കൊച്ചി: മോന്സൺ മാവുങ്കലിനെതിരേ ആദ്യം പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്ന് ആരോപിച്ച നടന് ശ്രീനിവാസനു വക്കീല്‍ നോട്ടീസ്. ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു വടക്കാഞ്ചേരി സ്വദേശിയും പരാതിക്കാരനുമായ അനൂപ് വി. മുഹമ്മദാണ് നോട്ടിസ് അയച്ചത്. മോന്‍സനു പണം നല്കിയവര് തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമായിരുന്നു ശ്രീനിവാസന്റെ പരാമർശം. പരാതിക്കാര്‍ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണെന്നുമായിരുന്നു ശ്രീനിവാസന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. മോന്‍സന്റെ കലൂരിലെ വീട്ടില്‍ ശ്രീനിവാസന് സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഒരു മാധ്യമത്തിനു നല്കിയ പ്രതികരണത്തിലായിരുന്നു ശ്രീനിവാസന്റെ ആരോപണം. പോസ്റ്റുകൾ മുങ്ങിയ വഴി അതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായതിനു പിന്നാലെ മോന്സന് മാവുങ്കലിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്നു പല പോസ്റ്റുകളും ഡിലീറ്റായ സംഭവത്തിൽ പോസ്റ്റുകൾ നീക്കിയത് ആരെന്നറിയാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി. പ്രമുഖര്‍ക്കൊപ്പമുള്ള…
Read MoreCategory: Top News
പ്രേതാലയം..! ജോയ്സ് അധ്യാപികയുടെ മാല വിറ്റത് 1.4 ലക്ഷം രൂപയ്ക്ക്! ജോയ്സിന്റെ ഫോണിലെ വാട്സ് ആപ്പ് പരിശോധിച്ച പോലീസ് ഞെട്ടി
കോട്ടയം: പ്രേതബാധ ഒഴിപ്പിക്കാമെന്നു പറഞ്ഞു അധ്യാപികയുടെ മൂന്നു പവന്റെ മാല തട്ടിയെടുത്തയാൾക്കെതിരെ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. കട്ടപ്പന സ്വദേശി ജോയ്സ് ജോസഫാണ് അറസ്്റ്റിലായത്. ഇയാൾക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്തു മൂന്നു ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. അധ്യാപികയുടെ പക്കൽ നിന്നും തട്ടിയെടുത്ത മാല കോട്ടയത്തെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 1.4 ലക്ഷം രൂപയ്ക്കാണ് മാല വിറ്റത്. തട്ടിപ്പിലുടെ ലഭിച്ചിരുന്ന പണം ഇയാൾ ആഡംബര ജീവിതത്തിനായിരുന്നു ഉപയോഗിച്ചിരുന്നത്. ഇയാളുടെ ഫോണിലെ വാട്്സ് ആപ്പ് പരിശോധിച്ച പോലീസിനു ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ബാധ ഒഴിപ്പിക്കൽ, കൂടോത്രം, ദുർമന്ത്രവാദം തുടങ്ങിയ വിവിധ ആവശ്യങ്ങൾ പറഞ്ഞ ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചു പോലീസ് അന്വേഷണം…
Read Moreയുവാക്കളെ റാഞ്ചാന്‍ വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ ;തട്ടിപ്പ് പുറത്തറിയാതിരാക്കാന് “മോര്‍ഫിംഗ് ഭീഷണി’; തട്ടിപ്പിൽ അനുദിനം വഞ്ചിക്കപ്പെടുന്നത് നിരവധി യുവാക്കൾ
സ്വന്തംലേഖകന്‍ കോഴിക്കോട് : കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കെ സംസ്ഥാനത്തെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റിക്രൂട്ടറിംഗ് ഏജന്‍സികള്‍. പ്രമുഖ കമ്പനികളുടെ യുടെ പേരില്‍ ആകര്‍ഷകമായ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇന്റര്‍നെറ്റില്‍ പരസ്യം നല്‍കിയുള്ള തട്ടിപ്പില്‍ അനുദിനം നിരവധി യുവാക്കളാണ് വഞ്ചിക്കപ്പെടുന്നത്. തട്ടിപ്പ് സംഘത്തെ കുറിച്ച് പരാതി നല്കിയാല് മോര്‍ഫിംഗ് നടത്തി സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുമെന്നും ഇവര്‍ ഭീഷണി മുഴുക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് പല യുവാക്കളും പോലീസില്‍ പരാതി നല്കാന് പോലും മടിക്കുകയാണ്. കോഴിക്കോട് കക്കോടി സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനുമായ യുവാവ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വ്യാജ റിക്രൂട്ടിംഗ് ഏജന്‍സുകളുടെ തട്ടിപ്പുകളുടെ വ്യാപ്തി വ്യക്തമായത്. എയര്‍പോര്‍ട്ട് ജോലിക്കായി ഇന്റര്‍നെറ്റില്‍ നോക്കിയപ്പോഴാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ജോലി ഒഴിവുണ്ടെന്ന പരസ്യം കണ്ടത്. പരസ്യത്തിലുള്ള നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ പേരും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും വാട്സ് ആപ്പ് ചെയ്യാന്‍…
