സ്വന്തംലേഖകൻ തൃശൂർ: സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ എല്ലാ ഉത്തരവാദിത്വവും തങ്ങളുടേതാണെന്ന സമ്മതപത്രം നൽകണമെന്നുള്ള നിർദേശത്തിനെതിരെ രക്ഷിതാക്കൾ രംഗത്ത്. സമ്മതപത്രം ഒപ്പിട്ടു നൽകിയാൽ മാത്രമേ കുട്ടികളെ സ്കൂളുകളിലേക്കു വിടാ ൻ പാടുള്ളൂവെന്നാണു നിർദേശം.കോവിഡിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നു മുതൽ സ്കൂൾ തുറക്കുന്പോൾ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സ്കൂളിന്റെ നിർദേശങ്ങൾ അനുസരിച്ച് കുട്ടിയെ സ്കൂളിൽ വിടാ ൻ എനിക്കു സമ്മതമാണെന്നാണ് ഒപ്പിട്ടു വാങ്ങുന്നത്. സമ്മതപത്രങ്ങൾ രക്ഷിതാവ് ഒപ്പിട്ട് അധ്യാപകർക്കു നൽകണം.ഇത്തരത്തിൽ സമ്മതപത്രം ഒപ്പിട്ടു വാങ്ങി സ്കൂൾ അധികൃതർ കൈയൊഴിയുന്ന രീതിക്കെതിരെയാണു പ്രതിഷേധം ഉയരുന്നത്. സ്കൂളുകളിൽ കുട്ടികളെ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുതന്നെയാണ് ഇരുത്തി പഠിപ്പിക്കുകയും മറ്റു പ്രവർത്തനങ്ങളും ചെയ്യിപ്പിക്കുന്നതെന്ന് എങ്ങനെയാണു തങ്ങൾക്ക് ഉറപ്പു നൽകാൻ കഴിയുകയെന്ന് രക്ഷിതാക്കൾ ചോദിക്കുന്നു. അധ്യാപകരാണു രക്ഷിതാക്കൾക്ക് സത്യവാങ്ങ്മൂലം ഒപ്പിട്ടു നൽകേണ്ടത്. എന്നാൽ, കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ തങ്ങൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന നിലപാടാണു സ്കൂൾ അധികൃതർ…
Read MoreCategory: Top News
പിണങ്ങിനിന്ന ഭാര്യയെ കൂടെ വിട്ടില്ല; വിവാഹമോചനം ആവശ്യപ്പെട്ട അമ്മായിച്ഛനേയും അളിയനേയും കുത്തിവീഴ്ത്തി യുവാവിന്റെ ക്രൂരകൃത്യം;മുടവൻമുഗളിലെ സംഭവം ഇങ്ങനെ…
തിരുവനന്തപുരം : മുടവൻമുഗളിലെ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡു ചെയ്തു. കുടുംബവഴക്കിനെ തുടർന്നുണ്ടായ വിരോധത്തിൽ ഭാര്യാപിതാവിനെയും ഭാര്യാസഹോദരനെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ മുട്ടത്തറ സ്വദേശി അരുണ്‍ (32) നെയാണ് കോടതി റിമാൻഡു ചെയ്തത്. മുടവൻമുഗൾ മണ്ണാംകോണത്ത് ലെയ്നിൽ അനിതാഭവനിൽ വാടകക്ക് താമസിക്കുന്ന സുനിൽകുമാർ (48) ഇദേഹത്തിന്റെ മകൻ അഖിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതിനായിരുന്നു സംഭവം. സുനിലിന്റെ മകൾ അപർണയുടെ ഭർത്താവ് അരുണാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. അപർണയും അരുണും ഏറെ നാളായി പിണങ്ങി കഴിയുകയായിരുന്നു. മദ്യപാനിയായ അരുണിന്റെ ഉപദ്രവം സഹിക്കവയ്യാതെ അപർണ പിതാവ് സുനിലിനോടൊപ്പമാണ് താമസിച്ച് വന്നിരുന്നത്.ഇന്നലെ രാത്രിയിൽ മദ്യപിച്ചെത്തിയ അരുണ്‍ അപർണയെ തന്നോടൊപ്പം അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ അപർണയും പിതാവും സഹോദരനും എതിർക്കുകയും വിവാഹമോചനത്തിന് വേണ്ടിയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണെന്ന വിവരം അരുണിനെ അറിയിക്കുകയും ചെയ്തു.…
