തിരക്കിട്ട ജീവിതത്തിൽ കുട്ടികൾക്ക് വേണ്ടി ജോലി ഉപേക്ഷിക്കാതെ അവരെ നോക്കാനായ് മാതാപിതാക്കൾ ആളുകളെ നിയമിക്കാറുണ്ട്. ജോലിയ്ക്കായ് എത്തുന്നവർക്ക് വേണ്ട യോഗ്യതകളും അവർ പറയും. ജോലിയിൽ മുൻപരിചയമുള്ളവർക്കോ അല്ലെങ്കിൽ താമസസ്ഥലം അടുത്തായുള്ളവർക്കോ മുൻഗണന നൽകാറുണ്ട്. എന്നാൽ വളരെ വിചിത്രമായ കുറെ ഡിമാന്റുകൾ നിരത്തി തന്റെ മക്കളെ നോക്കാൻ ആളെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. യുഎസിൽ നിന്നുള്ള ഒരു സ്ത്രീയാണ് പരസ്യം നൽകിയത്. പരസ്യം വന്നതോടെ അതിൽ അടങ്ങിയിരിക്കുന്ന ഡിമാന്റുകളെ കുറച്ച് ഇപ്പോൾ ചർച്ചകൾ കൊഴുക്കുകയാണ്. കുഞ്ഞിനെ നോക്കാൻ ഈ പറയുന്ന ഡിമാന്റുകളുടെയൊക്കെ ആവശ്യം എന്താണെന്ന് ചിന്തിച്ച് പോകും. വീട് വൃത്തിയാക്കണം , പാചകം അറിഞ്ഞിരിക്കണം. ബിരുദാനന്തര ബിരുദധാരികളെയാണ് ജോലിയ്ക്ക് ആവശ്യം. തന്റെ കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഇഷ്ടമില്ലാത്തതിനാൽ ജോലിയ്ക്കായെത്തുന്നവർ അത് ഉപയോഗിക്കാൻ പാടില്ല. മദ്യപിക്കുകയോ പുകവലിയ്ക്കുകയോ ചെയ്യരുത്. ദേഹത്ത് ടാറ്റൂ ചെയ്തിട്ടുണ്ടെങ്കിൽ നീക്കം ചെയ്യണം. അവധി…
Read MoreCategory: Today’S Special
ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍ സ്വന്തമാക്കി മലയാളി
ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിക്കുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത് മയാളി ഫോട്ടോഗ്രാഫര്‍ വിഷ്ണു ഗോപാൽ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഫോട്ടോഗ്രാഫർ അവാർഡിന് അർഹനാകുന്നത്. ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവര്‍ഡാണ് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ്. 1964- മുതലാണ് അവര്‍ഡുകള്‍ ഏർപ്പെടുത്തി തുടങ്ങിയത്. 95 രാജ്യങ്ങളിൽ നിന്നുള്ള 50,000 എൻട്രികൾ ഉണ്ടായിരുന്നു. അതിൽ നിന്നാണ് വിഷ്ണു ഗോപാലിനെ അവാർഡിനായി തെരഞ്ഞെടുത്തത്. ചതുപ്പ് മൂടിയ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പറിന്റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാർഡ് നേടികൊടുത്തത്. 2014-ൽ ഖത്തറിൽ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍.
