കൊച്ചി: റിയല്‍ എസ്റ്റേറ്റുകാര്ക്കിടയിലെ “അജ്ഞാത ഡോക്ടര്‍’ മോന്സനാണോ എന്നറിയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം. കൊച്ചിയിലെ കണ്ണായ സ്ഥലങ്ങളില്‍ ബിനാമികള്‍ വഴി ഇയാള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിട്ടെന്നുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അഞ്ചു വര്‍ഷം മുമ്പുവരെ റിയല്‍ എസ്റ്റേറ്റുകാര്ക്കിടയില് ചര്‍ച്ചാ വിഷയമായിരുന്നു ഈ ‘ഡോക്ടര്‍’. “ഡോക്ടര്‍’ വിദേശത്താണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇടപാടു നടത്താനായി എത്തിയിരുന്നതാകട്ടെ ബിനാമികളും. മോന്സന് അറസ്റ്റിലാകുന്നതുവരെ “ഡോക്ടര്‍’എന്നായിരുന്നു അറിയപ്പെട്ടിരുന്നതും. ഇത്തരം സാഹചര്യത്തിലാണ് മോന്സനിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നത്. മോന്‍സന്റെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ വന്‍ തുകകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തട്ടിപ്പിനിരയാവര്‍ നല്കിയ പണവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഇയാള്‍ സാമ്പത്തിക ഇടപാടുകളെല്ലാം ബെനാമികളെയും ഇടനിലക്കാരെയും മുന്‍നിര്‍ത്തിയാണോ നടത്തിയിരുന്നതെന്ന സംശയം ബലപ്പെടുകയാണ്. മോന്‍സനുമായി അടുപ്പമുള്ള പലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നൊന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച്…
Read MoreCategory: Top News
ഗരുഡരത്നം സൂക്ഷിക്കുന്നത് നാലു മന്ത്രിമാർ! ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായി ഭാര്യ പണം നല്കി; ജ്യോത്സ്യൻ കൊണ്ടുപോയത് 12 ലക്ഷം
കണ്ണൂർ: വരാൻ പോകുന്ന വാഹനപകടത്തിൽനിന്നു രക്ഷപ്പെടുത്താൻ ഗരുഡരത്നത്തിനു കഴിയുമെന്നു ജ്യോത്സ്യൻ പറഞ്ഞപ്പോൾ വീട്ടുകാർ വിശ്വസിച്ചു. അതോടെ പോയത് പന്ത്രണ്ടു ലക്ഷത്തോളം രൂപ. കണ്ണൂരിൽ ജ്യോത്സ്യൻ 11,75,000 രൂപ തട്ടിയെടുത്തതായാണ് വീട്ടുകാർ പരാതി കൊടുത്തിരിക്കുന്നത്. കൊറ്റാളി സ്വദേശി മൊബിൻ ചന്ദാണ് കണ്ണാടിപ്പറന്പ് സ്വദേശിയായ ജ്യോത്സ്യനെതിരേ പരാതി നൽകിയത്. ശുഭ മുഹൂർത്തത്തിനു സമീപിക്കുക എന്ന പരസ്യം കണ്ടാണ് മൊബിനും ഭാര്യയും പുതിയ വീടിനായി കുറ്റിയടിക്കുന്നതിനു മുഹൂർത്തം കുറിക്കാനായി ജോത്സ്യനെ സമീപിച്ചത്. അപകട ഭീതി എന്നാൽ, മൊബിനു വാഹനപകടത്തിൽ മരണമുണ്ടാകുമെന്നു തന്റെ അത്ഭുത സിദ്ധിയിൽ തെളിഞ്ഞു കാണുന്നുവെന്ന് ഇയാൾ പറഞ്ഞു ഭയപ്പെടുത്തി. വാഹനാപകട മരണം തടയാൻ ശക്തിയുള്ള ഗരുഡരത്നമെന്ന അത്ഭുതരത്നം തന്റെ പക്കലുണ്ടെന്നും ഇതുപയോഗിച്ചാൽ ദീർഘായുസുണ്ടാകുമെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗരുഡന്റെ തലയിൽ നിന്നെടുത്തതുമായി കോടികൾ വില മതിക്കുന്ന ഗരുഡരത്നം പത്തെണ്ണം വീട്ടിൽ സൂക്ഷിക്കണമെന്നും കൂടാതെ ഓരോ ദിവസവും രത്നം തൊട്ടു പത്തു…
Read Moreമയക്കുമരുന്ന് ഉപയോഗിക്കാന്‍ രമ്യ എത്തിയത് വിദേശത്തുനിന്നും! ലഹരിപാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത് വമ്പന്മാര്
