ഹരിവരാസനം കേട്ടുറങ്ങുന്ന ശബരിമല ശാസ്താവിനു പട്ടുമെത്ത തയാറാക്കി അബ്ദുൾ ഖാദർ. ശബരിമല ശാസ്താവും വാവരും തമ്മിലുള്ള ഊഷ്മളബന്ധത്തെക്കൂടി ഊട്ടിയുറപ്പിക്കുകയാണ് ചുങ്കം വാരിശേരി അന്താറത്തറ അബ്ദുൾ ഖാദറിന്റെ പട്ടുമെത്ത. വർഷങ്ങളായി അയ്യപ്പൻ ഉറങ്ങുന്ന മെത്ത തയാറാക്കുന്നത് ഖാദർ തന്നെയാണ്. എഴുപതു വർഷമായി ചന്തയിൽ മെത്തക്കടയുള്ള ഖാദറിന്റെ പിതാവ് എ.കെ. മുഹമ്മദാലിയാണ് ആദ്യവർഷങ്ങളിൽ മെത്ത നൽകിയിരുന്നത്. അതിനിടിയിൽ ഒരു വർഷം പട്ടുമെത്ത തയാറാക്കിയത് ഖാദറായിരുന്നു. ഇതുവരെ ശബരിമലയിൽ ദർശനം നടത്താതെ വിഗ്രഹം കാണാതെയുമാണു പട്ടുമെത്ത തയാറാക്കിയത്. അന്നുവരെ നിർമിച്ചു നൽകിയതിൽ അയ്യപ്പ വിഗ്രഹത്തിന്റെ അളവുമായി ഏറ്റവും യോജിച്ച മെത്തയായിരുന്നു ഖാദറിന്റേത്. പിന്നീട് മെത്ത നിർമാണം ഖാദറിന്റെ കൈകളിലെത്തി. നാടൻ പഞ്ഞിയും കോട്ടൻ തുണിയും ഉപയോഗിച്ചാണു മെത്തയുടെ നിർമാണം. ശബരിമല ശാസ്താവിന്റെ ഉത്സവാചാരത്തിന്റെ ഭാഗമായാണു പട്ടുമെത്ത സമർപ്പണം. ഉത്സവത്തിന്റെ ഒമ്പതാം നാളായ 24നു രാത്രി 10ന് ശരംകുത്തിയിൽ പ്രതീകാത്മക വനത്തിലാണ് പള്ളിവേട്ട.…
Read MoreCategory: Today’S Special
ബൈക്കും സ്വർണച്ചെയിനും കിട്ടിയില്ല, വരൻ പിണങ്ങി; വിവാഹവേദിയില്‍ പൊരിഞ്ഞ തല്ല്
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരോധിച്ചിട്ടുണ്ടെങ്കിലും ഒരു ഒഴിയാബാധയായി അതു സമൂഹത്തിൽ തുടരുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. ആത്മഹത്യകളും കൊലപാതകങ്ങളും വരെ സ്ത്രീധനത്തിന്റെ പേരിൽ രാജ്യത്ത് ഇപ്പോഴും നടക്കുന്നുമുണ്ട്. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഒരു കല്യാണമണ്ഡപത്തിൽ സ്ത്രീധനത്തെച്ചൊല്ലി നടന്നത് പൊരിഞ്ഞ അടിയായിരുന്നു. വിവാഹച്ചടങ്ങുകൾക്കായി വധുവിന്റെയും വരന്റെയും വീട്ടുകാർ നിശ്ചയിച്ച സമയത്തു മണ്ഡപത്തിൽ എത്തി. എന്നാൽ, മാല കൈമാറ്റത്തിനു തൊട്ടുമുൻപായി സ്ത്രീധനമായി ആവശ്യപ്പെട്ട ബൈക്കും സ്വർണമാലയും നൽകണമെന്നു വരൻ നിർബന്ധം പിടിച്ചു. ഇപ്പോൾ തരാൻ കഴിയില്ലെന്നു വധുവിന്റെ വീട്ടുകാർ അറിയിച്ചതോടെ രോഷാകുലനായ വരൻ വിവാഹത്തിൽനിന്നു പിന്മാറുകയാണെന്നു പ്രഖ്യാപിച്ചു. തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ വാക്കുതർക്കവും കൈയാങ്കളിയുമായി. വരൻ വധുവിന്റെ അച്ഛനെ മർദിക്കാനും ശ്രമിച്ചു. സംഘർഷത്തിനൊടുവിൽ വരനും സംഘവും വിവാഹവേദി വിട്ടു പോകുകയുംചെയ്തു. ഇനി സ്ത്രീധന തുക നൽകാൻ കഴിഞ്ഞാലും ഇത്തരത്തിലൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാട് വധുവും സ്വീകരിച്ചു.
