മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ സെമിയില്‍ നഗരവൈരികളായ അത്ലറ്റിക്കോയ്ക്കെതിരെ റയൽ മാഡ്രിഡിന് തകർപ്പൻ വിജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ അത്ലറ്റിക്കോയെ 3-0നാണ് റയൽ തകർത്തത്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ നടന്ന മത്സരത്തിൽ അത്ലറ്റിക്കോയ്ക്ക് മേൽ സന്പൂർണ ആധിപത്യമാണ് റയൽ നേടിയത്. പത്താം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ ആദ്യ ഗോളടിച്ച് റയലിനെ മുന്നിൽ എത്തിച്ചു. തുടക്കത്തിൽ തന്നെ പ്രഹരമേറ്റ അത്ലറ്റിക്കോ ഉണർന്നു കളിച്ചെങ്കിലും ഗോൾ നേടാനായില്ല. ഇതിനിടെ 73, 86 മിനിറ്റുകളിൽ ഗോൾ നേടി റൊണാൾഡോ ഹാട്രിക് പൂർത്തിയാക്കി. അത്ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിൽ മെയ് 10നാണ് രണ്ടാം പാദ സെമി നടക്കുക.
Read MoreCategory: Sports
പൂജാരയെയും ഹർമൻപ്രീതിനെയും ബിസിസിഐ അർജുന അവാർഡിനായി ശിപാർശ ചെയ്തു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാരയെ ബിസിസിഐ അർജുന അവാർഡിനു ശിപാർശ ചെയ്തു. കഴിഞ്ഞ സീസണിലെ ടെസ്റ്റു പരന്പരകളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പൂജാരയെ ശിപാർശ ചെയ്തത്. വനിതാ ക്രിക്കറ്റ് താരം ഹർമൻപ്രീത് കൗറിനെയും അർജുന അവാർഡിനായി ബിസിസിഐ ശിപാർശ ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച നാമനിർദേശം കായിക മന്ത്രാലയത്തിന് നൽകിയതായി ബിസിസിഐ അറിയിച്ചു. 1316 റണ്‍സാണ് ഈ സീസണിൽ പൂജാര നേടിയത്. ഒരു ടെസ്റ്റ് സീസണിൽ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന റണ്‍സാണിത്. 30 കാരനായ പൂജാര 48 ടെസ്റ്റുകളിൽനിന്നായി 3798 റണ്‍സ് നേടിയിട്ടുണ്ട്. 11 ടെസ്റ്റ് സെഞ്ചുറികളും 14 അർധസെഞ്ചുറികളും പൂജാരയ്ക്കുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20യിലേയും ഏഷ്യ കപ്പിലേയും മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കൗറിനെ അർജുന അവാർഡിനായി ശിപാർശ ചെയ്തത്.
Read Moreഐപിഎൽ: ഡൽഹിക്ക് ഇന്ന് നിർണായക പോരാട്ടം
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ഡെയർ ഡെവിൾസ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടിൽ രാത്രി എട്ടിനാണ് മത്സരം. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. അതേസമയം, ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാനാകും ഹൈദരാബാദ് ശ്രമിക്കുക.
Read Moreഐസിസി റാങ്കിംഗ്: ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി
ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെ പിന്തള്ളിയാണ് ഇന്ത്യ റാങ്കിംഗിൽ മുന്നേറിയത്. ഇന്ത്യക്ക് 117 റെയ്റ്റിംഗ് പോയിന്റും ന്യൂസിലൻഡിന് 115 റെയ്റ്റിംഗ് പോയിന്റുമാണുള്ളത്. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിർത്തിയപ്പോൾ ഓസ്ട്രേലിയയാണ് രണ്ടാമത്. ഇംഗ്ലണ്ട്(190 പോയിന്റ്), ശ്രീലങ്ക(93 പോയിന്റ്),ബംഗ്ലാദേശ്(91 പോയിന്റ്), പാക്കിസ്ഥാൻ(88 പോയിന്റ്), വെസ്റ്റ് ഇൻഡീസ്(79പോയിന്റ്), അഫ്ഗാനിസ്ഥാൻ(52 പോയിന്റ്) എന്നീ ടീമുകൾ യഥാക്രമം അഞ്ചു മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. 2019ൽ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിന് ആതിഥേയരെന്ന നിലയിൽ ഇംഗ്ലണ്ടിനും റാങ്കിംഗിലെ ആദ്യ ഏഴു ടീമുകൾക്കുമാണ് നേരിട്ട് പ്രവേശനം. സെപ്റ്റംബർ 30നുള്ള റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് പ്രവേശനം ലഭിക്കുന്ന ടീമുകളെ തീരുമാനിക്കുക.
