ന്യൂഡൽഹി: നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ ഉന്നയിച്ച ആവശ്യം ബിസിസിഐ അംഗീകരിച്ചു. വിരാട് കോഹ്ലിയും അതിനു മുന്‍പ് എം.എസ്. ധോണിയും ആവശ്യപ്പെട്ടതുപോലെ കളിക്കാരുടെയും ടീം അംഗങ്ങളുടെയും പ്രതിഫലം വർധിപ്പിക്കാൻ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) അനുമതി നല്കി. ഒപ്പം കളിക്കാർക്ക് വിശ്രമം അനുവദിക്കാതെയുള്ള തുടർച്ചയായ മത്സര ഷെഡ്യൂളിനെക്കുറിച്ചും ചർച്ചയായി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഉണ്ടായേക്കും. വിരാട് കോഹ്ലി, എം.എസ്. ധോണി, പരിശീലകൻ രവി ശാസ്ത്രി എന്നിവരാണ് പ്രതിഫലം വർധിപ്പിക്കൽ സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തത്. സിഒഎ തലവൻ വിനോദ് റായ്, ഡിയാന എഡ്ൽജി, ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി എന്നിവരുമായാണ് കോഹ്ലിയും സംഘവും ചർച്ച നടത്തിയത്. ചർച്ചയ്ക്കുശേഷം പ്രതിഫലം വർധിപ്പിക്കാൻ ധാരണയായതായി വിനോദ് റായ് മാധ്യമങ്ങളെ അറിയിച്ചു. നിലവിൽ ഗ്രേഡ് എ കളിക്കാർക്ക് വാർഷിക പ്രതിഫലം രണ്ടു കോടിയും ബി ഗ്രേഡുകാർക്ക് ഒരു കോടി രൂപയുമാണ്. ഗ്രേഡ് സി…
Read MoreCategory: Sports
ഐപിഎൽ സംപ്രേഷണം: ബിസിസിഐക്ക് 52 കോടി രൂപ പിഴ !
ന്യൂഡല്‍ഹി: ബിസിസിഐക്ക് വൻ തിരിച്ചടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേക്ഷണാവകാശം ബിസിസിഐ തെറ്റായ രീതിയിൽ വിറ്റതിന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പിഴ. 52 കോടി 24 ലക്ഷം രൂപയാണ് ബിസിസിഐക്ക് പിഴ വിധിച്ചത്. ക്രമവിരുദ്ധമായ രീതിയിലാണ് ഐപിഎലിന്റെ സംപ്രേക്ഷണവകാശം ബിസിസിഐ വിറ്റതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ലേലത്തില്‍ പങ്കെടുക്കാനെത്തിയ കമ്പനികളുടെ വാണിജ്യ താത്പര്യത്തിനും ബിസിസിഐയുടെ സാമ്പത്തിക താത്പര്യത്തിനും വേണ്ടി ഐപിഎല്‍ സംപ്രേക്ഷണാവകാശ കരാറിലെ വ്യവസ്ഥകൾ ബിസിസിഐ മനഃപൂര്‍വം ലംഘിച്ചുവെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വിലയിരുത്തി. കഴിഞ്ഞ മൂന്നു വര്‍ഷം ബിസിസിഐയുടെ ശരാശരി വരുമാനം 1164 കോടി രൂപയാണ്. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങൾ കണക്കിലെടുത്ത് ബിസിസിഐയുടെ വരുമാനത്തിന്റെ 4.48 ശതമാനമാണ് ഇപ്പോൾ പിഴയായി വിധിച്ച 52കോടി രൂപയെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ 44 പേജുള്ള ഓര്‍ഡറില്‍ വ്യക്തമാക്കുന്നു. ഇത് രണ്ടാം തവണയാണ് സിസിഐയുടെ പിഴശിക്ഷക്ക്…
Read Moreഏകദിനത്തിൽ ശ്രീലങ്കയ്ക്കു പുതിയ നായകൻ, തിസാര പെരേര നയിക്കും
കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരന്പരയിൽ ശ്രീലങ്കയെ ഓൾറൗണ്ടർ തിസാര പെരേര നയിക്കും. ഉപുൽ തരംഗയെ മാറ്റിയാണ് പെരേരയെ നായകസ്ഥാനം ഏൽപ്പിച്ചിരിക്കുന്നത്. ഏകദിന പരന്പരയ്ക്കുശേഷം നടക്കുന്ന ട്വന്റി 20 പരന്പരയിലും ലങ്കയെ പെരേര തന്നെ നയിക്കുമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നൽകുന്ന സൂചന. തരംഗയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം മൂന്നു പരന്പരകളിലാണ് ലങ്ക സന്പൂർണ പരാജയം ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ ടീമുകളോടായിരുന്നു ലങ്കയുടെ നാണംകെട്ട തോൽവി. ഇതേതുടർന്നാണു നായകസ്ഥാനം പെരേരയ്ക്കു കൈമാറാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്. ടീമിലെ മുതിർന്ന താരങ്ങളിലൊരാളായ എയ്ഞ്ചലോ മാത്യൂസ് ജൂലൈയിൽ നായക സ്ഥാനം രാജിവച്ചതോടെയാണ് ടെസ്റ്റിനും ഏകദിനങ്ങൾക്കും വ്യത്യസ്ത നായകൻമാരെന്ന തീരുമാനത്തിലേക്ക് ലങ്കൻ സെലക്ടർമാരെത്തിയത്. ദിനേശ് ചാണ്ഡിമലാണ് ലങ്കയുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്.
