടയില്ല. ഓഗസ്റ്റ് ആറിനാണ് വിസ്താരം ആരംഭിക്കുക. വിസ്താരം ഏഴ് ദിവസമെങ്കിലും നീളുമെന്നതിനാലാണ് സ്റ്റോക്സ് ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഉണ്ടാകാനിടയില്ലാത്തത്. ലോഡ്സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഓഗസ്റ്റ് ഒന്‍പതിനാണ് ആരംഭിക്കുക. നിശാക്ലബ്ബിനു പുറത്തെ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ സ്റ്റോക്സിനെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ആഷസ് പരന്പരയിലും ഏകദിന പരന്പരയിലും അതിനുശേഷം നടന്ന ത്രിരാഷ് ട്ര ട്വന്റി-20 പരന്പരയിലും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ന്യൂസിലൻഡിനെതിരേയുള്ള പരന്പരയിൽ തിരിച്ചുവിളിച്ചിരുന്നു. ന്യൂസിലൻഡ് പര്യടനത്തിലുള്ള സ്റ്റോക്സ് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറൻസിലൂടെ കോടതിമുന്പാകെ മൊഴി നല്കി. അടുത്ത വിസ്താരത്തിൽ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.
Read Moreലോകകപ്പിൽ വിഎആർ ഉണ്ടാകുമോ!
റഷ്യൻ ലോകകപ്പിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സിസ്റ്റം ഉണ്ടാകുമോ എന്നതാണ് ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ ചർച്ചയും ആശങ്കയും. വിഎആർ ലോകകപ്പിൽ ഉണ്ടെങ്കിൽ കളിയുടെ സൗന്ദര്യവും ഒഴുക്കും നഷ്ടപ്പെടുമെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ ഉണ്ട്. വിഎആർ അനുവദിച്ചാൽ കളിയിൽ ഓഫ് സൈഡ്, ഗോൾ, ഫൗൾ തുടങ്ങിയവയ്ക്കെല്ലാം റഫറിക്ക് വീഡിയോ റീപ്ലേയുടെ സഹായംതേടി തീരുമാനമെടുക്കാം. ക്രിക്കറ്റിൽ തേർഡ് അന്പയറുടെ സഹായത്തോടെ അന്പയർ തീരുമാനമെടുക്കുന്നതിനു സമാനമെന്നു ചുരുക്കം. ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ അടക്കമുള്ളവർ വിഎആറിനെ അനുകൂലിക്കുന്നുണ്ട്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ സൂറിച്ചിൽ നടന്ന യോഗത്തിൽ വിഎആർ ലോകകപ്പിൽ ഉപയോഗിക്കാമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഗോൾ ലൈൻ ടെക്നോളജി ഉപയോഗിച്ചതുപോലെ ഇത്തവണ വിഎആർ നടപ്പാക്കാമെന്നാണ് ഇൻഫാന്റിനോയുടെ നിലപാട്. വിഎആർ ഉപയോഗിക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ നടക്കുന്ന ഫിഫ കൗണ്‍സിലിൽ മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. എഫ്എ കപ്പ്…
Read Moreമടങ്ങിവരവിലൊരു കിരീടം..! ഇനി ചേച്ചിയാണ് തടസം
കാലിഫോർണിയ: അമ്മയായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽതന്നെ കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസിനു സഹോദരിയുടെ വെല്ലുവിളി. ബിഎൻപി പാരിബാസ് (ഇന്ത്യൻ വെൽസ്) ഓപ്പൺ മൂന്നാം റൗണ്ടിൽ സെറീനയെ ചേച്ചി വീനസ് വില്യംസ് നേരിടും. പതിനാലുമാസത്തെ ഇടവേളയ്ക്കു ശേഷം കോർട്ടിൽ തിരിച്ചെത്തിയ സെറീന രണ്ടാം റൗണ്ടിലും അനായാസ ജയമാണ് സ്വന്തമാക്കിയത്. ഡച്ച് താരം കികി ബെർട്ടെൻസിനെയാണ് സെറീന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സെറീനയുടെ വിജയം. സ്കോർ: 7-6 (7-5), 7-5. 2017 ഓസ്ട്രേലിയൻ ഓപ്പണിലായരുന്നു സഹോദരങ്ങൾ അവസാനമായി ഏറ്റുമുട്ടിയത്. ചേച്ചിയെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ സെറീന പിന്നീട് കുഞ്ഞിനു ജന്മം നൽകാനായി കോർട്ടിൽനിന്നും നീണ്ട ഇടവേളയെടുക്കുകയായിരുന്നു. വീനസ് രണ്ടാം റൗണ്ടിൽ റൊമാനിയയുടെ കിർസ്റ്റ്യയെ ആണ് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വീനസും എതിരാളിയെ വീഴ്ത്തിയത്. സ്കോർ: 6-3, 6-4.
Read More