ഡബ്ബിംഗ് എന്നത് കേവലം മൊഴിമാറ്റം മാത്രമല്ല. അത്, തനത് രൂപത്തിൽനിന്ന് സിനിമയെ മറ്റൊരു ഭാഷയിലേക്കും സംസ്കാരത്തിലേക്കും പറിച്ചുവയ്ക്കുന്ന ശസ്ത്രക്രിയയാണ്. അവിടെ തുന്നലിന്റെ ഏച്ചുകെട്ടലുകൾ പാടില്ല. സംഭാഷണങ്ങൾക്കൊപ്പം ദേശത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനം ഉണ്ടാകണം. അത് ഉണ്ടായി വരുന്നു എന്നതാണ് മൊഴിമാറ്റ സിനിമകളെ ഇന്ന് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്. കാരണം ഡബ്ബിംഗ് സ്റ്റുഡിയോയിൽ വളർന്നുവരുന്ന ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ രീതി തന്നെ. ഏച്ചുകെട്ടിയ സംഭാഷണങ്ങളും സ്ഥല കാല ബന്ധമില്ലാത്ത പശ്ചാത്തല വിവരണങ്ങളും അലോസരപ്പെടുത്തിയ മൊഴിമാറ്റ ചിത്രങ്ങളെ ഇന്നു കാണുന്ന നിലയിലേക്ക് മാറ്റിയതിനു പിന്നിൽ ഡബ്ബിംഗ് ഡയറക്ഷൻ എന്ന പുതിയ ആശയത്തിന് വലിയ പങ്കുണ്ട്. ഇതുണ്ടാക്കിയ മാറ്റം ശരിക്കും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. യഥാർഥ ഭാഷാ ചിത്രമെന്ന് തോന്നിക്കുന്ന നിലയിലേക്ക് അത് മൊഴിമാറ്റ സിനിമകളെ പരുവപ്പെടുത്തി. സബ് ടൈറ്റിൽ മുതൽ ക്ലൈമാക്സിലെ അവസാന ഡയലോഗ് ഡെലിവറി വരെ മറ്റൊരു സംസ്കാരത്തിലേക്കും പ്രാദേശീകതയിലേക്കും…
Read MoreCategory: Today’S Special
വിശാൽ ഡോക്ടർക്ക് പാമ്പ് പിടിത്തം നിസാരം’; കട്ടസപ്പോർട്ടുമായി കൂടെ അമ്മ; പാമ്പു കളെ ഭയപ്പെട്ടിരുന്ന ഡോ. വിശാലിനെ പാമ്പ് പിടിത്തക്കാരനാക്കിയ കഥയിങ്ങനെ…
സീമ മോഹൻലാൽ ആയുർവേദ ഡോക്ടർ ആണെങ്കിലും പാന്പ് പിടിത്തത്തിൽ ഡോ.വിശാൽ സോണി എക്സപെർട്ടാണ്. ഇതിനകംതന്നെ ഇദ്ദേഹത്തിന്റെ വലയിൽ കുടുങ്ങിയത് 67 പാന്പുകളാണ്. ഇതിൽ വിഷപ്പാന്പുകളാണ് ഏറെയും. പാന്പുകളെ ഭയപ്പെട്ടിരുന്ന ഡോ. വിശാലിനെ പാന്പ് പിടിത്തക്കാരനാക്കിയ കഥ… പ്രചോദനമേകിയ പത്രപ്പരസ്യംഡോ.വിശാലിനു പാന്പുകളെ ഭയമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒന്നര വർഷം മുന്‍പ് ഒരു പത്രപ്പരസ്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. വനംവകുപ്പിന്റെ നേതൃത്വത്തിൽ പാന്പ് പിടിക്കുന്നതിനു പരിശീലനം നൽകുന്നുവെന്നതായിരുന്നു ആ പരസ്യം. പാന്പുകളെക്കുറിച്ച് അറിഞ്ഞാൽ പേടി കുറയുമെന്നു കരുതി വിശാൽ പരിശീലന ക്ലാസിനു ചേർന്നു. എരുമേലിയിൽ നടന്ന ഏകദിന ക്ലാസിൽ പാന്പുകളുടെ ചിത്രങ്ങൾ കാണിച്ചു. വിഷമുള്ളതും ഇല്ലാത്തതുമായ പാന്പുകളെക്കുറിച്ചു വിശദീകരിച്ചു. ഇത് പഠിച്ചശേഷം ഇനി വീട്ടിലേക്ക് മടങ്ങാമെന്നു കരുതിയ വിശാലിനും മറ്റു പഠിതാക്കൾക്കും മുന്നിൽ പരിശീലകർ മറ്റൊരു കാര്യം കാണിച്ചു. വിഷം ഉള്ളതും ഇല്ലാത്തതുമായ കുറേ പാന്പുകളെ കൂട തുറന്നു പുറത്തേക്കു വിട്ടു.…
