കോഴിക്കോട് : സംസ്ഥാനത്തു വിദേശ ലഹരിമാഫിയ പിടിമുറുക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു വ്യാപകമായി ലഹരി വസ്തുക്കള്‍ സംസ്ഥാനത്തേക്ക് എത്തുന്നുണ്ടെന്നാണ് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിക്കുന്നത്. എന്നാല്‍, ഇതിനു പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്കു സാധിക്കുന്നില്ല. രണ്ടു കേസുകൾ അടുത്തിടെ രണ്ടു കേസുകളാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയത്. ഇതിനു പിന്നിലുള്ള സംഘത്തെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നെടുമ്പാശേരി വഴിയും കരിപ്പൂര്‍ വിമാനത്താവളം വഴിയുമായിരുന്നു കോടികള്‍ വില മതിക്കുന്ന ലഹരിവസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കൊക്കെയ്നുമായി നെടുമ്പാശേരിയില്‍ പിടിയിലായ യുവതിയും കരിപ്പൂരില്‍ ഹെറോയിനുമായെത്തിയ യുവതിയും ഒരേ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണികളാണോയെന്ന സംശയമാണ് ഡിആര്ഐയ്ക്കുള്ളത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു കേരളം വഴി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കു മയക്കുമരുന്ന് വ്യാപകമായി എത്തിക്കാന്‍ പദ്ധതിയിട്ട സംഘത്തിലെ കാരിയര്‍മാരാണ് രണ്ടു യുവതികളെന്ന സംശയത്തിലാണ് അന്വേഷണസംഘം. അതേസമയം ആരുടെ നിര്‍ദേശാനുസരണമാണ് ഇവര്‍ കേരളത്തിലെത്തിയതെന്നത്…
Read MoreCategory: Top News
ഉടൻ വരുന്നൂ! തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ, കാത്തിരിക്കുന്നത് നിരവധി സിനിമകള്‍; നിബന്ധനകൾ ഇങ്ങനെ…
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. തീയേറ്റർ ഉടമകളുട യോഗത്തിലാണ് ധാരണയായത്. മൾട്ടിപ്ലക്സുകൾ അടക്കം തുറക്കാനാണ് തീരുമാനം. തീയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചുതുറക്കാൻ നേരത്തെ സർക്കാർ അനുവാദം നൽകിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും 25 മുതൽ തുറക്കാനാണ് ഇപ്പോൾ തീരുമാനം. ഇതിനു മുന്നോടിയായി തിയേറ്റർ ഉടമകളുടെ സംഘം 22ന് സർക്കാരുമായി ചർച്ച നടത്തും. പാലിക്കേണ്ട നിയന്ത്രണങ്ങളും സംവിധാനങ്ങളും സംബന്ധിച്ച് ഈ യോഗത്തിൽ അന്തിമ ധാരണയാകും. നിരവധി സിനിമകളാണ് തിയേറ്ററിൽ എത്താനായി കാത്തിരിക്കുന്നത്. സൂപ്പർ താര ചിത്രങ്ങൾ അടക്കം തിയേറ്ററിൽ റിലീസ് ചെയ്യാനായി കാത്തിരിക്കുന്നുണ്ട്. തിയേറ്ററുകൾ തുറക്കുന്നതോടെ സിനിമ ലോകം വീണ്ടും സജീവമായി മാറുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികളും പ്രവർത്തകരും. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. 50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് മാത്രമാണ്…
Read More‘റൂം എല്ലാം റിവര്‍’ ആയിട്ടും ‘റൂം ഫോര്‍ ദി റിവര്‍’ പദ്ധതി ഇതുവരെ തുടങ്ങിയിട്ടില്ല ! പ്രളയം മറികടക്കാന്‍ മുഖ്യമന്ത്രി നെതര്‍ലന്‍ഡില്‍ പോയി പഠിച്ചതൊക്കെ മറന്നു പോയോ എന്ന് ജനങ്ങള്‍…
