വീടിന് പുറത്ത് നായയുടെ വിസർജ്യം, നീക്കം ചെയ്യാൻ അയൽവാസിയോട് ആവശ്യപ്പെട്ടു;കലി മൂത്ത് വയോധികയെ തല്ലിച്ചതച്ചു

വീടിന് പുറത്ത് നായയുടെ വിസർജ്യം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് 75-കാരിക്ക് ക്രൂരമർദ്ദനം. ലിൻഡ സ്കോട്ട് എന്ന വൃദ്ധയ്ക്കാണ് പരിക്കേറ്റത്. ബ്രൂക്ലിനിൽ ക്രൗൺ ഹൈറ്റ്സിലാണ് സംഭവം. നായയുടെ വിസർജ്യം നീക്കം ചെയ്യാൻ അയൽവാസിയോട് ഇവർ ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണം. അയൽവാസിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീ ലിൻഡയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് നിലത്തുവീണ ഇവരെ ചവിട്ടുകയും ചെയ്തു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തു വരുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചുവന്ന സ്വെറ്റർ ധരിച്ച ഒരാൾ അക്രമം നടത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് നായകളെ മലമൂത്രവിസർജ്ജനം നടത്താൻ ഉടമകൾ അനുവദിക്കുന്നത് വർഷങ്ങളായി തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ലിൻഡയുടെ മകൻ മൈക്കൽ പറഞ്ഞു.

Read More

ഹോട്ടലാണെന്ന് കരുതി എന്തുണ്ട് കഴിക്കാനെന്ന് ചോദിച്ച് സഞ്ചാരികൾ, എന്നാലതൊരു ശവ സംസ്കാര ചടങ്ങ് നടക്കുന്ന വീട് ആയിരുന്നു; പിന്നീട് രണ്ടാൾക്കും വയറു നിറച്ച് കിട്ടി, എങ്ങനെയെന്ന് അറിയാം…

ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി കഴിക്കാൻ എന്തുണ്ടെന്ന് ചോദിച്ച തളത്തിൽ ദിനേശന്‍റെ തമാശ കേട്ട് ശോഭ ചിരിച്ചില്ലെങ്കിലും നമ്മളെല്ലാവരും ചിരിച്ച് മറിഞ്ഞതാണ്. അതുപോലൊരു തമാശയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമേരിക്കൻ യൂട്യൂബർ ലുഡ്‌വിഗ് ആൻഡേഴ്‌സ് അഹ്‌ഗ്രൻ തന്‍റെ സുഹൃത്തിനൊപ്പം മോട്ടോർസൈക്കിളിൽ ചൈനയിലൂടെയുള്ള ഒരു യാത്രയിലായിരുന്നു. 6.8 മില്ല്യണിലധികം ഫോളോവേഴ്‌സുള്ള പ്രമുഖനാണ് ലുഡ്‌വിഗ് ആൻഡേഴ്‌സ്. തെക്കൻ ചൈനയിലെ ഗുവാംഗ്ഡോംഗ് പ്രവിശ്യയിൽ നിന്ന് ആരംഭിച്ച് വടക്ക് ഇന്നർ മംഗോളിയ വരെ നീളുന്നതായിരുന്നു അവരുടെ യാത്ര. യാത്ര അഞ്ചാം ദിവസത്തിലേക്ക് നീങ്ങി പക്ഷേ അന്നേ ദിവസം ഹുനാൻ പ്രവിശ്യയിലെ ഷാവോയാംഗ് മേഖലയിലൂടെ സഞ്ചരിക്കിന്നതിനിടെ ഇവർക്ക് വഴിതെറ്റി. അങ്ങനെ ഇവർ ഒരു ഗ്രാമത്തിലെത്തി. അവിടെ എത്തിയപ്പോൾ 90 വയസിന് മുകളിൽ പ്രായമുള്ളവർ മരിക്കുമ്പോൾ, ദുഃഖത്തിന് പകരം ആഘോഷമായി നടത്തുന്ന ‘സിസാങ്’ (xisang) അഥവാ ‘ഹാപ്പി ഫ്യൂണറൽ’ എന്ന പരമ്പരാഗത ചൈനീസ്…

Read More

ഇങ്ങനെയും തരംതാഴാം, നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു എന്ന ഇമെയിൽ, മാർക്കറ്റിംഗ് തന്ത്രങ്ങൾ പൊളിച്ചടുക്കിയ പോസ്റ്റ്; പിന്നെ സംഭവിച്ചത്…

