കൊടുംചൂടിൽ ദാഹിച്ചുവലഞ്ഞ കുരങ്ങന് കുടിവെള്ളം നൽകി മാതൃകയായ ട്രാഫിക് പോലീസുകാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പല വാർത്തകളിലും ഇത് ഉത്തരാഖണ്ഡിൽ നിന്നുള്ള ദൃശ്യമായി തെറ്റായി പ്രചരിക്കുന്നുണ്ടെങ്കിലും, യഥാർഥത്തിൽ ഈ സംഭവം നടന്നത് മഹാരാഷ്ട്രയിലെ മാൽഷെജ് ഘട്ടിലാണ്. മഹാരാഷ്ട്ര ട്രാഫിക് പോലീസ് കോൺസ്റ്റബിളായ സഞ്ജയ് ഘൂഡെ ആണ് ഈ കാരുണ്യപ്രവൃത്തിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയത്.കടുത്ത വേനൽച്ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അവശനായ ഒരു കുരങ്ങന് അദ്ദേഹം തന്റെ കയ്യിലെ കുപ്പിയിൽ നിന്നും വളരെ സ്നേഹത്തോടെ വെള്ളം കുടിപ്പിച്ചു. ഐഎഫ്എസ് ഓഫീസറായ സുശാന്ത് നന്ദ ഈ ഹൃദ്യമായ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് ഇത് ആഗോളതലത്തിൽ ശ്രദ്ധനേടിയത്. വനമേഖലകളിൽ നിന്നും ജനവാസ മേഖലകളിലേക്ക് വെള്ളം തെരഞ്ഞെത്തുന്ന മൃഗങ്ങൾക്കായി താനും തന്റെ ടീമും എന്നും അധികമായി കുടിവെള്ള കുപ്പികൾ കരുതാറുണ്ടെന്ന് സഞ്ജയ് ഘൂഡെ വ്യക്തമാക്കി. സാധിക്കുന്നിടത്തെല്ലാം ദയ ഉള്ളവരാകുക” എന്ന അടിക്കുറപ്പോടെ പങ്കുവെച്ച വീഡിയോ…
Read MoreCategory: Today’S Special
ഇന്ത്യ- പാക് അതിർത്തി രാത്രിയിൽ സുന്ദരം, വെട്ടിതിളങ്ങി ! ഞെട്ടിച്ച് ആകാശദൃശ്യം, വീഡിയോ വൈറൽ
ഇൻഡിഗോ വിമാനത്തിന്റെ കോക്ക്പിറ്റിൽ നിന്ന് ചിത്രീകരിച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. രാത്രിയുടെ ഇരുട്ടിൽ ആകാശത്ത് നിന്ന് ഇന്ത്യ പാകിസ്ഥാൻ അതിർത്തി വ്യക്തമായി ദൃശ്യമാകുന്ന വീഡിയോയാണിത്. പൈലറ്റ് പങ്കിട്ട വീഡിയോ വ്യാപകമായ പ്രശംസ നേടുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഉപയോക്താക്കൾ ഇതിനെ ഒരു അപൂർവ വീഡിയോ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇൻഡിഗോയുടെ ക്യാപ്റ്റൻ പ്രദീപ് കൃഷ്ണൻ പങ്കിട്ട വീഡിയോയിൽ, ഇന്ത്യൻ, പാകിസ്ഥാൻ അതിർത്തി ആകാശത്ത് നിന്ന് നോക്കുമ്പോൾ പ്രകാശിക്കുന്നത് കാണിക്കുന്നു. ഈ വീഡിയോയുടെ വ്യൂസ് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിമാനത്തിലെ അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ ക്യാപ്റ്റൻ കൃഷ്ണൻ യാത്രക്കാരെ അഭിസംബോധന ചെയ്യുന്നത് വീഡിയോയിൽ കാണാം. അദ്ദേഹം പറയുന്നു, “ലേഡീസ്, ആൻഡ് ജെന്റിൽമെൻ നിങ്ങൾ വിമാനത്തിന് പുറത്തേക്ക് നോക്കിയാൽ, ലോകത്തിലെ ഏറ്റവും സെൻസിറ്റീവും കനത്ത സുരക്ഷയുള്ളതുമായ അതിർത്തികളിൽ ഒന്നിന്റെ ഒരു കാഴ്ച നിങ്ങൾക്ക് ലഭിക്കും, ഇന്ത്യ- പാകിസ്ഥാൻ അതിർത്തി. വീഡിയോയിൽ റാഡ്ക്ലിഫ് ലൈൻ…
Read Moreആകാശത്ത് വിമാനവുമായി കൂട്ടിയിടിച്ചു, പിന്നാലെ പാരച്യൂട്ട് തകർന്ന് താഴേക്ക്; വീഡിയോ കാണാം
ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ നടന്ന ഒരു ഭയാനകമായ അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആകാശത്തിലൂടെ പറക്കുകയായിരുന്ന ഒരു വനിതാ പാരാഗ്ലൈഡർ പെട്ടെന്ന് ഒരു ചെറിയ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിമാനം പാരാഗ്ലൈഡറുടെ പാരച്യൂട്ട് കീറിമുറിക്കുകയും, നിയന്ത്രണം നഷ്ടപ്പെട്ട യുവതി ആകാശത്ത് നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു. ആ സംഭവങ്ങളുടെ ദൃശ്യങ്ങളെല്ലാം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വടക്കൻ ഓസ്ട്രിയയിലെ ഷ്മിറ്റൻഹോഹെ പർവതനിരയ്ക്ക് സമീപമാണ് അപകടം നടന്നത്. മനോഹരമായ പർവതപ്രദേശത്തിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് 44 കാരിയായ പാരാഗ്ലൈഡർ സബ്രീനയ്ക്ക് തൊട്ടുമുകളിലായി പെട്ടെന്ന് ഒരു ചെറിയ വിമാനം പ്രത്യക്ഷപ്പെട്ടത്. നിമിഷങ്ങൾക്കകം വിമാനം പാരാഗ്ലൈഡറുടെ പാരച്യൂട്ടിൽ ഇടിക്കുന്നത് യുവതിയുടെ ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ കാണാം. കൂട്ടിയിടിച്ച ഉടൻ തന്നെ പാരച്യൂട്ടിന്റെ ചിറകുകൾ കീറിപ്പോവുകയും, സബ്രീന ആകാശത്ത് അതിവേഗത്തിൽ കറങ്ങി താഴേക്ക് പതിക്കാൻ തുടങ്ങുകയും ചെയ്തു. കീറിയ പാരച്യൂട്ട് തുണികൾ അവർക്ക് ചുറ്റും…
Read Moreഅവർ എന്നെ പിരിച്ചുവിടാൻ തീരുമാനിച്ചു; പക്ഷേ എന്റെ ഒറ്റ വാക്കിൽ തീരുമാനം മാറി, വൈറലായി യുവാവിന്റെ പോസ്റ്റ്
എഐയുടെ വരവും, പിരിച്ചുവിടലുകൾ വർധിക്കുകയും, പ്രോജക്ടുകൾ മന്ദഗതിയിലാകുകയും, കമ്പനികൾ ചെലവ് കുറയ്ക്കുകയും ചെയ്യുന്നതിനാൽ, ഓഫീസുകൾക്കുള്ളിലെ മാനസികാവസ്ഥ ഗണ്യമായി മാറിയിരിക്കുന്നു. ഒരു ടെക് ജീവനക്കാരൻ പങ്കുവെച്ച റെഡ്ഡിറ്റ് പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. ജോലി നഷ്ടപ്പെട്ട ജീവനക്കാരൻ മാനേജരോട് ആശയങ്ങൾ അവതരിപ്പിച്ചതിനെത്തുടർന്ന് അത് അവസരമായിമാറിയതിനെകുറിച്ചാണ് യുവാവ്പോസ്റ്റിൽ പറയുന്നത്. “അപ്രൈസൽ മീറ്റിംങ് വെടിവയ്പ്പായി മാറി, പിന്നീട് പ്രൊമോഷനായി മാറി” എന്ന തലക്കെട്ടിലുള്ള പോസ്റ്റ് പെട്ടെന്ന് തന്നെ ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റി. ഇന്നത്തെ ടെക് വ്യവസായത്തിന്റെ യാഥാർത്ഥ്യത്തെയാണ് ഈ കഥ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് നിരവധി റെഡ്ഡിറ്റ് ഉപയോക്താക്കൾ പറഞ്ഞു. “ഇതാ ഒരു രസകരമായ കഥ. കഴിഞ്ഞ ആഴ്ച എന്റെ അപ്രൈസൽ മീറ്റിങ് ഉണ്ടായിരുന്നു, മാനേജർ എന്നോട് പുറത്ത് ജോലി നോക്കാൻ പറഞ്ഞു. ഞങ്ങളുടെ കമ്പനിയിൽ ഒരു പ്രോജക്ടും ഇല്ലെന്നും അത് നിങ്ങളുടെ കഴിവ് പാഴാക്കുമെന്ന് ഞങ്ങൾ കരുതുന്നുവെന്നും പറഞ്ഞു. രണ്ട് മാസത്തെ നോട്ടീസ് നൽകി…
Read Moreചെന്നൈ മെട്രോയെ പുകഴ്ത്തി ജാപ്പനീസ് വിനോദസസഞ്ചാരി, സമൂഹ മാധ്യമങ്ങളിലെങ്ങും വാഴ്ത്തുപാട്ടുകൾ; യുവാവിന്റെ പോസ്റ്റ് വൈറൽ