2018ലെ മഹാപ്രളയത്തിനു ശേഷം ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയതായിരുന്നു നെതര്‍ലന്‍ഡ് യാത്ര. താഴ്ന്നു കിടക്കുന്ന പ്രദേശമായ നെതര്‍ലന്‍ഡ് എങ്ങനെയാണ് പ്രളയത്തെ അതിജീവിക്കുക എന്ന് പഠിക്കാനാണ് പിണറായിയും സംഘവും നെതര്‍ലന്‍ഡിലെത്തിയത്. അവിടെ ചെന്ന് പ്രളയത്തെ അതിജീവിക്കാന്‍ സഹായകമായ ‘റൂം ഫോര്‍ ദി റിവര്‍’ എന്ന സാങ്കേതിക വിദ്യയും പിണറായി പഠിച്ചെടുത്തു. എന്നാല്‍ നെതര്‍ലന്‍ഡില്‍ നിന്ന് തിരികെയെത്തി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നദികളിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ഉദ്ദേശിച്ച് പഠിച്ച വിദ്യ നടപ്പാക്കാന്‍ മുഖ്യമന്ത്രിയ്ക്കായിട്ടില്ല. നദികള്‍ കവിഞ്ഞൊഴുകാതെ, വെള്ളമൊഴുകിപ്പോകാന്‍ ആവശ്യത്തിന് ഇടം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ സന്ദര്‍ശനശേഷം നെതര്‍ലന്‍ഡ്സില്‍ നിന്നുള്ള വിദഗ്ധസംഘവും പദ്ധതിക്ക് മാര്‍ഗനിര്‍ദേശം നല്കാന് കേരളത്തിലെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ലഘൂകരിക്കാന്‍ പമ്പാ നദിയിലാണ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പദ്ധതി ഇപ്പോഴും പഠനത്തിന്റെ ഘട്ടത്തിലാണ്. കണ്‍സല്‍ട്ടന്‍സിയെ തിരഞ്ഞെടുക്കുന്നതിലുണ്ടായ ക്രമക്കേടും വിവാദവുമാണ് ഇത്രയും കാലതാമസത്തിന്…
Read Moreജയദീപ് സെബാസ്റ്റ്യന്‍ പണി ചോദിച്ചു വാങ്ങിയത് തന്നെ ! കെഎസ്ആര്‍ടിസി ഡ്രൈവറുടെ ചെയ്തി നീതികരിക്കാനാവാത്തതെന്ന് ദൃക്സാക്ഷികള്‍…
ഈരാറ്റുപേട്ടയിലേക്ക് പോയ കെ.എസ്.ആര്.ടി.സി. ബസ് കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ സെയ്ന്റ് മേരീസ് പള്ളിക്ക് സമീപം വെള്ളക്കെട്ടില്‍ അകപ്പെട്ടിരുന്നു. വെള്ളക്കെട്ടിലൂടെ ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് ആരോപിച്ച് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യനെ മണിക്കൂറുകള്‍ക്കകം സസ്പെന്‍ഡ് ചെയ്യുകയുണ്ടായി. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു സസ്പെന്ഷന്. ഇതിന് പിന്നാലെ തബല കൊട്ടുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് ജയദീപ് സസ്പെന്‍ഷനില്‍ പ്രതിഷേധം അറിയിച്ചത്. മുങ്ങിയ കെഎസ്ആര്‍ടിസിയില്‍ നിന്നും ജീവന് പണയം വച്ച് ആളുകളെ രക്ഷിച്ച തന്നെ സസ്പെന്‍ഡ് ചെയ്തുവെന്നായിരുന്നു ജയദീപിന്റെ അവകാശ വാദം. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജയദീപ് സര്‍ക്കാരിന്റെ ക്രൂരതയ്ക്കിരയായി എന്ന രീതിയിലായി പ്രചരണം. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി പുറത്തു വരുമ്പോള്‍ കഥ ആകെ മാറുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത വെള്ളക്കെട്ടിലേക്ക് മനപൂര്‍വം ജയദീപ് വാഹനം ഓടിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍…
Read Moreവിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! മോന്സന് മാവുങ്കലിനെതിരേ പോക്സോ കേസും…
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിനെതിരേ പോക്സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
Read Moreഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുകുന്നത് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം; ആശങ്ക വേണ്ടെന്ന് അധികൃതർ
ഇടുക്കി ഡാം തുറന്നു; ആദ്യം തുറക്കുന്ന മൂന്നാമത്തെ ഷട്ടറിലൂടെ ജലം പുറത്തേക്ക്. മൂന്ന് വർഷത്തിന് ശേഷമാണ് വീണ്ടും ഡാം തുറക്കുന്നത്. രാവിലെ 10.55 ഓടെ മൂന്ന് സൈറണും മുഴങ്ങി. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഡാമിന്റെ ഷട്ടർ തുറക്കുകയായിരുന്നു. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുന്നത്.
