ചക്കരക്കൽ(കണ്ണൂർ): കാഞ്ഞിരോട് നെഹർ കോളജിൽ റാഗിംഗിനിടെ വിദ്യാർഥിയെ ബാത്റൂമിലിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 6 സീനിയർ വിദ്യാർഥികൾ അറസ്റ്റിൽ. വിദ്യാർഥികളായ ടി. മുഹമ്മദ് റാഷിദ്, കെ.എം. മുഹമ്മദ് തമീം, അബ്ദുൾ ഖാദർ, എം. മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹാദിസ്, പി.സി. മുഹമ്മദ് സെയ്ഫാൻ എന്നിവരാണ് അറസ്റ്റിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർഥികളെയാണ് ഇന്നലെ രാത്രി ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു രാവിലെയാണ് എസിപി പി.പി. സദാനന്ദൻ, ചക്കരക്കല്ല് സിഐ കെ.വി. സത്യനാഥൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടികളോടു മിണ്ടരുത്! കാഞ്ഞിരോട് നെഹർ കോളജിലെ ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥി ചെക്കിക്കളം തരിയേരി സ്വദേശി അൻഷാദിനെയാണ്ഇതേ കോളജിലെ സീനിയർ വിദ്യാർഥികൾ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു എഴു പേർക്കെതിരെ ചക്കരക്കൽ പോലീസ് കേസെടുത്തത്. സംഭവത്തിൽ 17 വിദ്യാർഥികൾ ഉണ്ടെന്നാണ് വിവരം. സംഭവത്തിൽപ്പെട്ട രണ്ടു വിദ്യാർഥികളെ കഴിഞ്ഞ…
Read MoreCategory: Top News
കുരുത്തംകെട്ട പിള്ളേരുടെ പ്രണയപ്പകയിൽ കുത്തുകൊണ്ട് വീണ സിപിഎം നേതാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കടുത്തുരുത്തിയിൽ അരങ്ങേറിയ സംഭവകഥ ഞെട്ടിക്കുന്നത്…
കടുത്തുരുത്തി: ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റയാൾ അപകട നില തരണം ചെയ്തു. ഇയാളുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് പോലീസ്.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായിരുന്നു. സിപിഎം നേതാവ് അലരി പരിഷത്ത് ഭവനിൽ കെ.എൻ. അശോകന് (54) ആണ് വീടിന് സമീപത്തുണ്ടായ സംഘർഷം തടയുന്നതിനിടെ നെഞ്ചിന് കുത്തേറ്റത്.സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കുറിച്ചി എണ്ണയ്ക്കാച്ചിറ പുതുവേലിൽ ജിബിൻ (21), കൊച്ചുപറന്പിൽ സുബീഷ് (23), ചങ്ങനാശേരി മാടപ്പള്ളി മാമൂട് പേഴത്തോട്ടത്തിൽ കൃഷ്ണകുമാർ (21) എന്നിവരെ കടുത്തുരുത്തി പോലീസ് പിടികൂടി. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.പ്രതികൾക്കൊപ്പം സംഭവത്തിലുൾപ്പെട്ട തിരുവന്പാടി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ ചുമതലയുള്ള ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ. കെ.ജെ. തോമസ് പറഞ്ഞു. സംഭവത്തിലുൾപ്പെട്ട മാമ്മൂട് സ്വദേശി ഷിബിനെ ഇനിയും…
Read Moreപാലക്കാട്ടെ ഒളിച്ചോട്ടം ‘ഫ്രീഫയര്‍’ കളിക്കാനല്ല ! ഒമ്പതാംക്ലാസുകാരികള് സഹപാഠികള്‍ക്കൊപ്പം പോയത് പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍;സ്വര്‍ണവും പണവും ഒപ്പം കൊണ്ടുപോയി…
ആലത്തൂരില്‍ നിന്ന് ഒമ്പതാംക്ലാസുകാരികളായ ഇരട്ട സഹോദരികള്‍ സഹപാഠികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കൊപ്പം വീട് വിട്ടിറങ്ങിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. നവംബര്‍ മൂന്നിന് വീടുവിട്ടിറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കൊയമ്പത്തൂരില് നിന്ന് കണ്ടെത്തിയത്. ചെന്നൈയ്ക്ക് പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോഴായിരുന്നു ഇവരെ പോലീസ് പിടികൂടിയത്. തങ്ങള്‍ പരസ്പരം ഇഷ്ടത്തിലായിരുന്നുവെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നുമാണ് കുട്ടികള്‍ കോയമ്പത്തൂര്‍ ആര്‍പിഎഫിനോട് വെളിപ്പെടുത്തിയത്. പോലീസ് പിടിയിലാകുമ്പോള്‍ കുട്ടികളുടെ കൈവശം 9,100 രൂപയും 40,000 