തിരുവനന്തപുരം: മലയാളമനസിന്റെ തലസ്ഥാനനഗരിക്ക് ഇന്ന് കുട്ടിക്രിക്കറ്റ് പൂരം. ചരിത്രം മിഴിതുറക്കുന്ന ഇന്നത്തെ സായാഹ്നത്തില്‍ അനന്തപുരി ബാറ്റും പന്തുമേന്തും. വര്‍ഷങ്ങള്‍ക്കു ശേഷം അനന്തപുരി ക്രിക്കറ്റ് പുരിയാകുമ്പോള് കൊമ്പുകോര്‍ക്കുന്നത് ടീം ഇന്ത്യയും ന്യൂസിലന്‍ഡും. അതെ, ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. ആദ്യത്തെ രണ്ടു മത്സരങ്ങളിലെ വിജയങ്ങള്‍ ഇരുടീമും പകുത്തെടുത്തതോടെ അനന്തപുരിയിലെ പോരാട്ടത്തിനു വാശിയേറും. ഇവിടെ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ആദ്യ ടി-20യില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം കിവീസിനൊപ്പം നിന്നു. രാത്രി ഏഴു മുതലാണ് മത്സരം. കാര്യവട്ടത്തെ പോരാട്ടം മഴയില്‍ കുതിരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇന്നു മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ധോണി ശ്രദ്ധാകേന്ദ്രം രാജ്കോട്ടില്‍ മഹേന്ദ്രസിംഗ് ധോണിയെ ആറാം നമ്പറില്‍ ഇറക്കിയതിനെച്ചൊല്ലി വിവാദം ഏറിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ഇന്ന് ഏതു പൊസിഷനില്‍ ഇറക്കുമെന്നത്…
Read MoreCategory: Sports
മഴഭീഷണിയില്‍ തിരുവനന്തപുരത്തെ ക്രിക്കറ്റ് പൂരം, ടീമുകളെത്തിയതോടെ ആരാധകര്‍ ആഘോഷത്തില്‍, കളി നടക്കുമോ ഇല്ലയോ എന്ന ആശങ്കയിലും ആവേശത്തിനു കുറവില്ല
ഏറെ കാത്തിരിപ്പിനൊടുവില്‍ അനന്തപുരിക്ക് ലഭിച്ച കുട്ടി ക്രിക്കറ്റിനായുള്ള ഇന്ത്യ- ന്യൂസിലാന്‍ഡ് ടീമുകള്‍ തലസ്ഥാനത്ത് എത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് ഇരു ടീമുകളും ചാര്‍ട്ടേഡ് വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തില്‍ നിന്നും ടീമുകള്‍ താമസ സ്ഥലമായ കോവളത്തേയ്ക്ക് പോയി. രാജ്കോട്ടില്‍ നിന്നുമാണ് ടീമുകള്‍ ഇന്നലെ തിരുവനന്തപുരത്തേയ്ക്ക് വന്നത്. നേരത്തേ തീരുമാനിച്ചതില്‍ നിന്നും വ്യത്യസ്ഥമായി ടീമുകള്‍ ഇന്ന് പരിശീലനത്തിനായി കാര്യവട്ടം സ്റ്റേഡിയത്തില്‍ എത്തുകയില്ല. ഇന്നലെ രാത്രി വൈകി എത്തിയതിനാല്‍ യാത്രാ ക്ഷീണം ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണു ടീമുകള്‍ ഇന്നത്തെ പരിശീലനം ഒഴിവാക്കിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്്ലിയുടെ ജന്മദിനം ഹോട്ടലിലും സ്റ്റേഡിയത്തിലും വിപുലമായി ആഘോഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കും ഒരേ ഹോട്ടലില്‍ തന്നെയാണ് താമസവും ഒരുക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ നടന്ന ആദ്യ ടി-20യില്‍ ഇന്ത്യ 53 റണ്‍സിനു ജയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് 40 റണ്‍സിന്റെ…
Read Moreചക് ദേ (പെൺ) ഇന്ത്യ !