Read Moreഎല്ലാ കണ്ണുകളും ഇടുക്കിയിലേക്ക്..! 10.55ന് സൈറൺ മുഴങ്ങും; അണക്കെട്ടിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ ജലം ഒഴുകിയെത്തുന്ന സാഹചര്യമുണ്ടായാൽ…
ചെറുതോണി: ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ എത്തിയ ഇടുക്കി – ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10.55ന് സൈറൺ മുഴങ്ങും. തുടർന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇടുക്കി ഡാമിന്റെ ഷട്ടർ തുറക്കുക. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിൽ ആദ്യം മൂന്നാമത്തെ ഷട്ടർ തുറക്കും. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെമീ. ഉയർത്തും. സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം (100 ക്യുമെക്സ് ജലം) പുറത്തേക്ക് ഒഴുക്കിവിടുക. ചൊവ്വാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2398.4 അടിയാണ്. വരും ദിവസങ്ങളിൽ മഴ…
Read Moreഇടുക്കി ഡാം തുറക്കുന്നു! ചൊവ്വാഴ്ച രാവിലെ 11ന്; പമ്പ അണക്കെട്ടിൽ റെഡ് അലർട്ട്; തീരദേശത്ത് ജാഗ്രതാ നിർദേശം
ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറക്കും. ചൊവ്വാഴ്ച രാവിലെ 11ന് ഡാമിന്റെ രണ്ടു ഷട്ടറുകൾ 50 സെന്റീ മീറ്റർ വീതം ഉയർത്താനാണ് തീരുമാനം. ഇതിലൂടെ100 ക്യൂമിക്സ് ജലം പുറത്തേക്ക് ഒഴുക്കും. ഡാമിലെ ജലനിരപ്പ് നിലവിൽ റെഡ് അലർട്ടിലേക്ക് അടുക്കുകയാണ്. വൈകിട്ട് ആറോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ഷട്ടർ തുറക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. 64 കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി നേരത്തേ അറിയിച്ചിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയരുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകൾ ആദ്യം തുറക്കും. അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ആറ് മുതൽ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ…
Read Moreബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ കലാപം തുടരുന്നു ! ഇരുപതോളം വീടുകള്‍ കൂടി തീവെച്ചു നശിപ്പിച്ചു; എന്തു ചെയ്യണമെന്നറിയാതെ ബംഗ്ലാദേശ് സര്‍ക്കാര്‍…
നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ ഹിന്ദുവിരുദ്ധ കലാപം അടിച്ചമര്‍ത്താനാകാതെ വലഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുമിലയിലെ ദുര്‍ഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവിടെയും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ തള്ളിക്കയറുകയും ഭക്തന്മാര്ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു.…
Read Moreസംസ്ഥാനത്ത് പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് 2.8 ശതമാനം മാത്രം; അഞ്ചുവര്‍ഷത്തിനിടെ കുറ്റപത്രം സമര്‍പ്പിച്ചത് 14,496 കേസുകള്‍; ശിക്ഷിക്കപ്പെട്ടത് 417 കേസുകളില്‍ മാത്രം
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് 2.4 ശതമാനം പേരെ മാത്രം. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണെന്ന് വ്യക്തമാകുന്നത്. 2016 മുതല്‍ 2021 ഒക്ടോബര്‍ മൂന്നുവരെ സംസ്ഥാനത്ത് 14,496 പോക്സോ കേസുകളിലാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 417 കേസുകളിലെ പ്രതികള്‍ക്കെതിരേ മാത്രമാണ് കോടതി ശിക്ഷ വിധിച്ചത്. 2016 ല്‍ 2026 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇതില്‍ 196 കേസുകള്‍ മാത്രമായിരുന്നു ശിക്ഷിക്കപ്പെട്ടത്. 2017 ല്‍ 2,536 കേസുകളില്‍ 124 കേസുകളും 2018 ല്‍ കുറ്റപത്രം സമര്‍പ്പിച്ച 2,993 കേസുകളില്‍ 67 ഉം 2019 ല്‍ 3,368 കേസുകളില്‍ 24 ഉം 2020 ല്‍ 2,581 കേസുകളില്‍ ആറ് കേസുകളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ഈ വര്‍ഷം 992 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഒറ്റക്കേസിലെ പ്രതികള്‍ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. അഞ്ചു…
Read More