മോണ്ടെറെ: വന്പൻമാരായ നെതർലൻഡ്സിനെ ലോകകപ്പിലെ റൗണ്ട് ഓഫ് 32 മത്സരത്തിൽ മറികടന്ന് മൊറോക്കോ പ്രീ ക്വാർട്ടറിൽ. മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.30ന് നടന്ന മത്സരത്തിൽ നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനാണ് മൊറോക്കോ വിജയം സ്വന്തമാക്കിയത്. ഷൂട്ടൗട്ടിൽ അവസാന കിക്കെടുത്ത ഇസ്മായിൽ സായിബാരിയാണ് മൊറോക്കോയുടെ വിജയഗോൾ നേടിയത്. 72-ാം മിനിറ്റിൽ കോഡി ഗക്പോയിലൂടെയാണ് നെതർലൻഡ്സ് ആണ് ആദ്യഗോൾ നേടിയത്. എന്നാൽ ഇഞ്ചുറി ടൈമിൽ ഡിയോപ്പ് മൊറോക്കോയുടെ സമനില ഗോൾ കണ്ടെത്തി.
Read MoreCategory: Sports
ട്രെന്റ് ബ്രിഡ്ജിൽ ആവേശ പോരാട്ടം; വീഴാതെ ഇംഗ്ലണ്ട്, കളം പിടിച്ച് കിവീസ്
ലണ്ടൻ: ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പരയിലെ അവസാന മത്സരത്തിൽ 373 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ബാറ്റിംഗ് തകർച്ച നേരിടുകയാണ്. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് നാലിന് 103 റൺസ് എന്ന നിലയിലാണ്. പരിക്കിനെ അവഗണിച്ച് പൊരുതിയ ഡാരൽ മിച്ചലിന്റെ (100) സെഞ്ചുറിയുടെ കരുത്തിലാണ് ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 288 റൺസിന് ഡിക്ലയർ ചെയ്തത്. കിവീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തുടക്കത്തിൽ തന്നെ വൻ തിരിച്ചടിയാണ് നേരിട്ടത്. മുൻനിര ബാറ്റർമാർ പെട്ടെന്ന് തന്നെ പവലിയനിലേക്ക് മടങ്ങി. കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് 30 റൺസ് നേടി പുറത്തായി. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറുവിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് വിജയിക്കാൻ 270 റൺസ് കൂടി വേണം. ഒമ്പതു…
Read Moreഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ
ഫിലാഡൽഫിയ: ആഫ്രിക്കൻ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ക്രൊയേഷ്യ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ആവസാനം വരെ പൊരുതിയ ശേഷമാണ് ഘാന കീഴടങ്ങിയത്. ജയത്തോടെ ക്രൊയേഷ്യ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് യോഗ്യത നേടി. ക്രൊയേഷ്യക്കായി യുവതാരം പീറ്റർ സുസിച്ച്, നികോള വ്ലാസിച്ച് എന്നിവർ സ്കോർ ചെയ്തപ്പോൾ ഡെറിക് ലുക്കാസെൻ ആണ് ഘാനയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എൽ-ൽ നിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇതേ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായി നേരത്തെ യോഗ്യത ഉറപ്പാക്കിയിരുന്നു. തോറ്റെങ്കിലും മികച്ച മൂന്നാം സ്ഥാനക്കാരായി ഘാനയും നോക്കൗട്ടിൽ ഇടംപിടിച്ചു.