മാർക്കറ്റിംഗ് തന്ത്രങ്ങൾ കൈവിട്ടുപോയെന്ന തോന്നലാണോ നിങ്ങൾക്ക്, എന്നാൽ അതു തെളിയിക്കുന്ന പുതിയ പോസ്റ്റുമായി യുവാവ് രംഗത്ത്. ആളുകളുടെ ശ്രദ്ധ പിടിച്ചപറ്റാൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ എത്രത്തോളം തരംതാഴാം എന്നതിലേക്ക് വിരൽചൂണ്ടുന്ന ഒരു ടെക് സ്ഥാപകന്‍റെ സോഷ്യൽ മീഡിയ പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഉത്പന്നം പ്രമോട്ട് ചെയ്യുന്നതിനായി ആളുകളെ ഞെട്ടിക്കുന്ന രീതിയിലുള്ള ഇമെയിൽ അയക്കുന്നത് ധാർമികമായ അതിർവരമ്പുകൾ ലംഘിക്കുന്നുണ്ടോ എന്ന ആശങ്കയാണ് ഈ പോസ്റ്റ് ഉയർത്തുന്നത്. താൻ ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം, കോൾഡ് ഇമെയിൽ ഇതാണെന്ന് പറഞ്ഞുകൊണ്ട്, അദ്ദേഹം അതിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് പോസ്റ്റ് പങ്കുവെച്ചത്. “നിങ്ങളുടെ കുടുംബം മരിക്കാൻ പോകുന്നു’ എന്ന തലക്കെട്ടോടെയാണ് ഇമെയിൽ വന്നത്. എന്നാൽ ഇമെയിൽ തുറന്നു നോക്കിയപ്പോൾ അതൊരു സെയിൽസ് സന്ദേശമായിരുന്നു. അവരുടെ പ്രത്യേക ഓഫർ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ സ്വീകർത്താവിന്‍റെ കുടുംബം “നാണക്കേട് കൊണ്ട് മരിക്കും” എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അതോടൊപ്പം,…

Read More

ചന്ദ്രന്‍റെ ‘അക്കരെ’ കണ്ട് അവർ മടങ്ങിയെത്തി: അഗ്നിപരീക്ഷണം അതിജീവിച്ച് ആർട്ടെമിസ് ദൗത്യം

ന്യൂഡൽഹി: ലോകം സാക്ഷിയായി, ചരിത്രപ്രധാനമായ പത്തു ദിവസത്തെ ചാന്ദ്രപര്യവേക്ഷണത്തി നു ശേഷം ആർട്ടെമിസ് 2 ദൗത്യസംഘം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ന് സാന്‍റിയാഗോ തീരത്തോടു ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. അമ്പത്തിനാല് വർഷത്തിനു ശേഷമാണ് മനുഷ്യന്‍റെ ചാന്ദ്രദൗത്യം. നിരവധി റിക്കാർഡുകളും ചരിത്ര മുഹൂർത്തങ്ങളും കുറിച്ചാണ് സഞ്ചാരികളായ ക്രിസ്റ്റീന കോക്ക്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസെൻ, മിഷൻ കമാൻഡർ റീഡ് വൈസ്മാൻ എന്നിവർ ഭൂമിയിൽ മടങ്ങിയെത്തിയത്. ഭൂമിയിലേക്കുള്ള പുനഃപ്രവേശന സമയത്തുണ്ടായ ഏതാനും മിനിറ്റുകളുടെ കമ്യൂണിക്കേഷൻ ബ്ലാക്ക് ഔട്ടിനു ശേഷം മിഷൻ കമാൻഡറുടെ ശബ്ദം കൺട്രോൾ റൂമിൽ മുഴങ്ങിയപ്പോൾ വലിയ ആശ്വാസമാണ് പടർന്നത്. “ഹൂസ്റ്റൺ. ഇന്‍റഗ്രിറ്റി. നിങ്ങളുടെ ശബ്ദം വ്യക്തമായി കേൾക്കാം’ എന്ന വൈസ്മാന്‍റെ സന്ദേശം ദൗത്യം വിജയകരമാണെന്ന് ഉറപ്പിച്ചു. യുഎസ് നേവി രണ്ടു ഹെലികോപ്റ്ററുകളിലായി സഞ്ചാരികളെ…

Read More

അച്ഛനില്ലേ താഴെ ചാടിക്കോഡീ കൊച്ചേ, റീച്ച് ആവണ്ടേ നിനക്ക്…. കെട്ടിടത്തിനു മുകളിൽ നിന്നും ചാടാൻ മകളെ നിർബന്ധിച്ച് അച്ഛൻ; വിമർശനവുമായി സോഷ്യൽ മീഡിയ