Read Moreമരിച്ച് സ്വർഗത്തിലെത്തിയപ്പോൾ ദൈവം പറഞ്ഞു; നിന്റെ സമയം ആയിട്ടില്ല; 20 മിനിറ്റ് ‘മരിച്ച’യാളുടെ അനുഭവം
നമ്മൾ മരിച്ചു കഴിഞ്ഞാൽ എന്താകും പിന്നീടുള്ള കാര്യങ്ങളെന്ന് പലരെങ്കിലും ചിന്തിക്കും. മരിച്ചാൽ എന്താ കുഴിച്ചിടും അല്ലെങ്കിൽ ദഹിപ്പിക്കും. എന്നൊക്കെ തമാശയ്ക്ക് നമ്മൾ പറയുമെങ്കിലും മരണശേഷം ആത്മാവ് എന്നൊന്ന് ഉണ്ടെന്ന് പറയുന്നതിനെ കുറിച്ച് പലരും വലിയ ചർച്ചകൾ നടത്താറുണ്ട്. എന്നാൽ ആത്മാവ് ഇല്ലെന്നും വെറും കെട്ടുകഥകളാണ് ഇവയെന്നും അവകാശപ്പെടുന്നവരും ഉണ്ട്. എന്നാൽ ആത്മാവ് ഉണ്ടെന്ന് പറയുകയാണ് സ്കോട്ട് ഡ്രമ്മണ്ട് എന്ന 60 -കാരൻ. തനിക്ക് 28 വയസുള്ളപ്പോൾ ഒരു വലിയ സർജറിക്ക് വിധേയനാകേണ്ടി വന്നു. ഡോക്ടർമാർ ഓപ്പറേഷൻ ചെയ്ത്കൊണ്ടിരിക്കെ 20 മിനിറ്റ് നേരം ഈ ലോകത്തു നിന്നും താൻ അകന്നുപോയി. ശരിക്കും താൻ മരണപ്പെട്ടിരുന്നു എന്നാണ് സ്കോട്ട് പറയുന്നത്. ” ഇന്നും ഞാൻ വളരെ വ്യക്തമായി ഓർക്കുന്നുണ്ട്, ഒരു ശബ്ദം എന്നോട് പറഞ്ഞു, വരൂ നമുക്ക് പോകാൻ സമയമായി. എന്നാൽ എനിക്ക് തിരിഞ്ഞുനോക്കാൻ സാധിച്ചിരുന്നില്ല. ഒരിക്കലും ഇനി തിരിഞ്ഞുനോക്കരുതെന്ന്…
Read Moreപ്ലാസ്റ്റിക്കിനെപ്പറ്റി എന്തറിയാം? 16,000ലേറെ രാസവസ്തുക്കൾ, 4,200 വിഷപദാർഥങ്ങൾ; പഠനങ്ങൾക്ക് പറയാനുണ്ട് ചിലത്…
അറിയാമോ…? പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! ഇതിൽ 4,200ലധികവും മനുഷ്യകുലത്തിനുതന്നെ വിനാശകരമാകുന്ന വിഷപദാർഥങ്ങളാണ്. പ്രകൃതിക്കും മനുഷ്യനും പ്ലാസ്റ്റിക് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിന്റെ കീഴിൽ പഠനം നടത്തിയ ഗവേഷകർ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ. മുൻപ് പ്ലാസ്റ്റിക്കിൽ കണ്ടെത്തിയ രാസവസ്തുക്കളുടെ എണ്ണം 13,000 ആയിരുന്നു. അതാണ് 16,000 ആയി വിപുലീകരിക്കപ്പെട്ടത്. അപകടകരമായ രാസവസ്തുക്കളിൽ 980 എണ്ണം മാത്രമാണു ലോകമെമ്പാടുമുള്ള ഏജൻസികളാൽ നിയന്ത്രിക്കപ്പെടുന്നത്. മറ്റുള്ളവ നിയന്ത്രിക്കാൻ കഴിയാത്തവയാണെന്നു പഠനത്തിനു നേതൃത്വം കൊടുത്ത നോർവീജിയൻ യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞൻ മാർട്ടിൻ വാഗ്നർ പറഞ്ഞു. മനുഷ്യർ ഓരോ വർഷവും ഏകദേശം 400 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂലോകത്ത് നിക്ഷേപിക്കുന്നുവെന്നാണു കണക്ക്. ഈ വിഷവസ്തുക്കളുമായുള്ള സമ്പർക്കം കാൻസർ, ജനന വൈകല്യങ്ങൾ, എൻഡോക്രൈൻ സിസ്റ്റത്തിന്റെ തകരാറുകൾ എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പുതിയ കണ്ടെത്തലുകളുമായി ബന്ധപ്പെട്ടു കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ശാസ്ത്രജ്ഞർ…
Read Moreഇലക്ഷന് കിംഗ് പദ്മരാജൻ തിരക്കിലാണ്; 239-ാം തവണയും പത്രിക സമർപ്പിച്ചു!