Read Moreമെസ്സി-റൊണാൾഡോ ക്വാർട്ടർ പോരാട്ട സാധ്യത മങ്ങി; പോർച്ചുഗലിനെ സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ജേതാക്കൾ
മിയാമി (യുഎസ്എ): ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ട സാധ്യതകൾക്ക് തിരിച്ചടി. 2026 ഫിഫ ലോകകപ്പിലെ ആവേശകരമായ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ കൊളംബിയ ഗോൾരഹിത സമനിലയിൽ തളച്ചതോടെയാണിത്. സമനിലയോടെ അഞ്ച് പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ജേതാക്കളായപ്പോൾ, പോർച്ചുഗൽ രണ്ടാം സ്ഥാനക്കാരായി. രണ്ട് ടീമുകളും ഒരേ ബ്രാക്കറ്റിൽ വരാത്തതിനാൽ ആരാധകർ മോഹിച്ച മെസ്സി-റൊണാൾഡോ ക്വാർട്ടർ ഫൈനൽ ഇനി സാധ്യമല്ല. നോക്കൗട്ടിൽ ഗ്രൂപ്പ് ജേതാക്കളായ കൊളംബിയ ഘാനയെ നേരിടുമ്പോൾ പോർച്ചുഗലിന് ക്രൊയേഷ്യയാണ് എതിരാളികൾ. മത്സരത്തിലുടനീളം കൊളംബിയൻ പട പോർച്ചുഗലിനെതിരെ കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും പോർച്ചുഗീസ് ഗോൾകീപ്പർ ഡീഗോ കോസ്റ്റയുടെ തകർപ്പൻ പ്രകടനങ്ങളാണ് കൊളംബിയയ്ക്ക് ഗോൾ നിഷേധിച്ചത്. കൊളംബിയയുടെ ജെയിംസ് റോഡ്രിഗസ് മികച്ച അവസരങ്ങൾ സൃഷ്ടിച്ചപ്പോൾ, മറുവശത്ത് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത ഒരു ലോങ് റേഞ്ചർ കൊളംബിയൻ…
Read Moreഗോൾ മഴയുമായി സെനഗൽ; ഇറാക്കിന് മടക്കയാത്ര
ടൊറന്റോ: ആഫ്രിക്കൻ ശക്തികളായ സെനഗലിനെതിരേ പിടിച്ചുനിൽക്കാനാകാതെ ഇറാഖിന് സന്പൂർണ തോൽവിയും ഒപ്പം ലോകകപ്പിൽ നിന്ന് മടക്കയാത്രയും. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് നടന്ന ഗ്രൂപ്പ് ഐ-യിലെ അവസാന റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് സെനഗൽ, ഏഷ്യൻ വന്പൻമാരായ ഇറാക്കിനെ തകർത്തുവിട്ടത്. പത്തുപേരായി ചുരുങ്ങിയ ഇറാഖിനെതിരെ രണ്ടാം പകുതിയിൽ മാരക പ്രഹരമേൽപ്പിച്ചാണ് സെനഗൽ നോക്കൗട്ട് സാധ്യത നിലനിർത്തിയത്. മൂന്ന് പോയിന്റാണ് സെനഗലിന്. ഇറാക്കിനെതിരേ വൻ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് കടക്കാമെന്ന പ്രതീക്ഷയിലാണ് സെനഗൽ. കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ഇറാക്ക് പോയിന്റുകളൊന്നും നേടാതെ ലോകകപ്പിൽനിന്ന് പുറത്തായി. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ഹബീബ് ഡിയാറയിലൂടെ സെനഗൽ ലക്ഷ്യം കണ്ടു. കോർണർ കിക്കിൽ നിന്ന് അബ്ദുല്ലായെ സെക്ക് നൽകിയ പാസാണ് ഹബീബ് ലക്ഷ്യത്തിലെത്തിച്ചത്. 13-ാം മിനിറ്റിൽ സെനഗൽ സ്ട്രൈക്കർ…
Read Moreഅന്പരപ്പിച്ച് കേപ് വെർദെ നോക്കൗട്ടിൽ സ്പെയിൻ ഗ്രൂപ്പ് ജേതാക്കൾ, ഉറുഗ്വെ പുറത്ത്