Read Moreഫുഡ് സ്റ്റാളിലെ ഗ്രീൻ സമൂസകൾ; വീഡിയോ വൈറൽ
വീടുകളിൽ ലഘുഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ സമൂസകൾ എപ്പോഴും മുന്നിൽ തന്നെ ഉണ്ട്. വേവിച്ച ഉരുളക്കിഴങ്ങ്, കടല, അവശ്യ മസാലകൾ എന്നിവ ത്രികോണാകൃതിയിലുള്ള പോക്കറ്റുകളിലേക്ക് സാവധാനത്തിൽ നിറയ്ക്കുകയാണ്. ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ഫ്രൈ ചെയ്യണം. ഇങ്ങനെ വളരെ പെട്ടന്ന് സമൂസ ഉണ്ടാക്കാം. എന്നാൽ പാചക പരീക്ഷണങ്ങളിൽ സമൂസകൾ പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. എന്താണ് പുതിയ കണ്ടുപിടുത്തം? പച്ച സമോസയാണ്! അതെ, നിങ്ങൾ കേട്ടത് ശരിയാണ്, ആരോഗ്യകരമായ ട്വിസ്റ്റുള്ള സമോസ, ചീര ഉപയോഗിച്ചുള്ള സമൂസ. ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലാണ് ഈ വ്യത്യസ്തമായ പച്ച നിറത്തിലുള്ള സമൂസകൾ കാണിക്കുന്നത്. ഈ ആരോഗ്യകരമായ സമോസകൾ ഉണ്ടാക്കുന്ന പ്രക്രിയ പച്ചമാവ് പരത്തുന്ന ഒരു യന്ത്രം ഉപയോഗിച്ചാണ് ആരംഭിക്കുന്നത്. പനീർ പോലെ തോന്നിക്കുന്നവയിൽ അവർ പിന്നീട് മസാല നിറയ്ക്കുന്നു. ഹരിയാനയിലെ അംബാലയിലുള്ള സാവ്നി സ്വീറ്റ്സിൽ ഈ സമൂസകൾ ആസ്വദിക്കാമെന്ന് ‘ഫുഡ്കാർസ്’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ്…
Read Moreഒറ്റ മുറിയ്ക്കും കട്ടിലിനും വാടക 12000 രൂപ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
സൗകര്യങ്ങളോട് കൂടിയ ഒരു താമസസ്ഥലം ബംഗുളൂരുവിൽ ലഭിക്കുക എന്നത് അത്ര നിസാരമല്ല. വാടകയായ് വലിയ തുക തന്നെയാണ് ഉടമകൾ ചോദിക്കുന്നത്. എന്നാൽ നോ ബ്രോക്കർ ആപ്പിൽ ലിസ്റ്റ് ചെയ്ത ബാംഗുളൂരു അപാട്മെന്റിന്റെ പരസ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കിടക്ക മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ഇടുങ്ങിയ മുറിയ്ക്ക് ഉടമ വാടകയായി ആവശ്യപ്പെട്ടത് 12,000 രൂപയാണ്. ഒറ്റ കട്ടിൽ കഷ്ടിച്ച് ഇടാൻ സാധിക്കുന്ന ഒരു മുറിയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഇത്രയും പരിമിതമായ സ്ഥലത്ത് താമസിക്കുവാൻ 12000 രൂപയാണെന്നത് അമ്പരപ്പുളവാക്കുന്ന സംഗതിയാണ്. ഈ പരസ്യത്തിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ ചൂടുള്ള ചർച്ചകൾ നടക്കുകയാണ്. വലിയ വിമർശനമാണ് സമൂഹ മാധ്യമത്തിൽ ഈ അമിത നിരക്കിനെ കുറിച്ച് ആളുകൾ പറയുന്നത്. 5000 രൂപയ്ക്ക് ഇതിലും സൗകര്യങ്ങളുള്ള താമനസ്ഥലം ലഭിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. ടോയ്ലറ്റിനെ കിടപ്പുമുറിയാക്കി മാറ്റിയോ എന്ന് പരിഹസിച്ചുള്ള…
