അണ്ടര്‍ 17 ലോകകപ്പിന്‍റെ ഫൈനല്‍ കാണാന്‍ സച്ചിനും സൗരവും

കോല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്‍റെ ഫൈനല്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഇന്നു കോല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടം ഇരുവരും ഒരുമിച്ചിരുന്നു കാണും. ലോകകപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് സച്ചിനും ഗാംഗുലിയും. ഇവരെ കൂടാതെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരും സന്നിഹിതരാകും. മത്സരം കാണുന്നതിനും ഫിഫ കൗണ്‍സില്‍ യോഗത്തിനുമായി ഇന്‍ഫന്‍റിനോ കോല്‍ക്കത്തയില്‍ എത്തിയിട്ടുണ്ട്.ഇന്ത്യ ആദ്യമായി ആതിഥേയരായ അണ്ടര്‍ 17 ലോകകപ്പ് വന്‍വിജയമായിരിക്കുകയാണ്.

Read More

ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരിസ്: സെമിയിൽ ശ്രീകാന്ത്-പ്രണോയി പോരാട്ടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്‍റൺ പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യൻ താരങ്ങളുടെ സെമി പോരാട്ടം. സെമിയിൽ കിഡംബി ശ്രീകാന്ത് ഇന്ത്യയുടെ തന്നെ എച്ച്.എസ്.പ്രണോയിയെ നേരിടും. വനിത സിംഗിൾസിൽ ഇന്ത്യയുടെ പി.വി.സിന്ധുവും സെമിയിൽ കടന്നിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ ജിയോൺ ഹയോക് ജിന്നിനെ തോൽപിച്ചാണ് പ്രണോയി അവസാന നാലിൽ ഇടം പിടിച്ചത്. സ്കോർ: 21-16, 21-16. നാലാം സീഡ് ചൈനയുടെ ഷി യുകിയെ 8-21, 21-19, 21-9 സ്കോറിന് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമിയിൽ എത്തിയത്. നേരത്തെ, ചൈനയുടെ ചെൻ യുഫിയെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിൽ പ്രവേശിച്ചത്. സ്കോർ: 21-14, 21-14. സിന്ധു ആദ്യമാണ് ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ട് കടക്കുന്നത്.

Read More

ഓൾറൗണ്ട് മികവിൽ ഷദാബ് ഖാൻ; പാക്കിസ്ഥാനു ത്രസിപ്പിക്കുന്ന വിജയം

അബുദാബി: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനു ത്രസിപ്പിക്കുന്ന വിജയം. ഒരു പന്ത് ശേഷിക്കെ രണ്ടു വിക്കറ്റിനായിരുന്നു പാക്കിസ്ഥാന്‍റെ വിജയം. ഷദാബ് ഖാന്‍റെ ഓൾറൗണ്ട് പ്രകടനമാണു പാക്കിസ്ഥാനു വിജയമൊരുക്കിയത്. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്കു നിശ്ചിത ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 124 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്. മികച്ച തുടക്കം ലഭിച്ചശേഷം ശ്രീലങ്ക തകർന്നടിയുകയായിരുന്നു. ഒരു ഘട്ടത്തിൽ 106/1 എന്ന നിലയിൽനിന്ന് 124/9 എന്ന നിലയിൽ ലങ്ക തകർന്നു. ഫഹീം അഷ്റഫ് മൂന്നും ഹസൻ അലി രണ്ടും ഷദാബ് ഖാൻ ഒന്നും വിക്കറ്റ് നേടി. ഗുണതിലകെ(51), സമരവിക്രമ(32) എന്നിവർക്കൊഴികെ മറ്റാർക്കും ലങ്കൻ നിലയിൽ തിളങ്ങാൻ കഴിഞ്ഞില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാനു തുടക്കം മുതൽ തുടർച്ചയായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഒരു ഘട്ടത്തിൽ 55/4 എന്ന നിലയിൽ തകർന്ന പാക്കിസ്ഥാനെ സർഫ്രാസ് അഹമ്മദും(28) മുഹമ്മദ്…

