മനുഷ്യനെ ഏകാന്തതയിലേക്ക് തള്ളി വിടുന്ന പല കാര്യങ്ങളുണ്ട്. ഒറ്റപ്പെടലാകാം അവഗണനകളാകാം. അങ്ങനെ പലതും മനുഷ്യൻ വിഷാദത്തിലേക്ക് കടക്കാൻ കാരണമാകുന്നു. ധാരാളം സമ്പാദിച്ച് കൂട്ടിയിട്ട് യാതൊരു കാര്യവുമില്ല നമുക്ക് എല്ലാക്കാര്യങ്ങളും പങ്കുവയ്ക്കാൻ കൂടെ ഒരാൾ വേണമെന്ന് പറഞ്ഞ് പോസ്റ്റുമായി യുവാവ് രംഗത്ത്. സുദർശൻ എന്ന പേരുള്ള യുവാവാണ് വിദേശജീവിതം തന്നെ മാനസികമായി എത്രത്തോളം തളർത്തിയെന്ന് വ്യക്തമാക്കിക്കൊണ്ട് വികാരഭരിതനായി രംഗത്തെത്തിയത്. താൻ ധാരാളം പണം സമ്പാദിക്കുന്നുണ്ട് എന്നാലും കൂട്ടിന് ആരും ഇല്ലാത്തത് കടുത്ത ഒറ്റപ്പെടലും അവഗണനയ്ക്കും കാരണമാകുന്നെന്ന് സുദർശൻ പറഞ്ഞു. കാനഡ മനുഷ്യനെ വിഷാദത്തിലേക്ക് തള്ളി വിടുന്നു എന്ന് പറഞ്ഞ് സുദർശൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. കൂടെ ചെലവഴിക്കാൻ പ്രിയപ്പെട്ടവരായി ആരുമില്ലെങ്കിൽ പിന്നെ എത്ര പണം ഉണ്ടായിട്ട് എന്താണ് കാര്യം? വളരെ നാളുകൾക്ക് ശേഷമാണ് ഞാൻ ഇപ്പോൾ മനസ്സറിഞ്ഞ് ഒന്ന് ചിരിക്കുന്നത്. കാരണം കാനഡ ആളുകളെ കടുത്ത…
Read MoreCategory: Today’S Special
ബംളൂരുവിലെ ട്രാഫിക് അസഹനീയം! നാല് കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റ്, വൈറലായി ഗൂഗിൾ എൻജിനീയർ പങ്കുവച്ച പോസ്റ്റ്
സ്വന്തം ഓഫീസിലേക്ക് പോകാൻ ഇത്രയേറെ സഹിക്കണം എന്നുകാണിച്ചുകൊണ്ട്, യാത്രാദുരിതത്തെക്കുറിച്ച് ഒരു ഗൂഗിൾ സോഫ്റ്റ്വെയർ എൻജിനീയർ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾ വഴിവച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ വെറും 10 മിനിറ്റ് കൊണ്ട് ഇരുചക്ര വാഹനത്തിൽ എത്തിച്ചേരാവുന്ന നാല്കിലോമീറ്റർ ദൂരം പിന്നിടാൻ തനിക്ക് മുക്കാൽ മണിക്കൂറോളം ട്രാഫിക്കിൽ കിടക്കേണ്ടി വന്നുവെന്നാണ് വെങ്കിടേഷ് ഡി. എന്ന ഐടി പ്രൊഫഷണൽ പറയുന്നത്. തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് നികുതിയായി നൽകിയിട്ടും ഇത്രയും മോശം റോഡുകളിലൂടെ യാത്ര ചെയ്യേണ്ടി വരുന്നതിലെ നിരാശ അദ്ദേഹം മറച്ചുവെച്ചില്ല. ചില മാസങ്ങളിൽ താൻ കൈപ്പറ്റുന്ന ശമ്പളത്തേക്കാൾ കൂടുതൽ തുക നികുതിയായി അടയ്ക്കേണ്ടി വന്നിട്ടുണ്ടെന്നും, ഈ നികുതിപ്പണമെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്യുന്നു. വെങ്കിടേഷിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായതോടെ, സമാനമായ ദുരനുഭവങ്ങൾ പങ്കുവെച്ച് നിരവധി നഗരവാസികളാണ് രംഗത്തെത്തിയത്. നിത്യേനയുള്ള ഈ യാത്രാസമയം കൂടി കണക്കിലെടുത്താൽ…
Read More“ഐ ഗോട്ട് ഫയേർഡ് ‘ ബട്ടൺ നിർമിച്ച് ബംഗളൂരു ടെക് ജീവനക്കാരൻ; യുവാവിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ
ബംഗളൂരു: ആധുനിക ഡിജിറ്റൽ യുഗത്തിൽ, ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ വരവോടെ ആഗോള കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നതിനിടെ ഐടി ഭീമന്മാരെ പരിഹസിച്ച് “ഐ ഗോട്ട് ഫയേർഡ് ‘ ബട്ടൺ നിർമിച്ച് ബംഗളൂരു ടെക് ജീവനക്കാരൻ. ഒറ്റ ക്ലിക്കിൽ ഡിജിറ്റൽ സിസ്റ്റമാകെ തകിടം മറിയുന്ന രീതിയിലാണ് ബട്ടണിന്റെ നിർമാണം. കോർപറേറ്റ് ലോകത്തെ കളിയാക്കുന്ന ഈ ഓൺലൈൻ സംവിധാനം തമാശക്ക് ചിത്രീകരിച്ചിരിക്കുന്നതാണെങ്കിലും നിലവിലെ സാഹചര്യങ്ങളുമായി കൂട്ടിച്ചേർത്തായിരുന്നു യുവാവിന്റെ പോസ്റ്റിന് താഴെ വന്ന പലരുടെയും പ്രതികരണങ്ങൾ. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ജീവനക്കാരൻ പങ്കജ് എന്ന യുവാവാണ് ബട്ടൺ സംബന്ധിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്. ആഗോള ടെക് കമ്പനികൾ കൂട്ടപ്പിരിച്ചുവിടൽ തുടരുന്ന സമയമായതിനാൽ പങ്കജിന്റെ പോസ്റ്റ് വളരെ വേഗത്തിൽ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്. ദൈനംദിന സാഹചര്യങ്ങളെ കൂട്ടിയിണക്കി ടെക് കമ്പനികളെ പരിഹസിച്ചാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘എഐ പിരിച്ചുവിടലുകൾ കൈവിട്ടുപോകുന്നു. അതിനാൽ ഞാൻ ‘ഐ ഗോട്ട്…
Read Moreഇനി കളി മാറും! മീമും ട്രെൻഡുമായി ഡൽഹി പോലീസ്; ജെൻ സിയുടെ നെഞ്ചിടിപ്പ് കൂട്ടി ‘ക്ലോക്ക് ഇറ്റ്’ കാമ്പയിൻ
ജെൻസി തലമുറയെ കൈയിലെടുക്കാനും അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിൽ വളരെ കൃത്യമായി തന്നെ പ്ലാൻ ചെയ്ത് കാര്യങ്ങൾ നടത്തിയ ഡൽഹി പോലീസിന്റെ ശ്രമം വിജയകരമായതിൽ സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. ജെൻ സികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ ഡൽഹി പൊലീസിന്റെ ‘ക്ലോക്ക് ഇറ്റ്’ കാമ്പയിൻ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡൽഹി പൊലീസ് ഇൻസ്റ്റഗ്രാമിൽ വൈറലായ ‘ക്ലോക്ക് ഇറ്റ്’ ട്രെൻഡ് ഉപയോഗിച്ച് സൈബർ സുരക്ഷയെയും റോഡ് സുരക്ഷയെയും കുറിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചതിനാണ് വലിയ രീതിയിൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. ഇന്നത്തെ ജെൻസികൾ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളും തമാശകളും ചേർത്താണ് ഈ കാമ്പയിൻ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷാ നിർദേശങ്ങൾ ആളുകളിലേക്ക് പെട്ടെന്ന് എത്തുകയും അവർ ഇത് പരസ്പരം പങ്കുവെക്കുകയും ചെയ്തു. വൈറലായ ‘ക്ലോക്ക് ഇറ്റ്’ ട്രെൻഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഇൻസ്റ്റാഗ്രാമിലൂടെയാണ് പൊലീസ് ഈ ജനശ്രദ്ധയാകർഷിച്ച കാമ്പയിൻ നടത്തിയത്. സൈബർ…