Read Moreസൈക്കിൾ ചവിട്ടി തലയിൽ റൊട്ടി ബാലൻസ് ചെയ്ത് യാത്ര; വൈറലായ് വീഡിയോ
നമ്മുടെ ദൈനംദിന ഭക്ഷണത്തിലെ പ്രധാന ഘടകമാണ് റൊട്ടി. ഇത് സ്വാദിഷ്ടമായ കറികളോടൊപ്പമോ അല്ലെങ്കിൽ സാൻഡ്വിച്ചുകൾ ആക്കിയോ കഴിക്കാൻ സാധിക്കും. അധിക സ്റ്റോക്ക് ഇരുന്നാൽ കേട് വരുന്നതിനാൽ സൂപ്പർമാർക്കറ്റുകളിലേക്കും പ്രാദേശിക സ്റ്റോറുകളിലേക്കും ബ്രെഡ് ഡെലിവറി ദിവസേന നടക്കുന്നുണ്ട്. ഭക്ഷണ ട്രക്കുകൾ നമ്മുടെ അടുത്തുള്ള പലചരക്ക് കടകളിലേക്ക് റൊട്ടി, പാൽ, തൈര് തുടങ്ങിയ അവശ്യവസ്തുക്കൾ എത്തിക്കുന്നത് നാമെല്ലാവരും കണ്ടിട്ടില്ലേ? ഒരു ചെറിയ മാർക്കറ്റ് കവർ ചെയ്യുമ്പോൾ ട്രക്കിന് പകരം ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സൈക്കിൾ ചവിട്ടി ഒരാൾ തലയിൽ വലിയ ബ്രെഡ് ബാലൻസ് ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുന്നത്. ഇത് മിക്കവാറും അസാധ്യമാണെന്ന് തോന്നുമെങ്കിലും തന്റെ ശ്രദ്ധേയമായ ബാലൻസിങ് കഴിവുകൾ ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് ഡെലിവറി ബോയ്. ഈജിപ്തിലെ കെയ്റോയിൽ നിന്നുള്ള ഒരാൾ തിരക്കേറിയ റോഡിലൂടെ സൈക്കിൾ ചവിട്ടുന്നത് വീഡിയോയിൽ കാണാം. ബ്രെഡ് നിറച്ച നീളമുള്ള ഇരുനിലകളിലായുള്ള ഒരു തടി…
Read Moreകടലാസ് രഹിതമാക്കാൻ കാർഷിക സർവകലാശാല
ലളിതവും കാര്യക്ഷമവും സുതാര്യവുമായ കടലാസ് രഹിത ഓഫീസ് ലക്ഷ്യമിടുന്ന ഇ-ഓഫീസ് സംവിധാനം കേരള കാർഷിക സർവകലാശാലയിൽ നടപ്പാക്കുന്ന പദ്ധതി അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. കടലാസ് രഹതി ഭരണനിർവഹണ സംവിധാനത്തിന്റെ ആദ്യ ഘട്ടമായി സർവകലാശാലയില പൊതുഭരണ വിഭാഗവും വെള്ളാനിക്കര-മണ്ണുത്തി കാമ്പസുകളിലെ എല്ലാ ഡയറക്ടറേറ്റുകളും കഴിഞ്ഞ വർഷം ജൂണിൽ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറിയിരുന്നു. ഈ സംവിധാനത്തിലൂടെ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ പതിനായിരത്തോളം (9789) പുതിയ കടലാസ് രഹിത ഫയലുകൾ സൃഷ്ടിക്കുകയും, ഒരുലക്ഷത്തിൽപ്പരം (114,225) ഫയൽ ക്രയവിക്രയങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ നാഷണൽ ഇ-ഗവേണൻസ് പ്ലാനിന് കീഴിലുള്ള മിഷൻ മോഡ് പ്രോജക്ടുകളിലൊന്നായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ ഇ ഓഫീസ് സോഫ്റ്റ്വെയർ ആണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് ഇത് കാർഷിക സർവകലാശാലയിൽ നടപ്പാക്കുന്നത്. കാർഷിക സർവകലാശാലയുടെ കേരളത്തിലാകെ വ്യാപിച്ചു കിടക്കുന്ന മുപ്പതിൽ പരം കാമ്പസുകളിലെ എല്ലാ…
