ചിങ്ങവനം: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കൾ ചേർന്നു പലതവണ പീഡിപ്പിച്ച കേസിൽ 19കാരൻ പോലീസ് പിടിയിൽ. തിരുവനന്തപുരം, കല്ലന്പലം സഞ്ജയ് നിവാസിൽ എസ്. സഞ്ജയ്(19) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് സഞ്ജയ് പരിചയപ്പെടുന്നത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചതെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.കുട്ടിയുടെ കയ്യിലെ സ്വർണച്ചെയിൻ കാണാതായ സംഭവത്തോടെയാണ് പീഡന വിവരവും പുറത്തറിയുന്നത്. ചെയിനിന്റെ കാര്യ തിരക്കിയപ്പോൾ ക്ലോസറ്റിൽ വീണെന്നു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി…
Read MoreCategory: Top News
നല്ല ബർത്ത് തേടി വരുന്ന ഒറ്റയാൾ നേതാക്കളെ പാർട്ടിക്ക് ആവശ്യമുണ്ടോ ? കോൺഗ്രസുകാർക്കു പരവതാനി; സിപിഎമ്മുകാർക്കു കൂട്ട നടപടി; പാർട്ടി സമ്മേളനങ്ങളിൽ അമർഷം പുകയുന്നു
ജോൺസൺ വേങ്ങത്തടം കോട്ടയം : വിമത നീക്കം നടത്തി കോൺഗ്രസിൽനിന്നു പുറത്തുചാടിയ നേതാക്കൾക്ക് സി പി എം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുന്നതിനെതിരേ പാർട്ടി അണികളിൽ അമർഷം പുകയുന്നു. കോൺഗ്രസ് നേതാക്കളെ സ്വീകരിക്കുമ്പോൾ തന്നെ കാലങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ അച്ചടക്ക നടപടിയിലൂടെ ഒതുക്കേണ്ടി വന്നത് വിരോധാഭാസമായി. കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കും പടല പിണക്കങ്ങളും പതിവ് കാര്യങ്ങളാണെങ്കിലും ഒരു നിശ്ചിത കാല പരിധിയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നത് നടാടെയായിരുന്നു. ഇതിനെല്ലാം കാരണമായി ഭവിച്ചത് സിപിഎമ്മിന്റെ രണ്ടാം ഭരണമാണ്. വെറും കയ്യോടെപത്രസമ്മേളനങ്ങളും പ്രസ്താവനകളുമായി കളം നിറഞ്ഞ വിമത കോൺഗ്രസ് നേതാക്കൾ പക്ഷേ സിപിഎമ്മിലേക്കെത്തിയത് വെറും കൈയോടെയായിരുന്നു. കൂടെ അണികളെന്നു പറയാൻ പേരിനു പോലുമാളില്ലാതെ എത്തിയ ഈ നേതാക്കന്മാരെ സിപിഎം സ്വീകരിച്ചതാകട്ടെ ചുവപ്പ് പരവതാനി വിരിച്ചുമെന്ന ആക്ഷേപം ശക്തമാണ്. സിപിഎമ്മിന്റെ സംഘടനാ തലത്തിൽ ഏറ്റവും ഉയർന്ന…
Read Moreവേലയും കൂലിയുമെല്ലാം പിന്നെ… ഒരു ജീവനാണ് വലുത്…! ആഴങ്ങളിലെ അടിയൊഴുക്കുകൾ ഹൃദ്യസ്ഥമാക്കി ജീവൻ രക്ഷാ മേഖലയിൽ ഒരു കുടുംബം