Read More

ആശങ്കകൾക്ക് വിരാമം,  റിക്കാര്‍ഡിലേക്ക് ഇന്ത്യ

ഫിഫയുടെ ഒരു ടൂര്‍ണമെന്‍റിന് ഇന്ത്യ ആദ്യമായി വേദിയൊരുക്കിയപ്പോള്‍ പല ആശങ്കകളുണ്ടായിരുന്നു. ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്‍റായപ്പോള്‍ ആ ആശങ്കകള്‍ വളരെ ശക്തമായിരുന്നു. ക്രിക്കറ്റിന് വളരെ വളക്കൂറുള്ള മണ്ണില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആളെത്തുമോ യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെയും കളിക്കാര്‍ക്ക് ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങാനാകുമോ വേദികള്‍ തമ്മിലുള്ള ദൂരം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആദ്യം ആശങ്കപ്പെടുത്തി. എന്നാല്‍ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി ഇന്ത്യ ആദ്യമായി വേദിയൊരുക്കിയ ഫിഫ അണ്ടര്‍ 17 ലോകകപ്പ് വലിയ വിജയമാണ് നേടിയത്. ഇരട്ട റിക്കാര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാനായെത്തിയ കാണികളുടെ എണ്ണത്തിലും അടിച്ച ഗോളുകളുടെ എണ്ണത്തിലും പുതിയ റിക്കാര്‍ഡിടാന്‍ ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ നേരിട്ടു കണ്ട അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്‍റ്, ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ട ടൂര്‍ണമെന്‍റ് എന്നീ റിക്കാര്‍ഡുകളാകും ഇന്ത്യയില്‍ പുതിയതായി എഴുതിച്ചേര്‍ക്കുക.…

Read More

ഇന്ത്യ ഒരു ഫുട്‌ബോള്‍ രാഷ്‌ട്രം: ഇന്‍ഫന്‍റിനോ

കോല്‍ക്കത്ത: ഇന്ത്യ ഇന്നൊരു ഫുട്‌ബോള്‍ രാഷ്ട്രമാണെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ. ഫിഫ അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന ഫിഫ യോഗത്തിനായി ഇവിടെയെത്തിയതാണ് ഇന്‍ഫന്‍റിനോ. 1985ലെ ചൈന ലോകകപ്പിനു ശേഷം കാണികളുടെ ഏറ്റവും വലിയ പങ്കാളിത്തമുണ്ടായ ലോകകപ്പാണിത്. അതുതന്നെ ഇന്ത്യയില്‍ ഫുട്‌ബോളിന്‍റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അണ്ടര്‍ 20 ലോകകപ്പ് നടത്താനുള്ള അവകാശം ഇന്ത്യക്കു നല്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ രണ്ട് ഫിഫ ഇവന്‍റുകള്‍ ഒരു രാജ്യത്തിനും സാധാരണ നല്കാറില്ലാത്തതിനാലാണിതെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് ഇന്ത്യക്ക് നല്കുന്നതില്‍ തനിക്കു സന്തോഷമേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അണ്ടര്‍ 20 ലോകകപ്പിന് ഇന്ത്യ ബിഡ് ചെയ്യുന്നുണ്ട് എന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. വളരെ പ്രത്യേകതയുള്ള ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ന് നടക്കുന്നത്. വീഡിയോ അസിസ്റ്റന്‍റ് റഫറി…

Read More

ഫ്രഞ്ച് ഓപ്പൺ സൂപ്പർ സീരിസ്: സിന്ധു, ശ്രീകാന്ത് ക്വാർട്ടറിൽ

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്‍റൺ സിംഗിൾസിൽ ഇന്ത്യയുടെ പി. വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവർ ക്വാർട്ടറിൽ. അതേസമയം, സൈന നെഹ്‌വാളും സായ് പ്രണീതും വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും രണ്ടാം റൗണ്ടിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. വനിതാ സിംഗിൾസിൽ സിന്ധു ജപ്പാന്‍റെ സയക തകഹഷിയെ 21-14, 21-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് മുന്നേറിയത്. ക്വാർട്ടറിൽ ചൈനയുടെ യുഫെയാണ് എതിരാളി. ഹോങ്കോംഗിന്‍റെ വോംഗ് വിംഗ് കി വിൻസന്‍റിനെ 21-19, 21-17 എന്ന സ്കോറിന് കെട്ടുകെട്ടിച്ചാണ് ശ്രീകാന്ത് ക്വാർട്ടറിൽ കടന്നത്. നേരത്തെ, ജപ്പാന്‍റെ താരങ്ങളോട് ഏറ്റുമുട്ടിയാണ് ഇന്ത്യൻ താരങ്ങൾ പുറത്തായത്. അകാനെ യാമഗുച്ചി 9-21, 21-23 എന്ന സ്കോറിന് സൈനയെ തോൽപ്പിച്ചു. പുരുഷ സിംഗിൾസിൽ പ്രണീത് കെന്‍റ നിഷിമോട്ടയോടും(13-21, 17-21) വനിതാ ഡബിൾസിൽ അശ്വിനി-സിക്കി സഖ്യം 16-21, 14-21 സ്കോറിന് മിസാക്കി-അയക സഖ്യത്തോടും…