Read Moreഇത് ജോനിപ്പന്റെ സ്ഥിരം പരിപാടി; റോഡിൽ നിന്ന പെൺകുട്ടിയെ കടന്നു പിടിച്ചു; നാട്ടുകാരും കുടുംബവും യുവാവിനെ പിടിച്ചുവച്ചു ; സ്ഥലത്തെത്തിയ പോലീസിൽ നിന്ന് നേരിട്ടത് അതിലും കടുത്ത അനുഭവമെന്ന്കുടുംബം
തിരുവനന്തപുരം: പെണ്‍കുട്ടിയെ കടന്നുപിടിച്ച ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രി ഏഴോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുന്നിലായിരുന്നു സംഭവം. സംഭവത്തിൽ ആസാം സ്വദേശി ജോനിയെ(23) പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൻ പോയി മടങ്ങിവരികയായിരുന്നു പെണ്‍കുട്ടി ഉൾപ്പെട്ട കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ഡിക്കിയിൽ നിന്നും ശബ്ദം കേട്ടതോടെ വാഹനം നിർത്തി ഡിക്കി അടയ്ക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.ലഹരിക്ക് അടമയായ പ്രതി പെണ്‍കുട്ടിയെ കടന്നുപിടിക്കുന്നതിന് മുൻപ് ആശുപത്രിഗേറ്റിൽ രണ്ടു സ്ത്രീകളെ ഉപദ്രവിച്ചെന്ന് നാട്ടുകാർ പറയുന്നു. വിവരം അറിയിച്ച് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. അതേസമയം പ്രതിയെ മർദിച്ചെന്ന് കാട്ടി കേസെടുക്കുമെന്ന് വനിതാ പോലീസ് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിയെ നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണ് പിടികൂടിയതെന്നും…
Read Moreഇങ്ങനെയാണോ സാമ്പാർ ഉണ്ടാക്കുന്നത്; അമ്മയെയും സഹോദരിയെയും വെടിവച്ചു കൊലപ്പെടുത്തി മകൻ; ഞെട്ടി ഒരു ഗ്രാമം…
ബംഗളൂരു: സാമ്പാറിന് രുചി കുറഞ്ഞു പോയതിന്റെ പേരില്‍ യുവാവ് അമ്മയേയും സഹോദരിയേയും വെടിവച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലുള്ള കൊഡഗൊഡു എന്ന സ്ഥലത്താണ് സംഭവം. പാര്‍വതി നാരായണ(42), മകള്‍ രമ്യ നാരായണ(19) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന് മഞ്ജുനാഥ്(24)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ മദ്യപിച്ചെത്തിയ മഞ്ജുനാഥ് വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. കൂടാതെ ലോണെടുത്ത് സഹോദരിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനെയും ഇയാള്‍ എതിര്‍ത്തു. എന്നാല്‍ മകള്‍ക്ക് മൊബൈല്‍ വാങ്ങി നല്കുന്ന കാര്യത്തില്‍ ഇടപെടാന്‍ മഞ്ജുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞു. ഇതില്‍ ക്ഷുഭിതനായ മഞ്ജുനാഥ് വീട്ടിലിരുന്ന നാടന്‍ തോക്കെടുത്ത് അമ്മയെയും സഹോദരിയെയും വെടിവയ്ക്കുകയായിരുന്നു. ഈ സമയം മഞ്ജുനാഥിന്റെ പിതാവ് വീട്ടിലില്ലായിരുന്നു. ഇദ്ദേഹമാണ് സംഭവത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്.