എന്ത് ചെയ്താലും ആളുകൾ സ്വീകരിക്കുമെന്ന കാഴ്ചപ്പാടിൽ സോഷ്യൽ മീഡിയയിൽ കാട്ടികൂട്ടുന്ന കോമാളിത്തരങ്ങൾക്ക് ഇന്ന് അറുതിയില്ല. റീച്ച് കൂട്ടാനും ആളുകൾക്കിടയിൽ ഹീറോ ആകാനും കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിക്കുന്ന സമൂഹത്തിലാണ് നാം ഇപ്പോൾ, അങ്ങനെ സോഷ്യൽ മീഡിയിൽ റീച്ച് കൂട്ടാൻവേണ്ടി പിതാവ് ചെയ്ത വീഡിയോ വൈറൽ. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, യുവാവ് ഒരു വീടിന് പുറത്ത് നിൽക്കുന്നതും ഒരു ചെറിയ പെൺകുട്ടി ഒന്നാം നിലയിലെ ബാൽക്കണിയുടെ മതിലിന് മുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്നതും കാണാം. താഴെ ഒരു മെത്ത വിരിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് വേണ്ടി താഴേക്ക് ചാടാൻ ആ വ്യക്തി കുട്ടിയെ നിരന്തരം പിതാവ് പ്രോത്സാഹിപ്പിക്കുന്നു. കുറച്ചു നിമിഷങ്ങൾക്കകം പെൺകുട്ടി താഴേക്ക് ചാടുകയും പിതാവ് അവളെ സുരക്ഷിതമായി പിടിക്കുകയും ചെയ്യുന്നു. വീഡിയോ നിർമ്മിക്കുന്നതിന്‍റെ പേരിൽ നിങ്ങളുടെ കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ…

Read More

സഹയാത്രക്കാരിയെ നോക്കി അശ്ലീല ആംഗ്യം: വീഡിയോ എടുക്കുന്നത് കണ്ടിട്ടും കൂസലില്ലാതെ തുടർന്നു; വീട്ടിൽ പെണ്ണുങ്ങളൊന്നുമില്ലേ എന്ന് സോഷ്യൽ മീഡിയ

ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിക്കുന്പോൾ സ്ത്രീകൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്ന കാര്യം മിക്കപ്പോഴും ചർച്ച ആകുന്ന ഒന്നാണ്. പല വാർത്തകളും ഇതോട് അനുബന്ധിച്ച് പുറത്ത് വരാറുമുണ്ട്. ‍ഇത്രയൊക്കെ വാർത്തകൾ പുറത്ത് വന്നിട്ടും പിന്നെയും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നതല്ലാതെ കുറയുന്നില്ല. അത് തെളിയിക്കുന്നൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ട്രെയിൻ യാത്രയിൽ മധ്യവയസ്കനായ ഒരാൾ സമീപത്ത് ഇരിക്കുന്ന സ്ത്രീയോട് അശ്ലീല ആംഗ്യം കാണിക്കുന്നതാണ് വീഡിയോ. ‘അയാളുടെ പെരുമാറ്റത്തിൽ അസ്വസ്ഥയായ പെൺകുട്ടി അയാളെ സമൂഹത്തിനു മുൻപിൽ കാണിക്കുന്നതിനായി വീഡിയോ റിക്കാർഡ് ചെയ്‌തു,’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. ഒരു റിസർവേഷൻ കമ്പാർട്ടമെന്‍റിലാണ് സംഭവം നടന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. സ്ത്രീകളെ എവിടെ ആയിരുന്നാലും നിങ്ങൾ സുരക്ഷിതരായിരിക്കുവാൻ സ്വയം ശ്രമിക്കുക. യാത്രാ വേളയിൽ യാത്രയുടെ എല്ലാ വിവരങ്ങളും കുടംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ പരിചയക്കാരോടോ പങ്കുവയ്ക്കുക…

Read More

കോളടിച്ചല്ലോ… കുട്ടികൾക്ക് ‘ടീൻ അക്കൗണ്ട്സ് ’ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

കുട്ടി ഉപഭോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ. “ടീൻ അക്കൗണ്ട്സ്’ എന്നപേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വഴി 18 വയസിനു താഴെയുള്ളവർക്ക് ഇനിമുതൽ കൂടുതൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തനിയെ ലഭ്യമാകും. ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല. സിനിമകൾക്കു പ്രായപരിധി നിശ്ചയിക്കുന്ന മാതൃകയിലാണ് ഇൻസ്റ്റഗ്രാം ഈ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അപകടകരമായ അഭ്യാസപ്രകടനങ്ങൾ, മോശം ഭാഷാപ്രയോഗങ്ങൾ, അശ്ലീല ഉള്ളടക്കം തുടങ്ങിയവ കൗമാരക്കാരുടെ അക്കൗണ്ടിൽ സ്വയം വരുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. പ്രായത്തിന് അനുയോജ്യമല്ലാത്ത വിവരങ്ങൾ സ്വയം കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും. കൂടാതെ, അനുചിതമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽനിന്നും കൗമാരക്കാരെ ഇൻസ്റ്റഗ്രാം തടയും. പോസ്റ്റുകൾക്കു താഴെയുള്ള കമന്‍റുകൾ കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും പരിധി നിശ്ചയിക്കുന്ന “ലിമിറ്റഡ് കണ്ടന്‍റ്’ മോഡും…