Read Moreസ്റ്റോക്സിന് സെഞ്ചുറി; ഗുജറാത്തിനെതിരെ പൂനയ്ക്ക് ജയം
പൂന: ഐപിഎല്ലിൽ ബെൻ സ്റ്റോക്സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ മികവില്‍ ഗുജറാത്ത് ലയൺസിനെതിരെ പൂന സൂപ്പര്‍ജയന്റിന് അഞ്ച് വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 19.5 ഓവറില്‍ 161 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ പൂന 19.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 63 പന്തിൽ 103 റൺസുമായി പുറത്താകാതെ നിന്ന സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിംഗാണ് ടീമിനെ വിജയത്തിൽ എത്തിച്ചത്. ഒരു ഘട്ടത്തിൽ നാലിന് 42 റൺസെന്ന നിലയിൽ തകർച്ചയുടെ വക്കിൽ നിൽക്കുകയായിരുന്ന പൂനയെ സ്റ്റോക്സും മഹേന്ദ്രസിംഗ് ധോണിയും(26) ചേർന്നുള്ള കൂട്ടുക്കെട്ടാണ് രക്ഷപ്പെടുത്തിയത്. ഡാനിയല്‍ ക്രിസ്റ്റിന്(17) പുറത്താകാതെ നിന്നു. ഗുജറാത്തിന്റെ മലയാളി താരം ബേസിൽ തമ്പി നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്തു രണ്ട് വിക്കറ്റ് നേടി. ടോസ് നേടിയ പൂന ഗുജറാത്തിനെ ബാറ്റിംഗ് അയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ ബ്രണ്ടൻ മക്കല്ലം(27 പന്തിൽ 45),…
Read Moreസച്ചിന് മൗനം വെടിയണം! രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നതിന് സച്ചിന്റെ അഭിപ്രായം നിര്‍ണായകമെന്ന് വിനോദ് റായ്
മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കാന്‍ ഇതിഹാസ താരം സച്ചിന് തെണ്ടുല്‍ക്കര്‍ ഇപ്പോള്‍ തുടരുന്ന മൗനം വെടിയണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്മാന് വിനോദ് റായ്. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കപില്‍ ദേവ്, സൗരവ്, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്ക്കര്‍, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള ഇതിഹാസങ്ങള്‍ ഇവിടെയുണ്ട്. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്ക് കഴിയും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.റായ് പറയുന്നു. പ്രതിഭാധനന്മാരായ യുവ ക്രിക്കറ്റര്‍മാരാല്‍ സമ്പന്നമാണ് ടീം ഇന്ത്യ. ഫീല്‍ഡിലെ അവരുടെ പ്രതിജ്ഞാബദ്ധത തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തും. ഇത്തരത്തില്‍…
Read Moreസഞ്ജുവിന്റെ പ്രകടനം പാഴായി; കോൽക്കത്തയിൽ ഗംഭീർ-ഉത്തപ്പ ഷോ
കോൽക്കത്ത: റോബിൻ ഉത്തപ്പയും ഗൗതം ഗംഭീറും ഒരിക്കൽക്കൂടി നൈറ്റ് റൈഡേഴ്സിന് രക്ഷകരായി, ഡൽഹി ഡെയർ ഡെവിൾസിന് ഏഴു വിക്കറ്റ് തോൽവി. ഉത്തപ്പയുടേതടക്കം നിർണായക ക്യാച്ചുകൾ കൈവിട്ട് ഡൽഹി തോൽവി ഇരന്നുവാങ്ങുകയായിരുന്നു. ജയത്തോടെ കോൽക്കത്ത ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി.സ്കോർ: ഡൽഹി ഡെയർ ഡെവിൾസ്- 160/6(20). കോൽക്കത്ത നൈറ്റ് റൈഡേഴ്സ്- 161/3(16.2). മലയാളി താരം സഞ്ജു സാംസണിന്റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് മികവിൽ ഡൽഹി ഉയർത്തിയ 161 റണ്‍സ് വിജയലക്ഷ്യം കോൽക്കത്ത 16.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഗംഭീർ 52 പന്തിൽനിന്ന് 71 റണ്‍സുമായി പുറത്താകാതെനിന്നപ്പോൾ ഉത്തപ്പ 33 പന്തിൽ 59 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 108 റണ്‍സ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തിലും ഗംഭീർ-ഉത്തപ്പ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് കരുണ്‍…