രൂപ വിലവരുന്ന ആഭരണങ്ങളും ഉണ്ടായിരുന്നതായും കോയമ്പത്തൂര്‍ ആര്‍പിഎഫ് വ്യക്തമാക്കി. കുട്ടികള്‍ നാടുവിട്ട് പോയത് ഗെയിം കളിക്കാനാണെന്നായിരുന്നു കേരളാ പോലീസ് നേരത്തെ വിശദീകരിച്ചത്. ഫ്രീ ഫയര്‍ മൊബൈല്‍ ഗെയിമില്‍ നാലുപേരും ഒരു സ്ക്വാഡ് ആയിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തിയിരുന്നു. അതോടെ ഫ്രീഫയര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് പെണ്‍കുട്ടികള്‍ പോയതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന കുട്ടികളുടെ…
Read Moreപെൺകുട്ടികൾക്കു കെണി പെരുകി, അപകടത്തിലാകുന്നത് 15-16 വയസുകാരികൾ! ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ…
തൃശൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളുടെ ഒളിച്ചോട്ടവും കടത്തിക്കൊണ്ടുപോകലും സംസ്ഥാനത്തു വർധിക്കുന്നു. സ്റ്റേറ്റ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ വർഷം ജനുവരി മുതൽ ഒക്ടോബർവരെയുള്ള പത്തുമാസത്തിനുള്ളിൽ സംസ്ഥാനത്തു 121 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇടുക്കി മുന്നിൽ ഇടുക്കി, തൃശൂർ, കാസർഗോഡ്, കൊല്ലം ജില്ലകളിലാണ് കൂടുതൽ ഒളിച്ചോട്ടങ്ങൾ. ഇടുക്കിയാണ് മുന്നിൽ 28. തൊട്ടുപിന്നിൽ 23 കേസുകളുമായി തൃശൂരുമുണ്ട്. ഒളിച്ചോട്ടം നടത്തുന്ന പെണ്‍കുട്ടികളിൽ കൂടുതലും 15-16 വയസ് പ്രായമുള്ളവരാണ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി പോലുള്ള ജില്ലകളിലാണ് കൂടുതൽ പെണ്‍കുട്ടികൾ പോകുന്നത്. ഒളിച്ചോടുന്നവരിൽ ഭൂരിഭാഗവും വിവാഹത്തിൽ ഏർപ്പെടുന്നതായും, കുറ്റകരമായതിനാൽ പോക്സോ കേസുകൾ എടുക്കുന്നുണ്ടെന്നും പോലീസ് ഓഫീസർമാർ പറഞ്ഞു. ഒത്തുതീർപ്പ് കൂടുതൽ കൂടുതൽ ഒളിച്ചോട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും പലതും കോടതിയിലേക്കെത്തുന്നതിനു മുമ്പുതന്നെ ബന്ധപ്പെട്ടവർ ഒത്തുതീർക്കുന്നതിനാൽ കണക്കിൽ വരുന്നില്ല. ശൈശവ വിവാഹത്തിനു സമാനമായ രീതിയിൽ ഇടുക്കിയിലെ മറയൂർ, മൂന്നാർ, കുമളി തുടങ്ങിയ ഭാഗങ്ങളിൽനിന്നു പെണ്‍കുട്ടികളെ തമിഴ്നാട്ടിലേക്കു…
Read Moreമൂക്കറ്റം കുടിച്ചിരുന്നു; മിസ് കേരള അടക്കം മൂന്നു പേരുടെ മരണം; അറസ്റ്റിലായ യുവാവ് മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്
കൊച്ചി: മിസ് കേരള വിജയികളായ രണ്ടു യുവതികളുള്‍പ്പെടെ മൂന്നു പേര് മരിക്കാനിടയായ അപകടത്തില്‍ അറസ്റ്റിലായ കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്. സംഭവവുമായി ബന്ധപ്പെട്ടു തൃശൂര്‍ മാള കോട്ടമുറി സ്വദേശി അബ്ദുള്‍ റഹ്മാനെ (25)ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രി വിട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ്. അബ്ദുള്‍ റഹ്മാന് മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പാലാരിവട്ടം എസ്ഐ കെ.ആര്. രൂപേഷ് പറഞ്ഞു. മദ്യപിച്ചു അപടകരമായ രീതിയില്‍ വാഹനമോടിച്ചു മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയതായാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ മാസം ഒന്നിനു പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ പാലാരിവട്ടം ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നിലായിരുന്നു അപകടം നടന്നത്. മുന്നിലുള്ള ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു പ്രധാന റോഡിനെയും സര്‍വീസ് റോഡിനെയും വേര്‍തിരിക്കുന്ന മീഡിയനില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 2019-ലെ…
