വാഷിംഗ്ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും പിറന്നത് ഒന്നാം പകുതിയിലാണ്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്. 36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂണിയറാണ് മൂന്നാം ഗോൾ ബ്രസീലിനായി നേടിയത്.
Read MoreCategory: Sports
നിങ്ങളിത് കാണുക, ഇതാ മെസി! കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ: ഫുട്ബോൾ മാന്ത്രികൻ വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു
കാൻസാസ് സിറ്റി: എന്തൊരു മനോഹരമായ കാഴ്ചയാണ്. കാൽപ്പന്ത് കളിയുടെ എല്ലാ സൗന്ദര്യവും ഇടംകാലിൽ ആവാഹിച്ച മൂന്നു ഗോളുകൾ. ലോകത്തിന്റെ നെറുകയിലെത്തി ലോകകിരീടം ചുംബിച്ച ഫുട്ബോൾ മാന്ത്രികൻ വീണ്ടും മൈതാനത്ത് വിസ്മയം തീർത്തു. എന്നും എതിരാളികളെ നിഷ്പ്രഭമാക്കുന്ന ആ മെസി മാജിക്കിനായിരുന്നു കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അള്‍ജീരിയക്കെതിരേ ഏകപക്ഷീയമായ മൂന്നു ഗോളിനാണ് അർജന്റീന ജയിച്ചത്. അതിൽ മൂന്നും പിറന്നത് ലയണൽ മെസിയുടെ കാലുകളിലായിരുന്നു. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക് ആണിത്. അർജന്റീന ജേഴ്സിയിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിലാണ് മെസി അവിസ്മരണീയ പ്രകടനം കാഴ്ചവച്ചത്. ഇതോടെ, ലോകകപ്പിൽ ആകെ 16 ഗോളുകളുമായി ജർമൻ താരം മിറോസ്ലാവ് ക്ലോസെക്കൊപ്പമെത്തി മെസി. കൂടാതെ, ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും…
Read Moreനെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ
ഡള്ളാസ്: അമേരിക്കയിലെ വിഖ്യാതമായ ടെക്സസ് ഡള്ളാസ് സ്റ്റേഡിയത്തിൽ ഇന്നു പുലർച്ചെ 1.30ന് നടന്ന ഗ്രൂപ്പ് എഫിലെ ആവേശ പോരാട്ടത്തിൽ ഏഷ്യൻ വന്പൻമാരായ ജപ്പാൻ കരുത്തുറ്റ നെതർലൻഡ്സിനെ 2-2 സമനലയിൽ തളച്ചു. ആദ്യാവസാനം വരെ നീണ്ടുനിന്ന കഠിനപോരാട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷമായിരുന്നു ജപ്പാന്റെ വീരോചിത തിരിച്ചുവരവ്. ഇതോടെ ഗ്രൂപ്പിലെ ആദ്യമത്സരം തോൽക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് ജപ്പാൻ. കീഴടങ്ങാത്ത ശൗര്യത്തോടെയായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇംഗ്ലണ്ട് ക്ലബ് ക്രിസ്റ്റൽ പാലസിനു വേണ്ടി കളിക്കുന്ന ജപ്പാന്റെ ദൈചി കമാഡ നേടിയ തകർപ്പൻ ഗോളിൽ ജപ്പാൻ ഡച്ച് പടയെ 2-2 എന്ന നിലയിൽ സമനിലയിൽ തളച്ചത്.ഗോളൊഴിഞ്ഞ ആദ്യപകുതിയ്ക്ക് ശേഷമായിരുന്നു നാലുഗോളുകളും പിറന്നത്. നെതർലൻഡ്സിന്റെ മുന്നേറ്റവും അതിന് കൃത്യമായ പ്രതിരോധവുമായിരുന്നു ആദ്യപകുതിയിൽ കണ്ടത്. ജപ്പാന്റെ ഏരിയായയിൽ പന്തുമായി കുതിച്ച നെതർലൻഡ്സ് പലവട്ടം ബോക്സിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ജപ്പാൻ പ്രതിരോധം…
Read Moreമലയാളി താരം തഹ്സിൻ ഇറങ്ങിയില്ല; ലോകകപ്പ് വേദിയിലെ ‘കണ്ണൂർ കരുത്തിനായി’ കാത്തിരിപ്പ് തുടരുന്നു