കകാമിഗഹാര(ജപ്പാന്): ആവേശകരമായ പെനാല്‍റ്റി ഷൂട്ടൗട്ടിനവസാനം സഡൻ ഡെത്തിൽ നിര്‍ണായകമായ ഷോട്ട് തടഞ്ഞിട്ട് ഗോള്‍കീപ്പര്‍ സവിത ഇന്ത്യക്ക് ഏഷ്യ കപ്പ് വനിതാ ഹോക്കി കിരീടം സമ്മാനിച്ചു. ചൈനയ്ക്കെതിരായ ജയത്തോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ലോകകപ്പിനു യോഗ്യത നേടുകയും ചെയ്തു. ഷൂട്ടൗട്ടില്‍ ഇരുടീമും 4-4നു സമനില പാലിച്ചു. സഡൻ ഡെത്തിൽ റാണി രാംപാൽ ഗോൾ നേടിയപ്പോൾ ലിയാം മീയുവിന്റെ ഷോട്ട് തടഞ്ഞ് ഇന്ത്യൻ ഗോൾകീപ്പർ സവിത ഇന്ത്യക്ക് ലോകകപ്പ് ബെർത്ത് സമ്മാനിച്ചു. 5-4നായിരുന്നു ഇന്ത്യ ചൈനയെ തകര്‍ത്തത്. ഇതോടെ 13 വര്‍ഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് അവസാനിച്ചത്. 2004ല്‍ ജപ്പാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഏഷ്യ കപ്പ് ചാമ്പ്യന്മാരായത്.2009ൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിനു പകരം വീട്ടൽകൂടിയായി ഈ ജയം. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ യോഗ്യത നേടിയിരുന്നില്ല. 2010ല്‍ ഒമ്പതാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിയും വന്നു. ഷൂട്ടൗട്ടിലടക്കം റാണി രണ്ടു തവണ സ്കോര്‍ ചെയ്തപ്പോള്‍ മോണിക്ക,…
Read Moreമെസിയുടെ 600ലും ബാഴ്സ ബാഴ്സ തന്നെ
ബാഴ്സലോണ: കാറ്റലോണിയന്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും ബാഴ്സലോണയെ ബാധിച്ചിട്ടില്ല. അവര്‍ വിജയം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലാ ലിഗയില്‍ ബാഴ്സലോണ സെവിയ്യയെ ഒന്നിനെതിരെ രണ്ടു ഗോളിന് പരാജയപ്പെടുത്തി. പാകോ അല്‍കാസറിന്റെ ഇരട്ടഗോളുകളാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്. 23, 65 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. സെവിയ്യയുടെ ആശ്വാസഗോള്‍ ഗുയിഡോ പിസാരോയുടെ വക 59-ാം മിനിറ്റിലും. ഇതോടെ ബാഴ്സ ലാ ലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കളിച്ച 11 മത്സരങ്ങളില്‍ പത്തിലും വിജയിച്ചാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് കസേര വലിച്ചിട്ടിരിക്കുന്നത്. ഒരു മത്സരം സമനിലയിലായി. 11 മത്സരങ്ങളില്‍നിന്ന് 31 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയയ്ക്ക് 11 മത്സരങ്ങളില്‍നിന്ന് 27 പോയിന്റുണ്ട്. ആദ്യ പകുതിയില്‍ അല്‍കാസറിന്റെ ഗോളില്‍ മുന്നിലെത്തിയ ബാഴ്സയെ രണ്ടാം പകുതിയില്‍ സെവിയ്യ ഒപ്പം പിടിച്ചു. എന്നാല്‍ അല്‍കാസര്‍ വീണ്ടും രക്ഷയ്ക്കെത്തിയതോടെ ബാഴ്സ വിജയതീരത്തെത്തുകയായിരുന്നു. ഇതോടെ ബാഴ്സയ്ക്ക് അക്കൗണ്ടില്‍ മൂന്ന് പോയിന്റു കൂടി ചേര്‍ക്കാനായി.…
Read Moreയുവാക്കള്‍ക്കു വേണ്ടി ധോണി വഴിമാറണം
മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20യിലെ മോശം പ്രകടനത്തിന്റെ പേരിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ്.ലക്ഷ്മണ്. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യ പുതുമുഖങ്ങളെ തേടേണ്ട സമയം അതിക്രമിച്ചെന്നായിരുന്നു ലക്ഷ്മണിന്റെ പരാമർശം. ട്വന്റി 20 ക്രിക്കറ്റിൽ ധോണിയുടെ റോൾ നാലാം നന്പരിലാണ്. അദ്ദേഹത്തിന് നിലയുറപ്പിക്കാൻ കൂടുതൽ സമയം വേണം. ശനിയാഴ്ച വിരാട് കോഹ്ലി ബാറ്റു ചെയ്തത് ഒരു ഉദാഹരണമാണ്. കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് 160ൽ നിൽക്കുന്പോൾ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഒരു വന്പൻ സ്കോർ പിൻതുടരുന്പോൾ ഈ പ്രകടനം മതിയാവില്ല. ട്വന്റി 20 ഫോർമാറ്റിൽ ധോണി പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സമയമായെന്നു തോന്നുന്നു- ലക്ഷ്മണ് പറയുന്നു. എന്നാൽ ധോണി ഏകദിനത്തിൽ ഇന്ത്യയുടെ അനിവാര്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാം ട്വന്റി 20യിൽ കിവീസ് ഉയർത്തിയ 197 റണ്‍സ് പിന്തുടർന്ന ഇന്ത്യ 9.1…
Read Moreഏഷ്യാ കപ്പ്: ഫൈനലിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ
കകാമിഗഹാര: ഏഷ്യാ കപ്പ് വനിതാ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലിൽ ആതിഥേയരും നിലവിലെ ചാന്പ്യ·ാരുമായ ജപ്പാനെ 4-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഫൈലിൽ ചൈനയാണ് ഇന്ത്യയുടെ എതിരാളികൾ. ഞായറാഴ്ചയാണ് ഫൈനൽ. ഇരുടീമും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 4-1ന് ജയിച്ചിരുന്നു. ജപ്പാനെതിരേ ഇന്ത്യക്കു വേണ്ടി ഗുർജിത് കൗർ (7, 9) ഇരട്ട ഗോൾ നേടിയപ്പോൽ നവജോത് കൗർ (9), ലാൽറെംസൈമി (38) എന്നിവർ ഓരോ ഗോൾ വീതം നേടി. ജപ്പാനുവേണ്ടി ഷിഹോ സുജി (17), യുയി ഇഷിബാഷി (28) എന്നിവർ സ്കോർ ചെയ്തു. ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിലേക്കു മാർച്ചു ചെയ്തത്. നാലാം തവണയാണ് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. 2004ൽ ചാന്പ്യ·ാരായപ്പോൾ 1999ലും 2009ലും റണ്ണേഴ്സ് അപ്പായി. ഫൈനലിലെ വിജയികൾ അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന…
Read Moreമൂന്നാം ജയം, രഞ്ജിയിൽ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനു സീസണിലെ മൂന്നാം വിജയം. തുന്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ജമ്മു കാഷ്മീരിനെ 158 റണ്‍സിനു തകർത്താണ് കേരളം വിജയം കണ്ടത്. വിജയലക്ഷ്യമായ 238 റണ്‍സ് പിന്തുടർന്ന സന്ദർശകർ വെറും 79 റണ്‍സിന് എല്ലാവരും പുറത്തായി. ഏഴു വിക്കറ്റ് നഷ്ടത്തിൽ 56 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് പുനഃരാരംഭിച്ച കാഷ്മീരിന് 23 റണ്‍സ്കൂടി മാത്രമാണു ചേർക്കാൻ കഴിഞ്ഞത്. കേരളത്തിനായി അക്ഷയ് കെ.സി. അഞ്ചു വിക്കറ്റ് നേടി. ജയത്തോടെ കേരളം ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. കേരളം രണ്ടാം ഇന്നിംഗ്സിൽ 191 റണ്‍സിന് എല്ലാവരും പുറത്തായതോടെയാണ് കാഷ്മീരിനു മുന്നിൽ 238 റണ്‍സിന്റെ വിജയലക്ഷ്യമുയർന്നത്. 58 റണ്‍സ് നേടിയ രോഹൻ പ്രേം ആണ് രണ്ടാം ഇന്നിംഗ്സിൽ കേരളത്തിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണ് രണ്ടാം ഇന്നിംഗ്സിൽ…
Read Moreഐഎസ്എൽ : കന്നിയങ്കം കൊച്ചിയില്‍, കലാശം കോല്‍ക്കത്തയില്‍
