കൊളംബോ: ശ്രീലങ്കൻ ട്വന്റി-20 ക്യാപ്റ്റൻ ദിനേഷ് ചൻഡിമലിന് കുറഞ്ഞ ഓവർ റേറ്റിന്റെ പേരിൽ രണ്ട് മത്സരത്തിൽനിന്ന് വിലക്ക്. നിദാഹാസ് ട്രോഫി ട്വന്റി-20യിൽ ഇന്ന് ഇന്ത്യക്കെതിരേ നടക്കുന്ന നിർണായക മത്സരത്തിൽ ചൻഡിമലിനു കളിക്കാൻ സാധിക്കില്ല. ബംഗ്ലാദേശിനെതിരേയ മത്സരത്തിലാണ് കുറഞ്ഞ ഓവർ നിരക്ക് സംഭവിച്ചത്. നിശ്ചയിച്ച സമയത്തിൽ നാല് ഓവർ കുറഞ്ഞാണ് ശ്രീലങ്ക പന്തെറിഞ്ഞിരുന്നത്. 16-ാം തീയതി ബംഗ്ലാദേശിനെതിരേ നടക്കുന്ന അടുത്ത മത്സരത്തിലും ചൻഡിമലിനു പുറത്തിരിക്കേണ്ടിവരും. കുറഞ്ഞ ഓവർ റേറ്റിന് കളിക്കാർക്ക് ആദ്യ രണ്ട് ഓവറിന് മത്സരപ്രതിഫലത്തിന്റെ പത്ത് ശതമാനം പിഴയും തുടർന്നുള്ള ഓരോ ഓവറിനും 20 ശതമാനം വീതവുമാണ് പിഴ. ടീം ക്യാപ്റ്റന്‍ രണ്ട് സസ്പെൻഷൻ പോയിന്റും ലഭിക്കും. രണ്ട് സസ്പെൻഷൻ പോയിന്റ് ലഭിച്ചാൽ ഒരു ടെസ്റ്റ് അല്ലെങ്കിൽ രണ്ട് ഏകദിനം അതുമല്ലെങ്കിൽ രണ്ട് ട്വന്റി-20യോ പുറത്തിരിക്കേണ്ടിവരും. ഇപ്പോൾ ട്വന്റി-20 നടക്കുന്നതിനാലാണ് അടുത്ത മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്നത്.
Read MoreCategory: Sports
സുനിൽ ഠേ..! ത്രീ.. പൂനയെ വീഴ്ത്തി ബംഗളൂരു ഫൈനലിൽ
ബംഗളൂരു: സൂപ്പർ താരം സുനിൽ ഛേത്രിയുടെ ഹാട്രിക് ഗോളിൽ ബംഗളൂരു എഫ്സി ഐഎസ്എലിലെ ആദ്യ ഫൈനലിസ്റ്റുകളായി. രണ്ടാം പാദ സെമിയിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എഫ്സി പൂന സിറ്റിയെ പരാജയപ്പെടുത്തിയാണ് ഐഎസ്എലിലെ പുതുമുഖക്കാരായ ബംഗളൂരു കലാശപ്പോരിന് അർഹരായത്. പൂനയുടെ ആശ്വാസ ഗോൾ ജൊനാഥൻ ലൂക്ക നേടി. ആദ്യപാദത്തിൽ ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ബംഗളൂരു സ്വന്തം തട്ടകത്തിൽ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. കളിയുടെ ആദ്യ 15 മിനിറ്റിൽ തന്നെ ഛേത്രിയിലൂടെ ബംഗളൂരു മുന്നിലെത്തി. ഛേത്രിയുടെ ദുർബലമായൊരു ഹെഡ്ഡർ പൂനയുടെ വലയിൽ വീഴുകയായിരുന്നു. പൂന ഗോളിയും പ്രതിരോധനിരക്കാരും തമ്മിലുള്ള ആശയക്കുഴപ്പമാണ് ഗോളുവീഴാൻ കാരണമായത്. ഒന്നാം പകുതിയിൽ ഒരു ഗോൾ ലീഡുമായി അവസാനിപ്പിച്ച ബംഗളൂരു രണ്ടാം പകുതിയിൽ പൂനയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തി. 65 ാം മിനിറ്റിൽ ഗോൾ വരയ്ക്കടുത്ത് ഛേത്രിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് പൂനയ്ക്കെതിരായി റഫരി പെനാൽറ്റി വിധിച്ചു. പെനാൽറ്റി…
Read Moreഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യക്കു ചരിത്ര കിരീടം
മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്കു ചരിത്ര നേട്ടം. നാലു സ്വർണവും ഒരു വെള്ളിയും നാലു വെങ്കലവുമായി ഇന്ത്യ ലോകകപ്പ് ചാന്പ്യന്മാരായി. പുരുഷന്മാരുടെ സ്കീറ്റ് ഫൈനൽ ശേഷിക്കേയാണ് ഇന്ത്യ ലോകകപ്പിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. ഇന്റർനാഷണൽ ഷൂട്ടിംഗ് സ്പോർട്സ് ഫെഡറേഷൻ (ഐഎസ്എസ്എഫ്) ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുന്നത്. പുരുഷന്മാരുടെ 50 മീറ്റർ റൈഫിളിൽ ഇന്ത്യയുടെ അഖിൽ ഷെറോണിന്റെ സ്വർണത്തോടെയാണ് ഇന്ത്യ ലോകകപ്പിൽ നാലാം സ്വർണം നേടിയത്. രണ്ടു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമുള്ള ചൈനയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ നേടിയ നാലു സ്വർണത്തിൽ രണ്ടെണ്ണം പതിനാറുകാരി മനു ഭാകറുടേതാണ്. വനിതകളുടെ 10 മീറ്റർ പിസ്റ്റളിലും 10 മീറ്റർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിലുമാണ് മനു സ്വർണം നേടിയത്. അതേസമയം, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഫൈനലിൽ മനുവിനു അഞ്ചാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.…
Read Moreവിരാട് കോഹ്ലി യൂബറിന്റെ ബ്രാൻഡ് അംബാസഡർ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി ഓൺലൈൻ ടാക്സി സേവനദാതാക്കളായ യൂബറിന്റെ ബ്രാൻഡ് അംബാസഡർ ആവും. എന്നാൽ കോഹ്ലിയുമായുള്ള കരാറിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ യൂബർ തയാറായില്ല. ഏഷ്യ പസഫിക് റീജണിൽ ഇതാദ്യമായാണ് യൂബർ ഒരു ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. പ്രധാന എതിരാളിയായ ഒല സൃഷ്ടിക്കുന്ന വെല്ലുവിളി തടയിടുകയാണ് ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നതിലൂടെ യൂബർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം ഈജിപ്ത് മാർക്കറ്റിന് വേണ്ടി ഫുട്ബോൾ താരം മുഹമ്മദ് സലായെ ബ്രാൻഡ് അംബാസഡറായി യൂബർ നിയമിച്ചിരുന്നു.
Read Moreസന്തോഷ് ട്രോഫി: ടീമില്‍ മാറ്റമില്ല ; കേരളത്തെ രാഹുല്‍ നയിക്കും
കോഴിക്കോട്: ദക്ഷിണമേഖല യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ അതേടീമുമായി 72-ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ കേരളം ഇറങ്ങും. യോഗ്യതാ റൗണ്ടിലെ താരനിരയില്‍ യാതൊരുമാറ്റവും വരുത്താതെയാണു ഫൈനൽ റൗണ്ടിലേക്കുള്ള ഇരുപതംഗ ടീമിനെ കോഴിക്കോട്ട് പ്രഖ്യാപിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രതിരോധനിരതാരം രാഹുൽ വി. രാജ് തന്നെ കേരള ടീമിനെ നയിക്കും. മിഡ്ഫീല്‍ഡര്‍ എസ്. സീസണാണ് വൈസ് ക്യാപ്റ്റന്‍. അഞ്ച് കെഎസ്ഇബി താരങ്ങളും അഞ്ച് എസ്ബിഐ താരങ്ങളും ടീമിലുണ്ട്. കേരള പോലീസ്, ഗോകുലം കേരള എഫ്സി, എഫ്സി കേരള എന്നീ ടീമുകളില്‍നിന്നു രണ്ട് പേർ വീതവും സെന്‍ട്രല്‍ എക്സൈസില്‍നിന്ന് ഒരാളും ടീമിലുണ്ട്. സെന്റ് തോമസ് കോളജ് തൃശൂര്‍, ക്രൈസ്റ്റഅ കോളജ് ഇരിങ്ങാലക്കുട, മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് ഒരാള്‍ വീതവുമുണ്ട്. സതീവന്‍ ബാലനാണു മുഖ്യപരിശീലകന്‍. സഹപരിശീലകനായ ബിജേഷ് ബെന്നിനു പകരം ഷാഫി അലിയെ ഗോള്‍കീപ്പര്‍ പരിശീലകനായി തെരഞ്ഞെടുത്തു.…
Read Moreലാൽ റുവത്താരയുമായി ബ്ലാസ്റ്റേഴ്സ് കരാർ നീട്ടി