Read Moreസൗന്ദര്യ സാമ്രാജ്യത്തിന്റെ അധിപനിൽ നിന്ന് ആത്മീയതയുടെ പാതയിൽ; ഇഎല്‍എഫ് കോസ്മെറ്റിക്സ് സഹസ്ഥാപകന്‍ പൗരോഹിത്യത്തിലേക്ക്
കലിഫോര്‍ണിയ: പ്രമുഖ സൗന്ദര്യവര്‍ധക ബ്രാന്‍ഡായ ഇഎല്‍എഫ് കോസ്മെറ്റിക്സ് ബ്രാന്‍ഡിന്റെ സഹസ്ഥാപകനും ശതകോടീശ്വരനുമായ സ്കോട്ട് വിൻസെന്റ് ബോർബ കത്തോലിക്ക പൗരോഹിത്യം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നു. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തിയും ആഡംബരജീവിതവും ഉപേക്ഷിച്ചാണ് അദ്ദേഹം ദൈവവിളിക്കു മറുപടി നല്‍കിയിരിക്കുന്നത്. ഇന്ന് മേയ് 23ന് അദേഹം തിരുപ്പട്ടം സ്വീകരിക്കും. 2004ല്‍ സ്കോട്ട് വിൻസെന്റ് ബോർബയും ജോസഫ് ഷമയും ചേര്‍ന്നാണ് “eyes, lips, face” എന്നതിന്റെ ചുരുക്കപ്പേരായ ഇഎല്‍എഫ് കോസ്മെറ്റിക്സ് സ്ഥാപിച്ചത്. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കിതുടങ്ങിയതോടെ 2014ൽ കമ്പനി 100 മില്യൺ ഡോളറിന്റെ വിൽപ്പനയിലെത്തി. ബിസിനസ് ലോകത്തും സെലിബ്രിറ്റി ജീവിതത്തിലും മുഴുകിയിരുന്ന ബോർബയുടെ ജീവിതത്തില്‍ പിന്നീട് നിര്‍ണായകമായ വഴിത്തിരിവാണ് ഉണ്ടായത്. 10-ാം വയസില്‍ പൗരോഹിത്യവിളിയോടുള്ള ആഗ്രഹം അനുഭവപ്പെട്ടിരുന്നുവെങ്കിലും “താന്‍ അര്‍ഹനല്ല” എന്ന ചിന്തയാല്‍ അതില്‍നിന്ന് പതിയെ അകന്നുപോയതായും ബോർബ വെളിപ്പെടുത്തി. എന്നാല്‍ 40-ാം വയസില്‍ ജീവിതത്തിലെ ശൂന്യത തിരിച്ചറിഞ്ഞത് അദ്ദേഹത്തെ…
Read Moreഒത്തില്ല, ഒത്തില്ല… ‘പൂക്കി’യെ തൂക്കി ജെൻസികൾ: പൂക്കി ഭാവങ്ങൾ വീണ്ടും ഇറക്കാൻ നോക്കി, മുഖ്യന് കിട്ടിയത് ട്രോൾ പൂരം
വ്യത്യസ്ത ഭാവപ്രകടനങ്ങൾക്കൊണ്ട് ഇന്നലെ വരെ സൈബറിടങ്ങളിൽ തിളങ്ങിയ പൂക്കി മുഖ്യമന്ത്രിയെ ട്രോളി ജെൻസി പിള്ളേർ.അതിന്റെ വീഡിയോയും ട്രോളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിലെങ്ങും. വി. ഡി. സതീശൻ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയും മുഖഭാവങ്ങളുമാണ് ആദ്യം വൈറലായത്. അതോട മുഖ്യമന്ത്രിക്ക് ‘ജെൻസി’ പിള്ളേർ ‘പൂക്കി’ പട്ടവും കൊടുത്തു. എന്നാലിന്ന് ഇതേ ഭാവങ്ങൾ വീണ്ടും ഇറക്കാൻ നോക്കിയ മുഖ്യന് കിട്ടിയതോ മുട്ടൻ പണിയും. ശ്രദ്ധപിടിക്കാൻ ഭാവവുമായി എത്തിയ മുഖ്യമന്ത്രിയെ ട്രോളുകൾക്കൊണ്ട് വാരുകയാണ് സോഷ്യൽ മീഡിയ. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തുന്നത്. മുഖ്യമന്ത്രിയെ പൂക്കിയാക്കാൻ പി ആർ ടീം വല്ലാതെ കഷ്ടപ്പെടുന്നു, എന്നും ചക്ക വീണ് മുയൽ ചാവില്ല ക്യൂട്നെസ് കുറച്ചുകൂടിപ്പോയെന്നുമൊക്കെയാണ് കമന്റ്.