Read Moreടെസ്റ്റ് റാങ്കിംഗ്: പൂജാര രണ്ടാമത്, കോഹ്ലി അഞ്ചില്‍ തുടരുന്നു
ദുബായ്: ഐസിസി ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര രണ്ടാം സ്ഥാനത്തേക്കു മുന്നേറി. എന്നാല്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി അഞ്ചാം സ്ഥാനത്തു തുടരുന്നു. ഐസിസി ഇന്നലെ പുതിയ റാങ്കിംഗ് പുറത്തിറക്കിയത്. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയ്ക്കെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ 143 റണ്‍സ് നേടിയാണ് പൂജാര രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തിയത്. 888 പോയിന്റാണു പൂജാരയ്ക്ക്. സ്ഥാനം മാറിയില്ലെങ്കിലും കോഹ് ലി പോയിന്റ് മെച്ചപ്പെടുത്തി. 817 പോയിന്റില്‍നിന്ന് 877ലേക്ക് ഇന്ത്യന്‍ നായകന് കയറി. ഇംഗ്ലണ്ടിനെതിരേ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 141 റണ്‍സ് നേടിയ സ്മിത്തിന് 941 പോയിന്റാണുള്ളത്. പോയിന്റ് അടിസ്ഥാനത്തില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റുള്ളവരില് പീറ്റര്‍ മെയ്ക്കൊപ്പം സ്മിത്ത് അഞ്ചാമതെത്തി. സര് ഡോണ്‍ ബ്രാഡ്മാന് (961), ലെന് ഹൂട്ടന് (945), ജാക് ഹോബ്സ് (942), റിക്കി…
Read Moreഇത് എന്റെ ക്യാപ്റ്റന്മാര്ക്കുള്ള ദക്ഷിണ: സച്ചിന് ബേബി
കോട്ടയം: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ഘട്ടം പ്രഖ്യാപിക്കുമ്പോള്‍ ഏവരും ഒന്നു ഞെട്ടി. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്, സൗരാഷ്്ട്ര, ഹരിയാന, രാജസ്ഥാന് അങ്ങനെ കേരളത്തിനു നേരിടേണ്ടവരെല്ലാം ഒന്നിനൊന്നു കേമന്മാര്, ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായര്‍. ഒരു മത്സരത്തിലെങ്കിലും വിജയിച്ചാല്‍ ഭാഗ്യം എന്നായിരുന്നു പൊതുവേയുണ്ടായിരുന്നു വിലയിരുത്തല്‍ എന്നാല്‍, കളി തുടങ്ങി, കളി മാറി. കേരളം ജയിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഇതാ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറിലും. ചരിത്രനേട്ടത്തിന്റെ പ്രഭയില്‍ അഭിമാനത്തോടെ കേരളത്തിന്റെ നായകന് സച്ചിന്‍ബേബി ദീപികയോടു സംസാരിക്കുകയാണ്. നായകര്‍ക്കുള്ള ദക്ഷിണ 2009ല്‍ ആദ്യമായി കേരള ടീമിലെത്തുമ്പോള്‍ നായകനായിരുന്നത് ഇന്ത്യന്‍ താരമായിരുന്ന എസ്. ശ്രീശാന്തായിരുന്നു. അതിനു ശേഷം റൈഫി വിന്‍സന്റ് ഗോമസ്, സഞ്ജു സാംസണ് അങ്ങനെ പലരും. ഒപ്പം അനന്തപദ്മനാഭന്, സുനില്‍ ഒയാസിസ് തുടങ്ങിയ ഗുരുസ്ഥാനീയരായ ആള്ക്കാര്, എല്ലാവര്‍ക്കുമുള്ള ഗുരുദക്ഷിണയാണ് ഈ നേട്ടം. ഒരുപാട് ക്യാപ്റ്റന്മാര് ഇങ്ങനെയൊരു സ്വപ്നത്തിനായി പ്രയത്നിച്ചു. അത് എന്നിലൂടെ പൂര്‍ത്തിയായെന്നു മാത്രം.…
Read Moreഎംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റ്: അൽഫോൻസ മുന്നിൽ
പാലാ: എംജി യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിന്റെ ആദ്യ ദിനം പൂർത്തിയാകുന്പോൾ നിലവിലെ ചാന്പ്യന്മാരായ പാലാ അൽഫോൻസ കോളജ് മുന്നിൽ. പുരുഷവിഭാഗത്തിൽ കോതമംഗലം എംഎ കോളജാണ് മുന്നിട്ടു നിൽക്കുന്നത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ ഇന്നലെ 21 മത്സരങ്ങൾ പൂർത്തിയായപ്പോൾ 92 പോയിന്റുമായിട്ടാണ് പാലാ അൽഫോൻസ മുന്നിട്ടു നിൽക്കുന്നത്. 83 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷൻ കോളജാണ് തൊട്ടുപിന്നിൽ. കോതമംഗലം എംഎ കോളജ് 37 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. പുരുഷ വിഭാഗത്തിൽ 103 പോയിന്റ് നേടിയാണ് കോതമംഗലം എംഎ കോളജ് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്. പങ്കെടുത്ത ഇനങ്ങളിലെല്ലാം സ്വർണം, വെള്ളി, വെങ്കലം നേടിയാണ് കോതമംഗലം എംഎ കോളജിന്റെ മുന്നേറ്റം. 46 പോയിന്റ് നേടി ചങ്ങനാശേരി എസ്ബി കോളജാണ് രണ്ടാം സ്ഥാനത്ത്. 22 പോയിന്റ് നേടി പാലാ സെന്റ് തോമസ് കോളജ് മൂന്നാം സ്ഥാനത്തുണ്ട്. ആദ്യദിനം മൂന്നു മീറ്റ് റിക്കാർഡുകൾ പിറന്നു.…