Read Moreപെറ്റി പിടിക്കാന്‍ ക്വോട്ട; പ്രതികരിച്ച പോലീസുകാരനെപിന്തുടര്ന്ന് ഒന്‍പതാം ‘നായാട്ട്’; ഉമേഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും നടക്കുന്നതായി ആരോപണം.
സ്വന്തംലേഖകന്‍ കോഴിക്കോട് : സംസ്ഥാന പോലീസിനുള്ളിലെ കെടുകാര്യസ്ഥത പരസ്യപ്പെടുത്തിയതിനു തുടര്‍ച്ചയായി അച്ചടക്ക നടപടിക്കു വിധേയനാക്കികൊണ്ട് പോലീസുകാരനെതിരേ ‘നായാട്ട്’. ലോക്ഡൗണ്‍ പ്രതിസന്ധിയിലും സാധാരണക്കാര്‍ക്കെതിരേ പെറ്റികേസ് ചുമത്താന്‍ പോലീസുകാര്‍ക്കു ക്വോട്ട നല്‍കിയതിനെതിരേ പരസ്യമായി പ്രതികരിച്ചതിനാണു കോഴിക്കോട് സിറ്റി പോലീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വള്ളിക്കുന്നിനെതിരേ മേലുദ്യോഗസ്ഥര്‍ പിന്തുടര്ന്ന് നടപടി സ്വീകരിക്കുന്നത്. ഇന്നലെയും അച്ചടക്കനടപടി സംബന്ധിച്ച് ഉമേഷിനു നോട്ടീസ് ലഭിച്ചു. ലിവിംഗ് ടുഗെദറിന്റെ പേരിൽ വരെ വേട്ടയാടലിനു ഇരയായ ഉമേഷിനെ സര്‍വീസില്‍ നിന്നു പുറത്താക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് ആരോപണം. കൊറോണയുമായി ബന്ധപ്പെട്ട് പെറ്റിക്കേസുകള്‍ പിടിക്കുന്നതിനായി ടാര്‍ഗറ്റ് നല്‍കുന്നുണ്ടെന്നും പോലീസില്‍ ജനാധിപത്യം നിലനില്‍ക്കുന്നില്ലെന്നും പരസ്യപ്പെടുത്തിയതിനാണ് കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് ഉമേഷിനെതിരേ അച്ചടക്കലംഘനം നടത്തിയെന്നു വ്യക്തമാക്കി നോട്ടീസ് നല്‍കിയത്. ശിക്ഷാനടപടി സ്വീകരിക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ അഞ്ചുദിവസത്തിനകം മറുപടി സമര്‍പ്പിക്കണമെന്നാണു നിര്‍ദേശിച്ചത്. അല്ലാത്തപക്ഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷണര്‍…
Read Moreഅഞ്ചുലക്ഷം നല്‍കാത്തതിന്റെ പക! കാമുകനൊപ്പം പോയ പെൺകുട്ടികളെ എട്ടാംക്ലാസുകാരൻ സഹോദരൻ പീഡിപ്പിച്ചെന്ന്; എസ്ഐ കുടുക്കില്‍; മോന്‍സനും ഒത്താശ ചെയ്തതായി ആരോപണം
കൊച്ചി: പ്രണയംനടിച്ച് പെൺകുട്ടിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയ കാമുകനെയും സുഹൃത്തിനെയും രക്ഷിക്കാൻ കൊച്ചിയിലെ പോലീസുകാരന്റെ കണ്ണിൽച്ചോരയില്ലാത്ത ക്രൂരത. ഡെൽഹിയിൽ നിന്നെത്തി കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ദന്പതികൾക്കാണ് എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐയ്ക്കെതിരേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇയാൾക്കെതിരേ ഉദ്യോഗസ്ഥ തലത്തിൽ നടപടി ഉണ്ടായേക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അന്വേഷിച്ച മുഴുവന്‍ കേസുകളും അന്വേഷണ വിധേയമാക്കാന്‍ ഉന്നതല നിര്‍ദേശം. സംസ്ഥാന ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും ഇതിനുള്ള നീക്കം തുടങ്ങിയതായി അറിയുന്നു. സംഭവം ഇങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി എറണാകുളം പച്ചാളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ രണ്ടു പെണ്മക്കള് നാടുവിട്ടത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 35,000 രൂപയുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പോയത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇരുവരും തീവണ്ടിയില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും മാതാപിതാക്കള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദേശം. ഡല്‍ഹി, ഹരിയാന പോലീസിന്റെ…
