സൂറിച്ച്: അര്‍ജന്റീനയുടെ നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്ന് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ വിലക്കിയ ലാറ്റിനമേരിക്കല്‍ ഫുട്ബോള്‍ അസോസിയേഷന്റെയും അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെയും നടപടി ഫിഫയുടെ അച്ചടക്ക സമിതി റദ്ദാക്കി. ഇതോടെ അര്‍ജന്റീന ഇനി കളിക്കുന്ന എല്ലാം ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മെസിയുടെ സേവനം ലഭിക്കും. ഉറുഗ്വെ, വെനിസ്വേല, പെറു എന്നീ രാജ്യങ്ങള്‍ക്കെതിരേയാണ് അര്‍ജന്റീനയ്ക്ക് ഇനി യോഗ്യതാ മത്സരങ്ങള്‍ കളിക്കേണ്ടത്.മാര്‍ച്ചില്‍ ചിലിക്കെതിരേ നടന്ന മത്സരത്തിലായിരുന്നു മെസിയുടെ തരംതാണ പ്രവര്‍ത്തി. വീഡിയോ പരിശോധിച്ച ശേഷം അപ്പോള്‍ത്തന്നെ മെസിയെ നാലു ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്നു വിലക്കുകയായിരുന്നു. മത്സരത്തില്‍ അര്‍ജന്റീന 1-0നു ജയിക്കുകയായിരുന്നു. ഓഗസ്റ്റ് 31ന് ഉറുഗ്വെയ്ക്കെതിരേയാണ് അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ മത്സരം. വിലക്കിനെത്തുടര്‍ന്ന് ഒരു മത്സരത്തില്‍നിന്ന് മെസി മാറിനിന്നിരുന്നു. ബൊളീവിയയ്ക്കെതിരായ ആ മത്സരത്തില്‍ അര്‍ജന്റീന 2-0നു തോറ്റു. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളില്‍ ഒരു മത്സരത്തില്‍നിന്നു മാത്രമാണ് താരങ്ങളെ…
Read MoreCategory: Sports
ഒടുവില്‍ ദാദയും പറഞ്ഞു, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഗംഭീര്‍ വേണം
ഐപിഎല്ലില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ഗൗതം ഗംഭീറിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഗംഭീറിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ഗംഭീര്‍ ഉജ്ജ്വല ഫോമിലാണ് കളിക്കുന്നത്. അദ്ദേഹം ഇന്ത്യന്‍ ടീമിലിടം നേടാന്‍ എന്തുകൊണ്ടും അര്‍ഹനാണ്. ചാമ്പ്യന്‍സ് ട്രോഫി പോലെയുള്ള വലിയ ടൂര്‍ണമെന്റില്‍ ഗംഭീറിന്റെ പ്രകടനങ്ങള്‍ ടീം ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും ദാദ പറഞ്ഞു. ടീമിനു വേണ്ടി മികച്ച രീതിയില്‍ കളിക്കുന്നയാളാണ് ഗംഭീര്‍. പരിക്കിന്റെ പിടിയിലുള്ള കെ.എല്‍. രാഹുല്‍ ഇതുവരെ ഫിറ്റ്നസ് തെളിയിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗംഭീറിനെ ടീമിലുള്‍പ്പെടുത്തുന്നത് സെലക്ടര്‍മാര്‍ പരിഗണിക്കണം ഗാംഗുലി ആവശ്യപ്പെട്ടു. ഈ സീസണിലെ ഐപിഎല്ലില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് ഗംഭീര്‍. 11 മത്സരങ്ങളില്‍ നിന്ന് 51.37 ശരാശരിയില്‍ 411 റണ്‍സാണ് ഗംഭീര്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 2013 ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീര്‍ തന്റെ അവസാന ഏകദിനം കളിച്ചത്. അഞ്ച് മത്സരങ്ങളില്‍ നിന്ന്…
Read Moreഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കും
മുംബൈ: വരുമാന തർക്കത്തിന്റെ പേരിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാതെ ഉടക്കി മാറിനിൽക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനു നെരെ (ബിസിസിഐ) വടിയെടുത്ത് സുപ്രീം കോടതി നിയമിച്ച ഇടക്കാല സമിതി. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമിനെ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ഇടക്കാല സമിതി ബിസിസിഐക്ക് നിർദേശം നൽകി. ഉടൻതന്നെ സെലക്ഷൻ കമ്മിറ്റി വിളിച്ച് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കേണ്ട അവസാന ദിവസം കഴിഞ്ഞിട്ടും ടീമിനെ ഇതുവരെ പ്രഖ്യാപിക്കാത്തത് എന്താണെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാബ് ചൗദരിയോട് സമിതി ചോദിച്ചു. അമിതാബ് ചൗദരിക്ക് അയച്ച കത്തിലാണ് ഇടക്കാല സമിതി ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇടക്കാല സമിതി നിർദേശം വന്നതോടെ ഇന്ത്യ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുമെന്ന് ഉറപ്പായി. ഇന്ത്യൻ ക്രിക്കറ്റിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായ നടപടികൾ ബിസിസിഐ സ്വീകരിച്ചാൽ, സുപ്രീം…