കൊച്ചി: തൃക്കാക്കര മില്ലുപടിയില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് മയക്കുമരുന്ന് വില്പനയും ഉപയോഗവും നടത്തിയ സംഭവത്തില്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത് വമ്പന്മാരെന്ന് പോലീസ്. നാലു മാസം മുമ്പ് 20,000 രൂപയ്ക്ക് ജിഹാദ് എന്നയാള്‍ വാടകയ്ക്കെടുത്ത ഫ്ളാറ്റില്‍ ആഡംബര വാഹനങ്ങളില്‍ ആളുകള്‍ വന്നു പോകാറുണ്ടായിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തിനു പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. സംസ്ഥാനത്തിന് പുറത്തു നിന്നാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്. പ്രതികള്‍ റിമാന്‍ഡിലാണ് കൊല്ലം അയത്തില്‍ ആമിനാ മന്‍സിലില്‍ ജിഹാദ് (30), കൊല്ലം വെള്ളിമണ്‍ ഇടവെട്ടം ശൈവത്തില്‍ അനില (29), നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന സ്വദേശി എര്‍ലിന്‍ (25) എന്നിവരും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി എത്തിയിരുന്ന നോര്‍ത്ത് പറവൂര്‍ പെരുമ്പടന്ന തൈക്കൂട്ടത്തില്‍ രേവതിയില്‍ രമ്യ (23), കരുമാലൂര്‍ മനയ്ക്കപ്പടി കലൂരി അര്‍ജിത്ത് (24), ഗുരുവായൂര്‍ തൈക്കാട്…
Read Moreഐഎസില്‍ ചേര്‍ന്നുവെന്നു പറഞ്ഞ പ്രജു എവിടെ? കേന്ദ്രത്തിന്റെ ഐഎസ് ലിസ്റ്റില്‍ പ്രജുവില്ല; മൂന്നുവര്‍ഷം മുമ്പ് മൂന്നാറില്‍ കണ്ടതായി വിവരം
കെ.ഷിന്റുലാല്‍ കോഴിക്കോട് : ഐഎസില്‍ ചേര്‍ന്നവരുടെ കൂട്ടത്തില്‍ മലയാളിയായ കോഴിക്കോട് സ്വദേശിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനാവാതെ കേന്ദ്രസര്‍ക്കാര്‍. കോഴിക്കോട് ബാലുശേരി തുരുത്യാട് സ്വദേശിയായ പ്രജു (മുഹമ്മദ് അമീന്) ഐഎസില്‍ ചേര്‍ന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി രണ്ടാഴ്ചയായിട്ടും ഇതു സ്ഥിരീകരിക്കാന്‍ കേന്ദ്രഏജന്സികള്ക്കു കഴിഞ്ഞിട്ടില്ല. സംസ്ഥാന പോലീസിനും ഇക്കാര്യത്തിലുള്ള അവ്യക്തത തുടരുകയാണ്. പ്രജു എങ്ങനെ സംസ്ഥാന സര്‍ക്കാരിന്റെ ഐഎസ് പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നതാണ് അന്വേഷണ ഏജന്‍സികളെ കുഴക്കുന്നത്. ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടിക വ്യക്തമാക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പ്രജുവിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഐഎസില്‍ ചേര്‍ന്നവരുടെ മുഴുവന്‍ വിവരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശേഖരിക്കുന്നുണ്ട്. എന്നാല്‍ പ്രജുവിനെക്കുറിച്ചുള്ള യാതൊരു വിവരം ഇതുവരേയും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. രാജ്യത്തെ ഐഎസ് കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പട്ടികയിലും പ്രജു ഉള്‍പ്പെട്ടിട്ടില്ല. അഫ്ഗാനില്‍ ഉള്‍പ്പെട്ട ഐഎസിലെ മലയാളികളുടെ പട്ടികയിലും പ്രജുവിന്റെ വിവരങ്ങളില്ല. അതേസമയം, പ്രജു ഐഎസില്‍ ആകൃഷ്ടനാവാനുള്ള…
Read Moreകറുകച്ചാലിലെ അരുംകൊല;ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക; മനേഷ് ഓടി, വടിവാളുമായി പിന്നാലെ അവരും…കറുകച്ചാൽ കുഴപ്പം പിടിച്ച സ്ഥലമായോ ?