കോട്ടയം: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ആവേശം അടങ്ങും മുമ്പ് ഇന്ത്യ മറ്റൊരു ഫുട്ബോള്‍ ആവേശത്തിലേക്ക്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പ് 17നു തുടങ്ങും. ബംഗളൂരു എഫ്സിയും ജംഷഡ്പുര്‍ എഫ്സിയും വന്നതോടെ 10 ടീമുകള്‍ ഈ സീസണില്‍ മാറ്റുരയ്ക്കും. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന് കിക്കോഫാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു ഗംഭീരവാര്‍ത്ത. ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരം കൊച്ചിയില്‍ നടക്കും. കോല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരം കൊച്ചിയിലേക്കു മാറ്റാന്‍ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലിലെത്തിയ കേരള ബ്ലാസ്റ്റേഴ്സും എടികെ കോല്‍ക്കത്തയും തമ്മില്‍ നവംബര്‍ 17നു രാത്രി കോല്‍ക്കത്തയില്‍ നടക്കേണ്ട പോരാട്ടമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇതോടെ അണ്ടര്‍ 17 ലോകകപ്പ് നടന്ന കലൂര്‍ സ്റ്റേഡിയത്തിലേക്ക് ഫുട്ബോള്‍ ആവേശം വളരെ നേരത്തെയെത്തും. ഈ…
Read Moreകോമണ്‍വെല്‍ത്ത് ഷൂട്ടിംഗ്: ഗഗന് നരംഗിനു വെള്ളി
ഗോള്‍ഡ്കോസ്റ്റ്: ഇന്ത്യന്‍ ഷൂട്ടര്‍ ഗഗന് നരംഗിനു കോമണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍ ഇനത്തിലാണ് നരംഗ് വെള്ളി നേടിയത്. വനിതകളുടെ 50 മീറ്റര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ അന്നു രാജ് സിംഗ് വെങ്കലം സ്വന്തമാക്കി. 28 പോയിന്റാണ് അന്നു രാജ് സിംഗ് നേടിയത്. ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് നരംഗ് യോഗ്യത മത്സരത്തില്‍ 617.6 പോയിന്റുമായി നാലാം സ്ഥാനം നേടിയാണ് ഫൈനലിലെത്തിയത്. ഫൈനലില്‍ 1.4 പോയിന്റ് വ്യത്യാസത്തിലാണ് നരംഗിനു സ്വര്‍ണം നഷ്ടമായത്. 246.3 പോയിന്റാണ് ലണ്ടന്‍ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സ്കോര്‍ ചെയ്തത്. 2016 റിയോ ഒളിന്പിക്സിനു ശേഷം നരംഗ് ആദ്യമായാണ് ഈയിനത്തിൽ മത്സരിക്കുന്നത്. പുരുഷവിഭാഗത്തിൽ ഇന്ത്യ 10 മീറ്റർ എയർ പിസ്റ്റളിലും വനിതാ വിഭാഗത്തിൽ 10 മീറ്റർ എയർ റൈഫിളിലും ഇന്ത്യ സ്വർണം നേടിയിരുന്നു.
Read Moreകോമണ്‍വെല്‍ത്ത് ഷൂട്ടിംഗ്: പൂജാ ഘട്കറിനു സ്വര്‍ണം
ബ്രിസ്ബെയ്ന്‍: കോണ്‍വെല്‍ത്ത് ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ പൂജാ ഘട്കറിനു സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍. ഷഹ്സര്‍ റിസ്വിക്കു സ്വര്‍ണവും ഓംകാര്‍ സിംഗിനു വെള്ളിയും ജിത്തു റായിക്കു വെങ്കലവും ലഭിച്ചു. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിദ്ധു സ്വര്‍ണം നേടിയിരുന്നു. 249.8 പോയിന്റുമായാണ് പൂജാ ഘട്കര്‍ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും ഇന്ത്യയുടെ തന്നെ അന്‍ജും മൗഡ്ഗിലിനാണ് (248.7 പോയിന്റ്). ആറു പേർ മത്സരിച്ച വനിതകളുടെ സ്കീറ്റ് ഫൈനലില്‍ രശ്മി റാത്തോഡിന് അവസാന സ്ഥാനം കൊണ്ടു തൃപ്തിപ്പെ ടേണ്ടിവന്നു.
Read More