ഇലക്ഷന്കിംഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലത്ത് വേരുകളുള്ള തമിഴ്നാട് സേലം മേട്ടൂരിലെ ഡോ. കെ.പദ്മരാജൻ പതിവുപോലെ ഇത്തവണയും തെരഞ്ഞെടുപ്പു രംഗത്ത് തിരക്കിലാണ്. 239-ാം തവണയാണ് ഇദ്ദേഹം മത്സരരംഗത്തിറങ്ങുന്നത്. ഇക്കുറി തമിഴ്നാടിലെ ധർമപുരിലോക്സഭാ മണ്ഡലത്തിലാണ് മത്സരിക്കാനായി പത്രിക സമർപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെ 11ന് ആയിരുന്നു വരണാധികാരി കെ. ശാന്തി മുമ്പാകെ പത്രിക സമർപ്പിച്ചത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതറിഞ്ഞതോടെ വയനാട്ടിലും പത്രിക നല്‍കിയിരുന്നു. മത്സരിച്ചു വിജയിക്കുക എന്നതിലുപരിയായി പ്രഗല്ഭർക്കൊപ്പം മത്സരിക്കുക എന്നതു ഹരമായി കൊണ്ടുനടക്കുന്ന വ്യക്തിയാണു പദ്മരാജൻ. ഇക്കാരണത്താൽ തന്നെ ഇക്കുറി തൃശൂരിലും മത്സരിക്കാനാണ് തീരുമാനം. 42 വര്‍ഷംമുമ്പ് മനസില്‍ കയറിയ ആഗ്രഹമാണ് ഇപ്പോള്‍ ഇരുന്നൂറ്റി മുപ്പത്തൊമ്പതാമത്തെ പത്രിക സമര്പ്പണത്തിലെത്തി നില്‍ക്കുന്നത്. മുന്‍ രാഷ്ട്രപതിമാരായ കെ.ആര്. നാരായണന്, എ.പി.ജെ. അബ്ദുല്‍ കലാം, പ്രതിഭാ പാട്ടീല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രിമാരായ…
Read Moreവ്യായാമത്തിനായി നീന്താൻ തുടങ്ങി ; 62-ാം വയസിൽ വേമ്പനാട്ടുകായൽ നീന്തിക്കടക്കാനൊരുങ്ങി കുഞ്ഞമ്മ മാത്യൂസ്
അറുപത്തിരണ്ടാമത്തെ വയസിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്നു വേൾഡ്വൈഡ് ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിക്കാൻ ഡോ. കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽനിന്ന് ആരംഭിച്ചു കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് ഏഴു കിലോമീറ്റർ നീന്താനാണു തീരുമാനം. നാളെ രാവിലെ എട്ടിനാണു സാഹസനീന്തൽ ആരംഭിക്കുക. ഇത്രയും ദൂരം നീന്തുന്ന ഏറ്റവും പ്രായംകൂടിയ വനിതയാകാനാണു ശ്രമം. റിട്ട. എൽഐസി ഉദ്യോഗസ്ഥയാണ് കുഞ്ഞമ്മ മാത്യൂസ്. മലഞ്ചരക്കുവ്യാപാരിയായ ഒല്ലൂർ അഞ്ചേരി ജവഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി. ആന്റണിയാണ് ഭർത്താവ്. ഏകമകൾ ഡോ. ജ്യോത്സന ദുബായിൽ ഭർത്താവിനൊപ്പമാണ്. ചെറുപ്പത്തിലേ നീന്തൽ അറിയാമായിരുന്ന കുഞ്ഞമ്മ പിന്നീടു ജോലിയിൽനിന്നു വിരമിച്ചപ്പോഴാണു വ്യായാമത്തിനായി നീന്തൽ ആരംഭിച്ചത്. ആഗ്രഹമറിഞ്ഞപ്പോൾ കോതമംഗലം ഡോൾഫിൻ അക്വാട്ടിക്സിലെ ബിജു തങ്കപ്പൻ പരിശീലനം നല്കാൻ തയാറായി. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ മൂന്നര മാസത്തോളം പരിശീലനം നടത്തിയാണ് റിക്കാർഡ് ഉദ്യമത്തിനൊരുങ്ങിയത്. തൃശൂരിലെ നീന്തൽ,…