Read Moreഏജ് ഈസ് ജസ്റ്റ് എ നമ്പർ;മോഡലിംഗിൽ തരംഗമായി പത്ത് വയസുകാരി
ഫാഷൻ ലോകം തുറന്നിട്ട വാതായനങ്ങളാണ്. ഇവിടെ ആർക്കും പങ്കെടുക്കാം. പത്തു വയസുകാരി ടെയ്ലൻ ബിഗ്സ് എന്ന കൊച്ചു മിടുക്കിയാണ് ഇന്നിന്റെ താരം. ഈ കൊച്ചു താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു കുട്ടി എന്ന് കൊച്ചാക്കണ്ട. 1.5 മില്യൺ ഫോളോവേഴ്സ് ആണ് ടെയ്‍ലനുള്ളത്. 18 മാസം പ്രായമായപ്പോഴാണ് ടെയ്ലൻ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. ഇതിനോടകം 15 ഫാഷൻ ഷോകളിലാണ് ടെയ്ലൻ പങ്കെടുത്തിട്ടുള്ളത്. ടെയ്ലന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ നിരവധി പരസ്യ കമ്പനികൾ ടെയ്ലനെ തേടി എത്തി. വൻകിട ഫാഷൻ ബ്രാൻഡുകളുടെ മോഡലാണ് ടെയ്ലൻ. ടെയ്ലന്റെ പിതാവ് ജോഷ് കൺസ്ട്രക്ഷൻ കോൺട്രാക്റ്ററാണ്. മകളുടെ ആഗ്രഹം നിറവേറ്റാൻ പിതാവ് ജോഷ് ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും മകൾക്കൊപ്പം ഉണ്ട്. ടെയ്ലന്റെ ഇൻസ്റ്റാഗ്രാം പ്രൊഫെെൽ.
Read Moreജീവനുള്ള പാമ്പിനെ വായിലേക്ക് കടത്താൻ കഴിയുമോ സക്കീർ ഭായിക്ക്?ഇല്ലല്ലേ…ബട്ട് ഐ ക്യാൻ;വെറലായി വീഡിയോ
മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോ വെെറലാകാറുണ്ട്. ചിലതെല്ലാം ആളുകൾ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വെെറലാകുന്നത്. വീഡിയോ പങ്കുവെച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് വെെറലായി.നിരവധി ആളുകളാണ് വീഡിയോ കണ്ടത്. ജീവനുള്ള പാമ്പിലെ നിസാരമായി വായിലേക്ക് കയറ്റുന്ന ഒരാളുടെ വീഡിയോ ആണിത്. പാമ്പെന്ന് കേൾക്കുമ്പോൾ തന്നെ പേടി വരുന്നവരാണ് ഏറെയും. ഭക്ഷണസാധനങ്ങൾ വായിലിടുന്ന അതേ ലാഘവത്തോടെയാണ് അയാൾ പാമ്പിനെ വായിലാക്കുന്നത്. പാമ്പിന്റെ തല ആദ്യം ഇയാൾ വായിലേക്ക് വയ്ക്കുന്നു. പാമ്പ് ഇയാളെ ഉപദ്രവിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.ശേഷം പാമ്പിനെ കഴുത്തിൽ മാല പോലെ ധരിക്കുന്നു. അപ്പോഴെല്ലാം പാമ്പ് ഉപദ്രവിക്കാതെ ഇയാളോട് ഇണങ്ങി ചേർന്ന് നിൽക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മദ്യപിച്ച് ബോധമില്ലാതെയാണ് ഇയാൾ നില്‍ക്കുന്നതെന്ന് മനസിലാക്കാം. ധാരാളം പരിഹാസങ്ങളും വിമർശനങ്ങളുമാണ് വീഡിയോക്ക് ലഭിക്കുന്നത്. പാമ്പും അടിച്ചു പൂസായോ എന്നാണ് പല കമന്റുകളും. ഇയാൾ പാമ്പാണ് എന്നു അറിഞ്ഞിട്ടാണോ അതിനെ കഴുത്തിലണിയുന്നത് എന്നാണ്…