ഷൊർണൂർ: ആഴങ്ങളിലെ അടിയൊഴുക്കുകൾ ഹൃദ്യസ്ഥമാക്കി ജീവൻ രക്ഷാ മേഖലയിൽ ഒരു കുടുംബം. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ തോൽക്കുന്നിടത്ത് ഇവർ ജയിച്ച് കയറും. ഇത് തിരുവേഗപ്പുറ പട്ടൻമാർതൊടി കുടുംബം. ഷെരീഫ് പൈലിപ്പുറ (55) ത്തിന്റെ നേതൃത്വത്തിലാണ് ഈ കുടുംബ രക്ഷക സംഘമുള്ളത്. മാന്നന്നൂരിലെ ഭാരതപുഴയിൽ കടുത്ത അടിയൊഴുക്കുകളെ അതിജീവിച്ച് രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചതും ഇവരായിരുന്നു. എത്ര ഒഴുക്ക് കൂടിയ ആഴങ്ങളിലും ഇവർ അനായാസം നീന്തിയെത്തും. പോലീസ് ഫയർഫോഴ്സ് സംവിധാനങ്ങൾക്കും അവസാന ആശ്രയം ഇപ്പോൾ ഈ സംഘമാണ്. തിരുവേഗപുറ പട്ടൻമാർത്തൊടിയിൽ കുടുംബക്കാർ നാട്ടിലും ചിരപരിചിതരാണ്. നാട്ടിൽ എവിടെ അപകടങ്ങളുണ്ടായാലും രക്ഷാദൗത്യവുമായി ഇവർ ആദ്യം ഓടിയെത്തും. ഹംസ പൈലിപ്പുറം (38) മക്കളായ പ്ലസ് ടു വിദ്യാർത്ഥി അജ്മൽ, പത്താം ക്ലാസ് വിദ്യാർത്ഥി അൻസിൽ എന്നിവർക്ക് പുഴയും, തോടും. കായലുമെല്ലാം കര പോലെ ഹൃദ്യസ്തമാണ്. ഭാരതപ്പുഴയിൽ നിന്നു…
Read Moreഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്സ് തട്ടിപ്പും…
മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന് എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന് എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…
Read Moreപോലീസുകാരെ ഹണിട്രാപ്പിൽ വീഴ്ത്തുന്ന സുന്ദരിക്കെതിരെ എസ്ഐ മൊഴി നൽകി; സൗഹൃദവും പണം നൽകിയതിനെപ്പറ്റിയും എസ്ഐ പോലീസിനോട് വിശദീകരിച്ചതിങ്ങനെ…
തിരുവനന്തപുരം: ഹണിട്രാപ്പ് കേസിൽ പരാതിക്കാരനായ എസ്ഐ മൊഴി നൽകി. പാങ്ങോട് പോലീസിലാണ് എസ്ഐ യുവതിക്കെതിരെ മൊഴി നൽകിയത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ഭീഷണിപ്പെടുത്തി യുവതി പണം വാങ്ങിയെന്നാണ് എസ്ഐ മൊഴി നൽകിയിരിക്കുന്നത്. സുഹൃത്തിന്റെ സാന്നിധ്യത്തിലാണ് പണം നൽകിയത്. പണം നൽകിയതിന്റെ രേഖകൾ എസ്ഐ പോലീസിന് കൈമാറിയിട്ടില്ല. എസ്ഐയെ യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. എസ്ഐ യാണ് ഇത് പുറത്ത് വിട്ടതെന്ന് യുവതിയുടെ ആരോപണം. എന്നാൽ താൻ പുറത്ത് വിട്ടിട്ടില്ലെന്നും ഫോണ്‍ പരിശോധിക്കാമെന്നും എസ്ഐ പറഞ്ഞു. ഫോണ്‍ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപ്പെടുത്തി അഞ്ചൽ സ്വദേശിനിയായ യുവതി പണം തട്ടിയെടുത്തിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ പരാതിയുമായി രംഗത്ത് വന്നത് ഒരാൾ മാത്രമായിരുന്നു.