കങ്ങഴ (കോട്ടയം): മുണ്ടത്താനത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടി കൊലപ്പെടുത്തിയശേഷം കാൽപാദം മുറിച്ചെടുത്ത് റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു.മുണ്ടത്താനം ഇടയപ്പാറ വടക്കേറാട്ട് വാണിയപ്പുരയ്ക്കൽ തന്പാന്റെ മകൻ മനേഷ് (32) ആണ് മരിച്ചത്. സംഭവശേഷം പ്രതികളായ കടയിനിക്കാട് വില്ലൻപാറയിൽ പുതുപ്പറന്പിൽ ജയേഷ് (32), കുമരകം കവണാറ്റിൻകര സച്ചു ചന്ദ്രൻ (23) എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്ന മനേഷിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. കൊലപാതകത്തിനു പ്രതികൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികളെ ഇന്നു സ്ഥലത്തെത്തിച്ചു തെളിവെടുത്തേക്കും. കൊലപാതകത്തിനുശേഷം മുറിച്ചു മാറ്റിയ കാൽപാദം ജയേഷും സച്ചുവും ചേർന്നു കങ്ങഴ ഇടയപ്പാറ കവലയിൽ റോഡരികിൽ ഉപേക്ഷിച്ചശേഷം മണിമല സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കാൽപാദം കണ്ടതോടെ നാട്ടുകാരും പോലീസും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മുണ്ടത്താനത്തു നിന്നും ഒന്നരകിലോമീറ്റർ മാറി മുണ്ടത്താനം ചെളിക്കുഴിയിലെ റബർതോട്ടത്തിൽ…
Read Moreഇങ്ങനെ യാത്ര ചെയ്താൽ ആരും സംശയിക്കില്ല; പിന്നെ എല്ലാം എളുപ്പമാകും; ഒടുവിൽ രാജിയും കൂട്ടാളികളും പിടിയിൽ; മൂന്നുപേരും പോക്സോ കേസിലെ പ്രതികൾ…
മലന്പുഴ: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.800 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. വിശാഖപട്ടണത്തുനിന്നു ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതു കണ്ട് കഞ്ചാവ് ബാഗും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു. പോക്സോ, വധശ്രമം അടക്കം 10 കേസുകളിൽ പ്രതിയായ തൃശൂർ കുന്നംകുളം പോർക്കുളം കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39), പോക്സോ കേസ് അടക്കം മൂന്നു കേസുകളിൽ പ്രതിയായ കുന്നംകുളം പോർക്കുളം ഏഴികോട്ടിൽ വീട്ടിൽ ദീപു (31), വലപ്പാട് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയായ തളിക്കുളം സ്വദേശി അറയ്ക്കൽപറന്പിൽ രാജി (32) എന്നിവരാണ് പിടിയിലായത്. കുന്നംകുളം ഭാഗങ്ങളിൽ ചില്ലറവില്പനയ്ക്കായി കൊണ്ടുവന്നതാണ്…
Read More85 ലക്ഷവും 120 പവനും! മലയാളി യുവതിയുടെ മരണം കൊലപാതകമെന്നു ബന്ധുക്കൾ; ഭര്‍ത്താവ് കുടുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മുംബൈ: പൂനയിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നിരുന്നു.പ്രീതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഭർത്താവ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവിന്റെ വീട്ടിൽനിന്നു മകൾക്കു ക്രൂരമർദനമേറ്റിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു. പ്രീതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.അഞ്ച് വർഷം മുൻപായിരുന്നു പ്രീതിയുടെയും അഖിലിന്റെയും വിവാഹം. ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ ആരോപിച്ചു.
Read Moreകണ്ണിനു താഴെയുണ്ടായ മുറിവിലൂടെ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തലച്ചോറില്‍ പ്രവേശിച്ചു; തലച്ചോറിനു അടുത്തു കടിയേറ്റാൽ ഏറെ അപകടകരം;നായയുടെ കടിയേറ്റ ഏഴുവയസുകാരന് പേ വിഷബാധയേറ്റു മരിച്ചു