Read Moreപാഷന് ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം; ദ റിസറക്ഷന് ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
റോം: ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പാഷന് ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗം ‘ദ റിസറക്ഷന് ഓഫ് ക്രൈസ്റ്റ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകനായ മെൽ ഗിബ്സനാണ് സിനിമയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥയെന്നാണ് സംവിധായകന് സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മലമ്പ്രദേശത്ത് യേശു ശിഷ്യന്മാരുടെ ഇടയിൽ നടക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. രണ്ടുഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസിനെത്തുകയെന്നു മെൽ ഗിബ്സണ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ആദ്യഭാഗം അടുത്തവർഷം മെയ് 6നും, രണ്ടാം ഭാഗം 2028 മെയ് 25നും തിയറ്ററുകളിൽ എത്തും. രണ്ട് റിലീസ് തീയതികളും യേശുവിന്റെ സ്വർഗ്ഗാരോഹണ തിരുനാളായി ആചരിക്കുന്ന ദിവസങ്ങളാണെന്നത് ശ്രദ്ധേയമാണ്. താൻ സങ്കൽപ്പിച്ചതുപോലെ തന്നെ കൃത്യമായി വിധത്തില്‍ സിനിമ സ്ക്രീനിൽ കൊണ്ടുവരാൻ തനിക്ക് കഴിഞ്ഞുവെന്ന്…
Read Moreയൂറോപ്യന്മാർ ഇന്ത്യക്കാരെ കണ്ട് പഠിക്കേണ്ട അഞ്ച് ശീലങ്ങൾ, ഇന്ത്യക്കാർ ഇതിൽ അടിപോളിയാണ്; വൈറലായി ലിത്വാനിയൻ യുവതിയുടെ പോസ്റ്റ്
ഇന്ത്യയിൽ വർഷങ്ങളായി താമസിക്കുന്ന മോണിക കുഞ്ചേശ്വരി ദാസി എന്ന ലിത്വാനിയൻ സ്വദേശിനി, പാശ്ചാത്യ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നും കണ്ടുപഠിക്കേണ്ട അഞ്ച് മൂല്യങ്ങളെക്കുറിച്ച് പങ്കുവെച്ച ഇൻസ്റ്റാഗ്രാം കുറിപ്പാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. യൂറോപ്യന്മാർ പലപ്പോഴും ഇന്ത്യൻ ഗ്രാമീണ ജീവിതത്തെ വെറും ‘ലളിതം’ എന്ന് മാത്രമായി ചുരുക്കിക്കാണാറുണ്ടെന്നും എന്നാൽ പാശ്ചാത്യർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മികച്ച സംസ്കാരം ഇന്ത്യയിലുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.അതിഥി ദേവോ ഭവ’ എന്ന ഭാരതീയ തത്ത്വചിന്തയെ അവർ ഏറെ പ്രശംസിച്ചു. വീട്ടിലെത്തുന്ന അതിഥികളെ ദൈവത്തെപ്പോലെ കണ്ട് ഭക്ഷണവും ചായയും നൽകി സ്നേഹത്തോടെ സ്വീകരിക്കുന്ന ശീലം ഇന്ത്യയിൽ മറ്റൊരു തലത്തിലാണെന്ന് അവർ പറയുന്നു.യൂറോപ്പിൽ വ്യക്തിബന്ധങ്ങൾ അകലുമ്പോൾ ഇന്ത്യയിലെ ഗ്രാമങ്ങളിലും ചെറുകിട നഗരങ്ങളിലും ആളുകൾ പരസ്പരം സഹായിക്കുന്ന മികച്ചൊരു സൗഹൃദ കൂട്ടായ്മയുണ്ട്. ഒറ്റപ്പെടൽ അനുഭവിക്കുന്ന പാശ്ചാത്യർക്ക് ഇത് വലിയൊരു മാതൃകയാണ്. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് പിന്നാലെ പോകാതെ, വീട്ടിൽ പാചകം ചെയ്ത…
