കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്റെ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലിനെ ഓൺലൈനിൽ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇവര്‍ ഇറ്റലിയിലാണ് താമസിക്കുന്നത്. മോന്‍സന്റെ തട്ടിപ്പ് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴിരേഖപ്പെടുത്തും. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ തെളിവുകളൊന്നും കേസില്‍ അനിതക്കെതിരേ നിലവിലില്ല. അതിനിടെ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും നടത്തിയ ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മുന്‍ ഡിജിപി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മോന്‍ന്റെ വീട്ടിലെത്തിച്ചത് തന്റെ ഇടപെടലോടെയാണെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മോന്സണ് തട്ടിപ്പുകാരനാണെന്ന് തന്നെ അറിയിച്ചത് ബെഹറയാണെന്നും ഇതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് അനിത പറയുന്നത്. എന്നാല്‍ ഇതിനുശേഷവും ഇവര്‍ മോന്‍സനുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം. മോന്സന് മാവുങ്കല്‍…
Read MoreCategory: Top News
മറിയപ്പള്ളിയിലെ പാറമട വീണ്ടും ചർച്ചയാകുന്നു; താഴത്തങ്ങാടി അറുപറയിൽ നിന്നും കാണാതായ ദമ്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമട വറ്റിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്
കോട്ടയം: താഴത്തങ്ങാടിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ദന്പതികളെ കണ്ടെത്താൻ മറിയപ്പള്ളിയിലെ പാറമടക്കുളത്തിൽ ക്രൈംബ്രാഞ്ച് സംഘം തെരച്ചിൽ നടത്തും. ഇതിനു മുന്നോടിയായി പാറമടക്കുളം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഏഴു വർഷം മുൻപ് ചങ്ങനാശേരിയിൽനിന്നും കാണാതായ മഹാദേവന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ഈ കുളത്തിൽ നിന്നായിരുന്നു. 2017 മേയിലാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദന്പതിമാരെ കാണാതായത്. ഹർത്താൽ ദിനത്തിൽ വൈകുന്നേരം വീട്ടിൽനിന്നും ഭക്ഷണം വാങ്ങുന്നതിനായാണ് ഇരുവരും പുതിയ കാറുമായി പുറത്തിറങ്ങിയത്. രാത്രി വൈകിയും ഇവർ വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കടുത്ത വിശ്വാസികളായിരുന്ന ഇരുവർക്കുമായി വിവിധ പള്ളികളിലും അജ്മീർ ദർഗയിലും അടക്കം പോലീസ് അന്വേഷണം നടത്തിയിരുന്നു. ആദ്യം കോട്ടയം വെസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ചത്. ഇരുവരെയും കണ്ടെത്താനാവാതെ വന്നതോടെ കേസ് അന്വേഷണം ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറി. കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച്…