കൊച്ചി: പ്രതിരോധതാരം ലാൽ റുവത്താരയുമായുള്ള കരാർ കേരള ബ്ലാസ്റ്റേഴ്സ് 2021 വരെ നീട്ടി. ഇത് സംബന്ധിച്ച് ക്ലബും ലാൽ റുവത്താരയും തമ്മിൽ പുതിയ കരാറിൽ ഒപ്പിട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മുൻനിര കളിക്കാരനാണ് ലാൽ റുവത്താര. യുവതാരങ്ങളായ ജാക്കിചന്ദ് സിംഗിനെ ഗോവ എഫ്സിയും മിലൻ സിംഗിനെ മുംബൈ സിറ്റിയും റാഞ്ചിയതിനു പിന്നാലെയാണു സീസണിൽ മികച്ച പ്രകടനം നടത്തിയ ലാൽ റുവത്താരയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയത്. സെന്റർ ബാക്ക്, ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക് പൊസിഷനുകളിലെ തിളക്കമേറിയ പ്രകടനമാണു താരത്തെ നിലനിർത്താൻ മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഐ ലീഗ് സീസണിലെ മികച്ച പ്രകടനത്തെ തുടർന്ന് പ്ലയർ ഡ്രാഫ്റ്റിലൂടെ സൂപ്പർ ലീഗിലെത്തിയ ലാൽ റുവത്താര സീസണിൽ 17 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയണിഞ്ഞു. സസ്പെൻഷൻ കാരണം ഒരു മത്സരത്തിൽ മാത്രമാണു കളത്തിലിറങ്ങാതിരുന്നത്. ബ്ലാസ്റ്റേഴ്സ് ടീമിനും ആരാധകർക്കും വേണ്ടി തുടരാൻ തീരുമാനിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന്…
Read Moreറായിയുടെ നീക്കത്തിനെതിരേ ബിസിസിഐ അംഗങ്ങൾ
ന്യൂഡൽഹി: ബിസിസിഐയുടെ പ്രധാന സ്ഥാനങ്ങൾ വഹിക്കുന്നവരെ നീക്കണമെന്നാവശ്യപ്പെട്ട് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിലെ രണ്ട് അംഗങ്ങളായ വിനോദ് റായിയും ഡയാന എഡുൽജിയും സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ആക്ടിംഗ് പ്രസിഡന്റ് സി.കെ. ഖന്ന, ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെ നീക്കി ആ സ്ഥാനത്തേക്കു പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് റായ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ രാജീവ് ശുക്ലയെയും നീക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ കലാവധികഴിഞ്ഞും തൽസ്ഥാനത്ത് ഇരിക്കുന്നുവെന്നാണ് അഡ്മിനിസ്ട്രേറ്റേഴ്സിലെ അംഗങ്ങൾ പറയുന്നത്. റായിയുടെ നടപടിക്കെതിരേ ബിസിസിഐ അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
Read Moreരഞ്ജിത്തിന്റെ പരിക്ക് ഗുരുതരം; അടിയന്തര പരിഗണന ലഭിച്ചില്ലെന്ന് പരാതി
പട്യാല: ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് മത്സരത്തിനിടെ ഗുരുതര പരിക്ക് പറ്റിയ രഞ്ജിത് മഹേശ്വരിക്ക് അടിയന്തര ചികിത്സ ഉറപ്പു വരുത്താതെ എഎഫ്ഐ. മത്സരത്തിനിടെ വീണ് കാല്‍മുട്ടിനും കുഴയ്ക്കും പരിക്കു പറ്റിയതിനു പുറമേ രഞ്ജിത്തിന്റെ കൈവിരലുകളുടെ അസ്ഥികള്‍ക്കും പൊട്ടലുണ്ടായിരുന്നു. മുട്ടിലെ ടെന്ഡന് പൊട്ടിയതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണ്. ഇത് പൂര്‍ണമായി സുഖപ്പെട്ടാല്‍ മാത്രമേ രഞ്ജിത്തിന് ഇനി കിടക്ക വിട്ട് എഴുന്നേല്ക്കാന് കഴിയു. ട്രാക്കില്‍ അപകടമുണ്ടായ ഉടന്‍ തന്നെ ഇന്നലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം എന്എസ്എന്ഐഎസിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും എംആര്‍ഐ സ്കാന്‍ എടുത്തതിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിന്റെ കൂടെ ഭാര്യയും പോള്‍വോള്‍ട്ട് താരവുമായ സുരേഖയും കോച്ച് ജിബുവും മാത്രമാണുള്ളത്. ഒന്നിലധികം ഒളിമ്പിക്സില്‍ ഉള്‍പ്പടെ ഇന്ത്യയെ പ്രതിനീധീകരിച്ച തനിക്ക് പരിക്ക് പറ്റിയപ്പോള്‍ അടിയന്തര ശസ്ത്രക്രിയ ഉള്‍പ്പടെ ഉള്ള ചികിത്സാ സൗകര്യങ്ങള്‍ ആരും തിരിഞ്ഞു നോക്കിയില്ല എന്നതില്‍…
Read Moreഇന്ത്യന്‍ വെല്സില്നിന്നു ഷറപ്പോവ പുറത്ത്
ഇന്ത്യന്‍ വെല്‍സ്: ഡബ്ല്യുടിഎ ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റില്‍ മരിയ ഷറപ്പോവയ്ക്ക് ആദ്യ റൗണ്ടില്‍ ഞെട്ടിക്കുന്ന തോല്‍വി. ഷറപ്പോവയെ ജപ്പാന്റെ ഒന്നാം നമ്പര്‍ താരം നവോമി ഒസാക നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-4, 6-4) അട്ടിമറിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ ഷറപ്പോവ രണ്ടു തവണ ഇന്ത്യന്‍ വെല്‍സില്‍ ജേതാവായിട്ടുണ്ട്. കഴിഞ്ഞ രണ്ടു തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെയിരുന്ന ഷറപ്പോവ ടൂര്‍ണമെന്റില്‍ പങ്കെടുത്തത് ഇത്തവണത്തെ ടൂര്‍ണമെന്റിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ ഷറപ്പോവുടെ പുറത്താകലോടെ ഇത് നഷ്ടമായി. 2006, 2013 വര്‍ഷങ്ങളിലാണ് ഷറപ്പോവ ഇന്ത്യന്‍ വെല്‍സ് കിരീടമുയര്‍ത്തിയത്. റാങ്കിംഗില്‍ 41ലേക്കു താഴ്ത്തപ്പെട്ടതിനാല് താരത്തിന് ഈ ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെട്ടിരുന്നില്ല.
Read Moreപറഞ്ഞു നടന്നിട്ട് കാര്യമില്ല, എറിഞ്ഞു കാണിക്കണമെന്ന് എഎഫ്ഐ
പട്യാല: പറഞ്ഞുറപ്പിച്ച പ്രതിഫലം കിട്ടുന്നില്ലെന്ന ഇന്ത്യന്‍ ജാവലിന്‍ ത്രോ പരിശീലകന് ഉവേ ഹോണിന്റെ പരാതിയോടു മുഖം തിരിച്ച് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ. ഹോണിന് തങ്ങള്‍ പരമാവധി പിന്തുണ നല്‍കുന്നുണ്ടെന്നും കരാറില്‍ ഏര്‍പ്പെട്ട് ആറു മാസത്തിനുള്ളില്‍ തന്നെ ഇത്തരം പരാതികള്‍ ഉയര്‍ത്തുന്നത് എന്തു കൊണ്ടാണെന്നു മനസിലാകുന്നില്ലെന്നും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി സി.കെ വത്സന് ദീപികയോടു പറഞ്ഞു. ഹോണിന് എടുത്തു പറയത്തക്ക പ്രകടന മികവൊന്നും കാണിക്കാനായിട്ടില്ലെന്നാണ് എഎഫ്ഐ സെക്രട്ടറി പറയുന്നത്. ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാത്തതു കൊണ്ട് ജാവലിന്‍ ത്രോ പരിശീലകനും ലോക റിക്കാര്‍ഡിന് ഉടമയുമായ ജര്‍മന്‍ പരിശീലകന് ഇന്ത്യ വിടാനൊരുങ്ങുന്ന വിവരം ഇന്നലെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജാവലിന്‍ ത്രോയില്‍ ഇതുവരെ ആരും മറികടന്നിട്ടില്ലാത്ത 100 മീറ്റര്‍ ദൂരത്തില്‍ കൂടുതല്‍ എറിഞ്ഞു ലോക റിക്കാര്‍ഡിന് ഉടമയാണ് ഉവേ ഹോണ്‍. ശമ്പള വര്‍ധനവ് ആവശ്യപ്പെടുന്നതിന് മുന്‍പ് എടുത്തു…
Read More