Read Moreരക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം കുട്ടികളെ സ്കൂളില്‍ അയച്ചാല്‍ മതി ! സംസ്ഥാനത്ത് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നത്…
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ‘തിരികെ സ്കൂളിലേക്ക്’ എന്നാണ് മാര്‍ഗരേഖയുടെ പേര്. എട്ട് ഭാഗങ്ങളായി തിരിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍. പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടാകും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതുള്ളൂ. ഉച്ചഭക്ഷണം നല്‍കുന്നത് സംബന്ധിച്ച തീരുമാനം സ്കൂളുകള്‍ക്ക് സ്വീകരിക്കാം. ഭിന്നശേഷിയുള്ള കുട്ടികളും ആദ്യ ഘട്ടത്തില്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ബയോ ബബിള്‍ സംവിധാനം എന്ന കണക്കിലായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. കുട്ടികള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വീട്ടില്‍ കോവിഡ് പോസിറ്റീവ് കേസുകളുള്ള കുട്ടികള്‍ സ്കൂളുകളില്‍ വരേണ്ടതില്ല. ക്ലാസുകളിലെത്തുന്ന കുട്ടികള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് തിരിച്ചറിയാന്‍ പ്രത്യേക രജിസ്റ്റര്‍ സംവിധാനം ഒരുക്കും. അധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിന് നിര്‍ബന്ധമായി സ്വീകരിച്ചിരിക്കണം. സ്കൂളുകളില്‍ ബസ് സൗകര്യമില്ലാത്തിടത്ത് ബോണ്ട് അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് ബസ് വിട്ടുനല്‍കും. ഇതില്‍…
Read Moreകാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…
അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…
Read Moreകേരളത്തില്‍ വീണ്ടും ലഹരിവേട്ട ! അതീവ മാരകമായ മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയില്‍;യുവതിയെ പിടികൂടിയത് മീഞ്ചന്ത ബൈപ്പാസില്‍ നിന്നും…
കേരളത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്സൈസ് പിടികൂടി. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഷാരോണ്‍ വീട്ടില്‍ അമൃത തോമസി(33)നെയാണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശനും സംഘവും പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മീഞ്ചന്ത ബൈപ്പാസില്‍ വെച്ച് യുവതിയെ പിടികൂടിയത്. പതിനഞ്ച് മയക്കുമരുന്ന് ഗുളികകളാണ് യുവതിയില്‍നിന്ന് പിടിച്ചെടുത്തത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കേരളത്തിലെത്തിക്കുന്നതെന്നും നിശാപാര്‍ട്ടികളിലും മറ്റും ലഹരി ഗുളിക ഇവര്‍ എത്തിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
Read Moreഒറ്റ ആഴ്ചകൊണ്ട് ഹീറോയായി മുരിങ്ങക്കായ്; പിന്നാലെ കരയിക്കാൻ സബോളയും; പച്ചക്കറികൾക്ക് ഇരട്ടിയിലധികം വിലവർധനവ്; വ്യാപാരികൾ പറയുന്ന കാരണം ഇങ്ങനെ…