Read Moreഎറണാകുളം നോര്‍ത്ത് പോലീസ് ഒരു സംഭവം തന്നെ; പണം തട്ടാൻ പെൺകുട്ടി ഗർഭിണിയാണെന്നു വ്യാജരേഖയുടണ്ടാക്കി പ്രചരിപ്പിച്ചു; തുറന്ന് പറച്ചിലുമായി യുവതിയുടെ അമ്മ
കൊച്ചി: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഡല്‍ഹി സ്വദേശികളായ ദമ്പതികളില്‍നിന്ന് അഞ്ചു ലക്ഷം രൂപ എറണാകുളം നോര്‍ത്ത് പോലീസ് ആവശ്യപ്പെട്ട സംഭവത്തില്‍ തങ്ങളുടെ മകള്‍ ഗര്ഭിണിയല്ലെന്നു പെണ്‍കുട്ടിയുടെ അമ്മ. തങ്ങളില്‍നിന്നു പണം വാങ്ങാനായി എറണാകുളം നോര്‍ത്ത് പോലീസ് ഡല്‍ഹിയില്‍ വച്ചു ഡോക്ടറെ സ്വാധീനിച്ച് വ്യാജരേഖ ചമച്ചു പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു വരുത്തി തീര്‍ക്കുകയായിരുന്നുവെന്നു പെണ്‍കുട്ടിയുടെ അമ്മ “ദീപിക ഡോട്ട്കോമി’നോടു പറഞ്ഞു. ഡോക്ടറെ സ്വാധീനിച്ചു! നോര്‍ത്ത് സ്റ്റേഷനിലെ മുന്‍ സിഐയും പോലീസുകാരും ഒരു വനിത എസ്ഐയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ അമ്മ ആരോപിക്കുന്നത്. രണ്ടു പെണ്മക്കളെയും താന്‍ വ്യാഴാഴ്ച നേരില്‍ കണ്ടുവെന്നും ഗര്ഭിണിയല്ലെന്നു മൂത്ത മകള്‍ ആവര്‍ത്തിച്ചു പറഞ്ഞുവെന്നും അമ്മ പറയുന്നു. സ്റ്റേറ്റ്മെന്റ് എടുക്കാന്‍ എന്നു പറഞ്ഞ് പോലീസ് നിരന്തരം വീട്ടിലെത്തി തങ്ങളെ ദ്രോഹിക്കുകയാണെന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. തങ്ങള്‍ക്കു പറയാനുള്ള കാര്യങ്ങളൊന്നും പോലീസ് കേള്‍ക്കുന്നില്ലെന്നും പോലീസുകാരുടെ ചോദ്യങ്ങള്‍ക്കു…
Read Moreകണ്ണൂരിൽ കുഞ്ഞ് പുഴയിൽ വീണ് മരിച്ച സംഭവം; ഞങ്ങളെ പുഴയിൽ തള്ളിയിട്ടതാണെന്ന് രക്ഷപ്പെട്ട യുവതി; വാക്കുകൾ കേട്ട് ഞെട്ടി നാട്ടുകാരും പോലീസും
കണ്ണൂർ: കണ്ണൂര്‍ പാനൂര്‍ പത്തിപ്പാലത്ത് കുഞ്ഞ് പുഴയില്‍ വീണ് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് അമ്മ സോന പോലീസിനോടു പറഞ്ഞു. സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കെ.പി. ഷിജുവിനെതിരെ പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയുമാണ് ഷിജു പാത്തിപ്പാലം വള്ള്യായി റോഡില്‍ ജല അതോറിറ്റി ഭാഗത്തെ പുഴയിലേക്ക് തള്ളിയിട്ടത്. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് സോനയെ രക്ഷപെടുത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന നടത്തിയ തെരച്ചിലിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഷിജുവിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയ നിലയിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read Moreജോലിക്ക് പോയതിനാല്‍ നാലുമാസം കാമുകിയെ കാണാന്‍ സാധിച്ചില്ല, യുവതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവാവ് ഞെട്ടി; 2018 ല്‍ നടന്ന സംഭവം പറഞ്ഞ് യുവതിയുടെ പരാതി; സംഭവം വൈക്കത്ത്