Read Moreആലത്തൂരില്‍ നിന്നു കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി ! വിദ്യാര്‍ഥികളെ കണ്ടെത്തിയത് കൊയമ്പത്തൂരില് നിന്ന്…
ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇരട്ട സഹോദരിമാരെയും സഹപാഠികളെയും കണ്ടെത്തി. തമിഴ്നാട്ടിലെ കൊയമ്പത്തൂരില്നിന്നാണ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥികളായ നാലുപേരെയും പോലീസ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കുട്ടികള്‍ ഇത്രയും ദിവസം എവിടെയൊക്കെ പോയെന്നോ എന്താണ് വീട് വിട്ടിറങ്ങാന്‍ കാരണമായതെന്നോ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബര്‍ മൂന്നാം തീയതിയാണ് ഇരട്ടസഹോദരിമാരും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളും ആലത്തൂരില്‍നിന്ന് വീട് വിട്ടിറങ്ങിയത്. പാലക്കാട് ബസ് സ്റ്റാന്‍ഡിലെ സിസിടിവികളില്‍നിന്ന് ഇവരുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പൊള്ളാച്ചിയില്‍നിന്നും കുട്ടികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെത്തി. തുടര്‍ന്ന് പൊള്ളാച്ചി, കോയമ്പത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥികളെ കാണാതായി നാല് ദിവസം കഴിഞ്ഞിട്ടും ഒരുവിവരവും ലഭിക്കാതിരുന്നത് പോലീസിനും തലവേദന സൃഷ്ടിച്ചിരുന്നു. കുട്ടികളുടെ…
Read Moreകോവിഡ് വാറിയര്‍ പതക്കം മുക്കി ! പോലീസ് ‘കുത്തിയ’ പതക്കത്തിന് കണക്കില്ല!; വാങ്ങിയത് 5 ലക്ഷം രൂപയുടെ പതക്കമെന്ന് രേഖ
സ്വന്തം ലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടി ചെയ്ത പോലീസുകാര്‍ക്കു ബഹുമതിയായി നല്‍കുമെന്ന് പ്രഖ്യാപിച്ച ‘കോവിഡ് വാറിയര്‍’ എന്ന് രേഖപ്പെടുത്തിയ പതക്കത്തിന് ‘കണക്കില്ല’ ! പോലീസ് വെല്‍ഫെയര്‍ ഫണ്ടില്‍നിന്നു തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയില്‍ 5,00,000 രൂപ ചെലവില്‍ പതക്കം വാങ്ങിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ രേഖയിലുള്ളത്. പതക്കം വാങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും സേനയിലെ എത്രപേര്‍ക്ക് വിതരണം ചെയ്തുവെന്നതില്‍ ആഭ്യന്തരവകുപ്പിന് വ്യക്തതയില്ല. ‘അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായി 5000 കോവിഡ് വാറിയര്‍ പിന് വിവിധ യൂണിറ്റ് മേധാവികള്‍ക്ക് വിതരണം ചെയ്തെന്ന് മാത്രമാണ് ആഭ്യന്തരവകുപ്പിന് അറിയുക. ഇവ യൂണിറ്റ് മേധാവികള്‍ ഏതെല്ലാം പോലീസുകാര്‍ക്ക് നല്‍കിയെന്നത് ഇപ്പോഴും അവ്യക്തമാണ്.2956 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബിലെ ലുധിയാനയിലുള്ള ബികെവി എന്റര്‍പ്രൈസസില്‍ നിന്നാണ് കേരള പോലീസിന്റെ വെല്‍ഫെയര്‍ ബ്യൂറോയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംതൃപ്തി കഫറ്റേരിയ പതക്കം വാങ്ങിയത്. കേരളത്തില്‍ ധാരാളം കമ്പനികള്‍ ഇത്തരത്തിലുള്ള പതക്കം നിര്മിക്കുമെന്നിരിക്കെ പഞ്ചാബിലെ കമ്പനിയെ തെരഞ്ഞെടുത്തില്‍…
Read Moreപ്ലസ്ടു വിദ്യാർഥിനികൾ തമ്മിൽ വാക്കു തർക്കം; ആൺ സുഹൃത്തുക്കളെയും കൂട്ടി ചോദ്യം ചെയ്യാനെത്തിയത് കിലോമീറ്ററുകൾ താണ്ടി; ഒടുവിൽ സംഭവം കത്തിക്കുത്തിലേക്ക്; കടുത്തുരുത്തിയിൽ സംഭവിച്ചത്…
