ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…
Read MoreCategory: Top News
ആറു കോടിയുടെ മയക്കുമരുന്ന് വേട്ട; നൈജീരിയ ൻ യുവതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ പ്രധാനികൾ; മെസേജിൽ കുടുക്കിയ ഡിആർ ഐയുടെ തന്ത്രം ഇങ്ങനെ…
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആറു കോടി രൂപയുടെ മയക്കുമരുന്നു പിടികൂടിയ പ്രതികൾ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിലെ പ്രധാനികൾ. 530 ഗ്രാം കൊക്കെയിനുമായി നൈജീരിയൻ സ്വദേശിയായ കാനെ സിംപോ ജൂലി (21) എന്ന യുവതി ശനിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. ഇന്ത്യയിലേക്കുള്ള മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്ന മറ്റൊരു നൈജീരിയൻ യുവതിയായ ഇഫോമ ക്യൂൻ അനോസി(33)യും ഡിആർഐ വിഭാഗത്തിന്റെ പിടിയിലായിരുന്നു. മയക്കുമരുന്നുമായി എത്തുന്ന കാനെ സിംപോ ജൂലിയെ സ്വീകരിക്കാൻ നെടുമ്പാശേരിയിലെ ഹോട്ടലിൽ മുറിയെടുത്ത് തങ്ങിയിരിക്കുകയായിരുന്നു ഇവർ. എമിഗ്രേഷൻ വിഭാഗത്തിന്റെ സംശയംനൈജീരിയയിൽനിന്നു ദോഹ വഴിയാണ് കാനെ സിംപോ ജൂലി നെടുമ്പാശേരിയിലെത്തിയത്. ഇവരുടെ യാത്രാ രേഖകൾ പൂർണമല്ലാത്തതിനെത്തുടർന്ന് എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സംശയം തോന്നിയതിനെത്തുടർന്ന് ഡിആർഐ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇവർക്ക് കോട്ട് ഡി ഐവയർ പാസ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും നൈജീരിയയിൽ താമസിക്കുകയാണെന്നാണ് ഡിആർഐയുടെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. ഇഫോമയുടെ…
Read Moreആര്യന് ഖാന്റെ കവിള് സമീര്‍ വാങ്കഡെ അടിച്ചു പുകച്ചോ ? പ്രചരിക്കുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…
‘കിംഗ് ഖാന്റെ മകന് ആര്യന്റെ കവിള് അടിച്ചു പുകച്ച് നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ’. ഇങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. സൂപ്പര്‍താരം ഷാരൂഖിന്റെ മകന് ആര്യന് ഖാന് മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായത് പിറകെ ഒട്ടനവധി കഥകളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. എസ്ആര്‍കെയുടെ മകന് ആര്യനെ നാര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ രണ്ടു പ്രാവശ്യം കവിളത്ത് തല്ലി എന്നാണ് പുതിയ വാര്‍ത്ത. ഇതു കൂടാതെ പല കഥകളും പ്രചരിക്കുന്നുണ്ട്. ആര്യന് അറസ്റ്റിലായപ്പോള്‍ ഷാരൂഖ് സമീര്‍ വാങ്കഡെയെ വിളിച്ചെന്നും മകനെ ശ്രദ്ധിക്കണമെന്നു പറഞ്ഞെന്നുമാണ് കഥയുടെ തുടക്കം. അത് കേട്ടപാതി വാങ്ക്ഡെ ആര്യനെ ഫോണിന്റെ അടുത്തേക്ക് വിളിച്ച്, ആര്യന്റെ കവിളത്ത് അടി കൊടുത്തെന്നും, ഈ അടി…
Read Moreമുഹൂർത്തം മടുക്കാൻ പ്രളയമെത്തി; തോൽക്കാതിരിക്കാൻ “ചെമ്പ് യാത്ര’ നടത്തി ഐശ്വര്യയും രാഹുലും; പുതുജീവിതത്തിലേക്ക് തുഴഞ്ഞത് അരകിലോമീറ്ററോളം
ആലപ്പുഴ: വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂർത്തം തെറ്റാതെയെത്താൻ ഇവർ ചെമ്പിനെ ആശ്രയിക്കുകയായിരുന്നു. രാഹുലും ഐശ്വര്യയുമാണ് വിവാഹിതരായത്. വീട്ടിൽനിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കൾ ക്ഷേത്രത്തിൽ എത്തിച്ചത്. ക്ഷേത്രവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്. ഇവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവോടെയാണ് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇടറോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.