തൃശൂർ: തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരവ് കുറഞ്ഞതോടെ ജില്ലയിൽ സബോളയുടെയും തക്കാളിയുടെയും വില കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ചയിലേക്കാളും ഇരട്ടിയലധികം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. മഴയും വിളനാശവും ഇന്ധന വിലവർധനവും ലോറിവാടക കൂടിയതുമൊക്കെയാണ് വിലക്കയറ്റത്തിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. ഒരാഴ്ച മുന്‍പ് 20 രൂപയായിരുന്ന സവാള മൊത്തവിപണിയിൽ 38 കടന്നു. ചില്ലറവിപണിയിലെത്തുന്പോൾ 40നു മുകളിലാണ് വില. പൂനെ സബോളയ്ക്ക് 32 ൽനിന്ന് 50 രൂപയായും ഉയർന്നു. തക്കാളിക്ക് ഒരാഴ്ചകൊണ്ട് 20 രൂപ കൂടി നാല്പതിലെത്തി. കടകളിലെത്തുന്പോൾ 50 മുതൽ 55 വരെയാണ് വില. മുരിങ്ങക്കായുടെ വില 40 രൂപയുടെ കൂടി. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 80 ആയിരുന്ന മുരിങ്ങക്കായ്ക്ക് ഇന്നലെ ശക്തൻമാർക്കറ്റിൽ 120 രൂപയായിരുന്നു വില. മറ്റു പച്ചക്കറി ഇനങ്ങൾക്കും നേരിയ വർധന ഉണ്ടായിട്ടുണ്ട്. വരുംദിവസങ്ങളിലും വില വർധിക്കാനാണ് സാധ്യതയെന്നു വ്യാപാരികൾ പറയുന്നു. വിലക്കയറ്റം ദീപാവലി വരെ ഈ മാസങ്ങളിൽ പച്ചക്കറികൾക്കു വില…
Read Moreകാക്കിക്കുള്ളിൽ ഒളിപ്പിച്ച തൊണ്ടി… ട്രെയിൻ തട്ടി മരിച്ചയാളുടെ ഫോൺ കാണാനില്ല; മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ ഫോൺ തേടിയിറങ്ങിയപ്പോൾ കണ്ടത് എസ്ഐ ജ്യോതിയുടെ പോക്കറ്റിൽ; പിന്നെ സംഭവിച്ചത്…
തിരുവനന്തപുരം: ട്രെയിൻ തട്ടി മരിച്ച യുവാവിന്റെ ഫോൺ ഔദ്യോഗിക സിം കാർഡ് ഇട്ട് ഉപയോഗിച്ച എസ്ഐക്ക് സസ്പെൻഷൻ. ചാത്തന്നൂർ എസ്ഐ ജ്യോതി സുധാകറിനെയാണ് സസ്പെൻഡ് ചെയ്തത്. മംഗലപുരം എസ്ഐ ആയിരിക്കുമ്പോഴാണ് ഇയാൾ ഫോൺ കവർന്നത്. റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ ഫോണാണ് എസ്ഐ അടിച്ചുമാറ്റിയത്. മരണത്തിൽ അസ്വഭാവികതയുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവിന്റെ ഫോൺ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. എന്നാൽ ഫോൺ സ്റ്റേഷനിൽ ഇല്ലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ, ഇഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ കണ്ടെത്താനൂള്ള ശ്രമത്തിലാണ് എസ്ഐയുടെ കൈവശമാണ് ഇതിരിക്കുന്നതെന്ന് കണ്ടെത്തിയത്. അതേസമയം, യുവാവിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്.
Read Moreഇവനാണ് ആ മോർഫിംഗ് വിദഗ്ധൻ..! മന്ത്രി ശിവൻകുട്ടിയെ മോൻസനോടൊപ്പം ചേർത്ത് നിർത്തിയ പാലക്കാട്ടുകാരൻ പ്രതീഷ് കുമാർ പിടിയിൽ
തിരുവനന്തപുരം : ഫോട്ടോ മോർഫ് ചെയ്ത് മന്ത്രി വി.ശിവൻകുട്ടിയെ അപമാനിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രി വി.ശിവൻകുട്ടി സിനിമാ നടനുമായി നിൽക്കുന്ന ഫോട്ടോയിൽ സിനിമാനടന്റെ മുഖത്തിന് പകരം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ മുഖം ചേർത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു. പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാർ (49)നെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി പോലീസ് തിരിച്ചറിഞ്ഞു.
Read Moreപണിമുടക്കി വീണ്ടും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; ക്ഷമ ചോദിച്ച് ഫേസ്ബുക്ക്; സക്കർ ബർഗിന്റെ ഗ്രാഫ് ഇടിയുന്നു
ന്യൂഡൽഹി: ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അടക്കമുള്ള സാമുഹിക മാധ്യമങ്ങൾ ആഗോളതലത്തിൽ വീണ്ടും നിശ്ചലമായി. ശനിയാഴ്ച പുലർച്ചെയാണ് രണ്ടു മണിക്കൂർ സേവനം തടസപ്പെട്ടത്. കോൺഫിഗറേഷൻ അപ്ഡേഷൻ മൂലമാണ് തടസം നേരിട്ടതെന്നാണ് ഫേസ്ബുക്ക് നൽകുന്ന വിശദീകരണം. കഴിഞ്ഞ രണ്ടു മണിക്കൂറുകളിൽ നിങ്ങൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്. ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഫേസ്ബുക്ക് ഏഴുമണിക്കൂർ പണിമുടക്കിയതോടെ സിഇഒ മാർക്ക് സക്കർബർഗിന് 52,000 കോടിയോളം രൂപ നഷ്ടമായതായാണ് റിപ്പോർട്ടുകൾ വരുന്നത്. ഫേസ്ബുക്കിന്റെ അപ്രതീക്ഷിത പണിമുടക്ക് സക്കർബർഗിന്റെ ഗ്രാഫും കുത്തനെ ഇടിച്ചിട്ടുണ്ട്.
Read More