വൈക്കം: പ്രണയം നടിച്ചു യുവതിയെ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ച് ശാരീരിക മായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പോലിസ് കേസെടുത്തു. വൈക്കം ഉദയനാപുരം വാഴമന സ്വദേശിനിയായ യുവതിയുമായി എഴുമാംതുരുത്ത് സ്വദേശിയായ യുവാവ് 2017 ലാണ് പ്രണയത്തിലായത്. സ്കൂൾ വിദ്യാർഥിനിയായിരിക്കെ അടുപ്പം സ്ഥാപിച്ച യുവാവ് 2018ലാണ് യുവതിയെ പല തവണ യുവതിയുടെ വീട്ടിലും ലോഡ്ജിലുമെത്തിച്ചാണ് പീഢിപ്പിച്ചതെന്ന് യുവതി പോലിസിനു നൽകിയ പരാതിയിൽ പറയുന്നു. യുവാവ് കഴിഞ്ഞ നാലുമാസമായി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി. ജോലി തിരക്കിനിടയിൽ യുവതിയെ കാണാൻ സമയം കിട്ടാതിരുന്ന യുവാവിനു യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയിച്ചു. സംശയം സാധുകരിക്കാൻ യുവാവ് യുവതിയുടെ ഫോൺ വാങ്ങി പരിശോധിച്ചതോടെ മറ്റൊരു യുവാവിന്റ സന്ദേശങ്ങൾ ഫോണിൽ കണ്ടതിനെ തുടർന്ന് യുവാവ് യുവതിക്കെതിരെ വധഭീഷണി മുഴക്കി. ഭീഷണിയിൽ ഭയന്ന യുവതി പോലിസ് സഹായo അഭ്യർഥിച്ച് പരാതിയുമായി എത്തിയതോടെയാണ് പീഢന വിവരം പുറത്തായത്. യുവതിയുടെ…
Read Moreഅന്നു ജസ്ന, ഇപ്പോൾ സൂര്യ! ഒന്നര മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ സംബന്ധിച്ചു യാതൊരു വിവരവുമില്ല; ഈ പെൺകുട്ടികൾ പോയതിനു പിന്നിൽ…
കോട്ടയം: എരുമേലിയിൽനിന്നു കാണാതായ ജസ്ന മരിയയുടെ തിരോധാനം ഇന്നും ചോദ്യചിഹ്നമായി നിൽക്കുന്നതിനിടയിൽ മറ്റൊരു പെൺകുട്ടിയുടെ തിരോധാനവും കേരളത്തെ പിടിച്ചുലയ്ക്കുന്നു. പാലക്കാട് ആലത്തൂരിൽനിന്നു സൂര്യ കൃഷ്ണ എന്ന ഇരുപത്തൊന്നുകാരിയെയാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായിരിക്കുന്നത്. ജസ്നെയെ കാണാതായതിനു സമാനമായ സാഹചര്യവും രീതികളുമാണ് സൂര്യയുടെ തിരോധാനത്തിലും ഉണ്ടായിരിക്കുന്നത്. ഒന്നര മാസം പിന്നിട്ടിട്ടും പെൺകുട്ടിയെ സംബന്ധിച്ചു യാതൊരു വിവരവും ലഭിക്കാതെ കടുത്ത ആശങ്കയിലാണ് വീട്ടുകാരും ബന്ധുക്കളും പ്രിയപ്പെട്ടവരുമൊക്കെ. പാലക്കാട് മേഴ്സി കോളജിൽ ബിരുദ വിദ്യാർഥിനിയാണ് സൂര്യ. ആലത്തൂർ പുതിയങ്കം ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മകളാണ്. കഴിഞ്ഞ ഒാഗസ്റ്റ് 30നാണ് സൂര്യയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. ആലത്തൂരിലെ ബുക്ക് സ്റ്റാളിലേക്ക് വരികയാണെന്നു പിതാവ് രാധാകൃഷ്ണനെ വിളിച്ച് അറിയിച്ച ശേഷം രാവിലെ പതിനൊന്നേകാലോടെയാണ് സൂര്യ വീട്ടിൽനിന്ന് ഇറങ്ങിയതെന്നു വീട്ടുകാർ പറയുന്നു. അച്ഛനോട് അങ്ങോട്ട് എത്തണമെന്നും സൂര്യയുടെ അമ്മ വിളിച്ചു പറഞ്ഞിരുന്നു. സൂര്യയെ കാത്ത് രാധാകൃഷ്ണൻ ബുക്ക്…
Read Moreഷീന, ലീന, അമൃത, അനീഷ …! യുവാക്കളെ മയക്കാന്‍ കപ്പിള്‍ ട്രിപ്പ്; പിടിയിലായവരില്‍ യുവതികളുടെ എണ്ണവും കൂടിവരുന്നു