Read Moreആരോഗ്യരംഗത്തെ നാഴികകല്ല്; ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ
ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ലോകത്താദ്യമായി മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് ഇത്തരമൊരു അത്യപൂർവ നേട്ടം സ്വന്തമാക്കിയത്. അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിലാണ് നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി വൃക്ക മാറ്റിവച്ചത്. ഇയാൾ ഏറെക്കാലമായി വ്യക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ടൈപ് 2 ഡയബറ്റിസ്, ഹൈപ്പർടെൻഷൻ എന്നിവമൂലം വലഞ്ഞിരുന്ന റിച്ചാർഡിന് 2018ലാണ് വൃക്കരോഗത്തെ തുടർന്ന് മനുഷ്യന്റെ വൃക്ക മാറ്റിവച്ചത്. എന്നാൽ അഞ്ച് വർഷത്തിന് ശേഷം വീണ്ടും രോഗലക്ഷണങ്ങൾ പ്രകടമാവുകയായിരുന്നു. തുടർന്ന് ഡയാലിസിസ് തുടങ്ങുകയും ചെയ്തു. പന്നിയുടെ വൃക്കയിൽ നിന്ന് ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് മനുഷ്യനിൽ വച്ച് പിടിപ്പിച്ചത്. റിച്ചാർഡ് സുഖം പ്രാപിച്ച് വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്നും ആരോഗ്യരംഗത്തെ നാഴികകല്ലായി ഈ ശസ്ത്രക്രിയ മാറുമെന്നും…
Read Moreവിവാഹമോതിരം വിറ്റ് ആദ്യ യാത്ര; ഒറ്റയ്ക്ക് ലോകംചുറ്റുന്ന 89 വയസുകാരി
“ആയിരം മൈലുകളുടെ യാത്ര ആരംഭിക്കുന്നത് ഒരു ചുവടുവെപ്പില്‍ നിന്നാണ്’, ഏറെ പ്രശസ്തമായ ഒരു വാചകമാണല്ലൊ ഇത്. ഒരു മനസിനെ സംബന്ധിച്ച് അതിന്റെ ഏറ്റവും വിശാലതലം രൂപപ്പെടുന്നത് ഓരോ യാത്രയില്‍ നിന്നുമാണ്. പുതിയ കാഴ്ചകളും ഊര്‍ജങ്ങളും പുതിയ ഗന്ധവും ശ്വാസവുമൊക്കെ മറ്റൊരു തലത്തിലേക്ക് മനുഷ്യന്റെ മനസിനെ എത്തിക്കും. പിന്നീട് ചിന്താഗതികള്‍ തന്നെ തകിടം മറിയും. സഞ്ചാരം പ്രിയപ്പെടുന്നവരാണ് പലരും. എന്നാല്‍ പല പല കാരണങ്ങളാല്‍ പലര്‍ക്കും ഒരു പരിധിക്കപ്പുറം പോയി നോക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച് സ്ത്രീകള്‍; അവരുടെ ലോകം പല കാരണങ്ങളാല്‍ അവര്‍തന്നെ ചെറുതാക്കുന്നു. എന്നാല്‍ എല്ലാപേരും അങ്ങനെയല്ല. അതിരുകളുടെ അതിര്‍ത്തികളെ ഭേദിച്ച് ആഗ്രഹങ്ങളുടെ താഴ്വരയില് പറന്നിറങ്ങുന്ന പല സ്ത്രീകളും ഈ ഉലകിലുണ്ട്. അവര്‍ ശക്തരും വിസ്മയം നല്‍കുന്നവരുമായി മാറാറുണ്ട്. അത്തരത്തില്‍ ലോകത്തിന് വിസ്മയമായി നിലകൊള്ളുന്ന ഒരു 89 വയസുകാരിയാണ് ജോയ് ഫോക്സ്. ആദ്യ പ്രണയത്തിന്റെ പതനത്തില്‍ നിന്നുമുണ്ടായ…