Read Moreമാർഷിന്റെ പോരാട്ടം ഫലംകണ്ടില്ല; വിജയവുമായി വാർണർപ്പട
മൊഹാലി: വാർണറുടെ കുട്ടികളുടെ മൂന്ന് അർധസെഞ്ചുറികൾക്കു പകരംവയ്ക്കാൻ പഞ്ചാബ് നിരയിൽ ഒരു ഷോണ്‍ മാർഷ് മാത്രമുണ്ടായപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 26 റണ്‍സ് വിജയം. ഹൈദരാബാദ് ഉയർത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കിംഗ്സ് ഇലവൻ പഞ്ചാബിന് ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 181 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ഷോണ്‍ മാർഷിന്റെ ഒറ്റയാൾ പോരാട്ടം മാത്രമായിരുന്നു പഞ്ചാബ് ഇന്നിംഗ്സിന്റെ സവിശേഷത. മാർഷ് 50 പന്തിൽനിന്ന് 84 റണ്‍സ് നേടി പുറത്തായി. മറ്റാർക്കും പഞ്ചാബ് നിരയിൽ മാർഷിനു പിന്തുണ നൽകാൻ കഴിഞ്ഞില്ല. സണ്‍റൈസേഴ്സിനായി ആശിഷ് നെഹ്റ, സിദ്ധാർഥ് കൗൾ എന്നിവർ മൂന്നു വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ടു വിക്കറ്റും നേടി. സ്കോർ: സണ്‍ റൈസേഴ്സ് ഹൈദരാബാദ്- 207/3(20). കിംഗ്സ് ഇലവൻ പഞ്ചാബ്- 181/9(20).ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സെടുത്തു. ഓപ്പണർമാരായ ഡേവിഡ്…
Read Moreഏഷ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽനിന്നും സിന്ധു പുറത്ത്
വുഹാൻ: ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി. സിന്ധു ഏഷ്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽനിന്നും പുറത്തായി. ക്വാട്ടറില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയോട് തോറ്റാണ് സിന്ധു പുറത്തായത്. എട്ടാം സീഡായ ഹെ നാലാം സീഡായ സിന്ധുവിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് വീഴ്ത്തിയത്. ആദ്യ സെറ്റ് സിന്ധു നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകൾ ഹെ സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സ്കോർ: 21-15, 14-21, 22-24. ഇതോടെ ടൂര്‍ണമെന്റില്‍ നിന്നു ലോകറാങ്കിംഗുള്ള താരങ്ങളെല്ലാം പുറത്തായി.
Read Moreകേരളത്തിന് ആദ്യ സന്തോഷ് ട്രോഫി സമ്മാനിച്ച ക്യാപ്റ്റൻ മണി അന്തരിച്ചു
കളമശേരി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിത്തന്ന ടി.കെ.എസ്. മണി (ക്യാപ്റ്റൻ മണി-77) അന്തരിച്ചു. ഉദരരോഗത്തെത്തുടർന്ന് കഴിഞ്ഞ 17നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മണി വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ മരണമടയുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ രാജമ്മ: മക്കൾ: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍. 1973ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയിൽവേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോൾ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്കോറിൽ നിൽക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റൻ മണിയെന്നു സംബോധന ചെയ്തത്. വിക്ടർ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവൻ, സേവ്യർപയസ് തുടങ്ങിയവർക്കൊപ്പമാണു മണി കിരീട നേട്ടത്തിൽ പങ്കാളിയായത്. ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്.…
Read More