Read Moreതാലിബാൻ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ തമ്മിലടി തുടങ്ങി! അബ്ദുൾ ഗനി ബറാദർ കാബൂൾ വിട്ടതു വാക്കേറ്റത്തിനൊടുവിൽ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ഭരണനേതൃത്വം തമ്മിലടിച്ചു. ഉപപ്രധാനമന്ത്രിയും താലിബാൻ സഹസ്ഥാപകനുമായ മുല്ല അബ്ദുൾ ഗനി ബറാദറും ഭരണത്തിൽ നിർണായക സ്വാധീനമുള്ള ഹഖാനി ശൃംഖലയിലെ മുതിർന്ന നേതാവ് ഖലിൽ ഉർ റഹ്മാൻ ഹഖാനിയും തമ്മിൽ കാബൂളിലെ പ്രസിഡൻഷൽ പാലസിൽ രൂക്ഷമായ വാക്കേറ്റത്തിലേർപ്പെട്ടു. അനുയായികൾ രണ്ടുപക്ഷത്തും നിലയുറപ്പിച്ചതോടെ സംഘർഷം രൂക്ഷമായി. യുഎസിനെ പരാജയപ്പെടുത്താൻ ഏതു സംഘമാണു കൂടുതൽ പ്രവർത്തിച്ചതെന്നതായിരുന്നു തർക്കവിഷയം. ഇടക്കാല സർക്കാരിന്റെ അധികാരവിഭജനം സംബന്ധിച്ചും വാക്കേറ്റമുണ്ടായെന്ന് മുതിർന്ന താലിബാൻ നേതാവ് ബിബിസിയോടു വെളിപ്പെടുത്തി. എന്നാൽ, താലിബാൻ നേതൃത്വം ഒൗദ്യോഗികമായി ഇക്കാര്യം നിരാകരിച്ചു. മുല്ല ബറാദർ ദിവസങ്ങളായി പൊതുവേദിയിൽനിന്ന് അപ്രത്യക്ഷ്യനായതോടെയാണ് ഭരണനേതൃത്വത്തിലെ തമ്മിലടി പരസ്യമായത്. ബറാദർ വെടിയേറ്റു മരിച്ചുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. തനിക്ക് വെടിയേറ്റിട്ടില്ലെന്നു കഴിഞ്ഞദിവസം ശബ്ദസന്ദേശത്തിലൂടെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. കുറച്ചു ദിവസമായി യാത്രയിലായിരുന്നു. തന്റെ അസാന്നിധ്യം മുതലെടുത്ത് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെട്ടുവെന്നും ശബ്ദസന്ദേശത്തിൽ ബറാദർ പറഞ്ഞിരുന്നു. അതേസമയം,…
Read Moreകന്നിമാസം വന്നു ചേർന്നപ്പോൾ..!സ്വർണത്തിന് വൻ ഇടിവ്; ഇന്നത്തെ പവന്റെ കുറഞ്ഞ വില ഞെട്ടിക്കുന്നത്…
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കനത്ത ഇടിവ്. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ് പവന് വില 35,000 രൂപയിൽ താഴെയാകുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് ഉണ്ടാകുന്നത്. വ്യാഴാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.
Read Moreപാലാ ബിഷപ് പറഞ്ഞപ്പോൾ! വിദ്യാർഥിനികളെ തീവ്രവാദത്തിലേക്കു ചേർക്കാൻ ഗൂഢശ്രമമെന്നു സിപിഎം;കുറിപ്പിൽ സൂചിപ്പിക്കുന്ന മറ്റുകാര്യങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: മുസ്ലിം സംഘടനകളിലേക്കു തീവ്രവാദികൾ കടന്നു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നെന്നു സിപിഎം. താലിബാനെ പോലും പിന്തുണയ്ക്കുന്ന ചർച്ചകൾ കേരളത്തിൽ രൂപപ്പെടുന്നത് ഗൗരവമേറിയ കാര്യമാണെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ പറയുന്നു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഉണ്ടെന്നു പറഞ്ഞപ്പോൾ വിമർശിച്ച കേന്ദ്രങ്ങളിൽനിന്നു തന്നെ സമാനമായ സൂചനകളോടെ കുറിപ്പ് പുറത്തുവന്നതു രാഷ്ട്രീയ വൃത്തങ്ങളിൽ കൗതുകം പരത്തി. പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാർഥിനികളെ തീവ്രവാദത്തിന്റെ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും സിപിഎം സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിൽ പറയുന്നു. ന്യൂനപക്ഷ വർഗീയതയെക്കുറിച്ചു പറയുന്ന ഭാഗത്താണ് ഈ പരാമർശങ്ങൾ. മുസ്ലിം സംഘടനകളിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ സംഘടനകളെ…