Read Moreചിരട്ടയുണ്ടെങ്കിൽ വെറുതേ കളയണ്ട, നിങ്ങളുടെ പോക്കറ്റ് നിറയ്ക്കും; വിപണിയിൽ കത്തിക്കയറി ചിരട്ടവില
ആലപ്പുഴ: ഒരുകാലത്ത് അടുപ്പിലേക്കോ മാലിന്യക്കൂമ്പാരത്തിലേക്കോ വലിച്ചെറിയപ്പെട്ടിരുന്ന തേങ്ങ ചിരട്ട, ഇന്ന് വിലപിടിപ്പുള്ള വസ്തുവായി മാറി. പച്ചത്തേങ്ങയുടെ വില ഇടിയുമ്പോഴും ചിരട്ടയുടെ വില കുതിച്ചുയരുന്നതാണ് വിപണിയിലെ പുതിയ കാഴ്ച. നിലവില്‍ നാളികേരം കിലോയ്ക്ക് ഏകദേശം 45 രൂപ ലഭിക്കുമ്പോള്‍, ചിരട്ടയ്ക്കുമാത്രം 33 രൂപവരെ വില ലഭിക്കുന്നുണ്ട്. ഇതോടെ, വീട്ടുവളപ്പുകളില്‍ ഉപേക്ഷിക്കപ്പെട്ടിരുന്ന ചിരട്ടകള്‍ ഇപ്പോള്‍ കച്ചവട വസ്തുവായി മാറി. ഗ്രാമപ്രദേശങ്ങളില്‍ വാഹനങ്ങളുമായി എത്തി വീടുകളില്‍നിന്ന് നേരിട്ട് ചിരട്ട ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.തമിഴ്നാടും കര്‍ണാടകയുമാണ് കേരളത്തില്‍നിന്നുള്ള ചിരട്ടയുടെ പ്രധാന വിപണി. അവിടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍, അലങ്കാര ഉല്‍പ്പന്നങ്ങള്‍, ഹാന്‍ഡിക്രാഫ്റ്റുകള്‍, കരി നിര്‍മാണം എന്നിവയ്ക്കായി ചിരട്ട വ്യാപകമായി ഉപയോഗിക്കുന്നു. പ്രത്യേകിച്ച് ചിരട്ടക്കരിക്ക് ഇപ്പോള്‍ വലിയ ആവശ്യകതയാണ്. വെള്ളം ശുദ്ധീകരിക്കുന്ന ഫില്‍റ്ററുകളിലും വ്യാവസായിക ആവശ്യങ്ങള്‍ക്കായി ‘ആക്ടിവേറ്റഡ് കാര്‍ബണ്‍’ നിര്‍മിക്കാനും ചിരട്ടക്കരി ഉപയോഗിക്കുന്നത് വ്യാപകമായതോടെയുമാണ് ചിരട്ടയുടെ ഡിമാൻഡ് കുത്തനെ ഉയര്‍ന്നത്. ഇതിനുപുറമെ ചിരട്ട ഉപയോഗിച്ചു…
Read Moreഎവറസ്റ്റിൽ ചരിത്രമെഴുതി; ഒറ്റദിവസം കീഴടക്കിയത് 274 പേർ; റിക്കാർഡിൽ പങ്കാളികളായി മൂന്ന് ഇന്ത്യക്കാരും
കാഠ്മണ്ഡു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് ഒറ്റദിവസം കൊണ്ട് ഏറ്റവുമധികം ആളുകൾ കീഴടക്കിയെന്ന അപൂർവ റിക്കാർഡ് ഇനി ചരിത്രത്തിലേക്ക്. നേപ്പാൾ ഭാഗത്തുനിന്ന് ഒരൊറ്റദിവസംകൊണ്ട് 274 പർവതാരോഹകരാണ് എവറസ്റ്റിന്റെ നെറുകയിലെത്തിയത്. ഈ ചരിത്രനേട്ടം കൈവരിച്ച സംഘത്തിൽ മൂന്ന് ഇന്ത്യൻ പർവതാരോഹകരും ഉൾപ്പെടുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് 150 നേപ്പാളി ഷെർപ്പകൾ അടങ്ങുന്ന 274 അംഗ സംഘം സമുദ്രനിരപ്പിൽനിന്ന് 8848.86 മീറ്റർ ഉയരമുള്ള എവറസ്റ്റ് കൊടുമുടി വിജയകരമായി കീഴടക്കിയത്. എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് നേപ്പാൾ ജനറൽ സെക്രട്ടറി ഋഷി റാം ഭണ്ഡാരിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ പർവതാരോഹകരായ തുളസി റെഡ്ഢി പൽപുനൂരി, സന്ദീപ് ആരെ, അജയ്പാൽ സിംഗ് ധലിവാൽ എന്നിവരാണ് ലോകറിക്കാർഡ് കുറിച്ച സംഘത്തിലുണ്ടായിരുന്നത്. ഈ സീസണിൽ എവറസ്റ്റ് കീഴടക്കാൻ ആകെ 502 പർവതാരോഹകർക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിനുമുമ്പ് 2019 മേയിൽ നേപ്പാൾ ഭാഗത്തുനിന്ന് ഒറ്റദിവസം…
Read More