വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ് നല്ലത്: പുരുഷ ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ കിട്ടാത്ത മികച്ച ചില അനുഭവങ്ങൾ ഇവർക്കൊപ്പം പോയപ്പോൾ ഉണ്ടായി; കുറിപ്പ് പങ്കുവച്ച് വ്യവസായി

ബംഗളൂരുവിലെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പുകഴ്ത്തി പോസ്റ്റുമായി പ്രമുഖ വ്യവസായിയും മൾട്ടിപ്ലൈ വെഞ്ചേഴ്സ് സ്ഥാപകനുമായ സഞ്ജയ് രാമകൃഷ്ണൻ.
പുരുഷ ഡ്രൈവർമാരിൽ നിന്ന് തികച്ചും വ്യത്യസ്തവും ആശ്വാസകരവുമായ ഒന്നായിരുന്നു വനിതാ ഡ്രൈവർമാർക്കൊപ്പമുള്ള യാത്രയെന്ന് അദ്ദേഹം കുറിച്ചു.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ മൂന്ന് തവണ റൈഡ് ബുക്ക് ചെയ്തപ്പോൾ ആ സമയത്ത് മൂന്നും അദ്ദേഹത്തിന് വനിതാ ഡ്രൈവർമാരെ ലഭിക്കുകയുണ്ടായി. പുരുഷ ഡ്രൈവർമാരുടെ കൂടെ യാത്ര ചെയ്യുമ്പോൾ കിട്ടാത്ത മികച്ച ചില അനുഭവങ്ങൾ വനിതാ ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്തപ്പോൾ ലഭിച്ചു. അതിനാലാണ് ഇത്തരമൊരു കുറിപ്പ് എഴുതിയതെന്ന് സഞ്ജയ് പറഞ്ഞു.

അമിതവേഗത, അനാവശ്യമായ ഹോൺ അടി, കുഴികൾ കാണുമ്പോൾ പെട്ടെന്ന് വണ്ടി വെട്ടിക്കുന്നത്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയൊന്നും വനിതാ ഓട്ടോറിക്ഷാ ഡ്രൈവർമാർക്കൊപ്പം സഞ്ചരിച്ചപ്പോൾ അനുഭവപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഈ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് നിരവധി ആളുകൾ കമന്‍റുകളുമായി രംഗത്തെത്തി. ബഹു ഭൂരിപക്ഷം ആളുകളും സഞ്ജയ്‌യുടെ അനുഭവത്തെ പിന്തുണച്ചാണ് കമന്‍റ് ചെയ്തത്.

Related posts

Leave a Comment