Read Moreപണമെത്തിയത് ഷബ്നയിലൂടെ, കച്ചവടം കൊഴുപ്പിക്കാൻ ത്വയ്ബ; കടത്തിനിടയിലും ജീവിതം അടിപൊളി; രണ്ടു കാമുകിമാരെയും ഉപയോഗിച്ച് ശ്രീമോൻ നടത്തിയത് വൻ ലഹരിക്കടത്ത്
ആലുവ: കാക്കനാട്ടെ ഫ്ളാറ്റിൽനിന്നും മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ സാമ്പത്തിക ഉറവിടം തേടിയുള്ള എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ക്ലൈമാക്സിലേയ്ക്ക്. കേസിലെ പ്രധാന പ്രതികളായ കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫബാസ്, ശ്രീമോൻ എന്നിവർ അവരുടെ കാമുകിമാരെ ഉപയോഗിച്ചാണ് ലഹരിക്കടത്ത് കൊഴുപ്പിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷിഫാൻ താജിനെ ചോദ്യം ചെയ്തതിൽനിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കിയ ലഹരി മാഫിയയുടെ പ്രധാന സാമ്പത്തിക സഹായിയായ ഷിഫാൻ വിവിധ ബാങ്കുകളിൽനിന്നും ഒന്നാം പ്രതി ഫബാസിന്റെ കാമുകി ഷബ്നയുടെ അക്കൗണ്ടിലേക്കാണ് ഇടപാടുകൾക്കായി പണം കൈമാറിയിരുന്നത്. സംഘത്തിനു വേണ്ടി രണ്ടാം പ്രതി ശ്രീമോൻ തന്റെ കാമുകി ത്വയ്ബ ഔലാദിനെയും തന്ത്രത്തിൽ മയക്കുമരുന്നു കടത്തിന് മറയാക്കുകയായിരുന്നു. ഷബ്നയുടെ അക്കൗണ്ട് നിറയെഫബാസിന്റെയും ഷബ്നയുടെയും അക്കൗണ്ടുകളിലായി ഷിഫാനടക്കമുള്ളവർ അരക്കോടിയോളം രൂപയുടെ ഇടപാട് നടത്തിയിരിക്കുന്നതായാണ് വിവരം. കാക്കാനാടുള്ള അപ്പാർട്ട്മെന്റിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒൺലൈൻ വിപണനത്തിന്റെ പേരിലായിരുന്നു കാഞ്ഞിരമറ്റം സ്വദേശിയായ…
Read Moreഎൻജിനിയറിംഗ് പഠനം കഴിഞ്ഞ് എത്തിയപ്പോൾ കുടുംബത്തിന് വൻ കടം; പണം വേഗത്തിൽ ഉണ്ടാക്കാൻ കഞ്ചാവ് കച്ചവടം; ഒടുവിൽ കൈവിലങ്ങുമായി അകത്തേക്ക്…
ചങ്ങനാശേരി: പായിപ്പാട് കിങ്ങണംചിറയിൽ നിന്നും കഞ്ചാവും കാറും ബൈക്കും പിടിച്ചെടുത്ത സംഭവത്തിൽ ഒളിവിലുള്ള രണ്ടു പേർക്കു വേണ്ടി പോലീസ് അന്വേഷണം ഉൗർജിതമാക്കി. കഞ്ചാവ് വാങ്ങാനെത്തിയ പായിപ്പാട് സ്വദേശികളായ അജു, നിഖിൽ എന്നിവർക്കു വേണ്ടിയാണ് അന്വേഷണം നടത്തുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി ഇരവിപേരൂർ സംഗീത ഭവനിൽ സനൂപ്(24)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ പട്രോളിംഗിനെത്തിയ പോലീസ് സംഘത്തെ കണ്ട് കഞ്ചാവ് വിൽപ്പനക്കെത്തിയ സനൂപും വാങ്ങാനെത്തിയ രണ്ടുപേരും വാഹനങ്ങൾ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോലീസ് കസ്റ്റഡിയിൽ എടുത്ത കാർ പരിശോധിച്ചപ്പോഴാണ് അരക്കിലോവീതമുള്ള മൂന്നു കിലോ കഞ്ചാവ് പൊതികൾ ഡിക്കിയിൽ നിന്നും കണ്ടെത്തിയത്. കാറിന്റെ രജിസ്റ്റർ നന്പർ പരിശോധിച്ചപ്പോൾ ഉടമ തിരുവല്ല സ്വദേശിയാണെന്നു കണ്ടെത്തി. ഇയാളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തി. കാറിന്റെ ഉടമയുടെ അനുജൻ സനൂപാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നു വിൽപ്പന നടത്തിയതെന്നു പോലീസിനു വിവരം ലഭിച്ചു.…
Read More