Read Moreഅണക്കെട്ട് നിറഞ്ഞുകൊണ്ടേയിരിക്കുന്നു; ഒരടി കൂടി ഉയർന്നാൽ…; കേരളത്തിൽ നിലവിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ
ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2396.86 അടിയിലെത്തിയതോടെയാണ് രാവിലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍നിന്ന് ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2396.96 അടിയാണ് നിലവില്‍ അണക്കെട്ടിലുള്ള ജലനിരപ്പ്. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്. വൃഷ്ടി പ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലാണ് അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 133 അടി പിന്നിട്ടു. കേരളത്തിൽ നിലവിൽ പ്രളയ സാഹചര്യമില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരുകയാണ്. മഴക്കെടുതി സംബന്ധിച്ചും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തും.
Read Moreപലര്‍ക്കും അറിയേണ്ടിയിരുന്നത് ഞങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നുവെന്നാണ് ! ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന ഇഷാനും സൂര്യയും പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ് ട്രാന്‍സ് ദമ്പതിമാരായ സൂര്യയും ഇഷാനും. ടെലിവിഷന്‍ ഷോകളിലൂടെയാണ് സൂര്യ പ്രശസ്തയാകുന്നത്. സൂര്യയുടെയും ഇഷാന്റെയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ദമ്പതികള്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണ്.ആദ്യം മുതല്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് സമൂഹത്തില്‍ ചില മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിനെ കുറിച്ചുമാണ് താരങ്ങളിപ്പോള്‍ തുറന്ന് സംസാരിക്കുന്നത്. ബിഹൈന്‍ഡ് ദി വുഡ്സിന് നല്കിയ അഭിമുഖത്തിലൂടെയാണ് സൂര്യയും ഇഷാനും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്. എന്നെ വിവാഹം കഴിക്കണം കുടുംബത്തോടെ കൊണ്ട് പോകണം എന്ന് ഒരു ധൈര്യത്തോടെ എന്നോട് പറയുന്ന ആദ്യത്തെ വ്യക്തി ഇക്ക ആയിരുന്നു. അവിടെ ഒരു തീരുമാനം എടുക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. അതിനു മുന്‍പ് ഒത്തിരി പേര് ഇഷ്ടമാണ് വിവാഹം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതൊക്കെ റൂമിനുള്ളിലും ആരും കേള്‍ക്കാതെയൊക്കെ ആയിരുന്നു. പക്ഷേ അന്തസ്സോടെ നാലാള് അറിഞ്ഞ് കൊണ്ട്…
Read Moreവിളമ്പിയ മീന്‍ കഷണത്തിന്റെ വലുപ്പം മകനു വിളമ്പിയതിനേക്കാള്‍ കുറഞ്ഞു പോയി ! ഭാര്യയെയും മകനെയും അമ്മായിയമ്മയെയും ക്രൂരമായി മര്‍ദ്ദിച്ച് യുവാവ്…
ഭക്ഷണത്തോടൊപ്പം തനിക്ക് വിളമ്പിയ മീന്‍ കഷണം ചെറുതായിപ്പോയെന്നു പറഞ്ഞ് ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചയാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയില്‍ ഭക്ഷണം വിളമ്പിയപ്പോള്‍ മീനിന്റെ വലിയ കഷണം മകന് നല്‍കിയെന്നും തനിക്ക് കിട്ടിയത് ചെറുതാണെന്നും പറഞ്ഞ് ബിജു ഭക്ഷണം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെയും മകനെയും തല്ലിയ ഇയാള്‍ തടസ്സം പിടിക്കാനെത്തിയ ഭാര്യാമാതാവിനെയും ക്രൂരമായി മര്‍ദ്ദിച്ചു. മൂവരുടെയും പരാതിയെത്തുടര്‍ന്ന് വിഴിഞ്ഞം പോലീസ് എസ്ഐ കെ.എല്‍ സമ്പത്തിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read Moreപ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ ശേഷം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ! യുവാവും മാതാപിതാക്കളും പിടിയില്‍…
പാറശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോവുകയും വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവിനേയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ത്താണ്ഡം കൊടുംകുളം കൊല്ലകടവരമ്പ് സ്വദേശിയായ അശോക് റോബര്‍ട്ട് ആണ് പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്കി പലയിടത്ത് എത്തിച്ച് പീഡിപ്പിച്ചത്. ഒന്നര മാസം മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. പെണ്‍കുട്ടിക്കൊപ്പം ബംഗളൂരുവിലെ തലഗാട്ടുപുരയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന പ്രതികളെ പാറശാല പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. അശോക് റോബര്‍ട്ടിനൊപ്പം ഇയാളുടെ മാതാപിതാക്കളാ റോബര്‍ട്ട്, സ്റ്റെല്ല എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോകാനും ഒളിവില്‍ കഴിയാനും മാതാപിതാക്കള്‍ സഹായം നല്‍കിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രണയം നടിച്ച് അശോക് പെണ്‍കുട്ടിയെ പലയിടങ്ങളിലെത്തിച്ചും പീഡിപ്പിച്ചുവെന്നാണ് വിവരം. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുവരാനായി…
Read Moreസംസ്ഥാനത്ത് വൈദ്യുത ഉല്പാദനം 31.8 ദശലക്ഷം യൂണിറ്റായി കുതിച്ചുയര്‍ന്നു ! ചൂടു കുറഞ്ഞതിനാല്‍ ഉപഭോഗവും കുറവ്; കല്‍ക്കരി ക്ഷാമകാലത്ത് രാജ്യത്തിന് കേരളം ആശ്വാസമാകുന്നത് ഇങ്ങനെ…
കനത്ത മഴ പ്രളയഭീതി ഉയര്‍ത്തുന്നുണ്ടെങ്കിലും ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ജലവൈദ്യുത നിലയങ്ങളിലും മുഴുവന്‍ സമയ വൈദ്യുതി ഉല്പാദനം തുടരുകയാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉല്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു. 71 ദശലക്ഷം യൂണിറ്റാണു കേരളത്തിനു പ്രതിദിനം വേണ്ടത്. ഇതില്‍ പകുതിയോട് അടുത്തും കേരളത്തില്‍ ഉല്പാദിപ്പിക്കാന് കഴിയുന്നുവെന്നതാണ് നിലവിലെ അവസ്ഥ. ഇടുക്കിയില്‍ വെള്ളം അതിവേഗം നിറയുകയാണ്. ഈ സാഹചര്യത്തില്‍ പരമാവധി വൈദ്യുത ഉല്പാദനം തുടരാനാണ് തീരുമാനം. കനത്ത മഴയില്‍ ഉല്പാദനം കൂട്ടിയതിനാല്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നു കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതം കുറഞ്ഞതു സംസ്ഥാനത്തെ ബാധിച്ചിട്ടില്ല. വൈദ്യുതി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി 31വരെ തുടരുമെന്നു പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ഉള്‍പ്പെടെയുള്ള ജലവൈദ്യുത നിലയങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിച്ചു രാജ്യത്തെ വൈദ്യുതി വിതരണ മേഖലയെ സഹായിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോടു കേന്ദ്രം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള സാഹചര്യം പ്രളയം…
Read Moreപുല്ലുപാറയിലെ ഉരുൾപൊട്ടൽ; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; വഴിയിൽ കുടുങ്ങി കിടന്നത് മൂന്നു ബസും പത്തോളം കാറുകളും
ഇടുക്കി: പുല്ലുപാറയില്‍ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയവരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. കണയങ്കവയലിൽ നിന്നും എരുമേലിയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസിലെ ജീവനക്കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന രണ്ടു പേരെ രക്ഷപെടുത്തുകയും മറ്റ് വാഹനത്തിലെ യാത്രക്കാര്‍ക്ക് ബസില്‍ ഇരിക്കാന്‍ സൗകര്യം നല്‍കുകയുമായിരുന്നു. മൂന്നു ബസും പത്തോളം കാറുകളുമാണ് വഴിയിൽ കുടുങ്ങി കിടന്നത്. ഏകദേശം നൂറോളം പേരെയാണ് ജീവനക്കാര്‍ സുരക്ഷിതമായി ബസില്‍ കയറ്റി ഇരുത്തിയത്. പിന്നീട് ഇവരെ കാല്‍നടയായി മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു. “ഫയര്‍ഫോഴ്സ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നാലെ രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ബസിന്റെ അടുത്തേക്ക് വെള്ളം ഒഴുകി വരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഇടയിലാണ് ഒരാളും കുട്ടിയും അതില്‍ ഉള്‍പ്പെട്ടതായി മനസിലായത്. കുട്ടിയേയും അയാളെയും ഞങ്ങള്‍ ബസിലേക്ക് കയറ്റി. കാറിന്റെ അടിയില്‍ കുടുങ്ങി കിടന്ന സ്ത്രീയേയും രക്ഷിച്ചു’.- കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ.ടി. തോമസ് പറഞ്ഞു.
Read More