Read Moreഫിഫ റാങ്കിംഗ്: ഇന്ത്യ 100-ാം സ്ഥാനത്ത്
ന്യൂഡൽഹി: ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് മികച്ച മുന്നേറ്റം. 21 വർഷത്തിനുശേഷം ഇന്ത്യ ആദ്യമായി 100-ാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം 101-ാം റാങ്കിലായിരുന്നു ഇന്ത്യ. സൗഹൃദ മത്സരങ്ങളിൽ കംബോഡിയയെ കീഴക്കിയതും ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തിൽ മ്യാൻമാറിനെ പരജയപ്പെടുത്തിയതും ഫിഫ റാങ്കിംഗിൽ ഇന്ത്യയുടെ മുന്നേറ്റതിന് കാരണമായി. 1996 ഫെബ്രുവരിയിൽ 94-ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച റാങ്ക്. 1993 നവംബറിൽ 99-ാം സ്ഥാനത്തും ഒക്ടോബറിൽ 100-ാം സ്ഥാനത്തും ഇന്ത്യ എത്തിയിട്ടുണ്ട്. 2015 മാർച്ചിൽ ഇന്ത്യ 173 റാങ്കിലായിരുന്നു.
Read Moreപൂരത്തിനു മുന്‍പ് ഡൽഹിയിൽ ചെറുപൂരം
ന്യൂഡൽഹി: സഞ്ജു സാംസൺന്റെയും ഋഷഭ് പന്തിന്റെയും അർധസെഞ്ചുറി മികവിൽ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ ജയം. ഗുജറാത്ത് ലയൺസിനെ ഏഴു വിക്കറ്റിന് ഡൽഹി തറപറ്റിച്ചു. ഗുജറാത്ത് ഉയർത്തിയ 209 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഡൽഹി 15 പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. സഞ്ജുവിന്റെയും (61) പന്തിന്റെയും (97) മാരക ബാറ്റിംഗിനു മുന്നിൽ ഗുജറാത്ത് തകർന്നടിയുകയായിരുന്നു. സഞ്ജു 31 പന്തിൽ ഏഴു കൂറ്റൻ സിക്സറുകൾ പായിച്ചാണ് അർധ ശതകം കടന്നത്. 43 പന്തിൽ ഒമ്പതു സിക്സും നാലു ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 143 റൺസാണ് അടിച്ചുകൂട്ടിയത്. നേരത്തെ ക്യാപ്റ്റൻ സുരേഷ് റെയ്നയുടേയും (77) ദിനേഷ് കാർത്തിക്കിന്റെയും (65) അർധ ശതകങ്ങളാണ് ഗുജറാത്തിന് കൂറ്റൻ സ്കോർ നൽകിയത്. ഓപ്പണർമാരായ മക്കല്ലവും (1) സ്മിത്തും (9) വേഗം പുറത്തായതോടെ പരിങ്ങലിലായ ഗുജറാത്തിനെ റെയ്നയും കാർത്തിക്കുമാണ് കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Read Moreഎമർജിംഗ് താരമാകാൻ ബേസിൽ; വോട്ടെടുപ്പിൽ ബഹുദൂരം മുന്നിൽ
മുംബൈ: ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസിൽ തന്പി ഐപിഎൽ എമർജിംഗ് പ്ലെയർ പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ ബഹുദൂരം മുന്നിൽ. മലയാളികളുടെ പിന്തുണ വർധിച്ചതോടെ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസ് താരം നിധീഷ് റാണയേക്കാൾ മൂന്നു ഇരട്ടി വോട്ടിന് മുന്നിലാണ് ഇപ്പോൾ മലയാളി താരം. ബേസിലിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് മലയാളികളുടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്. 140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന ബേസിൽ അത്യാവശ്യ ഘട്ടത്തിൽ സ്ലോ ബോൾ നന്നായി ചെയ്യുന്നതിനൊപ്പം ഡെത്ത് ഓവറിലും മികച്ച രീതിയിലാണ് കളിക്കുന്നത്. സീസണിൽ ഇതുവരെ ഒന്‍പത് മത്സരങ്ങളിൽ 36.62 ശരാശരിയിൽ എട്ടു വിക്കറ്റുകളാണ് ഈ ഇരുപത്തിമൂന്നുകാരൻ വീഴ്ത്തിയത്. 29 റണ്‍സിന് മൂന്നു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഓപ്പണർ ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റ സീസണ് തുടങ്ങിയ ബേസിലിന് മുന്നിൽ വിരാട് കോഹ്ലി, മനീഷ്…