Read Moreഇനി ഒഡീഷയല്ല, കേരളമാണ് ഞങ്ങളുടെ നാട്..! കേരളത്തെ സ്വന്തം നാടായി നെഞ്ചോടു ചേർത്തു റൊഷന്തും മക്കളും
നെടുങ്കണ്ടം: ഒഡീഷയിൽനിന്നെത്തി കേരളത്തെ സ്വന്തം നാടായി നെഞ്ചോടു ചേർത്ത ഒരു കുടുംബം മഞ്ഞപ്പാറയിലുണ്ട്. ഒഡീഷയിലെ കൊടും പട്ടിണിയിൽനിന്നു രക്ഷതേടി എട്ടു വർഷം മുന്‍പ് ഇവിടെയെത്തിയതാണ് റൊഷന്തും ഭാര്യ ബിനാത്തിയും അഞ്ചു മക്കളും. ഒഡീഷയിലെ ഗഞ്ചാമിൽ ദുരിത ജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. ഇതിൽനിന്നു മോചനം തേടിയുള്ള യാത്ര വന്നെത്തിയത് നെടുങ്കണ്ടത്തിനു സമീപമുള്ള മഞ്ഞപ്പാറ എന്ന കാർഷിക ഗ്രാമത്തിലാണ്. പുതിയ വീട്ടുപേരും2014 ഡിസംബർ മൂന്നിനാണ് ഇവർ നെടുങ്കണ്ടത്ത് എത്തിയത്. സ്വകാര്യ വ്യക്തിയുടെ പൂന്തോട്ട പരിപാലനമായിരുന്നു ആദ്യ ജോലി. പിന്നീടു മഞ്ഞപ്പാറയിലെ വിവിധ സ്ഥലങ്ങളിലായി തോട്ടം ജോലികൾക്കു പോയിത്തുടങ്ങി. ഇതിനിടെ, മക്കളെ മലയാളം പഠിപ്പിച്ച് ഇവിടുത്തെ സ്കൂളുകളിൽ ചേർത്തു. മക്കളായ ബുബൻ, മാർത്ത, ബാസ്റ്റീന, ബർണബാസ്, ബർണാഡി എന്നിവർ നെടുങ്കണ്ടം, പാറത്തോട് സ്കൂളുകളിൽ പഠിക്കുന്നു. വാടക വീട്ടിലാണ് അഞ്ചംഗ കുടുംബം ഇപ്പോൾ താമസിക്കുന്നത്. റേഷൻ കാർഡ് ഉൾപ്പടെയുള്ള രേഖകൾ ഒഡീഷയിൽനിന്നു ഇവിടേക്കു…
Read Moreയാത്രകൾ ഇഷ്ടമുള്ള അമേയ; ആസ്ത്മ രോഗമുള്ള താൻ ലഡാക്ക് സന്ദർശിച്ചത് ഓക്സിജൻ സിലണ്ടറുമായി; പരിമിതികളെ മറികടന്ന് ആ യാത്ര സമ്മാനിച്ചത് …
ആസ്ത്മയുടെ പ്രശ്നങ്ങളുണ്ട്. അതിനാൽ ലഡാക്ക് പോലുള്ള സ്ഥലങ്ങൾ ഒരിക്കലും സന്ദർശിക്കാൻ കഴിയില്ലെന്നാണ് കരുതിയത്. പക്ഷെ അതെനിക്ക് സാധ്യമായി. ലഡാക്ക് യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. സ്വന്തം പരിമിതികളെ മറികടന്ന് ഉയരങ്ങളിലെത്താനാവുമെന്ന ലക്ഷ്യബോധം തന്നെയാണ് ആ യാത്ര സമ്മാനിച്ചത്. യാത്രകളില്‍ ഏറ്റവും പ്രിയപ്പെട്ടതും ലേ ലഡാക്ക് യാത്രയാണ്. സുന്ദരമായ ഒരുപാട് നിമിഷങ്ങളും കാഴ്ചകളുമാണ് ആ യാത്ര സമ്മാനിച്ചത്. ഒരുപാട് ആഗ്രഹിച്ചാണ് ലേ- ലഡാക്ക് വരെ എത്തിയത്. ആസ്തമ പ്രശ്നങ്ങളുള്ളതിനാൽ ഓക്സിജൻ സിലിണ്ടറും കൈയിൽ കരുതിയാണ് യാത്ര ചെയ്തത്. പക്ഷെ അതൊന്നും ഉപയോഗിക്കാതെ തന്നെ യാത്ര ചെയ്ത് തിരിച്ചുവരാൻ സാധിച്ചു. യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. –അമേയ മാത്യു
Read Moreഞങ്ങൾ പൊതുമുതൽ അല്ല; എന്റെ മാതാപിതാക്കൾ പോലും എന്നെ ശകാരിച്ചിട്ടില്ല; പപ്പരസികളുമായുള്ള വാഗ്പോരിനെക്കുറിച്ച് തപ്സി മനസ് തുറക്കുന്നു