Read Moreപൊരിഞ്ഞ പിടി വലി; ജയിച്ചത് ആര്, സിംഹമോ അതോ മൃഗശാല സൂക്ഷിപ്പുകാരനോ? വീഡിയോ കാണാം
സിംഹവും മൃഗശാലക്കാരനും തമ്മിലുള്ള വടംവലി മത്സരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോയിൽ മൃഗശാലാ സൂക്ഷിപ്പുകാരൻ ജെയ് ബ്രൂവർ കാട്ടിലെ രാജാവിനെ വെല്ലുവിളിക്കുകയാണ്. സിംഹം തന്റെ കൂട്ടിനുള്ളിൽ നിന്നും ബ്രൂവർ കൂടിന് പുറത്ത് നിന്നുമാണ് പരസ്പരം വടം വലിക്കുന്നത്. കൂട്ടിന്റെ ഇരുമ്പ് വേലിക്കിടയിൽ ക്രമീകരിച്ചിരിക്കുന്ന ഒരു ദ്വാരത്തിലൂടെയാണ് വടം സിംഹത്തിന്റെ കൂട്ടിലേക്ക് ഇട്ടു കൊടുത്തിരിക്കുന്നത്. വടം കടിച്ചു പിടിച്ച് തന്റെ എതിരാളിയെ തോൽപ്പിക്കാനായി സിംഹം നടത്തുന്ന ശ്രമം കാണേണ്ടതാണ്. ബ്രൂവറിന്റെ ധൈര്യത്തെ പ്രശംസിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ നിരവധി ഉപയോക്താക്കൾ ഇരുവരും തമ്മിലുള്ള ആവേശകരമായ ഗെയിമിനെ അഭിനന്ദിച്ചു. ഒരു ദിവസം മുമ്പ് ഷെയർ ചെയ്ത പോസ്റ്റിന് മൂന്ന് ലക്ഷത്തിലധികം വ്യൂസും 15,000 ഓളം ലൈക്കുകളും ലഭിച്ചു. മത്സരത്തിൽ ആരാണ് വിജയിച്ചതെന്നറിയാൻ ഉപയോക്താക്കൾക്ക് വളരെ താൽപ്പര്യമുണ്ടായിരുന്നു. ഒടുവിൽ, കാട്ടിലെ രാജാവയാ താന്‍ തന്നെയാണ് ശക്തിമാൻ എന്ന്…
Read Moreചോക്ലേറ്റ് ഐസ്ക്രീം ഉപയോഗിച്ച് മുടിക്ക് നിറം നൽകാൻ കഴിയുമോ? വൈറലായി വീഡിയോ
ഇൻ്റർനെറ്റിൽ വിചിത്രമായ കാര്യങ്ങൾ പരീക്ഷിക്കുന്നവർ നിരവധിയാണ്. സമയവും പണവും ലാഭിക്കാൻ ഫ്യൂഷൻ ഫുഡ് പാചകക്കുറിപ്പുകൾ മുതൽ വിചിത്രമായ ഹാക്കുകൾ വരെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പരീക്ഷിക്കുന്നു. എന്നാൽ മുടിക്ക് നിറം നൽകാൻ ചോക്ലേറ്റ് ഐസ്ക്രീം ഉപയോഗിച്ച ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ടിക് ടോക്ക് ക്രിംഗ് പോപ്പ് ആണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഐസ്ക്രീമുകൾ ഉപയോഗിച്ച് മുടിക്ക് ചോക്ലേറ്റ് ബ്രൗൺ നിറം നൽകുന്ന ഒരു ഹെയർസ്റ്റൈലിസ്റ്റിൻ്റെ വൈറൽ വീഡിയോ താൻ കണ്ടുവെന്ന് വീഡിയോയിൽ യുവതി വിശദീകരിക്കുന്നു. മൂന്ന് ചോക്ലേറ്റ് ഐസ്ക്രീം ബാറുകൾ ഉപയോഗിച്ച് സ്വയം ഹാക്ക് പരീക്ഷിക്കാൻ യുവതി തീരുമാനിക്കുകയും ചെയ്തു. അവൾ ഒരു ഐസ്ക്രീം ടബ് വാങ്ങി ബാറുകൾ ചതച്ച്, ക്രീം അവളുടെ മുടിയിൽ ഇടുന്നു. എന്നാൽ, ക്രീം പ്രയോഗിച്ചതിന് ശേഷവും അവളുടെ മുടിയുടെ ഘടനയിൽ മാറ്റമൊന്നും ഉണ്ടായില്ല. അനുയോജ്യമായ തവിട്ട് നിറം ലഭിക്കാൻ,…
Read More