Read More

ഫുട്‌ബോള്‍ ലോകകപ്പിന് ഐഎസ് ഭീഷണി

മോസ്‌കോ:അടുത്ത വർഷം റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പിനു ഭീഷണിയുയര്‍ത്തി ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പോസ്റ്റര്‍. സൂപ്പര്‍താരം ലയണല്‍ മെസിയുടെ കണ്ണില്‍നിന്നു രക്തമൊഴുകുന്നതായാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ആഗോള ഫുട്‌ബോള്‍ മേളയ്ക്ക് വന്‍ഭീഷണിയുയര്‍ത്തുന്ന ചിത്രം ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളില്‍ ഭീതിയുണര്‍ത്തിയിട്ടുണ്ട്. ഐഎസ് അനുകൂലസംഘടനയായ വഫാ മീഡിയ ഫൗണ്ടേഷനാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഐഎസ് ഭീതി ആഗോളവ്യാപകമാക്കാനുള്ള പുതിയ തന്ത്രമാണിതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ലോകകപ്പിന് ഭീഷണിയുയര്‍ത്തുന്ന ഒരു ചിത്രം കഴിഞ്ഞയാഴ്ചയും ഐഎസ് പുറത്തു വിട്ടിരുന്നു. ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു മുന്നില്‍ കറുത്ത കൊടിയുമായി നില്‍ക്കുന്ന ഐഎസ് ഭടന്‍റെ ചിത്രമാണ് അന്ന് പുറത്തു വന്നത്. 2018 ലോകകപ്പിന്‍റെ ഔദ്യോഗിക ചിഹ്നവും ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു. കൂടാതെ ഒരു ഭീഷണിവാചകവും. ‘മുജാഹിദീന്‍ അഗ്നി നിങ്ങളെ ചാമ്പലാക്കുമെന്ന് ഞാന്‍ ശപഥം ചെയ്യുന്നു. കാത്തിരിക്കുക’’എന്നായിരുന്നു ആ വാചകം. നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്‌ട്രത്തിനെതിരെയാണ് നിങ്ങള്‍ യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. അഴിക്ക് പിറകില്‍,…

Read More

പൂനെ ഏകദിനം; ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം

പൂനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വിജയം. ന്യൂസിലൻഡ് ഉയർത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ നാല് ഓവർ ബാക്കിനിൽക്കെ മറികടന്നു. ശിഖർ ധവാന്‍റെയും (64) ദിനേഷ് കാർത്തിക്കിന്‍റെയും (പുറത്താകാതെ 64) അർധ സെഞ്ചുറിയാണ് ഇന്ത്യൻ‌ വിജയം അനായാസമാക്കിയത്. സ്കോർ: ന്യൂസിലൻഡ്- 230-9 (50), ഇന്ത്യ-232-4 (46). രോഹിത് ശർമയും (7) കോഹ്‌ലിയും (29) വേഗം പുറത്തായ ശേഷം കാർത്തിക്ക് ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചതാണ് വിജയത്തിൽ നിർണായകമായത്. ധവാനുമായും ഹാർദിക് പാണ്ഡ്യയുമായി കാർത്തിക്ക് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. നാലാം വിക്കറ്റിൽ ധവാനും കാർത്തിക്കും 66 റൺസാണ് അടിച്ചെടുത്തത്. ധവാൻ പുറത്തായ ശേഷം ഹാർദിക് പാണ്ഡ്യയുമായി കാർത്തിക്ക് 59 റൺസ് കൂട്ടിച്ചേർത്തു. വിജയ റൺ കുറിച്ചതും കാർത്തിക്കായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒൻപത് വിക്കറ്റിന് 230 റണ്‍സ് നേടി. ടോസ് നേടി ബാറ്റിംഗ്…