Read Moreതൃപതിയുടെ ഒറ്റയാൾ പോരാട്ടം; പുനെയ്ക്ക് നാലു വിക്കറ്റ് ജയം
കോൽക്കത്ത: കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പുനെ സൂപ്പർജെയ്ന്റിന് നാലു വിക്കറ്റ് ജയം. കോൽക്കത്തയുടെ 156 റൺസ് വിജയലക്ഷ്യം പുനെ നാലു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. രാഹുൽ തൃപതിയുടെ (93) സെഞ്ചുറിയോളംപോന്ന അർധ സെഞ്ചുറിയാണ് പുനെയ്ക്കു വിജയം സമ്മാനിച്ചത്. 52 പന്തിൽനിന്നും ഏഴു സിക്സും ഒമ്പതു ഫോറും അടങ്ങുന്നതായിരുന്നു തൃപതിയുടെ ഇന്നിംഗ്സ്. തൃപതിയെക്കൂടാതെ രഹാനെ (11), ബെൻ സ്റ്റോക്സ് (14) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
Read Moreസുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മന്ദീപിനു ഹാട്രിക്
ഇപ്പോഹ്(മലേഷ്യ): സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, ജപ്പാനെതിരേ കഷ്ടിച്ചു രക്ഷപ്പെട്ടു. മന്ദീപ് സിംഗിന്റെ ഹാട്രിക് മികവില്‍ 4-3നായിരുന്നു ഇന്ത്യയുടെ വിജയം.45, 51, 58 മിനിറ്റുകളിലായിരുന്നു മന്ദീപിന്റെ ഗോളുകള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ആദ്യ അഞ്ചു മിനിറ്റിനുള്ളിലാണ് ജപ്പാന്റെ രണ്ടു ഗോളുകള്‍ പിറന്നത്. ഹെയ്ത യോഷിഹാരയും ഗെന്‍കി മിതാനിയുമാണ് ജപ്പാന്റെ സ്കോറര്‍മാര്‍. എട്ടാം മിനിറ്റില്‍ ആകാശ് ചിക്തെയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 13-ാം മിനിറ്റില്‍ കസുമ മറാറ്റയിലൂടെ ജപ്പാന് സമനില ഗോള്‍ നേടി. ബ്രിട്ടന്- ഓസ്ട്രേലിയ മത്സരത്തിനു ശേഷമേ ഇന്ത്യ ഫൈനലിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ.
Read Moreസഹീര്‍ ഖാനു പരിക്ക്; ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും
ന്യൂഡല്‍ഹി: ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നായകന് സഹീര്‍ ഖാന് പരിക്ക്. പരിക്ക് ഗുരുതരമാണെന്നും ഐപിഎലില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ സഹീറിന് നഷ്ടമാകുമെന്നുമാണ് ടീം വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈഡന് ഗാര്‍ഡന്‍സില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നടന്ന മത്സരത്തിലാണ് സഹീര്‍ ഖാന് തുടയ്ക്കു പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ സഹീര്‍ കളിച്ചിരുന്നില്ല. സഹീറിനു പകരം കരുണ്‍ നായരാണ് ഡൽഹിയെ നയിക്കുന്നത്.
Read Moreയുവിയുടെ പ്രകടനം പാഴായി; കരുണിനു കീഴിൽ ഡൽഹി വിജയവഴിയിൽ
ന്യൂഡൽഹി: ഒടുവിൽ ഡൽഹി ഡെയർ ഡെവിൾസ് വിജയവഴിയിൽ. ഡേവിഡ് വാർണറുടെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു തകർത്താണ് കരുണ്‍ നായരുടെ നേതൃത്വത്തിലിറങ്ങിയ ഡൽഹി വിജയം പിടിച്ചെടുത്തത്. യുവരാജ് സിംഗിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ ബലത്തിൽ സണ്‍റൈസേഴ്സ് ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു. സഞ്ജു സാംസണ്(24), കരുണ്‍ നായർ(39), റിഷഭ് പന്ത്(34), ശ്രേയസ് അയ്യർ(33), കോറി ആൻഡേഴ്സണ്(37*), ക്രിസ് മോറിസ്(15*) എന്നിവരുടെ മികച്ച പ്രകടനം ഡൽഹി വിജയത്തിൽ നിർണായകമായി. സണ്‍റൈസേഴ്സിനായി മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് നേടി. ക്യാപ്റ്റൻ സഹീർ ഖാന്റെ അഭാവത്തിൽ മലയാളി താരം കരുണ്‍ നായരാണ് ഡൽഹിയെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 185 റണ്‍സ് നേടി. 41 പന്തിൽ പുറത്താകാതെ 70 റണ്‍സ് നേടിയ യുവരാജ് സിംഗിന്റെ ഇന്നിംഗ്സായിരുന്നു സണ്‍റൈസേഴ്സ്…
Read More