സ്വന്തംലേഖകന്‍ കോഴിക്കോട്: സംസ്ഥാനത്ത് സ്കൂള്‍-കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ ഇതരസംസ്ഥാനങ്ങളില്‍നിന്നു വന്‍ ലഹരിക്കടത്ത്. ബംഗളൂരു, ഗോവ, തേനി എന്നിവിടങ്ങളില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവും സിന്തറ്റിക് മയക്കുമരുന്നുകളും എത്തിക്കുന്നത്. പോലീസും എക്സൈസും പിടികൂടുന്നതിന്റെ ഇരട്ടിയോളം ലഹരി വസ്തുക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ദിനംപ്രതി എത്തുന്നുണ്ടെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാന്‍ യുവതികളെയാണ് മയക്കുമരുന്ന് കടത്തിന് കൂടുതലായും ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. സംസ്ഥാനത്ത് അടുത്തിടെ പിടികൂടിയ മിക്ക ലഹരി കേസുകള്‍ക്കു പിന്നിലും യുവതികളുടെ പങ്കുണ്ടായിരുന്നു. അതേസമയം,കുടുംബമെന്ന വ്യാജേന എത്തുന്ന ലഹരി സംഘത്തെ കണ്ടെത്തി പരിശോധിക്കുകയെന്നത് അന്വേഷണസംഘത്തിനു മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കപ്പിള്‍ ട്രിപ്പ് ! തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നു ലഹരി വസ്തുക്കളുമായി എത്തുന്നവര്‍ പിടിയിലായതിനു പിന്നാലെയാണ് കാരിയര്‍മാരായി യുവതികളെ ഉള്‍പ്പെടുത്താന്‍ ലഹരിക്കടത്ത് സംഘം പദ്ധതിയിട്ടത്. ഒരിക്കലും സംശയിക്കാത്ത രീതിയില്‍ ഭാര്യാഭര്ത്താക്കന്മാരെ പോലെയാണ് കാരിയര്‍മാരുടെ യാത്ര.…
Read Moreമനസിൽ ലഡു പൊട്ടി… ഫോണിലൂടെ പരിചയപ്പെട്ട സ്ത്രീയെതേടി അറുപത്തിയെട്ടുകാരൻ കൂത്തൂപറമ്പിലേക്ക്;യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം കറങ്ങിയിട്ടും ഒന്നു കാണാനായില്ല; തേപ്പുകിട്ടിയത് എറണാകുളത്തെ വയോധികന്…
കൂത്തുപറമ്പ്: ഒരു കോളിൽ തുടങ്ങിയ ബന്ധം മൂന്നു മാസത്തോളം നീണ്ടു. സ്ത്രീയുടെ സംസാരം ഏറെ ഇഷ്ടപ്പെട്ടതോടെ മനസിൽ ഉതിച്ച മോഹവുമായി വൃദ്ധൻ യുവതിയെ കാണാൻ പുറപ്പെട്ടു. എറണാകുളത്ത് നിന്നും കൂത്തുപറമ്പിലെത്തിയ വയോധികന് ഒടുവിൽ തുണയായത് പോലീസ്. ഫോൺ വഴി പരിചയപ്പെട്ട സ്ത്രീയെ കാണാൻ എറണാകുളം ഞാറയ്ക്കലിൽ നിന്നുമെത്തിയ 68 കാരനാണ് കബളിപ്പിക്കലിന് ഇരയായത്. കൂത്തുപറമ്പിലെത്തിയ ഇയാൾ ഫോണിലൂടെ സ്ത്രീയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. ഒടുവിൽ സ്ത്രീ പറഞ്ഞ സ്ഥലങ്ങളിലൊക്കെ വാഹനത്തിൽ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ഇയാൾ പോലീസ് സ്റ്റേഷനിലുമെത്തി. മൂന്ന് മാസമായി ഫോണിൽ സ്ത്രീയുമായി സംസാരിക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. പോലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോൾ തനിക്ക് ഇയാളെ അറിയില്ലെന്ന് സ്ത്രീ പറഞ്ഞ് ഒഴിഞ്ഞുമാറി. ഒടുവിൽ തലശേരി വരെയുള്ള വണ്ടിക്കൂലിയും നൽകിയാണ് ഇയാളെ പോലീസ് പറഞ്ഞു വിട്ടത്.