ചീമേനി(കാസർഗോഡ്): തെരുവ് നായയുടെ കടിയേറ്റ ഏഴുവയസുകാരന് പേവിഷബാധയേറ്റു മരിച്ചു. ആലന്തട്ട വലിയപൊയിലിലെ തോമസിന്റെയും ബിന്ദുവിന്റെയും മകന് എം.കെ. ആനന്ദ് ആണ് മരിച്ചത്. കഴിഞ്ഞ മാസം 13ന് വീടിനടുത്തുള്ള മൈതാനത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ് നായയുടെ കടിയേറ്റത്. കണ്ണിനും മുഖത്തും പരിക്കേറ്റ ആനന്ദിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് മൂന്നു തവണ കുത്തിവയ്പ് നടത്തിയിരുന്നു. വലതുകണ്ണിന്റെ അടിവശത്ത് ആഴത്തില്‍ മുറിവേറ്റിരുന്നു. ഈയാഴ്ച അടുത്ത ഡോസ് കുത്തിവയ്പ് എടുക്കാനിരിക്കെ ഞായറാഴ്ചയോടെ പനി ബാധിക്കുകയായിരുന്നു. പനി കുറയാതിരുന്നതിനെ തുടര്‍ന്ന് അടുത്ത ദിവസം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണിനു താഴെയുണ്ടായ മുറിവിലൂടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വൈറസ് തലച്ചോറില്‍ പ്രവേശിച്ചതാണ് രോഗബാധയുണ്ടാകാന്‍ കാരണമായതെന്ന് സംശയിക്കുന്നു. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. അടുത്ത ദിവസങ്ങളില്‍ പേ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരു…
Read Moreഅക്ഷയപാത്രം പോലെ സർക്കാർ ഖജനാവ്; ഭാഗ്യം തുണച്ചിട്ടും ലോട്ടറി സമ്മാനത്തുക വാങ്ങാനാളില്ല; “കമ്പനിക്കടിച്ചതു’’ കോടികള്‍…
-സിജോ പൈനാടത്ത് കൊച്ചി: ലോട്ടറിയില്‍ ഭാഗ്യം തുണച്ചിട്ടും സമ്മാനത്തുക വാങ്ങാന്‍ ആളെത്തിയില്ലെങ്കില്‍ ലോട്ടറി അടിക്കുന്നത് സര്‍ക്കാരിനാണ്…! കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സമ്മാനമടിച്ചവര്‍ ലോട്ടറി ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റാതിരുന്ന ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കെത്തിയത് 291 കോടി രൂപ. 2011 മുതല്‍ 10 വര്‍ഷം കൊണ്ടു 12,930.06 കോടി രൂപ ലോട്ടറി വിറ്റു സര്‍ക്കാരിനു ലാഭമുണ്ടായെന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സമ്മാനത്തുക വാങ്ങാനാളില്ലാതെ പണം കൂടുതലായി സര്ക്കാരിലേക്കെത്തിയതു 2019ലാണ്. ക്ലെയിം ചെയ്യാത്ത സമ്മാനത്തുകയായി 154.87 കോടി രൂപയാണ് സര്‍ക്കാരിലേക്കു തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ 82.75 കോടി രൂപയാണ് ഈ ഇനത്തില്‍ കിട്ടിയത്. 2017ല്‍ 19.90 കോടി, 2018ല്‍ 19.21 കോടി, 2016ല്‍ 14.25 കോടി എന്നിങ്ങനെയാണു “കമ്പനിക്കടിച്ച’ ലോട്ടറിത്തുകയുടെ കണക്ക്. 2011-12 സാമ്പത്തികവര്‍ഷം മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെയുള്ള സര്‍ക്കാരിന്റെ ആകെ ലോട്ടറി വരുമാനം 12,630.06…
Read Moreകൊച്ചിയില്‍ നിന്നു കൊളംബോ വഴി ഗള്‍ഫിലേക്ക്; അൽപം സമയ നഷ്ടം ഉണ്ടായാലും പോക്കറ്റ് കാലിയാവില്ല; ലാഭകണക്ക് ഞെട്ടിക്കുന്നത്; ആഴ്ചയില്‍ ഏഴു സര്‍വീസ്
കൊച്ചി കൊച്ചിയില്‍നിന്നു ഗള്‍ഫിലേക്കുള്ള വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും തെരഞ്ഞെടുക്കുന്നത് കൊളംബോ വഴിയുള്ള യാത്ര. അല്പം സമയനഷ്ടം നേരിട്ടാല്‍തന്നെ ടിക്കറ്റ് നിരക്കില്‍ വലിയ കുറവു കിട്ടുമെന്നതാണ് കൊളംബോവഴിയുള്ള യാത്ര തെരഞ്ഞെടുക്കാന്‍ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. കൊളംബോ വഴി പോയാല്‍ ടിക്കറ്റ് നിരക്കില്‍ ചുരുങ്ങിയതു 40,000 രൂപയോളം ലാഭിക്കാം.കൊച്ചിയില്‍നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഇതുമൂലം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നേരിട്ടുപോയാല്‍ അഞ്ചു മണിക്കൂര്‍കൊണ്ട് കുവൈത്തിലെത്താമെങ്കില് കൊളംബോവഴിയാകുമ്പോള് 24 മണിക്കൂര്‍ വേണ്ടിവരും. എന്നാലും വലിയ സാമ്പത്തികലാഭം ഉള്ളതിനാല്‍ കൊളംബോവഴി തെരഞ്ഞെടുക്കുന്നു. ലോക്ഡൗണിനെതുടര്‍ന്ന് ഒന്നരവര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണു കൊച്ചി-കൊളംബോ സര്‍വീസ് പുനരാരംഭിച്ചത്. ആഴ്ചയില്‍ ഏഴു സര്‍വീസുണ്ട്. എയര്‍ ബസ് എ 321, 330, 300 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ആദ്യത്തേതില്‍ 180 പേര്‍ക്കു പോകാം. 330, 300ല്‍ 270 പേര്‍ക്കും. രണ്ടിലും ടിക്കറ്റ് “ഫുള്‍’ ആണ്.
Read More