ഇന്ത്യയിലൂടെ യാത്ര ചെയ്യുന്ന ഒരു ജാപ്പനീസ് വിനോദസഞ്ചാരി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചെന്നൈ മെട്രോയുടെ ശുചിത്വവും മികച്ച സൗകര്യങ്ങളും ന്യൂയോർക്ക് സബ്വേയേക്കാൾ വളരെ മികച്ചതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സഞ്ചാരി തന്റെ പോസ്റ്റിൽ എടുത്തുപറഞ്ഞ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങൾ പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകളും എയർ കണ്ടീഷനിംഗുമാണ്. ട്രെയിനുകൾ വരുമ്പോൾ തുറക്കുന്ന സുരക്ഷാ വാതിലുകൾ അതുപോലെ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എസി സംവിധാനം എന്നിവയൊക്കെയാണ് അടിപൊളിയെന്നും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതാണെന്നും പറയുന്നു. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കുന്നതുമായ മെട്രോ ശൃംഖലയാണ് ചെന്നൈയിലേത്.ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. നിരവധി പേരാണ് മറ്റ് പ്ലാറ്റ്ഫോമുകളിലും ഈ കുറിപ്പ് പങ്കുവെച്ച് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിനെ അഭിനന്ദിക്കുന്നത്. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് ലഭിക്കുന്ന ഇത്തരം അംഗീകാരങ്ങൾ…
Read Moreബംഗളൂരു നഗരത്തിൽ അധിക ചെലവ്, പണം ലാഭിക്കാനുള്ള അഞ്ച് എളുപ്പവഴികൾ പങ്കുവച്ച യുവാവിന്റെ പോസ്റ്റ് വൈറൽ
ബംഗളൂരു സ്വദേശിയായ അക്ഷയ് കുമാർ തന്റെ ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്താതെ അനാവശ്യമായ ചെറിയ ചിലവുകൾ ഒഴിവാക്കിക്കൊണ്ട് എങ്ങനെ മാസാമാസം പണം ലാഭിക്കുന്നു എന്ന് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു, ഇതിനെതുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. തനിക്ക് എങ്ങനെയാണ് അനാവശ്യ ചെലവുകൾ കുറയ്ക്കാൻ സാധിച്ചതിനെകുറിച്ചും അതിലെക്ക് നയിച്ച ശീലങ്ങളുമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. സുഹൃത്തുക്കൾക്കും മറ്റും ഒപ്പം നിൽക്കാൻ വേണ്ടി മാത്രം ഫോണുകളോ മറ്റ് ഗാഡ്ജെറ്റുകളോ അപ്ഗ്രേഡ് ചെയ്യുന്നത് അദ്ദേഹം നിർത്തി. പബ്ബുകളിലും കഫേകളിലും പോകുന്നതിന് പകരം ആസൂത്രണം ചെയ്ത ചിലവുകൾ മാത്രം നടത്താൻ തുടങ്ങി. ഇത് വാരാന്ത്യങ്ങളിലെ അമിത ചിലവ് തടയാൻ സഹായിച്ചു. ഓൺലൈൻ ഡെലിവറികളും സബ്സ്ക്രിപ്ഷനുകളും കുറച്ചു. ഉപയോഗിക്കാത്ത ആപ്പുകളുടെ സബ്സ്ക്രിപ്ഷനുകൾ റദ്ദാക്കി. കൂടാതെ, ദിവസേനയുള്ള ചെറിയ ഓൺലൈൻ പർച്ചേസുകളും ഒഴിവാക്കി.യാത്രകൾക്കായി കാർപൂളിംഗ് ഉപയോഗിച്ചു. ദിവസേനയുള്ള യാത്രകൾക്ക് ഒറ്റയ്ക്കുള്ള ക്യാബ് യാത്രകൾ ഒഴിവാക്കി.പുറത്തുനിന്നുള്ള…