Read More

ഗൂഗിള്‍ പേ പോക്കറ്റ് മണി ഫീച്ചര്‍: വ്യാജ വോയ്‌സ് സന്ദേശങ്ങളില്‍ വീഴരുതെന്ന് പോലീസ്

വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഗൂഗിള്‍ പേയിലെ “പോക്കറ്റ് മണി’ ഫീച്ചറിനെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വോയ്‌സ് സന്ദേശങ്ങളില്‍ വീഴരുതെന്ന് സൈബര്‍ പോലീസിന്‍റെ മുന്നറിയിപ്പ്. ഈ ഫീച്ചര്‍ തട്ടിപ്പിനായി ഉപയോഗിക്കപ്പെടുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടും എന്നതരത്തിലുള്ള വ്യാജവിവരങ്ങളാണ് വോയ് സന്ദേശങ്ങളായും പോസ്റ്റുകളായും പ്രചരിക്കുന്നത്. തെറ്റുധാരണ സൃഷ്ടിക്കുന്ന ഈ സന്ദേശത്തെക്കുറിച്ച് അറിയാനായി നിരവധി പേര്‍ സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1930 ല്‍ ബന്ധപ്പെടുന്നതിനാലാണ് പോലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കുന്നത്. നിങ്ങളുടെ അനുമതിയോ യുപിഐ പിന്‍ നല്‍കാതെയോ നിങ്ങളില്‍നിന്ന് ഗൂഗിള്‍ പേ അക്കൗണ്ട് വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന് പോലീസ് അറിയിച്ചു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള വിവരങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിധരിപ്പിക്കുന്നതുമാണ്. ഇത് സംബന്ധിച്ച് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അതിനാല്‍ പൊതുജനങ്ങള്‍ ഇത്തരം പ്രചാരണങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പോലീസ് അറിയിച്ചു. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം സ്വന്തം…

Read More

കാശ് പണം തുട്ട് മണി, മണി… കുട്ടികൾക്ക് പോക്കറ്റ് മണിഫീച്ചറുമായി ഗൂഗിൾ പേ

പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിൾ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കൾക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്‍റുകൾ നടത്താനാകും. യുപിഐ സര്‍ക്കിളിന്‍റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്‍റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്‌മെന്‍റ് നടത്താനുള്ള സൗകര്യ മാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്. പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്‌മെന്‍റ് നടത്താനാകുമെന്നതാണ് ഇതിന്‍റെ സൗകര്യം. സ്‌കൂളില്‍ പോകുമ്പോഴുള്ള സ്‌നാക്‌സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികൾക്ക് പേയ്‌മെന്‍റ് നടത്താനാകും. മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചിലവഴിക്കാനും, മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്‍റെ പ്രത്യേകത. മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ…

Read More

ചാൾസ് രാജാവിന് ആതിഥേയത്വം വഹിച്ചിരുന്ന ആഡംബര കൊട്ടാരത്തിൽ 12 മുറികളിലായി ‘കഞ്ചാവ് തോട്ടം’; പോലീസ് റൈഡ്

ചരിത്രപ്രസിദ്ധമായ പ്ലാസ് ഗ്ലിൻലിഫോൺ മാൻഷനിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. നോർത്ത് വെയിൽസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം പിടിച്ചെടുത്തത്. ബ്രിട്ടന്‍റെ രാജാവ് ചാൾസിന് ഒരിക്കൽ ആതിഥേയത്വം വഹിച്ച കൊട്ടാരമാണിത്. ഒരുകാലത്ത് ഔദ്യോഗിക ചടങ്ങുകൾക്ക് വേദിയായിരുന്ന പ്രസിദ്ധമായ സ്ഥലമായിരുന്നു ഇത്. ഗ്വിനെഡിലെ കേർണാർഫോണിനടുത്തുള്ള ഗ്രേഡ് I ലിസ്റ്റഡ് മാനർ ഹൗസിൽ കഞ്ചാവ് വളർത്തുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് ചൊവ്വാഴ്ച പോലീസ് നടത്തിയ റൈഡിലാണ് കഞ്ചാവ് തോട്ടം പിടിച്ചെടുത്തത്. നൂറിലധികം മുറികളുള്ള വീടാണിത്. കൊട്ടാരത്തിന്‍റെ മുകളിലെ നിലയായിൽ ഏകദേശം 12 മുറികളിലായിട്ട് നട്ടുവളർത്തിയ കൃഷിയാണ് പോലീസ് സംഘം കണ്ടെത്തിയത്. എല്ലാ ചെടികളും വിളവെടുപ്പിന് പാകമായവയാണെന്നും പോലീസ് പറയുന്നു.

Read More