ഹൂസ്റ്റണ്‍: ലോകകപ്പിൽ അന്പരപ്പ് സൃഷ്ടിച്ച് നവാഗതരായ കേപ് വെർദെ ലോകകപ്പിൽ നോക്കൗട്ടിലേക്ക്. ഹൂസ്റ്റണ്‍ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 5.30ന് നടന്ന ഗ്രൂപ്പ്-എച്ചിലെ നിർണായക പോരാട്ടത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചാണ് കേപ് വെർദെ ചരിത്രം സൃഷ്ടിച്ചത്. സ്പെയിൻ, ഉറുഗ്വെ തുടങ്ങിയ വന്പൻമാർക്കെതിരെ സമനില നേടിയ കരുത്തുമായി ഇറങ്ങിയ കേപ് വെർദെ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് കടന്നത്. നോക്കൗട്ട് റൗണ്ടിൽ അർജന്റീനയാണ് കേപ് വെർദെയുടെ എതിരാളികൾ. അതേസമയം ഗ്രൂപ്പ് മത്സരങ്ങളിൽ പരാജയപ്പെടാതെ മുന്നേറിയ മൂന്നാമത്തെ ആഫ്രിക്കൻ ടീം എന്ന സവിശേഷതയും കേപ് വെർദെ സ്വന്തമാക്കി. മൂന്ന് പോയിന്റാണ് കേപ് വെർദെയുടെ നേട്ടം. സൗദിക്കെതിരേ മികച്ച പ്രകടനമാണ് കേപ് വെർദെ പുറത്തെടുത്തത്. എന്നാൽ ഗോൾ അകന്നു. അതേസമയം മെക്സിക്കോയിലെ ഗ്വാഡലഹാര സ്റ്റേഡിയത്തിൽ നടന്ന കഠിന പോരാട്ടത്തിൽ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ഗ്രൂപ്പ് -എച്ചിൽ…
Read Moreനോർവെയെ തകർത്ത് ഫ്രാൻസിന്റെ പടയോട്ടം
ബോസ്റ്റണ്‍: ഈ ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ ആക്രമണ നിരയുള്ള ഫ്രാൻസ് ഐ- ഗ്രൂപ്പിലെ കരുത്തരായ നോർവെയെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32ലേക്ക് ഗംഭീരമായി എത്തി. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് യുഎസിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഒന്നിനെതിരേ നാല് ഗോളുകൾക്കാണ് ഫ്രഞ്ച് പട മിന്നും ജയം കാഴ്ചവച്ചത്. ഗ്രൂപ്പ് ഐ-യിൽ മൂന്ന് മത്സരങ്ങളിലും ജയിച്ച് തികഞ്ഞ ആധിപത്യം പുലർത്തി ഒന്‍പതു പോയിന്റുമായാണ് മുൻ ലോക ചാന്പ്യൻമാരായ ഫ്രാൻസിന്റെ മുന്നേറ്റം. ചൊവ്വാഴ്ച ന്യൂജഴ്സിയിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരാകും ഫ്രാൻസിന്റെ എതിരാളികൾ. പരാജയപ്പെട്ടെങ്കിലും നേരത്തെ നോക്കൗട്ട് ഉറപ്പാക്കിയ നോർവെ ആറു പോയിന്റുമായി അടുത്ത റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. ഐവറികോസ്റ്റിനെയാണ് നോർവെ നേരിടുക.ഫ്രാൻസ്-നോർവെ പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കുന്തമുനയായ ഉസ്മാൻ ഡെംബലെയുടെ ഉശിരൻ പ്രകടനമാണ് ഫ്രാൻസിന് വന്പൻ ജയം…
Read Moreകളിച്ച് കളിച്ച് ഇവിടെവരെ എത്തിയോ… മുതലയെ ലാളിച്ച് പോർച്ചുഗീസ് താരം നെവെസ്; വൈറലായി വീഡിയോ
മൈതാനത്ത് പന്തിനെ അതിവേഗം നിയന്ത്രിക്കുന്ന, എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന പോർച്ചുഗീസ് ഫുട്ബോൾ താരം ജോവോ നെവെസ് ഇത്തവണ മെരുക്കിയത്, പന്തിനെയല്ല… ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി മുതലയെ..! ഫിഫ ലോകകപ്പിന്റെ വൻ ആവേശവും സമ്മർദവും നിറഞ്ഞ അന്തരീക്ഷത്തിനിടയിലും താരം പങ്കുവച്ച സാഹസിക വീഡിയോ ആണ് ഇപ്പോൾ ലോകമെമ്പാടുമുള്ള കായികപ്രേമികളെ കൗതുകത്തിലാഴ്ത്തുന്നത്. മറ്റൊരാളുടെ കൈയിലിരിക്കുന്ന മുതലക്കുഞ്ഞിനെ തെല്ലും ഭയമില്ലാതെ കൈകൾകൊണ്ടു ലാളിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വളരെ ശാന്തമായി മുതലയുടെ പുറത്തും വയറ്റിലും തലോടുകയാണ് ജോവോ നെവെസ്. ക്രൂരമൃഗത്തെ ഒരു വളർത്തുമൃഗത്തെപ്പോലെ ലാളിക്കുന്ന താരത്തിന്റെ ഭാവം ആരാധകരിൽ ഒരേസമയം കൗതുകവും ഭീതിയും ജനിപ്പിക്കുന്നുണ്ട്. പോർച്ചുഗൽ ദേശീയ ടീമിന്റെ മിഡ്ഫീൽഡറായ നെവെസ് ടീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. ഉസ്ബെക്കിസ്ഥാനുമായുള്ള മത്സരജയത്തിനുശേഷമുള്ളതാണ് കൗതുകരമായ നിമിഷങ്ങൾ. മൈതാനത്തെ തന്ത്രങ്ങൾക്കപ്പുറം, യഥാർഥ ജീവിതത്തിലും താൻ വലിയൊരു…
Read Moreസ്വീഡനുമായുള്ള മത്സരം സമനിലയിൽ: ജപ്പാൻ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ
അർലിംഗ്ടൺ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ജപ്പാൻ-സ്വീഡൻ മത്സരം സമനിലയിൽ പിരിഞ്ഞു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഡയ്സെൻ മയേഡയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. ആന്തണി ഇലാംഗയാണ് സ്വീഡന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. മത്സരം സമനിലയായതോടെ ജപ്പാന് അഞ്ച് പോയിന്റായി. ഇതോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ജപ്പാൻ നോക്കൗട്ടിലെത്തി. ഏഴ് പോയിന്റുമായി നെതർലൻഡ്സ് ഗ്രൂപ്പ് ജേതാക്കളായി. നാല് പോയിന്റുമായി മൂന്നാമതുള്ള സ്വീഡൻ സെമി സാധ്യത സജീവമായി നിലനിർത്തി.
Read Moreഅർജന്റീന ഒരു ഗോളടിച്ചു ജയിച്ചാൽ വിവാദങ്ങൾ രണ്ടു ഗോൾ അടിക്കും
അർജന്റീന ഒരു ഗോളടിച്ചു ജയിച്ചാൽ വിവാദങ്ങൾ രണ്ടു ഗോൾ അടിക്കുന്നതാണ് ചരിത്രം. അതേസമയം, ഫുട്ബോളിന്റെ തമ്പുരാക്കന്മാരെന്നു വാഴ്ത്തുമ്പോഴും അര്‍ജന്റീനയുടെ ഓരോ കിരീട നേട്ടങ്ങള്‍ക്കും പിന്നില്‍ ചതിയുടെ വലിയ ചരിത്രം തന്നെയുണ്ടെന്നാണ് എതിരാളികൾ എപ്പോഴും ആരോപിക്കുന്നത്. പെറുവിയന്‍ ടീമിന്റെ ഡ്രസിംഗ് റൂമിലേക്ക് അര്‍ജന്റീനയുടെ ഭരണാധികാരി കയറി ഭീഷണിപ്പെടുത്തിയതു മുതല്‍ മറഡോണയുടെ ഹാന്‍ഡ് ഗോളും നെതര്‍ലന്റിനെതിരെ മെസിക്കും കൂട്ടര്‍ക്കും അനുവദിച്ച പെനാല്‍റ്റികള്‍ വരെ ഈ ചതിയുടെ നേർക്കാഴ്ചയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അർജന്റീന വിവാദങ്ങളുടെ ഗോളടിച്ച ചരിത്രങ്ങൾ ഇങ്ങനെ: മൂന്ന് തവണയാണ് അര്‍ജന്റീന ലോകകിരീടമണിയുന്നത്. ആ എന്നാല്‍ കപ്പ് നേട്ടങ്ങളെല്ലാം ചെന്നെത്തി നില്‍ക്കുന്നത് വിവാദങ്ങളിലേക്കാണ്. വര്‍ഷം 1978. അന്നാണ് ആദ്യമായി അര്‍ജെന്റീന ലോകകപ്പിൽ മുത്തമിടുന്നത്. അതും അവരുടെ സ്വന്തം മണ്ണില്‍ നിന്ന്. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെതിരെ 6-0 എന്ന അര്‍ജന്റീനയുടെ വിജയമാണ് ഏറ്റവും വലിയ വിവാദത്തിനു വഴിതെളിച്ചത്. ഫൈനലില്‍ കടക്കാന്‍ അര്‍ജന്റീനയ്ക്കു…
Read More