Read Moreവഴിയരികിൽ വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു, തിരികെയെടുത്ത് യാത്രക്കാർക്ക് നല്കി, മാതൃകയായി യുവാവ്;വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഉത്തരാഖണ്ഡിലെ മസൂറിയിൽ ഓടുന്ന ടാക്സിയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറത്തേക്ക് എറിഞ്ഞ വിനോദസഞ്ചാരികളെ ഒരു സാമൂഹിക പ്രവർത്തകൻ ശാന്തമായി നേരിടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. പരിസ്ഥിതി സംഘടനയുടെ സ്ഥാപകനും സാമൂഹിക പ്രവർത്തകനുമായ അനൂപ് നൗട്ടിയാൽ എന്ന വ്യക്തിയാണ് വിനോദസഞ്ചാരികളെ ചോദ്യം ചെയ്തത്. മസൂറി റൂട്ടിൽ സഞ്ചരിക്കുമ്പോൾ മുന്നിലുള്ള ടാക്സി വാഹനത്തിൽ നിന്നും വിനോദസഞ്ചാരികൾ പ്ലാസ്റ്റിക് കപ്പും സ്പൂണും റോഡിലേക്ക് വലിച്ചെറിഞ്ഞു. അനൂപ് നൗട്ടിയാൽ വാഹനം നിർത്തുകയും, റോഡിൽ കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്വന്തമായി പെറുക്കിയെടുത്ത് ആ ടാക്സി യാത്രക്കാർക്ക് തന്നെ തിരികെ നൽകുകയും ചെയ്തു. വളരെ ശാന്തമായും എന്നാൽ ദൃഢമായും വിനോദസഞ്ചാരികളോട് സംസാരിക്കുന്ന ഈ രംഗം മറ്റൊരു വ്യക്തി മൊബൈലിൽ പകർത്തുകയായിരുന്നു. “നിങ്ങൾ വിദ്യാസമ്പന്നരാണ്, മലനിരകളിലോ മറ്റെവിടെയെങ്കിലുമോ ഇങ്ങനെ മാലിന്യങ്ങൾ വലിച്ചെറിയരുത്” എന്ന് അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു. യാത്രക്കാരോട് പരസ്യമായി വഴക്കിടാന് നില്ക്കാതെ അദ്ദേഹം കാര്യം…
Read Moreപരീക്ഷയിലെ പരാജയം ഒന്നിന്റെയും അവസാനമല്ല; അമേരിക്കയിൽ നിന്ന് ഉപരിപഠനം, ജീവിതം സുന്ദരം; ഇന്ത്യൻ യുവതിയുടെ പോസ്റ്റ് വൈറൽ
ഇന്ത്യയിലെ നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടിട്ടും പതറാതെ മുന്നോട്ട് പോയി, പത്ത് വർഷത്തിന് ശേഷം അമേരിക്കയിൽ അഭിമാനകരമായ ഐവി ലീഗ് ബിരുദവും മികച്ച കോർപ്പറേറ്റ് ബയോടെക്നോളജി കരിയറും സ്വന്തമാക്കിയ പ്രഗ്യ ഗുപ്ത എന്ന ഇന്ത്യൻ യുവതിയുടെ പ്രചോദനാത്മകമായ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പ്രഗ്യ പങ്കുവെച്ച ഈ ജീവിതാനുഭവം, പ്രവേശന പരീക്ഷകളുടെ സമ്മർദ്ദത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. 2016ൽ തന്റെ 17ാം വയസിൽ നീറ്റ് പരീക്ഷ പരീക്ഷ എഴുതിയെങ്കിലും പരാജയപ്പെട്ടു. മെഡിക്കൽ അല്ലെങ്കിൽ ഡെന്റൽ കോളജുകളിൽ പ്രവേശനം നേടാൻ അവർക്ക് സാധിച്ചില്ല. ഒരു സാധാരണ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിൽ വളർന്ന പ്രഗ്യയ്ക്കും കുടുംബത്തിനും ആ പരാജയം വലിയ നിരാശയാണ് സമ്മാനിച്ചത്. ജീവിതാവസാനമായി എന്ന് പോലും പ്രഗ്യ അന്ന് കരുതിയിരുന്നതായി വെളിപ്പെടുത്തുന്നു. എന്നാൽ വീണ്ടും വീണ്ടും അതേ പരീക്ഷ എഴുതി…
Read Moreവനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് നല്ലത്: പുരുഷ ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ കിട്ടാത്ത മികച്ച ചില അനുഭവങ്ങൾ ഇവർക്കൊപ്പം പോയപ്പോൾ ഉണ്ടായി; കുറിപ്പ് പങ്കുവച്ച് വ്യവസായി
ബംഗളൂരുവിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പുകഴ്ത്തി പോസ്റ്റുമായി പ്രമുഖ വ്യവസായിയും മൾട്ടിപ്ലൈ വെഞ്ചേഴ്സ് സ്ഥാപകനുമായ സഞ്ജയ് രാമകൃഷ്ണൻ.പുരുഷ ഡ്രൈവർമാരിൽ നിന്ന് തികച്ചും വ്യത്യസ്തവും ആശ്വാസകരവുമായ ഒന്നായിരുന്നു വനിതാ ഡ്രൈവർമാർക്കൊപ്പമുള്ള യാത്രയെന്ന് അദ്ദേഹം കുറിച്ചു. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് തവണ റൈഡ് ബുക്ക് ചെയ്തപ്പോൾ ആ സമയത്ത് മൂന്നും അദ്ദേഹത്തിന് വനിതാ ഡ്രൈവർമാരെ ലഭിക്കുകയുണ്ടായി. പുരുഷ ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ കിട്ടാത്ത മികച്ച ചില അനുഭവങ്ങൾ വനിതാ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്തപ്പോൾ ലഭിച്ചു. അതിനാലാണ് ഇത്തരമൊരു കുറിപ്പ് എഴുതിയതെന്ന് സഞ്ജയ് പറഞ്ഞു. അമിതവേഗത, അനാവശ്യമായ ഹോൺ അടി, കുഴികൾ കാണുമ്പോൾ പെട്ടെന്ന് വണ്ടി വെട്ടിക്കുന്നത്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയൊന്നും വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം സഞ്ചരിച്ചപ്പോൾ അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധി ആളുകൾ കമന്റുകളുമായി രംഗത്തെത്തി.…
Read More‘സ്മോക്കിംഗ് ഏരിയയിൽ ആവശ്യത്തിന് ബെഞ്ചുകളില്ല, നിന്ന് പുകവലിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണം’: പരാതിയുമായി വിദ്യാർഥി
നിന്ന് പുക വലിക്കുന്പോൾ പെട്ടന്ന് ക്ഷീണമുണ്ടാകുന്നു. അതിനാൽ ഇരുന്ന് പുകവലിക്കുന്നതിന് സാഹചര്യമുണ്ടാക്കണമെന്ന് പരാതിയുമായി വിദ്യാർഥി. ഇപ്പോഴിതാ വിദ്യാർഥിക്കുള്ള സർവകലാശാലയുടെ മറുപടിയാണ് വൈറലാകുന്നത്. ചൈനയിലെ ഷാൻസി പ്രവിശ്യയിലെ ഒരു സർവകലാശാലയിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്. സ്മോക്കിംഗ് ഏരിയയിൽ ആവശ്യത്തിന് ബെഞ്ചുകളില്ലാത്തതിനാൽ നിന്ന് പുകവലിക്കുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും, അതിനാൽ കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു വിദ്യാർഥിയുടെ ഔദ്യോഗിക പരാതി. സ്കൂളിന്റെ ഇന്റേണൽ ഫീഡ്ബാക്ക് സംവിധാനം വഴിയാണ് വിദ്യാർഥി പരാതി സമർപ്പിച്ചത്. വിദ്യാർഥിക്ക് മറുപടിയായി അധ്യാപകൻ അയച്ച കത്തിൽ പരാമർശിച്ചിരിക്കുന്ന കാര്യങ്ങളാണ് വൈറലാകുന്നത്. സ്മോക്കിംഗ് ഏരിയ ആളുകൾക്ക് ഇരുന്നുകൂടാനും വിശ്രമിക്കാനുമുള്ള സ്ഥലങ്ങളല്ല. പെട്ടെന്ന് പുകവലി നിർത്താൻ കഴിയാത്തവർക്ക് താൽക്കാലികമായി ഉപയോഗിക്കാനും, മറ്റുള്ളവരിലേക്ക് പാസീവ് സ്മോക്കിംഗ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും വേണ്ടി മാത്രമാണ് ഈ സ്ഥലം സജ്ജീകരിച്ചിരിക്കുന്നത്’ അധ്യാപകൻ കത്തിൽ കുറിച്ചു.
Read More