സാൻ ഫ്രാൻസിസ്കോ: ഫിഫ ലോകകപ്പിന്റെ വേദിയിൽ ഒരു മലയാളി താരം പന്ത് തട്ടുന്നത് കാണാനുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പ് നീളുന്നു. സ്വിറ്റ്സർലൻഡിനെതിരായ ഖത്തറിന്റെ ആദ്യ മത്സരത്തിൽ കണ്ണൂർ വളപട്ടണം സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷീദ് പകരക്കാരുടെ നിരയിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. മത്സരത്തിന് മുന്നോടിയായി പ്രഖ്യാപിച്ച ഖത്തറിന്റെ പകരക്കാരുടെ പട്ടികയിൽ തഹ്സിന്റെ പേര് കണ്ടതോടെ വലിയ ആവേശത്തിലായിരുന്നു മലയാളി ആരാധകർ. എന്നാൽ നിർണായകമായ മത്സരത്തിൽ കോച്ച് ജുലെൻ ലോപ്റ്റേഗി പരിചയസമ്പന്നരായ താരങ്ങളെയാണ് കളത്തിലിറക്കിയത്. അഹമ്മദ് അലാദിൻ, ഹസൻ അൽ ഹൈദോസ്, കരീം ബോദിയാഫ്, അഹമ്മദ് ഫാത്തി, മുഹമ്മദ് മനായ് എന്നിവർ പകരക്കാരായി ഇറങ്ങിയപ്പോൾ തഹ്സിന് പുറത്തിരിക്കേണ്ടി വന്നു. കണ്ണൂർ വളപട്ടണം സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സിൻ, ഇതിനോടകം തന്നെ ഖത്തർ ഫുട്ബോളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.2024 ജൂണിൽ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് തഹ്സിൻ ഖത്തർ…
Read Moreവനിതാ ടി20 ലോകകപ്പ്: ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം
സതാംപ്ടൺ: വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ വെസ്റ്റ് ഇൻഡീസിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനിൽക്കെ വിൻഡീസ് മറികടന്നു. 90 റൺസെടുത്ത വിക്കറ്റ് കീപ്പർ ഷെമെയ്ൻ കാന്പെല്ലെയുടെയും 48 റൺസെടുത്ത ക്യാപ്റ്റൻ ഹെയ്ലി മാത്യൂസിന്റെയും മികവിലാണ് വിൻഡീസ് ലക്ഷ്യം മറികടന്നത്. ന്യൂസിലൻഡിന് വേണ്ടി ജെസ് കെർ രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 40 റൺസെടുത്ത ബ്രൂക്ക് ഹാലിഡെയുടെയും 39 റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇസബെല്ല ഗെയ്സിന്റെയും 35 റൺസെടുത്ത മാഡി ഗ്രീനിന്റെയും 22 റൺസെടുത്ത സോഫി ഡിവൈനിന്റെയും മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. വെസ്റ്റ് ഇൻഡീസിന് വേണ്ടി ആലിയ…
Read Moreവെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടി20: ശ്രീലങ്കയ്ക്ക് ജയം
കിംഗ്സ്റ്റൺ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ 37 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് 18.1 ഓവറിൽ 157 റൺസിൽ ഓൾഔട്ടായി. 43 റൺസെടുത്ത് റോവ്മാൻ പവലും 36 റൺസെടുത്ത് ഷിംറോൺ ഹെറ്റ്മയറും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരങ്കയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതമെടുത്തു. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റും മഹീഷ് തീക്ഷണ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 194 റൺസെടുത്തത്. കമിൽ മിഷാരയുടെയും ദസുൺ ശനകയുടെയും അർധ സെഞ്ചുറികളുടെയും കുശാൽ മെൻഡിസിന്റെ മികച്ച ഇന്നിംഗ്സിന്റെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് ശ്രീലങ്ക മികച്ച സ്കോർ പടുത്തുയർത്തിയത്.…
Read Moreഅന്താരാഷ്ട്ര ലഹരിവിരുദ്ധദിനം: 26ന് വിപുലമായ പരിപാടികൾ