Read Moreകോവിഡ് നട്ടെല്ലിന്റെ ഡിസ്ക് തകര്‍ക്കും ! കോവിഡ് മുക്തരില്‍ കാണുന്ന പുതിയ ഫംഗസ് സൃഷ്ടിക്കുന്നത് വന്‍ ആശങ്ക…
കോവിഡ് മുക്തരായാല്‍ പോലും ആശ്വസിക്കാന്‍ വകയില്ലാത്ത സാഹചര്യമാണിപ്പോഴുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങളാണ് കോവിഡ് മുക്തരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കോവിഡ് ന്യുമോണിയയും ബ്ലാക്ക്് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസുമാണ് ഇതില്‍ ഏറ്റവും ഭീതിപ്പെടുത്തിയിരുന്നത്. എന്നാല്‍ മറ്റൊരു ഫംഗസ് രോഗം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നട്ടെല്ലിന്റെ ഡിസ്കിനെ തകരാറിലാക്കുന്ന ഫംഗസ് ബാധയാണിത്. പൂനെയില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ കോവിഡ് മുക്തരായ നാല് പേരിലാണ് ഈ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് മുക്തനായി ഒരു മാസം കഴിഞ്ഞിട്ടും നേരിയ പനിയും കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയ 66കാരനിലാണ് ആദ്യം ഈ അവസ്ഥ പകണ്ടെത്തിയത്. നടുവേദനയ്ക്ക് നിരവധി മരുന്ന് കഴിച്ചിട്ടും മാറാതെ വന്നതോടെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്. എം.ആര്.ഐ സ്കാന്‍ റിപ്പോര്‍ട്ട് പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ എല്ലുകളില്‍ ഗുരുതരമായി അണുബാധയുള്ളതായി കണ്ടെത്തുന്നത്. നട്ടെല്ലിന്റെ ഡിസ്കിനെ തകര്‍ക്കുന്ന spondylodiscitis എന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ ബയോപ്സിയിലും മറ്റ് പരിശോധനകളിലുമാണ് ഇത് ഒരുതരം…
Read Moreഉത്ര വധക്കേസ്; സൂരജിന് ഇരട്ട ജീവപര്യന്തം; വധശിക്ഷ ഒഴിവാക്കിയത് സൂരജിന്റെ പ്രായം പരിഗണിച്ച് ; 17 വർഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യം അനുഭവിക്കണം
കൊല്ലം : കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസിൽ പ്രതിയായ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കോടതി നിരീക്ഷിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. തെളിവ് നശിപ്പിച്ചതിന് ഏഴു വർഷം തടവും വിഷവസ്തു ഉപയോഗിച്ച് ഉപദ്രവിച്ചതിന് 10 വർഷം തടവും അനുഭവിക്കണം. ഈ രണ്ടു കുറ്റങ്ങൾക്കുള്ള 17 വർഷം തടവ് അനുഭവിച്ചതിനുശേഷം ഇരട്ടജീവപര്യന്തവും അനുഭവിക്കണം. സൂരജിന്റെ പ്രായം കൂടി പരിഗണിച്ചാണ് വധശിക്ഷ ഒഴിവാക്കിയത്. അതേസമയം കോടതിവിധിയിൽ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം (302), വധശ്രമം (307), തെളിവ് നശിപ്പിക്കൽ (201), വിഷവസ്തു ഉപയോഗിച്ചുള്ള കൊലപാതകം (328) എന്നീവകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൊല്ലം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ്…
Read Moreതനിച്ച് താമസിക്കുന്ന വയോധികയ്ക്ക് 14571 രൂപയുടെ വെള്ളക്കരം; പരാതിപ്പെട്ടപ്പോൾ ജല അതോറിറ്റി ഉദ്യോഗസ്ഥരിൽ നിന്നും മോശം പെരുമാറ്റം; തലസ്ഥാനത്ത് നടന്ന സംഭവം ഇങ്ങനെ….
തിരുവനന്തപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് 14571 രൂപയുടെ വെള്ളക്കരത്തിന്റെ ബിൽ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ജല അഥോറിറ്റി പേരൂർക്കട അസിസ്റ്റന്റ് എൻജിനിയർ അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ശാസ്തമംഗലം സൂര്യഗാർഡൻസിൽ താമസിക്കുന്ന പത്മജ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി. പൈപ്പിൽ ലീക്കുണ്ടെന്ന പേരിലാണ് വൻ തുകയുടെ ബിൽ നൽകിയതെന്ന് പരാതിയിൽ പറയുന്നു.മേലുദ്യോഗസ്ഥരെ കണ്ട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ നൽകിയ പരാതിയിൽ തീർപ്പുണ്ടാകുന്നത് വരെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് പരാതിക്കാരി ആവശ്യപ്പെട്ടു. സ്ത്രീയായ തന്നോട് മോശമായി പെരുമാറിയ ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.
Read Moreവൈക്കം തേന്‍കെണി! രഞ്ജിനി കുടുങ്ങാന്‍ കാരണം കൂടെ താമസിക്കുന്ന യുവാവിന്റെ ആര്‍ത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
വൈക്കം: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയായ 57 കാരനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ പ്രതികൾ പോലിസ് പിടിയിലാകുന്നതിലേക്കു നയിച്ചത് യുവതിക്കൊപ്പം താമസിക്കുന്ന യുവാവിന്റെ പണത്തോടുള്ള ആർത്തി. ഹണി ട്രാപ്പിലെ മുഖ്യപ്രതിയായ കാസർകോഡ് ഹോസ്ദുർഗ് ഗുരുപുരം സ്വദേശിയായ രഞ്ജിനി ( 28 ) ഭർത്താവുമായി പിരിഞ്ഞ ശേഷം എരുമേലി സ്വദേശി സുബിനൊ (35) പ്പമാണിപ്പോൾ താമസിക്കുന്നത്. വൈക്കം സ്വദേശിയെ കെണിയിൽപ്പെടുത്തി135000 രൂപ കൈക്കലാക്കിയ ശേഷവും കൂടുതൽ പണത്തിനായി വൈക്കം സ്വദേശിയെ ബ്ലാക്ക്മെയിൽ ചെയ്തതോടെയാണ് സംഭവം വഷളായത്. ഭേദപ്പെട്ട തുക ലഭിച്ചതോടെ പിൻവാങ്ങാമെന്ന് യുവതി നിർബന്ധിച്ചെങ്കിലും യുവതിയുമായി മധ്യവയസ്കൻ നടത്തിയ ചാറ്റിംഗിലെ എരിവും പുളിയും ചേർത്തല ഒറ്റപുന്ന ലോഡ്ജിലെ ചൂടൻ രംഗങ്ങളും കൂടുതൽ പണം ലഭിക്കാൻ പര്യാപ്തമാണെന്ന നിലപാടിലായിരുന്നു സുബിൻ. സുബിൻ കൂട്ടാളിയായ എറണാകുളം വൈപ്പിൻ സ്വദേശിയായ ജസ് ലിൻ ജോസിയുമായി ചേർന്ന് കൂടുതൽ പണം…
Read More