Read Moreമോൻസനുമായി പിണങ്ങിയതിനു ശേഷം അനിത പുല്ലയിലും ലക്ഷ്മണും രാത്രി 9.21ന് ശേഷം നടത്തിയ ചാറ്റ് പുറത്ത്; അനിതയോട് ചാറ്റിലൂടെ നന്ദി അറിയിച്ചു
തിരുവനന്തപുരം: പുരവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിനെ കുറിച്ച് ഐജി ലക്ഷ്മണും വിദേശ മലയാളി അനിത പുല്ലയിലും നടത്തിയ വാട്ട്സ്ആപ്പ്ചാറ്റ് പുറത്ത്. മോൻസനുമായി പിണങ്ങിയതിനു ശേഷം അനിത നടത്തിയ ചാറ്റാണ് പുറത്തായത്. മോന്സണ് മാവുങ്കല്‍ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണ്. സെപ്റ്റംബർ 25ന് രാത്രി 9.21ന് ശേഷമുള്ള ചാറ്റാണ് ഇത്. മോന്‍സനെക്കുറിച്ച് മുന്‍ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ടു വർഷം മുൻപ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും അനിത ലഷ്മണിനോട് പറയുന്നുണ്ട്. വിവരം പങ്കുവച്ചതിന് ലക്ഷ്മണ അനിതയോട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ഡിജിറ്റൽ തെളിവുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
Read Moreതൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധി! വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു; അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസിലാകും വാവ സുരേഷ് പറയുന്നു…
കൊല്ലം: ഉത്ര വധക്കേസില്‍ കോടതിയുടെത് ന്യായമായ വിധിയാണെന്ന് വാവ സുരേഷ്. തൂക്കിലേറ്റുന്നതിനേക്കാള്‍ മാന്യമായ വിധിയാണിത്. വധശിക്ഷ വിധിച്ചാല്‍ കുറച്ച് പേര് അതിനെതിരെ രംഗത്തെത്തും. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാട്ടില്‍ വധശിക്ഷയ്ക്കെതിരെ അവര്‍ കോടതിയില്‍ പോകും. അതിലും ഭേദം ഈ ശിക്ഷയാണ്. വിധി എല്ലാവര്ക്കും പാഠമാകട്ടെ. വിധിയില്‍ ഉത്രയുടെ അമ്മയ്ക്ക് നിരാശയുണ്ടെന്ന് കണ്ടു. അവര്‍ക്ക് വൈകാതെ കാര്യങ്ങള്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും സുരേഷ് പറഞ്ഞു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനായ വാവ സുരേഷ് കേസില്‍ സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു എന്ന് കേട്ടപ്പോള്‍ തന്നെ അസ്വഭാവികത തോന്നിയിരുന്നു. രണ്ടാംനിലയില്‍ കയറി അണലി കടിക്കുന്നത് ഇതുവരെ തന്റെ അനുഭവത്തിലില്ല. അണലി ഒരിയ്ക്കലും രണ്ടാം നില വരെ കയറില്ല. രണ്ടാമത് മൂര്‍ഖന്‍ കടിയേറ്റു എന്നു കേട്ടപ്പോഴും അസ്വഭാവികത തോന്നി. സൂരജും ഭാര്യയും കിടന്നുറങ്ങുന്ന മുറിയില്‍ സൂരജിനെ മറികടന്ന്…
Read More