കടുത്തുരുത്തി: പ്ലസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം ചോദിക്കാനെത്തിയ ആണ് സുഹൃത്തുക്കള്‍ അയല്‍വാസിയെ കുത്തി വീഴ്ത്തിയ സംഭവത്തില്‍ ഓടിരക്ഷപെട്ട പ്രതികള്‍ക്കായി പോലീസ് അന്വേഷണം ശക്തമാക്കി. കടുത്തുരുത്തി മാങ്ങാടില്‍ ഇന്നലെ രാത്രിയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവമുണ്ടായത്. മങ്ങാട് പ്ലാച്ചേരിത്തടം സാജുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി ഉള്‍പെടുന്ന സംഘമാണ് അക്രമം നടത്തിയത്. ബഹളം കേട്ട് എത്തിയപ്പോളാണ് അയല്‍വാസിയും സിപിഎം പ്രവര്‍ത്തകനുമായ പരിഷത്ത് ഭവനില്‍ അശോകന് (54) ന് കുത്തേറ്റത്. ഗുരുതര പരിക്കേറ്റ അശോകന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇദേഹത്തിന്റെ കേള്‍വിശക്തിക്കു തകരാര്‍ സംഭവിച്ചിട്ടുണ്ട്.ഞായറാഴ്ച്ച രാത്രി 9.30 ഓടെയാണ് പ്രതികള്‍ ഇവിടെയെത്തിയത്. ഫോണിലൂടെയുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ കാപ്പുംന്തല സ്വദേശിയായ പെണ്‍കുട്ടിയും ചങ്ങനാശേരി ചിങ്ങവനം കുറിച്ചി സ്വദേശികളായ നാല് ആണ് സുഹൃത്തുക്കളുമാണ് മങ്ങാട്ടിലെത്തിയത്. തുടര്‍ന്നു നടന്ന ബഹളം കേട്ട് വിവരം തിരക്കാനെത്തിയപ്പോളാണ് അശോകനെ നാലംഗ സംഘത്തിലുള്പെട്ടവര് കുത്തി വീഴ്ത്തിയത്. ബഹളത്തിനിടെയില്‍ പടക്കം എറിഞ്ഞതായും…
Read Moreവെച്ചൂർ സ്വദേശി യുവാവ് കുമരകത്ത് അർധരാത്രിയിൽ മരിച്ച നിലയിൽ ; കൂടെയുണ്ടായിരുന്ന യുവാവിനെയും ബൈക്കും കാണാനില്ല; അർധരാത്രിയിൽ നടന്ന ആ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
കുമരകം: യുവാവിനെ അർധരാത്രിയിൽ കുമരകം ചക്രംപടിക്ക് സമീപം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി.വൈക്കം വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ലിജോ ആന്റണി (26) യേയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: വെച്ചൂർ ഭാഗത്തുനിന്ന് ഇന്നലെ രാത്രി 10ന് ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ ചക്രംപടിക്കു സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ജില്ലാ പോലീസ് ചീഫിന്റെ ഒൗദ്യോഗിക ഇന്നോവാ കാറിൽ കൈകൊണ്ട് അടിച്ചിരുന്നു. കാറിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ ചാടി ഇറങ്ങിയതോടെ യുവാക്കൾ ബൈക്കിൽ സമീപത്തുള്ള ലക്ഷ്മി റിസോർട്ടിലേക്ക് കടന്നു കളഞ്ഞു.യുവാക്കളെ പോലീസുകാരും ഹോട്ടൽ ജീവനക്കാരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസുകാർ മടങ്ങിയെങ്കിലും ഹോട്ടൽ ജീവനക്കാർ യുവാക്കൾ എവിടെ എങ്കിലും ഒളിച്ചിരിപ്പുണ്ടോയെന്ന് പരിസരങ്ങളിൽ തെരച്ചിൽ തുടർന്നു. അർധരാത്രിയോടെ ഹോട്ടലിന്റെ മതിലിന് പുറത്തുള്ള പാടത്തെ ചാലിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. തുടർന്നു കുമരകം പോലീസിൽ വിവരമറിയിച്ചു. കുമരകം…
Read Moreമുല്ലപ്പെരിയാറിലെ മരംമുറി; ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് നീക്കം; സർക്കാരിന്റെ പ്രാഥമിക വിലയിരുത്തൽ ഇങ്ങനെയൊക്കെ
ജിജി ലൂക്കോസ് തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തുള്ള മരം മുറിക്കുന്നതിനു തമിഴ്നാട് സർക്കാരിനു അനുമതി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുമായി സർക്കാർ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസിനെതിരേയും ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.കെ. ജോസിനെതിരേയും നടപടിയെടുക്കാനാണ് സർക്കാർ നീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇരുവരിൽ നിന്നു സർക്കാർ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വനം വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയുമാണ് ഉദ്യോഗസ്ഥരോട് വിശദീകരണം ആരാഞ്ഞത്. അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സ്വീകരിക്കേണ്ട നടപടിയായിരുന്നില്ല അത്. ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഗുരുതരമായ വീഴ്ച വരുത്തി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. ഗുരുതരവീഴ്ചമരം മുറിക്കാൻ അനുമതി…
Read More