ബോളിവുഡിലും തെന്നിന്ത്യയിലും ഒട്ടനവധി ആരാധകരുള്ള മുൻനിര നായിക നടിയാണ് തപ്സി പന്നു. മികച്ച സിനിമകൾ തെരഞ്ഞെടുത്തു ചെയ്യുന്നതുകൊണ്ട് ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ തപ്സിക്കായി. കഴിഞ്ഞ ദിവസം പപ്പരാസികളും തപ്സിയും തമ്മിൽ വാക്ക് തർക്കമുണ്ടായത് വലിയ വിവാദമായിരുന്നു. രണ്ടു മണിക്കൂറുകളോളം കാത്തുനിന്ന ഫോട്ടോ ഗ്രാഫർമാർക്ക് മുന്നിൽ പോസ് ചെയ്യാതെ തപ്സി കടന്നു പോയതാണ് ഫോട്ടോഗ്രാഫർമാരെ പ്രകോപിപ്പിച്ചത്. തപ്സിയുടെ പിന്നാലെപോയ ഇവരിൽ ഒരാൾ താരത്തോട് നിൽക്കാൻ ആവശ്യപ്പെട്ടു. നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നുചോദിച്ച് തപ്സി ഇവരോട് കയർത്തു. ഇതു വാക്കുതർക്കത്തിലേക്ക് നയിച്ചു. ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് തപ്സി ഇപ്പോൾ. സിനിമാ താരങ്ങൾ പൊതുമുതലാണെന്നാണ് ചിലർ ധരിച്ചുവച്ചിരിക്കുന്നതെന്നും പബ്ലിക് ഫിഗറാവുന്നതും പൊതുമുതലാവുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നും തപ്സി പറയുന്നു. ഇരുഭാഗത്തും ബഹുമാനം വേണമെന്ന് ഞാൻ കരുതുന്നു. ഞാൻ തമിഴിലും തെലുങ്കിലും ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ മൂന്ന് ഇൻഡസ്ട്രികളിലെയും പപ്പരാസികളെ കണ്ടിട്ടുണ്ട്. അതിൽ…
Read Moreസംഗീതം സാന്ത്വനമായി; വെല്ലുവിളികളെ ചെറു പുഞ്ചിരിയോടെ നേരിട്ട ഷമ്മിനു മുന്നിൽ രോഗം നമിക്കുന്നു
കോട്ടയം: സംഗീതത്തിലൂടെ തന്റെ അപൂർവ രോഗത്തെ മായ്ച്ചുകളയുകയാണ് കൊച്ചു മിടുക്കൻ ഷം തോമസ്. ഒരു വർഷം മുന്‍പ് കേൾവി നഷ്ടപ്പെട്ട്, കാലുകൾ തളർന്നു രോഗശയ്യയിലേക്കു വീണുപോയ പത്തു വയസുകാരൻ ഷം തോമസ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ബോബൻ തോമസിന്റെ ചികിത്സയിലാണ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. പതിന്നാലുകാരനായ തന്റെ സഹോദരൻ ഷോണ്‍ മാത്യുവിനോപ്പം സംഗീത പരിപാടി അവതരിപ്പിക്കുകയെന്നതു ഷമ്മിന്റെ നിറമുള്ള സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാത്കാരമാണ് കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയിലെ ജോസഫ് വർഗീസ് ഹാളിൽ അരങ്ങേറിയത്. ഡ്രംസ് വായിക്കുന്നതിൽ പ്രിയമുള്ള ഷം സഹോദരനൊപ്പം ഗാനങ്ങളെ മികവുറ്റതാക്കി. മാങ്ങാനം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന സിബി തോമസ്- ബബിത ദന്പതികളുടെ ഇളയ മകനായ ഷമ്മിനു തലച്ചോറിനെ ബാധിക്കുന്ന കൊറോയിഡ് പ്ലക്സ് ട്യൂമർ എന്ന രോഗമാണ് ബാധിച്ചിരുന്നത്. ഡോ. ബോബൻ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ കഴിഞ്ഞ ഒരു വർഷമായി മികച്ച…