Read Moreലക്ഷങ്ങൾ നൽകി വാങ്ങിയ പക്ഷി പറന്നുപോയി; പിന്നീട് സംഭവിച്ചത് ട്വിസ്റ്റ്
പക്ഷികൾക്കും വളർത്തു മൃഗങ്ങൾക്കും ആരാധകരേറെയാണ്. വലിയ വില നൽകി അവയെ വാങ്ങാനും ആളുകളുടെ തിരക്കാണ്. എന്നാൽ ഇങ്ങനെ വലിയ വില നൽകി വാങ്ങിയ പക്ഷി പറന്നുപോവുകയും, അത് വീണ്ടും വിൽപനയ്ക്കായെത്തുകയും, അവസാനം അത് ഉടമയുടെ കൈകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 1.3 ലക്ഷം രൂപയ്ക്ക് ഹൈദരാബാദിൽ നിന്നുള്ള ഒരാൾ വാങ്ങിയ ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓസ്ട്രേലിയൻ ഗാല കോക്കറ്റൂ ആണ് ഉടമയ്ക്കരികിൽ നിന്ന് പറന്നു പോയത്. വാങ്ങിയ ഈ പക്ഷിയെ അധിക കാലം കൂട്ടിലിടാൻ കഴിഞ്ഞില്ല. ഭക്ഷണം കൊടുക്കാനായി കൂട് തുറന്നപ്പോഴാണ് ഈ പക്ഷി പറന്നു പോയത്. എന്നാൽ ഉടമ പക്ഷിയെ പരിസര പ്രദേശങ്ങളിൽ അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. ആ സമയത്താണ് സയ്ദ് മുജാഹിദ് എന്നൊരാൾ തന്റെ വാട്ട്സ് ആപ്പിൽ ഈ പക്ഷിയുടെ ചിത്രം സ്റ്റോറിയായി പങ്ക് വച്ചത്. പിന്നാലെ ഒരു പക്ഷി…
Read Moreഇതെന്താ പിടക്കണ മീനോ? ഫാഷൻ ഷോയില്‍ ജീവനുള്ള മത്സ്യത്തെ ഇട്ട ഗൗണുമായി മോഡൽ; നെറ്റി ചുളിച്ച് സോഷ്യൽ മീഡിയ
ഫാഷൻ ലോകത്ത് എന്നും വ്യത്യസ്തത പുലർത്തുന്നലരാണ് മിക്കവരും. ഇക്കാലത്ത് നടക്കുന്ന ഫാഷൻ ഷോകളിൽ തിളങ്ങണമെങ്കിൽ മറ്റുള്ളവരിൽ നിന്ന് വേറിട്ടു നിൽക്കണം. വ്യത്യസ്ത പുലർത്തുന്നതിനായ് ഏതറ്റം വരെപോകാനും ചിലർ മടിക്കില്ല. അത്തരമൊരു ഫാഷൻ ഷോയുടെ വാർത്തയാണിപ്പോൾ വെെറലാകുന്നത്. ചെന്നൈയില്‍ ഒരു ഫാഷൻ ഷോയില്‍ പങ്കെടുത്ത മോഡല്‍ മത്സ്യകന്യകയുടെ രുപമാണ് തീം ആയി വെച്ചത്. കക്കകൾ ഉപയോഗിച്ച് തുന്നിയ വസ്ത്രമാണ് വേഷം. മീനിന്റെ ശരീരത്തിൽ കാണുന്ന ചെതുമ്പലിനോട് സാമ്യം തോന്നുന്നതിനായി മോഡലിന്റെ വസ്ത്രത്തിൽ സീക്വൻസുകൾ ഘടിപ്പിച്ചിട്ടുണ്ടായിരുന്നു . അവക്കു പുറമെ ജീവനുള്ള മീനുകളെ ഉടുപ്പില്‍ ചേർത്ത് ചെറിയ അക്വേറിയം വരെ ഉടുപ്പിൽ സെറ്റ് ചെയ്തു. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഫാഷൻ ഷോകളിൽ ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കുന്നത് ശരിയല്ല ഇതിനെ പ്രോത്സാഹിപ്പിക്കരുത് എന്നാണ് വിമർശകർ പറയുന്നത്. ഇതിനു മുൻപും ഒരു…
Read More