കോട്ടയം: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനമായ 26ന് ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോ കോ ഓര്‍ഡിനേഷന്‍(എന്‍കോര്‍ഡ്) യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ജില്ലാ തലത്തിലും നിയോജക മണ്ഡലാടിസ്ഥാനത്തിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍, ബോധവത്കരണ ക്ലാസുകള്‍, മാരത്തണ്‍, സൈക്ലത്തോണ്‍, ചിത്രരചനാ മത്സരം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ജേസീസ്, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സഹകരണവും ഉറപ്പാക്കും. സ്കൂളുകളില്‍ അന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. ലഹരി ഉപയോഗവും വ്യാപനവും തടയാന്‍ പോലീസ്, എക്സൈസ് വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ്, കോട്ടയം ആര്‍ഡിഒ ഡി. ഷിബു, പാലാ ആര്‍ഡിഒ ഇ.എം. സഫീര്‍, ഡിവൈഎസ്പിമാരായ എസ്. ആഷാദ്, വിശാല്‍ ജോണ്സണ്, കെ. സദന്, കെ.ആര്. ബിജു,…
Read Moreഫിഫ ലോകകപ്പ്: ഇന്ത്യക്ക് എന്താണൊരു കുറവ്
ഫിഫ ലോകകപ്പിൽ പന്തുരുണ്ടു തുടങ്ങി. ഓരോ രാജ്യത്തിനും അവരുടേതായ ചരിത്രവും സ്വപ്നങ്ങളുമുണ്ട്. ഇന്ത്യക്കും ഇവ രണ്ടുമുണ്ടായിരുന്നു. എന്നിട്ടും ലോകകപ്പ് ഫൈനൽ റൗണ്ട് എന്ന, ഫുട്ബോളിന്റെ ഏറ്റവും വലിയ പ്രദർശന വേദിയിൽ ഒരിക്കൽപോലും നമ്മുടെ ദേശീയ പതാക പാറിയില്ല. മഹാത്മാഗാന്ധിയുടെ ക്ഷമയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ടവീര്യവും ഭഗത് സിംഗിന്റെ തീക്ഷ്ണതയും സിരകളിൽ ഒഴുകുന്ന ഒരു ജനതയാണ് നമ്മുടേത്. ക്രിക്കറ്റിലും ഹോക്കിയിലും ചെസിലുമെല്ലാം ലോകത്തെ വിസ്മയിപ്പിക്കുന്ന ഇന്ത്യക്ക് എന്തുകൊണ്ടാകും ലോകകപ്പ് ഫുട്ബോളിന്റെ വേദിയിലെത്താൻ കഴിയാതെ പോകുന്നത്? ദാരിദ്യത്തോട് പൊരുതുന്ന ഹെയ്തിയുണ്ട്. യുദ്ധങ്ങളുടെ മുറിവുകളുമായി ഇറാക്കുണ്ട്. അസ്ഥിരതയുടെ നിഴലിൽ ജീവിക്കുന്ന കോംഗോയുണ്ട്. നമ്മുടെ ഒരു പഞ്ചായത്തിലെ പോലും ജനസംഖ്യയില്ലാത്ത കുറസാവോയുമുണ്ട്. അവരെല്ലാം വിശ്വമേളയുടെ പുൽമൈതാനത്ത് സ്വന്തം പതാക ഉയർത്തി. ഇന്ത്യ എന്തേ ഇന്നും ഗാലറിയിലിരിക്കുന്നു? ആ ചോദ്യം നമ്മേ ചരിത്രത്തിന്റെ പൊടിപിടിച്ച പേജുകളിലേക്ക് എത്തിക്കും.ഓർത്തുനോക്കൂ. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏഷ്യയിലെ…
Read Moreആസ്റ്റക്ക സ്റ്റേഡിയത്തിൽ ലോകകപ്പിന് വർണാഭമായ തുടക്കം: ആരാധകരെ ത്രസിപ്പിച്ച് ഷക്കീറയും ബർണ ബോയിയും
മെക്സിക്കോ സിറ്റി: 23-ാമത് ഫുട്ബോൾ ലോകകപ്പിന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം. കൊളംബിയൻ പോപ്പ് താരം ഷക്കീറയും നൈജീരിയൻ ആഫ്രോബീറ്റ് താരം ബർണ ബോയിയും ചേർന്നാണ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. ഷക്കീറയും ബർണ ബോയിയും ചേർന്ന് ടൂർണമെന്റിന്റെ ഔദ്യോഗിക ഗാനമായ ‘ദായ് ദായ്’ ആദ്യമായി തത്സമയം അവതരിപ്പിച്ചു. ഇത് നാലാം തവണയാണ് ഷക്കീറ ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ പ്രകടനം നടത്തുന്നത്. ജെ ബാൽവിൻ, മാനാ, ബെലിൻഡ, ടൈല തുടങ്ങി നിരവധി പ്രശസ്ത കലാകാരന്മാരും ചടങ്ങിൽ അണിനിരന്നു. മെക്സിക്കോയുടെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്ന നൃത്ത-നാടക പ്രകടനങ്ങളോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
Read Moreകൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്
ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം. കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്റെ ഏക ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0. ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം. പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു.…
Read More