Read Moreകുടിച്ച് ‘മരിച്ചു’! ആചാരങ്ങളൊന്നും തെറ്റിക്കാതെ നാട്ടുകാര്‍ കുഴിച്ചിട്ടയാള്‍ തിരിച്ചെത്തി ഞെട്ടിച്ചു
മദ്യപിച്ചിട്ട് പലരും കാട്ടുന്ന പരാക്രമങ്ങള്‍ മിക്കപ്പോഴും വാര്‍ത്തയാകാറുണ്ട്. എന്നാല്‍ മദ്യപിച്ച ശേഷം “നിശബ്ദനായതിന്റെ’ പേരില്‍ വാര്‍ത്തയിലിടം നേടിയിരിക്കുകയാണ് ബൊളീവിയയില്‍ നിന്നുള്ളൊരു യുവാവ്. ബൊളീവിയയിലെ എല്‍ അല്‍ട്ടൊ എന്ന നഗരത്തില്‍ ഓഗസ്റ്റ് ഒന്നിനാണ് വാര്‍ത്തയ്ക്ക് ആധാരമായ സംഭവം നടന്നത്. അന്നാട്ടിലെ ടോബ എന്ന വംശക്കാര്‍ വര്ഷാവര്ഷങ്ങളില് ഭൂമി മാതാവിനായി ഒരു പ്രത്യേക ഉത്സവം നടത്താറുണ്ട്. പ്രകൃതിക്കും പ്രപഞ്ചത്തിനുമായി നന്ദി പറയാനാണിത്. “പച്ചമാമ’ എന്നൊരു ദേവതയ്ക്കാണിവര്‍ നേര്‍ച്ചകള്‍ അര്‍പ്പിക്കുക. ഈ ഉത്സവത്തിനായി ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു വിക്ടര്‍ ഹ്യൂഗോ മൈകാ ആല്‍വറെസ് എന്ന മുപ്പതുകാരന്. പക്ഷെ ആഘോഷങ്ങള്‍ക്കിടെ നല്ല രീതിയില്‍ മദ്യപിച്ച വിക്ടറിന് തന്റെ ബോധം നഷ്ടമായി. എന്നാല്‍ ഏറെ നേരം അനക്കമില്ലാതിരുന്ന വിക്ടര്‍ മരിച്ചുപോയെന്നാണ് നാട്ടുകാരും സുഹൃത്തും ധരിച്ചത്. അവര്‍ ആചാരങ്ങളൊന്നും തെറ്റിക്കാതെ “ശവം’ കൃത്യമായി മറവ് ചെയ്തു.
Read Moreനിങ്ങളാണ് യഥാര്‍ഥ സൂപ്പര്‍ സ്റ്റാര്‍! ശ്രീലങ്ക സന്ദര്‍ശിച്ച മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ക്രിക്കറ്റ് താരം സനത് ജയസൂര്യ
ശ്രീലങ്ക സന്ദര്‍ശിച്ച മമ്മൂട്ടിയുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ക്രിക്കറ്റ് താരം സനത് ജയസൂര്യ. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് താരം ശ്രീലങ്കയിലെത്തിയത്. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രതിനിധിയായ ജയസൂര്യക്കൊയ്പ്പം സമയം ചലവിടാന്‍ മമ്മൂട്ടി എത്തിയത്. ശ്രീലങ്കന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ജയസൂര്യ. സമൂഹമാധ്യമത്തിലൂടെയാണ് താരം സന്തോഷം പങ്കുവച്ചത്. മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടിയെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. നിങ്ങള്‍ യഥാര്‍ഥ സൂപ്പര്‍ സ്റ്റാറാണ്. ശ്രീലങ്കയില്‍ വന്നതിന് നന്ദി. എല്ലാവരെയും ശ്രീലങ്ക കാണാനും ആസ്വാദിക്കാനും സ്വാഗതം ചെയ്യുന്നു. ജയസൂര്യ കുറിച്ചു. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്ധനുമായി മമ്മൂട്ടി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം ശ്രീലങ്കയെ മുഴുവനായും ബാധിച്ചിരുന്നു. ടൂറിസം വിനോദത്തെയും വളരെ സാരമായി ഇത് ബാധിച്ചു.