Read Moreരഞ്ജിയിൽ പുതുചരിത്രം; കേരളം ക്വാർട്ടറിൽ
ലാഹ്ലി: ഹരിയാനയെ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്സ് 173 റണ്‍സിൽ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്. പത്ത് വർഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. സീസണിലെ അഞ്ചാം ജയമാണ് കേരളത്തിന്റെ യുവനിര സ്വന്തമാക്കിയത്. 31 പോയിന്റുമായി ഗ്രൂപ്പിൽ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം. സീസണിൽ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കേരളം തോറ്റത്. രണ്ടാം മത്സരത്തിൽ ഗുജറാത്തിനോട് പൊരുതി തോൽക്കുകയായിരുന്നു. ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന കേരളം എല്ലാ മേഖലകളിലും ഹരിയാനയെ തകർത്താണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൗരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ വന്പ·ാരെ മറികടന്നുള്ള ഈ നേട്ടം കേരള ക്രിക്കറ്റിന് മികച്ച ഉണർവ് പകരുമെന്ന് ഉറപ്പാണ്. അവസാന ദിവസം അഞ്ച് വിക്കറ്റ് മാത്രം അകലെയായിരുന്നു…
Read Moreവേഗത്തിൽ 300 വിക്കറ്റുകൾ; അശ്വിന് ലോക റിക്കാർഡ്
നാഗ്പൂർ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം എന്ന റിക്കാർഡ് ഇനി ഇന്ത്യയുടെ ആർ.അശ്വിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിൻ 300 വിക്കറ്റിൽ വേഗക്കാരിൽ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര. കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിൻ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയിരുന്ന ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ രണ്ടാമനാക്കിയത്. 58 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് വേഗക്കാരിൽ മൂന്നാമൻ. 61 മത്സരങ്ങളിൽ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസർമാരാണ് പിന്നീട് പട്ടിയിൽ വരുന്നത്. റിച്ചാർഡ് ഹാഡ്ലി (ന്യൂസിലൻഡ്), മാൽക്കം മാർഷൽ (വെസ്റ്റ് ഇൻഡീസ്), ഡെയിൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക).
Read Moreഏകദിനത്തിന് കോഹ്ലി ഇല്ല; രോഹിത് ക്യാപ്റ്റൻ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ. മൂന്നാം ടെസ്റ്റ് ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ,…
Read Moreഅശ്വിന് ഇനി ലോക റിക്കാര്‍ഡുകാരന്‍, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ആര്.അശ്വിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിന് 300 വിക്കറ്റില്‍ വേഗക്കാരില്‍ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര. കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിന് 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയിരുന്ന ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന് രണ്ടാമനാക്കിയത്. 58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വേഗക്കാരില്‍ മൂന്നാമന്. 61 മത്സരങ്ങളില്‍ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസര്‍മാരാണ് പിന്നീട് പട്ടിയില്‍ വരുന്നത്. റിച്ചാര്‍ഡ് ഹാഡ്ലി (ന്യൂസിലന്‍ഡ്), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡെയില്‍ സ്റ്റെയിന് (ദക്ഷിണാഫ്രിക്ക).
Read More