Read More

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റൺ: സൈന, സിന്ധു, ശ്രീകാന്ത്, പ്രണോയി മുന്നോട്ട്

പാരീസ്: ഇന്ത്യയുടെ സൈന നെഹ്‌വാൾ, പി.വി.സിന്ധു, കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയി, സായ്.ബി.പ്രണീത് എന്നിവർ ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്‍റൺ സിംഗിൾസിന്‍റെ രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, പി. കശ്യപ് ആദ്യറൗണ്ടിൽ തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഡെൻമാർക്കിന്‍റെ ലൈൻ ജീസ്ഫെൽഡ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് സൈന പരാജയപ്പെടുത്തി. സ്കോർ: 21-14, 11-21, 21-10. അഞ്ചാം സീഡ് ജപ്പാന്‍റെ അകാനെ യമഗുച്ചിയാണ് രണ്ടാം റൗണ്ടിൽ സൈനയുടെ എതിരാളി. സ്പെയിനിന്‍റെ ബീറ്റ്റിസ് കോറാലെസിനെ നേരിട്ടുള്ള ഗെയിമുകൾക്ക്(21-19, 21-18) തോൽപിച്ചാണ് സിന്ധു മുന്നേറിയത്. പുരുഷ സിംഗിൾസിൽ ദക്ഷിണ കൊറിയയുടെ ലീ ഹ്യൂണിനെ തോൽപിച്ചാണ് പ്രണോയി മുന്നേറിയത്. സ്കോർ: 21-15, 21-17. തായ്‌ലൻഡിന്‍റെ ഖോസിറ്റ് ഫെറ്റ്പ്രദാബിനെ 21-13, 21-23, 21-19 സ്കോറിന് കീഴ്പ്പെടുത്തിയാണ് സായ് രണ്ടാം റൗണ്ടിൽ എത്തിയത്. ജർമനിയുടെ ഫാബിയൻ റോത്ത് മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ശ്രീകാന്തും അടുത്ത…

Read More

ഗൃഹാതുര സ്മരണകൾ കൂട്ട്; സച്ചിനും കാംബ്ലിയും വീണ്ടും കണ്ടുമുട്ടി

മുംബൈ: വർഷങ്ങൾ നീണ്ട സൗന്ദര്യപിണക്കം അവസാനിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ബാല്യകാല സുഹൃത്ത് വിനോദ് കാംബ്ലിയും വീണ്ടും കണ്ടുമുട്ടി. മുംബൈയിൽ, പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായിയുടെ പുസ്തക പ്രകാശന ചടങ്ങിലാണ് ഇരുവരും ഒരുമിച്ച് പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുത്ത ശേഷം കാംബ്ലിയാണ് ഈ സന്തോഷം ആരാധകരെ അറിയിച്ചത്. ഇരുവരുമൊത്തുള്ള ചിത്രങ്ങളും കാംബ്ലി ട്വിറ്ററിൽ പങ്കുവച്ചു. “മാസ്റ്റർ ബ്ലാസ്റ്റർ ഐ ലൗവ് യൂ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. ഇത് തങ്ങളൊരുമിച്ചുള്ള ആദ്യ സെൽഫിയാണെന്നും കാംബ്ലി കുറിച്ചു. രാജ്യത്തെ ക്രിക്കറ്റ് ആരാധകർ‌ എക്കാലവും മനസിൽ ഓർത്തുവയ്ക്കുന്ന കൂട്ടുകെട്ടാണ് ഇരുവരുടേതും. 1988ൽ നടന്ന സ്കൂൾതല ക്രിക്കറ്റ് മത്സരത്തിൽ ഇരുവരും ചേർന്ന് 664 റൺസിന്‍റെ റിക്കാർഡ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇതോടെയാണ് ഇവർ വാർത്തകളിലെ താരങ്ങളായത്. പിന്നീട്, സച്ചിൻ ലോകക്രിക്കറ്റിലെ അതികായനായി വളർന്നു. എന്നാൽ മോശം ഫോമും സ്ഥിരതയില്ലായ്മയും കാംബ്ലിക്ക്…

Read More