Read Moreജീവിതത്തിലൊരിക്കലും ഇനി തായ് എയർവെയ്സിൽ കയറില്ല; വിമാനത്തിൽ വെച്ച് സംഭവിച്ച ദുരനുഭവം തുറന്ന് പറഞ്ഞ് സ്രിയ
തായ് എയര്‍വെയ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി നസ്രിയ നസീം. ബാഗ് വിമാനത്തില്‍ വച്ച് നഷ്ടമായെന്നും ഇക്കാര്യം അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു സഹായവും നല്‍കിയില്ലെന്നും നടി ആരോപിക്കുന്നു. സമൂഹമാധ്യമത്തിലൂടെ തായ് എയര്‍വെയ്സിനെ ടാഗ് ചെയ്താണ് നടി വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരു എയര്‍ലൈന്റെ ഭാഗത്തുനിന്നോ അവരുടെ ജീവനക്കാരുടെ അടുത്ത് നിന്നോ എനിക്ക് ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ല. ബാഗ് നഷ്ടപ്പെട്ടു. എന്നാല്‍ അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ യാതൊരു പരിഗണനയും സഹായവും അവര്‍ നല്‍കിയില്ല. ഇനി ജീവിതത്തിലൊരിക്കലും തായ് എയര്‍വെയ്സ് ഉപയോഗിക്കില്ല. നടി കുറിച്ചു.
Read Moreഅതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു, വിവാഹമോചനം നേടിയിട്ടില്ല..! ഭാര്യയും നടിയുമായ വീണ നായരുമായി വേര്‍പിരിഞ്ഞുവെന്ന് ആര്‍ജെ അമന്
ഭാര്യയും നടിയുമായ വീണ നായരുമായി വേര്‍പിരിഞ്ഞുവെന്ന് ആര്‍ജെ അമന്. ഇതുവരെ വിവാഹമോചനം നേടിയില്ലെന്നും സമൂഹമാധ്യമത്തിലൂടെ അമന് വ്യക്തമാക്കി. നിരവധി വാര്‍ത്തകളും ഊഹപോഹങ്ങളും വന്നതിനാലാണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർജെ അമന്റെ വാക്കുകൾ കഴിഞ്ഞ അധ്യായം വായിച്ചുകൊണ്ടിരുന്നാല്‍ പുതിയ അധ്യായം തുടങ്ങുവാന്‍ സാധിക്കില്ല. എന്റെ വിവാഹമോചനം സംബന്ധിച്ച് ഒരുപാട് ഊഹപോഹങ്ങള്‍ വന്നിരുന്നു. കെട്ടുകഥകള്‍ ഉണ്ടാക്കുന്നതിലും നല്ലത് ഞാന്‍ തന്നെ അത് പറയുന്നതാകും എന്ന് തോന്നി. അതെ ഞങ്ങള്‍ വേര്‍പിരിഞ്ഞു. എന്നാല്‍ ഞങ്ങളുടെ മകനെ ആലോചിച്ച് വിവാഹമോചനം നേടിയിട്ടില്ല. എന്നാല്‍ ഒരു അച്ഛന് എന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടില്ല ഞാന്‍. എന്റെ മകന് വേണ്ടി എന്നും ഞാന്‍ അവനൊപ്പം ഉണ്ടാകും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുക എന്നത് അത്ര എളുപ്പമല്ല. ജീവിതം ചിലപ്പോള്‍ കഠിനമാകും. നാം അതിനെ നേരിടണം. സാഹചര്യം മനസിലാക്കി മുന്നോട്ട് പോകാനുള്ള പിന്തുണ എനിക്ക്…
Read More